Home Blog Page 8

പുതിയ റിയാലിറ്റി ഷോ തുടങ്ങി?!! ബിഗ്‌ബോസ് ഔട്ട് ആകുമോ? മലയാളികളുടെ ഇഷ്ട ഷോ ഇനി നടക്കുമോ?

0
Spread the love

ന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബി​ഗ് ബോസ്. തെലുങ്ക്, കന്നഡ, ബം​ഗാളി, ഹിന്ദി, മലയാളം, തമിഴ് തുടങ്ങി വിവിധ ഭാഷകളിൽ സംപ്രേക്ഷണം ചെയ്യുന്ന ഷോയിൽ അതാത് ഇന്റസ്ട്രിയിലെ സൂപ്പർ താരങ്ങളാണ് അവതാരകരായി എത്തുന്നത്. മോഹൻലാൽ അവതാരകനായി എത്തുന്ന മലയാളം ബി​ഗ് ബോസിന്റെ സീസൺ 7 നവംബറിൽ കഴിഞ്ഞിരുന്നു. പിന്നാലെ സീസൺ 8 എന്ന് എന്ന ചോദ്യവും ഉയർന്നു. ഈ ചർച്ചകൾ സജീവമായി നിൽക്കവെയാണ് ബി​ഗ് ബോസിന്റെ പ്രധാന സ്പോൺസറായ കോൺഫിഡന്റ് ​ഗ്രൂപ്പ് ചെയർമാൻ സി ജെ റോയിയുടെ മരണം പുറത്തുവന്നത്. ഇതോടെ ഷോ ഇനി നടക്കുമോ പുതിയ സ്പോൺസർ വരുമോ എന്ന ആശങ്കയിലാണ് ബി​ഗ് ബോസ് പ്രേക്ഷകർ.

മലയാളം ബി​ഗ് ബോസ് സീസൺ 8നെ സംബന്ധിച്ച പ്രേക്ഷക ആശങ്ക തുടരുന്നതിനിടെ പുതിയൊരു ഷോ ആരംഭിച്ചിരിക്കുകയാണ് ഇപ്പോൾ. ബി​ഗ് ബോസിന് സമാനമായ അല്ലെങ്കിൽ അതിനെ വെല്ലുന്ന തരത്തിലുള്ള ഷോയാണിത്. ദി 50 എന്നാണ് ഷോയുടെ പേര്. ഹിന്ദിയിലാണ് ഇപ്പോഴ്‍ ഷോ ആരംഭിച്ചിരിക്കുന്നത്. ഫെബ്രുവരി 1ന് ആരംഭിച്ച ഷോയുടെ 15 എപ്പിസോഡുകൾ പൂർത്തിയായി കഴിഞ്ഞു. എല്ലാ ദിവസവും രാത്രി 9 മണിക്ക് ജിയോ ഹോർട് സ്റ്റാറിലും 10.30ന് കളേഴ്സ് ടിവിയിലും(ഹിന്ദി) ഷോ സംപ്രേഷണം ചെയ്യും. ഇതൊരു ഫ്രഞ്ച് റിയാലിറ്റി ഷോ ആയിരുന്നു. സ്പാനിഷ് ഭാഷയിൽ അമേരിക്കയിലും ഇത് നടന്നിരുന്നു.

എന്താണ് ദി 50 ഷോ ?

  • വലിയൊരു മഹലിലാണ് ഷോ നടക്കുന്നത്. വിവിധ മേഖലയില്‍ നിന്നുള്ള 50 മത്സരാർത്ഥികൾ ഷോയിൽ ഉണ്ടാകും.
  • ഒരു സിംഹ തലയാണ് ഷോയുടെ ലോ​ഗോ.
  • നോ റൂൾസ് എന്നാണ് ഷോയുടെ ടാ​ഗ് ലൈൻ.
  • ലയൺ എന്ന് പറയുന്ന ആളാണ് ഷോയെ നിയന്ത്രിക്കുന്നത്(ബി​ഗ് ബോസിനെ പോലെ). ഫറാ ഖാൻ ആണ് അവതാരക.
  • വോട്ടിം​ഗ് സിസ്റ്റത്തിലൂടെ അല്ല മത്സരാർത്ഥികൾ ഔട്ട് ആകുന്നത്.
  • വിവിധ ടാസ്കുകൾ കൊടുക്കുന്നു. ഇതിൽ കളിച്ച് ഔട്ട് ആകുന്നവർ ഷോയിൽ നിന്നും പുറത്തേക്ക് പോകും. ഫിസിക്കൽ ടാസ്കുകൾ ആയിരിക്കും ഏറെയും.
  • ടാസ്കിൽ ജയിക്കുന്നവർക്ക് സ്പെഷ്യൽ നോമിനേഷൻ പവറുണ്ടാകും. ഇവർക്ക് ഡയറക്ട് എലിമിനേഷനോ നോമിനേറ്റോ ചെയ്യാം. മത്സരാർത്ഥികൾ തന്നെയാണ് എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത്. പുറത്തായവരെ സേവ് ചെയ്ത് തിരിച്ചു കയറ്റും സാധിക്കും.
  • ഷോയിൽ വിജയിച്ച് കഴിഞ്ഞാൽ ആ തുക മത്സരാർത്ഥിക്ക് കിട്ടില്ല. പകരം അവരെ പിന്തുണക്കുന്നവർ, ചാരിറ്റി, ഫാൻസ് തുടങ്ങിയവർക്ക് ആകും കാശ് കിട്ടുക. അതായത് കാശ് കിട്ടുന്നത് ജനങ്ങൾക്കാണ് കിട്ടുക.

ഇന്റിമേറ്റ് സീൻ അഭിനയിക്കേണ്ടി വന്നാൽ അഭിനയിക്കും; വയറിൽ പിടിക്കുന്നത് ക്യാമറയ്ക്ക് മുന്നിലാണ്, അല്ലാതെ പതുങ്ങി പോയിരുന്നല്ല: രേണു സുധി

0
Spread the love

താൻ ഒരു ആർട്ടിസ്റ്റ് ആണെന്നും ഇന്റിമേറ്റ് രംഗങ്ങൾ അഭിനയിക്കേണ്ടി വന്നാൽ ഇനിയും ചെയ്യുമെന്നും രേണു സുധി. വയറിൽ പിടിക്കുന്നതെല്ലാം അഭിനയത്തിന്റെ ഭാഗമാണെന്നും, അതെല്ലാം ക്യാമറയുടെ മുൻപിലാണ് ചെയ്യുന്നതെന്നും പറഞ്ഞ രേണു സുധി, മക്കളെ നോക്കാൻ വേണ്ടിയാണ് റീൽ ചെയ്യുന്നതെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്നും കൂട്ടിച്ചേർത്തു.

“ഏത് പാട്ടിന് ഏത് റീൽ ചെയ്യണമെന്ന് ‍ഞാനല്ലേ തീരുമാനിക്കുന്നത്, അല്ലാതെ കമന്റിടുന്നവരല്ലല്ലോ. റീൽ ചെയ്യുന്നത് മക്കളെ പോറ്റാനാണെന്ന് ആരാണ് നിങ്ങളോട് പറ‍ഞ്ഞത്. ഫേക്ക് ഐഡിയിൽ വന്ന് കമന്റിടാൻ ആർക്കും കഴിയും. ഞാൻ ഒരു പ്രൊഫഷണൽ ആർട്ടിസ്റ്റാണ്. നാടകത്തിൽ അഭിനയിക്കുന്നയാളാണ്. അത് എന്റെ പ്രൊഫഷനായതുകൊണ്ടാണ് ഞാൻ ചെയ്യുന്നത്.” രേണു സുധി പറയുന്നു.

“വയറിൽ പിടിക്കുന്നത് അഭിനയത്തിന്റെ ഭാ​ഗമായാണ്, ക്യാമറയുടെ മുന്നിൽ അല്ലേ ചെയ്യുന്നത്. അല്ലാതെ പതുങ്ങി പോയിരുന്ന് വയറിന് പിടിക്കുകയല്ലല്ലോ. ഞാൻ ചെയ്യുന്നത് അഭിനയമാണ്, ആക്ടിങ്. അല്ലാതെ ജീവിതമല്ല. മക്കളെ പോറ്റാനാണ് റീൽ ചെയ്യുന്നതെന്ന് ‍ഞാൻ എവിടേയും പറഞ്ഞിട്ടില്ല. ഇന്റിമേറ്റ് സീൻ അഭിനയിക്കേണ്ടി വന്നാൽ ഞാൻ അഭിനയിക്കും.” രേണു പറയുന്നു.

‘ലക്ഷ്മണ രേഖ വരച്ചിട്ടുണ്ട്’

“കാരണം ഞാൻ ഒരു ആർട്ടിസ്റ്റാണ്. എനിക്ക് കംഫേർട്ടാണെങ്കിൽ മാത്രമാണ് ഞാൻ ഇന്റിമേറ്റ് സീൻ ചെയ്യുന്നത‍്. അത് ഇനി മുന്നോട്ട് ആണെങ്കിലും അങ്ങനെ തന്നെയാകും. എനിക്ക് അഭിനയിക്കേണ്ടി വന്നാൽ ഞാൻ അഭിനയിക്കും. ഒരു ലക്ഷ്മണ രേഖ വരച്ചിട്ടുണ്ട്. അതിനുള്ളിൽ നിന്ന് അഭിനയിക്കും” രേണു കൂട്ടിച്ചേർത്തു

‘ആലിൻ ഇനിയും ജീവിക്കും കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിൽ കൂടി’; ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് മോഹൻലാൽ

0
Spread the love

മല്ലപ്പള്ളി സ്വദേശികളുടെ പത്തു മാസം പ്രായമുള്ള കുഞ്ഞ് ആലിൻ ഷെറിൻ എബ്രഹാമിന്റെ അവയവങ്ങൾ നാലു കുഞ്ഞുങ്ങൾക്കാണ് പുതുജീവിതം നൽകുന്നത്. ഇന്നലെ രാത്രി പത്തരയോടെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിൽ എത്തിച്ച അവയവങ്ങൾ ശസ്ത്രക്രിയയിലൂടെ മാറ്റിവെക്കുകയാണ്. ആറ് മാസം പ്രായമുള്ള കുഞ്ഞിനാണ് കിംസ് ആശുപത്രിയിൽ കരൾ മാറ്റിവെക്കുന്നത്. 

അതി സങ്കീർണമായ ശസ്ത്രക്രിയ തുടരുകയാണ്. വൃക്കകൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പത്തു വയസ്സുള്ള കുട്ടിക്കാണ് ദാനം ചെയ്തത്. ഹൃദയ വാൽവ് ശ്രീചിത്ര ആശുപത്രിയിലും നേത്രപടലങ്ങൾ അമൃത ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.

ഇപ്പോഴിതാ ആലിൻ ഷെറിനെ കുറിച്ച് മോഹൻലാൽ സമൂഹമാധ്യമങ്ങളിൽ എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്. തന്റെ സഹജീവികളായ ചില കുരുന്നു ജീവനുകൾക്ക് പുനർജന്മത്തിന്റെ പ്രതീക്ഷകൾ നൽകിയാണ് ആലിൻ ഷെറിൻ എന്ന കുഞ്ഞുമാലാഖ ഈ ലോകത്തോട് വിടപറഞ്ഞതെന്നും കുഞ്ഞിന്റെ മാതാപിതാക്കളായ അരുണും ഷെറിനും മനുഷ്യസ്നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളായി മാറിയിരിക്കുകയാണെന്നും മോഹൻലാൽ കുറിച്ചു.

‘മനുഷ്യസ്നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങൾ’

“തന്റെ സഹജീവികളായ ചില കുരുന്നു ജീവനുകൾക്ക് പുനർജന്മത്തിന്റെ പ്രതീക്ഷകൾ നൽകിയാണ് ആലിൻ ഷെറിൻ എന്ന കുഞ്ഞുമാലാഖ ഈ ലോകത്തോട് വിടപറഞ്ഞത്. ആലിൻ മോളുടെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനമെടുത്ത മാതാപിതാക്കളായ അരുണും ഷെറിനും മനുഷ്യസ്നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളായി മാറിയിരിക്കുകയാണ്. ഈ ലോകം മനോഹരമായി നിലനിൽക്കുന്നതു തന്നെ ഇതുപോലെയുള്ള നിസ്വാർത്ഥ സ്നേഹങ്ങളുടെ നിറവെളിച്ചം കൊണ്ടാണ്. ആലിൻ ഇനിയും ജീവിക്കും അവളുടെ പ്രിയപ്പെട്ടവരുടെ ഓർമ്മകളിൽ മാത്രമല്ല, കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിൽ കൂടിയും.” മോഹൻലാൽ ഫേസ്‌ബുക്കിൽ കുറിച്ചു.

ധനുഷിനൊപ്പം തമിഴിൽ മമ്മൂട്ടി; പ്രതിഫലമായി വാങ്ങിച്ചത് റെക്കോഡ് തുക

0
Spread the love

മെഗാസ്റ്റാർ മമ്മൂട്ടിക്ക് റെക്കോഡ് പ്രതിഫലം. ധനുഷിന്റെ തമിഴ് ചിത്രതത്തിൽ മമ്മൂട്ടി വാങ്ങുന്ന പ്രതിഫലം 24 കോടി രൂപ എന്ന് വിവരം. ഒരു മലയാള താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന പ്രതിഫല തുകയാണിത്. 35 കോടി രൂപ ആണ് ധനുഷിന്റെ ഉടമസ്ഥതയിലെ വണ്ടർബാർ ഫിലിംസ് വാഗ്ദാനം ചെയ്തുവെന്നും മമ്മൂട്ടി അത് നിരസിച്ചുവെന്നും അറിയുന്നു. ഇതാദ്യമായാണ് മമ്മൂട്ടിയും ധനുഷും തമിഴിൽ ഒരുമിക്കുന്നത്. ശിവകാർത്തികേയന്റെ ബ്ലോക് ബസ്റ്റർ ചിത്രം അമരനുശേഷം രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രത്തിൽ സായ് പല്ലവിയും ശ്രീലീലയുമാണ് നായികമാർ. ശിവകാർത്തികേയൻ നായകനായ പരാശക്തിയിലൂടെ തമിഴ് അരങ്ങേറ്റം നടത്തിയ തെലുങ്ക് താരം ശ്രീലീല അഭിനയിക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രം കൂടിയാണ്. സായ് അഭ്യങ്കർ സംഗീതം ഒരുക്കുന്നു.

അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന പദയാത്രയിൽ അഭിനയിക്കുകയാണ് മമ്മൂട്ടി. പൂയംകുട്ടിയിൽനിന്ന് എറണാകുളത്തേക്ക് ഷിഫ്ട് ചെയ്തു. വയനാടും തിരുവനന്തപുരത്തും ചിത്രീകരണമുണ്ട്. ഗ്രേസ് ആന്റണി ആണ് നായിക. ഇന്ദ്രൻസ്, നന്ദു, അലിയാർ,മണി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന് ഷഹ്നാദ് ജലാൽ ഛായാഗ്രഹണം നിർവഹിക്കുന്നു.അടൂരും കെ.വി . മോഹൻകുമാറും ചേർ‌ന്നാണ് തിരക്കഥയും സംഭാഷണവും.പദയാത്ര പൂർത്തിയായശേഷം ധനുഷ് ചിത്രത്തിൽ മമ്മൂട്ടി ജോയിൻ ചെയ്യും.

പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവം; ‘ബ്ലാക്ക് വെനം’ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങള്‍ പുറത്ത്, ഒരു ഫോണിൽ തുറന്നത് 8 അക്കൗണ്ടുകൾ

0
Spread the love

ചോറ്റാനിക്കരയിലെ പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവത്തിൽ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങള്‍ പുറത്ത്. പെണ്‍കുട്ടി ഫോളോ ചെയ്ത ‘ബ്ലാക്ക് വെനം’ എന്ന പേരിലുള്ള അക്കൗണ്ടിന്റെ വിവരങ്ങളാണ് ലഭിച്ചത്. കൊറിയന്‍ ചിത്രങ്ങള്‍ ഉള്‍പ്പെടെ അക്കൗണ്ടിലുണ്ട്. നേരത്തെ മുപ്പതിലേറെ പേര്‍ പിന്തുടര്‍ന്ന പേജാണ് ഇതെന്നും പെണ്‍കുട്ടിയുടെ മരണത്തിന് പിന്നാലെ ഫോളോവേര്‍സ് എല്ലാം പോയെന്നും പൊലീസ് പറയുന്നു. കൊറിയൻ സുഹൃത്ത് മരിച്ച മനോവേദനയിൽ ജീവനൊടുക്കുന്നുവെന്നാണ് പെണ്‍കുട്ടിയുടെ ആത്മഹത്യ കുറിപ്പിലുണ്ടായിരുന്നത്. പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്. 

അതേസമയം, അക്കൗണ്ടില്‍ പലതും ദുരൂഹമെന്നാണ് പൊലീസ് പറയുന്നത്. ഇതിനെ കുറിച്ച് വിശദമായ സൈബര്‍ പരിശോധന അനിവാര്യമാണ്. സ്കൂളില്‍ ഒരു വിദ്യാര്‍ഥി ഫോണ്‍ കൊണ്ടുവരുമെന്നും മറ്റ് വിദ്യാര്‍ഥികള്‍ ഒരേ ഫോണില്‍ ഒന്നിലേറെ അക്കൗണ്ടുകള്‍ തുറന്നതിന് തെളിവുണ്ടെന്നും പൊലീസ് പറയുന്നു. ഫൊറന്‍സിക് പരിശോധനക്ക് അയച്ച ഒരു ഫോണില്‍ തുറന്നത് 8 ഇന്‍‍സ്റ്റഗ്രാം അക്കൗണ്ടുകളാണ്. ഇതിന്റെ ലോഗ് ഇന്‍ വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. 

ഇഷ്ടം മമ്മൂട്ടിയും മട്ടൻ ബിരിയാണിയും? സൈഡിൽ അച്ചാറായിട്ട് ഞാനും കൂടി ഇരുന്നോട്ടെ? മലപ്പുറത്തുകാരോട് ആസിഫ് അലി

0
Spread the love

മമ്മൂട്ടിയോടുള്ള ആരാധന പലപ്പോഴും തുറന്നുപറഞ്ഞിട്ടുള്ള താരമാണ് ആസിഫ് അലി. ഇപ്പോഴിതാ മലപ്പുറത്ത് നടന്ന ഒരു പരിപാടിക്കിടെ ആസിഫ് അലി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്. “മലപ്പുറംകാർക്ക് ഏറ്റവും ഇഷ്ടം മമ്മൂട്ടിയും മട്ടൻ ബിരിയാണിയുമാണെന്ന് ഞാൻ കേട്ടിട്ടുണ്ട്. അത് ശരിയാണോ? അതിന്റെ സൈഡിൽ ഒരു അച്ചാർ ആയിട്ട് ഞാനും കൂടി ഇരുന്നോട്ടെ.” എന്നായിരുന്നു ആസിഫ് അലിയുടെ വാക്കുകൾ.

അതേസമയം ജീത്തു ജോസഫ് ചിത്രം മിറാഷ് ആയിരുന്നു ആസിഫ് അലിയുടേതായി അവസാനമിറങ്ങിയ ചിത്രം. സമ്മിശ്ര പ്രതികരണങ്ങൾ ലഭിച്ച ചിത്രത്തിന് ഒടിടിയിലും അധികം സ്വീകാര്യത ലഭിച്ചിരുന്നില്ല. കള എന്ന ചിത്രത്തിന് ശേഷം രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ടിക്കി ടാക്കയാണ് ആസിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രം. നെസ്ലെനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബോളിവുഡിലെ വമ്പൻ കമ്പനിയായ ടി സീരീസ് ആദ്യമായി നിർമ്മാണ പങ്കാളിയാകുന്ന മലയാള ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇവർക്കൊപ്പം മറ്റൊരു പ്രമുഖ ബോളിവുഡ് നിർമ്മാണ കമ്പനിയായ പനോരമ സ്റ്റുഡിയോസും സിനിമയുടെ നിർമ്മാണ പങ്കാളികളാണ്.

നടി ഖുശ്ബുവിന്റെ മകളും സിനിമയിലേക്ക്; അരങ്ങേറ്റം മലയാളത്തിലൂടെ!

0
Spread the love

തെന്നിന്ത്യയിലെ ശ്രദ്ധേയ താരം നടി ഖുശ്ബുവിന്‍റേയും സംവിധായകൻ സുന്ദർ സിയുടേയും മകള്‍ അവന്തിക സുന്ദർ മലയാള സിനിമയിലൂടെ അരങ്ങേറ്റത്തിനൊരുങ്ങുന്നു. അവന്തിക അഭിനയിക്കുന്ന ആദ്യ സിനിമയുടെ പൂജ തൃശൂർ ചാവക്കാട് വെച്ച് നടന്നു. ‘ആരംഭം’ എന്നാണ് സിനിമയ്ക്ക് പേര് നൽകിയിരിക്കുന്നത്. വലിയൊരു താരനിര ഒരുമിക്കുന്ന ചിത്രത്തിന്‍റെ നിർമ്മാണം സ്റ്റുഡിയോ ബെല്ലാറൂഹും സംവിധാനം സുജേഷ് ആനി ഈപ്പനുമാണ്.

ആരതി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ അവന്തിക എത്തുന്നത്. അവന്തികയ്ക്ക് പുറമെ സരിത, അൽത്താഫ് സലീം, ഇന്ദ്രൻസ്, വിജയരാഘവൻ, കൃഷ്ണ ശങ്കർ, കലാഭവൻ ഷാജോൺ, സുനിൽ സുഗത, വിജി വെങ്കടേഷ്, നോബി മാർക്കോസ്, രാജേഷ് ശർമ്മ, രമേഷ് കോട്ടയം, സൗമ്യ ഭാഗ്യം പിള്ള, സ്ഫടികം ജോർജ്ജ്, ശെന്തിൽ കൃഷ്ണ, ഷിൻസ്, തഴവ സഹദേവൻ, പ്രിയങ്ക, ഷൈനി സാറ, ഉണ്ണി രാജ, കുമാർ സേതു, ഷോബി തിലകൻ, സജിമോൻ, ലിഷോയ്, ഷാനവാസ്, മൂന്നാർ രമേഷ്, ജിനു കോട്ടയം, രഞ്ജൻ ദേവ്, ആ‍ർദ്ര മോഹൻ, അർണവ്, ഹരി നമ്പൂതിരി തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. കുന്നംകുളം, ചാവക്കാട്, കൊല്ലംകോട് എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായി കൊണ്ടിരിക്കുന്നത്. തമിഴിലും മലയാളത്തിലുമായാണ് ചിത്രം പുറത്തിറങ്ങാനായി ഒരുങ്ങുന്നത്.

കഥ, തിരക്കഥ, സംഭാഷണം ജോസ്‍ലെറ്റ് ജോസഫ്, അജോയ് തമ്പി , ഛായാഗ്രഹണം അജയൻ വിൻസെന്‍റ്, സംഗീതം ഗോപി സുന്ദർ, എ‍ഡിറ്റർ രഞ്ജൻ എബ്രഹാം, പ്രൊഡക്ഷൻ കൺട്രോളർ സുരേഷ് മിത്രക്കരി, ആർട്ട് ഡയറക്ടർ സാബു മോഹൻ, മേക്കപ്പ് ജിതേഷ് പൊയ്യ, കോസ്റ്റ്യൂം സൂര്യ ശേഖർ, ഗാനരചന ബി.കെ ഹരിനാരായണൻ, കോറിയോഗ്രാഫർ രാജു സുന്ദരം, സ്റ്റിൽസ് റെനി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് രാംജിത് പ്രഭാത്, പിആർഒ ആതിര ദിൽജിത്ത്.

ഫുട്പാത്തിലൂടെ നിയമലംഘനം; സോഷ്യൽ മീഡിയയിലെ വൈറൽ താരം പ്രഭാവതിയമ്മയെ ആദരിച്ച് മോട്ടോർ വാഹന വകുപ്പ്

0
Spread the love

ഇക്കഴിഞ്ഞ ദിവസം മലയാളികൾ ഒരുപോലെ കയ്യടിച്ച സോഷ്യൽ മീഡിയ കോൺടെന്റ് ആയിരുന്നു എരഞ്ഞിപ്പാലത്ത് ട്രാഫിക് സിഗ്നലില്‍ വാഹങ്ങള്‍ കുടുങ്ങിക്കിടക്കുമ്പോള്‍ നടപ്പാതയിലൂടെ നിയമം ലംഘിച്ചെത്തിയ സ്കൂട്ടര്‍ യാത്രികനെ തടഞ്ഞ പ്രഭാവതിയമ്മയുടെ വീഡിയോ. സംഭവം വൈറലായതിനു പിന്നാലെ സ്‌കൂട്ടർ ഉടമയ്‌ക്കെതിരെ കേസെടുക്കുകയും ഇയാളുടെ ലൈസന്‍സ് സസ്പെന്‍റ് ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പ്രഭാവതിയമ്മയെ ആദരിച്ചിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്.
മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ വിനു ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രഭാവതിയമ്മയെ വീട്ടിലെത്തി സന്ദർശിച്ചത്.

‘സമൂഹത്തിന് മാതൃകയായ ഇത്തരം പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് തുടരും. ഫുട്‌‌‌‌പാത്തുകൾ കാൽനടയാത്രക്കാർക്കും വയോജനങ്ങൾക്കും സുരക്ഷിതമായി നടക്കാനുള്ളതാണ്. അവിടെ വാഹനം കയറ്റുന്നത് അങ്ങേയറ്റം മനുഷ്യത്വരഹിതമായ പ്രവൃത്തിയാണ്. ഇത്തരം സന്ദർഭങ്ങളിൽ പ്രതികരിക്കുന്നവരെ കണ്ടെത്തി ആദരിക്കുക എന്നത് നമ്മുടെ കർത്തവ്യമാണ്.’ വിനു ജോസ് പറഞ്ഞു.

അതേസമയം പ്രഭാവതിയമ്മയുടെ ഇടപെടലിനെ ഗതാഗതമന്ത്രി കെ ബി ഗണേശ് കുമാറും അഭിനന്ദിച്ചു. നിയമം ലംഘിച്ചെത്തിയ സ്‌കൂട്ടർ യാത്രികനോട് പ്രഭാവതിയമ്മ മാന്യമായാണ് പെരുമാറിയതെന്നും ഫുട്പാത്ത് ആളുകൾക്ക് നടക്കാനുള്ളതാണെന്നും അവർ സ്‌കൂട്ടർ യാത്രികനോട് പ്രതികരിച്ച രീതി കണ്ടപ്പോൾ ബഹുമാനം തോന്നുന്നിയെന്നും മന്ത്രി പറഞ്ഞു.

മലയാളികളേ വിഷുവിന് നാട്ടിൽ പോകാൻ പാനുണ്ടോ? ടിക്കറ്റുകൾ ഇപ്പോഴേ ബുക്ക് ചെയ്തോളൂ! അല്ലെങ്കിൽ പണി പാളും!

0
Spread the love

വിഷുവിന് ട്രെയിൻ വഴി നാട്ടിലെത്താൻ കാത്തിരിക്കുന്ന മലയാളികൾ ഉടൻതന്നെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതായിരിക്കും നല്ലത്. ​ബുക്കിംഗ് ആരംഭിച്ച് രണ്ട് മണിക്കൂറിൽ ഏപ്രിൽ 10ന് കേരളത്തിലേക്കുള്ള പ്രതിദിന ട്രെയിനുകളിലെ ടിക്കറ്റുകൾ തീർന്നു. വിഷു 15നാണെങ്കിലും കൂടുതൽപേരും പത്താം തീയതി വെള്ളിയാഴ്ചയാണ് നാട്ടിലേക്ക് തിരിക്കുന്നത്.

ബംഗളൂരുവിൽ നിന്നുള്ള പതിവ് ട്രെയിനുകളായ കെഎസ്ആർ ബംഗളൂരു – കന്യാകുമാരി എക്‌സ്‌പ്രസിലെ സ്ലീപ്പറിൽ വെയിറ്റിംഗ് ലിസ്റ്റ് 155 ആണ്. തേഡ് ഇക്കോണമിയിൽ 35,​ തേഡ് എസിയിൽ 62 എന്നിങ്ങനെയുമാണ്. മെെസൂരു – തിരുവനന്തപുരം നോർത്ത് എക്‌സ്‌പ്രസിൽ സ്ലീപ്പറിൽ 70,​ തേഡ് എസിയിൽ അഞ്ച് എന്നിങ്ങനെയാണ് വെയിറ്റിംഗ് ലിസ്റ്റ്. എസ്എംവിടി ബയ്യപ്പനഹള്ളി – തിരുവനന്തപുരം നോർത്ത് എസി ഹംസഫർ എക്‌സ്‌പ്രസിൽ സ്ലീപ്പറിലെ ബുക്കിംഗ് നിർത്തി. തേഡ് എസിയിൽ 37 ആണ് വെയിറ്റിംഗ് ലിസ്റ്റ്.

ഷൂട്ട് തുടങ്ങി എന്നിട്ടും നിവിൻ പോളിയുടെ ‘ആക്ഷൻ ഹീറോ ബിജു 2’ പാതി വഴിയിലായി; കാരണം തുറന്നു പറഞ്ഞ് സംവിധായകൻ

0
Spread the love

നിവിൻ പോളിയെ നായകനാക്കി എബ്രിഡ് ഷൈൻ ഒരുക്കിയ ചിത്രമാണ് ആക്ഷൻ ഹീറോ ബിജു. ഒരു റിയലിസ്റ്റിക് പൊലീസ് ചിത്രമായി ഒരുങ്ങിയ സിനിമ വലിയ വിജയമാണ് നേടിയത്. സിനിമയുടെ വലിയ വിജയത്തെത്തുടർന്ന് ഒരു രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒരു ഷെഡ്യൂളിന് ശേഷം സിനിമ നിർത്തിവെക്കുകയായിരുന്നു. ഇപ്പോഴിതാ ചിത്രം വൈകുന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് സംവിധായകൻ എബ്രിഡ് ഷൈൻ.

‘ആക്ഷൻ ഹീറോ ബിജു 2 ഞങ്ങൾ തുടങ്ങിയതാണ് പക്ഷെ ചില സാങ്കേതിക പ്രശ്നങ്ങൾ ആ സിനിമയ്ക്ക് സംഭവിച്ചു. ആ സിനിമ ഇങ്ങനെ നിൽക്കുവാണ്. ഞാൻ ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിച്ച സിനിമയാണ്. അത് എപ്പോഴെങ്കിലും സംഭവിക്കും എന്ന് പ്രതീക്ഷിക്കുന്നു’, എബ്രിഡ് ഷൈനിന്റെ വാക്കുകൾ. നിവിൻ പോളിയും പി എസ് ഷംനാസും ചേർന്നായിരുന്നു രണ്ടാം ഭാഗം നിർമിക്കാനിരുന്നത്. 2016 ഫെബ്രുവരി നാലിനായിരുന്നു ആക്ഷൻ ഹീറോ ബിജു റിലീസ് ചെയ്തത്. കുടുംബ പ്രേക്ഷകർക്കൊരുപോലെ ഇഷ്ടപ്പെട്ട ചിത്രത്തിലെ ഗാനങ്ങളും കോമഡി രംഗങ്ങളും ശ്രദ്ധേയമായിരുന്നു. ഒരു പൊലീസ് സ്റ്റേഷനിൽ നടക്കുന്ന സാധാരണവും അസാധാരണവുമായ സംഭവങ്ങളെ വളരെ റിയലിസ്റ്റിക്കായി സിനിമയിലൂടെ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നത് തന്നെയായിരുന്നു ആക്ഷൻ ഹീറോ ബിജുവിന്റെ വിജയം.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts