Home Blog Page 6

ഇതാണോ 2025ലെ വിഷു? രേണു മാത്രമല്ല വിധവയായ ഒരേ ഒരു സ്ത്രീ, വൈറൽ ഫോട്ടോഷൂട്ടിൽ വിമർശനവുമായി സ്വപ്ന സുരേഷ്

0
Spread the love

അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണുവിനെ ചുറ്റിപ്പറ്റിയുള്ള വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ മുറുകുന്നതിനിടെ വിഷയത്തിൽ പ്രതികരിച്ച് സ്വർണ്ണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. രേണു വിഷുവിനോട് അനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ട് വലിയ വിമർശനങ്ങൾ നേടി കൊടുത്തിരുന്നു. ഇതിൽ പ്രതികരിച്ചാണ് ഇപ്പോൾ സ്വപ്ന സുരേഷും രംഗത്തെത്തിയിരിക്കുന്നത്.

‘ഇതാണോ 2025ലെ പുതിയ വിഷു? ദയവായി ഞങ്ങളുടെ സംസ്കാരത്തെ ബഹുമാനിക്കണമെന്ന് അഭ്യർഥിക്കുന്നു. ആൺകുട്ടികൾ അങ്ങനെ പറയുന്നു. എന്റെ പൊക്കിൾ കാണിച്ചാൽ അമ്മ എന്നെ കൊല്ലുമെന്ന്, കഷ്ടം, വിധവയോ വിവാഹമോചിതയോ ആയ ഒരേയൊരു സ്ത്രീ നിങ്ങൾ മാത്രമല്ല. നിങ്ങളുടെ മണ്ടത്തരം വിൽക്കരുത്. ഭഗവാൻ കൃഷ്ണനെ വിചിത്രമായ ചില സൃഷ്ടികൾ കൊണ്ട് മാറ്റിസ്ഥാപിക്കാൻ കഴിയില്ല’ സ്വപ്ന സുരേഷ് ഫെയ്സ്ബുക്കിൽ കുറിച്ചു

അതേസമയം വിഷയത്തിൽ രേണുവിനെതിരെ അഭിപ്രായം രേഖപ്പെടുത്തി രംഗത്തെത്തിയ സ്വപ്നയെ ന്യായീകരിച്ച് നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ടെങ്കിലും സ്വപ്നയ്ക്കെതിരെ അഭിപ്രായം പറയുന്നവരും ചുരുക്കമല്ല. രേണുവിനെ വിമർശിക്കാൻ സ്വപ്നയ്ക്ക് എന്ത് യോഗ്യത, രേണു അവർക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കട്ടെ പക്ഷേ ഒരു നാടിനു മുഴുവൻ ചീത്തപ്പേര് വാങ്ങിച്ചു നൽകിയ ആളാണ് സ്വപ്നം എന്നും നീളുന്നു മോശം കമന്റുകൾ.

ട്രോളന്‍മാരേ ഇതാ നിങ്ങൾ കാണാതെപോയ രണ്ട് മണിക്കൂർ വീഡിയോ; കളിയാക്കിയവർക്കുള്ള മറുപടിയുമായി നടി മിയ

0
Spread the love

തിരുനക്കര ക്ഷേത്രോല്‍സവത്തോടനുന്ധിച്ചുള്ള നിർത്തൽ സ്ഥലത്തിന്റെ ഭാഗമായി നടി മിയ അവതരിപ്പിച്ച നൃത്തരൂപം താരത്തിന് സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ വാങ്ങി കൊടുത്തിരുന്നു. നൃത്തരൂപം കൃത്യമായ അറിയില്ലെങ്കിൽ എന്തിന് ഇത്ര വലിയ സദസ്സിൽ അവതരിപ്പിക്കാൻ കയറി വരുന്നു എന്ന തരത്തിൽ വലിയ അധിക്ഷേപ കമന്റുകളും മറ്റും ആയിരുന്നു സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നത്. ഇപ്പോഴത്തെ തന്നെ ട്രോളി ചർച്ചയാക്കിയവർക്ക് രൂക്ഷ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മിയ.

രണ്ട് മണിക്കൂർ നീണ്ടുനിന്ന നൃത്ത പരിപാടിയിൽ നിന്നും അവസാന അഞ്ച് മിനിട്ടിന്റെ ദൃശ്യങ്ങൾ മാത്രം എടുത്താണ് വിമർശകർ പ്രചരിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയ നടി ഇനിയും ട്രോളുകൾ ഉണ്ടായിക്കോട്ടെ തന്നെ അത് ബാധിക്കില്ല എന്നും വ്യക്തമാക്കി.

രണ്ട് മണിക്കൂർ ഡാൻസ് പ്രോഗ്രാം കവർ ചെയ്യാൻ വന്ന മീഡിയക്കാരുടെ ക്യാമറകൾ കേടുവന്നതിനാൽ അവർക്ക് അവസാന അഞ്ച് മിനിട്ട് മാത്രമേ ക്യാമറയിൽ കിട്ടിയുള്ളു എന്ന് തോന്നുന്നു. ഒരു പരിപാടി കവർ ചെയ്യാൻ വരുമ്പോൾ മിനിമം റെക്കോർഡിംഗ് വർക്ക് ആകുന്ന ക്യാമറ എങ്കിലും എടുക്കണ്ടേ. ട്രോളന്മാർ കഷ്‌ടപ്പെടുകയാണ് ഒരേ വീഡിയോയിൽ നിന്നും വ്യത്യസ്‌‌തമായ കണ്ടന്റ് ഉണ്ടാക്കുവാൻ.

പോട്ടെ, സാരമില്ല കുറച്ച് കഷ്‌ടപ്പെട്ട് ഞാൻ പരിപാടിയിലെ കുറച്ച് ഭാഗങ്ങൾ കൂടി സംഘടിപ്പിച്ചിട്ടുണ്ട്. അത് കണ്ട് കൂടുതൽ ഊർജത്തോടെ ഈ സമൂഹത്തിന് വേണ്ടി അക്ഷീണം പ്രവർത്തിച്ച് ട്രോളുകൾ ഉണ്ടാക്കുക, വിൽക്കുക. റോയൽറ്റി ഒന്നും ഞാൻ ചോദിക്കുന്നില്ല. കയ്യിൽ വച്ചോളൂട്ടാ’, മിയ കുറിച്ചു.

അതേസമയം മിയയുടെ കുറിപ്പ് ഇതിനകം ശ്രദ്ധനേടിക്കഴിഞ്ഞു. നിരവധിപേരാണ് മിയയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയത്. ഇത്രയും വർഷത്തെ ഇടവേളയ്‌ക്ക് ശേഷം നൃത്തം ചെയ്യുന്നയാളെ പ്രശംസിക്കേണ്ടതിന് പകരം കുറ്റപ്പെടുത്തുന്നത് ശരിയല്ല എന്നാണ് ഭൂരിഭാഗംപേരും പറയുന്നത്.

സ്കൂളടച്ചല്ലോ, നാലു മണി പലഹാരമായി ഈ മലബാർ കലത്തപ്പം കുട്ടികൾക്ക് കൊടുത്താലോ? തയ്യാറാക്കാം കുക്കറിൽ

0
Spread the love

​​ഗൃഹാതുരത്വമുണർത്തുന്ന ഓർ‌മ്മകളാണ് കലത്തപ്പം സമ്മാനിക്കുന്നത്. ഉത്തര മലബാറിന്റെ സ്വന്തമായട കലത്തപ്പം ബേക്കറികളിലെ സ്ഥിരം സാന്നിധ്യമാണ്. വ്യത്യസ്തമായ രൂചിക്കൂട്ട് തന്നെയാണ് ഇതിന്റെ ഹൈലൈറ്റ്. കലത്തിൽ ഉണ്ടാക്കിയിരുന്നത് കൊണ്ടാണ് ഈ പലഹാരത്തിന് കലത്തപ്പം എന്ന പേര് വന്നതെന്നാണ് പഴമക്കാർ പറയുന്നത്. എന്നാൽ ഈ പഴമ രുചി പ്രഷർ കുക്കറിൽ തയ്യാറാക്കിയാൽ എങ്ങനെ ഇരിക്കും? റെസിപ്പി ഇതാ..

ചേരുവകൾ:

പച്ചരി-ഒരു കപ്പ്ചോറ്- രണ്ട് ടേബിൾ സ്പൂൺഏലയ്‌ക്ക്-ആവശ്യത്തിന്ജീരകം- കാൽ ടീസ്പൂൺശർക്കരഉപ്പ്ബോക്കിം​ഗ് സോഡവെളിച്ചെണ്ണതേങ്ങചുവന്ന ഉള്ളി

തയ്യാറാക്കുന്ന വിധം: ‌

പച്ചരി കഴുകി വറുത്ത് വെള്ളിൽ കുതിർത്ത് വയ്‌ക്കുക. മൂന്ന് മണിക്കൂറിന് ശേഷം ചോറ്, ഏലയ്‌ക്ക, ജീരകം, ഉപ്പ്, ഒരു കപ്പ് വെള്ളം എന്നിവ ചേർത്ത് തരിയില്ലാതെ അരച്ചെടുക്കുക.അര കപ്പ് വെള്ളത്തിൽ ശർക്കര ഉരുക്കുക. ചൂടോടെ ഇത് മാവിലേക്ക് ചേർക്കുക. അരിമാവ് വെന്തു പോകാതിരിക്കാനായി അപ്പോൾ തന്നെ ഇളക്കി യോജിപ്പിക്കുക. നാല് മിനിറ്റോളം ഇത് തുടരുക. ഈ മിശ്രിതത്തിലേക്ക് ബേക്കിം​ഗ് സോഡ ചേർത്ത് കൊടുക്കുക.

വെളിച്ചെണ്ണയോ നെയ്യോ ചേർത്ത് ഇതിലേക്ക് തേങ്ങാ കൊത്തും ഉള്ളിയും വറുത്തെടുക്കുക. ഇത് മാവിലേക്ക് ചേർത്ത് കൊടുക്കുക. അടി കട്ടിയുള്ള അലുമിനിയം കുക്കറാണ് കലത്തപ്പം ഉണ്ടാക്കാൻ നല്ലത്. കുക്കറിൽ‌ വെളിച്ചെണ്ണയോ നെയ്യോ ഒഴിച്ചുകൊടുത്ത് ചൂടാക്കുക. ഇതിലേക്ക് മാവ് ഒഴിക്കുക. വെയിറ്റ് ഇടാതെ കുക്കർ മൂടുക. ആവി പുറത്തേക്ക് വരും വരെ വേവിക്കുക. തുടർന്ന് തീ അണച്ച് അഞ്ച് മിനിറ്റിന് ശേഷം കുക്കർ തുറക്കുക.കുക്കറിൽ നിന്ന് വിട്ടുവരും വരെ കാത്തിരിക്കുക. അരികിൽ നിന്ന് വിട്ടുവരുമ്പോൾ പുറത്തേക്ക് എടുക്കുക. സ്വാദൂറുന്ന കലത്തപ്പം റെഡി.

നിന്നെ നഷ്ടപ്പെട്ടതിന്റെ വേദന അളക്കാനാവാത്തതാണ്! നമ്മൾ വീണ്ടും കണ്ടുമുട്ടും; മകളുടെ ഓർമ്മ ദിനത്തിൽ ഹൃദയം തൊടുന്ന കുറിപ്പുമായി ചിത്ര

0
Spread the love

ഒരു അമ്മയാകണം എന്ന വർഷങ്ങളുടെ തന്റെ കാത്തിരിപ്പിനൊടുവിൽ മലയാളികളുടെ പ്രിയപ്പെട്ട ഗായിക ചിത്ര ഗർഭം ധരിച്ചതും കുഞ്ഞു പിറന്നതുമെല്ലാം മലയാളികൾ ഇന്നും മറക്കാൻ ഇടയില്ല. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ചിത്രയ്‌ക്കും ഭർത്താവ് വിജയശങ്കറിനും പിറന്ന കുഞ്ഞ് ഒരു ഭിന്നശേഷിക്കാരിയായിരുന്നെങ്കിലും അത്രയും പരിചരണം കൊടുത്തായിരുന്നു തങ്ങളുടെ പൊന്നോമനയെ ഇരുവരും വളർത്തിയത്. നന്ദന എന്നായിരുന്നു ചിത്ര തന്റെ അരുമകൾക്ക് വച്ച പേര്.

അത്രയെറെ പരിചരണ കൊടുത്ത് മകളെ വളർത്തിഎടുക്കുന്നതിനിടയിൽ വിധി ചിത്രയുടെ ജീവിതത്തിൽ വില്ലനായി അവതരിക്കുകയായിരുന്നു.2011 ഏപ്രിൽ 14ന് ദുബായിലെ ഫ്ലാറ്റിന്റെ നീന്തൽക്കുളത്തിൽ വീണ് ചിത്രയുടെ മകൾ നന്ദന മരണപ്പെട്ടു. പിന്നീട് ദുഃഖ കടലിലാഴ്ന്ന ഭാവഗായിക വർഷങ്ങൾ നീണ്ട തന്റെ പ്രയത്നത്തിലൂടെ തന്റെ മനക്കട്ടി വീണ്ടെടുക്കുകയായിരുന്നു. കുറച്ചുനാളത്തേക്ക് ആണെങ്കിലും ജീവിതത്തിൽ ഒരിക്കലെങ്കിലും അമ്മയാവുക എന്ന സൗഭാഗ്യം തനിക്ക് തന്ന ദൈവത്തോട് നന്ദി പറയുന്ന ഗായികയാണ് പിന്നീടങ്ങോട്ട് നമ്മൾ കണ്ടത്. ഇപ്പോഴിതാ മകൾ നന്ദനയുടെ ഓർമദിനത്തിൽ വികാരനിർഭരമായ കുറിപ്പുമായി ​ എത്തിയിരിക്കുകയാണ് താരം . മകളുടെ ചിത്രത്തോടൊപ്പമാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

കുറുപ്പിന്റെ പൂർണ്ണരൂപം

“എനിക്ക് നിന്നെ കാണാൻ കഴിയില്ല. കേൾക്കാൻ കഴിയില്ല, തൊടാൻ കഴിയില്ല. പക്ഷേ, നീ എന്റെ ഹൃദയത്തിൽ ജീവിക്കുന്നതിനാൽ എപ്പോഴും നിന്റെ സാന്നിധ്യം എനിക്ക് അനുഭവിച്ചറിയാൻ കഴിയും. നമ്മൾ ഒരു ദിവസം വീണ്ടും കണ്ടുമുട്ടും. നിന്നേ നഷ്ടപ്പെട്ടതിന്റെ വേദന അളക്കാനാവാത്തതാണ്. ആകാശത്തിലെ ഏറ്റവും വലിയ നക്ഷത്രം നീയാണെന്ന് എനിക്കറിയാം”- ചിത്ര കുറിച്ചു.

‘എനിക്ക് അപാര തൊലിക്കട്ടിയാ മക്കളെ’; നെഗറ്റീവ് കമന്റുകളിൽ ഒരു തുള്ളി പോലും ഡൗൺ ആകില്ലെന്ന് കൊല്ലം സുധിയുടെ ഭാര്യ

0
Spread the love

കോമഡി വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറിയ നടനായിരുന്നു അന്തരിച്ച കൊല്ലം സുധി. വാഹനാപകടത്തിൽ സുധി മരിച്ചതിനുശേഷം ഭാര്യ രേണുവിന് വിവിധ തരത്തിലുളള വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ നാടക അഭിനേത്രിയും മോഡലും കൂടിയാണ്. ഭർത്താവിന്റെ ആഗ്രഹങ്ങൾ നിറവേറ്റാനാണ് താൻ പലകാര്യങ്ങളും ചെയ്യുന്നതെന്നാണ് അവർ പറയുന്നത്.

ഈയടുത്ത് മറ്റൊരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ദാസേട്ടനൊപ്പം ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത് എന്ന പാട്ടിന് ഗ്ലാമറസായി രേണു അഭിനയിച്ച റീൽ വീഡിയോ വലിയ ചർച്ചയായി മാറിയിരുന്നു. സുധി ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഈ കാട്ടിക്കൂട്ടലുകൾ നടക്കില്ലെന്നും ഇത്തരം പ്രഹസനങ്ങൾക്ക് ദയവായി കൊല്ലം സുധിയുടെ പേര് ഉപയോഗിക്കരുത് എന്നുമായിരുന്നു രേണു സോഷ്യൽ മീഡിയയിൽ നേരിട്ട വിമർശനം. എന്നാൽ ഇതിനെല്ലാം ചുട്ട മറുപടിയുമായി എത്തിയ വേണു തനിക്കും കുഞ്ഞുങ്ങൾക്കും ജീവിക്കാൻ വേണ്ടിയാണ് താൻ ഇതൊക്കെ ചെയ്യുന്നത് എന്നും മോശം കമന്റ് ഇടുന്നവർ ആരും തങ്ങളുടെ വീട്ടിലെ അടുപ്പ് പുകയുന്നുണ്ടോ എന്ന് അന്വേഷിക്കാറില്ല എന്നും രേണു ചൂണ്ടിക്കാട്ടിയിരുന്നു.

ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് താഴെ ബോഡി ഷേമിങ്ങും അധിക്ഷേപ കമന്റുകളുമായി എത്തിയ ചിലർക്കുള്ള മറുപടിയായി രേണു സോഷ്യൽ മീഡിയയിൽ കുറിച്ച് വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

‘എന്നെ സപ്പോര്‍ട്ട് ചെയ്യുന്നവരോട് എന്നും സ്നേഹവും നന്ദിയും. നെഗറ്റീവ് കമന്‍സ് എനിക്ക് വീണ്ടും വീണ്ടും ഉയര്‍ന്നു പറക്കാന്‍ ഉള്ള പ്രചോദനം ആണ്. എന്‍റെ മസ് ഒരു തുള്ളി പോലും ഇടിഞ്ഞു ഡൗണ്‍ ആകില്ല. അതൊക്കെ നിങ്ങളുടെ വെറും തോന്നല്‍ മാത്രം. ഇത് അപാര തൊലിക്കട്ടിയാ മക്കളെ. നീയൊക്കെ എന്തൊക്കെ പറഞ്ഞാലും എന്‍റെ പേരില്‍ സുധി കാണും. മരണം വരെ’- എന്നാണ് രേണു സുധി കുറിച്ചത്.

കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ബസിനടിയിൽ കുടുങ്ങിയ പെണ്‍കുട്ടി മരിച്ചു, 15ഓളം പേര്‍ക്ക് പരിക്ക്

0
Spread the love

എറണാകുളം നേര്യമംഗലം മണിയാമ്പാറയിൽ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. ബസിനടിയിൽ കുടുങ്ങിയ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടുക്കി കീരിത്തോട് സ്വദേശിനി അനിന്‍റാ ബെന്നി (14) ആണ് മരിച്ചത്. അപകടത്തിൽ 15ഓളം പേര്‍ക്കാണ് പരിക്കേറ്റത്.

ഇവരിൽ രണ്ടു പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമടക്കം പരിക്കേറ്റു. പരിക്കേറ്റ മറ്റുള്ളവരുടെ ആരോഗ്യനില ഗുരുതരമല്ല. ഇന്ന് രാവിലെയോടെയാണ് കട്ടപ്പനയിൽ നിന്ന് എറണാകുളത്തേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി ലിമിറ്റഡ് സ്റ്റോപ്പ് ബസ് അപകടത്തിൽപ്പെട്ടത്. റോഡിന്‍റെ സമീപത്തുനിന്നും 20 അടിയോളം താഴ്ചയുള്ള ഭാഗത്തേക്കാണ് ബസ് മറിഞ്ഞത്.

ബസ് നിയന്ത്രണം വിട്ട് മറിഞ്ഞപ്പോള്‍ പുറത്തേക്ക് തെറിച്ചുവീണ കുട്ടി ബസിന്‍റെ അടിയിൽ കുടുങ്ങിപോവുകയായിരുന്നു. തുടര്‍ന്ന് ക്രെയിൻ ഉപയോഗിച്ച് ബസ് ഉയര്‍ത്തിശേഷമാണ് പെണ്‍കുട്ടിയെ പുറത്തെത്തടുത്തത്. ബസിൽ കുടുങ്ങിയ മറ്റു യാത്രക്കാരെയും ഉടൻ തന്നെ പുറത്തെത്തിച്ചു. ഫയര്‍ഫോഴ്സടക്കമെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബസിൽ നിരവധി യാത്രക്കാരാണ് ഉണ്ടായിരുന്നത്. നേര്യമംഗലത്തുനിന്നും ഇടുക്കിയിലേക്ക് വരുന്ന പാതയിലാണ് അപകടമുണ്ടായത്. ബസ് ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞുവെന്നാണ് വിവരം.

‘മേലാൽ സിനിമ എടുത്തുപോകരുത്’; ബസൂക്കയുടെ ആദ്യ ഷോ തീരുന്നതിന് മുന്നേ പടം പൊട്ടി എന്ന മെസ്സേജുകൾ വന്നു: സംവിധായകൻ

0
Spread the love

ഗെയിം ത്രില്ലർ ജോണറിൽ മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തി തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രമാണ് ബസൂക്ക. പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നീസിന്റെ മകൻ ഡീനോ ഡെന്നിസ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മമ്മൂക്കയ്ക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോനും എത്തിയത് വലിയ ആകർഷണമായിരുന്നു. വലിയ ഹൈപ്പിൽ പുറത്തിറങ്ങിയ ചിത്രം തിയേറ്ററിൽ മുന്നേറുന്നുണ്ടെങ്കിലും ‘ ബസൂക്ക അണിയറ പ്രവർത്തകർ ഉണ്ടാക്കിയ ഹൈപ്പിനൊത്ത് ഉയർന്നില്ല’ എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപക പ്രചരണം നടന്നിരുന്നു. ഇപ്പോഴിതാ ഇത്തരം ഡിഗ്രേഡിങ് പ്രചരണങ്ങളിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ഡിനോ ഡെന്നിസ് തന്നെ.

ചിത്രത്തിനെതിരെ വലിയ ഡിഗ്രേഡിങ് തന്നെ നടക്കുന്നുണ്ടെന്നും ആദ്യ ഷോ പ്രദർശനം പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ ചിത്രത്തിന് എതിരായ മോശം റിവ്യൂകൾ വന്നുതുടങ്ങിയിരുന്നുവെന്നും സംവിധായകൻ ചൂണ്ടി കാണിക്കുന്നു. ബസൂക്ക പരാജയപ്പെട്ടു എന്ന തരത്തിലുള്ള മെസ്സേജുകൾ ആയിരുന്നു പ്രചരിപ്പിക്കപ്പെട്ടത് എന്നും സംവിധായകൻ പറയുന്നു.

സംവിധായകന്റെ വാക്കുകളിങ്ങനെ..

‘സിനിമ തീർന്നിട്ടില്ല, ആദ്യ ഷോ നടന്നുകൊണ്ടിരിക്കുകയാണ്. ആ ടൈമിൽ എനിക്ക് മെസ്സേജ് വന്നുകൊണ്ടിരിക്കുകയാണ് പടം പൊട്ടി എന്ന് പറഞ്ഞ്. മേലാൽ സിനിമ എടുത്തുപോകരുത് എന്നൊക്കെയാണ് പറയുന്നത്. സിനിമ കണ്ട ശേഷം എന്ത് അഭിപ്രായം വേണമെങ്കിലും പറയാം. എന്നാൽ പടം കാണാതെ ‘ഈ പടം കാണരുത്, സ്ലീപ്പിങ് പില്ലാണ് ഈ സിനിമ’ എന്നൊക്കെ പലരും കമന്റ് ചെയ്യുന്നുണ്ട്,’

തായ്‌വാനിൽ വീണ്ടും ടോവിനോയുടെ 2018! മനുഷ്യരെ തമ്മിൽ ചേർത്ത് വയ്ക്കാൻ സിനിമയെന്ന മായജാലത്തിനു കഴിയുമെന്ന് നടൻ

0
Spread the love

നായ്വാനിലെ തായ്പേയില്‍ നടക്കുന്ന ഗോൾഡൻ ഹോഴ്സ് ഫിലിം ഫെസ്റ്റിവലില്‍ എആര്‍എം ചിത്രത്തിന്‍റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് എത്തിയ ടൊവിനോ തോമസ് മറ്റൊരു സന്തോഷവും കൗതുകവുമുള്ള കാര്യം കൂടി പങ്കുവച്ചു. ടൊവിനോ ഫിലിം ഫെസ്റ്റിവലിന് വരുന്നതിനോട് അനുബന്ധിച്ച് തായ്പേയിലെ ജിയൂദി പെർസെവേറ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തായ്‌വാൻ എന്ന സ്ഥാപനം 2018എന്ന സിനിമയുടെ ഒരു സ്ക്രീനിംഗും ഓപ്പൺ ഫോറവും സംഘടിപ്പിച്ചുവെന്ന് ടൊവിനോ പോസ്റ്റില്‍ പറയുന്നു.

നിറഞ്ഞ സദസ്സിനോടൊപ്പമിരുന്ന് 2018 വീണ്ടും കാണാനും സ്ക്രീനിംഗിന് ശേഷം പ്രേക്ഷകരോട് സംസാരിക്കാനും സാധിച്ചുവെന്നും. ഈ സ്ക്രീനിംഗിന്റെ ടിക്കറ്റ് വില്പനയിലൂടെ സമാഹരിച്ചിരിക്കുന്ന തുക മുഴുവനായും മ്യാന്മാർ ഭൂകമ്പബാധിതരുടെ പുനരധിവാസപ്രവർത്തനങ്ങളിലേയ്ക്ക് സംഭാവനയായി നൽകാനാണ് സംഘാടകർ തീരുമാനിച്ചിരിക്കുന്നത്.

നമ്മുടെ കേരളത്തിന്റെ അതിജീവനത്തിന്റെ കഥ പറഞ്ഞ ചിത്രം നാളുകൾക്കപ്പുറം, ആക്സമികമായ ദുരന്തം നേരിടുന്ന മറ്റൊരു നാടിനെ തിരിച്ച് പിടിക്കാനുള്ള പ്രവർത്തനങ്ങളുടെ ചെറിയ ഭാഗമാകുന്നു എന്നതും, അതിന് ഞാനൊരു കാരണമായി മാറുന്നു എന്നതുമാണ് ഈ ദിവസത്തിന്റെ വലിയ സന്തോഷവും അഭിമാനവുമാണെന്നും ടൊവിനോ പോസ്റ്റില്‍ പറയുന്നു.

ടൊവിനോ പോസ്റ്റ് പൂര്‍ണ്ണരൂപം

തായ്‌വാനിലെ തായ്പേയിൽ നിന്നാണ് ഈ കുറിപ്പ് എഴുതുന്നത്. പോയ വർഷം നിങ്ങൾ ഇരുകൈകളും നീട്ടി സ്വീകരിച്ച ARM, ഇവിടെ നടക്കുന്ന ഗോൾഡൻ ഹോഴ്സ് ഫിലിം ഫെസ്റ്റിവലിൽ ഇന്ന് മുതൽ പ്രദർശിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇവിടെയെത്തിയിരിക്കുന്നത്.അതോടൊപ്പം ഒരുപാട് അഭിമാനവും സന്തോഷവും കൗതുകവുമുള്ള മറ്റൊരു ചടങ്ങ് കൂടി ഇന്നിവിടെ നടന്നു.

ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി ഞാൻ ഇവിടെ വരുന്നുണ്ടെന്നറിഞ്ഞ്, ജിയൂദി പെർസെവേറ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തായ്‌വാൻ എന്ന സ്ഥാപനം 2018എന്ന സിനിമയുടെ ഒരു സ്ക്രീനിംഗും തുടർന്ന് ഒരു ഓപ്പൺ ഫോറവും ഇന്ന് ഇവിടെ തായ് പേയ് ഫിലിം ഹൗസിൽ സംഘടിപ്പിക്കുകയുണ്ടായി. നിറഞ്ഞ സദസ്സിനോടൊപ്പമിരുന്ന് 2018 വീണ്ടും കാണാനും സ്ക്രീനിംഗിന് ശേഷം പ്രേക്ഷകരോട് സംസാരിക്കാനും സാധിച്ചു.ഈ സ്ക്രീനിംഗിന്റെ ടിക്കറ്റ് വില്പനയിലൂടെ സമാഹരിച്ചിരിക്കുന്ന തുക മുഴുവനായും മ്യാന്മാർ ഭൂകമ്പബാധിതരുടെ പുനരധിവാസപ്രവർത്തനങ്ങളിലേയ്ക്ക് സംഭാവനയായി നൽകാനാണ് സംഘാടകർ തീരുമാനിച്ചിരിക്കുന്നത്.നമ്മുടെ കേരളത്തിന്റെ അതിജീവനത്തിന്റെ കഥ പറഞ്ഞ ചിത്രം നാളുകൾക്കപ്പുറം, ആക്സമികമായ ദുരന്തം നേരിടുന്ന മറ്റൊരു നാടിനെ തിരിച്ച് പിടിക്കാനുള്ള പ്രവർത്തനങ്ങളുടെ ചെറിയ ഭാഗമാകുന്നു എന്നതും, അതിന് ഞാനൊരു കാരണമായി മാറുന്നു എന്നതുമാണ് ഈ ദിവസത്തിന്റെ വലിയ സന്തോഷവും അഭിമാനവും.

സിനിമയ്ക്ക് ഒരു മാജിക്കുണ്ടെന്നും, ഭൂമിശാസ്ത്രപരമായ അതിർത്തികൾക്കും, മനുഷ്യനിർമ്മിതമായ മതിലുകൾക്കുമപ്പുറം മനുഷ്യരെ തമ്മിൽ ചേർത്ത് വയ്ക്കാൻ ആ മായജാലത്തിനു കഴിയുമെന്നും, നമ്മൾ നല്ലൊരു ഉദ്ദേശ്യത്തോടെ ചെയ്യുന്നതെന്തും ഒരു ചെയിൻ റിയാക്ഷൻ പോലെ നന്മകളിൽ നിന്ന് നന്മകളിലേയ്ക്ക് സഞ്ചരിക്കുമെന്നുമൊക്കെയുള്ള വിശ്വാസം കൂടുകയാണ്. ഒരു വേർതിരിവുമില്ലാതെ മനുഷ്യൻ മനുഷ്യനെ ചേർത്ത് പിടിക്കുന്ന നന്മകളുടെ പുതിയ വർഷം നേർന്ന് കൊണ്ട്, എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ..

സൈഡ് എഫക്റ്റും ഇല്ല പണ ചെലവുമില്ല!വീട്ടിൽ തയ്യാറാക്കാം ഹെയർ ഡെെ

0
Spread the love

നിരവധി ആളുകൾ ഈ കാലഘട്ടത്തിൽ നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് നര. ചെറുപ്പക്കാർക്കും അകാലനര വേഗം വരുന്നു. ഇതിന് പരിഹാരമായി പലരും മാർക്കറ്റിൽ കിട്ടുന്ന കെമിക്കൽ ഡെെ ഉപയോഗിക്കുന്നു. എന്നാൽ കെമിക്കൽ ഡെെ ഉപയോഗിക്കും തോറും അത് മുടിയ്ക്ക് ദോഷം ചെയ്യും. മുഖത്തും മുടിയിലും എപ്പോഴും പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിക്കുന്നതാണ് നല്ലത്. വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഒരു ഹെയർ ഡെെ നോക്കിയാലോ?

ഇതിന് പ്രധാനമായും വേണ്ടത് മഞ്ഞൾപ്പൊടിയാണ്. എല്ലാവരുടെയും വീട്ടിൽ കാണുന്ന ഒന്നാണ് മഞ്ഞൾ. ഭക്ഷണത്തിൽ മാത്രമല്ല മുഖത്തും സൗന്ദര്യ വർദ്ധനവിനും നാം മഞ്ഞൾ ഉപയോഗിക്കാറുണ്ട്. മഞ്ഞൾപ്പൊടി ഉപയോഗിച്ച് എങ്ങനെയാണ് ഡെെ ഉണ്ടാക്കുന്നതെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ

മഞ്ഞൾപ്പൊടി,വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധംഒരു ഇരുമ്പ് ചീനച്ചട്ടിയിൽ മഞ്ഞൾപ്പൊടിയിട്ട് നന്നായി ചൂടാക്കുക. കുറഞ്ഞ തീയിലിട്ട് മഞ്ഞൾപ്പൊടിയുടെ നിറം കറുപ്പ് ആകുന്നത് വരെ ചൂടാക്കണം. ശേഷം ഇത് മറ്റൊരു പാത്രത്തിലിട്ട് തണുക്കാൻ വയ്ക്കണം. എന്നിട്ട് അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ചേർത്ത് യോജിപ്പിക്കുക. ഒലിവ് ഓയിൽ വേണമെങ്കിലും ചേർക്കാം. ശേഷം രാത്രി മുഴുവൻ അടച്ച് വയ്ക്കുക. എന്നിട്ട് രാവിലെ ഉപയോഗിക്കുക. നര ബാധിച്ച മുടിയിൽ തേച്ച് പിടിപ്പിച്ച ശേഷം ഒരു മണിക്കൂർ വയ്ക്കുക. ശേഷം ഷാംപൂ ഉപയോഗിക്കാതെ കഴുകി കളയാം. ആഴ്ചയിൽ രണ്ട് തവണ ഇത് ചെയ്യാവുന്നതാണ്.

കൊല്ലം സുധിയുടെ ഭാര്യയ്ക്ക് പലയിടത്തും ജോലി ശരിയാക്കി കൊടുത്തിരുന്നു, പക്ഷേ!! തുറന്നു പറഞ്ഞ് അനൂപ് ജോൺ

0
Spread the love

കോമഡി വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറിയ നടനായിരുന്നു അന്തരിച്ച കൊല്ലം സുധി. വാഹനാപകടത്തിൽ സുധി മരിച്ചതിനുശേഷം ഭാര്യ രേണുവിന് വിവിധ തരത്തിലുളള വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ നാടക അഭിനേത്രിയും മോഡലും കൂടിയാണ്. ഭർത്താവിന്റെ ആഗ്രഹങ്ങൾ നിറവേറ്റാനാണ് താൻ പലകാര്യങ്ങളും ചെയ്യുന്നതെന്നാണ് അവർ പറയുന്നത്.

ഈയടുത്ത് മറ്റൊരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ദാസേട്ടനൊപ്പം ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത് എന്ന പാട്ടിന് ഗ്ലാമറസായി രേണു അഭിനയിച്ച റീൽ വീഡിയോ വലിയ ചർച്ചയായി മാറിയിരുന്നു. സുധി ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഈ കാട്ടിക്കൂട്ടലുകൾ നടക്കില്ലെന്നും ഇത്തരം പ്രഹസനങ്ങൾക്ക് ദയവായി കൊല്ലം സുധിയുടെ പേര് ഉപയോഗിക്കരുത് എന്നുമായിരുന്നു രേണു സോഷ്യൽ മീഡിയയിൽ നേരിട്ട വിമർശനം. എന്നാൽ ഇതിനെല്ലാം ചുട്ട മറുപടിയുമായി എത്തിയ വേണു തനിക്കും കുഞ്ഞുങ്ങൾക്കും ജീവിക്കാൻ വേണ്ടിയാണ് താൻ ഇതൊക്കെ ചെയ്യുന്നത് എന്നും മോശം കമന്റ് ഇടുന്നവർ ആരും തങ്ങളുടെ വീട്ടിലെ അടുപ്പ് പുകയുന്നുണ്ടോ എന്ന് അന്വേഷിക്കാറില്ല എന്നും രേണു ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇപ്പോഴിതാ രേണുവിന് താൻ പലയിടത്തുനിന്നും ജോലി ശരിയാക്കി കൊടുത്തിരുന്നുവെന്നും പക്ഷേ അവർ അതിന് ഫിറ്റ് അല്ലെന്ന് പറഞ്ഞ് സ്വയം പോരുകയായിരുന്നുവെന്നും പറയുകയാണ് കൊല്ലം സുധിയെ ഹിറ്റാക്കിയ റിയാലിറ്റി ഷോയായ സ്റ്റാർ മാജിക്കിന്റെ ഷോ ഡയറക്ടറായ അനൂപ് ജോൺ.

”സുധി ചേട്ടന്റെ ഭാര്യയെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് ഇപ്പോൾ. അവർക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കട്ടെ. ആരുടെയും ജീവിതത്തിലോ കരിയറിലോ കയറി ഇടപെടാൻ ആർക്കും അവകാശമില്ല. പലയിടത്തുനിന്നും രേണുവിന് ജോലി ശരിയാക്കി കൊടുത്തിരുന്നു. പക്ഷേ അവർ അതിന് ഫിറ്റ് അല്ലെന്ന് പറഞ്ഞ് സ്വയം പോരുകയായിരുന്നു. ഇതിനെല്ലാം ശേഷമാണ് അവർ ഈ ഫീൽഡിലേക്ക് വന്നത്. ആർക്കും അഭിപ്രായം പറയാം. പക്ഷേ ആരും അവരുടെ ജീവിതത്തിൽ കയറി ഇടപെടേണ്ടതില്ല”, അനൂപ് ജോൺ കൂട്ടിച്ചേർത്തു

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts