Home Blog Page 4

‘ടോവിനോയെകുറിച്ച് ഒന്നും പറഞ്ഞിട്ടില്ല’; വിപിനെ മര്‍ദിച്ചിട്ടില്ലെന്ന് വാർത്താ സമ്മേളനത്തിൽ ആവർത്തിച്ച് നടന്‍ ഉണ്ണി മുകുന്ദൻ

0
Spread the love

മുൻ മാനേജര്‍ തന്നെക്കുറിച്ച് പലതും പറഞ്ഞുപരത്തിയെന്നും വിപിനെ മര്‍ദിച്ചിട്ടില്ലെന്നും നടന്‍ ഉണ്ണി മുകുന്ദൻ. മുന്‍ മാനേജര്‍ വിപിൻ കുമാറിനെ മര്‍ദിച്ചെന്ന കേസില്‍ മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു നടന്‍. വാക്കുതര്‍ക്കത്തിനിടെ വിപിന്‍റെ കൂളിംഗ് ഗ്ലാസ് വലിച്ചെറിഞ്ഞുവെന്നും അല്ലാതെ വിപിനെ മര്‍ദിച്ചിട്ടില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവേ ഉണ്ണി മുകുന്ദൻ വ്യക്തമാക്കി. രണ്ടാഴ്ച മുൻപ് ഒരു അറിയാത്ത നമ്പറിൽ നിന്ന് ഒരു വനിത തന്നെ വിളിച്ചിരുന്നുവെന്നും അവർ വിപിനെക്കുറിച്ച് പല കാര്യങ്ങളും വ്യക്തമാക്കിയെന്നും ഉണ്ണി മുകുന്ദൻ വെളിപ്പെടുത്തി

വളരെ മോശപ്പെട്ട കാര്യങ്ങൾ ആണ് പറഞ്ഞത്. അതെല്ലാം ഉൾകൊള്ളിച്ച് ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. ഒന്നിലധികം നടിമാര്‍ വിപിനെതിരെ വിവിധ സിനിമ സംഘടനകള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ടോവിനോയെകുറിച്ച് താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും പറയുകയുമില്ലെന്നും പറഞ്ഞ ഉണ്ണി മുകുന്ദന്‍ തങ്ങൾ ഏറ്റവും നല്ല സുഹൃത്തുക്കളാണെന്നും വ്യക്തമാക്കി.

ഇതൊരു അടിക്കേസ് അല്ലെന്നും അടി ഉണ്ടായിട്ടില്ലെന്നും ഉണ്ണി പറഞ്ഞു. ഒരു സുഹൃത്ത് എന്ന നിലയിൽ വിപിൻ എന്തിനാണ് തന്നെ കുറിച്ച് മോശപ്പെട്ട കാര്യങ്ങൾ പറയുന്നത് എന്ന് അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു. അവിടെയുണ്ടായ വാക്ക് തർക്കത്തിനിടെ അയാളുടെ കൂളിംഗ് ഗ്ലാസ്‌ വലിച്ചെറിഞ്ഞു. അത് സത്യമാണ്. വിപിനെതിരെ ഫെഫ്കയിൽ പരാതി ഉണ്ട്. വിപിൻ ഫെഫ്കയിൽ അംഗം പോലും അല്ലെന്നും ഉണ്ണി മുകുന്ദൻ ചൂണ്ടിക്കാട്ടി.

അന്ന് വാക്ക് തർക്കം ഉണ്ടായിട്ടുണ്ടെന്നും അയാളുടെ ദേഹത്ത് താൻ തൊട്ടിട്ടില്ലെന്നും ഉണ്ണി മുകുന്ദൻ ആവര്‍ത്തിച്ച് വ്യക്തമാക്കി. അവിടെ കൂടെ ഉണ്ടായിരുന്ന ആൾ മൊഴി നൽകിയിട്ടുണ്ട്. എന്നെ ഞാൻ ആക്കിയത് കേരളത്തിലെ ജനങ്ങൾ ആണ്. കഷ്ടപ്പെട്ട് പണി എടുത്താണ് സിനിമ ഇറക്കുന്നതെന്നും കൂട്ടിച്ചേര്‍ത്താണ് നടൻ വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചത്.

താനും നടൻ നസീറും മതിലൊക്കെ ചാടി, വീടിന്റെ ടെറസിലൊക്കെ വലിഞ്ഞുകേറി സിനിമ സ്റ്റൈലിൽ ആണ് അവിടെ നിന്ന് രക്ഷപ്പെട്ടത്; തുറന്ന് പറഞ്ഞ് ഷീല

0
Spread the love

അഭിനയത്തിലും വ്യക്തിജീവിതത്തിലും ഇപ്പോഴും ചുറുചുറുക്കോടെ നിലനിൽക്കുന്ന മറ്റൊരു നടി ഷീലയെ കൂടാതെ മലയാളത്തിലുണ്ടോയെന്നത് സംശയമാണ്. സിനിമകൾക്ക് പുറമെ ഉറച്ച നിലപാടുകൾ സ്വീകരിക്കുന്നതിലും മലയാളികളുടെ ജനപ്രിയ നടി എന്നും ധൈര്യം കാണിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് മലയാളത്തിൽ ഉണ്ടായ തുറന്നുപറച്ചിലുകളെ സ്വാഗതം ചെയ്തതും ഡബ്ല്യു സി സിയെ പ്രശംസിച്ചതും ഇതിന് ഉദാഹരണം ആയിരുന്നു.

ഒരുകാലത്ത് ഷീലയും മഹാനടൻ നസീറും ആയിരുന്നു മലയാളത്തിന് എല്ലാം. 130 ഓളം ചിത്രങ്ങളിൽ നായിക നായകന്മാരായി വേഷമിട്ട അപൂർവ്വ ജോടി കൂടിയായിരുന്നു ഇവർ. വെള്ളിത്തിരയിലെ ഇരുവരുടെയും കെമിസ്ട്രി കണ്ട് ഇരുവരും യഥാർത്ഥ ജീവിതത്തിലും കടുത്ത പ്രണയത്തിൽ ആണെന്നും ഭാര്യാഭർത്താക്കന്മാർ ആണെന്ന് പോലും നിനച്ച ആളുകൾ അക്കാലത്ത് ഉണ്ടായിരുന്നു. അക്കാലത്ത് ഇന്നത്തെ പോലെ തങ്ങൾ ആരാധിക്കുന്ന താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ വഴിയൊന്നും ഉണ്ടായിരുന്നില്ലെന്നും അങ്ങനെയിരിക്കെ താനും നടൻ നസീറും അടൂർ ഭാസിയും ഒന്നിച്ച് ഒരു സിനിമ കാണാൻ പോയെന്നും ആളുകളുടെ ശ്രദ്ധയിൽപ്പെട്ടതോടെ വലിയ റിസ്ക് എടുത്താണ് അവിടെ നിന്നും പറയുകയാണ് ഷീല ഇപ്പോൾ.

നടി ഷീലയുടെ വാക്കുകൾ..

‘പണ്ട് കേരളത്തില്‍ സിനിമാ ചിത്രീകരണം എന്നത് അപൂര്‍വമാണ്. മദ്രാസായിരുന്നു മിക്ക ഷൂട്ടും. താരങ്ങളും അന്ന് അവിടെയായിരുന്നു താമസിച്ചിരുന്നത്. വല്ലപ്പോഴും പാട്ട് സീന്‍ എടുക്കാനാണ് കേരളത്തില്‍ പോകുന്നത്.ഇന്ന് താരങ്ങളെ അടിക്കടി കാണാനും അവരുടെ വിശേഷങ്ങള്‍ അറിയാനും ആരാധകര്‍ക്ക് അവസരമുണ്ട്.അന്നത്തെ സ്ഥിതി അങ്ങനെ അല്ലല്ലോ. ഒരിക്കല്‍ അത്തരത്തില്‍ ചിത്രീകരണത്തിനിടയില്‍ വീണുകിട്ടിയ ബ്രേക്കില്‍ ഞാന്‍, നസീര്‍ സാര്‍, അടൂര്‍ ഭാസി എന്നിവരൊക്കെ കൂടി ഒരു പടം കാണാന്‍ പോയി. ഞങ്ങള്‍ തന്നെ അഭിനയിച്ച ചിത്രമായിരുന്നു.തലയില്‍ മുണ്ടൊക്കെ ഇട്ടും മുഖം മറച്ചുമൊക്കെയാണ് പോയത്. തിയേറ്ററിനകത്ത് ലൈറ്റ് ഓഫായതിന് ശേഷമാണ് കയറിയിരുന്നതും. പക്ഷേ ഇടയ്ക്ക് ആരോ ഞങ്ങളെ തിരിച്ചറിഞ്ഞു. അതോടെ തീര്‍ന്നു.

പിന്നെ അവിടെ നിന്ന് ആര്‍ക്കും പടം കാണണ്ട. എല്ലാവരും ഞങ്ങളെ അടുത്തു കാണാന്‍ ഓടിക്കൂടി. തിയേറ്റര്‍ മാനേജറും മറ്റും ചേര്‍ന്ന് പുറകിലെ വഴിയിലൂടെയാണ് ഞങ്ങളെ രക്ഷപ്പെടുത്തിയത്.ആക്ഷന്‍ സിനിമകളിലൊക്കെ കാണുന്ന രംഗങ്ങളായിരുന്നു. മതിലൊക്കെ ചാടി, വീടിന്റെ ടെറസിലൊക്കെ വലിഞ്ഞുകേറി. അവിടുന്നു ചാടി. അങ്ങനെ ഒക്കെയാണ് അന്ന് രക്ഷപ്പെട്ട് കാറിനടുത്തെത്തിയത്. അത്രയ്ക്കായിരുന്നു അന്നത്തെ ആരാധന,’ ഷീല പറയുന്നു.

മഴക്കാലം രോഗങ്ങളുടെ കാലമാണ്; സുരക്ഷിതരായിരിക്കാൻ ശീലങ്ങൾ തുടങ്ങേണ്ടത് അടുക്കളയിൽ നിന്ന്

0
Spread the love

വേനൽക്കാലത്തിന്റെ ചൂടിൽ നിന്നും പെട്ടെന്ന് മഴയെത്തുമ്പോൾ വല്ലാത്തൊരു ആശ്വാസം അനുഭവപ്പെടും. എന്നാൽ ഈ സമയത്ത് ഭക്ഷ്യജന്യ രോഗങ്ങൾ ഉണ്ടാവാനുള്ള സാധ്യതയും വളരെ കൂടുതലാണ്. അമിതമായ ഈർപ്പവും മാറുന്ന താപനിലയും അണുക്കൾ, വൈറസ്, ഫങ്കസ് തുടങ്ങിയവ ഉണ്ടാവാനുള്ള സാധ്യത കൂട്ടുന്നു. മഴക്കാലത്ത് ആരോഗ്യത്തോടെ സുരക്ഷിതരായിരിക്കാൻ അടുക്കളയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

വൃത്തിയുണ്ടാവണം

ശരിയായ രീതിയിലുള്ള വൃത്തിയാണ് ആദ്യം വേണ്ടത്. ഇത് ഭക്ഷ്യജന്യ രോഗങ്ങൾ ഉണ്ടാവുന്നത് തടയുന്നു. ഭക്ഷണം കഴിക്കുന്ന സമയങ്ങളിൽ എപ്പോഴും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. അടുക്കള പ്രതലങ്ങൾ, പാത്രങ്ങൾ, കട്ടിങ് ബോർഡ് എന്നിവയും ഉപയോഗം കഴിയുമ്പോൾ കഴുകിവയ്ക്കാൻ ശ്രദ്ധിക്കണം. പച്ചക്കറികളും മാംസവും മുറിക്കാൻ ഒരു കട്ടിങ് ബോർഡ് തന്നെ ഉപയോഗിക്കുന്നത് ഒഴിവാക്കാം.

കേടുവരാത്ത സാധനങ്ങൾ ഉപയോഗിക്കാം

കേടുവരാത്ത നല്ല ഗുണമേന്മയുള്ള ഭക്ഷണ സാധനങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കാം. മുറിച്ചുവെച്ചിരിക്കുന്ന പച്ചക്കറികളും പഴങ്ങളും വാങ്ങുന്നത് മഴക്കാലത്ത് ഒഴിവാക്കാം. മത്സ്യവും മാംസവും വാങ്ങുമ്പോൾ അവ ഫ്രഷ് ആണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. സാധനങ്ങൾ വാങ്ങുമ്പോൾ എപ്പോഴും തീയതി നോക്കി വാങ്ങാൻ ശ്രദ്ധിക്കണം.

ഭക്ഷണം നന്നായി വേവിക്കാം

ഭക്ഷണം എപ്പോഴും ശരിയായ ചൂടിൽ വേവിച്ചെടുക്കേണ്ടത് വളരെ പ്രധാനമാണ്. ഇത് ഭക്ഷണത്തിലുള്ള അണുക്കളെയും വൈറസിനെയും ഇല്ലാതാക്കാൻ സഹായിക്കുന്നു. ഇറച്ചി, കടൽ ഭക്ഷണങ്ങൾ എന്നിവ നന്നായി വേവിച്ചതിന് ശേഷം മാത്രമേ കഴിക്കാൻ പാടുള്ളു. പച്ചയായ ഭക്ഷണ സാധനങ്ങളോ കുറച്ച് മാത്രം പാകം ചെയ്തതോ ആയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കാം.

ഭക്ഷണം സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കാം

മഴക്കാലത്ത് ഭക്ഷണ സാധനങ്ങൾ ശരിയായ രീതിയിൽ സൂക്ഷിക്കേണ്ടത് പ്രധാനമാണ്. പെട്ടെന്ന് കേടായിപ്പോകുന്ന ഭക്ഷണ സാധനങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കാം. വേവിച്ച ഭക്ഷണങ്ങൾ ദീർഘ നേരത്തേക്ക് പുറത്ത് വയ്ക്കരുത്. ബാക്കിവന്ന ഭക്ഷണങ്ങൾ വായു കടക്കാത്ത പാത്രത്തിലാക്കി അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം.

ശുദ്ധമായ വെള്ളം കുടിക്കാം

മഴക്കാലത്ത് ഭക്ഷ്യജന്യ രോഗങ്ങൾ ഉണ്ടാവാനുള്ള പ്രധാന കാരണം കേടുവന്ന വെള്ളം ഉപയോഗിക്കുന്നതിലൂടെയാണ്. ഫിൽറ്റർ ചെയ്തതോ തിളപ്പിച്ചതോ ആയ വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കാം. പുറത്തു നിന്നും തണുത്ത വെള്ളം വാങ്ങി കുടിക്കുന്നത് ഒഴിവാക്കണം.

പഴങ്ങളും പച്ചക്കറികളും കഴുകാം

പഴങ്ങളിലും പച്ചക്കറികളിലും അപകടകാരികളായ അണുക്കളും കീടങ്ങളും ഉണ്ടാവാൻ സാധ്യതയുണ്ട്. ഒഴുകുന്ന വെള്ളത്തിൽ നന്നായി ഇവ കഴുകാൻ ശ്രദ്ധിക്കണം. ഇലക്കറികൾ ആണെങ്കിൽ അവ വിനാഗിരി ലായനിയിൽ മുക്കിവെച്ച് അണുവിമുക്തമാക്കാം. പഴങ്ങൾ തൊലി കളഞ്ഞ് വയ്ക്കുന്നതും അണുക്കൾ പടരുന്നത് തടയുന്നു.

അക്കാര്യം മനസിലായപ്പോൾ ഞാനത് ഒഴിവാക്കി; ഡെയ്‌ൻ ഡേവിസുമായി ചേർത്ത് പ്രചരിക്കുന്ന വാർത്തകളിലും പ്രതികരിച്ച് മീനാക്ഷി

0
Spread the love

രഞ്ജിനി ഹരിദാസ്, നസ്രിയ, പേളി മാണി അവതാരികമാരുടെ നിരയിൽ ചേർത്ത് വയ്ക്കാവുന്ന പേരാണ് നടിയും മോഡലും കൂടിയായ മീനാക്ഷി രവീന്ദ്രന്റേത്. മഴവിൽ മനോരമയിൽ സംരക്ഷണം ചെയ്തിരുന്ന നായിക നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ക്യാമറയ്ക്ക് മുന്നിലെത്തിയതെങ്കിലും നടനും അവതാരകനുമായ ഡെയ്‌ൻ ഡേവിസുമായി ചേർന്ന് കസറിയ ഉടൻ പണം എന്ന ഷോയാണ് മീനാക്ഷിയെ ഏറെ പ്രേക്ഷക പ്രിയങ്കരിയാക്കിയത്.

ഷോ പ്രേക്ഷകർ ഏറ്റെടുത്തതിന് പിന്നാലെ ഇരുവരുടെയും ജോഡിയും വലിയ രീതിയിൽ പ്രശംസിക്കപ്പെട്ടിരുന്നു. വൈകാതെ ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകളും വ്യാപകമായിരുന്നു. ഇപ്പോഴിതാ താനും ഡെയ്‌നും തമ്മിൽ സോഷ്യൽ മീഡിയ പറഞ്ഞു പരത്തും പോലെ പ്രണയത്തിലല്ല എന്നും അടുത്ത സുഹൃത്തുക്കൾ മാത്രമാണെന്നും കല്യാണം കഴിക്കേണ്ട എന്നാണ് തന്റെ അഭിപ്രായം എന്നും പറയുകയാണ് മീനാക്ഷി ഇപ്പോൾ.

മീനാക്ഷിയുടെ വാക്കുകൾ

”ഞാനും ഡെയ്‌നും തമ്മിലുളളത് സൗഹൃദം മാത്രമാണ്. ഞങ്ങള്‍ പ്രണയത്തിലാണോയെന്നാണ് മിക്കവരും ചോദിക്കുന്നത്. അതിനെല്ലൊം ഉത്തരം പറഞ്ഞ് മടുത്തു. നാട്ടുകാരാണ് ഞങ്ങള്‍ ഒന്നിക്കാന്‍ വേണ്ടി ആഗ്രഹിക്കുന്നത്. അതു കേള്‍ക്കുന്നത് ഞങ്ങള്‍ക്ക് സന്തോഷമാണെന്ന് പറയുന്ന ആളുകളൊക്കെയുണ്ട്. 21ാം വയസില്‍ ഒരു പ്രണയം ഉണ്ടായിരുന്നു. അന്ന് ഞാനൊരു കലിപ്പന്റെ കാന്താരി ആയിരുന്നു. അത് നമ്മുടെ കണ്ടീഷനിംഗിന്റെ പ്രശ്‌നമാണ്. അതൊക്കെ ഓക്കെ ആണ് എന്നൊക്കെ ആയിരുന്നല്ലോ ആ പ്രായത്തില്‍ വിചാരിച്ചിരുന്നത്. ഇങ്ങനെയല്ല വേണ്ടത് എന്ന് മനസിലായപ്പോള്‍ ഞാനത് ഒഴിവാക്കി. നമ്മള്‍ എങ്ങനെയാകണമെന്ന് പങ്കാളിയല്ല തീരുമാനിക്കേണ്ടത്”.

പരപുരുഷബന്ധമെന്ന് സംശയം; ഭാര്യയെ കശാപ്പുശാലയിലെത്തിച്ച് കഴുത്തറത്ത് കൊന്ന സംഭവം, നജ്ബുദ്ദീന് വധശിക്ഷ

0
Spread the love

പരപുരുഷബന്ധം സംശയിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പരപ്പനങ്ങാടി നെടുവ ചുടലപ്പറമ്പ് പഴയകത്ത് നജ്ബുദ്ദീന് വധശിക്ഷ. ഭാര്യയെ കശാപ്പുശാലയിലെത്തിച്ച് കഴുത്തറത്താണ് ഇയാൾ കൊലപ്പെടുത്തിയത്. മഞ്ചേരി രണ്ടാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി എ.വി. ടെല്ലസിൻ്റേതാണ് ശിക്ഷാവിധി. ഭാര്യ നരിക്കുനി കുട്ടമ്പൂര്‍ സ്വദേശി റഹീനയെയാണ് ഇയാൾ ക്രൂരമായി കൊലപ്പെടുത്തിയത്. ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന സംശയത്തിൽ റഹീനയെ നജ്ബുദ്ദീൻ തന്റെ ഉടമസ്ഥതയിലുള്ള പരപ്പനങ്ങാടി അഞ്ചപ്പുര ബീച്ച് റോഡിലെ ഇറച്ചിക്കടയില്‍ കൊണ്ടുപോവുകയും കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതക ശേഷം 36.43 ഗ്രാം തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങളും മൃതദേഹത്തില്‍നിന്ന് പ്രതി കവര്‍ന്നു. 2017 ജൂലായ് 23നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. കശാപ്പുശാലയില്‍നിന്ന് കടയിലേക്ക് മാംസം കൊണ്ടു പോകാനെത്തിയ ജീവനക്കാരാണ് മൃതദേഹം ആദ്യം കാണുന്നത്. പിന്നീട് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. വധശിക്ഷയ്ക്ക് പുറമേ ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.

ഇത് കൂടാതെ മൃതദേഹത്തില്‍നിന്ന് ആഭരണങ്ങള്‍ കവര്‍ന്നതിന് അഞ്ച് വര്‍ഷം കഠിനതടവും 25000 രൂപ പിഴയും കോടതി വിധിച്ചു. ഇൌ പിഴ അടച്ചില്ലെങ്കിൽ ഒരു വര്‍ഷത്തെ അധികതടവും ഇയാൾ അനുഭവിക്കണം. താനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന സി. അലവിയാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.പി. ഷാജു 41 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 66 രേഖകളും 33 തൊണ്ടിമുതലുകളും ഹാജരാക്കി.

കാലുപിടിക്കുംപോലെ പറഞ്ഞിട്ടും അദ്ദേഹം സമ്മതിച്ചില്ല; പക്ഷേ കറക്ട് സംഭവം തുടങ്ങിയപ്പോൾ മുന്നിലുണ്ട്, അതാണ് മമ്മൂക്കയെന്ന് ധർമജൻ

0
Spread the love

കോമഡി സ്കിറ്റുകളിലൂടെ താരമായി മാറുകയും പിന്നീട് സിനിമയിൽ സജീവമാകുകയും ചെയ്തയാളാണ് ധർമ്മജൻ ബോൾഗാട്ടി. സിനിമയിൽ ധർമ്മജൻ അവതരിപ്പിച്ച ഹാസ്യരംഗങ്ങൾ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചിട്ടുണ്ട്. എന്നാൽ പിഷാരടിക്കൊപ്പമുള്ള ബഡായി ബംഗ്ലാവ് തുടങ്ങിയ ടെലിവിഷൻ പരിപാടികളാണ് താരത്തെ കുടുംബ പ്രേക്ഷക പ്രിയങ്കരനാക്കിയത്.ഇപ്പോഴിതാ, മെഗാസ്റ്റാർ മമ്മൂക്കയെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

പൊതുവേ മുരടൻ സ്വഭാവമെന്നും പരുക്കൻ പെരുമാറ്റമെന്നും പൊതുവേ പലരും പറയുന്ന മമ്മൂട്ടി പക്ഷേ യഥാർത്ഥ ജീവിതത്തിൽ അങ്ങനെയല്ലേ എന്ന് പല താരങ്ങളും മാധ്യമങ്ങൾക്ക് മുന്നിൽ പലതവണ വെളിപ്പെടുത്തിയിട്ടുണ്ട്. നടൻ അസീസ് നെടുമങ്ങാടും ജോജു ജോർജുമെല്ലാം മിമിക്രി കലാകാരന്മാരോടും താഴെത്തട്ടിലുള്ള കലാകാരന്മാരോടും താരത്തിനുള്ള മമത പലതവണ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിനോട് ചേർത്തുവയ്ക്കാവുന്ന തരത്തിൽ ഒരു സിംഗപ്പൂർ ഷോയ്ക്കിടെ മമ്മൂട്ടിയിൽ നിന്നും തനിക്കുണ്ടായ അനുഭവമാണ് ധർമ്മജൻ ബോൾഗാട്ടി ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്.

നടന്റെ വാക്കുകൾ

സിംഗപ്പൂരിൽ ഒരു പരിപാടി നടക്കുകയാണ്. പരിപാടിയിൽ കഥ പറയുമ്പോഴെന്ന ചിത്രത്തിൽ മമ്മൂക്കയുടെ ക്ലൈമാക്സിലുള്ള പ്രസംഗത്തിന്റെയൊരു സ്‌കിറ്റ് ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു. രമേശ്‌ പിഷാരടിയാണ് സ്കി‌റ്റ് എഴുതിയത്. മമ്മൂക്ക അവിടെയുണ്ട്. മമ്മൂക്ക ആ സ്‌കിറ്റ് ചെയ്യുമ്പോൾ ഒന്ന് സ്റ്റേജിന്റെ മുന്നിൽ വന്ന് ഇരിക്കുമോയെന്ന് ഞാൻ ചോദിച്ചു

ഞാൻ എന്തിനാണ് ഇരിക്കുന്നത്, അതൊന്നും ശരിയാകില്ലെന്ന് മമ്മൂക്ക പറഞ്ഞു. എക്സ്പ്ലനേഡ്‌ എന്നൊരു തീയേറ്ററിലാണ് പരിപാടി നടക്കുന്നത്. അതിന്റെ പ്രത്യേകതയെന്നു പറഞ്ഞാൽ ഏകദേശം നടുക്കിരുന്നാലാണ് കറക്ട് വ്യൂ കിട്ടുക. സാധാരണ വി ഐ പികളൊക്കെ മുന്നിലല്ലേ ഇരിക്കുന്നത്. ഇത് അങ്ങനെയല്ല. മുന്നിലേക്ക് വരണമെങ്കിൽ ആളുകളുടെ ഇടയിലൂടെ കയറിവരണം, അത് ബുദ്ധിമുട്ടാണെന്ന് മമ്മൂക്ക പറഞ്ഞു. ഞാൻ കാലുപിടിക്കുംപോലെ പറഞ്ഞിട്ടും ശരിയാകില്ലെന്ന് മമ്മൂട്ടി പറഞ്ഞു

ഞാൻ കറക്ട് ഐറ്റത്തിന് കയറിയപ്പോൾ മമ്മൂക്ക മുന്നിൽ വന്ന് ഇരുന്നു. അതാണ് മമ്മൂക്ക. നമ്മളെ വഴക്കുപറയുമെങ്കിലും, വേറെയാരും ചെയ്യാത്തൊരു കാര്യമാണ്. എന്റെ ആ പെർഫോമൻസും പുള്ളിയുടെ ക്‌ളോസുമൊക്കെ രസമായിരുന്നു. അതൊരിക്കലും മറക്കാൻ പറ്റില്ല

സ്കൂൾ ജൂൺ രണ്ടിന് തന്നെ തുറക്കും, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

0
Spread the love

സംസ്ഥാനത്ത് ജൂണ്‍ രണ്ടിന് തന്നെ തുറക്കുമെന്നാണ് നിലവിലെ തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കാലാവസ്ഥ നോക്കിയതിന് ശേഷം മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ച് തീയതിയിൽ മാറ്റം വേണോയെന്ന കാര്യം തീരുമാനിക്കുമെന്നും അദേഹം കൂട്ടിചേര്‍ത്തു.

കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിലും സംസ്ഥാനത്തെ ഒരു സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് പോലും തകരാര്‍ ഉണ്ടായിട്ടില്ല. അടിസ്ഥാന വികസന സൗകര്യത്തിനു വേണ്ടി കഴിഞ്ഞ നാളുകളില്‍ ചെലവഴിച്ച 5000 കോടി രൂപ ഫലം കണ്ടു. മുന്‍ വര്‍ഷങ്ങളില്‍ കാറ്റടിക്കുമ്പോള്‍ ആദ്യം സ്‌കൂളിന്റെ ഷെഡ് ആയിരുന്നു പോയിരുന്നത് എന്നാല്‍ ഇപ്പോള്‍ സ്‌കൂളുകളില്‍ ഷെഡ്ഡുകള്‍ ഇല്ലായെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അതേ സമയം, ഹൈസ്കൂൾ സമയക്രമത്തിലെ മാറ്റത്തിനെ തുടർന്നുണ്ടായ വിവാദത്തിൽ ചില അധ്യാപക സംഘടനകൾ തന്നെയാണ് ബുദ്ധിമുട്ട് ഉണ്ടാക്കിയതെന്ന് ശിവൻകുട്ടി പറഞ്ഞു. ആദ്യം 110 ദിവസവും 120 ദിവസവും തീരുമാനിച്ചിരുന്നു. പിന്നാലെ അത് കൂടി പോയെന്ന് ചൂണ്ടികാട്ടി അധ്യാപക സംഘടനകൾ കേസ് കൊടുത്തു. ഇതേ തുടർന്ന് കോടതിയുടെ നിർദ്ദേശപ്രകാരം കമ്മീഷനെ നിയോഗിക്കുകയായിരുന്നു. കമ്മീഷൻ നൽകിയ റിപ്പോർട്ട് ആണ് വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചത്. റിപ്പോർട്ടിൽ പറഞ്ഞത് അനുസരിച്ച് സമയം ക്രമീകരിക്കാനാണ് മാറ്റമെന്നും സമയക്രമത്തിൽ പ്രായോഗികമായി എന്തു ചെയ്യാൻ കഴിയും എന്ന് ആലോചിക്കണമെന്നും അദേഹം പറഞ്ഞു

പെരുംമഴ; സംസ്ഥാനത്ത് മീൻ, ചിക്കൻ, വെളിച്ചെണ്ണ, പച്ചക്കറിക്കെല്ലാം കൈ പൊള്ളും വില, നട്ടം തിരിഞ്ഞ് സാധാരണക്കാർ

0
Spread the love

തോരാമഴപെയ്യുന്ന കർക്കടകം മലയാളികളെ സംബന്ധിച്ചിടത്തോളം പഞ്ഞമാസമായിരുന്നു. എന്നാൽ കാലം മാറിയതോടെ അതെല്ലാം വെറും പഴഞ്ചൊല്ലുകൾ എന്നുപറഞ്ഞ് ന്യൂജെൻ കളിയാക്കാൻ തുടങ്ങി. എന്നാൽ ശരിക്കും പഞ്ഞമാസമെന്താണെന്ന് ന്യൂജെന്നും ഓൾഡ് ജെന്നുമൊക്കെ മനസിലാക്കിയത് എടവമാസത്തിലെ ഈയാഴ്ചയിലാണ്. ഇടമുറിയാതെ മഴപെയ്തതോടെ ശരിക്കും അന്നംമുട്ടുന്ന അവസ്ഥയിലായി മലയാളി.

കൈയിൽ നിറയെ കാശുമായി ഹോട്ടലുകളിൽ കയറിയിറങ്ങിയെങ്കിലും ഭക്ഷണം കിട്ടാത്ത അവസ്ഥ. ഓൺലൈൻ ഫുഡ് ഡെലിവറിക്കാർ ഓർഡർ എടുക്കുന്നില്ല. ജീവിതത്തിൽ ഇത്തരത്തിലുളള ആദ്യത്തെ അവസ്ഥ. ശക്തമായ മഴയെത്തുടർന്ന് കേരളത്തിൽ അങ്ങോളം ഇങ്ങോളം വൈദ്യുതി ഏറക്കുറെ നിലച്ചതാണ് പ്രശ്നം കൂടുതൽ വഷളാക്കിയത്.

മഴ കനത്തതോടെ നിത്യജീവിതത്തിന് അത്യാവശ്യമായ സാധനങ്ങളുടെ വിലയും കുതിച്ചുകയറുകയാണ്.ശരിക്കും കത്തുംമഴ തുടങ്ങിയതോടെ കേരളത്തിൽ സാധനങ്ങളുടെ വില തൊട്ടാൽ പൊള്ളുന്ന അവസ്ഥയിയലല്ല;കത്തുന്ന അവസ്ഥയിലാണ്. കടൽ മീൻ കിട്ടാനേ ഇല്ല. കൊച്ചിക്കടുത്തുണ്ടായ കപ്പലപകടമാണ് ഇതിന് പ്രധാന കാരണമെന്ന് കരുതിയെങ്കിൽ തെറ്റി. മോശം കാലാവസ്ഥ കാരണം കടലിൽ പോകാനാവുന്നില്ല. ഇതിനൊപ്പം കടലിൽ മീനുമില്ല. നേരത്തേ കേരളത്തിൽ മഴ കനക്കുമ്പോൾ തമിഴ്‌നാട്ടിൽ നിന്ന് മീനുകൾ എത്തിച്ചിരുന്നു. എന്നാൽ ഇപ്പോൾ അവിടെ ട്രോളിംഗ് നിരോധനമാണ്. ചെറിയ വള്ളങ്ങളിൽ മാത്രമാണ് മീൻപിടിക്കാൻ പോകുന്നത്. മഴ കാരണം ഇവർക്കും പോകാനാവുന്നില്ല. ഫലത്തിൽ പൂർണമായും മീൻ ഇല്ലാത്ത അവസ്ഥ.

കനത്ത മഴയിൽ കായൽ, പുഴ മത്സ്യബന്ധനം കുറഞ്ഞതും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു.മീൻ ഇഷ്ടംപോലെ കിട്ടിയിരുന്ന സമയത്ത്, ക്ഷാമം മുന്നിൽക്കണ്ട് വൻകിട മീൻമുതലാളിമാർ വലിയ ഫ്രീസറിൽ സൂക്ഷിച്ചിരുന്ന മീനുകളാണ് ഇപ്പോൾ വില്പനയ്‌ക്കെത്തുന്നതിൽ 95 ശതമാനവും. സഹിക്കാനാവാത്ത വിലകൊടുത്ത് വാങ്ങുന്ന ഇവയ്ക്ക് രുചി തീരെക്കുറവാണെന്നാണ് ഉപഭോക്താക്കൾ പറയുന്നത്. വളർത്തുമീനുകളാണ് ഇപ്പോൾ മീൻ പ്രേമികളുടെ ഏക ആശ്രയം.

വളർത്തുമീനുകളിൽ ഏറ്റവും കൂടുതൽ വിറ്റുപോകുന്നത് കൊഞ്ചാണ്. പക്ഷേ ഒരുകിലോ വാങ്ങണമെങ്കിൽ 450 മുതൽ 500 രൂപവരെ കാെടുക്കണം(ഇന്നത്തെ വില). ഹോൾസെയിൽ വില്പനക്കാർ ഇത്രയും വിലകൊടുത്ത് വാങ്ങുന്ന ചെമ്മീൻ നമ്മളെപ്പോലുള്ള സാധാരണ ഉപഭോക്താക്കളുടെ അടുത്ത് എത്തുമ്പോൾ വീണ്ടും വിലകൂടും. നേരത്തേ കൊഞ്ച് വാരിയാണ് കൊടുത്തിരുന്നതെങ്കിൽ ഇപ്പോൾ എണ്ണിയാണ് കൊടുക്കുന്നത്. അപ്പോൾത്തന്നെ മനസിലായില്ലേ വിലയുടെ വലിപ്പം.അടുത്തയാഴ്ചയോടെ തമിഴ്‌നാട്ടിലെ ട്രോളിംഗ് അവസാനിക്കുകയും കേരളത്തിൽ മഴ കുറയുകയും ചെയ്യുന്നതോടെ മീൻ ഇഷ്ടംപോലെ കിട്ടുമെന്നും അതോടെ വില കുറയുമെന്നാണ് മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷ.

പിടിച്ചാൽ കിട്ടാതെ ചിക്കൻവിലദിവസങ്ങളായി പെയ്യുന്ന കനത്ത മഴ താഴ്ന്നുകിടന്ന ചിക്കൻ വിലയെ ചൂടുപിടിപ്പിച്ചിട്ടുണ്ട്. പലയിടത്തും ചിക്കൻ കിട്ടാനേ ഇല്ലാത്ത അവസ്ഥയിലാണെന്നാണ് വ്യാപാരികൾ പറയുന്നത്. ജീവനോടെയുളള ഒരു കിലോ കോഴിക്ക് 155-160 രൂപയാണ് വില. ഇറച്ചിക്ക് 230-250 രൂപ കൊടുക്കണം. മീൻ കുറഞ്ഞതാണ് ചിക്കൻ വില ഇത്രയും ഉയർത്തിയതെന്നാണ് ചില വിതരണക്കാർ പറയുന്നത്. മീൻ കുറവായതോടെ ചിക്കന് ആവശ്യക്കാർ കൂടി. എന്നാൽ അതിനനുസരിച്ച് കോഴി കിട്ടാതായി. ഇതോടെ വില കുത്തനെ കൂടി. നേരത്തേ ചില്ലറ വിതരണക്കാർ ഒന്നോരണ്ടോ ദിവസം കടം പറഞ്ഞാലും അവർക്ക് മൊത്തവിതരണക്കാർ കോഴിയെ നൽകുമായിരുന്നു. എന്നാൽ ഇപ്പോൾ അതല്ല അവസ്ഥ. ആവശ്യക്കാർ കൂടിയതോടെ കടം പറയുന്നവർക്ക് സാധനം നൽകില്ല. ഇതും കോഴിയിറച്ചിക്ക് ഷോർട്ടേജ് ഉണ്ടാക്കിയിട്ടുണ്ട്. മീൻ കിട്ടിത്തുടങ്ങുമ്പോൾ ഇറച്ചിവില താഴെയിറങ്ങുമെന്നാണ് കച്ചവടക്കാർ പറയുന്നത്. എന്നാൽ ഇത് എപ്പോഴുണ്ടാകുമെന്നുമാത്രം അവർക്കറിയില്ല.

വെളിച്ചെണ്ണ വില അഞ്ഞൂറിലേക്ക്

മീൻ, ചിക്കൻ വിലയ്‌ക്കൊപ്പം പച്ചക്കറി വിലയും കയറിത്തുടങ്ങിയിട്ടുണ്ട്. മിക്ക സാധനങ്ങൾക്കും അഞ്ചുരൂപമുതൽ പത്തുരൂപവരെ കൂടിയിട്ടുണ്ടെന്നാണ് ചെറുകിട കച്ചവടക്കാർ പറയുന്നത്. സാമ്പാർ മുളകിന് (തൊണ്ടൻ മുളക്) കിലോയ്ക്ക് ഇപ്പോൾ എണ്ണൂറ് രൂപയാണ് വില. കഴിഞ്ഞ ഓണക്കാലത്തുപോലും ഇത്രയും വില കയറിയിട്ടില്ല. പച്ചക്കറി വാങ്ങുമ്പോൾ സൗജന്യമായി നൽകിയിരുന്ന കാരി മുളകിന് കിലോയ്ക്ക് ഇപ്പോൾ 60 രൂപയാണ് വില. വെട്ടുപച്ചക്കറിക്കൊപ്പം കാരിമുളക് സൗജന്യമായി നൽകുന്നത് കച്ചവടക്കാർ നിറുത്തി. ആവശ്യക്കാർ പണംകൊടുത്ത് വാങ്ങണം.

വെളിച്ചെണ്ണ വിലയാണ് സഹിക്കാനാകാത്ത നിലയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നത്. ഒരുലിറ്റർ വെളിച്ചെണ്ണയ്ക്ക് ഇപ്പോൾ 350രൂപയാണ് വില. അധികം വൈകാതെ ഇത് 500 രൂപയിലേക്ക് എത്തുമെന്നാണ് വ്യാപാരികൾ പറയുന്നത്. പച്ചത്തേങ്ങയുടെയും കൊപ്രയുടെയും വിലയിലുണ്ടായ റെക്കാഡ് വർദ്ധനവാണ് ഇതിന് കാരണം. ഒരുക്വിന്റൽ കൊപ്രയ്ക്ക് 21,000 രൂപയാണ് ഇപ്പോഴത്തെ വില. തേങ്ങ ഉൽപ്പാദനത്തിൽ മുൻപന്തിയിലുള്ള രാജ്യങ്ങൾ ആഭ്യന്തര വ്യവസായ മേഖലയെ ശക്തിപ്പെടുത്താൻ പച്ചത്തേങ്ങയുടെ കയറ്റുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണിത്.ലോകത്തെ പ്രമുഖ നാളീകേര ഉൽപ്പാദക രാജ്യമായ ഇൻഡോനേഷ്യ ആറുമാസത്തേക്കാണ് പച്ചത്തേങ്ങ കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. വ്യവസായ മന്ത്രാലയത്തിന്റെ ശുപാർശപ്രകാരമാണിത്. തേങ്ങ അധിഷ്ഠിത വ്യവസായങ്ങൾക്കായി ചൈന ലോകത്ത് കിട്ടാവുന്നിടത്തുനിന്നൊക്കെ തേങ്ങ വാരിക്കൂട്ടുന്നതും വില ഉയർത്തിയിട്ടുണ്ട്. ചൈനയുടെയും ഇൻഡോനേഷ്യയുടെയും ഈ നടപടികൾ തീമഴയായി പതിക്കുന്നത് മലയാളികളുടെ മേലാണ്. കേരളം എന്നാണ് പേരെങ്കിലും ഇവിടെ തേങ്ങ ഉൽപ്പാദനം വളരെ കുറവാണ്. ഒരുകിലോ ഉണക്കത്തേങ്ങയ്ക്ക് 80 രൂപയാണ് ഇപ്പോൾ ചെറുകിട കച്ചവടക്കാർ വാങ്ങുന്നത്.

96 രണ്ടാം ഭാഗത്തിൽ നിന്നും വിജയ് സേതുപതി പുറത്തോ? പകരം പ്രദീപ് രംഗനാഥൻ! വ്യക്തമാക്കി സംവിധായകൻ

0
Spread the love

തമിഴ്നാട്ടിലും കേരളത്തിലും ഒരുപോലെ തരംഗം സൃഷ്ടിച്ച പ്രണയ ചിത്രം 96ന് രണ്ടാം ഭാഗം വരുന്നു എന്ന വാർത്ത സിനിമാപ്രേമികൾ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. സിനിമയുടെ സംവിധായകൻ പ്രേംകുമാറും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഈ ചിത്രത്തിൽ വിജയ് സേതുപതിക്ക് പകരം പ്രദീപ് രംഗനാഥൻ നായകനായേക്കുമെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വന്നിരുന്നു. ഇപ്പോൾ സംവിധായകൻ തന്നെ ഇതിൽ വ്യക്തത വരുത്തിയിരിക്കുക‍യാണ്.ഈ അഭ്യൂഹങ്ങൾ തീർത്തും തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രദീപ് രംഗനാഥനെ താൻ സമീപിച്ചിരുന്നുവെന്നും എന്നാൽ മറ്റൊരു പ്രോജക്ടിന് വേണ്ടിയാണെന്നും അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കി.

’96 രണ്ടാം ഭാഗം അതിന്റ ആദ്യഭാഗത്തിലെ അതേ അഭിനേതാക്കളെ വെച്ച് മാത്രമേ ഒരുക്കാൻ കഴിയൂ. പ്രദീപ് രംഗനാഥനെ സമീപിച്ചത് മറ്റൊരു കഥയ്ക്ക് വേണ്ടിയാണ്. 96-2 മായി ഇതിന് ബന്ധമില്ല. ഇത്തരം വ്യാജ വാർത്തകൾ കൈകാര്യം ചെയ്യുന്നത് ദിവസം തോറും കൂടുതൽ ബുദ്ധിമുട്ടായിക്കൊണ്ടിരിക്കുകയാണ്’ എന്ന് പ്രേംകുമാർ കുറിച്ചു.

മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
Spread the love

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട്, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. അതിതീവ്ര മഴ മുന്നറിയിപ്പുകളില്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടിയേക്കും. കഴിഞ്ഞ ദിവസങ്ങളിലെ അത്ര ശക്തമായ മഴയ്ക്ക് ഇനി സാധ്യതയില്ല. ഈ സീസണിലെ ആദ്യ തീവ്രമഴ ദിവസങ്ങൾ അവസാനിക്കുന്നുവെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.

പ്രളയ സാധ്യത മുന്നറിയിപ്പ്

അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പ് ചില നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. ഓറഞ്ച് അലർട്ട്.

പത്തനംതിട്ട: അച്ചൻകോവിൽ (കോന്നി GD സ്റ്റേഷൻ), മണിമല (തോന്ദ്ര – വള്ളംകുളം സ്റ്റേഷൻ)

കാസറഗോഡ്: ഉപ്പള നദി (ഉപ്പള സ്റ്റേഷൻ), നീലേശ്വരം (ചെയ്യം റിവർ സ്റ്റേഷൻ), മൊഗ്രാൽ (മധുർ സ്റ്റേഷൻ), ഷിറിയ (പുത്തിഗെ സ്റ്റേഷൻ)

മഞ്ഞ അലർട്ട്

ആലപ്പുഴ: അച്ചൻകോവിൽ (നാലുകെട്ടുകവല സ്റ്റേഷൻ) കണ്ണൂർ: പെരുമ്പ (കൈതപ്രം റിവർ സ്റ്റേഷൻ), കവ്വായ് (വെള്ളൂർ റിവർ സ്റ്റേഷൻ)കാസറഗോഡ്: കരിയങ്കോട് (ഭീമനടി സ്റ്റേഷൻ), ചന്ദ്രഗിരി (പല്ലങ്കോട് സ്റ്റേഷൻ), ഷിറിയ (അങ്ങാടിമോഗർ സ്റ്റേഷൻ)കൊല്ലം: പള്ളിക്കൽ (ആനയടി സ്റ്റേഷൻ)കോട്ടയം: മീനച്ചിൽ (പേരൂർ സ്റ്റേഷൻ)കോഴിക്കോട്: കോരപ്പുഴ (കുന്നമംഗലം സ്റ്റേഷൻ)പത്തനംതിട്ട: അച്ചൻകോവിൽ (കല്ലേലി സ്റ്റേഷൻ & പന്തളം സ്റ്റേഷൻ), പമ്പ (ആറന്മുള സ്റ്റേഷൻ)തൃശൂർ: കരുവന്നൂർ (കരുവന്നൂർ സ്റ്റേഷൻ)യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts