Home Blog Page 5

‘എവരിമാൻ ആക്ടർ’; പൊൻമാനിലെ ബേസിൽ പെർഫോമസിന് കയ്യടിച്ച് അനുരാഗ് കശ്യപ്

0
Spread the love

ബേസിൽ ജോസഫ് നായകനായ പൊൻമാൻ അടുത്തിടെയാണ് ഒടിടിയില്‍ എത്തിയത്. ജോതിഷ് ശങ്കർ സംവിധാനം ചെയ്ത ഈ ചിത്രം ജിയോ ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്തതിന് പിന്നാലെ മികച്ച പ്രതികരണമാണ് നേടുന്നക്. ഒടിടി റിലീസിന് ശേഷം, ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവ് അനുരാഗ് കശ്യപിന്‍റെ ചിത്രത്തെക്കുറിച്ചുള്ള റിവ്യൂ ശ്രദ്ധേയമാകുകയാണ്

“എന്ത് ഒറിജിനലും, രസകരവുമാണ് ഈ ചിത്രം. ബേസിൽ ജോസഫ് ഇന്ന് നമുക്കുള്ളതിൽ വച്ച് ഏറ്റവും മികച്ച എവരിമാൻ ആക്ടറില്‍ ഒരാളാണ്. ഇഷ്ടപ്പെട്ടു” എന്നാണ് സംവിധായകൻ അനുരാഗ് കാശ്യപ് പൊന്‍മാന്‍ സംബന്ധിച്ച് എഴുതിയിരിക്കുന്നത്.

മാര്‍ച്ച് 14 ന് ജിയോ ഹോട്ട്സ്റ്റാറിലൂടെയായിരുന്നു ചിത്രത്തിന്‍റെ സ്ട്രീമിം​ഗ് ആരംഭിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം സ്ട്രീമിം​ഗ് ആരംഭിച്ചിരുന്നു. റിലീസ് ചെയ്യപ്പെട്ട എല്ലാ ഭാഷകളിലും ചിത്രം ട്രെന്‍ഡിം​ഗ് ലിസ്റ്റില്‍ ഇടംപിടിച്ചു എന്നതാണ് ഏറ്റവും വലിയ കൗതുകം. മലയാളത്തിനൊപ്പം തമിഴിലും തെലുങ്കിലും ചിത്രം ട്രെന്‍ഡിം​ഗില്‍ ഒന്നാമതാണ്. കന്നഡത്തില്‍ രണ്ടാമതും ഹിന്ദിയില്‍ നാലാമതുമാണ് ചിത്രം. നടനെന്ന നിലയില്‍ ബേസിലിന് വലിയ ബ്രേക്ക് ആണ് ഈ ചിത്രം ഉണ്ടാക്കുക. ഇതര ഭാഷകളില്‍ നിന്ന് കൂടുതല്‍ അവസരങ്ങള്‍ അദ്ദേഹത്തെ തേടിയെത്താനും ഇത് കാരണമായേക്കാം

‘ആലപ്പുഴ ജിംഖാന’യിലെ ആദ്യ ഗാനം പുറത്ത്; ഏറ്റെടുത്ത് ആരാധകർ

0
Spread the love

ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്‍ലെൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ‘ആലപ്പുഴ ജിംഖാന’ വിഷു റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. എവരിഡേ.. എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സഞ്ജിത് ഹെഡ്ജ്, വിഷ്ണു വിജയ്, നിളരാജ്, ചിന്മയി, വാസുദേവ് എന്നിവരാണ്.

https://youtu.be/iztY_n2qHvY?si=3elVqxawAxadpeBG

സുഹൈൽ കോയയുടെ വരികൾക്ക് വിഷ്ണു വിജയാണ് ‘ആലപ്പുഴ ജിംഖാന’യുടെ സംഗീതം നിർവ്വഹിക്കുന്നത്. ഗപ്പി, അമ്പിളി, തല്ലുമാല, ഫാലിമി, പ്രേമലു തുടങ്ങിയ ചിത്രങ്ങളിൽ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ഒരുക്കിയതും വിഷ്ണു വിജയാണ്. ചിത്രത്തിലെ താരങ്ങളുടെ പുതിയ ഗെറ്റപ്പിലൂടെ എത്തിയ ഫസ്റ്റ് പോസ്റ്ററും ക്യാരക്ടർ പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ ട്രെൻഡായിരുന്നു. ആലപ്പുഴ ജിംഖാനയുടെ ഓഡിയോ റൈറ്റ് വൻ തുകക്ക് ഇന്ത്യയിലെ പ്രമുഖ കമ്പനിയായ തിങ്ക് മ്യൂസിക് കരസ്ഥമാക്കിയിരിക്കുകയാണ്. ബോക്സിംഗ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന കോമഡി ആക്ഷൻ എന്‍റർടെയ്നർ നിർമ്മിക്കുന്നത് പ്ലാൻ ബി മോഷൻ പിക്ചേർസിന്റെ ബാനറിലും റീലിസ്‌റ്റിക്‌ സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്

നസ്‍ലെൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.ഛായാഗ്രഹണം: ജിംഷി ഖാലിദ്, ചിത്രസംയോജനം: നിഷാദ് യൂസഫ്, സംഗീതം: വിഷ്ണു വിജയ്, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, ലിറിക്‌സ്: മുഹ്സിൻ പരാരി, വസ്ത്രാലങ്കാരം: മാഷർ ഹംസ, വി എഫ് എക്സ്: ഡിജി ബ്രിക്സ്, മേക്കപ്പ്: റോണക്സ് സേവിയർ, ആക്ഷൻ കോറിയോഗ്രാഫി: ജോഫിൽ ലാൽ, കലൈ കിംഗ്സൺ, ആർട്ട് ഡയറക്ടർ: ആഷിക് എസ്, അസോസിയേറ്റ് ഡയറക്ടർ: ലിതിൻ കെ ടി, ലൈൻ പ്രൊഡ്യൂസർ: വിഷാദ് കെ എൽ‍, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, സ്റ്റിൽ ഫോട്ടോഗ്രഫി: രാജേഷ് നടരാജൻ, അർജുൻ കല്ലിങ്കൽ, പ്രൊമോഷണൽ ഡിസൈൻസ്: ചാർളി & ദ ബോയ്സ്, പിആർഒ & മാർക്കറ്റിംഗ് : വൈശാഖ് സി വടക്കേവീട് & ജിനു അനിൽകുമാർ, ഡിസ്ട്രിബൂഷൻ: സെൻട്രൽ പിക്ചർസ്, ട്രൂത്ത് ഗ്ലോബൽ ഫിലിംസ്

9 മാസത്തെ അതിജീവനം; സുനിതാ വില്യംസും കൂട്ടാളിയും നാളെ പുലർച്ചെ ഭൂമിയിലെത്തും, കാത്തിരിപ്പിന്റെ നിമിഷങ്ങൾ

0
Spread the love

സുനിതാ വില്യംസ് ഭൂമിയിലെത്താൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. 9 മാസത്തെ ബഹിരാകാശ ജീവിതത്തിനു ശേഷം സുനിതാ വില്യംസ് ഇന്ന് മടങ്ങും. നാളെ പുലർച്ചെ ഇന്ത്യൻ സമയം 3.27നാണ് സുനിതയും സംഘവും ഭൂമിയിലെത്തുക. സഞ്ചാരികൾ അകത്തു കയറിയ ശേഷം ഡ്രാഗൺ പേടകത്തിന്റെ കവാടം 9 മണിയോടെ അടയ്ക്കും. 10.35നാണ് ബഹിരാകാശ നിലയവുമായി പേടകം വേർപ്പെടുക. നാളെ പുലർച്ചെ 2.41ന് ഡ്രാഗൺ ക്യാപ്സ്യൂൾ ഭൗമാന്തരീക്ഷത്തിൽ പ്രവേശിക്കും. ഫ്ലോറിഡയ്ക്ക് അടുത്ത് അറ്റ്ലാന്റിക് സമുദ്രത്തിലാണ് പേടകം സുരക്ഷിതമായി ഇറക്കുക.

വിക്രമോ ലാലേട്ടനോ? എമ്പുരാൻ റിലീസ് ഡേറ്റിൽ തന്നെ ചിയാൻ വിക്രമിന്റെ വീര ധീര സൂരയും

0
Spread the love

ചിയാൻ വിക്രം നായകനായി വരാനിരിക്കുന്ന ചിത്രം ആണ് ധീര വീര സൂരൻ. വിക്രത്തിന്റെ വീര ധീര സൂരന്റെ സംവിധാനം എസ് യു അരുണ്‍ കുമാറാണ്. വേറിട്ട മേയ്‍ക്കോവറിലാണ് വിക്രം വരാനിരിക്കുന്ന ചിത്രത്തില്‍ ഉണ്ടാകുക. സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്.

ചിത്രത്തിന്റെ റിലീസ് മാര്‍ച്ച് 27നായിരിക്കും. മോഹൻലാലിന്റെ എമ്പുരാനും മാര്‍ച്ച് 27നാണ് തിയറ്ററുകളില്‍ എത്തുക. വിക്രമിന്റെ വീര ധീര സൂര സിനിമയില്‍ ഛായാഗ്രാഹകൻ തേനി ഈശ്വര്‍ ആണ്. ജി വി പ്രകാശ് കുമാറിന്റെ സംഗീതം നിര്‍വഹിക്കുന്ന വീര ധീര സൂരന്റെ ട്രെയിലര്‍, ഓഡിയോ ലോഞ്ച് മാര്‍ച്ച് 20ന് ചെന്നൈ വേല്‍ ടെക് യൂണിവേഴ്‍സിറ്റി സംഘടിപ്പിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ട്.

മറ്റൊരുത്തനെ ചതിച്ച് വന്നതല്ലേയെന്ന് ഇന്നും ചോദിക്കുന്നു; പഴയതുപോലെയല്ല! മോശം കമന്റുകൾ നിയമപരമായി നേരിടുമെന്ന് എംജി ശ്രീകുമാറിന്റെ ഭാര്യ

0
Spread the love

എംജി ശ്രീകുമാറുമായുള്ള വിവാഹം കഴിഞ്ഞ് നാല് പതിറ്റാണ്ടുകള്‍ പിന്നിട്ടുവെങ്കിലും, ഇരുവരുടെയും പ്രണയ ജീവിതത്തെ വിമര്‍ശിക്കുന്നവര്‍ ഇപ്പോഴുമുണ്ട്. ഇനിയും അത്തരം കമന്റുകളോട് മൗനം പാലിക്കില്ല എന്ന് വീണ മുകുന്ദന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി ലേഖ എംജി ശ്രീകുമാര്‍ വ്യക്തമാക്കി

മറ്റൊരുത്തനെ ചതിച്ച് ഇവനൊപ്പം വന്നവരല്ലേ എന്ന് ഇപ്പോഴും ചോദിക്കുന്നവരുണ്ട്. എന്താണ് നമ്മുടെ കല്യാണത്തിന് മാത്രം ഇത്രയും പ്രസക്തി എന്നെനിക്കറിയില്ല. ഒളിച്ചോടിപ്പോയി കല്യാണം കഴിച്ചതൊന്നും അല്ല ഞങ്ങള്‍. അതിന് പറ്റിയ ചെറിയ പ്രായവും ആയിരുന്നില്ല. രണ്ട് പേരും അന്ന് വെല്‍ സെറ്റില്‍ഡ് ആയിരുന്നു. എനിക്ക് മനസ്സിലാവാത്തത് ദൈവത്തെ അല്ലാതെ ഇനി ആരെയാണ് നമ്മള്‍ ഭയപ്പെടേണ്ടത് എന്നാണ്. ഞങ്ങള്‍ക്ക് ഇത്രയും പ്രായമായി, എന്റെ മകളുടെ കല്യാണം കഴിഞ്ഞു, ജീവിതത്തില്‍ എല്ലാം സെറ്റില്‍ഡ് ആണ്, ഇനി ആരെയും ഭയപ്പെടേണ്ടതില്ല. നമ്മള്‍ നമ്മുടെ ജോലി ചെയ്ത് മുന്നോട്ടു പോകുക എന്ന് പറഞ്ഞുകൊണ്ടാണ് ലേഖ പറയുന്നു.

ഇനിയും കമന്റുകള്‍ എന്നെയും ശ്രീയേയും വേദനിപ്പിക്കാന്‍ കഴിയില്ല. നാല്‍പത് വര്‍ഷത്തോളമായി ഞങ്ങള്‍ ഒന്നിച്ച് ജീവിക്കുന്നു, ഇത്രയും കാലം എല്ലാം നേരിട്ടു. ഇനി അതിന്റെ ആവശ്യമില്ല. ഇനി മുതല്‍ ഞാന്‍ പ്രതികരിക്കും, മദ്രാസില്‍ നിന്നുള്ള ഒരു സ്ത്രീ ഞങ്ങള്‍ക്കെതിരെ വളരെ മോശമായി എഴുതിയിരുന്നു. അവര്‍ക്കെതിരെ ഞാന്‍ കേസ് കൊടുത്തു. അവര്‍ മാപ്പ് പറഞ്ഞു. ഇനിയാര് ഞങ്ങളെ കുറിച്ച് മോശമായിട്ട് എഴുതിയാലും അത് ചെയ്യും.

2025 ലെ എന്റെ തീരുമാനം അതാണ്. ഇത്രയും കാലം വളരെ ഇന്‍ട്രോവേര്‍ട്ട് ആയിരുന്നു. പക്ഷേ ഇനിയങ്ങനെയല്ല. കമന്റ്‌സ് നോക്കാറൊന്നും ഇല്ല. ചിലര്‍ ഓരോന്ന് എഴുതുകയും വീഡിയോ ചെയ്യുകയുമൊക്കെ ചെയ്യുന്നത് എനിക്ക് പലരും അയച്ചു തരും. തിരവനന്തപുരത്ത് നിന്നുള്ള ഒരു സ്ത്രീ വളരെ മോശമായിട്ടുള്ള കമന്റ്‌സ് ആണ് എനിക്ക് എപ്പോഴും ഇടാറുള്ളത്. പിന്നെ കൊല്ലത്ത് നിന്നുള്ള ഒരു സ്ത്രീയും. ഈ രണ്ട് വ്യക്തികളോടുമായി പറയുകയാണ്, ദയവായി എന്റെയോ എന്റെ ഭര്‍ത്താവിന്റെയോ ഫോട്ടോസ് കാണുകയോ ചെയ്ത് നല്ലതും പറയേണ്ട, ചീത്തയും പറയേണ്ട. ഇനി എന്നെ കുറിച്ച് മോശമായി പറഞ്ഞാല്‍ ഞാന്‍ നിയമപരമായി നേരിടും. ഇനിയും എനിക്ക് കേട്ടിരിക്കേണ്ട കാര്യമില്ല- താരം പറഞ്ഞു.

പരിചയം ഇസ്റ്റാഗ്രാം വഴി; വർഷങ്ങളോളം പീഡിപ്പിച്ചത് ഫുഡിൽ ലഹരി നൽകി, പെൺകുട്ടിയുടെ തുറന്നു പറച്ചിൽ ലഹരി മുക്തി നേടിയ ശേഷം

0
Spread the love

മലപ്പുറം കോട്ടക്കലിലെ പെൺകുട്ടി നേരിട്ടത് അതിക്രൂര പീഡനമെന്ന് പോലീസ്. ഭക്ഷണത്തിൽ രാസലഹരി കലർത്തി അടിമയാക്കിയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വെങ്ങര സ്വദേശിയായ യുവാവ് വർഷങ്ങളോളം പീഡിപ്പിച്ചത്. 23കാരനായ അബ്ദുൾ ​ഗഫൂറിനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു. ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ചാണ് ലൈം​ഗികമായി പീഡിപ്പിച്ചത്. അബ്ദുൾ ​ഗഫൂർ എംഡിഎംഎ കേസിലും പ്രതിയാണ്.

”ഇൻസ്റ്റ​ഗ്രാമിലൂടെയാണ് പരിചയം. സൗഹൃദം നടിച്ച് അടുത്ത് പരിചയപ്പെട്ടതിന് ശേഷം ഫുഡ് കഴിക്കാനായി കുട്ടിയെ വിളിച്ചു. ആ ഫുഡിൽ കുട്ടി അറിയാതെ എംഡിഎംഎ പോലുള്ള സിന്തറ്റിക് ഡ്രഗ്സ് കലർത്തി കൊടുത്തു. അങ്ങനെ കുട്ടിയോട് അടുപ്പം സ്ഥാപിച്ച ശേഷം ഇത്തരം ഫുഡ് ഇടയ്ക്ക് ഇടയ്ക്ക് നൽകി ലൈം​ഗിക കാര്യങ്ങൾക്കായി ഉപയോ​ഗിക്കുകയായിരുന്നു. പിന്നീട് വീട്ടുകാരുടെ ജാ​ഗ്രതയോടെയുള്ള ഇടപെടലിനെ തുടർന്ന് മറ്റ് ചികിത്സകൾക്ക് ശേഷമാണ് കുട്ടി താൻ അകപ്പെട്ടിരിക്കുന്നത് കെണിയിലാണെന്ന് മനസിലാക്കുന്നതും പൊലീസിന്റെ സഹായം തേടുന്നതും.” പോലീസ് പറയുന്നു

2020 ൽ പെൺകുട്ടി പ്ലസ് വണ്ണിന് പഠിക്കുന്ന സമയത്താണ് ഇന്‍സ്റ്റഗ്രാം വഴി അബ്ദുൾ ​ഗഫൂറുമായി പരിചയത്തിലാകുന്നത്. ഇയാൾ ആഡംബര ജീവിതം നയിക്കുന്നയാളാണെന്ന തോന്നിപ്പിക്കുന്ന ഫോട്ടോകളാണ് പങ്കുവെച്ചിരുന്നത്. മറ്റ് വീടുകൾക്ക് മുന്നിൽ നിന്ന് സ്വന്തം വീടാണെന്ന് പ്രചരിപ്പിച്ചിരുന്നു. സമ്പന്നനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പെൺകുട്ടിയുമായി അടുത്തത്. കൂടാതെ ലൈം​ഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. കുട്ടിയുടെ ആഭരണങ്ങൾ വാങ്ങി വിൽക്കുകയും ചെയ്തിരുന്നു.

പെൺകുട്ടി ലഹരിക്ക് അടിമയാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നാണ് വീട്ടുകാർ കുട്ടിയെ ചികിത്സയ്ക്ക് വിധേയയാക്കിയത്. കൗൺസിലിം​ഗ് കൊടുക്കുകയും ചെയ്തു. ലഹരിയിൽ നിന്ന് മുക്തി നേടിയതിന് ശേഷമാണ് താൻ എങ്ങനെയാണ് ലഹരിക്കടിമ ആയതെന്ന് പെൺകുട്ടി വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് പൊലീസിനെ സമീപിക്കുന്നത്. അബ്ദുൾ ​ഗഫൂർ പരപ്പനങ്ങാടിയിൽ എംഡിഎംഎ കൈവശം വെച്ച കേസിലും പ്രതിയാണ്. പോക്സോ, കവർച്ച ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഇയാളെ റിമാൻഡ് ചെയ്തു.

കോൾ മെർജിംഗ് തട്ടിപ്പ് സൂക്ഷിക്കുക; പണം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് യു പി ഐ മുന്നറിയിപ്പ്

0
Spread the love

കോള്‍ മെര്‍ജിങ് തട്ടിപ്പുകളില്‍ മുന്നറിയിപ്പുമായി നാഷ്ണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിസിഐ). ഉപയോക്താക്കളില്‍ നിന്ന് ഒടിപികള്‍ തട്ടിയെടുത്ത് അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.

അജ്ഞാത നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ മെര്‍ജ് ചെയ്യരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇന്റര്‍വ്യു എന്ന വ്യാജേന വിളിക്കുന്ന തട്ടിപ്പുകാര്‍ ഒരു സുഹൃത്ത് പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നും സുഹൃത്ത് ലൈനിലുണ്ടെന്നും കോള്‍ മെര്‍ജ് ചെയ്യണമെന്നും ആവശ്യപ്പെടും. എന്നാല്‍ ഈ നമ്പര്‍ ബാങ്കില്‍ നിന്നുള്ള ഒരു ഓട്ടോമേറ്റഡ് ഒടിപി കോളാണ്.

കോള്‍ മെര്‍ജ് ചെയ്യുന്നതിലൂടെ ഉപയോക്താവിന് ലഭിക്കുന്ന ഒടിപി തട്ടിപ്പുകാര്‍ കൈക്കലാക്കുകയും യുപിഐ -ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിലേക്ക് പ്രവേശനം നേടുകയും പണം തട്ടുകയും ചെയ്യുന്നു. പല ഉപയോക്താക്കളും അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കുന്നതുവരെ എന്താണ് സംഭവിച്ചതെന്ന് മനസിലാകില്ല.

അജ്ഞാത നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ ഒരിക്കലും മെര്‍ജ് ചെയ്യരുത്. മിക്ക സ്മാര്‍ട്ട്ഫോണുകളിലും ബില്‍റ്റ്-ഇന്‍ സ്പാം കോള്‍ ഫില്‍ട്ടറുകള്‍ ഉണ്ട്. നിങ്ങളുടെ ഫോണിന്റെ കോള്‍ സെറ്റിങ്‌സില്‍ ഇത് ഓണ്‍ ചെയ്യാം. തട്ടിപ്പെന്ന് തോന്നുന്ന സമ്പറുകള്‍ക്കെതിരെ ബാങ്കിലോ സൈബര്‍ ക്രൈം ഹെല്‍പ്പ് ലൈനിലോ പരാതിപ്പെടുക. പുതിയ തട്ടിപ്പ് രീതികളെക്കുറിച്ച് ബോധവാന്മാരായിരിക്കാന്‍ എന്‍പിസിഐയില്‍ നിന്നും ബാങ്കുകളില്‍ നിന്നുമുള്ള ഔദ്യോഗിക നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കുക.

അജ്ഞാത നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ ഒരിക്കലും മെര്‍ജ് ചെയ്യരുത്. മിക്ക സ്മാര്‍ട്ട്ഫോണുകളിലും ബില്‍റ്റ്-ഇന്‍ സ്പാം കോള്‍ ഫില്‍ട്ടറുകള്‍ ഉണ്ട്. നിങ്ങളുടെ ഫോണിന്റെ കോള്‍ സെറ്റിങ്‌സില്‍ ഇത് ഓണ്‍ ചെയ്യാം. തട്ടിപ്പെന്ന് തോന്നുന്ന സമ്പറുകള്‍ക്കെതിരെ ബാങ്കിലോ സൈബര്‍ ക്രൈം ഹെല്‍പ്പ് ലൈനിലോ പരാതിപ്പെടുക. പുതിയ തട്ടിപ്പ് രീതികളെക്കുറിച്ച് ബോധവാന്മാരായിരിക്കാന്‍ എന്‍പിസിഐയില്‍ നിന്നും ബാങ്കുകളില്‍ നിന്നുമുള്ള ഔദ്യോഗിക നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കുക.

നിങ്ങൾ 35 കഴിഞ്ഞ സ്ത്രീയാണോ? എങ്കിൽ ഈ തെറ്റ് ആവർത്തിക്കല്ലേ! ആരോഗ്യം അവതാളത്തിലാകും!

0
Spread the love

ജീവിതത്തിൻറെ മധ്യകാലഘട്ടം അൽപം പ്രശ്നഭരിതമായ സമയമാണ്, പ്രത്യേകിച്ചും സ്ത്രീകൾക്ക്. ശരിക്കും ശരീരം കിതച്ചു തുടങ്ങുന്ന സമയം. ഈ സമയത്ത് സ്വന്തം ശാരീരിക, മാനസിക, വൈകാരിക ക്ഷേമത്തിനായി കുറച്ചധികം ശ്രദ്ധ സ്ത്രീകൾ സ്വയം നൽകേണ്ടതുണ്ട്.

എന്നാൽ പല കാരണങ്ങളാലും ഇത്തരത്തിൽ സ്വന്തം ആരോ​ഗ്യം നോക്കാൻ പലർക്കും കഴിയുന്നില്ല എന്നതാണ് വാസ്തവം. കുടുംബം, കുട്ടികൾ, കരിയർ, സാമൂഹിക ജീവിതം, ഉത്തരവാദിത്തങ്ങൾ എന്നിവയെല്ലാമായി പലർക്കും ഇതിന് നേരം കിട്ടാറില്ല എന്നത് മറ്റൊരു കാരണം. സ്ത്രീകൾ തങ്ങളുടെ ജീവിതത്തിൻറെ മധ്യകാലഘട്ടത്തിൽ വരുത്തുന്ന അഞ്ച് തെറ്റുകൾ ഒഴിവാക്കുന്നത് ആരോഗ്യകരമായ ജീവിതം നയിക്കാൻ പുതു തലമുറയെ സഹായിക്കും. അവ ഏതൊക്കെയാണെന്ന് നോക്കാം

സ്വയം പരിചരിക്കാൻ സമയമില്ലായ്മ

ചുറ്റുമുള്ളവരുടെ കാര്യത്തിൽ കുറച്ചധികം ശ്രദ്ധയും പരിചരണവും നൽകുന്നവരാണ് പൊതുവേ സ്ത്രീകൾ. എന്നാൽ ഈ ശ്രദ്ധ സ്വന്തം കാര്യത്തിലും കാണിക്കണം. മറ്റാർക്കും വേണ്ടിയല്ലാതെ അവനവന് വേണ്ടി എല്ലാ ദിവസും കുറച്ച് സമയം ഒഴിച്ചിടണം. ഇഷ്ടപ്പെട്ട പുസ്തകം വായിക്കാനോ, ഇഷ്ടപ്പെട്ട ഹോബികൾ പിന്തുടരാനോ യാത്ര ചെയ്യാനോ സുഹൃത്തുക്കളോട് സംസാരിക്കാനോ ഒക്കെ ഈ സമയം വിനിയോഗിക്കാം. ശാരീരികമായും മാനസികമായും സ്വയം റീചാർജ് ചെയ്യാൻ ഇത്തരത്തിൽ ഒഴിച്ചിടുന്ന സമയം സ്ത്രീകളെ സഹായിക്കും.

ഹൃദയാരോഗ്യം അവഗണിക്കുന്നത്

ഓരു പ്രായം കഴിഞ്ഞാൽ സ്ത്രീകളും പുരുഷന്മാരുമെല്ലാം തങ്ങളുടെ ഹൃദയാരോഗ്യം ഇടയ്ക്കിടെ പരിശോധിച്ച് പ്രശ്നമൊന്നുമില്ലെന്ന് ഉറപ്പ് വരുത്തണം. രക്തസമ്മർദം, ഗ്ലൂക്കോസ് തോത്, ബോഡി മാസ് ഇൻഡെക്സ്, കൊളസ്ട്രോൾ എന്നിവ ഇടയ്ക്ക് പരിശോധിക്കാനും മറക്കരുത്

ആവശ്യത്തിന് വൈറ്റമിൻ ബി-12 ഇല്ലാത്ത അവസ്ഥ

പ്രായമാകുന്തോറും വയറിൽ ഉത്പാദിപ്പിക്കപ്പെടുന്ന ദഹനരസങ്ങൾ കുറയും. ഇത് ശരീരത്തിന് ആവശ്യത്തിന് വൈറ്റമിൻ ബി-12 ലഭിക്കാത്ത സാഹചര്യമുണ്ടാക്കും. ശരീരം ആരോഗ്യത്തോടെ ഇരിക്കാനും നന്നായി പ്രവർത്തിക്കാനും വൈറ്റമിൻ ബി-12 ആവശ്യമായ തോതിൽ വേണ്ടതാണ്. മുട്ട, ഇറച്ചി, പാലുത്പന്നങ്ങൾ എന്നിവയെല്ലാം വൈറ്റമിൻ ബി12 അടങ്ങിയതാണ്

മുടിയെ ഓർത്തുള്ള ആധി

പ്രായമാകുമ്പോൾ മുടി കൊഴിയുന്നതും നരയ്ക്കുന്നതും ഉള്ള് കുറയുന്നതുമെല്ലാം സ്വാഭാവികമാണ്. ഇത് അംഗീകരിക്കാൻ തയാറാകണം. ഉള്ള മുടി നല്ല സ്റ്റൈലിലും നിറത്തിലും കൊണ്ടു നടക്കുന്നത് മുടിയെ ഓർത്തുള്ള അനാവശ്യമായ ഉത്കണ്ഠ അകറ്റി ആത്മവിശ്വാസം നൽകും.

ഉറപ്പായും ആദ്യ ദിവസം കണ്ടിരിക്കും! എമ്പുരാന് വേണ്ടി വെയിറ്റിംഗ് ആണെന്ന് നടൻ ഷെയിൻ നിഗം

0
Spread the love

കഴിഞ്ഞ കുറച്ച് നാളുകളായി മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാൻ. ലൂസിഫർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാ​ഗവും പൃഥ്വിരാജ്- മോഹൻലാൽ കോമ്പോ വീണ്ടും ഒന്നിക്കുന്നതുമൊക്കെയാണ് അതിന് കാരണം. ആഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട താരങ്ങളടക്കം നിരവധിപ്പേർ അണിനിരക്കുന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് മാറ്റുമോ എന്ന ആശങ്ക ഇന്നലെ ഉടലെടുത്തിരുന്നു. ആശിർവാദ് സിനിമാസിന്റെ സഹനിർമ്മാതാവായ ലൈക്ക പ്രൊഡക്ഷൻസ് സാമ്പത്തിക ബാധ്യതയെ തുടർന്ന് ചിത്രത്തിന്റെ നിർമ്മാണത്തിൽ നിന്നും പിൻവാങ്ങി എന്ന വാർത്ത പുറത്തായതോടെയാണ് റിലീസിന്റെ കാര്യത്തിൽ ആരാധകർക്ക് അങ്കലാപ്പായത്. എന്നാൽ റിലീസ് ഡേറ്റ് കാര്യത്തിൽ യാതൊരുവിധ മാറ്റവും ഉണ്ടാകില്ലെന്ന് അണിയറ പ്രവർത്തകർ തന്നെ വ്യക്തമാക്കിയതോടെ സിനിമയുടെ ഹൈപ്പും പതിമടങ്ങ് വർദ്ധിച്ചിരിക്കുകയാണ്.

ബോക്‌സ് ഓഫീസ് കളക്ഷനിൽ റെക്കോർഡുകൾ സ്വന്തമാക്കുമെന്ന പ്രതീക്ഷയുമായി എത്തുന്ന ചിത്രത്തിനെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് നടൻ ഷെയിൻ നിഗം. ലൂസിഫർ കണ്ടത് മുതൽ താൻ എമ്പുരാനായി കാത്തിരിക്കുകയായിരുന്നെന്നും ചിത്രം ആദ്യ ദിവസം തന്നെ കാണുമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ഷെയിൻ പറഞ്ഞു.

‘എമ്പുരാന് വേണ്ടി എല്ലാവരെയും പോലെ ഞാനും വെയ്റ്റിംഗ് ആണ്. അതിന്റെ ടീസർ കണ്ടത് മുതൽ തന്നെ പടം കാണണമെന്ന് ഉണ്ടായിരുന്നു. ലൂസിഫർ കണ്ടപ്പോൾ മുതൽ രണ്ടാം ഭാഗത്തിന് വെയ്റ്റിംഗ് ആയിരുന്നു, ടീസർ പ്രതീക്ഷകളെ ഇരട്ടിച്ചു. ഉറപ്പായിട്ടും ആദ്യ ദിവസം കണ്ടിരിക്കും’, ഷെയിൻ നിഗം പറഞ്ഞു.

നല്ല പെണ്ണുങ്ങൾ വരുമ്പോൾ അയാൾ പോയിട്ട് സെലെക്റ്റ് ചെയ്യും; കൊന്നില്ലെങ്കിൽ താൻ എല്ലാം വിളിച്ചു പറയുമെന്ന് എലിസമ്പത്ത്

0
Spread the love

എലിസബത്ത് ഉദയനെതിരെ നടൻ ബാലയും ഭാര്യയും പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുമായി മുൻ ഭാര്യ വീ ണ്ടും രം​ഗത്ത്. കേസ് വന്നാലും ജയിലിൽ കിടക്കേണ്ടി വന്നാലും പോരാടുക തന്നെ ചെയ്യുമെന്ന് എലിസബത്ത് പറയുന്നു. എന്നെ ബലാത്സംഗം ചെയ്തു എന്ന് പറഞ്ഞിട്ടും ആരും കേസ് എടുക്കുകയോ അതേക്കുറിച്ച് അന്വേഷിച്ച് ചെയ്തിട്ടില്ല. നമ്മുടെ നിയസംവിധാനങ്ങൾ അങ്ങനെയാണെന്നും അവർ കൂട്ടിചേർത്തു. ചെന്നൈയിൽ താമസിക്കുമ്പോൾ അയാളുടെ അനുവാദത്തോടെ തന്റെ മുറിയിലേക്ക് ഒരാൾ കേറിവന്നു എന്നും അന്ന് പേടിച്ച് തനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം എന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു എന്നും എലിസബത്ത് പറയുന്നു.

എലിസബത്തിന്റെ പ്രതികരണത്തിന്റെ പൂർണരൂപം:

“ഞാൻ ഇത്ര കാലമായിട്ട് എന്നെ റേപ്പ് ചെയ്തു എന്നെ ഇത്തരത്തിൽ ഒക്കെ ഉപദ്രവിച്ചു എന്നൊക്കെ പറഞ്ഞിട്ട് ആരും കേസ് എടുത്തിട്ടില്ല. ഞാൻ കേസ് കൊടുത്തിട്ടില്ല അതുകൊണ്ട് ആരും കേസ് എടുത്തില്ല. ഇവര് കേസ് കൊടുത്തു അതുകൊണ്ട് ഇപ്പൊ കേസ് എടുത്തു. റേപ്പ് വിക്ടിംസ് ഒക്കെ പുറത്തു വരാത്തതിന്റെ കാരണം ഇതാണ്. അവരെ ഭീഷണിപ്പെടുത്തുകയും നാണം കെടുത്തുകയും ചെയ്യും. ആരും ഒരു നടപടിയും എടുക്കില്ല. അവർ മരിക്കുമ്പോൾ ആയിരിക്കും അതൊക്കെ പുറത്ത് അറിയുന്നത്. ചിലപ്പോൾ അപ്പോഴും അറിയുന്നുണ്ടാവില്ല. എന്റെ മാനസിക നില തകരാറിലാണ്, ഞാൻ 15 വർഷമായി മരുന്ന് കഴിക്കുന്നുണ്ട് എന്നൊക്കെ ഇവർ പറയുന്നത് കേൾക്കാൻ മാധ്യമങ്ങൾ നിൽക്കുകയാണ്. മാനസിക പ്രശ്നങ്ങൾക്ക് മരുന്ന് കഴിക്കുന്ന ഒരാളെ ഈ രീതിയിൽ പറയാൻ ആർക്കാണ് അധികാരം ഉള്ളത്?

ഇയാൾ ആശുപത്രിയിൽ ആയ സമയത്ത് എന്നെ വിളിച്ചു വരുത്തിയതാണ്. അപ്പോൾ ആരും നോക്കാൻ ഇല്ലെങ്കിൽ മെന്റൽ പേഷ്യന്റ് ആയാലും കുഴപ്പമില്ലേ? എന്നെ ഇടിക്കും എന്നൊക്കെ പബ്ലിക് ആയി മാധ്യമങ്ങളോടു പറയുന്നത് കേട്ടിട്ടും ആർക്കും ഒന്നും ചോദിക്കാനില്ലേ? എന്നെ ചെയ്തത് റേപ്പ് ആയി എനിക്ക് തോന്നിയതുകൊണ്ടാണ് ഞാൻ അത് പറഞ്ഞത്. റേപ്പിന്റെ അർഥം വേറെ വല്ലതുമാണോ? മറ്റൊരാളുടെ മുന്നിൽ വച്ചുവരെ എന്നോട് മോശമായി പെരുമാറി. വേറെ ഒരാളെ എന്റെ ബെഡ്റൂമിലേക്ക് കയറ്റിവിട്ടു. ഏപ്രിൽ നാലിനാണ് ഇയാളുടെ ലിവർ ട്രാൻസ്പ്ലാന്റ് നടക്കുന്നത്. മാർച്ച് 29ന് ഞങ്ങളുടെ വിവാഹത്തിന്റെ രണ്ടാം വാർഷികം ആയിരുന്നു. ആ സമയത്ത് ഞങ്ങൾ അവിടെ കേക്ക് കട്ട് ചെയ്തു. ഞാൻ കൂടെ ഇല്ലെങ്കിൽ ജീവിച്ചിരിക്കില്ല എന്ന് പറഞ്ഞു പുള്ളി പോസ്റ്റ് ഇട്ടിരുന്നു. ഒന്നും രണ്ടും വിവാഹ വാർഷികങ്ങൾ ആഘോഷിച്ച വിഡിയോകൾ ഉണ്ട്. ഇതൊക്കെ ചെയ്ത് അയാൾ എന്നെയും പറ്റിക്കുകയായിരുന്നു.

ഞാൻ ഗുജറാത്തിലാണ് ഇപ്പോൾ ഉള്ളത്. ഞാൻ എം.ഡിക്ക് പഠിക്കുകയാണ്. ഇയാൾ എന്റെ എം.ഡി പരീക്ഷ തയാറെടുപ്പുകൾ തടഞ്ഞ് എന്റെ ഹാൾ ടിക്കറ്റ് എടുക്കാൻ സമ്മതിക്കാതെ പരീക്ഷ എഴുതാൻ കഴിഞ്ഞില്ല. അതിന്റെ പേരിൽ കുറെ വഴക്കടിച്ചിട്ടുണ്ട്. ഇപ്പോൾ വീണ്ടും ഞാൻ പഠിക്കുകയാണ്. പൊലീസ് സ്റ്റേഷനിൽ നിന്ന് എപ്പോൾ വിളിച്ചാലും ഞാൻ വരും. എനിക്ക് യാതൊരു പ്രശ്നവുമില്ല. പൊലീസ് സ്റ്റേഷനിൽ നിന്നോ കോടതിയിൽ നിന്നോ എപ്പോൾ വിളിച്ചാലും ഞാൻ വരുന്നതായിരിക്കും. എന്റെ തൃശ്ശൂർ വീടിന്റെ വാതിൽ ചവിട്ടി പൊളിക്കേണ്ട കാര്യമൊന്നുമില്ല. എന്റെ ഫോൺ നമ്പർ എന്തായാലും എന്റെ പഴയ നമ്പർ തന്നെയാണ്. അതുകൊണ്ട് നിങ്ങൾക്ക് എന്റെ ഫോൺ നമ്പറിൽ വിളിച്ചാൽ കിട്ടും. എന്താ ചെയ്യേണ്ടത് എന്നു വെച്ചാൽ ചെയ്യാം. ഇതിലൊന്നും എനിക്ക് ഒരു നാണക്കേടും ഇല്ല. ഇനി ഞാൻ ഒളിവിലാണ് എന്ന് മാത്രം പറയരുത്. ഞാൻ ജയിലിൽ കിടക്കാൻ തയാറാണ്.എനിക്ക് കുറെ ആൾക്കാരുടെ പേര് പറയാൻ ഉണ്ട്. അത് ഞാൻ കേസ് ആകുമ്പോൾ പറയാം എന്ന് വിചാരിക്കുന്നു. എന്നെ അതിനു മുൻപ് കൊന്നില്ലെങ്കിൽ ഞാൻ എല്ലാം വിളിച്ചു പറയും. ഞാൻ അല്ലാതെ തനിയെ ചാവാൻ ഒന്നും പോകുന്നില്ല. ഇതുപോലെ ദുരിതം അനുഭവിക്കുന്ന റേപ്പ് വിക്ടിംസിനു ഒരു പ്രചോദനം ആയി ജീവിക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്. ഈ ചാനലും വിഡിയോയും ഡിലീറ്റ് ചെയ്യാൻ പറഞ്ഞാലും ഞാൻ പറയാനുള്ളത് പറഞ്ഞുകൊണ്ടിരിക്കും.

കല്യാണം കഴിഞ്ഞു വരുന്ന സമയത്താണ് ഇയാൾക്ക് ഒരു ഗസ്റ്റ് ഹൗസ് ഉള്ള കാര്യം ഞാൻ കേൾക്കുന്നത്. കലൂർ ഒരു ഗസ്റ്റ് ഹൗസ് ഉണ്ട്. രാജേഷ് എന്ന ആളാണ് അതിന്റെ നടത്തിപ്പുകാരൻ. ഇയാളുടെ മാനേജർ ആണ്. സിനിമ കാര്യങ്ങൾക്ക് വേണ്ടിയിട്ടാണ് ഇയാളുടെ പങ്കാളിത്തത്തിലാണ് ആ ഗസ്റ്റ് ഹൗസ് എന്നൊക്കെയാണ് എന്നോട് പറഞ്ഞത്. ഇയാൾ അവിടെ പോയി ഇരുന്നിട്ട് കള്ള് കുടിച്ച് ബോധമില്ലാതെ രണ്ടു മണിക്കും മൂന്ന് മണിക്കും ഒക്കെയാണ് കയറി വരാറുള്ളത്. അങ്ങനെയുള്ള സമയത്താണ് ഞാൻ ഈ ചന്ദന എന്നു പറഞ്ഞ പെൺകുട്ടിയെപ്പറ്റി കേൾക്കുന്നത്. കള്ളു കുടിച്ച് ബോധമില്ലാത്ത സമയത്ത് ‘നീ ഉണ്ടായിരുന്നെങ്കിൽ എനിക്ക് ഇതൊന്നും സംഭവിക്കില്ലായിരുന്നു’ എന്ന് പറഞ്ഞു. പിറ്റേന്ന് ബോധം വന്നപ്പോൾ ഞാൻ അതിനെപ്പറ്റി ചോദിച്ചു. അപ്പോൾ പറഞ്ഞത് ‘അവൾ എന്നെ പറ്റിച്ചിട്ട് ഒരു അമേരിക്കക്കാരനെ തേടി പോയി’ എന്നാണ്. അതു പറഞ്ഞിട്ട് തമിഴിലെ ഒരു തെറിയാണ്‌ അവരെപ്പറ്റി പറഞ്ഞത്. ‘എനിക്ക് പഠിപ്പില്ല എന്ന് പറഞ്ഞ് ഇട്ടിട്ട് പോയി, അവൾ സൂയിസൈഡ് ചെയ്യാൻ ശ്രമിച്ചു, എന്റെ കാശ് തട്ടിക്കാൻ നോക്കി, ഞങ്ങൾ പ്രേമിച്ചു ഒളിച്ചോടി താമസിക്കാൻ നോക്കി, രണ്ടു മൂന്നു ദിവസത്തിനുള്ളിൽ പിരിഞ്ഞു’ എന്നൊക്കെയാണ് പറഞ്ഞത്.

രണ്ടാം ഭാര്യയുടെ കേസ് കേസ് വന്ന സമയത്ത് അവർ പബ്ലിക് ആയി ഒരു ഡിവോഴ്സ് സർട്ടിഫിക്കറ്റോ മറ്റോ ഇട്ടപ്പോഴാണ് അവർക്ക് മുൻപെ ഒരു ഭാര്യ ഉണ്ടായിരുന്നു എന്നുള്ളത് എനിക്ക് മനസ്സിലാവുന്നത്. എന്നെ കൊണ്ട് വരുമ്പോൾ ഇയാൾക്ക് കരളിന് അസുഖം ഉള്ള കാര്യവും എന്നോട് പറഞ്ഞിട്ടില്ല. ഡിവോഴ്സ് ആയ ഭാര്യയ്ക്ക് മുൻപ് ഒരു ഭാര്യ ഉണ്ടായിരുന്നു എന്നും പറഞ്ഞിട്ടില്ല. ഇയാൾ എന്നോട് പറഞ്ഞതെല്ലാം കള്ളമായിരുന്നു. ആ സ്ത്രീയുടെ പേര് യുഎസ്എ പ്രോഗ്രാം എന്നാണു ഫോണിൽ സേവ് ചെയ്തിരുന്നത്. യുഎസ്എയിൽ സ്റ്റേജ് ഷോ നടത്തിയിരുന്നു. അതിനു സഹായിച്ചത് അവരാണ് എന്ന് പറഞ്ഞു. ഇത്രയും ചെയ്ത ആളാണ്, ഇയാൾ അറിഞ്ഞു നടത്തിയ എന്റെ ഡിവോഴ്സിനെ പറ്റി ഇപ്പോൾ പറയുന്നത്.

ഗസ്റ്റ് ഹൗസിന്റെ കാര്യം പറയുകയാണെങ്കിൽ ഇയാൾക്ക് കള്ളുകുടിക്കാനുള്ള സ്ഥലമാണ്. പല തരത്തിലുള്ള ആൾക്കാർ അവിടെ പോകാറുണ്ട്. ഡോക്ടർമാർ, സിനിമാ നടന്മാർ, പൊലീസുകാർ… അങ്ങനെ വലിയ വലിയ കാശുകാർ പോകുന്ന സ്ഥലമാണ് ആ ഗസ്റ്റ് ഹൗസ്. ആ ഗസ്റ്റ് ഹൗസിന്റെ പേരിൽ എന്തോ കേസ് വന്നിട്ട് ഇപ്പോൾ വേറെ എങ്ങോട്ടോ മാറ്റിയിട്ടുണ്ട്. രാജേഷ് ആണ് നടത്തുന്നത്. ഇയാൾ തന്നെ പറഞ്ഞിട്ടുണ്ട് രാജേഷ് കള്ളനാണ് എന്ന്. രാജേഷ് സിനിമാ ആഗ്രഹം പറയുന്ന മൈനർ പെൺകുട്ടിക്കളെ അവിടെ വിളിച്ചു വരുത്തി പീഡിപ്പിക്കുന്നു എന്ന് ഇയാൾ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. അപ്പോൾ ഞാൻ പാർട്ണർഷിപ്പ് നടത്തുന്ന ഒരു സ്ഥലത്ത് അങ്ങനത്തെ ഒരു പരിപാടി നടക്കാൻ പറ്റില്ലല്ലോ എന്ന് പറഞ്ഞിട്ട് ഇയാൾ അന്വേഷിക്കാൻ പോകുന്നതാണെന്ന് പറഞ്ഞിട്ടാണ് അവിടെ പോണത്. അവിടെ പോയിട്ട് വരുന്നത് കള്ള് കുടിച്ച ബോധം ഇല്ലാതെ രണ്ടു മണിക്കും മൂന്നു മണിക്കും.

ആദ്യം എനിക്ക് മനസ്സിലായില്ല. പക്ഷേ, പിന്നെ ഇയാൾ ഒരു ജൂനിയർ ആർട്ടിസ്റ്റിനെ ബെഡ്റൂമിലേക്ക് കയറ്റി കൊണ്ടുപോയി. അതുകൊണ്ടാണ് സാറുമായി പിണങ്ങി പോയത് എന്ന് ഒരു വേലക്കാരി പറഞ്ഞിട്ടുള്ള ഒരു സംഭവം ഉണ്ട്. ആ ജൂനിയർ ആർട്ടിസ്റ്റിനെ വീണ്ടും ഇവർ കൊണ്ടുവന്നിട്ടുണ്ടായിരുന്നു. ആ പെൺകുട്ടിയെ ഞാൻ തിരിച്ചറിഞ്ഞു. അപ്പോൾ ഇയാൾ ആ പെൺകുട്ടിയോടു പറഞ്ഞതാണ്, ‘ഇവൾക്ക് വട്ടാണ്… ഇവൾ പറയുന്നത് കേൾക്കണ്ട… വാ നമുക്ക് രാജേഷിന്റെ അവിടേക്ക് പോകാം,’ എന്ന്. ഇതു പറഞ്ഞിട്ട് ഇയാൾ എന്നെ വീട്ടിൽ പൂട്ടി ഇട്ട് ആ പെൺകുട്ടിയെ രാജേഷിന്റെ ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുപോയി. രാജേഷിന്റെ ഗസ്റ്റ് ഹൗസിൽ ബെഡ്റൂമിൽ ഇവരെ കയറ്റുന്നത് കണ്ട ആൾക്കാർ ഉണ്ട്. ആ പെൺകുട്ടിയുടെ ഫോട്ടോ വേണമെങ്കിൽ ഞാൻ കാണിച്ചു തരാം. പക്ഷേ, അതൊന്നും ഞാൻ ഇവിടെ ഇടുന്നില്ല. അവരൊക്കെ കുറച്ച് കാശിന് വേണ്ടി ഈ പരിപാടി ചെയ്യുന്ന ആൾക്കാരാണ്. അങ്ങനത്തെ ആൾക്കാരെ ഒന്നും ഇതിലേക്ക് കൊണ്ടുവരേണ്ട കാര്യമില്ല.

ഇയാൾ പറഞ്ഞുവല്ലോ മൈനർ പെൺകുട്ടികളെയും സിനിമാ ആഗ്രഹമുള്ള സ്ത്രീകളെയുമൊക്കെ രാജേഷ് കൊണ്ടുവരുന്നു എന്ന്. ഇയാൾ രാജേഷിനെ കുറ്റം പറഞ്ഞിട്ട്, അവിടെ നല്ല പെണ്ണുങ്ങൾ വരുമ്പോൾ ഇയാൾ അവിടെ പോയിട്ട് അവരെ സെലെക്റ്റ് ചെയ്യും. അങ്ങനെ നല്ല പെണ്ണുങ്ങൾ വരുമ്പോഴാണ് ഇയാൾ അങ്ങോട്ട് പോകുന്നത്. ഇതൊക്കെ ഞാൻ കേട്ട കാര്യങ്ങളാണ്. ഞങ്ങൾ ആദ്യമായി ഒരു ഹണിമൂൺ ട്രിപ്പ് മൂന്നാറിന് പോയപ്പോൾ ഞങ്ങളുടെ വണ്ടിയിൽ ഞാൻ, ഇങ്ങേര്, സുജിത്തേട്ടൻ എന്ന ഇയാളുടെ കെയർ ടേക്കർ, പിന്നിലെ വണ്ടിയിൽ ഈ രാജേഷും അയാളുടെ ഒരു ഡ്രൈവറും. രണ്ടു വണ്ടിയിലും കുറെ മദ്യക്കുപ്പികളാണ്. ഇയാൾ ഡ്രൈവ് ചെയ്തുകൊണ്ടിരിക്കുമ്പോൾ കള്ള് കുടിച്ചു കൊണ്ടിരിക്കുകയാണ്. അയാളോട് ഞാൻ എനിക്ക് പേടിയാവുന്നു എന്ന് പറയുന്നുണ്ട്. അതൊന്നും കേൾക്കുന്നില്ല. എനിക്ക് ‘അയ്യപ്പനും കോശിയും’ എന്ന സിനിമയോടെ രംഗമാണ് ഓർമ വന്നത്, ഇയാൾ കുടിച്ചിട്ട് പല ആൾക്കാരെയും അടിച്ചു. സെക്യൂരിറ്റിയെ, ഡ്രൈവറെ പിന്നെ എന്നെയും അടിച്ചു. കള്ളുകുടിച്ച് വണ്ടി ഓടിക്കുന്നതിനെപ്പറ്റി ചോദിച്ചാൽ ഇയാൾ അടിക്കും. ഹണിമൂണിന് പോയിട്ട് ഒരു ദിവസം എന്റെ കൂടെ നിന്ന് രണ്ടാം ദിവസം മുതൽ അടുത്ത മുറിയിൽ കള്ളുകുടി പാർട്ടി. ഞാൻ ഒറ്റയ്ക്ക് റൂമിൽ. ഒരു ദിവസം പകൽ അഞ്ചു മണിവരെ എനിക്ക് ഭക്ഷണം ഓർഡർ ചെയ്തിട്ട് വന്നില്ല. ഇയാളെ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല. ഞാൻ റിസപ്‌ഷനിൽ വിളിച്ചപ്പോൾ ഭക്ഷണം എല്ലാം റൂമിൽ എത്തിച്ചിട്ടുണ്ട് എന്ന് പറഞ്ഞു. ഞാൻ ആ റൂമിലേക്ക് ഭക്ഷണം എടുക്കാൻ പോയപ്പോൾ, ‘എന്താ ചേച്ചി’ എന്ന് പറഞ്ഞിട്ട് കള്ളുകുടിച്ച് ബോധമില്ലത്തെ ഒരാൾ വന്നു. എന്നിട്ട് ഇവർ കഴിച്ചതിന്റെ ബാക്കി കുറെ വാരിക്കെട്ടി എന്റെ റൂമിൽ കൊണ്ടുവച്ചു. അത് കഴിക്കാത്തതിന് ഇയാൾ വന്നു എന്നെ ചീത്ത വിളിച്ചു.

കല്യാണം കഴിക്കാൻ വേണ്ടി എന്നെ കോണ്ടാക്റ്റ് ചെയ്തത് കവിത ആയിരുന്നു. ഞങ്ങളെ സേഫ് ആക്കി ചെന്നൈയിൽ എത്തിക്കാം, അയാളുടെ സഹോദരി പോലെ ആണ് എന്ന് പറഞ്ഞാണ് അവർ വന്നത്. ഫ്‌ളൈറ്റിൽ പോയത് ഞാനും അയാളും കവിതയും കൂടിയാണ്. ഫ്ലൈറ്റ് ടിക്കറ്റ് പരിശോധിച്ചാൽ അറിയാം. ഇവർ പല സമയത്തും ബെഡ്റൂം ഷെയർ ചെയ്തിട്ടുണ്ട്. ചോദിച്ചാൽ പറയും എന്റെ പെങ്ങളാണെന്ന്. ഇവർ പല ഹോട്ടലുകളിൽ ഒരുമിച്ച് താമസിച്ചിട്ടുണ്ട്. ഞാൻ ചോദിക്കുമ്പോൾ ഇയാളുടെ അമ്മ തന്നെ പറയും, ‘അവർ സിനിമാക്കാരല്ലേ… അപ്പോൾ സിനിമ ഡിസ്കഷന്റെ ഭാഗമായിട്ടാണ് ചെയ്യുന്നത്’ എന്ന്. അമ്മയ്ക്ക് അടക്കം പ്രശ്നമില്ലെങ്കിൽ ഇതൊക്കെ എന്റെ പ്രശ്നമായിരിക്കും എന്ന് കരുതി. പക്ഷേ, ഈ പെണ്ണ് പല സമയത്തും ഫോണിൽ വിളിച്ചിട്ട് എന്നെ ഡിവോഴ്സ് ചെയ്യ് എന്ന് പറയുന്നത് ഞാൻ ഇയാളുടെ ഫോണിൽ കേട്ടിട്ടുണ്ട്. അതിനെ സംബന്ധിച്ച് ഞങ്ങൾ തമ്മിൽ തല്ലുണ്ടാവാറുണ്ടായിരുന്നു. ഇവർ ഞങ്ങളുടെ ബന്ധത്തിൽ ഇടയ്ക്കിടയ്ക്ക് കേറി ഇടപെടാറുമുണ്ട്. ഞാൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ശേഷം ഇയാളുടെ അമ്മയോട് വിളിച്ചു പറഞ്ഞു. അവിടെയും എനിക്ക് നീതി കിട്ടിയില്ല. ഇയാൾ എന്റെ ഫോൺ എറിഞ്ഞു പൊട്ടിച്ചു. എന്റെ വീട്ടുകാരോട് പോലും പറയാൻ അപ്പോൾ ധൈര്യം ഉണ്ടായിരുന്നില്ല.

കവിത, ഇയാൾ, പൊലീസ്, രഘു എന്ന ആളൊക്കെ എന്നെ സ്ഥിരം ഭീഷണി ആയിരുന്നു. ഒരു ദിവസം ഇയാൾ അമ്മയെ എന്റെ ഒപ്പം കിടക്കാൻ പറഞ്ഞിട്ട് വാതിൽ അടക്കാതെ പോയി. അന്ന് കവിത ഹാളിൽ ഇരിപ്പുണ്ട്. ഞാൻ ബാത്ത്റൂമിൽ പോയപ്പോൾ ഈ രഘു എന്റെ ബാത്ത്റൂമിലേക്ക് വന്നു. ഞാൻ അപ്പോൾ ബഹളം ഉണ്ടാക്കി. ഇയാൾ എന്റെ ബാത്ത്റൂമിൽ കയറി എന്ന് പറഞ്ഞു. രഘു ഇറങ്ങിപ്പോയി. അപ്പോൾ ഇയാൾ പറയുകയാണ്, ‘രഘു അങ്ങനെ ഒന്നും ചെയ്യില്ല’ എന്ന്. കവിത അപ്പോൾ സപ്പോർട്ട് ചെയ്തു പറഞ്ഞു. ‘ഇവൾ വീണ്ടും പ്രശ്നം ഉണ്ടാക്കാൻ നോക്കുന്നു… നിങ്ങളുടെ പേരിൽ കേസ് ഉണ്ടാക്കാൻ നോക്കുന്നു… രഘുവിനെ വെറുതെ കുറ്റം പറയുന്നു’ എന്നൊക്കെ പറഞ്ഞു. അന്ന് എന്റെ വീട്ടുകാരെ വിളിച്ച് എന്നെ കൊണ്ടുപോകാൻ പറഞ്ഞു. സ്വന്തം ഭാര്യയുടെ ബാത്ത്റൂമിൽ വേറൊരാൾ കയറി എന്ന് പറഞ്ഞിട്ട് ഭാര്യയെ സപ്പോർട്ട് ചെയ്യാതെ അയാൾ മറ്റുള്ളവർ പറയുന്നത് കേൾക്കുകയായിരുന്നു.

ഇയാൾ എന്റെ ജീവിതം നശിപ്പിക്കുകയായിരുന്നു. അന്നൊന്നും അത് തുറന്നുപറയാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. ഇതുപോലെ ഇനിയും പലരുടെയും ജീവിതത്തിൽ സംഭവിച്ചേക്കാം. എനിക്കിനി ഇത് പറയാനൊന്നും ചിലപ്പോൾ ഈ ചാനലും ഒന്നും ഉണ്ടായി എന്ന് വരില്ല. പക്ഷേ, എനിക്ക് ഒന്നേ പറയാനുള്ളൂ. മാധ്യമ ധർമ്മം എന്ന് 100 പ്രാവശ്യം പറയുന്ന ആൾക്കാർ ചാനലിൽ ഇരുന്നു, രണ്ടു സ്ത്രീകൾ തമ്മിൽ ചിരിച്ചിട്ട് പറയുകയാണ്… ഞാൻ ഇതൊന്നും കേസ് കൊടുക്കാത്തതുകൊണ്ടാണ് വാർത്തയാകാത്തത് എന്ന്. ഇങ്ങനെയാണ് മാധ്യമ ധർമ്മം എന്ന് മനസ്സിലാക്കി തന്നതിന് നന്ദി. പുള്ളിയുടെ ഒപ്പം ജീവിച്ചപ്പോഴേക്കും സത്യം, ന്യായം, നീതി എന്ന് പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല, പവർ ഇൻഫ്ലുവൻസ്, പണം ഇതൊക്കെ ഉണ്ടെങ്കിലേ നിങ്ങൾക്ക് എന്തെങ്കിലും ഗുണമുള്ളൂ എന്ന് മനസ്സിലായി.’’

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts