Home Blog Page 5

ആന്ധ്രയ്ക്ക് സമീപം ചക്രവാതച്ചുഴി; ഏഴ് ദിവസം അതിതീവ്ര മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

0
Spread the love

കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച മുതൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യതയുണ്ടെന്നും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ തീരദേശ ആന്ധ്രാ പ്രദേശിനരികിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുവെന്നും മുന്നറിയിപ്പിൽ പറയുന്നു.

ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടതും അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ട്. വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ മണിക്കൂറിൽ 50-60 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാനും സാധ്യതയുണ്ട്. മഴമുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് വിവിധ അലർട്ടുകൾ പ്രഖ്യാപിച്ചു.

ഓറഞ്ച് അലർട്ട്

ബുധൻ: എറണാകുളം, ഇടുക്കി, തൃശ്ശൂർ, കാസർകോട്.വ്യാഴം: കണ്ണൂർ, കാസർകോട്.വെള്ളി: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.ശനി: എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് (ശനിയാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണെങ്കിലും റെഡ് അലർട്ടിന് സമാനമായ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം)ഞായർ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് (ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണെങ്കിലും റെഡ് അലർട്ടിന് സമാനമായ അതിതീവ്ര മഴയ്ക്ക് സാധ്യത

യെല്ലോ അലർട്ട്

ബുധൻ: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ.വ്യാഴം: കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.വെള്ളി: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം.ശനി: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം.

രേഷ്മയുടെ വിവാഹത്തട്ടിപ്പുകൾ പണത്തിനായല്ലെന്ന് പൊലീസ്; ആവശ്യം സ്നേഹം, വെറുതെ വിട്ടാൽ വീണ്ടും ആവർത്തിക്കുമെന്നും യുവതി

0
Spread the love

വിവാഹ തട്ടിപ്പ് കേസിലെ പ്രതി എറണാകുളം കാഞ്ഞിരമറ്റം സ്വദേശി രേഷ്മ(35)യുടെ ലക്ഷ്യം പണമായിരുന്നില്ലെന്ന് പൊലീസ്. നിരവധിപ്പേരെ വിവാഹം കഴിച്ചെങ്കിലും അവരിൽ നിന്ന് പണം തട്ടാനുള്ള ശ്രമങ്ങളൊന്നും രേഷ്മ നടത്തിയിട്ടില്ലെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. പലരും വിവാഹത്തിന് താലി മാത്രമാണ് കെട്ടിയത്. സ്വർണമാല ഉണ്ടായിരുന്നില്ല. നിത്യച്ചെലവിനും യാത്രയ്ക്കുമുള്ള പണം മാത്രമാണ് യുവതി വിവാഹം കഴിച്ചവരിൽ നിന്ന്‌ വാങ്ങിയത്. കൃത്യമായ സമയക്രമം തയ്യാറാക്കി ഇവർ ഭർത്താക്കന്മാരെയും കാമുകന്മാരെയും ദിവസവും വിളിച്ചിരുന്നു.

2014-ൽ പ്രണയിച്ചാണ് ആദ്യ വിവാഹം കഴിച്ചത്. എന്നാൽ ഇയാളുമായി പിരിഞ്ഞു. പിന്നീട് പഠനം തുടർന്നു. 2022-ൽ സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട പാലക്കാട് സ്വദേശിയെ വിവാഹം കഴിച്ചു. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ഇദ്ദേഹം വിദേശത്തേക്കു പോയി. ശേഷം 2022-ൽ തന്നെ വൈക്കം സ്വദേശിയെ വിവാഹം കഴിച്ചു. കാലടി സർവകലാശാലയിലെ തിരുവനന്തപുരം കേന്ദ്രത്തിൽ താത്‌കാലിക ജോലിക്ക് വരുന്നതിനിടയിൽ ട്രെയിനിൽവെച്ചാണ് വൈക്കം സ്വദേശിയെ പരിചയപ്പെട്ടത്. തുടർന്ന് 2023-ൽ പാലക്കാട് സ്വദേശിയുടെ പരിചയക്കാരനായ കൊല്ലം സ്വദേശിയുമായി വിവാഹം. വിവാഹത്തിന് മുമ്പ് തന്നെ ഇവർ ഒരുമിച്ചു താമസിക്കുകയായിരുന്നു. ഈ ബന്ധത്തിലാണ് ഒരാൺകുഞ്ഞുള്ളത്

പിന്നീട് ബിഹാറിൽ അധ്യാപികയായി ജോലി നോക്കി. 2024-ൽ കേരളത്തിൽ രേഷ്മ തിരിച്ചെത്തി. ശേഷമാണ് രണ്ടുപേരെ വിവാഹം കഴിച്ചത്. പിന്നീട് മൂന്നുപേരുമായി വിവാഹം നിശ്ചയിച്ചു. യുഎസിൽ നഴ്‌സായ തൊടുപുഴ സ്വദേശിയെ 2025 ഫെബ്രുവരി 19-ന് വിവാഹം കഴിച്ചു. മാർച്ച് ഒന്നിന് വാളകം സ്വദേശിയെ വിവാഹം കഴിച്ചു. ശേഷം കോട്ടയം സ്വദേശിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. തുടർന്നാണ് ആര്യനാട്ടുള്ള പഞ്ചായത്തംഗവും തിരുമല സ്വദേശിയായ യുവാവുമായുമുള്ള വിവാഹം തീരുമാനിച്ചത്. ഇവരെയെല്ലാം രേഷ്മ പരിചയപ്പെട്ടത് മാട്രിമോണിയൽ വൈബ്‌സൈറ്റ്‌ വഴിയാണ്.

വിവാഹം കഴിച്ച രണ്ടുപേരുമായും കോട്ടയം സ്വദേശിയുമായും ഒരേസമയം നല്ല സൗഹൃദമാണ് രേഷ്മ പുലർത്തിയിരുന്നത്. രേഷ്മയുടെ അമ്മയും കുഞ്ഞും വാളകം സ്വദേശിക്കൊപ്പമാണ് താമസിക്കുന്നത്. രേഷ്മ കൂടുതലായും താമസിച്ചിരുന്നത് തൊടുപുഴയിലെ വീട്ടിലാണ്. തൊടുപുഴ സ്വദേശി വിവാഹം കഴിഞ്ഞ് ഏതാനും ദിവസത്തിനുള്ളിൽ തിരിച്ച് വിദേശത്തേക്കു പോയി. ഇയാളുടെ കുടുംബവുമായും അടുത്ത സൗഹൃദം. കോട്ടയം സ്വദേശിയാണ് രേഷ്മയെ ഇരു വീടുകളിലേക്കും കൊണ്ടാക്കിയിരുന്നത്. ആര്യനാട്ടെ കല്യാണത്തിന്റെ തലേദിവസം ഇവർ തമ്മിൽ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ അമ്പലം അടച്ചതിനാൽ നടന്നില്ല. ആര്യനാട്ടെ കല്യാണത്തിനായി രേഷ്മയെ വെമ്പായത്ത് കൊണ്ടാക്കിയതും കോട്ടയം സ്വദേശിയാണ്.വിവാഹങ്ങൾ നടത്തിയത് പണത്തിനുവേണ്ടിയല്ലെന്നും സ്നേഹത്തിനുവേണ്ടിയാണെന്നുമായിരുന്നു രേഷ്മ നൽകിയിരുന്ന മൊഴി. പൊലീസ് ആദ്യം ഇക്കാര്യം വിശ്വസിച്ചില്ല. എന്നാൽ വിശദമായ അന്വേഷണത്തിൽ ഇതു സത്യമാണെന്നാണ് തെളിയുന്നത്.

തന്നെ ജയിലിൽ അടയ്ക്കണമെന്നും പുറത്തിറങ്ങിയാൽ തട്ടിപ്പ് ആവർത്തിക്കുമെന്നും രേഷ്മ പൊലീസിനോട് പറഞ്ഞിരുന്നു. സ്നേഹം ലഭിക്കാനാണ് കൂടുതൽ പേരെ വിവാഹം ചെയ്തതെന്നും മൊഴിയിലുണ്ടായിരുന്നു. കാലടി സംസ്കൃത സർവകലാശാലയിൽനിന്ന് ന്യായം എന്ന വിഷയത്തിൽ പിഎച്ച്ഡി ചെയ്യുകയാണെന്നാണ് രേഷ്മ പൊലീസിനോടു പറഞ്ഞത്. സംസ്കൃത സർവകലാശാലയിൽനിന്ന് 2017-19 കാലഘട്ടത്തിൽ ബിരുദാനന്തര ബിരുദം നേടിയതായും പറയുന്നു.

ആര്യനാട് പഞ്ചായത്ത് അംഗത്തിനെ വിവാഹം കഴിക്കാനിരിക്കുമ്പോഴായിരുന്നു രേഷ്മയുടെ തട്ടിപ്പ് പുറത്തുവന്നത്. അടുത്തമാസം വിവാഹം കഴിക്കാനിരുന്ന യുവാവിനൊപ്പമാണ് രേഷ്മ ഈ വിവാഹത്തിനെത്തിയതെന്നതായിരുന്നു ട്വിസ്റ്റ്. ഈ യുവാവായിരുന്നു കോട്ടയത്തു നിന്നും യുവതിയെ വെമ്പായത്ത് എത്തിച്ചത്.ആര്യനാടുള്ള ബന്ധുവീട്ടിൽ പോകുന്നു എന്നായിരുന്നു യുവാവിനോട് പറഞ്ഞിരുന്നത്. ഇതൊന്നും അറിയാതെയായിരുന്നു യുവാവിൻ്റെ തിരുവനന്തപുരം യാത്ര. പതിനൊന്നാമത്തെ വിവാഹം കഴിക്കാനിരിക്കയാണ് യുവതി പിടിയിലായത്. ബാഗിൽ സൂക്ഷിച്ചിരുന്ന മുൻ വിവാഹങ്ങളുടെ രേഖകളാണ് രേഷ്മയെ കുടുക്കിയത്. പ്രതിശ്രുത വരനായ ആര്യനാട് പഞ്ചായത്ത് അംഗവും സുഹൃത്തായ മറ്റൊരു വാർഡ് അംഗവും ഭാര്യയും ചേർന്നാണ് രേഷ്മയുടെ വിവാഹ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്.

ജീവനക്കാരികളെ കുറിച്ചുള്ള സംശയം ആദ്യം തോന്നിയത് ഇഷാനിക്ക്; നിന്റെ പ്രസവത്തിന് മുന്‍പുള്ള നാളുകള്‍ ഇങ്ങനെയാകുമെന്ന് കരുതിയില്ല: സിന്ധു കൃഷ്ണകുമാർ

0
Spread the love

തന്റെ ആദ്യത്തെ കുഞ്ഞ് പിറക്കാൻ ദിവസങ്ങൾ എണ്ണി കാത്തിരുന്ന ദിയ കൃഷ്ണ കടന്നുപോയത് ഒരമ്മയും ഈ സമയത്ത് ആഗ്രഹിക്കാത്ത തരം മനോവേദനയിലൂടെ. തന്റെ സ്ഥാപനത്തെ വിശ്വസിച്ച് ഏൽപ്പിച്ച കൈകൾ ചതിക്കും എന്ന് ദിയ കൃഷ്ണ ഒരിക്കലും പ്രതീക്ഷിച്ചിരിക്കില്ല. വളകാപ്പ് ചടങ്ങിൽപ്പോലും സ്വന്തം സഹോദരിമാർ എന്ന പോലെ ദിയ ചേർത്തുനിർത്തിയത് തന്റെ സ്ഥാപനത്തിലെ ജീവനക്കാരികളെ. പക്ഷേ, അവരിൽ നിന്നും തിരികെ ലഭിച്ച പ്രതികരണം മറിച്ചായിരുന്നു

സ്ഥാപനത്തിൽ നിന്നായി 69 ലക്ഷം തട്ടിച്ചത് മാത്രമല്ല, ദിയക്കും അച്ഛൻ കൃഷ്ണകുമാറിനും എതിരെ തട്ടിക്കൊണ്ടു പോകലിന് കേസ് ഫയൽ ചെയ്യുകയുമുണ്ടായി. ഓഡിറ്റർ വഴി കള്ളിവെളിച്ചത്തു വന്നെങ്കിൽ, അതിനു കാരണമായത് ദിയയുടെ അനുജത്തി ഇഷാനി കൃഷ്ണയ്ക്ക് തോന്നിയ ഒരു സംശയമായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുടുംബം കടന്നുപോയ മോശം അനുഭവങ്ങളെക്കുറിച്ച് അമ്മ സിന്ധു വ്യക്തമാക്കുന്നു

ഇമിറ്റേഷൻ ആഭരണങ്ങളുടെ കടയിലെ QR കോഡ് തിരുത്തി സ്വന്തം അക്കൗണ്ടുമായി ബന്ധിപ്പിച്ചാണ് മുൻ ജീവനക്കാരികളായ മൂന്നു പേർ തട്ടിപ്പ് നടത്തിവന്നത്. തട്ടിപ്പ് കണ്ടെത്താൻ ഓഡിറ്റർ വന്നുവെങ്കിലും, ആദ്യത്തെ സംശയം ഉടലെടുത്തത് ദിയ കൃഷ്ണയുടെ അനുജത്തി ഇഷാനിക്കായിരുന്നു. അതേപ്പറ്റി വെളിപ്പെടുത്തുകയാണ് അമ്മ സിന്ധു കൃഷ്ണ

ദിയ കൃഷ്ണയുടെ കസ്റ്റമേഴ്‌സിൽ ഒരാൾ ഇഷാനി കൃഷ്ണയുടെ കൂട്ടുകാരിയായിരുന്നു. ഒരു ദിവസം തിരുവനന്തപുരം നഗരത്തിലെ ഷോപ്പിൽ നിന്നും ആഭരണം വാങ്ങിയ ശേഷം, പണമടച്ചതിൽ സുഹൃത്തിനും സംശയം തോന്നി. QRകോഡിൽ എന്തോ പ്രശ്നമുള്ളതായി അവർ മനസിലാക്കി. കടയിലെ ജീവനക്കാരികളുടെ QR കോഡ് ആണ് പകരം നൽകിയത്. ചെറിയ തുകപോലെയല്ല, ഇത്രയും വലിയ തുകയുടെ തട്ടിപ്പ് നടന്നതിലെ ഞെട്ടലിലാണ് സിന്ധു കൃഷ്ണ. എന്നാൽ, നാല് പെണ്മക്കളുടെ കുടുംബം ഒരു പ്രശ്നം വന്നതും ഒറ്റക്കെട്ടായി നിന്നതിൽ സിന്ധു എന്ന അമ്മയ്ക്ക് അഭിമാനം മാത്രം. അതേപ്പറ്റിയും അവർ വിശദമാക്കുന്നു

‘ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കുന്ന കരുത്തനായ പിതാവാണ് കൃഷ്ണകുമാർ’ എന്ന് സിന്ധു. അദ്ദേഹം ഏതറ്റം വരെപ്പോയും സത്യം തെളിയിക്കും എന്നും ശിക്ഷ വാങ്ങിനൽകും എന്നും മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞിരുന്നു. എന്നാൽ, പ്രസവ തിയതി അടുത്തിരുന്ന ദിയ കൃഷ്ണക്ക് ഈ അപ്രതീക്ഷിത സാഹചര്യം നൽകിയ വെല്ലുവിളി അതിലും വലുതായിരുന്നു. ‘പ്രസവത്തിനു മുൻപുള്ള കുറച്ചു ദിവസങ്ങൾ ഇത്തരത്തിൽ വെല്ലുവിളികൾ നിറഞ്ഞതാവും എന്ന് കരുതിയില്ല. ക്ഷീണിതയും ബലഹീനയുമായ ഗർഭിണി എന്നയിടത്തു നിന്നും ഒരു പുലിക്കുട്ടിയെന്ന പോലെ ദിയ കൃഷ്ണ എന്ന കരുത്തയായ സ്ത്രീ ഉയർന്നു വന്നതായി’ അമ്മ സിന്ധു

അതേസമയം, ഒരു കുടുംബമെന്ന നിലയിൽ കുടുംബത്തിലെ ഓരോരുത്തരും ഒറ്റക്കെട്ടായി നിന്നതിൽ തന്റെ ഹൃദയം നിറഞ്ഞുവെന്ന് സിന്ധു കൃഷ്ണ. പ്രത്യേകിച്ചും സഹോദരിമാർ തമ്മിലെ അടുപ്പം. എക്കാലവും അമ്മുവും ഇഷനായിയും ഹൻസുവും നിന്റെ ഒപ്പം ഉണ്ടാവും എന്നും സിന്ധു കൃഷ്ണ. മുൻ ജീവനക്കാരികൾ തട്ടിച്ച 69 ലക്ഷത്തിൽ 66 ലക്ഷവും ബാങ്ക് അക്കൗണ്ട് സ്റ്റേറ്റെമെന്റ് പരിശോധിച്ചതിൽ നിന്നും പോലീസ് കണ്ടെത്തിയിരുന്നു

എന്നും നിന്റെ കൈപിടിക്കാൻ കൂടെയുണ്ടാകും എന്ന് സിന്ധു കൃഷ്ണ പോസ്റ്റിൽ പറയുന്നു. അതോടൊപ്പം അഭ്യുദയകാംഷികൾക്കും സിന്ധു കൃഷ്ണ നന്ദി അറിയിച്ചു. പിന്തുണയ്ക്കും പ്രാർത്ഥനയ്ക്കും നന്ദി എന്ന് സിന്ധു കൃഷ്ണ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു

ഹൈസ്കൂൾ ക്ലാസുകളിൽ ഇനിമുതൽ പുതിയ സമയക്രമം, അരമണിക്കൂർ അധികം പഠനം

0
Spread the love

സംസ്ഥാനത്തെ ഹൈസ്കൂൾ ക്ലാസുകളിൽ പുതിയ സമയക്രമം നിശ്ചയിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കി. വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസവും അരമണിക്കൂർ അധിക പ്രവർത്തി സമയമാക്കിയാണ് ഉത്തരവിറക്കിയിരിക്കുന്നത്.

രാവിലെ 9.45 മുതൽ വൈകീട്ട് 4.15 വരെ ആയിരിക്കും ഇനി മുതല്‍ ഹൈസ്കൂൾ ക്ലാസുകൾ ഉണ്ടാകുക. രാവിലെയും ഉച്ചയ്ക്ക് ശേഷവും 15 മിനിറ്റ് വീതമാണ് കൂട്ടിയത്. 220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെ തുടർന്നാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയത്.

ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകളിൽ ശനിയാഴ്ച അധിക പ്രവൃത്തിദിനമാക്കില്ല. യുപി വിഭാഗത്തിൽ ആഴ്ചയിൽ ആറ് പ്രവൃത്തി ദിനം തുടർച്ചയായി വരാത്ത രണ്ട് ശനിയാഴ്ചകൾ പ്രവൃത്തി ദിനങ്ങളായിരിക്കും. ഹൈസ്കൂളിൽ ആറ് ശനിയാഴ്ചകളും പ്രവൃത്തി ദിനങ്ങളാകും. 25 ശനിയാഴ്ചകള്‍ ഉള്‍പ്പെടെ 220 അധ്യയന ദിനം തികയ്ക്കുന്ന രീതിയിലാണ് പുതിയ വിദ്യാഭ്യാസ കലണ്ടര്‍

പ്രേമലു2വിന് മുൻപ് ഒരു ഗിരീഷ് എ ഡി ചിത്രം; നായകൻ നിവിൻ പോളി, നായിക മമിതാ ബൈജു

0
Spread the love

ജോജി, പ്രേമലു, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങി നിരവധി സൂപ്പർഹിറ്റ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച നിർമാണ കമ്പനിയാണ് ഭാവന സ്റ്റുഡിയോസ്. ഇവരുടേതായി അവസാനം പുറത്തിറങ്ങിയ ഗിരീഷ് എ ഡി ചിത്രം ‘പ്രേമലു’ ബോക്സ് ഓഫീസിൽ വമ്പൻ വിജയമാണ് കൊയ്തത്. മികച്ച പ്രതികരണം നേടിയ സിനിമ 100 കോടിക്കും മുകളിൽ നേടിയിരുന്നു. വലിയ വിജയത്തെത്തുടർന്ന് സിനിമയ്‌ക്കൊരു രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. ഗിരീഷ് എഡിയുമായി അടുത്തതായി ഒന്നിക്കുന്ന സിനിമ ‘പ്രേമലു 2’ അല്ലെന്ന് ദിലീഷ് പോത്തൻ അറിയിച്ചിരുന്നു.

ഇതിന് പിന്നാലെ ഗിരീഷ് എ ഡി സംവിധാനത്തിൽ നിവിൻ പോളി – മമിതാ ബൈജു ചിത്രമാണ് അടുത്തതായി ഒരുങ്ങുന്നതെന്നാണ് സിനിമയോട് ചേർന്ന് നിൽക്കുന്ന അടുത്ത വ്യത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലോകേഷിന്റെ എൽ സി യുവിലെ വില്ലന് ശേഷം അടുത്തതായി ഗിരീഷ് എ ഡിയുടെ റൊമാന്റിക് നായകനാകുമോ നിവിൻ എന്നാണ് ആരാധകർ ചോദിക്കുന്നത്. നടൻ തിരികെ ട്രാക്കിലേക്ക് മടങ്ങി എത്തിയതിന്റെ സന്തോഷവും ആരാധകർ പങ്കുവയ്ക്കുന്നുണ്ട്. അധികം വൈകാതെ സിനിമയുടെ ഔദ്യോഗിക അറിയിപ്പും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

മകൾ കുഞ്ഞാറ്റയുടെ അരങ്ങേറ്റ ചിത്രം; ഉർവശിയെ കുറിച്ച് സംസാരിക്കുന്നതിനിടെ കണ്ണു നനഞ്ഞ് മനോജ് കെ ജയൻ

0
Spread the love

ഒരുകാലത്ത് മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താര ജോഡി ആയിരുന്നു മനോജ് കെ ജയൻ- ഉർവശി ജോഡി. വർഷങ്ങൾക്കിപ്പുറം ഇരുവരും വേർപിരിഞ്ഞെങ്കിലും ഇരുവരും തങ്ങൾക്കിണകിയ പങ്കാളികള കണ്ടെത്തി സന്തോഷ ജീവിതം നയിക്കുകയാണ്. ഇരുവരുടെയും മകളായ കുഞ്ഞാറ്റ എന്ന തേജാലക്ഷ്മിയുടെ അരങ്ങേറ്റ ചിത്രമായ ‘സുന്ദരിയായവൾ സ്റ്റെല്ല’യുടെ ഓഡിയോ ലോഞ്ചിനെത്തിയ മനോജ് കെ ജയൻ മുൻഭാര്യ ഉർവശിയെ കുറിച്ചു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

മനോജ് കെ ജയന്റെ വാക്കുകൾ

പഠിത്തമൊക്കെ കഴിഞ്ഞിരിക്കുമ്പോഴാണ് എനിക്കു സിനിമയിൽ അഭിനയിച്ചാൽ കൊള്ളാം എന്ന് കുഞ്ഞാറ്റ പറയുന്നത്. അതും അക്കാര്യം ആദ്യം പറയുന്നത് ആശയോടാണ്. ആശ അവൾക്ക് അമ്മ മാത്രമല്ല, കൂട്ടുകാരി കൂടിയാണ്. അച്ഛനോട് നേരിട്ട് പറയൂ എന്ന് ആശ പറഞ്ഞു, അപ്പോഴാണ് അച്ഛാ, എനിക്ക് സിനിമ ഇഷ്ടമാണ്, അഭിനയിക്കണമെന്നുണ്ട് എന്ന് കുഞ്ഞാറ്റ പറയുന്നത്

ഇത് മോളുടെ അമ്മയെ അറിയിക്കണം. അതിനു വേണ്ടി ചെന്നൈയിൽ പോവണം. ഉർവശിയുടെ അനുഗ്രഹം മേടിക്കണം എന്നാണ് ഞാൻ പറഞ്ഞത്. ദക്ഷിണേന്ത്യ കണ്ട ഏറ്റവും പ്രതിഭാശാലിയായ നടിയാണ്. അങ്ങനെയൊരാളുടെ മകളാണിപ്പോൾ… ചൈന്നൈയിൽ പോയി അമ്മയുടെ അനുഗ്രഹം വാങ്ങിക്കണം എന്നു പറഞ്ഞു. ഞാനൽപ്പം ഇമോഷണലാണ്, മോളുടെ കാര്യം വരുമ്പോഴൊക്കെ ഞാനങ്ങനെയാണ്. അവളുടെ അമ്മ വളരെ സന്തോഷത്തോടു കൂടി അതു സമ്മതിച്ചു. അങ്ങനെ ഇന്ന് ഇവിടെ വരെ എത്തി.

അങ്ങനെ ഇന്ന് ഇവിടെ വരെ എത്തി, ഉർവശിയെ കുറിച്ച് പറയുമ്പോൾ മനോജ് കെ ജയന്റെ ശബ്ദം ഇടറുന്നതും വിതുമ്പുന്നതും വൈറൽ വീഡിയോയിൽ കാണാം. ഉർവശിയെ കുറിച്ച് പറയുമ്പോൾ വാക്കുകൾ ഇടറുന്ന മനോജിനെ മകൾ കുഞ്ഞാറ്റ ആശ്വസിപ്പിക്കുന്നതും കാണാം

എന്റെ സുഹൃത്തുക്കളായ സേതുവും അലക്സുമാണ് ഈ സിനിമയുടെ പിറകിൽ പ്രവർത്തിച്ചത്. മോൾക്ക് നല്ലൊരു റോളുണ്ട്, നല്ല പ്രൊഡക്ഷനാണ് എന്നൊക്കെ പറഞ്ഞു. ചേട്ടനൊന്നു കഥ കേൾക്കാമോ എന്നു ചോദിച്ചു. ഞാൻ പറഞ്ഞു. ആദ്യം ഉർവശിയെ ആണ് കഥ കേൾപ്പിക്കേണ്ടത്. അവരാണ് അതു തീരുമാനിക്കേണ്ടത്. ഫീമെയ്ൽ ആർട്ടിസ്റ്റാണ്. അവരുടെയത്രയും എക്സ്പീരിയൻസ് ഫീമെയ്ൽ കഥാപാത്രങ്ങളെ ചൂസ് ചെയ്യാൻ എനിക്കില്ല. അമ്മയെ വിളിച്ചു കാര്യം പറയാൻ കുഞ്ഞാറ്റയോടും ഞാൻ പറഞ്ഞു. ഉർവശി കേട്ടതിനു ശേഷമാണ് ഞാൻ കഥ കേട്ടത്.

ഞാനും ഉർവശിയുമൊക്കെ ചെറിയ ചെറിയ വേഷങ്ങളിലൂടെ വന്നാണ് ശ്രദ്ധ നേടിയത്. പക്ഷേ മോൾക്ക് ടൈറ്റിൽ റോൾ തന്നെ കിട്ടിയിരിക്കുകയാണ്. ദൈവഭാഗ്യമാണത്, അവളുടെ അപ്പൂപ്പന്റെ അനുഗ്രഹമാണ്. എന്റെ അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു കുഞ്ഞാറ്റ സിനിമയിൽ വരണമെന്ന്.

രാവിലെ ഉർവശിയും ഉർവശിയുടെ അമ്മയുമൊക്കെ മോളെ ഫോണിൽ വിളിച്ചു അനുഗ്രഹിച്ചു. എല്ലാവരുടെയും അനുഗ്രഹം നേടിയതിനു ശേഷമാണ് ഞങ്ങളിറങ്ങിയത്. ഇനി നിങ്ങളുടെ അനുഗ്രഹമാണ് വേണ്ടത്. എന്നെയും അവളുടെ അമ്മയേയുമൊക്കെ സിനിമയിൽ വളർത്തിയത് നിങ്ങളുടെ സപ്പോർട്ടാണ്. ഞങ്ങളുടെ പാരമ്പര്യം പിൻതുടർന്നു വരുന്ന ഞങ്ങളുടെ കുഞ്ഞാറ്റയ്ക്കും ആ സപ്പോർട്ട് നൽകണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

തെളിവില്ല! ജയസൂര്യക്കും ബാലചന്ദ്രമേനോനുമെതിരായ പീഡന കേസ് അവസാനിപ്പിച്ചേക്കും

0
Spread the love

നടന്മാരായ ജയസൂര്യക്കും ബാലചന്ദ്ര മേനോനുമെതിരെ എടുത്ത പീഡന കേസകുൾ അവസാനിപ്പിച്ചേക്കും. ഇതിനൊപ്പം ഹേമകമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പ്രമുഖർക്കെതിരെ എടുത്ത കേസുകളും അവസാനിപ്പിക്കുമെന്നാണ് സൂചന. പീഡന കേസുകളിൽ തെളിവില്ലെന്നാണ് പെലീസ് നിലപാട്.

2008ല്‍ നടന്ന ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പീഡിപ്പിച്ചെന്നായിരുന്നു ജയസൂര്യക്കും ബാലചന്ദ്രമേനോനുമെതിരെയുള്ള പരാതി. 18 വർഷങ്ങൾക്ക് മുൻപാണ് ഈ സംഭവം നടന്നതായി പറയപ്പെടുന്നത്. സാഹചര്യ തെളിവുകളോ ​ദൃക്സാക്ഷി മൊഴികളോ ഇല്ല. സാക്ഷികൾ പോലും പരാതിക്കാരിക്ക് എതിരെയാണ് മൊഴി നൽകിയിരിക്കുന്നത്.

പീഡനം നടന്നുവെന്ന് പറയപ്പെടുന്ന സെക്രട്ടേറിയറ്റ് കോമ്പൗണ്ടിലെ ശുചിമുറി ഇപ്പോൾ വനം മന്ത്രിയുടെ ഓഫീസാണ്. പീഡനം നടന്നുവെന്ന് പറയുന്ന സ്ഥലം തിരിച്ചറിയാൻ പരാതിക്കാരിക്ക് പോലും സാധിച്ചിട്ടില്ലെന്നാണ് പൊലീസ് കണ്ടെത്തൽ.ഒരു സിനിമയിൽ ഒരുമിച്ച് അഭിനയിച്ചു എന്നത് മാത്രമാണ് പരാതിക്കാരിയുടെ മൊഴിയുമായി പൊരുത്തപ്പെടുന്ന ഏക കാര്യം.

ഇതേ സിനിമയുടെ ചിത്രീകരണത്തിനിടെ വഞ്ചിയൂരിലെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി അപമാനിച്ചെന്നാണ് ബാലചന്ദ്രമേനോനെതിരായ മൊഴി. എന്നാൽ ഇതിലും കഴമ്പില്ലെന്നാണ് കണ്ടെത്തൽ.ഈ സാഹചര്യത്തിലാണ് കേസുകൾ അവസാനിക്കാൻ പൊലീസ് തീരുമാനിക്കുന്നത്. പ്രത്യേക അന്വേണ സംഘമാകും അന്തിമ തീരുമാനം കൈകൊള്ളുക.

ഭർത്താവിന്റെ കൂടെ പോയാലും ഏതോ ഒരു താടിക്കാരന്റെ കൂടെപ്പോയെന്ന് പറയും: നടി സോന നായർ

0
Spread the love

സോഷ്യൽ മീഡിയയിലൂടെ വരുന്ന നെഗറ്റീവ് കമന്റുകൾ ശ്രദ്ധിക്കാറില്ലെന്ന് സിനിമ സീരിയൽ താരം സോന നായർ. എല്ലാ കമന്റുകളും പോസിറ്റീവായിട്ടങ്ങ് എടുക്കും. നമ്മൾ ചെയ്യുന്ന പ്രവൃത്തിയാണ് മുഖ്യം. കമന്റുകളല്ല. നമ്മളെക്കുറിച്ച് എല്ലാവരും ഒരുപോലെ സംസാരിക്കണമെന്ന് പറയാൻ പറ്റില്ല. കമന്റുകൾ എഴുതുന്നവർ എഴുതിക്കൊണ്ടിരിക്കും. അവരുടെ കുറച്ച് അക്ഷരങ്ങൾ നന്നാകും. അതിനപ്പുറം ഇതൊന്നും വലിയ സംഭവമായെടുക്കുന്നില്ല. അതെല്ലാം അതിന്റെ വഴിക്ക് പോകുമെന്നും സോന നായർ പറഞ്ഞു.

ഒരു കല്യാണത്തിന് പോയി. ബാക്കിൽ നിന്നാണ് ചിലർ ഷോട്ട് എടുക്കുന്നത്. എന്ത് നിർവൃതി കിട്ടുമെന്ന് എനിക്കറിയില്ല. ബാക്ക് ഷോട്ടുകൾ മാത്രമെടുത്ത് സോഷ്യൽ മീഡിയയിൽ കാണിക്കും, പിന്നെ അതുമായി ബന്ധപ്പെട്ടുള്ള കമന്റുകളായിരിക്കും. ഇവർക്കൊക്കെ വേറെ ചില സൈറ്റുകളിൽ പോയാൽ പോരേ. ഇതൊന്നുമല്ല അവിടെ കാണുന്നത്. ഇതിന്റെയൊക്കെ ഇരട്ടി ബാക്ക് ഷോട്ടുകളും മറ്റുമായിരിക്കും ആ സൈറ്റിലുണ്ടാകുക. അതൊന്നും പോര. എല്ലാവർക്കും സോന നായരുടെ ബാക്ക് മതി. ക്യാമറയിരിക്കുന്നത് പോലും അറിയില്ല. എത്ര പേരുടെ പ്രൈവസിയാണ് പോകുന്നത്. ഭർത്താവിന്റെ കൂടെ എവിടെയെങ്കിലും പോയാലും ഏതോ ഒരു താടിക്കാരന്റെ കൂടെപ്പോയെന്ന് പറയും.’- സോന നായർ പറഞ്ഞു.

30 കഴിഞ്ഞ പുരുഷന്മാരാണോ? എങ്കിൽ ഈ ടെസ്റ്റുകൾ നിർബന്ധമായും ചെയ്യണേ!

0
Spread the love

ഇന്നത്തെക്കാലത്ത് 30 വയസാകുമ്പോഴേയ്ക്കും പുരുഷന്മാരിൽ നിരവധി രോ​ഗങ്ങളാണ് പിടിപെടുന്നത്. മാറിയ ജീവിത ശൈലിയും മോശം ആരോഗ്യശീലങ്ങളുമാണ് ഇതിന് പ്രധാന കാരണം. 30 കഴിഞ്ഞ പുരുഷന്മാർ നിർബന്ധമായും ചെയ്തിരിക്കേണ്ട പരിശോധനകളെ കുറിച്ച് ദില്ലിയിലെ ഷാലിമാർ ബാഗിലെ മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ യൂറോളജി & റീനൽ ട്രാൻസ്പ്ലാൻറേഷനിലെ സീനിയർ ഡയറക്ടർ ഡോ. വഹീദ് സമാൻ പറയുന്നു.

രക്തസമ്മർദ്ദം

വളരെ പെട്ടെന്നാണ് ബിപി കൂടുന്നത്. ഇടയ്ക്കൊക്കെ രക്തസമ്മർദ്ദത്തിന്റെ പരിശോധന നടത്തുന്നത് നല്ലതാണ്. മുപ്പത് വയസ്സ് കഴിഞ്ഞാൽ രക്തസമ്മർദ്ദത്തിന്റെ പരിശോധന കൃത്യമായി നടത്തണം. കുറഞ്ഞത് 1–2 വർഷത്തിലും ബിപി പരിശോധന നിർബന്ധമായും ചെയ്യണം.

പ്രമേഹം

പ്രമേഹം ഇന്ന് മിക്ക ചെറുപ്പക്കാരിലും കാണുന്നുണ്ട്. Fasting Glucose or HbA1c പരിശോധന പ്രീ-ഡയബറ്റിസ് അല്ലെങ്കിൽ ടൈപ്പ് 2 പ്രമേഹത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്നു. 3 വർഷത്തിലും ഈ ടെസ്റ്റ് നിർബന്ധമായും ചെയ്യണം. നിങ്ങൾക്ക് അമിതഭാരമുണ്ടെങ്കിൽ അല്ലെങ്കിൽ പാരമ്പര്യമായി പ്രമേഹമുണ്ടെങ്കിൽ വർഷത്തിലൊരിക്കൽ ഈ പരിശോധന നടത്തണം. മധുരം പൂർണമായി അകറ്റി, ചിട്ടയായി ജീവിത ശെെലി എന്നിവയിലൂടെ പ്രമേഹത്തെ ഒരു പരിധി വരെ തടയാൻ സഹായിക്കും. കൃത്യമായ പരിശോധനകൾ നടത്തി, ഷുഗറ് കൂടിയിട്ടില്ലെന്നും കുറഞ്ഞിട്ടില്ലെന്നും ഉറപ്പുവരുത്തേണ്ടതാണ്.

കൊളസ്ട്രോൾ

ഉയർന്ന കൊളസ്ട്രോൾ നിരവധി രോ​​ഗങ്ങൾക്കാണ് ഇടയാക്കുന്നത്. കൊളസ്ട്രോൾ അളവ് കൂടുന്നത് ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടാൻ കാരണമാകും. ഇത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകും. വർഷത്തിലൊരിക്കൽ Cholesterol Testing (Lipid Profile) കൊളസ്ട്രോളിന്റെ ടെസ്റ്റ് നിർബന്ധമായും ചെയ്യണം.

വൃക്കരോ​ഗവും കരൾ രോ​ഗവും

വിട്ടുമാറാത്ത വൃക്കരോഗം വൃക്ക തകരാറിലേക്ക് നയിച്ചേക്കാം. മദ്യപാനം, ഫാറ്റി ലിവർ രോഗം, ഹെപ്പറ്റൈറ്റിസ് മുതലായവ കാരണം കരളിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്ന് നിർണ്ണയിക്കാൻ കരൾ പരിശോധനകൾ സഹായിക്കുന്നു. Kidney Function Tests and Liver Function Tests (LFT) എന്നിവ ചെയ്യുന്നത് ഏറെ നല്ലതാണ്. പ്രമേഹം, രക്താതിമർദ്ദം, പതിവായി മദ്യം കഴിക്കൽ, പൊണ്ണത്തടി തുടങ്ങിയ പ്രശ്നമുള്ളവർ വർഷത്തിലൊരിക്കൽ ടെസ്റ്റ് ചെയ്യുക

‌നേത്രരോ​ഗങ്ങൾ

പ്രായം കൂടുന്നത് അനുസരിച്ച് നേത്രരോ​ഗങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. കമ്പ്യൂട്ടർ ഉപയോഗിക്കുന്ന ജോലി ആണെങ്കിൽ കണ്ണിന് പ്രത്യേക പരിഗണന നൽകണം. കാഴ്ച സംബന്ധിച്ച് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കിൽ അത് അധികമാകുന്നതിന് മുമ്പ് ചികിത്സ തേടുക. നേത്ര പരിശോധനയിൽ രക്താതിമർദ്ദം, പ്രമേഹം, ഗ്ലോക്കോമ തുടങ്ങിയ ശരീരത്തെ ബാധിക്കുന്ന മറ്റ് രോഗങ്ങളുടെ ലക്ഷണങ്ങൾ കാണിച്ചേക്കാം. രണ്ട് വർഷം ഇടവിട്ട് കണ്ണ് പരിശോധന നടത്തുക.

പ്രോസ്റ്റേറ്റ് ക്യാൻസർ

മുപ്പത് വയസ്സിന് ശേഷമുള്ള പുരുഷൻമാർ പ്രത്യേകം ശ്രദ്ധിക്കേണ്ട അസുഖമാണ് പ്രോസ്റ്റേറ്റ് ക്യാൻസർ. പ്രോസ്‌റ്റേറ്റ് ക്യാൻസർ പരിശോധന നിർബന്ധമായും ചെയ്യുക. Prostate-Specific Antigen (PSA) Test രണ്ട് വർഷത്തിലൊരിക്കൽ ചെയ്യുന്നത് നല്ലതാണ്.

അന്ന് വീഡിയോ എടുത്തത് നന്നായി ഇല്ലെങ്കിൽ കഥ മാറിപ്പോയേനെ; കുടുംബത്തെ സംരക്ഷിക്കാൻ ഏത് ലെവൽ വരെയും പോകും: കൃഷ്ണകുമാർ

0
Spread the love

നടൻ കൃഷ്ണകുമാറിനും കുടുംബത്തിനും എതിരായ തട്ടിക്കൊണ്ടു പോകൽ പരാതിയും ജാതീയമായി അധിക്ഷേപിച്ചു എന്ന യുവതികളുടെ പരാതിയുമാണ് സോഷ്യൽ മീഡിയയിലെ ലേറ്റസ്റ്റ് ചർച്ച. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളും ഇൻഫ്ലുവൻസറും സംരംഭക യുമായ ദിയ കൃഷ്ണകുമാറിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന 3 ജീവനക്കാരികളാണ് കുടുംബത്തിനെതിരെ രംഗത്ത് എത്തിയത്

തന്റെ സ്ഥാപനത്തിൽ നിന്നും 69 ലക്ഷം രൂപ വരെ മുൻജീവനക്കാരികൾ തട്ടി എന്ന ദിയയുടെ വാദത്തിനെതിരെ ദിയ വ്യാജ ആരോപണം ഉന്നയിക്കുകയാണെന്നും തങ്ങളെ ഭീഷണിപ്പെടുത്തി 8 ലക്ഷം രൂപയോളം കൈപ്പറ്റി എന്നും ആരോപിച്ചാണ് ജീവനക്കാരികൾ രംഗത്തെത്തിയത്. ദിയയും കുടുംബവും ജാതീയത പേറുന്ന ആളാണെന്നും തങ്ങളെ നിരന്തരം ജാതിയമായി അധിക്ഷേപിക്കാറുണ്ടായിരുന്നു എന്നുമായിരുന്നു ജീവനക്കാരുടെ പരാതികൾ.

തങ്ങളുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് കൃഷ്ണകുമാറും കുടുംബവും തട്ടിക്കൊണ്ടുപോയെന്നും പണം തട്ടി എന്നും ആയിരുന്നു മൂവരുടെയും ആരോപണം. എന്നാൽ ഇത് കൃഷ്ണകുമാറും കുടുംബവും നിഷേധിച്ചിരുന്നു. ഇത് സാധൂകരിക്കുന്ന രീതിയിൽ ജീവനക്കാരികൾക്കെതിരെ തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവരുടെ അക്കൗണ്ടിൽ 65 ലക്ഷം രൂപയോളം എത്തിയതായും പോലീസ് കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തിലെ തന്റെ നിലപാട് വ്യക്തമാക്കിയും മോശം സമയത്ത് കൂടെ നിന്നവർക്കും പിന്തുണച്ചവർക്കും നന്ദി രേഖപ്പെടുത്തിയും രംഗത്തെത്തിയിരിക്കുകയാണ് കൃഷ്ണകുമാർ.

കൃഷ്ണകുമാറിന്റെ വാക്കുകൾഒരുഘട്ടത്തിൽ ഈ പ്രശ്നങ്ങൾ എനിക്കും മകൾക്കുമെതിരെ നടക്കുന്ന ​ഗൂഢാലോചനയായിട്ട് എനിക്ക് തോന്നി. ഏറ്റവും ഉന്നത സ്ഥാനത്ത് പോയി പരാതി പറയാനാണ് എനിക്ക് തോന്നിയത്. അങ്ങനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ പോയി. സംസാരിച്ച് പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ അവർക്ക് മുഴുവൻ കാര്യങ്ങളും പിടികിട്ടി. ഏറ്റവും ഉചിതമായ നടപടി എടുത്തിരിക്കും അന്വേഷണം കൃത്യമായിരിക്കും ഒരു കാരണവശാലും ഭയക്കണ്ടെന്ന ഉറപ്പ് എനിക്കും എന്റെ മകളെ വിളിച്ചും അവർ പറഞ്ഞു.

ആര് ഭരിച്ചാലും, ഞാൻ ഏത് പാർട്ടിയിൽ വിശ്വസിക്കുന്ന ആളായാലും ആര് നല്ലത് ചെയ്താലും നല്ലത് നല്ലത് തന്നെയാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നടപടി വളരെയധികം റിലീഫ് നൽകി. മുഖ്യമന്ത്രിയുടെ ഓഫീസിനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

ചിലർ ചോദിച്ചു നിങ്ങളാരാ പൊലീസിനെ പോലെ ചോദ്യം ചോദിക്കാൻ എന്ന്. അവനവന്റെ പണം പോകുമ്പോൾ അവനവന് അറിയാം. വല്ലവന്റേം പണം പോകുമ്പോഴാണ് സിമ്പതി തോന്നുന്നത്. അന്ന് വീഡിയോ എടുത്ത് വച്ചത് നന്നായി ഇല്ലെങ്കിൽ കഥ മാറിപ്പോയേനെ.

ആ പെൺകുട്ടികൾ പറയുന്നത് ​ഗുരുതരമായ ആരോപണങ്ങളാണ്. ഞാനവരെ തട്ടിക്കൊണ്ടു പോയി, എന്തിനേറെ ഇന്നലെ ബലാത്സം​ഗ ശ്രമം എന്ന് വരെ എഴുതി വച്ചിട്ടുണ്ട്. ചാനലിൽ സംസാരിക്കുമ്പോൾ പറയുന്നത് ജാതിയാണ്. ജാതി ബുദ്ധിമുട്ടുള്ളവരാണ് ഞങ്ങളെങ്കിൽ അങ്ങനെ ഉള്ളവരെ നോക്കി എടുത്താൽ പോരെ ഞങ്ങൾക്ക്. ഞാനും എന്റെ ഭാര്യയും രണ്ട് ജാതിക്കാരാണ്. ദിയ കല്യാണം കഴിച്ചത് വേറെ ജാതിയിൽ നിന്നാണ്. ഇതൊന്നും എന്നെ ബാധിക്കാത്ത കാര്യങ്ങളാണ്”, എന്നും കൃഷ്ണ കുമാർ പറ‍ഞ്ഞു

ഒരുകാരണവശാലും അന്യന്റെ സ്വത്തിൽ മോഹം വരരുതെന്നാണ് ഞാനെന്റെ എന്റെ പിള്ളേരെ പറഞ്ഞ് പഠിപ്പിച്ചിരിക്കുന്നത്. ഞാൻ പ്രതികരിച്ചത് കടുത്തു പോയെന്ന് ചിലരൊക്കെ പറയും. പക്ഷേ അവനവന്റെ മക്കൾക്ക് എന്തെങ്കിലും പറ്റിയെന്ന് അറിഞ്ഞാൽ പാനിക് ആകും. ​ഗർഭിണിയായിരിക്കുന്ന എന്റെ മകളെ പാതിരാത്രി ഒരുത്തൻ വിളിച്ചാൽ ഞാൻ നിഷിധമായ ഭാഷയിൽ സംസാരിക്കും. അവർക്കൊരു ആവശ്യം വരുമ്പോൾ അച്ഛൻ കൂടെ നിൽക്കുമെന്ന വിശ്വാസം അവർക്കുണ്ട്. അതിൽ ന്യായവും കൂടി ഉണ്ടെങ്കിൽ ഞാൻ ഏത് ലെവലിലോട്ട് വരെയും പോകും. കുടുംബത്തെ സംരക്ഷിക്കാൻ

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts