Home Blog Page 6

ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് നാളെ തിയേറ്ററുകളിലേക്ക്

0
Spread the love

മലയാള സിനിമാ ലോകത്ത് പ്രതിഭാധനന്മാരായ നൂറിൽപ്പരം കലാകാരന്മാരുടെ മികച്ച പ്രകടനങ്ങൾ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്കിലൂടെ നാളെ മുതൽ തിയേറ്ററുകളിൽ പ്രേക്ഷകർക്ക് ആസ്വദിക്കാനാകും. ചിത്രത്തിന്റെ ബുക്കിങ്‌ ഇന്ന് ആരംഭിച്ചു. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മൂൺവാക്കിലെ വേവ് സോങ് എന്ന ഗാനത്തിന്റെ റീൽ കോണ്ടെസ്റ്റിൽ പങ്കെടുക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾക്കു പുറമെ ലിജോ ജോസ് പെല്ലിശ്ശേരി പുതിയ ഗാന ചിത്രീകരണത്തിലേക്കും അവസരം ലഭിക്കും. മത്സരത്തിന്റെ കൂടുതൽ വിവരങ്ങൾ മൂൺവാക്ക് സോഷ്യൽ മീഡിയ പേജുകളിൽ ലഭ്യമാണ്. മൂൺവാക്കിന്റെ ട്രെയ്ലറും ഗാനങ്ങളും ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമാണ്

മാജിക് ഫ്രെയിംസ്, ആമേൻ മൂവി മോണാസ്ട്രി, ഫയർ വുഡ് ഷോസ് എന്നീ ബാനറുകളിൽ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് ലിസ്റ്റിൻ സ്റ്റീഫനും ജസ്നി അഹമ്മദും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നിരവധി പരസ്യ ചിത്രങ്ങളിലുടെ ശ്രദ്ധേയനായ വിനോദ് എ കെ ആണ് സംവിധാനം ചെയ്യുന്നത്. മലയാള സിനിമയിലേക്ക് നവാഗതരായ പുതിയ താരങ്ങളെ പൂർണ്ണമായും സമ്മാനിക്കുന്ന മാജിക് ഫ്രെയിംസ് ചിത്രം കൂടിയാണിത്. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരിച്ച മൂൺവാക്ക് മാജിക് ഫ്രെയിംസ് വിതരണം നിർവഹിക്കുന്നു.

നൃത്തത്തെ ജീവിതത്തിന്റെ ഭാഗമായി മാറ്റിയ ഒരു കൂട്ടം ചുറു ചുറുക്കുള്ള ചെറുപ്പക്കാരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നവാഗതരായ താരങ്ങളോടൊപ്പം ശ്രീകാന്ത് മുരളി, വീണ നായർ, സഞ്ജന ദോസ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. മൂൺ വാക്കിന്റെ കഥ,തിരക്കഥ എന്നിവ ഒരുക്കിയിരിക്കുന്നത് വിനോദ്എ.കെ, മാത്യു വർഗീസ്, സുനിൽ ഗോപാലകൃഷ്ണൻ എന്നിവർ ചേർന്നാണ്. സംഗീത സംവിധാനം: പ്രശാന്ത് പിള്ള, ഗാനരചന: വിനായക് ശശികുമാർ, സുനിൽ ഗോപാലകൃഷ്ണൻ, നിതിൻ വി നായർ, ഛായാഗ്രഹണം : അൻസാർ ഷാ, എഡിറ്റിംഗ് ദീപു ജോസഫ്, കിരൺ ദാസ് എന്നിവർ നിർവഹിക്കുന്നു.

അടുത്ത 5 ദിവസം പെരുമഴ; 8 ജില്ലകളിൽ റെ‍ഡ് അലർട്ട്, 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
Spread the love

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റമുള്ളതായി അറിയിപ്പ്. പത്തനംതിട്ട, കോട്ടയം,എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റ് എല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. നാളെ ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. അടുത്ത അഞ്ചുദിവസം കേരളത്തിൽ അതിശക്തമായ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

7വയസ്സുകാരനെ ബലമായി പിടിച്ചു ചാക്കിലിട്ട് കടത്താൻ ശ്രമം; കോഴിക്കോട് ഇതരസംസ്ഥാനക്കാര്‍ പിടിയില്‍

0
Spread the love

കോഴിക്കോട് പുതിയകടവ് ബീച്ചിന് സമീപം 7വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നതായി പരാതി. സംഭവത്തില്‍ നാട്ടുകാർ പിടികൂടിയ രണ്ട് ഇതരസംസ്ഥാനക്കാരായ ലക്ഷ്മി, ശ്രീനിവാസൻ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ബേപ്പൂർ സ്വദേശിയായ ഷാജിറിന്റെയും അനുഷയുടെയും ഏഴുവയസ്സുകാരനായ മകനെയാണ് തട്ടികൊണ്ട് പോകാൻ ശ്രമിച്ചത്

വീടിനു തൊട്ടടുത്ത് നിന്ന് സംസാരിക്കുമ്പോൾ ഏഴുവയസ്സുകാരനെ പിടിച്ചുപൊക്കിയെടുത്ത് ചാക്കില്‍ കയറ്റാന്‍ നോക്കിയതായും. ഇത് കണ്ട് ഒപ്പമുണ്ടായിരുന്ന കുട്ടികൾ ബഹളമുണ്ടാക്കിയതോടെ കുട്ടിയെ താഴെയിട്ട് ഓടിയതായും ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ പറഞ്ഞു. ബീച്ചിലേക്കോടിയ അവരുടെ പിന്നാലെ ഓടുകയും ആളുകളോട് പറയുകയും ആളുകള്‍ ചേര്‍ന്ന് അവരെ പിടികൂടുകയുമായിരുന്നു. സംഭവത്തിനെതിരെ കടുത്ത നടപടി സ്വീകരിക്കണം എന്ന തീരുമാനത്തിലാണ് നാട്ടുകാർ. പോലീസ് അന്വേഷണം ആരംഭിച്ചു

പോരാട്ടം തെലുങ്കിലേക്കും; നരിവേട്ട തെലുങ്ക് റിലീസ് നാളെ, ട്രെയ്‌ലര്‍ പുറത്ത്

0
Spread the love

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മികച്ച പ്രതികരണങ്ങളോടെ തിയേറ്ററിൽ മുന്നേറുകയാണ്. ഇപ്പോഴിതാ സിനിമയുടെ തെലുങ്ക് പതിപ്പിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മെയ് 23ന് തിയേറ്ററിൽ എത്തിയ സിനിമയുടെ തെലുങ്ക് റിലീസ് നാളെയാണ്. ‘മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവയ്ക്കുന്നത്

ശക്തമായ ആഘാതം സൃഷ്ടിക്കുന്ന ഇമോഷണൽ ഡ്രാമയാണ് ചിത്രം എന്നും ടൊവിനോ തോമസിന്റെ മികച്ച പ്രകടനമാണ് ചിത്രത്തിലുടെ നീളം എന്നുമാണ് ചിത്രത്തെക്കുറിച്ച് വരുന്ന പ്രതികരണങ്ങൾ. ഓരോ ദിവസം കഴിയുന്തോറും പ്രേക്ഷകരുടെ തിരക്ക് കൂടുന്നുവെന്നാണ് ബുക്ക് മൈ ഷോയിലെ ട്രെൻഡിങ് സ്റ്റാറ്റസ് സൂചിപ്പിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമിച്ചിരിക്കുന്നത്.

സുരാജ് വെഞ്ഞാറമൂടും പ്രശസ്‍ത തമിഴ് സംവിധായകനും നടനുമായ ചേരനും ചിത്രത്തിലെ നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ടൊവിനോ തോമസ്, വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിളിനെ അവതരിപ്പിക്കുമ്പോൾ സുരാജ് ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ് എന്ന കഥാപാത്രത്തേയും ചേരൻ ഡിഐജി. രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവയ്ക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

ജേക്സ് ബിജോയിയുടെ സംഗീതത്തിനും മികച്ച റെസ്പോൺസ് ലഭിക്കുന്നുണ്ട്. സിനിമയുടെ ഴോണർ മനസിലാക്കി പ്രേക്ഷകരെ ആ ഴോണറിലേക്ക് കൊണ്ട് പോകാനും കഥയുടെ ഗൗരവം നഷ്ടപ്പെടാതിരിക്കാനും ജേക്സ് ബിജോയിയുടെ സംഗീതം ഉപകാരമായിട്ടുണ്ടെന്നാണ് അഭിപ്രായങ്ങള്‍. ഛായാഗ്രഹണം ചെയ്തിരിക്കുന്നത് വിജയ് ആണ്. സിനിമയെ ഏറ്റവും മനോഹരമായ രീതിയിൽ ഫ്രെയിമിയിലെത്തിക്കാനും സിനിമയുടെ ഒഴുക്കിനനുസരിച്ചു ക്യാമറ ചലിപ്പിക്കാനും ഛായാഗ്രഹകന് സാധിച്ചിട്ടുണ്ട്.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് മുകളിൽ എന്തിന് ഡ്രോൺ പറത്തി? കൊറിയൻ യുവതി ഇന്ത്യ വീട്ടിട്ടില്ലെന്ന് നിഗമനം

0
Spread the love

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം ഡ്രോൺ പറത്തിയത് കൊറിയൻ യുവതി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ വിശദാംശങ്ങള്‍ തേടി പൊലീസ് ഇമിഗ്രേഷന്‍ വിഭാഗത്തിന് കത്തയച്ചു. യുവതി ക്ഷേത്രത്തിന് സമീപം എത്തിയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഏപ്രിൽ 10ന് രാത്രി 10 മണിയോടെയാണ് പത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളിലെ നിരോധിത മേഖലയില്‍ ഡ്രോൺ പറന്നത്. കൊറിയന്‍ വ്ലോഗറായ യുവതിയാണ് ഡ്രോണ്‍ പറത്തിയതെന്ന് പൊലീസ് കണ്ടെത്തി. ഇവര്‍ ഇപ്പോള്‍ എവിടെയാണെന്ന് കണ്ടെത്താനാണ് ഫോര്‍ട്ട് പൊലീസ് ഇമിഗ്രേഷന്‍ വിഭാഗത്തിന് കത്തയച്ചിരിക്കുന്നത്

അതേസമയം യുവതി ഇന്ത്യ വിട്ടിട്ടില്ലെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഉത്സവ സമയത്താണ് ഡ്രോണ്‍ പറത്തിയിരിക്കുന്നത്. എന്ത് ഉദ്ദേശ്യത്തോടെയാണ് യുവതി ഇത് ചെയ്തതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

പുറത്ത് നല്ല മഴ പെയ്യുമ്പോൾ വൈകുന്നേരം ഒരൽപ്പം അവല്‍ വിളയിച്ചതും ചൂട് കാപ്പിയുമായാലോ? തയ്യാറാക്കാം..

0
Spread the love

വൈകുന്നേരമാകുമ്പോള്‍ ചായയോടൊപ്പം എന്തെങ്കിലും പലഹാരമുണ്ടെങ്കില്‍ തൃപ്തിയായി അല്ലേ? പണ്ടൊക്കെ അമ്മമാര്‍ ഉണ്ടാക്കി തന്നിരുന്ന അവല്‍ വിളയിച്ചത് ഒന്ന് തയ്യാറാക്കി നോക്കിയാലോ?

ആവശ്യമുള്ള സാധനങ്ങള്‍

അവല്‍ – അര കിലോ

ശര്‍ക്കര- ഒരു കിലോ

പൊട്ടുകടല -100ഗ്രം

എള്ള് -50 ഗ്രാം

തേങ്ങ ചിരകിയത് -അര മുറി

ത്തേങ്ങാക്കൊത്ത്- അര മുറി

എലയ്ക്കാപ്പൊടി -ഒന്നര ടീസ്പൂണ്‍

നെയ്യ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പൊട്ടുകടലയും എള്ളും വെവ്വേറെ വറുത്തെടുക്കുക. തേങ്ങാക്കൊത്ത് അല്‍പ്പം നെയ്യില്‍ ചുവക്കെ വറുക്കുക. ശേഷം പൊട്ടുകടലയും എള്ളും ഇതിലേക്ക് ചേര്‍ത്തിളക്കി വാങ്ങിവയ്ക്കാം. ശര്‍ക്കര വെള്ളമൊഴിച്ച് ഉരുക്കി അരിച്ചെടുക്കുക. ചുവടു കട്ടിയുള്ള ഒരു ചീനച്ചട്ടിയിലോ മറ്റോ ഈ പാനിയൊഴിച്ച് അതിലേക്ക് തേങ്ങ ചിരകിയതും ഇട്ട് അടുപ്പത്തുവച്ചു ഇളക്കുക. തിളച്ചു കുറുകി ഒട്ടുന്ന പരുവത്തിലാകുമ്പോള്‍ ഏലയ്ക്കാപ്പൊടി ചേര്‍ത്ത് വാങ്ങിവയ്ക്കുക. ചൂടാറുമ്പോള്‍ അവിലും വറുത്തുവച്ചിരുന്ന ചേരുവകളും ചേര്‍ത്ത് ഞെരടി യോജിപ്പിക്കാം.

സംഘപരിവാർ മടുക്കുമ്പോള്‍ നിർത്തിക്കോളും; പാട്ടെഴുത്തില്‍ കോംപ്രമൈസ് ഇല്ല: വേടൻ

0
Spread the love

തനിക്കെതിരായ സംഘപരിവാര്‍ ആക്രമണം താല്‍ക്കാലികമാണെന്നും മടുക്കുമ്പോള്‍ നിര്‍ത്തുമെന്നും റാപ്പര്‍ വേടന്‍. സംസാര സ്വാതന്ത്ര്യമുള്ള നാടാണിത്. ആ വിശ്വാസത്തിലാണ് പാട്ട് പാടിയതെന്നും വേടന്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വേടന്‍.

‘ഇതെല്ലാം കുറച്ച് കാലത്തേക്കെ ഉണ്ടാകൂ. അവര്‍ക്ക് മടുക്കുമ്പോള്‍ അവര് പൊക്കോളും. നമ്മളെന്തായാലും ജോലി നിര്‍ത്താനൊന്നും പോണില്ല. ഇത് പ്രശ്‌നമായി എടുത്തുകഴിഞ്ഞാല്‍ ജീവിക്കാന്‍ പറ്റണ്ടെ. പാട്ടെഴുത്തില്‍ കോംപ്രമൈസ് ഇല്ല. അത് ചെയ്തിരിക്കും. നമുക്ക് പ്രശ്‌നമൊന്നുമില്ലെന്നും സൗഹൃദത്തിലാണെന്നും അറിയിച്ച് നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ ബന്ധപ്പെടുന്നുണ്ട്. എതിര്‍ക്കുന്നവരുമുണ്ട്’, എന്നും വേടന്‍ പറഞ്ഞു.

കേസുകള്‍ തന്റെ പരിപാടികളെ ബാധിച്ചിട്ടുണ്ട്. തൊണ്ട പ്രശ്‌നമായതിനാല്‍ രണ്ട് മാസത്തെ ബ്രേക്കിലാണ്. ജനങ്ങള്‍ക്ക് നമ്മളോട് ഇഷ്ടമുണ്ട്. വലിയ ഊര്‍ജ്ജവും ഉത്തരവാദിത്തവുമാണത്. ജാഗ്രതയോടെ ഇരിക്കേണ്ട സമയമാണിതെന്നും വേടന്‍ പറഞ്ഞു.

തുഷാര്‍വെള്ളാപ്പള്ളി തന്നെ അനുകൂലിച്ചതിന്റെ കാരണം അറിയില്ലെന്നും വേടന്‍ പറഞ്ഞു. വേടനെതിരായ ഹിന്ദു ഐക്യവേദിയുടെ നിലപാട് തള്ളി തുഷാര്‍ വെള്ളാപ്പള്ളി രംഗത്തെത്തിയിരുന്നു. വേടനെ മോശമായി ചിത്രീകരിക്കുന്നതിനോട് ഒരു കാരണവശാലും യോജിക്കാന്‍ കഴിയില്ലെന്നായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞത്. ഹിന്ദു ഐക്യവേദിയുടെ നിലപാട് ശുദ്ധ വിവരക്കേടാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

വിവാഹിതരായ പ്രവാസികളുടെ ശ്രദ്ധയ്‌ക്ക്, പാസ്‌പോർട്ടിൽ മാറ്റം വരുത്തണം; നിർദേശവുമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്

0
Spread the love

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അടുത്തിടെ പ്രഖ്യാപിച്ച പുതിയ പാസ്‌പോർട്ട് നിയമം നടപ്പിലാക്കാനൊരുങ്ങി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്. വിവാഹ സർട്ടിഫിക്കറ്റില്ലാത്ത ഇന്ത്യൻ പൗരന്മാർക്ക് അവരുടെ പങ്കാളിയുടെ പേര് പാസ്‌പോർട്ടിൽ ചേർക്കാൻ അവസരമൊരുക്കുന്നതാണ് പുതിയ നിയമം.

ഇതിനായി അപേക്ഷകർക്ക് അനക്‌സർ ജെ എന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം പൂരിപ്പിച്ച് സമർപ്പിക്കാവുന്നതാണ്. രജിസ്റ്റർ ചെയ്‌ത വിവാഹ സർട്ടിഫിക്കറ്റ് ഇല്ലാത്ത ദമ്പതികളെ സഹായിക്കുന്നതിനാണ് നിയമത്തിൽ ഇളവ് വരുത്തിയിരിക്കുന്നതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

അനക്‌സർ ജെ’യിൽ നിങ്ങളുടെ നിലവിലെ പൂർണമായ വിവരങ്ങൾ നൽകണം. ദമ്പതികളുടെ പേര്, സ്വയം സാക്ഷ്യപ്പെടുത്തിയ സംയുക്ത ഫോട്ടോ, അപേക്ഷകന്റെ പൂർണമായ പേരും വിലാസവും, ആധാർ കാർഡിന്റെയോ വോട്ടർ ഐഡിയുടെയോ നമ്പറുകൾ, രണ്ടുപേരുടെയും പാസ്‌പോർട്ട് നമ്പർ എന്നിവ ഉണ്ടായിരിക്കണം. കൃത്യമായ വിവരങ്ങൾ മാത്രമേ നൽകാൻ പാടുള്ളു. അല്ലാത്ത പക്ഷം അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന എന്ത് നിയമനടപടിയും നേരിടാൻ തയ്യാറാണെന്നും നിങ്ങൾ സാക്ഷ്യപ്പെടുത്തി നൽകുന്ന അനുബന്ധത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും.

ഇതിനായി യുഎഇയിൽ താമസിക്കുന്ന ദമ്പതികൾ ഇന്ത്യൻ കോൺസുലേറ്റ് സന്ദർശിച്ച് കോൺസൽ ഇൻ ചാർജിന് മുന്നിൽ വച്ച് ആദ്യം ഫോമിൽ ഒപ്പിടണം. ശേഷം, പാസ്‌പോർട്ട് പുതുക്കാനുള്ള അപേക്ഷയ്‌ക്കൊപ്പം ഇത് സമർപ്പിക്കാവുന്നതാണ്.

കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിൽ പുതിയ കൊവിഡ് കേസുകൾ; കണക്ക് ഇന്ന് പുറത്തുവിട്ടേക്കും

0
Spread the love

വിവിധ സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ. വിവിധ സംസ്ഥാനങ്ങളിലായി മുൻകരുതൽ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും കൊവിഡ് കേസുകൾ ഉയരുന്നതായി റിപ്പോർട്ടുകളുണ്ടെങ്കിലും കേന്ദ്ര ആരോ​ഗ്യമന്ത്രാലയം പുതിയ കണക്കുകൾ ഡാഷ് ബോർഡിൽ ഉൾപ്പെടുത്തിയിട്ടില്ല. തിങ്കളാഴ്ച വരെയുള്ള കണക്കുകൾ മാത്രമണ് ഡാഷ് ബോർഡിൽ ചേർത്തിട്ടുള്ളത്. രാജ്യത്താകെയുള്ള രോ​ഗ വ്യാപനം സംബന്ധിച്ച പുതിയ കണക്ക് മന്ത്രാലയം ഇന്ന് പുറത്തുവിട്ടേക്കും.

കേരളം കൂടാതെ മഹാരാഷ്ട്ര, കർണാടക, ഹരിയാന, പഞ്ചാബ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കേരളത്തിൽ 519 ആക്ടീവ് കൊവിഡ് കേസുകളും, 3 മരണവും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് ആരോ​ഗ്യ മന്ത്രി ഇന്നലെ പറഞ്ഞത്. മഹാരാഷ്ട്രയിൽ 86 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ ആക്ടീവ് കേസുകൾ 383 ആയി. 6 കൊവിഡ് മരണങ്ങളും മഹാരാഷ്ട്രയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചണ്ഡീ​ഗഡിൽ നാൽപത് വയസുള്ള യുപി സ്വദേശി കൊവിഡ് ബാധിച്ചു മരിച്ചു. കർണാടകത്തിൽ 26 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ ആക്ടീവ് കേസുകൾ 126 ആയി ഉയർന്നു. ഹരിയാനയിൽ 12 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. അരുണാചൽ പ്രദേശിലും ഈ വർഷത്തെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു

‘കൂടലി’ലെ പാട്ടിന് ചുവട് വച്ച് ഉണ്ണിയേട്ടൻ; ബിബിൻ ജോർജുമൊത്തുള്ള കിലി പോളിന്റെ വീഡിയോ വൈറലാവുന്നു

0
Spread the love

സോഷ്യൽ മീഡിയാ റീലുകളിലൂടെ ഇന്ത്യക്കാർക്ക് പരിചിതനായ ഇൻഫ്ലുവൻസറാണ് ടാന്‍സാനിയക്കാരനായ കിലി പോൾ. മലയാളവും ഹിന്ദിയും തെലുങ്കും തമിഴുമടങ്ങുന്ന ഗാനങ്ങൾക്ക് അത്ഭുതപ്പെടുത്തുന്ന രീതിയിൽ ലിപ് സിങ്ക് ചെയ്തും താളത്തിൽ ചുവടു വെച്ചും ഇന്ത്യക്കാർക്ക് അയാൾ പ്രിയപ്പെട്ട ആളാവുകയായിരുന്നു. ഇതിൽ തന്നെ മലയാളം റീലുകൾ ഉണ്ണിയേട്ടൻ എന്നഅടിക്കുറിപ്പോടു കൂടെയാണ് കിലി പോൾ പോസ്റ്റ്‌ ചെയ്യുക. അതുകൊണ്ടുതന്നെ താരത്തെ മലയാളികൾ പ്രിയപ്പെട്ട ഉണ്ണിയേട്ടനായി ഏറ്റെടുക്കുകയായിരുന്നു.

ഏറ്റവും പുതിയ ചിത്രമായ ഇന്നസെന്റിൽ കിലിയും ഭാഗമാവുന്നെന്നും താരത്തിന്റെ ജീവിതം സിനിമയാകുന്നു എന്നു തുടങ്ങിയ വാർത്തകളും ഇക്കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ലുലു മാളിൽ എത്തിയ താരത്തിന് വൻ വരവേൽപ്പാണ് മലയാളികൾ നൽകിയതും. ഇപ്പോഴിതാ തിരക്കഥാകൃത്തും നടനുമായ ബിബിൻ ജോർജിന്റെ പാട്ടിനൊത്ത് ചുവടുവെക്കുന്ന കിലി പോളിന്റെ വീഡിയോയാണ് സൈബർ ഇടത്തിൽ ട്രെൻഡിംഗ് ആകുന്നത് “കൂടൽ” സിനിമയിലെ പാട്ടിനാണ് ഇരുവരും ചുവടു വയ്ക്കുന്നത്.

വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ..

https://www.instagram.com/reel/DKKkNMyS35b/?igsh=MXA2enA3ZW9tYXIyaw==

ഇരുവരും ഒന്നിച്ചുള്ള വീഡിയോ വൈറൽ ആയതിനൊപ്പം തന്നെ “കൂടൽ “എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന് വേണ്ടി ബിബിൻ പാടിയ ” അന്തിമുല്ല പൂത്തേ ” എന്ന ഗാനവും വൈറൽ ആയിരിക്കുകയാണ്. ഒരു മില്യണിൽ അധികം പ്രേക്ഷകരാണ് പാട്ട് ഇപ്പോൾ കണ്ടു കഴിഞ്ഞത്. കിലി പോൾ ബിബിനുമായുള്ള വീഡിയോയിൽ ചിത്രത്തിന്റെ റിലീസ് ഡേറ്റ് ജൂൺ 20 എന്നും ചിത്രം തിയേറ്ററുകളിൽ വന്ന് കാണണമെന്നും ആവശ്യപ്പെട്ടു. പാട്ട് പോലെ തന്നെ ചിത്രത്തിന്റെ ടീസറിനും ഗംഭീര സ്വീകരണമാണ് ലഭിക്കുന്നത്.ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതു പോലെ അപരിചിതരായ കുറെ പേർ ഒരു ക്യാമ്പിലേക്ക് ഏത്തപ്പെടുകയും അവിടെവച്ച് നടക്കുന്ന ഒരു സംഭവവുമാണ് ചിത്രത്തിന്റെ പ്രമേയം. നടി അനു സിത്താരയുടെ അനുജത്തിയുടെ ആദ്യ സിനിമ ” കൂടിയാണ് കൂടൽ”

ക്യാമ്പിംഗ് പ്രമേയമായി ഒരുങ്ങുന്ന ആദ്യ മലയാള സിനിമ സംവിധാനം ചെയ്തത് ഷാനു കക്കൂർ ഷാഫി എപ്പിക്കാട് എന്നിവർ ചേർന്നാണ്. ത്രില്ലർ മോഡൽ ഒരുക്കിയ ചിത്രത്തിന്റെ നിർമ്മാണം ജിതിൻ കെ വി. ബിബിൻ ജോർജിനെ കൂടാതെ വിനീത് തട്ടിൽ, വിജിലേഷ്, ഗജരാജ്, കെവിൻ പോൾ, വിജയകൃഷ്ണൻ, റാഫി, അഖിൽ ഷാ, സാംജീവൻമറീന മൈക്കിൾ, നിയ വർഗീസ്, അനു സോനാരാ, റിയ ഇഷ, ലാലി പി എം, അർച്ചന രഞ്ജിത്ത്, ഹിഫ്രാസ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.ക്യാമറ ഷജീർ പപ്പ,കഥ-തിരക്കഥ ഷാഫി എപ്പിക്കാട്,കോ- റൈറ്റേഴ്‌സ് റാഫി മങ്കട , യാസിർ പരതക്കാട്എഡിറ്റർ ജർഷാജ് കൊമ്മേരി പ്രൊജക്റ്റ്‌ ഡിസൈനർ സന്തോഷ്‌ കൈമൾ.ആർട്ട്‌ അസീസ് കരുവാരകുണ്ട്സംഗീതം സിബു സുകുമാരൻ,നിഖിൽ അനിൽകുമാർ,സുമേഷ് രവീന്ദ്രൻ , ആൽബിൻ എസ്. ജോസഫ് , പ്രസാദ് ചെമ്പ്രശ്ശേരി.ലിറിക്‌സ് ഷിബു പുലർകാഴ്ച, എം കൃഷ്ണൻകുട്ടി, സോണി മോഹൻ, നിഖിൽ. സുമേഷ്, ഷാഫി, ഷാനു, ഷജീന അബ്ദുൽനാസർ, അബി അബ്ബാസ്ഗായകർ നജിം അർഷാദ്, യാസീൻ നിസാർ, മണികണ്ഠൻ പെരുമ്പടപ്പ്, സജീർ കൊപ്പം,അഫ്സൽ എപ്പിക്കാട്, ഫഹദ്, ഇന്ദുലേഖ വാര്യർ, ശില്പ അഭിലാഷ്, മീര, സഹ്റ മറിയം,അനു തോമസ്. പ്രൊഡക്ഷൻ കൺട്രോളർ ഷൌക്കത്ത് വണ്ടൂർ.സൗണ്ട് ഡിസൈൻസ് രാജേഷ് പിഎം.മേക്കപ്പ് ഹസ്സൻ വണ്ടൂർ. കോസ്റ്റ്യൂം ആദിത്യ നാണു ചീഫ് അസോസിയേറ്റ് ഡയറക്ടർ അസിം കോട്ടൂർ.അസോസിയേറ്റ് ഡയറക്ടർ മോഹൻ സി നീലമംഗലം.അസോസിയേറ്റ് ക്യാമറ ഷാഫി കോരോത്ത്.ഓഡിയോഗ്രാഫി ജിയോ പയസ്.ഫൈറ്റ് മാഫിയ ശശി.കൊറീയോഗ്രഫി വിജയ് മാസ്റ്റർകളറിസ്റ്റ് അലക്സ്‌ വർഗീസ്.വി എഫ് എക്സ് ലൈവ് ആക്ഷൻ സ്റ്റുഡിയോ. പി ആർ ഓ മഞ്ജു ഗോപിനാഥ്.സ്റ്റിൽസ് റബീഷ് ഉപാസന.ഓൺലൈൻ മാർക്കറ്റിംഗ് ഒപ്ര.ഡിസൈൻ മനു ഡാവിഞ്ചി.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts