Home Blog Page 6

നടൻ കൃഷ്ണ കുമാറിനും കുടുംബത്തിനുമെതിരായ കേസ്; ജീവനക്കാരികൾക്കെതിരെ തെളിവുകൾ, മൂവർക്കും ഹാജരാകാൻ പൊലീസ് നോട്ടീസ്

0
Spread the love

സാമ്പത്തിക തട്ടിപ്പെന്ന നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ പരാതിയിൽ 3 ജീവനക്കാരികൾക്കും സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകി. ഇന്നലെ മൊഴിയെടുക്കാൻ രണ്ടു തവണ പൊലീസ് ഇവരുടെ വീട്ടിലെത്തിയിരുന്നെങ്കിലും വക്കീൽ ഓഫീസിൽ പോയെന്നായിരുന്നു ബന്ധുക്കളുടെ മറുപടി. ഇന്നോ നാളെയോ ഹാജരാക്കുമെന്നാണ് ബന്ധുക്കൾ അറിയിച്ചത്. ഇവരുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ്‌ ചെയ്ത നിലയിലാണ്. ഇവരുടെ ബാങ്ക് അക്കൗണ്ട് ഇടപാടുകൾ പൊലീസ് പരിശോധിച്ച് വരികയാണ്. ബന്ധുക്കൾ അടക്കമുള്ളവരുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയതിന്റെ രേഖകൾ ശേഖരിക്കാൻ പൊലീസ് ഇന്ന് വീണ്ടും ബാങ്കിലെത്തും. ക്യൂ ആർ കോഡ് വഴി 66 ലക്ഷം രൂപ ജീവനക്കാരികളുടെ അക്കൗണ്ടിൽ എത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഓൺലൈൻ ബിസിനസും ഉണ്ടായിരുന്നതിനാൽ കൂടുതൽ പരിശോധന വേണമെന്നു പൊലീസ് വ്യക്തമാക്കി.

അതേ സമയം, നടൻ കൃഷ്ണകുമാറും മകൾ ദിയയും ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോയെന്ന ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികളുടെ പരാതി ശരിയല്ലെന്ന് കാണിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. തട്ടികൊണ്ടുപോയെന്ന ജീവനക്കാരികളുടെ പരാതിയിൽ ദിയയുടെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഇതാണ് പുറത്ത് വന്നത്. ജീവനക്കാരികളെ ബലം പ്രയോഗിച്ച് കാറിൽ കയറ്റുന്നതായി ദൃശ്യങ്ങളിലില്ല. ഒരു ജീവനക്കാരി സ്വന്തം സ്കൂട്ടറിലാണ് കാറിന് പിന്നാലെ പോകുന്നത്.

സാമ്പത്തിക കാര്യങ്ങളെ കുറിച്ചുള്ള ചർച്ച ബഹളത്തിലേക്ക് നീങ്ങിയപ്പോൾ അസോസിയേഷൻ പ്രതിനിധികൾ ഇടപെട്ടിരുന്നു. പിന്നാലെയാണ് കൃഷ്ണകുമാറിനും കുടുംബത്തിനുമൊപ്പം മൂന്ന് ജീവനക്കാരികളിൽ രണ്ട് പേർ കാറിൽ കയറുന്നത്. ഈ ദൃശ്യങ്ങളാണ് സിസിടിവിയിലുള്ളത്. ചുറ്റും കൂടുതൽ സ്ത്രീകളടക്കമുള്ളവരുണ്ട്. ജീവനക്കാരിൽ ഒരാൾ അവരുടെ സ്കൂട്ടറിലാണ് ഈ വാഹനത്തിന് പിന്നാലെ പോകുന്നത് . ഫ്ലാറ്റിൽ നിന്ന് ഇവർ നേരെ പോകുന്നത് അമ്പലമുക്കിലെ കൃഷ്ണകുമാറിൻറെ ഓഫീസിലേക്കാണ്. അവിടെ പക്ഷെ സിസിടിവിയില്ല.

തീയറ്ററുകളിലെ അധിക ടിക്കറ്റ് നിരക്ക് ചോദ്യം ചെയ്ത് ഹര്‍ജി; സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
Spread the love

സിനിമാ തീയറ്ററുകളിലെ അധിക ടിക്കറ്റ് നിരക്ക് ചോദ്യം ചെയ്ത് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കണം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെതാണ്‌ നിര്‍ദ്ദേശം.

സംസ്ഥാനത്തെ സിനിമാ തീയറ്ററുകളിലെ ടിക്കറ്റ് നിരക്ക് ഏകീകരിക്കണമെന്നും അധിക നിരക്ക് ഈടാക്കുന്നത് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കോട്ടയം തിരുവാര്‍പ്പ് സ്വദേശി മനു നായര്‍ ജിയാണ്‌ ഹർജി നൽകിയത്.

അവര്‍ക്ക് പിന്നില്‍ ആരോ ഉണ്ട്! ഡിഗ്രി പോലുമില്ലാത്ത വക്കീലാണ് കാര്യങ്ങൾ പറഞ്ഞുകൊടുത്തിരിക്കുന്നത്: നടൻ കൃഷ്ണ കുമാർ

0
Spread the love

മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനമായ ‘ഒ ബൈ ഓസി’യുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക തട്ടിപ്പ് വളരെ വ്യാപ്തിയുള്ള സംഭവമാണെന്ന് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍. പരാതിക്കാരായ തങ്ങള്‍ക്കെതിരേ പോലീസ് കേസെടുത്തു. വാര്‍ത്ത പുറത്തുവന്ന ആദ്യമണിക്കൂറുകളില്‍ താനും മകളും കുടുംബവും സമൂഹത്തിന് മുന്നില്‍ വെറും കള്ളന്മാരായിപ്പോയെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. നിലവിലെ അവസ്ഥയില്‍ അന്വേഷണം വളരേ തൃപ്തികരമാണെന്നും കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു. കൃഷ്ണകുമാറിനും മകള്‍ക്കുമെതിരായി ചുമത്തപ്പെട്ട തട്ടിക്കൊണ്ടുപോകല്‍ കേസുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

കൃഷ്ണകുമാറിന്റെ വാക്കുകൾ

ഞങ്ങള്‍ കള്ളം പറയുകയായിരുന്നെങ്കില്‍ ഞാനും ദിയയും എവിടെയോ ഇരിക്കുന്ന അഹാനയും പറയുന്നത് തമ്മില്‍ പൊരുത്തക്കേട് ഉണ്ടായേനേ. ഒരുസ്ഥാപനത്തില്‍നിന്ന് പണം തട്ടിച്ചുകൊണ്ടുപോയെന്ന വഞ്ചനാകേസാണിത്. ഞങ്ങളുടെ ക്യുആര്‍ കോഡുവെച്ച് പണമെടുക്കാന്‍ ദിയ പറഞ്ഞിരിക്കുന്നു എന്നാണ് അവര്‍തന്നെ പല മാധ്യമങ്ങളിലും പറഞ്ഞത്. തുക സ്വീകരിച്ച ശേഷം ദിയയ്ക്ക് അത് പണമായി നല്‍കിയെന്നും അവര്‍ പറയുന്നു. ബാങ്ക് സ്റ്റേറ്റ്‌മെന്റ് എടുത്ത് പണം വന്നതും പിന്‍വലിച്ചതും തമ്മില്‍ ഒത്തുനോക്കിയാല്‍ പ്രശ്‌നം തീരും. പണം പിന്‍വലിക്കാതെ മറ്റാരുടേയെങ്കിലും അക്കൗണ്ടിലേക്കാണ് മാറ്റിയതെങ്കില്‍ അവരെ ചോദ്യംചെയ്താല്‍ എല്ലാ വിവരവും കിട്ടും. ഏതൊരു സാധാരണക്കാരനും മനസിലാവുന്നതാണിത്. പകരം, പരാതിക്കാരായ ഞങ്ങള്‍ക്കെതിരേ കേസെടുത്തു.

വളരേയധികം വ്യാപ്തിയുള്ള സംഭവമാണ് നടന്നിരിക്കുന്നത്. നമുക്ക് ഏകദേശം കാര്യം പിടികിട്ടി തുടങ്ങി. 69 ലക്ഷം രൂപയോളം നഷ്ടമായെന്നാണ് പ്രാഥമികമായി കാണുന്നത്. സ്റ്റോക്ക് വളരേയധികം കുറഞ്ഞിരിക്കുന്നു. പ്രീമിയം കസ്റ്റമേഴ്‌സിനെ അങ്ങോട്ട് ബന്ധപ്പെട്ട് വിലക്കുറവ് വാഗ്ദാനംചെയ്ത് പണം തട്ടിയതായും കാണുന്നു.ആരെങ്കിലും തട്ടിപ്പിന് ഇരയായിട്ടുണ്ടെങ്കില്‍ സ്‌ക്രീന്‍ഷോട്ട് നല്‍കണമെന്ന് ദിയ ആവശ്യപ്പെട്ടിരുന്നു. ആയിരത്തോളം പേരാണ് ഇതിന് പ്രതികരിച്ചിരിക്കുന്നത്. ഇന്നത്തെ അവസ്ഥയില്‍ അന്വേഷണം വളരേ തൃപ്തികരമായി പോവുന്നു.

പോലീസ് മൊഴിയെടുക്കാന്‍ പോയപ്പോള്‍ യുവതികള്‍ ഒളിവിലാണെന്നാണ് അറിഞ്ഞത്. അവര്‍ ആരും ഇവിടെയില്ല. അതിനര്‍ഥം അവര്‍ പറഞ്ഞത് മുഴുവന്‍ കള്ളമാണെന്നും അവര്‍ക്ക് ആരേയും അഭിമുഖീകരിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരിക്കുകയാണെന്നുമാണ്. അവര്‍ വക്കീലിനെ കാണാന്‍ പോയിരിക്കുകയാണെന്ന് അറിയുന്നു, അര്‍ധരാത്രി ഏതുവക്കീലിനെ കാണാന്‍ പോയി എന്നറിയില്ല.ടാക്‌സ് അടയ്ക്കാതിരുന്നാല്‍ ഒരു സ്ഥാപനം മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റുമോ? നോട്ടീസ് കിട്ടും. ടാക്‌സ് അടച്ച രേഖകള്‍ ഉള്‍പ്പെടെയാവും കേസ് കോടതിയില്‍ എത്തിയാല്‍ ഞങ്ങള്‍ പോവുക.

ആദ്യ ഏതാനും മണിക്കൂറുകളില്‍ ഞാനും എന്റെ മകളും കുടുംബവും വെറും കള്ളന്മാരായിപ്പോയി സമൂഹത്തിന് മുന്നില്‍. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം. ഏതെങ്കിലും രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍, രാഷ്ട്രീയ വിരോധംവെച്ച് എന്നെ എന്തുവേണമെങ്കിലും പറഞ്ഞോളൂ, കുടുംബത്തെ വലിച്ചിഴയ്ക്കാതിരിക്കുക. തിരഞ്ഞെടുപ്പ് വരുന്നതുകൊണ്ട് ഇയാളെ എന്തെങ്കിലും ചെയ്യാം എന്നൊരു തോന്നലുണ്ടെങ്കില്‍, മത്സരിക്കാന്‍ ഒരിക്കലും താത്പര്യംകാണിക്കാത്ത വ്യക്തിയാണ് കൃഷ്ണകുമാര്‍. കുടുംബത്തെ വലിച്ചഴച്ച് ദ്രോഹിക്കരുതെന്ന് വളരെ താഴ്മയായി പറയുകയാണ്.

ഏതെങ്കിലും രാഷ്ട്രീയക്കാര്‍, ഏതുപാര്‍ട്ടി എന്നൊന്നും പറയുന്നില്ല. ശത്രുതവെയ്ക്കുന്ന ഒരാളല്ല ഞാന്‍. വിഷയം കടുത്തപ്പോള്‍ ഞാന്‍ നേരേ പോയത് നമ്മുടെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ്. എന്റെ പാര്‍ട്ടിയുടെ ഒരു രാഷ്ട്രീയക്കാരേയും ഞാന്‍ ഇതില്‍ വലിച്ചിഴച്ചിട്ടില്ല. ബിജെപിയില്‍നിന്ന് ആളുകള്‍ വിളിച്ചപ്പോള്‍, ഇടപെടേണ്ട ഇതൊരു രാഷ്ട്രീയ വിഷയമാക്കരുത് എന്നാണ് പറഞ്ഞത്. ഞാന്‍ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിച്ചിട്ടില്ല.എല്ലാവര്‍ക്കും രാഷ്ട്രീയ മോഹങ്ങളുണ്ട്. ഞാന്‍ ഒരുപാര്‍ട്ടിക്കും ആര്‍ക്കും നേരേയും വിരല്‍ ചൂണ്ടിയിട്ടില്ല. രാഷ്ട്രീയത്തില്‍ അങ്ങനെയൊന്നുമില്ല, സ്വന്തം പാര്‍ട്ടിയില്‍നിന്നാവാം, പുറത്തുനിന്നാവാം. എല്ലാപാര്‍ട്ടികളിലും അതിനകത്തുനടക്കുന്ന സംഘര്‍ഷങ്ങള്‍ കാണുന്നുണ്ടല്ലോ? ഏതുപാര്‍ട്ടിയില്‍നിന്നാണെങ്കിലും എന്നെ ടാര്‍ഗറ്റ് ചെയ്യാം, പക്ഷേ കുടുംബത്തെ വലിച്ചിഴയ്ക്കാതിരിക്കുക

.ജാതിക്കാര്‍ഡും മറ്റ് കാര്യങ്ങളും ഇറക്കാതിരിക്കുക. ജാതിയൊന്നും ഞങ്ങളുടെ കുടുംബത്തില്‍ ഒരുവിഷയമല്ലാത്തവരാണ്. ഞാനും ഭാര്യയും രണ്ടുജാതി, മകള്‍ വേറെ ജാതി, ഭാര്യയുടെ സഹോദരി വിവാഹം കഴിച്ചിരിക്കുന്നത് മറ്റൊരു സമുദായത്തില്‍നിന്നാണ്. ഇതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല.തെളിവില്ലാതെ ആരെക്കുറിച്ചും ഒരു ആരോപണവും ഉന്നയിക്കാന്‍ ശ്രമിച്ചിട്ടില്ല. പക്ഷേ, അവര്‍ക്ക് പിന്നില്‍ ആരോ ഉണ്ട്. കുട്ടികളുടെ കഷ്ടകാലത്തിനാണ് അവര്‍ വന്നുപെട്ടിരിക്കുന്നത്. നിയമത്തിന്റെ യാതൊരു വശവുമറിയാത്ത, പൊട്ടബുദ്ധിയുള്ള, ഡിഗ്രി പോലുമില്ലാത്ത വക്കീലാണ് ഇവര്‍ക്ക് ഇതൊക്കെ പറഞ്ഞുകൊടുത്തിരിക്കുന്നത്. അല്ലെങ്കില്‍ കുട്ടികള്‍ ഇങ്ങനെ പെടില്ലായിരുന്നു. അവര്‍ കാണിച്ച പ്രവര്‍ത്തിക്ക് ഇനി അവരുടെ ജീവിതം ദുസ്സഹമായിപ്പോവും.ഞാന്‍ എപ്പോഴെങ്കിലും കുട്ടികള്‍ ഇങ്ങനെ കാണിച്ചു, ഇത്തരമൊരു സംഭവമുണ്ട് എന്ന് പറഞ്ഞിരുന്നോ? കുട്ടികളെ തുറന്നുകാട്ടി കഴിഞ്ഞാല്‍, എന്റെ മക്കള്‍ക്കുണ്ടാവുന്ന ക്ഷീണം പോലെ, അവരുടെ മാതാപിതാക്കള്‍ എന്തുമാത്രം അനുഭവിക്കും. അത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കും. ഞങ്ങള്‍ എന്തുമാത്രം ബുദ്ധിമുട്ടി. ഇതിനേക്കാള്‍ അവര്‍ ബുദ്ധിമുട്ടുമായിരുന്നു. അവരായിട്ട് ഞങ്ങളെക്കൊണ്ട് ചെയ്യിപ്പിച്ചു. ഇനി അവര്‍ക്ക് നില്‍ക്കക്കള്ളിയില്ല.

മമ്മൂട്ടിയുടെ ​ഗ്യാരേജിലേക്ക് പുത്തൻ വണ്ടി; രണ്ട് ബെഡ്റൂമടക്കം അത്യാധുനിക സൗകര്യങ്ങൾ, പണികൾ താരത്തിന്റെ നിർദ്ദേശ പ്രകാരം

0
Spread the love

മമ്മൂട്ടിയുടെ 369 ​ഗ്യാരേജ് എന്ന വാഹനശേഖരത്തിലേക്ക് പുതിയൊരു അതിഥി കൂടിയെത്തി. നിരവധി സവിശേഷതകൾ നിറഞ്ഞ അത്യാഢംബര കാരവാനാണ് മമ്മൂട്ടി വാങ്ങിയിരിക്കുന്നത്. മമ്മൂട്ടിയുടെ സ്പെഷ്യൽ വാഹനമ്പറായ 369 തന്നെയാണ് പുതിയ കാരവാന്റെയും നമ്പർ. ഭാരത് ബെൻസിന്റെ 1017 ഷാസിയിലാണ് കാരവാൻ ഒരുക്കിയിരിക്കുന്നത്.

മമ്മൂട്ടി 369 ​ഗ്യാരേജിലെ രണ്ടാമത്തെ വാ​ഹനമാണിത്. മമ്മൂട്ടിയുടെ വാഹനശേഖരത്തിലെ മുമ്പുണ്ടായിരുന്ന കാരവാന് പകരമായാണ് പുതിയ വാഹനം എത്തിയിരിക്കുന്നത്. കോതമം​ഗലം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓജസ് ഓട്ടോമൊബൈൽസാണ് മമ്മൂട്ടിയുടെ നിർദേശത്തിനനുസരിച്ച് കാരവാൻ നിർമിച്ചത്.

KL 07DG 0369 ആണ് പുതിയ കാരവാന്റെ നമ്പർ. നിരവധി സവിശേഷതകളുള്ളതാണ് മമ്മൂട്ടി വാങ്ങിയ പുതിയ കാരവാനിലുള്ളത്. രണ്ട് ബെഡ്റൂമും വിസിറ്റിം​ഗ് റൂമും പുറത്തേക്ക് നീക്കാനാവുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. വാഹനം നിർത്തിയിട്ടതിന് ശേഷം റൂമുകൾ വലുതാക്കാനാവും. കലഹാരി ​ഗോൾഡ് നിറത്തിലാണ് കാരവാൻ ഡിസൈൻ ചെയ്തിരിക്കുന്നത്. എം ലോ​ഗോയും വാഹനത്തിൽ സ്ഥാപിച്ചിട്ടുണ്ട്

KL 07DG 0369 ആണ് പുതിയ കാരവാന്റെ നമ്പർ. നിരവധി സവിശേഷതകളുള്ളതാണ് മമ്മൂട്ടി വാങ്ങിയ പുതിയ കാരവാനിലുള്ളത്. രണ്ട് ബെഡ്റൂമും വിസിറ്റിം​ഗ് റൂമും പുറത്തേക്ക് നീക്കാനാവുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. വാഹനം നിർത്തിയിട്ടതിന് ശേഷം റൂമുകൾ വലുതാക്കാനാവും. കലഹാരി ​ഗോൾഡ് നിറത്തിലാണ് കാരവാൻ ഡിസൈൻ ചെയ്തിരിക്കുന്നത്. എം ലോ​ഗോയും വാഹനത്തിൽ സ്ഥാപിച്ചിട്ടുണ്ട്

‘ആഹാ ഫോട്ടോയിട്ട് രസിക്കാൻ പറ്റിയ ബെസ്റ്റ് സമയം’; അഹാനയേയും അമ്മയേയും ട്രോളി സോഷ്യൽ മീഡിയ

0
Spread the love

നടൻ കൃഷ്ണകുമാറിനും കുടുംബത്തിനും എതിരായ തട്ടിക്കൊണ്ടു പോകൽ പരാതിയും ജാതീയമായി അധിക്ഷേപിച്ചു എന്ന യുവതികളുടെ പരാതിയുമാണ് സോഷ്യൽ മീഡിയയിലെ ലേറ്റസ്റ്റ് ചർച്ച. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളും ഇൻഫ്ലുവൻസറും സംരംഭക യുമായ ദിയ കൃഷ്ണകുമാറിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന 3 ജീവനക്കാരികളാണ് കുടുംബത്തിനെതിരെ രംഗത്ത് എത്തിയത്.

തന്റെ സ്ഥാപനത്തിൽ നിന്നും 69 ലക്ഷം രൂപ വരെ മുൻജീവനക്കാരികൾ തട്ടി എന്ന ദിയയുടെ വാദത്തിനെതിരെ ദിയ വ്യാജ ആരോപണം ഉന്നയിക്കുകയാണെന്നും തങ്ങളെ ഭീഷണിപ്പെടുത്തി 8 ലക്ഷം രൂപയോളം കൈപ്പറ്റി എന്നും ആരോപിച്ചാണ് ജീവനക്കാരികൾ രംഗത്തെത്തിയത്. ദിയ ജാതീയത പേറുന്ന ആളാണെന്നും തങ്ങളെ നിരന്തരം ജാതിയമായി അധിക്ഷേപിക്കാറുണ്ടായിരുന്നു എന്നുമായിരുന്നു ജീവനക്കാരുടെ പരാതികൾ. ഇത് സാധൂകരിക്കുന്ന രീതിയിൽ ദിയയ്ക്ക് അനുകൂലമായി തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട് എന്നാണ് പുതിയ വിവരം. കാര്യങ്ങൾ ഇത്തരത്തിൽ സങ്കീർണമായി മുന്നോട്ടു പോകുന്നതിനിടെ കൃഷ്ണകുമാറിന്റെ മൂത്ത മകളും സിനിമാ നടിയുമായ അഹാന കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണകുമാറും ചേർന്നു നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതാണ് ഏറ്റവും പുതിയ സംസാരവിഷയം.

അഹാന കൃഷ്ണയും അമ്മ സിന്ധു കൃഷ്ണയും ഒരുമിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റിന് നിരവധി ആരാധകരാണ് അഭിനന്ദനവുമായി എത്തിയത്. അതിമനോഹരമായ സാരിയിൽ ഇരുവരെയും കാണാൻ ദേവതമാരെ പോലെയാണ്. ഓഫ്‌ വൈറ്റ് ഡിസൈനർ കസവുസാരിയാണ് സിന്ധുവിന്റെയും അഹാനയുടെയും ഔട്ട്ഫിറ്റ്. അഹാനയുടെ ആക്സസറീസ് സാരിക്ക് വളരെയധികം യോചിക്കുന്നതാണ്

അതേസമയം ചിത്രങ്ങൾക്കു താഴെ നിരവധി കമന്റുകളുമെത്തിയിട്ടുണ്ട്. വലിയ ഒരു വിഭാഗം ആരാധകരും ചിത്രത്തെ പുകഴ്ത്തി കമന്റുകൾ പോസ്റ്റ ചെയ്യുമ്പോൾ മറ്റൊരു വിഭാഗം ഇതുവരെയും കുറ്റപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. ‘പുര കത്തുമ്പോൾ വാഴ വെട്ടുകയാണോ’ എന്നാണ് ഇപ്പോൾ താരങ്ങളുടെ വീട്ടിൽ നടക്കുന്ന സംഭവങ്ങൾ ആയി ബന്ധപ്പെടുത്തി മറ്റു ചിലർ ചോദിക്കുന്നത്. ‘ആഹാ ഫോട്ടോയിട്ട് രസിക്കാൻ പറ്റിയ സമയം’ എന്നിങ്ങനെ ഇരുവരെയും കളിയാക്കി മറ്റു ചിലരും കമന്റുകൾ പാസാക്കുന്നുണ്ട്.

‘പടക്കള’വുമായ് പിള്ളേർ ഒടിടിയിലേക്ക് സ്ട്രീമിങ് ആരംഭിച്ചു

0
Spread the love

സുരാജ് വെഞ്ഞാറമ്മൂട്, ഷറഫുദീൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായ ചിത്രമാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയ “പടക്കളം”. ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ, സന്ദീപ് പ്രദീപ്, സാഫ് ബോയ്, അരുൺ അജികുമാർ, അരുൺ പ്രദീപ്, നിരഞ്ജനാ അനൂപ് എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ചിത്രം ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആണ് നിർമിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിനൊപ്പം 29 സെപ്റ്റംബർ വർക്സ് എന്ന ബാനറിൽ വിജയ് സുബ്രമണ്യവും നിർമാണ പങ്കാളിയാകുന്നു. മെയ് 8നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.

സസ്പെൻസും മിത്തും ഫാൻ്റെസിയയും ഹ്യൂമറും കോർത്തിണക്കിയ പടക്കളം മികച്ച വിജയമാണ് തിയേറ്ററുകളിൽ നേടിയത്. തിരക്കഥ – നിതിൻ സി ബാബു, മനുസ്വരാജ്, സംഗീതം – രാജേഷ് മുരുകേശൻ, ഛായാഗ്രഹണം – അനു മൂത്തേടത്ത്, എഡിറ്റിങ് – നിതിൻരാജ് ആരോൾ എന്നിവർ കൈകാര്യം ചെയ്യുന്നു.

ജിയോഹോട്ട്സ്റ്റാറിലൂടെയാണ് പടക്കളം ഒടിടിയിലെത്തുന്നത്. ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

‘വിശ്വാസ വഞ്ചനയാണ് കൃഷ്‍ണകുമാറിനും കുടുംബത്തിനും നേരിടേണ്ടി വന്നത്’; പിന്തുണയുമായി സംവിധായകൻ ആലപ്പി അഷ്റഫ്

0
Spread the love

നടൻ കൃഷ്‍ണകുമാറിന്റെ മകളും സംരംഭകയും ഇൻഫ്ളുവൻസറുമായ ദിയ കൃഷ്‍ണയുടെ സ്ഥാപനത്തിൽ സാമ്പത്തിക തട്ടിപ്പ് നടന്നെന്ന വാർത്ത പുറത്തു വന്നതിനു പിന്നാലെ ഇക്കാര്യത്തിൽ പ്രതികരണവുമായി ആലപ്പി അഷ്റഫ് രംഗത്ത്. ജീവനക്കാർ ആരോപിക്കുന്ന തരത്തിലുള്ള കുറ്റങ്ങൾ ഒരിക്കലും ചെയ്യാൻ ഇടയില്ലാത്തയാളാണ് കൃഷ്‍ണകുമാറെന്ന് ആലപ്പി അഷ്റഫ് പറയുന്നു.

”കൃഷ്‍ണകുമാറിന്റെ വിവാഹം കഴിയുന്നതിന് തൊട്ട് മുമ്പ് വരെ അദ്ദേഹവുമായി വളരെ നല്ല അടുപ്പം എനിക്കുണ്ടായിരുന്നു. ഒരാളെ നമ്മൾ വിലയിരുത്തുന്നത് അയാളുടെ സ്വഭാവം, പെരുമാറ്റം, സത്യസന്ധത, ആത്മാർത്ഥത, കൃത്യനിഷ്ഠ, സഹജീവി സ്നേഹം എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തിയാണ്. എന്റെ അറിവ് വെച്ച് ഒരു മോശപ്പെട്ട സ്വഭാവവും കൃഷ്‍ണകുമാറിൽ കണ്ടിട്ടുമില്ല, കേട്ടിട്ടുമില്ല. സാധാരണ സിനിമാക്കാർ ഉൾപ്പെടാറുള്ള കുഴപ്പങ്ങളിലൊന്നും അദ്ദേഹം പെട്ടിട്ടില്ല. മദ്യപാനം, മയക്കുമരുന്ന്, പീഡനം, കുത്തിതിരുപ്പ്, കുതികാൽവെട്ട് തുടങ്ങിയവയിലൊന്നും അദ്ദേഹം ഇതുവരേയും ഉൾപ്പെട്ടിട്ടില്ല.

ഒരു പെൺകുട്ടിയുള്ള മാതാപിതാക്കൾ പോലും അവളെ പഠിപ്പിച്ച് വലുതാക്കി എടുക്കാൻ നടത്തുന്ന കഷ്ടപ്പാട് നമ്മൾ കാണാറുള്ളതല്ലേ. ആ സ്ഥാനത്ത് ഒന്നും രണ്ടുമല്ല. നാല് പെൺകുട്ടികളെയാണ് നല്ല രീതിയിൽ വളർത്തി സംസ്കാര സമ്പന്നരാക്കി സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തിയുള്ളവരാക്കി കൃഷ്‍ണകുമാർ മാറ്റിയത്”, ആലപ്പി അഷ്റഫ് വ്ളോഗിൽ പറഞ്ഞു

സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ കൃഷ്‍ണകുമാറിന്റെയും കുടുംബത്തിന്റെയും പക്ഷത്താണ് നീതിയെന്ന് താൻ വിശ്വസിക്കുന്നതായും ആലപ്പി അഷ്റഫ് പറഞ്ഞു. ”വിശ്വാസ വഞ്ചനയാണ് കൃഷ്‍ണകുമാറിനും കുടുംബത്തിനും നേരിടേണ്ടി വന്നത്. കടയിൽ സിസിടിവി വെച്ചാൽ മാത്രം പോരാ തട്ടിപ്പ് നടക്കുന്നുണ്ടോ എന്ന് മനസിലാക്കാൻ കൃത്യമായ നിരീക്ഷണം കൂടി വേണം. ക്യുആർ കോ‍ഡ് ഉപയോഗിച്ച് നടക്കാൻ സാധ്യതയുള്ള ഇത്തരം ചതികളെക്കുറിച്ച് ജാഗരൂകരായിരിക്കണമെന്നു കൂടിയാണ് കൃഷ്‍ണകുമാറിനുണ്ടായ ഈ അനുഭവം ഓർമിപ്പിക്കുന്നത്”, ആലപ്പി അഷ്റഫ് കൂട്ടിച്ചേർത്തു.

പ്രിൻസ് ആൻഡ് ഫാമിലി ഒടിടിയിലേക്ക്; എവിടെ കാണാമെന്നറിയാം..

0
Spread the love

ദിലീപ് നായകനായി വന്ന ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലി. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് പുതുമുഖ സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത ദിലീപിന്റെ 150-ാം മത്തെ ചിത്രം “പ്രിൻസ് ആൻഡ് ഫാമിലി” ഹൗസ് ഫുൾ ഷോകളോടെ 30 ദിവസം പിന്നിട്ട് ജൈത്ര യാത്ര തുടരുകയാണ്. നവാഗതനായ ബിന്റോ സ്റ്റീഫനാണ് ചിത്രം സംവിധാനം ചെയ്‍തത്. പ്രിൻസ് ആൻഡ് ഫാമിലി 30 ദിവസം കൊണ്ട് ആഗോളതലത്തില്‍ 25 കോടിയോളം ആകെ നേടി എന്നാണ് സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനിടെ എവിടെയായിരിക്കും ഒടിടിയില്‍ ദിലീപ് ചിത്രം സ്‍ട്രീമിംഗ് ചെയ്യുക എന്ന റിപ്പോര്‍ട്ടും പുറത്തുവരികയാണ്. പ്രിൻസ് ആൻഡ് ഫാമിലി സീ 5ലായിരിക്കും സ്‍ട്രീം ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

പ്രിൻസ് ആൻഡ് ഫാമിലി തികച്ചും ഒരു കുടുംബചിത്രമാണ്. ഒരു വർഷത്തിനുശേഷമാണ് ഒരു ദിലീപ് ചിത്രം പ്രേക്ഷകരിൽ എത്തിയിരിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രം കൂടെയാണിത്. ഉപചാരപൂർവ്വം ഗുണ്ടാ ജയൻ, നെയ്‍മർ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച ബിന്റോ സ്റ്റീഫന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്. തിരക്കഥാകൃത്തായ ഷാരീസിനൊപ്പമുള്ള മൂന്നാമത്തെ ചിത്രവും. മാജിക് ഫ്രെയിംസിന്റെ മുപ്പതാമത്തെ ചിത്രമാണ് ദിലീപിനൊപ്പമുള്ള “പ്രിൻസ് ആൻഡ് ഫാമിലി”.

സുന്ദരി ആണെന്ന അഹങ്കാരം ഈ ലോകത്ത് ഏറ്റവും കൂടുതല്‍ ഉള്ളത് നടി സുഹാസിനിക്ക്; പൊതുവേദിയിൽ തുറന്നടിച്ച് സംവിധായകൻ

0
Spread the love

നടി സുഹാസിനിയെക്കുറിച്ച് നടനും സംവിധായകനുമായ പാർത്ഥിപൻ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുന്നു. താന്‍ ഒരു സുന്ദരിയാണെന്ന അഹങ്കാരം ഈ ലോകത്ത് ഏറ്റവും കൂടുതല്‍ ഉള്ളത് സുഹാസിനിക്കാണ് എന്നാണ് പാർത്ഥിപൻ തമാശരൂപേണ ഇക്കാര്യം പറഞ്ഞത്.

സുഹാസിനിയുടെ അഭിനയത്തെക്കുറിച്ച് എല്ലാവരും പറയുമെന്ന് പാർത്ഥിപൻ പറഞ്ഞു. എന്നാല്‍ താന്‍ ഒരു സുന്ദരി ആണെന്ന അഹങ്കാരം ഈ ലോകത്ത് ഏറ്റവും കൂടുതല്‍ ഉള്ളത് സുഹാസിനിക്കാണ്. ‘പാര്‍ഥിപന്‍ എനിക്ക് ഇന്ന് 50 വയസായി’ എന്നാണ് മുമ്പൊരു ദിവസം അവര്‍ വിളിച്ചു പറഞ്ഞതെന്നും അദ്ദേഹം മനസുതുറന്നു.

“നിങ്ങളൊന്ന് ആലോചിച്ചു നോക്കൂ, എല്ലാ സ്ത്രീകളും 28 വയസ്സിന് ശേഷം അവരുടെ പ്രായം മറക്കും. ആരും പിന്നീട് പ്രായം പറയില്ല. ഒരു സ്ത്രീ തനിക്ക് 50 വയസായി എന്ന് പറയണമെങ്കില്‍ അവരുടെ അഹങ്കാരത്തിന് എന്തൊരു അഴകാണ്. 50-ാം വയസിലും എന്തൊരു സുന്ദരി ആണെന്ന് കാണൂ. അതാണ് സുഹാസിനിയുടെ ആത്മവിശ്വാസം” പാര്‍ത്ഥിപന്‍ കൂട്ടിച്ചേർത്തു.

പണം എടിഎം വഴി പിൻവലിച്ച് ദിയക്ക് നൽകിയെന്ന പരാതിക്കാരികളുടെ വാദം പൊളിയുന്നു; സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റിയതിന് തെളിവുകൾ

0
Spread the love

നടന്‍ കൃഷ്ണകുമാറിനും മകള്‍ ദിയയ്ക്കും എതിരെ ജീവനക്കാർ നൽകിയ പരാതി കൗണ്ടർ കേസായി മാത്രം പരിഗണിക്കാനൊരുങ്ങി പൊലീസ്. ദിയയുടെ ‘ഒ ബൈ ഒസി’ എന്ന സ്ഥാപനത്തിൽ നിന്ന് മുൻ ജീവനക്കാര്‍ പണം മാറ്റിയെന്നതിന് പൊലീസിന് തെളിവ് ലഭിച്ചതിന് പിന്നാലെയാണ് തീരുമാനം. ബാങ്ക് അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ്‌ പരശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഡിജിറ്റൽ തെളിവുകളും ജീവനക്കാർക്ക് എതിരാണെന്നാണ് കണ്ടെത്തൽ. ജീവനക്കാര്‍ പണം എങ്ങനെ ചിലവഴിച്ചുവെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. ജീവനക്കാരുടെ അക്കൗണ്ടിൽ വന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.

അത്തരം അക്കൗണ്ടുകളെകുറിച്ചുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു. പണം പിൻവലിച്ച് ദിയക്ക് നൽകിയെന്ന് ജീവനക്കാർ അവകാശപ്പെട്ടിരുന്നു എന്നാൽ എടിഎം വഴി വലിയ തുകകൾ പിൻവലിച്ചിട്ടില്ലായെന്ന് പൊലീസ് കണ്ടെത്തി

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts