Home Blog Page 6

ഉണ്ണി മുകുന്ദൻ രണ്ടാമത് വിളിച്ച് അങ്ങനെ പറഞ്ഞപ്പോൾ വിഷമമായി; തുറന്നു പറഞ്ഞ് ശ്രീകുമാർ

0
Spread the love

മാർക്കോ, മാളികപ്പുറം തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തിനുശേഷം മലയാള സിനിമയിലെ പ്രധാന നടന്മാർക്കൊപ്പം തന്നെ സിനിമ വാണിജ്യത്തിൽ ഇരിപ്പിടം ഉറപ്പിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. ഇപ്പോഴിതാ മുതിർന്ന നടനും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാർ താരത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. തന്റെ കയ്യിൽ ഒരു നല്ല സ്ക്രിപ്റ്റ് ഉണ്ടായിരുന്നുവെന്നും മലയാളത്തിലെ പ്രമുഖ നടൻ താരത്തെ വിളിച്ചു സ്ക്രിപ്റ്റ് കേൾക്കണമെന്ന് പറഞ്ഞുവെന്നും എന്നാൽ അവസാനം നിമിഷം ഉണ്ണി മുകുന്ദൻ പറഞ്ഞത് തന്നെ വേദനിപ്പിച്ചു എന്നുമാണ് ശ്രീകുമാർ പറഞ്ഞത്.

വിജയരാഘവൻ ആയിരുന്നു ആ പ്രമുഖ നടൻ. മാളികപ്പുറം സക്സസ് ആയപ്പോൾ ഉണ്ണി മുകുന്ദനെ വിളിച്ച് നല്ല കഥയാണെന്നും ബെസ്റ്റ് സ്ക്രിപ്റ്റ് ആണ് നിനക്ക് ആപ്റ്റാണെന്നും പറയുകയായിരുന്നു. മാളികപ്പുറം ഇറങ്ങിയല്ലോ അടുത്ത പടം അതേ ചെയ്യാവൂ. ഇന്നയാളുടെ അടുത്ത് സ്ക്രിപ്റ്റ് ഉണ്ട് എന്നും പറയുകയായിരുന്നു. വിജയ രാഖവന്റെ വാക്കുകേട്ട നടൻ കുറച്ച് കഴിഞ്ഞപ്പോൾ ഒരു തന്നെ വിളിച്ചെന്നും ശ്രീകുമാർ പറയുന്നു.

‘ചേട്ടാ വിജയരാഘവൻ ചേട്ടൻ പറഞ്ഞിട്ടാണ് വിളിക്കുന്നത്. എങ്ങനെയാണ് നമുക്കൊന്ന് വായിക്കാൻ സാധിക്കുക’ എന്ന് ചോദിച്ചു.ട്രിവാൻഡ്രത്ത് വീട്ടിൽ വന്നാൽ ഞാൻ ഇരുന്ന് വായിച്ചു കേൾപ്പിച്ച് തരാമെന്ന് ഞാൻ പറഞ്ഞു. ഒന്നാമത് കർണൻ എന്നുപറയുന്നത് സ്ക്രിപ്റ്റ് വായിച്ചു കേൾപ്പിക്കണം, കാരണം ഈ ഡയലോഗ് ഡെലിവറി ഒക്കെ വളരെ പ്രധാനമാണ്.കുറേ കഴിഞ്ഞ് അയാൾ ട്രിവാൻഡ്രത്ത് വന്നപ്പോൾ ഞാൻ വിളിച്ചു. അപ്പോൾ അയാൾ പറഞ്ഞു ‘ഞാൻ പടത്തിൻ്റെ പ്രമോഷൻ ഒക്കെയായിട്ട് വളരെ ബിസിയാണ്. എനിക്ക് ഇപ്പോൾ അങ്ങോട്ട് വരാൻ പറ്റില്ല അതുകൊണ്ട് ഞാൻ ഒരാളെ അയക്കാം. സ്ക്രിപ്റ്റ് കൊടുത്തയക്കൂ’ എന്ന്. ഈ മറുപടി തന്നെ വളരെയധികം വേദനിപ്പിച്ചു എന്നുമാണ് ശ്രീകുമാർ പറഞ്ഞത്.

നടന്റെ ഈ പ്രതികരണം കേട്ടപ്പോൾ ‘ഇതങ്ങനെ കൊടുത്തയക്കാനുള്ള സ്ക്രിപ്റ്റ് അല്ല. നിങ്ങൾക്ക് സമയമുണ്ടാകുമ്പോൾ വാ അപ്പോഴും വേറെ ആർക്കും കൊടുത്തിട്ടില്ലെങ്കിൽ നിങ്ങൾക്ക് വായിച്ചുകേൾപ്പിച്ചു തരാം’ എന്നു താൻ പറഞ്ഞുവെന്നും,’ ശ്രീകുമാർ പറയുന്നു.

അടുത്ത ഹിറ്റിനായ് കൈ കോർത്ത് ആസിഫ് അലിയും ജിസ് ജോയിയും

0
Spread the love

കൊച്ചി: നിർമ്മാതാവ് ടി.ആർ. ഷംസുദ്ധീൻ തന്റെ ഡ്രീംകാച്ചർ പ്രൊഡക്ഷൻസ് ബാനറിൽ പുതിയ പ്രോജക്റ്റ് പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം മലയാളത്തിലെ ഹിറ്റുകളില്‍ ഒന്നായ തലവന് ശേഷം നടൻ ആസിഫ് അലിയും സംവിധായകൻ ജിസ് ജോയിയും ഒന്നിക്കുകയാണ് പുതിയ പ്രൊജക്ടിലൂടെ. ഇരുവരും ഒന്നിച്ച ഇന്നലേ വരെ എന്ന ചിത്രത്തിന്‍റെ തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ് ആണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്.

“ഞങ്ങള്‍ പ്രതീക്ഷയോടെ, ഈ യാത്രയിലേക്ക് ചുവടുവെക്കുന്നു, ഞങ്ങളുടെ മുൻ ചിത്രങ്ങളിൽ നിങ്ങൾ ഇഷ്ടപ്പെട്ട അതേ ഉള്ളടക്കം, പ്രചോദനം, സന്തോഷം, രസം എന്നിവ ഇതിലും ഉണ്ടാകും എന്ന് ആഗ്രഹിക്കുന്നു,” നിര്‍മ്മാണ പങ്കാളി വേണു ഗോപാലകൃഷ്ണനോടൊപ്പം ഇതുവരെ പേരിട്ടിട്ടില്ലാത്ത പ്രോജക്റ്റ് പ്രഖ്യാപിച്ചുകൊണ്ടുള്ള ഇന്‍സ്റ്റ പോസ്റ്റില്‍ ഷംസുദ്ധീൻ എഴുതി. ഡ്രീംകാച്ചർ പ്രൊഡക്ഷൻസിന്റെ അഞ്ചാമത്തെ സംരംഭമാണിത്. കാലിഷ് പ്രൊഡക്ഷൻസ് ചിത്രത്തിന്‍റെ സഹനിര്‍മ്മാതാക്കളാണ്.

അനൗൺസ്‌മെന്റ് പോസ്റ്റിൽ, കാനഡയിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റും ഒരു പാസ്‌പോർട്ടും ആണ് കാണിക്കുന്നത്. ഒരു പ്രവാസി ഇന്ത്യക്കാരനെ ചുറ്റിപ്പറ്റിയുള്ള ഒരു സിനിമയെക്കുറിച്ചാണ് പോസ്റ്റര്‍ സൂചന നൽകുന്നത്. ആസിഫ് അലി ഇതുവരെയുള്ള എല്ലാ ജിസ് ജോയ് ചിത്രങ്ങളുടെയും ഭാഗമാണ്. ജിസ് ജോയിയുടെ ആദ്യ ചിത്രമായ ബൈസൈക്കിൾ തീവ്‌സ്, സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും, ഇന്നലേ വരെ, തലവൻ എന്നിവയിൽ എല്ലാം ആസിഫ് അലി പ്രധാന വേഷത്തില്‍ എത്തിയിരുന്നു. മോഹൻ കുമാർ ഫാൻസില്‍ ആസിഫ് അലി ഗസ്റ്റ് റോളിലും എത്തിയിരുന്നു.

രേഖചിത്രത്തിൽ അവസാനമായി പോലീസ് ഓഫീസറായി അഭിനയിച്ച ആസിഫിന്‍റെ ആഭ്യന്തര കുറ്റവാളി എന്ന ചിത്രമാണ് റിലീസ് ചെയ്യാനുള്ളത്. ചിത്രത്തിൽ ഗാർഹിക പീഡനക്കേസിൽ വിചാരണ നേരിടുന്ന ഒരു യുവാവിന്റെ വേഷത്തിലാണ് ആസിഫ് അഭിനയിക്കുന്നത്.

ഓപ്പറേഷനോ റേഡിയേഷനോ എന്ന് തീരുമാനിക്കേണ്ടത് ഡോക്ടർ;​ തുടക്കത്തിലേ അറിഞ്ഞതിനാൽ പേടിക്കാനില്ല, മമ്മൂക്കയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് തമ്പി ആന്റണി

0
Spread the love

മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയുടെ ആരോഗ്യത്തെ കുറിച്ചുള്ള നിരവധി വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടി സ്റ്റാർ ചിത്രത്തിൽ അഭിനയിക്കുന്ന മമ്മൂട്ടി ഷൂട്ടിംഗ് നിറുത്തിവച്ച് ചികിത്സയ്ക്കായി ചെന്നൈയിലെ ആശുപത്രിയിലാണെന്ന് വാർത്തകളാണ് പുറത്തുവന്നത്. തുടർചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുമെന്നും പ്രചാരണമുണ്ടായിരുന്നു. പ്രചാരണങ്ങൾ നിഷേധിച്ച് താരത്തിന്റെ പി,​ആർ ടീമിന്റെ പേരിലുള്ള പ്രതികരണവും പുറത്തുവന്നിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണവും വന്നിട്ടില്ല.

ഇതിനിടെ മമ്മൂട്ടിയുമായി അടുപ്പമുള്ളവരുടെ പ്രതികരണങ്ങളും വന്നിരുന്നു. രോഗത്തിന്റെ ആരംഭം മാത്രമാണെന്നും രണ്ടാഴ്ചത്തെ റേഡിയേഷൻ കൊണ്ട് അദ്ദേഹം സുഖംപ്രാപിച്ചു വരും എന്നും കഴിഞ്ഞ ദിവസം സംവിധായകൻ ജോസ് തോമസ് വ്യക്തമാക്കിയിരുന്നു. സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാരും വിഷയത്തിൽ പ്രതികരിച്ചിരുന്നു. ഒരേ സമയം സിനിമയുടെ ബഡ്ജറ്റ് കാര്യങ്ങളിൽ ശ്രദ്ധിക്കുകയും ആരോഗ്യം നോക്കാതെ ഷോട്ടിന്‌ തയ്യാറാവുകയും ചെയ്‌തതുകൊണ്ട് ഗ്യാസ്ട്രിക് പ്രശ്നങ്ങൾ ഉണ്ടായി. ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടായപ്പോൾ ടെസ്റ്റ്‌ ചെയ്‌തെന്നും അഖിൽ മാരാർ വ്യക്തമാക്കി. ഇപ്പോഴിതാ നടൻ തമ്പി ആന്റണി പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പും ചർച്ചയാവുകയാണ്. തുടക്കത്തിലെ അറിഞ്ഞതുകൊണ്ട്, കേട്ടിടത്തോളം ഒന്നു പേടിക്കാനില്ല എന്നുതന്നെയാണ് ഡോക്ടർമാരുടെ അഭിപ്രായം എന്ന് തമ്പി ആന്റണി പറയുന്നു. ഓപ്പഷനോ റേഡിയേഷനോ എന്നുള്ളത് അദ്ദേഹത്തിന്റെ ഡോക്ടറാണ് തീരുമാനിക്കേണ്ടതെന്നും തമ്പി ആന്റണി പറയുന്നു

തമ്പി ആന്റണിയുടെ കുറിപ്പ്

മമ്മൂട്ടി, മലയാളികളുടെ മമ്മൂക്ക

കുടലിലെ ക്യാൻസർ കൊള്നോസ്കോപ്പി യിലൂടെ യാണ് സാധാരണ കണ്ടുപിടിക്കാറുള്ളത്. അൻപതു വയസുകഴിഞ്ഞാൽ പത്തു വർഷത്തിൽ ഒരിക്കൽ ആണ് അത് ചെയ്യാറുള്ളത്. ഇല്ലെങ്കിൽ എല്ലാവരും ചെയ്യേണ്ടതാണ്. Fecal occult blood testing starts at 45. ഇത് എല്ലാ വർഷവും ചെയ്യേണ്ടതാണ്. മമ്മൂക്ക തീർച്ചയായും അതൊക്കെ ശ്രദ്ധിക്കുന്ന ആളായിരിക്കണം. ഭാഷണകാര്യത്തിലും അദ്ദേഹം അതീവ ശ്രദ്ധാലുവാണ്. പളുങ്കിൽ അഭിനയിക്കുബോൾ ഞങ്ങൾ അമ്പിളിചേട്ടനുമൊത്തു ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചട്ടുണ്ട്. അന്നേ ഞാൻ ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ ലഘുഭഷനരീതി.

ഇപ്പോൾ ഒരുപക്ഷെ പ്രകടമായ എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടിരിക്കാം. എന്നാലും തുടക്കത്തിലെ അറിഞ്ഞതുകൊണ്ട്, കേട്ടിടത്തോളം ഒന്നു പേടിക്കാനില്ല എന്നുതന്നെയാണ് ഡോക്ട്ടർന്മാരുടെ അഭിപ്രായം എന്നും കേട്ടു . ഓപറേഷനോ റേഡിയേഷണോ എന്നുള്ളത് അദ്ദേഹത്തിന്റെ ഡോക്ടറാണ് തീരുമാനിക്കേണ്ടത്. അതൊക്ക കഴിഞ്ഞവരെ എനിക്കറിയാം അവരൊക്കെ ഇരുപതു വർഷംകഴിഞ്ഞിട്ടും പൂർണ ആരോഗ്യവാന്മാരായി സാധാരണ ജീവിതം നയിക്കുന്നു. മലയാളികളുടെ മമ്മൂക്ക പൂർണ ആരോഗ്യവാനായി തന്നെ വീണ്ടും സിനിമകളിൽ സജീവമാകും എന്നതിൽ ഒരു സംശയവുമില്ല.

കോഴിവാല് പോലെ ആയല്ലോയെന്ന് ഇനിയാരും കളിയാക്കില്ല; ഇടതൂർന്ന മുടിയിഴകൾ സ്വന്തമാക്കാൻ ഇവയൊന്ന് പരീക്ഷിച്ചുനോക്കൂ..

0
Spread the love

മുടി ചീകി കഴിഞ്ഞാൽ ചീപ്പിനുള്ളിൽ ഒരു കുട്ട മുടിയെന്ന് പലരും പറയുന്നത് നാം കേൾക്കാറുണ്ട്. ‌മുടി കൊഴിച്ചിലിനും താരൻ പോകാനുമൊക്കെ ദിനംപ്രതി പുതിയ പുതിയ പരീക്ഷണങ്ങൾ നടത്തുന്ന ധാരാളം ആൾക്കാരും നമുക്കിടയിലുണ്ട്. ചർമ സംരക്ഷണത്തിന് എത്രത്തോളം ശ്രദ്ധിക്കുന്നുണ്ടോ അതിനേക്കാളും കൂടുതലായി മുടിയുടെ ആരോ​ഗ്യത്തിനും ചിലർ സമയം കണ്ടെത്തും. സ്ത്രീകളെ പോലെ പുരുഷന്മാരും മുടിയുടെ ആരോ​ഗ്യത്തിൽ ശ്രദ്ധാലുക്കളാണ്. മുടി കൊഴിച്ചിൽ മാറ്റി കരുത്തുറ്റ മുടിയിഴകൾക്കായി ചില എളുപ്പവഴികൾ പരിചയപ്പെടുത്താം.

ഉലുവയും ​ഗ്രാമ്പുവും വെള്ളത്തിലിട്ട് നന്നായി കുതിർത്ത് എടുക്കണം. ഒരു ദിവസം വെള്ളത്തിലിട്ടാൽ മാത്രമേ ഉലുവ നന്നായി കുതിർന്ന് വരികയുള്ളൂ. ഉലുവയിട്ട വെള്ളം ചെറിയ മഞ്ഞ നിറമാകുമ്പോൾ ആ പാത്രത്തിൽ നിന്ന് മാറ്റൊരു കുപ്പിയിലൊഴിച്ച് ഫ്രിഡ്ജിൽ വയ്‌ക്കണം. മൂന്ന് ദിവസം വരെ ഫ്രിഡ്ജിൽ വച്ച് ഉപയോ​ഗിക്കാവുന്നതാണ്. എല്ലാ ദിവസവും രണ്ട് നേരം ഉലുവ വെള്ളം മുടികളുടെ ഇടയിലേക്ക് സ്പ്രേ ചെയ്ത് കൊടുക്കണം.ഉലുവ വെള്ളം മുടിയിൽ സ്പ്രേ ചെയ്ത് 20 മിനിറ്റിന് ശേഷം കഴുകി കളയണം. അതിനായി ചെമ്പരത്തി താളി തെരഞ്ഞെടുക്കുന്നതാണ് ഉത്തമം. ചെമ്പരത്തി ഇലയും പൂവും മിക്സിയിൽ നന്നായി അരച്ചെടുത്ത ശേഷം തുണികൊണ്ട് അരിച്ചുമാറ്റണം. ഇത് മുടിയുടെ ഇടയിലേക്ക് തേച്ചുകൊടുക്കുക. തലയോട്ടിയുടെ എല്ലാ ഭാ​ഗത്തും എത്തുന്ന രീതിയിലാകണം തേച്ചുപിടിപ്പിക്കേണ്ടത്. അഞ്ച് മിനിറ്റിന് ശേഷം നന്നായി കഴുകി കളയുക. ഇത് ഏഴ് ദിവസം തുടർച്ചയായി പരീക്ഷിക്കുമ്പോൾ തന്നെ മാറ്റങ്ങൾ നേരിട്ട് അനുഭവിച്ചറിയാം. എളുപ്പത്തിൽ തയ്യാറാക്കി ഉപയോഗിക്കാമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. മാത്രമല്ല പാർശ്വഫലങ്ങൾ ഇല്ലെന്നതും ആശ്വാസം നൽകുന്നു.

‘ വിവാഹത്തിൽ നിന്നും പ്രതീക്ഷിച്ചത് സ്നേഹം മാത്രം, പണമല്ല’! വേർപിരിയൽ സമയത്ത് നാഗ ചൈതന്യ വാഗ്ദാനം ചെയ്ത 200 കോടി നിരസിച്ച് സാമന്ത

0
Spread the love

ക്രിക്കറ്റ് താരം യുസ് വേന്ദ്ര ചാഹലും നടിയും നര്‍ത്തകിയുമായ ധനശ്രീ വര്‍മയും ഈയടുത്താണ് നിയമപരമായി വേർ പിരിഞ്ഞത്. കോടതി മുഖാന്തരം ഉള്ള വിവാഹമോചന ഉടമ്പടി പ്രകാരം താരം ധന്യശ്രീക്ക് 4.75 കോടി രൂപ നൽകാൻ ഉത്തരവായിരുന്നു. ഇതിൽ2.37 നൽകിയ താരത്തിന് സാവകാശവും നൽകിയിരുന്നു. ഇത്തരം വിവാഹമോചനങ്ങളിലെ ജീവനാംശ തുകകൾ ചർച്ചയായതോടെ വേർപിരിയൽ സമയത്ത് തെന്നിന്ത്യൻ ഇഷ്ട നായിക സാമന്ത പ്രഭു പറഞ്ഞ വാക്കുകളും നാഗ ചൈതന്യ നടിക്ക് നൽകിയ തുക നിരസിച്ച സംഭവവുമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

വിവാഹമോചനത്തിന്റെ പശ്ചാത്തലത്തില്‍ സാമന്തക്ക് ജീവനാംശമായി 200 കോടി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ നാഗചൈന്യയും കുടുംബവും വാഗ്ദാനം ചെയ്ത ഒരു തുകയും വാങ്ങാന്‍ നടി തയ്യാറായില്ല. വിവാഹത്തില്‍ നിന്ന് പങ്കാളിയുടെ സ്‌നേഹമാണ് പ്രതീക്ഷിക്കുന്നതെന്നും മറ്റൊന്നും ആവശ്യമില്ലെന്നും നടിയുമായി അടുത്ത വൃത്തങ്ങള്‍ അന്ന് വ്യക്തമാക്കിയിരുന്നു. ഈ തീരുമാനമാണ് ഇപ്പോൾ വീണ്ടും ചർച്ച ആയെതും നടിക്ക് സോഷ്യൽ മീഡിയയിൽ കൈയ്യടികൾ നേടി കൊടുക്കുന്നതും.

എനിക്ക് ഇഷ്ടക്കുറവില്ല, എന്നാൽ മമ്മൂക്കയ്ക്ക് ഇപ്പോഴും വിരോധം; ഒരുമിച്ചഭിനയിക്കാത്തതിന്റെ കാരണം തുറന്നു പറഞ്ഞ് ഗണേഷ് കുമാർ

0
Spread the love

മമ്മൂട്ടിയുമായി ഒരുമിച്ച് അഭിനയിച്ചിട്ട് ഇരുപത് വർഷത്തിലേറെയായെന്ന് തുറന്നുപറഞ്ഞ് നടനും മന്ത്രിയുമായ കെ ബി ഗണേഷ് കുമാർ. നടനെന്ന നിലയിൽ മമ്മൂക്ക തന്റെ റോൾ മോഡലാണെന്നും അദ്ദേഹത്തിന്റെ കടുത്ത ആരാധകനാണെന്നും ഗണേഷ് കുമാർ പറഞ്ഞു. മലയാള സിനിമയിൽ മോഹൻലാലുമായും സിദ്ദിഖുമായും നല്ല സൗഹൃദം കാത്തുസൂക്ഷിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു വാർത്താചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഗണേഷ് കുമാർ മമ്മൂട്ടിയെക്കുറിച്ച് ഇക്കാര്യങ്ങൾ പങ്കുവച്ചത്.

മമ്മൂക്കയുമായി നല്ല ബന്ധമാണ്. ഞാൻ അദ്ദേഹത്തിന്റെ വലിയൊരു ആരാധകനാണ്. പക്ഷെ അദ്ദേഹത്തിന് എന്നെ അത്ര ഇഷ്ടമല്ല. അത് എന്തുകൊണ്ടാണെന്ന് അറിയില്ല. നടൻ എന്ന നിലയിൽ ഞാൻ മമ്മൂക്കയെ ഒരു റോൾ മോഡലായാണ് കണ്ടിരുന്നത്. അദ്ദേഹം എന്നിൽ നിന്ന് ഒരുപാട് അകലം പാലിക്കുന്നുണ്ട്. അതൊന്നും കുഴപ്പമില്ല. ഞങ്ങൾ ഒരുപാട് സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഞങ്ങൾ ഇപ്പോൾ ഒരുമിച്ച് അഭിനയിച്ചിട്ട് 20 വർഷത്തിൽ കൂടുതലായി. ദി കിംഗിലാണ് അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. അദ്ദേഹത്തിന് എന്നെ ഇഷ്ടമില്ലാത്തതുകൊണ്ടാണ് ഒരുമിച്ച് അഭിനയിക്കാൻ സാധിക്കാത്തത്.

ഞാൻ അതിനെക്കുറിച്ച് അദ്ദേഹത്തോട് സംസാരിച്ചിട്ടില്ല. അങ്ങനെയൊന്നും ഞാൻ ആരോടും ചോദിക്കില്ല. സിനിമയിൽ അവസരത്തിനായി ഞാൻ ആരോടും അഭ്യർത്ഥിച്ചിട്ടില്ല. ദൈവമായിട്ട് സിനിമയിൽ അഭിനയിക്കാൻ അവസരം തരുന്നുണ്ട്. വിശുദ്ധ ഖുറാനിൽ പറഞ്ഞതുപോലെ നീ കഴിക്കേണ്ട ധാന്യത്തിൽ നിന്റെ പേര് എഴുതിയിരിക്കുന്നതുപോലെ, ഞാൻ അഭിനയിക്കേണ്ട ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അതിൽ ഞാൻ വിശ്വസിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നുണ്ട്.

അമ്മയുടെ യോഗങ്ങളിൽ കാണുമ്പോഴെല്ലാം ഞങ്ങൾ സംസാരിക്കാറുണ്ട്. എനിക്ക് അദ്ദേഹത്തോട് ഇഷ്ടക്കുറവൊന്നുമില്ല. അദ്ദേഹത്തെ ആരാധിച്ച വ്യക്തിയാണ് ഞാൻ . ഞാൻ മമ്മൂക്കയെ ആദ്യമായി കാണുമ്പോൾ അദ്ദേഹത്തിന് 36 വയസായിരുന്നു. കോളേജ് വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് ഞാൻ മമ്മൂക്കയെ പരിചയപ്പെടുന്നത്. അന്നുമുതൽക്കേ വളരെ സ്‌നേഹത്തോടെയും ബഹുമാനത്തോടെയുമാണ് ഞാൻ സംസാരിച്ചിട്ടുളളത്. ഇപ്പോഴും മമ്മൂക്കയ്ക്ക് വിരോധമാണ്. സിനിമയിൽ ഞാൻ ഇടയ്ക്കിടയ്ക്ക് ലാലേട്ടനെയും ഇടവേള ബാബുവിനെയും സിദ്ദിഖിനെയും വിളിക്കാറുണ്ട്. ജയറാമുമായി അപൂർവമായി സംസാരിക്കും. മുകേഷിനെ നേരിട്ടാണ് കൂടുതലും കാണുന്നത്. അയാളുടെ തമാശകൾ കേൾക്കാൻ നല്ല രസമാണ്’- ഗണേഷ് കുമാർ പറഞ്ഞു.

2വർഷത്തിൽ മുഴുവനും പരാജയങ്ങൾ; എന്റെ കാലം കഴിഞ്ഞെന്ന് പലരും വിധിയെഴുതിയപ്പോൾ അത് സംഭവിച്ചു, ജീവിതം മാറ്റിമറിച്ച കാര്യം തുറന്നു പറഞ്ഞ് വിജയ് സേതുപതി

0
Spread the love

സിനിമ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിൽ ഒരാളാണ് വിജയ് സേതുപതി. മക്കൾ സെൽവൻ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന അദ്ദേഹം ഏറെ നാളത്തെ പ്രയത്‌നത്തിനൊടുവിലായിരുന്നു താരം സിനിമ പ്രവേശനം നടത്തിയത്. ജൂനിയർ ആർട്ടിസ്റ്റായി തുടങ്ങിയതുകൊണ്ട് തന്നെ തുടക്കകാലത്ത് സ്ക്രീൻ സ്പേസും അതുപോലെതന്നെ പ്രതിഫലവും വളരെ കുറവായിരുന്നു എന്ന് താരം പറഞ്ഞിരുന്നു. ആദ്യകാലത്ത് വളരെ തുച്ഛമായ തുകയാണ് തനിക്ക് ലഭിച്ചിരുന്നത് 100 രൂപ. പലപ്പോഴും ഇതിന് മുഖം പോലും കണ്ടെന്ന് വരില്ലെന്നും പിന്നീട് ഇത് ഏറെക്കാലം 250 ആയി തുടർന്നു എന്നും ആണ് താരം പറഞ്ഞത്.

അതേസമയം സ്വന്തം നിശ്ചയദാർഢ്യത്തിലൂടെയും കഠിനപ്രയത്നത്തിലൂടെയും ഇന്ന് തമിഴ് മലയാളം സൗത്ത് ഇന്ത്യയും കടന്നു ബോളിവുഡിലും ഇന്ത്യക്ക് പുറത്തും വരെ എത്തിനിൽക്കുകയാണ് താരത്തിന്റെ പ്രശസ്തി. 100 രൂപ പ്രതിഫലം വാങ്ങിയിരുന്ന ജൂനിയർ ആർട്ടിസ്റ്റ് എന്നതിൽ നിന്നും ഒരു സിനിമയ്ക്ക് 21 കോടി രൂപ പ്രതിഫലം വരെ വാങ്ങുന്ന തിരക്കേറിയ താരമായി വിജയ് സേതുപതി മാറിക്കഴിഞ്ഞു.ഇപ്പോഴിതാ കരിയറിൽ വളരെ മോശം സമയം കടന്നുപോകുമ്പോൾ തന്നെ തേടിയെത്തിയ സിനിമ തന്റെ ജീവിതം മാറ്റി മറിച്ചതിനെ കുറിച്ച് പറയുകയാണ് വിജയ് സേതു പതി.

രണ്ട് വര്‍ഷത്തോളം താന്‍ ചെയ്ത സിനിമകള്‍ പലതും ഫ്‌ളോപ്പായിരുന്നെന്നും തന്റെ കാലം അവസാനിച്ചെന്ന് പലരും അഭിപ്രായപ്പെട്ടെന്നും പറഞ്ഞ താരം ആ സമയത്ത് തന്നെത്തേടി വന്ന ആ ഭാഗ്യ സിനിമ മഹാരാജയായിരുന്നുവെന്നും പറയുന്നു.ആ സിനിമയുടെ കഥ കേട്ടപ്പോള്‍ തന്നെ അത് തന്റെ തിരിച്ചുവരവാണെന്ന് ഉറപ്പിച്ചിരുന്നെന്നും ഷൂട്ടിന്റെ സമയത്ത് തന്നെ അതൊരു മികച്ച സിനിമയാകുമെന്ന് അറിയാമായിരുന്നെന്നും വിജയ് സേതുപതി പറയുന്നു. തന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റും, ഏറ്റവും മികച്ച സിനിമയുമായി പലരും മഹാരാജയെ കണക്കാക്കാറുണ്ടെന്നും വിജയ് സേതുപതി കൂട്ടിച്ചേര്‍ത്തു.

ചിത്രം ഇന്ത്യക്ക് പുറമെ ചൈനയില്‍ അത്ര വലിയ ഹിറ്റാകുമെന്ന് കരുതിയില്ലായിരുന്നെന്നും അതെല്ലാം തനിക്ക് സന്തോഷം തന്നെന്നും വിജയ് സേതുപതി പറഞ്ഞു. ചിത്രത്തിന്റെ എല്ലാ വിജയത്തിനും കാരണം സംവിധായകന്‍ നിതിലാണെന്നും വിജയ് സേതുപതി കൂട്ടിച്ചേര്‍ത്തു

‘നീ ആള് കൊള്ളാലോ കൊച്ചനേ’; വിഘ്‌നേഷിന്റെ തോളിൽ തട്ടി ധോണി, ഹൃദയസ്പർശിയായ നിമിഷം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

0
Spread the love

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒരു 19കാരന് കിട്ടാവുന്നതില്‍ വെച്ച് സ്വപ്‌നതുല്യമായ അരങ്ങേറ്റമാണ് മുംബൈയുടെ മലയാളി താരം വിഘ്നേഷ് പുത്തൂരിന് ലഭിച്ചത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ രോഹിത് ശര്‍മയ്ക്ക് പകരം മുംബൈ ഇന്ത്യന്‍സിന്റെ ഇംപാക്ട് പ്ലേയര്‍ ആയി ഇറങ്ങിയ താരം ചെന്നൈ ക്യാപ്റ്റന്റേതടക്കം മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മിന്നും പ്രകടനമാണ് നടത്തിയത്. റുതുരാജ്, ശിവം ദുബെ, ദീപക് ഹൂഡ എന്നീ വമ്പന്മാരുടെ വിക്കറ്റുകളാണ് താരം നേടിയത്. നാലോവര്‍ എറിഞ്ഞ താരം 32 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ്

മത്സരത്തില്‍ മുംബൈ പരാജയം വഴങ്ങിയെങ്കിലും ചെന്നൈയെ സമ്മര്‍ദ്ദത്തിലാക്കുന്ന ബോളിങ് പ്രകടനം പുറത്തെടുക്കാന്‍ മലയാളി താരത്തിന് സാധിച്ചു. അതുകൊണ്ടുതന്നെ മത്സരശേഷം ഇതിഹാസ താരവും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ നായകനുമായ എം എസ് ധോണി വിഘ്‌നേഷിനെ അഭിനന്ദിക്കുകയും ചെയ്തു.

മത്സരത്തിന് ശേഷം ഹസ്തദാനം ചെയ്യുന്നതിനിടെ വിഘ്‌നേഷിന്റെ തോളത്ത് തട്ടി ധോണി അഭിനന്ദിക്കുകയായിരുന്നു. ഈ സമയത്ത് വിഘ്‌നേഷ് ധോണിയോട് തന്റെ ആരാധനയും വെളിപ്പെടുത്തി. മലയാളി താരത്തെ ധോണി സ്നേഹത്തോടെ ചേര്‍ത്തുപിടിക്കുന്നതും കാണാനായി. മനോഹരമായ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.

താങ്കളെ അടിക്കാൻ പാകത്തിലൊരു വടിയായി ഞാൻ മാറിയതിൽ ഖേദിക്കുന്നു; പൃഥ്വിരാജിനോട് നിരുപാധികം മാപ്പ് പറഞ്ഞ് മൈത്രേയൻ

0
Spread the love

നടനും സംവിധായകനുമായ പൃഥ്വിരാജിനോട് മാപ്പ് ചോദിച്ച് എഴുത്തുകാരൻ മൈത്രേയൻ. പൃഥ്വിരാജെന്ന സംവിധായകനെ വിശ്വാസമില്ലെനും അതുകൊണ്ട് എമ്പുരാൻ കാണില്ലെന്നും ഒരു അഭിമുഖത്തിൽ മൈത്രേയൻ പറഞ്ഞിരുന്നു.തന്റെ പ്രസ്താവന സോഷ്യൽ മീഡിയയിൽ ചർച്ചയായതിന് പിന്നാലെയാണ് മാപ്പ് ചോദിച്ചുകൊണ്ട് മൈത്രേയൻ രംഗത്തെത്തിയത്. താങ്കളെ അടിക്കാൻ പാകത്തിലൊരു വടിയായി മാറിയതിൽ ഖേദമുണ്ടെന്നും എമ്പുരാൻ കാണുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

പൃഥ്വിരാജിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം

മൂന്നു പേർ എന്നെ അഭിമുഖ സംഭാഷണം ചെയ്യാൻ വന്നു എന്നുള്ള കാര്യം സത്യമാണ്. പല വിഷയങ്ങൾ സംസാരിച്ചിരുന്നതിൽ സിനിമ, സംവിധാനം, അഭിനയം എന്നിവ കൂടി ചർച്ച ചെയ്തു എന്ന കാര്യവും സത്യമാണ്. താങ്കൾ സംവിധാനം ചെയ്ത സിനിമകളെപറ്റിയും സംസാരിച്ചിരുന്നു എന്നതും സത്യമാണ്. ഈ പോസ്റ്ററിൽ ഉള്ളവരി ഞാൻ പറഞ്ഞതും സത്യമാണ്. പക്ഷേ, ഇത്തരം ഒരു പോസ്റ്റർ ഇറക്കാനുള്ള ഉദ്ദേശത്തോടെയാണ് അവർ ആ ചോദ്യങ്ങൾ ചോദിച്ചതെന്ന കാര്യം അറിയില്ലായിരുന്നു. താങ്കളെ അടിക്കാൻ പാകത്തിലൊരു വടിയായി ഞാൻ മാറിയതിൽ ഖേദിക്കുന്നു. നിരുപാധികം മാപ്പ് ചോദിക്കുന്നു. നിങ്ങളുടെ സിനിമ ഞാൻ കാണുന്നതായിരിക്കും.

ഒറ്റ അറയുള്ളതും ഒന്നിലധികം അറയുള്ളതുമായ ശവകുടീരങ്ങൾ; മലമ്പുഴയിൽ മഹാശില നിർമിതികൾ കണ്ടെത്തി

0
Spread the love

പാലക്കാട്: മലമ്പുഴയിൽ മഹാശില നിർമിതികൾ കണ്ടെത്തി. കണ്ടെത്തിയയത് മെഗാലിത്തിക് കാലത്തെ നിർമിതികളാണെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥിരീകരിച്ചു. ഒറ്റ അറയുള്ളതും ഒന്നിലധികം അറയുള്ളതുമായ ശവകുടീരങ്ങൾ കണ്ടെത്തിയവയിലുണ്ട്. മലമ്പുഴ ഡാമിലെ ദ്വീപുകൾ പോലുള്ള കുന്നുകളിലാണ് ശിലാനിർമിതികൾ കണ്ടെത്തിയത്. 45 ഹെക്ടർ സ്ഥലത്ത് 110 മഹാശിലാ നിർമിതകളെന്നും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പറയുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts