Home Blog Page 5

ഭർത്താവ് പൂവാലന്മാരെ പോലെ പെരുമാറിയെന്ന ജീവനക്കാരികളുടെ വെളിപ്പെടുത്തൽ; ചുട്ട മറുപടിയുമായി ദിയ കൃഷ്ണ, ചെപ്പക്കുറ്റി അടിച്ചു പൊട്ടിക്കണമെന്ന് പിന്നാലെ നടി സ്വാസിക

0
Spread the love

നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയയുടെ സ്ഥാപനത്തിൽ നിന്നും മൂന്ന് ജീവനക്കാരികൾ ചേർന്ന് 69 ലക്ഷം രൂപ തട്ടിയെന്നതും ആരോപണ വിധേയരായ ജീവനക്കാരികളെ കൃഷ്ണകുമാറും കുടുംബവും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു എന്നും ജാതീയമായി അധിക്ഷേപിച്ചു എന്നതുമായി ബന്ധപ്പെട്ടുള്ളതാണ് സോഷ്യൽ മീഡിയയിലെ ലേറ്റസ്റ്റ് ചർച്ചകളിപ്പോൾ. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളും ഇൻഫ്ലുവൻസറും സംരംഭക യുമായ ദിയ കൃഷ്ണകുമാറിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന 3 ജീവനക്കാരികൾ സ്വന്തം ക്യു ആർ കോഡ് ഉപയോഗിച്ച് സ്വന്തം അക്കൗണ്ടിലേക്ക് പണം തട്ടി എന്നാണ് ആരോപണം.

തന്റെ സ്ഥാപനത്തിൽ നിന്നും 69 ലക്ഷം രൂപ വരെ മുൻജീവനക്കാരികൾ തട്ടി എന്ന ദിയയുടെ വാദത്തിനെതിരെ ദിയ വ്യാജ ആരോപണം ഉന്നയിക്കുകയാണെന്നും തങ്ങളെ ഭീഷണിപ്പെടുത്തി 8 ലക്ഷം രൂപയോളം കൈപ്പറ്റി എന്നും ആരോപിച്ചായിരുന്നു ജീവനക്കാരികൾ രംഗത്തെത്തിയത്. ദിയയും കുടുംബവും ജാതീയത പേറുന്ന ആളുകളാണെന്നും തങ്ങളെ നിരന്തരം ജാതിയമായി അധിക്ഷേപിക്കാറുണ്ടായിരുന്നു എന്നുമായിരുന്നു ജീവനക്കാരുടെ പരാതികൾ.

തങ്ങളുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് കൃഷ്ണകുമാറും കുടുംബവും തട്ടിക്കൊണ്ടുപോയെന്നും പണം തട്ടി എന്നും മൂവരും ആരോപിച്ചിരുന്നു. എന്നാൽ ഇത് കൃഷ്ണകുമാറും കുടുംബവും നിഷേധിച്ചിരുന്നു. ഇത് സാധൂകരിക്കുന്ന രീതിയിൽ ജീവനക്കാരികൾക്കെതിരെ തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവരുടെ അക്കൗണ്ടിൽ 65 ലക്ഷം രൂപയോളം എത്തിയതായും പോലീസ് കണ്ടെത്തിയിരുന്നു. ഇതിനിടയിൽ ദിയയുടെ കൃഷ്ണയുടെ ഭർത്താവിനെതിരെയും ജീവനക്കാരികൾ മോശം പരാമർശങ്ങൾ ഉന്നയിച്ചിരുന്നു. ദിയയുടെ ഭർത്താവ് അശ്വിൻ അസമയത്ത് കമ്പനി ആവശ്യങ്ങൾക്കായെന്ന് പറഞ്ഞു വിളിച്ച് മോശമായി സംസാരിക്കാറുണ്ടെന്നായിരുന്നു ജീവനക്കാരിയുടെ പരാതി. അശ്വിൻ പൂവാലന്മാരെ പോലെ സംസാരിക്കാറുണ്ടായിരുന്നു എന്നും പറഞ്ഞിരുന്നു. ഇതിന് ചുട്ട മറുപടിയുമായി തന്നെ രംഗത്തെത്തിയിരിക്കുകയാണ് ദിയ കൃഷ്ണ.

‘ഇന്നത്തെ മികച്ച കോമഡി അവാർഡ് ഈ പെൺകുട്ടിക്ക്’ എന്ന ക്യാപ്ഷനോടെ ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വന്ന വീഡിയോയിലാണ് ദിയ മറുപടി ഇട്ടത്. ദിയയുടെ മറുപടിക്ക് സിനിമ സീരിയൽ നടി സ്വാസികയും പിന്തുണ നൽകി എത്തിയതായി കാണാം.

‘രാത്രി രണ്ടും മൂന്നും മണിക്ക് വിളിച്ചിട്ടാണ് ദിയയുടെ ഭർത്താവ് അത് പാക്ക് ചെയ്തോ ഇത് പായ്ക്ക് ചെയ്‌തോ എന്നൊക്കെ നമ്മളോട് ചോദിക്കുന്നത്. രാത്രി ഒരു മണിക്ക് വിളിച്ചിട്ട് ഹാലോ എന്ത് ചെയ്യുന്നുവെന്ന് ചോദിക്കും. പൂവാലന്മാരെ പോലെയാണ് സംസാരിക്കുന്നത്’- എന്നാണ് സ്ഥാപനത്തിലെ ജീവനക്കാരി മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഈ വീഡിയോ ചർച്ചയായതോടെ ‘വീട്ടിൽ ബിരിയാണി ആണ് മോളെ. മണ്ണുവാരി അവൻ തിന്നാറില്ല’ എന്ന മറുപടിയാണ് ദിയ നൽകിയത്. പിന്നാലെ നിരവധി പേരാണ് ദിയയെ പിന്തുണയ്ക്ക് എത്തിയത്. ദിയയുടെ കമന്റിന് മാത്രം ഒരു ലക്ഷത്തിന് മുകളിൽ ലെെക്കാണ് ലഭിച്ചത്.

നടി സ്വാസിക അടക്കമുള്ളവർ ദിയയെ പിന്തുണച്ചെത്തി. ‘ചെപ്പക്കുറ്റി അടിച്ചു പൊട്ടിക്കണം’ എന്നാണ് സ്വാസിക കമന്റ് ചെയ്തത്. .

കപ്പലപകടത്തിൽ എന്തിന് ജനങ്ങളുടെ നികുതിപ്പണം ചിലവാക്കുന്നു? കപ്പൽ കമ്പനിയിൽ നിന്ന് ഈടാക്കണമെന്ന് കോടതി

0
Spread the love

കേരള തീരത്തുണ്ടായ കപ്പലപകടത്തിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് കേസെടുക്കാമെന്ന് ഹൈക്കോടതി. എംഎസ്‌സി എൽസ 3 മുങ്ങിയതുമായി ബന്ധപ്പെട്ട് മുൻ എംപിയും കോൺഗ്രസ് നേതാവുമായ ടിഎൻ പ്രതാപൻ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. മറ്റൊരു കപ്പലപകടം കൂടി ഉണ്ടായ സാഹചര്യത്തിലാണ് ഹർജി വേഗം പരിഗണിച്ചത്.

കേരള തീരത്ത് നിന്ന് 88 നോട്ടിക്കൽ മൈൽ അകലെ വാൻഹായ് 503 കപ്പലിൽ തീപിടിത്തമുണ്ടായ രണ്ടാമത്തെ കപ്പലപടകം കൂടി ഈ കേസിന്റെ ഭാഗമാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. കൃത്യമായ നടപടിയെടുക്കണം. ഇതുവരെ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ കപ്പലപകടത്തിന്റെ പേരിൽ എത്ര പണം ചെലവാക്കിയെന്ന് കോടതി ആരാഞ്ഞു. ഇത് ജനങ്ങളുടെ നികുതി പണമാണ്. എന്തിനാണ് പൊതുജനത്തിന്റെ പണം ചെലവഴിക്കുന്നതെന്നും കപ്പൽ കമ്പനിയിൽ നിന്ന് ഇതിനുവേണ്ട തുക ഈടാക്കണമെന്നും സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു.

മത്സ്യമേഖലയ്‌ക്കുണ്ടാകുന്ന നഷ്‌ടം, സാമ്പത്തിക മേഖലയ്‌ക്കുണ്ടാകുന്ന നഷ്‌ടം എന്നിവയെല്ലാം കമ്പനിയിൽ നിന്ന് ഈടാക്കാം. അമിക്കസ് ക്യൂറിയെ നിയമിക്കാം. കരാറുകളെക്കുറിച്ചും എന്തൊക്കെ നടപടികൾ സ്വീകരിക്കാമെന്നതിനെക്കുറിച്ചും സർക്കാർ ഹോക്കോടതിയെ അറിയിക്കണം. കൊച്ചി അപകടത്തിൽ എണ്ണ കടലിലേക്ക് പരക്കുന്നതാണ് പ്രധാന പ്രശ്‌നം. ഇതിൽ സിവിൽ, ക്രിമിനൽ നടപടികൾ സ്വീകരിക്കാൻ എന്താണ് പ്രയാസമെന്നും കോടതി സർക്കാരിനോട് ആരാഞ്ഞു. ഹർജി വീണ്ടും പരിഗണിക്കുന്നത് ഈ മാസം 19ലേക്ക് മാറ്റിയിരിക്കുകയാണ്

അതേസമയം, എംഎസ്‌സി എൽസ 3യ്‌ക്കെതിരെ ഡിജി ഷിപ്പിംഗും കേസ് ഫയൽ ചെയ്‌തേക്കും. നിലവിൽ കപ്പൽ അപകടത്തെക്കുറിച്ച് മെർക്കന്റൈൽ മറൈൻ വകുപ്പ് പ്രാഥമിക പരിശോധന നടത്തിവരികയാണ്. മർച്ചന്റ് ഷിപ്പിംഗ് ആക്‌ട് പ്രകാരമാണ് പ്രാഥമിക പരിശോധന. തുടർന്ന് കോടതി നിർദേശിച്ചാൽ കേസെടുക്കാനും അറസ്റ്റിലേക്ക് നീങ്ങാനും കേന്ദ്ര സർക്കാരിന് കഴിയും. അങ്ങനെയെങ്കിൽ കേന്ദ്രത്തിന്റെയും കേരളത്തിന്റെയും കേസ് കപ്പൽ കമ്പനിക്കെതിരെ ഉണ്ടാകും. ഇതിനൊപ്പം വാൻഹായ് 503 കപ്പലപകടത്തിലും ഡിജി ഷിപ്പിംഗിന് പ്രാഥമിക അന്വേഷണം നടത്താൻ നിർദേശം ലഭിച്ചിട്ടുണ്ട്.

പൊലീസ് സ്റ്റേഷനിൽ ഒളിക്യാമറ വച്ച സംഭവം; വനിതാ ഉദ്യോഗസ്ഥയുടെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ പോലീസുകാരൻ

0
Spread the love

പൊലീസ് സ്റ്റേഷനിൽ ഒളിക്യാമറ വച്ച പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനോട് ചേർന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥർ വസ്ത്രം മാറുന്ന സ്ഥലത്താണ് ഒളിക്യാമറ വച്ചത്.

സംഭവത്തിൽ വണ്ടിപ്പെരിയാർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ വൈശാഖിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയപ്പോഴാണ് സംഭവം പുറത്തുവരുന്നത്. ഉദ്യോഗസ്ഥ നൽകിയ പരാതിയെ തുടർന്ന് വൈശാഖിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കൊച്ചിയിലെ കപ്പൽ അപകടം: എംഎസ്‍സി കമ്പനിക്കെതിരെ കേന്ദ്രം; സമുദ്ര ആവാസവ്യവസ്ഥയെ മോശമാക്കി

0
Spread the love

കൊച്ചി പുറംകടലിൽ മുങ്ങിയ കപ്പലിന്റെ കമ്പനിക്കെതിരെ കേന്ദ്ര ഷിപ്പിങ് മന്ത്രാലയം. കപ്പൽ അപകടത്തിൽ അവശിഷ്ടങ്ങൾ മാറ്റുന്ന നടപടിക്രമങ്ങളിൽ ഗുരുതര വീഴ്ചയെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കാലതാമസം വരുത്തിയെന്നും എംഎസ്‍സി കമ്പനിക്ക് ഷിപ്പിങ് മന്ത്രാലയം അയച്ച നോട്ടിസിൽ പറയുന്നു

അതേസമയം, കേരളാതീരത്തെ ലൈബീരിയൻ കപ്പൽ അപകടം സംബന്ധിച്ച പൊതുതാത്പര്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നഷ്ടപരിഹാരം തേടി കപ്പൽ കമ്പനിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ഉൾപ്പെടെ ആവശ്യപ്പെട്ട് പ്രിയൻ പ്രതാപൻ നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുള്ളത്

ഇന്നും മഴ! മുന്നറിയിപ്പുമായി കേന്ദ്രകാലാവസ്ഥാ വകുപ്പ്

0
Spread the love

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ടാണ്.

കേരളാ തീരത്ത് പടിഞ്ഞാറൻ കാറ്റിന്റെ ശക്തി വർധിച്ചതും ബംഗാൾ ഉൾകടലിലെ ചക്രവാത ചുഴിയും കാലവർഷത്തെ സ്വാധീനിക്കും. ജൂൺ 15 വരെ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്കുണ്ട്.

നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ടുമാണ്

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കേണ്ടതാണ്

ആന്ധ്രയ്ക്ക് സമീപം ചക്രവാതച്ചുഴി; ഏഴ് ദിവസം അതിതീവ്ര മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

0
Spread the love

കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച മുതൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യതയുണ്ടെന്നും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ തീരദേശ ആന്ധ്രാ പ്രദേശിനരികിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുവെന്നും മുന്നറിയിപ്പിൽ പറയുന്നു.

ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടതും അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ട്. വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ മണിക്കൂറിൽ 50-60 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാനും സാധ്യതയുണ്ട്. മഴമുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് വിവിധ അലർട്ടുകൾ പ്രഖ്യാപിച്ചു.

ഓറഞ്ച് അലർട്ട്

ബുധൻ: എറണാകുളം, ഇടുക്കി, തൃശ്ശൂർ, കാസർകോട്.വ്യാഴം: കണ്ണൂർ, കാസർകോട്.വെള്ളി: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.ശനി: എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് (ശനിയാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണെങ്കിലും റെഡ് അലർട്ടിന് സമാനമായ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം)ഞായർ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് (ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണെങ്കിലും റെഡ് അലർട്ടിന് സമാനമായ അതിതീവ്ര മഴയ്ക്ക് സാധ്യത

യെല്ലോ അലർട്ട്

ബുധൻ: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ.വ്യാഴം: കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.വെള്ളി: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം.ശനി: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം.

രേഷ്മയുടെ വിവാഹത്തട്ടിപ്പുകൾ പണത്തിനായല്ലെന്ന് പൊലീസ്; ആവശ്യം സ്നേഹം, വെറുതെ വിട്ടാൽ വീണ്ടും ആവർത്തിക്കുമെന്നും യുവതി

0
Spread the love

വിവാഹ തട്ടിപ്പ് കേസിലെ പ്രതി എറണാകുളം കാഞ്ഞിരമറ്റം സ്വദേശി രേഷ്മ(35)യുടെ ലക്ഷ്യം പണമായിരുന്നില്ലെന്ന് പൊലീസ്. നിരവധിപ്പേരെ വിവാഹം കഴിച്ചെങ്കിലും അവരിൽ നിന്ന് പണം തട്ടാനുള്ള ശ്രമങ്ങളൊന്നും രേഷ്മ നടത്തിയിട്ടില്ലെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. പലരും വിവാഹത്തിന് താലി മാത്രമാണ് കെട്ടിയത്. സ്വർണമാല ഉണ്ടായിരുന്നില്ല. നിത്യച്ചെലവിനും യാത്രയ്ക്കുമുള്ള പണം മാത്രമാണ് യുവതി വിവാഹം കഴിച്ചവരിൽ നിന്ന്‌ വാങ്ങിയത്. കൃത്യമായ സമയക്രമം തയ്യാറാക്കി ഇവർ ഭർത്താക്കന്മാരെയും കാമുകന്മാരെയും ദിവസവും വിളിച്ചിരുന്നു.

2014-ൽ പ്രണയിച്ചാണ് ആദ്യ വിവാഹം കഴിച്ചത്. എന്നാൽ ഇയാളുമായി പിരിഞ്ഞു. പിന്നീട് പഠനം തുടർന്നു. 2022-ൽ സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട പാലക്കാട് സ്വദേശിയെ വിവാഹം കഴിച്ചു. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ഇദ്ദേഹം വിദേശത്തേക്കു പോയി. ശേഷം 2022-ൽ തന്നെ വൈക്കം സ്വദേശിയെ വിവാഹം കഴിച്ചു. കാലടി സർവകലാശാലയിലെ തിരുവനന്തപുരം കേന്ദ്രത്തിൽ താത്‌കാലിക ജോലിക്ക് വരുന്നതിനിടയിൽ ട്രെയിനിൽവെച്ചാണ് വൈക്കം സ്വദേശിയെ പരിചയപ്പെട്ടത്. തുടർന്ന് 2023-ൽ പാലക്കാട് സ്വദേശിയുടെ പരിചയക്കാരനായ കൊല്ലം സ്വദേശിയുമായി വിവാഹം. വിവാഹത്തിന് മുമ്പ് തന്നെ ഇവർ ഒരുമിച്ചു താമസിക്കുകയായിരുന്നു. ഈ ബന്ധത്തിലാണ് ഒരാൺകുഞ്ഞുള്ളത്

പിന്നീട് ബിഹാറിൽ അധ്യാപികയായി ജോലി നോക്കി. 2024-ൽ കേരളത്തിൽ രേഷ്മ തിരിച്ചെത്തി. ശേഷമാണ് രണ്ടുപേരെ വിവാഹം കഴിച്ചത്. പിന്നീട് മൂന്നുപേരുമായി വിവാഹം നിശ്ചയിച്ചു. യുഎസിൽ നഴ്‌സായ തൊടുപുഴ സ്വദേശിയെ 2025 ഫെബ്രുവരി 19-ന് വിവാഹം കഴിച്ചു. മാർച്ച് ഒന്നിന് വാളകം സ്വദേശിയെ വിവാഹം കഴിച്ചു. ശേഷം കോട്ടയം സ്വദേശിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. തുടർന്നാണ് ആര്യനാട്ടുള്ള പഞ്ചായത്തംഗവും തിരുമല സ്വദേശിയായ യുവാവുമായുമുള്ള വിവാഹം തീരുമാനിച്ചത്. ഇവരെയെല്ലാം രേഷ്മ പരിചയപ്പെട്ടത് മാട്രിമോണിയൽ വൈബ്‌സൈറ്റ്‌ വഴിയാണ്.

വിവാഹം കഴിച്ച രണ്ടുപേരുമായും കോട്ടയം സ്വദേശിയുമായും ഒരേസമയം നല്ല സൗഹൃദമാണ് രേഷ്മ പുലർത്തിയിരുന്നത്. രേഷ്മയുടെ അമ്മയും കുഞ്ഞും വാളകം സ്വദേശിക്കൊപ്പമാണ് താമസിക്കുന്നത്. രേഷ്മ കൂടുതലായും താമസിച്ചിരുന്നത് തൊടുപുഴയിലെ വീട്ടിലാണ്. തൊടുപുഴ സ്വദേശി വിവാഹം കഴിഞ്ഞ് ഏതാനും ദിവസത്തിനുള്ളിൽ തിരിച്ച് വിദേശത്തേക്കു പോയി. ഇയാളുടെ കുടുംബവുമായും അടുത്ത സൗഹൃദം. കോട്ടയം സ്വദേശിയാണ് രേഷ്മയെ ഇരു വീടുകളിലേക്കും കൊണ്ടാക്കിയിരുന്നത്. ആര്യനാട്ടെ കല്യാണത്തിന്റെ തലേദിവസം ഇവർ തമ്മിൽ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ അമ്പലം അടച്ചതിനാൽ നടന്നില്ല. ആര്യനാട്ടെ കല്യാണത്തിനായി രേഷ്മയെ വെമ്പായത്ത് കൊണ്ടാക്കിയതും കോട്ടയം സ്വദേശിയാണ്.വിവാഹങ്ങൾ നടത്തിയത് പണത്തിനുവേണ്ടിയല്ലെന്നും സ്നേഹത്തിനുവേണ്ടിയാണെന്നുമായിരുന്നു രേഷ്മ നൽകിയിരുന്ന മൊഴി. പൊലീസ് ആദ്യം ഇക്കാര്യം വിശ്വസിച്ചില്ല. എന്നാൽ വിശദമായ അന്വേഷണത്തിൽ ഇതു സത്യമാണെന്നാണ് തെളിയുന്നത്.

തന്നെ ജയിലിൽ അടയ്ക്കണമെന്നും പുറത്തിറങ്ങിയാൽ തട്ടിപ്പ് ആവർത്തിക്കുമെന്നും രേഷ്മ പൊലീസിനോട് പറഞ്ഞിരുന്നു. സ്നേഹം ലഭിക്കാനാണ് കൂടുതൽ പേരെ വിവാഹം ചെയ്തതെന്നും മൊഴിയിലുണ്ടായിരുന്നു. കാലടി സംസ്കൃത സർവകലാശാലയിൽനിന്ന് ന്യായം എന്ന വിഷയത്തിൽ പിഎച്ച്ഡി ചെയ്യുകയാണെന്നാണ് രേഷ്മ പൊലീസിനോടു പറഞ്ഞത്. സംസ്കൃത സർവകലാശാലയിൽനിന്ന് 2017-19 കാലഘട്ടത്തിൽ ബിരുദാനന്തര ബിരുദം നേടിയതായും പറയുന്നു.

ആര്യനാട് പഞ്ചായത്ത് അംഗത്തിനെ വിവാഹം കഴിക്കാനിരിക്കുമ്പോഴായിരുന്നു രേഷ്മയുടെ തട്ടിപ്പ് പുറത്തുവന്നത്. അടുത്തമാസം വിവാഹം കഴിക്കാനിരുന്ന യുവാവിനൊപ്പമാണ് രേഷ്മ ഈ വിവാഹത്തിനെത്തിയതെന്നതായിരുന്നു ട്വിസ്റ്റ്. ഈ യുവാവായിരുന്നു കോട്ടയത്തു നിന്നും യുവതിയെ വെമ്പായത്ത് എത്തിച്ചത്.ആര്യനാടുള്ള ബന്ധുവീട്ടിൽ പോകുന്നു എന്നായിരുന്നു യുവാവിനോട് പറഞ്ഞിരുന്നത്. ഇതൊന്നും അറിയാതെയായിരുന്നു യുവാവിൻ്റെ തിരുവനന്തപുരം യാത്ര. പതിനൊന്നാമത്തെ വിവാഹം കഴിക്കാനിരിക്കയാണ് യുവതി പിടിയിലായത്. ബാഗിൽ സൂക്ഷിച്ചിരുന്ന മുൻ വിവാഹങ്ങളുടെ രേഖകളാണ് രേഷ്മയെ കുടുക്കിയത്. പ്രതിശ്രുത വരനായ ആര്യനാട് പഞ്ചായത്ത് അംഗവും സുഹൃത്തായ മറ്റൊരു വാർഡ് അംഗവും ഭാര്യയും ചേർന്നാണ് രേഷ്മയുടെ വിവാഹ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്.

ജീവനക്കാരികളെ കുറിച്ചുള്ള സംശയം ആദ്യം തോന്നിയത് ഇഷാനിക്ക്; നിന്റെ പ്രസവത്തിന് മുന്‍പുള്ള നാളുകള്‍ ഇങ്ങനെയാകുമെന്ന് കരുതിയില്ല: സിന്ധു കൃഷ്ണകുമാർ

0
Spread the love

തന്റെ ആദ്യത്തെ കുഞ്ഞ് പിറക്കാൻ ദിവസങ്ങൾ എണ്ണി കാത്തിരുന്ന ദിയ കൃഷ്ണ കടന്നുപോയത് ഒരമ്മയും ഈ സമയത്ത് ആഗ്രഹിക്കാത്ത തരം മനോവേദനയിലൂടെ. തന്റെ സ്ഥാപനത്തെ വിശ്വസിച്ച് ഏൽപ്പിച്ച കൈകൾ ചതിക്കും എന്ന് ദിയ കൃഷ്ണ ഒരിക്കലും പ്രതീക്ഷിച്ചിരിക്കില്ല. വളകാപ്പ് ചടങ്ങിൽപ്പോലും സ്വന്തം സഹോദരിമാർ എന്ന പോലെ ദിയ ചേർത്തുനിർത്തിയത് തന്റെ സ്ഥാപനത്തിലെ ജീവനക്കാരികളെ. പക്ഷേ, അവരിൽ നിന്നും തിരികെ ലഭിച്ച പ്രതികരണം മറിച്ചായിരുന്നു

സ്ഥാപനത്തിൽ നിന്നായി 69 ലക്ഷം തട്ടിച്ചത് മാത്രമല്ല, ദിയക്കും അച്ഛൻ കൃഷ്ണകുമാറിനും എതിരെ തട്ടിക്കൊണ്ടു പോകലിന് കേസ് ഫയൽ ചെയ്യുകയുമുണ്ടായി. ഓഡിറ്റർ വഴി കള്ളിവെളിച്ചത്തു വന്നെങ്കിൽ, അതിനു കാരണമായത് ദിയയുടെ അനുജത്തി ഇഷാനി കൃഷ്ണയ്ക്ക് തോന്നിയ ഒരു സംശയമായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുടുംബം കടന്നുപോയ മോശം അനുഭവങ്ങളെക്കുറിച്ച് അമ്മ സിന്ധു വ്യക്തമാക്കുന്നു

ഇമിറ്റേഷൻ ആഭരണങ്ങളുടെ കടയിലെ QR കോഡ് തിരുത്തി സ്വന്തം അക്കൗണ്ടുമായി ബന്ധിപ്പിച്ചാണ് മുൻ ജീവനക്കാരികളായ മൂന്നു പേർ തട്ടിപ്പ് നടത്തിവന്നത്. തട്ടിപ്പ് കണ്ടെത്താൻ ഓഡിറ്റർ വന്നുവെങ്കിലും, ആദ്യത്തെ സംശയം ഉടലെടുത്തത് ദിയ കൃഷ്ണയുടെ അനുജത്തി ഇഷാനിക്കായിരുന്നു. അതേപ്പറ്റി വെളിപ്പെടുത്തുകയാണ് അമ്മ സിന്ധു കൃഷ്ണ

ദിയ കൃഷ്ണയുടെ കസ്റ്റമേഴ്‌സിൽ ഒരാൾ ഇഷാനി കൃഷ്ണയുടെ കൂട്ടുകാരിയായിരുന്നു. ഒരു ദിവസം തിരുവനന്തപുരം നഗരത്തിലെ ഷോപ്പിൽ നിന്നും ആഭരണം വാങ്ങിയ ശേഷം, പണമടച്ചതിൽ സുഹൃത്തിനും സംശയം തോന്നി. QRകോഡിൽ എന്തോ പ്രശ്നമുള്ളതായി അവർ മനസിലാക്കി. കടയിലെ ജീവനക്കാരികളുടെ QR കോഡ് ആണ് പകരം നൽകിയത്. ചെറിയ തുകപോലെയല്ല, ഇത്രയും വലിയ തുകയുടെ തട്ടിപ്പ് നടന്നതിലെ ഞെട്ടലിലാണ് സിന്ധു കൃഷ്ണ. എന്നാൽ, നാല് പെണ്മക്കളുടെ കുടുംബം ഒരു പ്രശ്നം വന്നതും ഒറ്റക്കെട്ടായി നിന്നതിൽ സിന്ധു എന്ന അമ്മയ്ക്ക് അഭിമാനം മാത്രം. അതേപ്പറ്റിയും അവർ വിശദമാക്കുന്നു

‘ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കുന്ന കരുത്തനായ പിതാവാണ് കൃഷ്ണകുമാർ’ എന്ന് സിന്ധു. അദ്ദേഹം ഏതറ്റം വരെപ്പോയും സത്യം തെളിയിക്കും എന്നും ശിക്ഷ വാങ്ങിനൽകും എന്നും മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞിരുന്നു. എന്നാൽ, പ്രസവ തിയതി അടുത്തിരുന്ന ദിയ കൃഷ്ണക്ക് ഈ അപ്രതീക്ഷിത സാഹചര്യം നൽകിയ വെല്ലുവിളി അതിലും വലുതായിരുന്നു. ‘പ്രസവത്തിനു മുൻപുള്ള കുറച്ചു ദിവസങ്ങൾ ഇത്തരത്തിൽ വെല്ലുവിളികൾ നിറഞ്ഞതാവും എന്ന് കരുതിയില്ല. ക്ഷീണിതയും ബലഹീനയുമായ ഗർഭിണി എന്നയിടത്തു നിന്നും ഒരു പുലിക്കുട്ടിയെന്ന പോലെ ദിയ കൃഷ്ണ എന്ന കരുത്തയായ സ്ത്രീ ഉയർന്നു വന്നതായി’ അമ്മ സിന്ധു

അതേസമയം, ഒരു കുടുംബമെന്ന നിലയിൽ കുടുംബത്തിലെ ഓരോരുത്തരും ഒറ്റക്കെട്ടായി നിന്നതിൽ തന്റെ ഹൃദയം നിറഞ്ഞുവെന്ന് സിന്ധു കൃഷ്ണ. പ്രത്യേകിച്ചും സഹോദരിമാർ തമ്മിലെ അടുപ്പം. എക്കാലവും അമ്മുവും ഇഷനായിയും ഹൻസുവും നിന്റെ ഒപ്പം ഉണ്ടാവും എന്നും സിന്ധു കൃഷ്ണ. മുൻ ജീവനക്കാരികൾ തട്ടിച്ച 69 ലക്ഷത്തിൽ 66 ലക്ഷവും ബാങ്ക് അക്കൗണ്ട് സ്റ്റേറ്റെമെന്റ് പരിശോധിച്ചതിൽ നിന്നും പോലീസ് കണ്ടെത്തിയിരുന്നു

എന്നും നിന്റെ കൈപിടിക്കാൻ കൂടെയുണ്ടാകും എന്ന് സിന്ധു കൃഷ്ണ പോസ്റ്റിൽ പറയുന്നു. അതോടൊപ്പം അഭ്യുദയകാംഷികൾക്കും സിന്ധു കൃഷ്ണ നന്ദി അറിയിച്ചു. പിന്തുണയ്ക്കും പ്രാർത്ഥനയ്ക്കും നന്ദി എന്ന് സിന്ധു കൃഷ്ണ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു

ഹൈസ്കൂൾ ക്ലാസുകളിൽ ഇനിമുതൽ പുതിയ സമയക്രമം, അരമണിക്കൂർ അധികം പഠനം

0
Spread the love

സംസ്ഥാനത്തെ ഹൈസ്കൂൾ ക്ലാസുകളിൽ പുതിയ സമയക്രമം നിശ്ചയിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കി. വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസവും അരമണിക്കൂർ അധിക പ്രവർത്തി സമയമാക്കിയാണ് ഉത്തരവിറക്കിയിരിക്കുന്നത്.

രാവിലെ 9.45 മുതൽ വൈകീട്ട് 4.15 വരെ ആയിരിക്കും ഇനി മുതല്‍ ഹൈസ്കൂൾ ക്ലാസുകൾ ഉണ്ടാകുക. രാവിലെയും ഉച്ചയ്ക്ക് ശേഷവും 15 മിനിറ്റ് വീതമാണ് കൂട്ടിയത്. 220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെ തുടർന്നാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയത്.

ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകളിൽ ശനിയാഴ്ച അധിക പ്രവൃത്തിദിനമാക്കില്ല. യുപി വിഭാഗത്തിൽ ആഴ്ചയിൽ ആറ് പ്രവൃത്തി ദിനം തുടർച്ചയായി വരാത്ത രണ്ട് ശനിയാഴ്ചകൾ പ്രവൃത്തി ദിനങ്ങളായിരിക്കും. ഹൈസ്കൂളിൽ ആറ് ശനിയാഴ്ചകളും പ്രവൃത്തി ദിനങ്ങളാകും. 25 ശനിയാഴ്ചകള്‍ ഉള്‍പ്പെടെ 220 അധ്യയന ദിനം തികയ്ക്കുന്ന രീതിയിലാണ് പുതിയ വിദ്യാഭ്യാസ കലണ്ടര്‍

പ്രേമലു2വിന് മുൻപ് ഒരു ഗിരീഷ് എ ഡി ചിത്രം; നായകൻ നിവിൻ പോളി, നായിക മമിതാ ബൈജു

0
Spread the love

ജോജി, പ്രേമലു, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങി നിരവധി സൂപ്പർഹിറ്റ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച നിർമാണ കമ്പനിയാണ് ഭാവന സ്റ്റുഡിയോസ്. ഇവരുടേതായി അവസാനം പുറത്തിറങ്ങിയ ഗിരീഷ് എ ഡി ചിത്രം ‘പ്രേമലു’ ബോക്സ് ഓഫീസിൽ വമ്പൻ വിജയമാണ് കൊയ്തത്. മികച്ച പ്രതികരണം നേടിയ സിനിമ 100 കോടിക്കും മുകളിൽ നേടിയിരുന്നു. വലിയ വിജയത്തെത്തുടർന്ന് സിനിമയ്‌ക്കൊരു രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. ഗിരീഷ് എഡിയുമായി അടുത്തതായി ഒന്നിക്കുന്ന സിനിമ ‘പ്രേമലു 2’ അല്ലെന്ന് ദിലീഷ് പോത്തൻ അറിയിച്ചിരുന്നു.

ഇതിന് പിന്നാലെ ഗിരീഷ് എ ഡി സംവിധാനത്തിൽ നിവിൻ പോളി – മമിതാ ബൈജു ചിത്രമാണ് അടുത്തതായി ഒരുങ്ങുന്നതെന്നാണ് സിനിമയോട് ചേർന്ന് നിൽക്കുന്ന അടുത്ത വ്യത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലോകേഷിന്റെ എൽ സി യുവിലെ വില്ലന് ശേഷം അടുത്തതായി ഗിരീഷ് എ ഡിയുടെ റൊമാന്റിക് നായകനാകുമോ നിവിൻ എന്നാണ് ആരാധകർ ചോദിക്കുന്നത്. നടൻ തിരികെ ട്രാക്കിലേക്ക് മടങ്ങി എത്തിയതിന്റെ സന്തോഷവും ആരാധകർ പങ്കുവയ്ക്കുന്നുണ്ട്. അധികം വൈകാതെ സിനിമയുടെ ഔദ്യോഗിക അറിയിപ്പും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts