Home Blog

ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും ഒന്നിച്ച്; ‘തേരി മേരി’ ട്രെയ്‍ലര്‍ പുറത്ത്

0
Spread the love

ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന തേരി മേരി എന്ന ചിത്രത്തിന്റെ ട്രെയ്‍ലര്‍ ലോഞ്ച് നടി ഉർവശി നിർവഹിച്ചു. ആകാംക്ഷ ഉണർത്തുന്ന ട്രെയ്‍ലര്‍ ടെക്സാസ് ഫിലിം ഫാക്ടറിയുടെ നാലാമത്തെ ചിത്രത്തിന്റെ അനൗൺസ്മെന്റ് വേളയിലാണ് ലോഞ്ച് ചെയ്തത്. ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അംജിത് എസ് കെ, സിനീഷ് അലി പുതുശ്ശേരി, ഫിനോസ് ഇലച്ചോല, സമീർ ചെമ്പായിൽ എന്നിവർ ചേർന്ന് നിർമ്മിച്ച് ആരതി ഗായത്രി ദേവി തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് തേരി മേരി. അനൂപ് മേനോൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത കിംഗ്ഫിഷ് എന്ന ചിത്രത്തിനു ശേഷം ടെക്‌സാസ് ഫിലിം ഫാക്ടറി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.

ടൂറിസവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന രണ്ട് ചെറുപ്പക്കാരുടെ കഥ അതീവ ഹൃദ്യമായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ തെലുങ്കിലെ അറിയപ്പെടുന്ന ഇൻഫ്ലുവൻസർ ശ്രീരംഗ സുധയും മലയാളികളുടെ പ്രിയപ്പെട്ട അന്ന രേഷ്മ രാജനുമാണ് നായികമാർ.

കാന്താരയെ വിടാതെ പിന്തുടർന്ന് ദുരന്തങ്ങൾ; സംവിധായകനും സംഘവും സഞ്ചരിച്ച ബോട്ട് അപകടത്തിൽപ്പെട്ടു

0
Spread the love

ഋഷഭ് ഷെട്ടി നായകനാകുന്ന കാന്താര ചാപ്റ്റർ 1 ചിത്രീകരണം ആരംഭിച്ചത് മുതൽ അപകടങ്ങൾ വിടാതെ പിന്തുടർന്ന് കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സംവിധായകനും സിനിമയുടെ നായകനുമായ ഋഷഭ് ഷെട്ടിയും 30-ലേറെ പേരും സഞ്ചരിച്ച ബോട്ട് അപകടത്തിൽപ്പെട്ടിരി ക്കുകയാണ്.

തലനാരിയഴ്ക്കാണ് അപകടത്തില്‍ നിന്നും ഋഷഭ് ഷെട്ടിയും സംഘവും രക്ഷപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. ശിവമോ​ഗ ജില്ലയിലെ മസ്തി കാട്ടെ ഏരിയയിലുള്ള മനി റിസർവോയറിലാണ് സംഭവം നടന്നത്. റിസർവോയറിന്റെ ആഴംകുറഞ്ഞ ഭാ​ഗത്ത് നടന്ന അപകടമായതിനാലാണ് വലിയ ദുരന്തം ഒഴിവായത്. ബോട്ടിലുണ്ടായിരുന്ന എല്ലാവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു എങ്കിലും ചിത്രീകരണത്തിനാവശ്യമായ ക്യാമറകളും മറ്റു ഷൂട്ടിം​ഗ് ഉപകരണങ്ങളും അപകടത്തെ തുടർന്ന് വെള്ളത്തിൽ മുങ്ങിയെന്നാണ് പ്രാഥമിക വിവരം.എത്രത്തോളം നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

തീർത്ഥ ഹള്ളി പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. ആർക്കും പരിക്കുകളില്ലെന്നും പൊലീസ് വ്യക്തമാക്കി. അപകടത്തെ തുടർന്ന് ചിത്രീകരണം താത്കാലികമായി നിർത്തിവച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ സിനിമയുടെ അണിയറപ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല.

ഹജ്ജ് യാത്രാക്കാരുമായി വന്ന സൗദി വിമാനം ലഖ്‌നൗവില്‍ ഇറങ്ങവെ അഗ്നിബാധ; യാത്രാക്കാര്‍ സുരക്ഷിതര്‍

0
Spread the love

ഹജ്ജ് യാത്രാക്കാരുമായി വന്ന സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ അഗ്നിബാധ. എസ് വി3112 എന്ന വിമാനത്തിലാണ് തീ ഉയരുന്നത് കണ്ടത്. വിമാനം ലഖ്‌നൗവില്‍ ഇറങ്ങുമ്പോഴാണ് ഇടത് ചക്രത്തില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. ലാന്‍ഡിംഗ് ഗിയറിലെ ഹൈഡ്രോളിക് സംവിധാനത്തിലെ ചോര്‍ച്ചയാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഉടനെ തന്നെ വിമാനത്തില്‍ നിന്ന് യാത്രാക്കാരെ ഒഴിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയിലാണ് വിമാനം ജിദ്ദയില്‍ നിന്ന് പുറപ്പെട്ടത്. രാവിലെ വിമാനം ആറ് മണിയോടെ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് ഇടത് ചക്രത്തിന്റെ ഭാഗത്ത് നിന്ന് തീയും പുകയും ഉയര്‍ന്നത്

ഉടനെ തന്നെ പൈലറ്റ് വിമാനം മാറ്റി നിര്‍ത്തുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറിയിട്ടുണ്ട്. തുടര്‍ന്ന് വിമാനം കൂടുതല്‍ പരിശോധനകള്‍ക്കായി മാറ്റിയിരിക്കുകയാണ്.

ഫോട്ടോയെടുക്കാൻ വേദിയിലെത്തിയ ആരാധകർ സമ്മാനിച്ചത് വാൾ; പൊതുവേദിയിൽ ദേഷ്യപ്പെട്ട് കമൽ ഹാസൻ

0
Spread the love

പൊതുവേദിയിൽ വാൾ സമ്മാനമായി നൽകിയ ആരാധകനോട് ദേഷ്യപ്പെട്ട് നടനും മക്കൾ നീതിമയ്യം നേതാവുമായ കമൽ ഹാസൻ. ചെന്നൈയിൽ നടന്ന പാർട്ടി മീറ്റിങ്ങിനിടെയാണ് കമൽ ഹാസന് വാൾ നൽകാനായി ആരാധകൻ എത്തിയത്. നാല് ആരാധകർ ചേർന്ന് കമൽ ഹാസന് വാൾ നൽകുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

നിരവധി ആളുകൾ കമലിനൊപ്പം ഫോട്ടോ എടുക്കാനായി വേദിയിലേക്ക് എത്തിയിരുന്നു. ഇതിനിടെയാണ് രണ്ട് മൂന്ന് പേർ വാളുമായി എത്തിയത്. വാളുമായി എത്തിയ ആളുകളോട് കമൽ ദേഷ്യപ്പെടുന്നുണ്ട്. തൊട്ടുപിന്നാലെ പൊലീസ് എത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി.

ആദ്യം ശാന്തമായി ഫോട്ടോയ്ക്ക് പോസ് ചെയ്തെങ്കിലും ആരാധകർ വാൾ പുറത്തെടുക്കാൻ ശ്രമിച്ചപ്പോൾ വേണ്ട എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം രോഷം പ്രകടിപ്പിക്കുന്നതുകാണാം. വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. കമൽ ഹാസനെ കൊല്ലാൻ നോക്കുവാണോ എന്ന് ആരാധകർ തമാശ രൂപേണ കമന്റ് ചെയ്യുന്നുണ്ട്.

അതേസമയം കമൽ ഹാസന്റെ മണിരത്‌നം ചിത്രം തഗ് ലൈഫ് ബോക്‌സ് തിയേറ്ററിൽ കൂപ്പുകുത്തുന്ന കാഴ്ചയായിരുന്നു കണ്ടത്. ഒരുപാട് പ്രതീക്ഷകളുമായെത്തിയ ചിത്രത്തിന് ബോക്‌സ് ഓഫീസിൽ യാതൊരു ചലനവും സൃഷ്ടിക്കാൻ സാധിച്ചില്ല.

8 മുതൽ 10 വരെ ക്ലാസുകളിലെ പഠന സമയം ഇന്നു മുതൽ അരമണിക്കൂർ വർധിക്കും; സമയമാറ്റം പ്രാബല്യത്തിൽ

0
Spread the love

സംസ്ഥാനത്തെ പുനഃക്രമീകരിച്ച സ്കൂൾ സമയമാറ്റം ഇന്ന് മുതൽ നിലവിൽ വരും. ഇതോടെ 8 മുതൽ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂർ വർധിക്കും.

വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 15 മിനിറ്റും ഉച്ചക്ക് ശേഷം 15 മിനിറ്റുമായാണ് അധിക സമയം. 8 മുതൽ 10 വരെ ക്ലാസുകളിൽ 9.45 മുതൽ 4. 15 വരെയാകും പഠനസമയം. എട്ട് പീരിയഡുകൾ നിലനിർത്തിയാണ് പുതിയ സമയമാറ്റം നിലവിൽ വരുന്നത്.

അതേസമയം വിഷയത്തിൽ സമസ്ത എതിർപ്പ് അറിയിച്ചെങ്കിലും പരാതി ലഭിച്ചാൽ ചർച്ചയാകാം എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട് . തീരുമാനം മാറ്റുന്നത് പ്രായോഗികമല്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ.സമയമാറ്റം നടപ്പാക്കുന്നത് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണെന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നത്.

ഇന്ത്യയിൽ ആകെ 150 എണ്ണം; ഏറെ നാളായി കാത്തിരുന്ന വണ്ടി സ്വന്തമാക്കി ജയസൂര്യ

0
Spread the love

ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗന്റെ കരുത്തനായ ഹാച്ച്ബാക്ക് വാഹനം സ്വന്തമാക്കി നടൻ ജയസൂര്യ. ഫോക്‌സ്‌വാഗന്റെ ഇന്ത്യയിലെ രണ്ടാമത്തെ ജിടിഐ മോഡലായ ഗോള്‍ഫ് ആണ് നടൻ സ്വന്തമാക്കിയത്. 250 ഗോൾഫ് ജിടിഐ വാഹനങ്ങൾ മാത്രമാണ് കമ്പനി ഇന്ത്യയിൽ പുറത്തിറക്കുക. ഇതിലെ ആദ്യ ബാച്ചിലെ 150 വാഹനങ്ങളിൽ ഒന്നാണ് ജയസൂര്യ സ്വന്തമാക്കിയത്.

വലിയ സന്തോഷത്തോടെയാണ് വാഹനം സ്വന്തമാക്കുന്നതെന്നും മകനായ അദ്വൈതിന്റെ ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു ഈ വാഹനമെന്നും ജയസൂര്യ പറയുന്നു. ഏറെ നാളായി കാത്തിരുന്ന വണ്ടിയാണ് ഇതെന്നും ഇന്ത്യയിൽ എത്തുന്നു എന്നു കേട്ടപ്പോൾ ഒരെണ്ണം സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും അദ്വൈതും കൂട്ടിച്ചേർത്തു.

കേരളത്തിലടക്കം വാഹന പ്രേമികളുടെ ഇഷ്ട വാഹനമാണ് ഗോൾഫ്. ബുക്കിങ് ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ആദ്യ ബാച്ചിലെ വാഹനങ്ങളെല്ലാം വിറ്റുപോയിരുന്നു. ഫോക്‌സ്‌വാഗണിന്റെ 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിൻ കരുത്തേകുന്ന വാഹനമാണിത്. 265 എച്ച്പി പവറും 370 എന്‍എം ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നു. 7 സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും വാഹനത്തിനുണ്ട്

പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാൻ 5.9 സെക്കന്റ് മതി. മണിക്കൂറില്‍ 250 കിലോമീറ്റര്‍ ആണ് വാഹനത്തിന്റെ പരമാവധി വേഗം. 52.99 ലക്ഷം രൂപയാണ് ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐയുടെ എക്സ് ഷോറൂം വില..

മലയാളത്തിലെ ആദ്യ സോംബി ചിത്രം ‘ജാംബി’; ടീസര്‍ പുറത്ത്

0
Spread the love

വീക്കെന്‍ഡ് ബ്ലോക്ബസ്‌റ്റേഴ്‌സിന്റെ വീക്കെന്‍ഡ് സിനിമാറ്റിക് യൂണിവേഴ്‌സിലെ മൂന്നാമത്തെ ചിത്രം വരുന്നു. ‘ജാംബി’ എന്ന ചിത്രത്തിന്റെ ടീസര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. ‘മിന്നല്‍ മുരളി’, ‘ഡിറ്റക്ടീവ് ഉജ്ജ്വലന്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വീക്കെന്‍ഡ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായി എത്തുന്ന ഈ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടീസര്‍ ശ്രദ്ധ നേടുകയാണ്

ഗംഭീര വിഷ്വല്‍ ട്രീറ്റ് ആകും ജാംബി എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. ത്രില്ലും ഭയവും ഒരുപോലെ ഇടകലര്‍ത്തിയാണ് ടീസര്‍ എത്തിയിരിക്കുന്നത്. ചിത്രം 2026ല്‍ റിലീസ് ചെയ്യും. ജോര്‍ജ് കോര സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാളത്തിലെ ആദ്യത്തെ സോംബി ചിത്രം ആണെന്നാണ് സൂചന. ‘ദി അണ്‍ഡെഡ് ഹാവ് എ സ്റ്റോറി ടു ടെല്‍’ എന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ് ലൈന്‍.

ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തിയ ഡിറ്റക്റ്റീവ് ഉജ്ജ്വലന്റെ അവസാനം പോസ്റ്റ് ക്രെഡിറ്റ് സീനായി ഈ ടീസര്‍ നേരത്തെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. നന്ദു മനോജ്, ഹരികൃഷ്ണന്‍ കെ ആര്‍, സംവിധായകന്‍ ജോര്‍ജ് കോര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. നവാഗതരായ ഇന്ദ്രനീല്‍ ഗോപീകൃഷ്ണനും രാഹുല്‍ ജിയും ചേര്‍ന്നാണ് ജാംബി രചിച്ച് സംവിധാനം ചെയ്യുന്നത്

തിരുവനന്തപുരത്ത് യുവതിയെ കൊന്ന് കുഴിച്ചുമൂടിയ സംഭവം; പൊലീസ് കസ്റ്റഡിയില്‍ എടുത്ത ആൾ കുറ്റം സമ്മതിച്ചു

0
Spread the love

തിരുവനന്തപുരം പനച്ചമൂട് യുവതിയെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത വിനോദ് കുറ്റം സമ്മതിച്ചു. യുവതിയെ കൊന്ന് കുഴിച്ചിട്ടതാണെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞതായാണ് വിവരം. ഇക്കഴിഞ്ഞ പന്ത്രണ്ടാം തീയതി രാവിലെ ഏഴിനും എട്ടിനും ഇടയിലാണ് കൊല നടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് ഇന്നലെ രാത്രി മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്നും ഇയാള്‍ പൊലീസിനോട് സമ്മതിച്ചതായാണ് വിവരം. ഇയാള്‍ക്കൊപ്പം പൊലീസ് കസ്റ്റഡിയില്‍ എടുത്ത സന്തോഷിന് കൊലപാതകത്തില്‍ പങ്കില്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം

വിനോദും കൊല്ലപ്പെട്ട പ്രിയംവദയും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇരുവര്‍ക്കുമിടയില്‍ സാമ്പത്തിക തര്‍ക്കമുണ്ടായിരുന്നു. ഇതേ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്നാണ് സൂചന. കൊല നടന്ന പന്ത്രണ്ടിന് രാത്രി പ്രിയംവദയെ മര്‍ദിച്ചതായി ഇയാള്‍ പൊലീസിനോട് പറഞ്ഞു. ബോധം കെട്ടശേഷം വീട്ടിലേക്ക് വലിച്ചുകൊണ്ടുപോകുകയായിരുന്നു. വീട്ടില്‍വെച്ചാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് കട്ടിലിനടിയില്‍ മൃതദേഹം സൂക്ഷിച്ചവെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാണ് പൊലീസ് പറയുന്നത്

ഇന്ന് രാവിലെയായിരുന്നു കൊലപാതക വിവരം പൊലീസില്‍ അറിയുന്നത്. വിനോദ് താമസിക്കുന്ന വീട്ടിലെ കട്ടിലിന് അടിയില്‍ മൃതദേഹം കണ്ടെത്തിയതായി വിനോദിന്റെ മകള്‍ മുത്തശ്ശി സരസ്വതിയെ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സരസ്വതി വന്ന് നോക്കുമ്പോള്‍ കട്ടിലിനടിയില്‍ മൃതദേഹം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പള്ളിവികാരിയെ വിവരം അറിയിക്കുകയായിരുന്നു. പള്ളി വികാരി അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തുമ്പോള്‍ മുറിയിലെ രക്തക്കറ കഴുകിക്കളയുന്ന വിനോദിനേയും സന്തോഷിനേയുമാണ് കണ്ടത്. തുടര്‍ന്ന് ഇരുവരേയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. മൃതദേഹം ഇതുവരെ പുറത്തെടുത്തിട്ടില്ല. ഫോറന്‍സിക് വിദഗ്ധര്‍ കൂടിയെത്തിയാലാകും മൃതദേഹം പുറത്തെടുക്കുക. വിനോദ് ലഹരിക്ക് അടിമയാണെന്ന് വിവരമുണ്ട്.

ഈ ഭക്ഷണങ്ങൾ പതിവായി കഴിക്കുന്ന ആളാണോ? എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് ക്യാൻസർ!

0
Spread the love

ക്യാൻസർ സാധ്യത കൂട്ടുന്നതിൽ ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. നമ്മുടെ ദൈനംദിന ഭക്ഷണത്തിലെ ചില ഭക്ഷണങ്ങൾ അമിതമായി കഴിക്കുമ്പോൾ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് ഹാർവാർഡ്-അഫിലിയേറ്റഡ് ഡോക്ടർമാരും പോഷകാഹാര ഗവേഷകരും ചൂണ്ടിക്കാട്ടുന്നു. ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നതാണ് ഇനി പറയുന്നത്. സംസ്കരിച്ച മാംസം (ബേക്കൺ, സോസേജുകൾ, ഹോട്ട് ഡോഗുകൾ)

സംസ്കരിച്ച മാംസങ്ങളെ ലോകാരോഗ്യ സംഘടന ഗ്രൂപ്പ് 1 കാർസിനോജനുകളായി തരംതിരിച്ചിട്ടുണ്ട്. അതായത് സംസ്കരണ സമയത്ത് രൂപം കൊള്ളുന്ന നൈട്രേറ്റുകൾ, നൈട്രൈറ്റുകൾ, പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ (PAHs) തുടങ്ങിയ സംയുക്തങ്ങൾ കാരണം അവ വൻകുടലിലും ആമാശയത്തിലും ക്യാൻസറിന് കാരണമാകുന്നതായി വിദ​ഗ്ധർ പറയുന്നു.

ചുവന്ന മാംസം (പ്രത്യേകിച്ച് കരിഞ്ഞതോ ഗ്രിൽ ചെയ്തതോ)

വലിയ അളവിൽ ചുവന്ന മാംസം കഴിക്കുന്നത് പ്രത്യേകിച്ച് ഗ്രിൽ ചെയ്തതോ ബാർബിക്യൂ ചെയ്തതോ ആയവ വൻകുടലിലും പാൻക്രിയാറ്റിക് ക്യാൻസറിലും ഉള്ള സാധ്യത വർദ്ധിപ്പിക്കും. ഉയർന്ന താപനിലയിൽ പാചകം ചെയ്യുന്നത് ഹെറ്ററോസൈക്ലിക് അമിനുകൾ (HCAs), PAHs തുടങ്ങിയ സംയുക്തങ്ങൾക്ക് ഇടയാക്കും. ഇത് ഡിഎൻഎയെ നശിപ്പിക്കും

പഞ്ചസാര ചേർത്ത മധുര പാനീയങ്ങൾ (സോഡകൾ, എനർജി ഡ്രിങ്കുകൾ)

പഞ്ചസാര നേരിട്ട് ക്യാൻസറിന് കാരണമാകില്ലെങ്കിലും സ്ഥിരമായി ഉയർന്ന അളവിൽ പഞ്ചസാര കഴിക്കുന്നത് പൊണ്ണത്തടി, ഇൻസുലിൻ പ്രതിരോധം, വിട്ടുമാറാത്ത വീക്കം എന്നിവയിലേക്ക് നയിച്ചേക്കാം. ഇവയെല്ലാം സ്തന, വൻകുടൽ ക്യാൻസറുകൾ ഉൾപ്പെടെയുള്ള നിരവധി ക്യാൻസറുകളുടെ സാധ്യത വർദ്ധിപ്പിക്കുന്നു.

ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ്

സ്വീറ്റ് ബ്രെഡ്, പാസ്ത പോലുള്ള ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ വർദ്ധിപ്പിക്കുകയും വിട്ടുമാറാത്ത വീക്കം, ഇൻസുലിൻ അളവ് വർദ്ധിക്കൽ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു. പ്രത്യേകിച്ച് സ്തനാർബുദം, പ്രോസ്റ്റേറ്റ് ക്യാൻസർ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

മദ്യപാനം

മിതമായ മദ്യപാനം പോലും സ്തനാർബുദം, കരൾ, അന്നനാളം, വൻകുടൽ കാൻസറുകൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി അമേരിക്കൻ ക്യാൻസർ സൊസൈറ്റി വ്യക്തമാക്കുന്നു

അൾട്രാ-പ്രോസസ്ഡ് പാക്കേജ്ഡ് ഫുഡുകൾ

അൾട്രാ-പ്രോസസ്ഡ് പാക്കേജ്ഡ് ഫുഡുകളിൽ അഡിറ്റീവുകൾ, പ്രിസർവേറ്റീവുകൾ, സോഡിയം, ട്രാൻസ് ഫാറ്റുകൾ എന്നിവ കൂടുതലാണ്. – ഇവ അധികമായാൽ വീക്കം, കുടൽ മൈക്രോബയോം തടസ്സം, ഗ്യാസ്ട്രോഇന്റസ്റ്റൈനൽ, മറ്റ് അർബുദങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും.

മുടിയില്‍ എണ്ണ വാരി തേച്ചാ പിടി കിട്ടില്ലെന്ന് കരുതിയോടാ ബേസിലേ! വൈറലായി താരത്തിന്റെ പഴയകാല വീഡിയോ, ടോവിനോയുടെ പ്രതികരണത്തിനായി കാത്ത് ആരാധകർ

0
Spread the love

ഒരുകാലത്ത് മലയാളികൾ ത്രില്ലടിച്ചു കണ്ടിരുന്ന പരിപാടിയായിരുന്നു കൈരളി ചാനലിൽ ജിഎസ് പ്രദീപ് അവതരിപ്പിച്ച അശ്വമേധം. ഇന്നത്തെ കുട്ടികൾ സോഷ്യൽ മീഡിയയ്ക്കും ഗെയിംമിങ്ങിനും അടിമപ്പെടുമ്പോൾ അന്നത്തെ വലിയ ഒരു തലമുറയുടെ ഇന്നത്തെ നൊസ്റ്റാൾജിയയുടെ ഭാഗം കൂടിയാണ് അശ്വമേധം. വർഷങ്ങൾക്കുശേഷം വീണ്ടുമിതാ പരിപാടിയുടെ ഒരു എപ്പിസോഡിന്റെ വീഡിയോ വൈറലാവുകയാണ്.

പരിപാടി ഇപ്പോൾ സംരക്ഷണം ചെയ്യുന്നില്ലെങ്കിലും വർഷങ്ങൾക്കിപ്പുറം വീണ്ടും അശ്വമേധത്തിന്റെ ക്ലിപ്പ് വൈറലാവാൻ കാരണം ജി എസ് പ്രദീപിന് കൺഫ്യൂഷൻ അടിപ്പിച്ച മത്സരാർത്ഥിയാണ്. അത് മറ്റാരുമല്ല മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനും നടനുമായ ബേസിൽ ജോസഫ് ആണ്.

ബേസില്‍ ജോസഫ് മനസില്‍ കരുതിയ വ്യക്തിയുടെ പേര് കണ്ടെത്താന്‍ ജി എസ് പ്രദീപിന് പതിനേഴ് ചോദ്യങ്ങള്‍ ചോദിക്കേണ്ടി വന്നു. അത്ര എളുപ്പത്തില്‍ ഉത്തരം പറയാന്‍ കുട്ടി ബേസില്‍ തയാറായില്ല. പത്ത് ചോദ്യങ്ങളുടെ യജ്ഞം റൗണ്ട് കഴിഞ്ഞും ബേസില്‍ ജോസഫിന്റെ മനസില്‍ ഉള്ളത് ആരെന്ന് കണ്ടെത്താനാവാതെ അവതാരകന്‍ മുന്നോട്ട് പോയി.

പ്രശസ്ത നര്‍ത്തകന്‍ ഉദയ് ശങ്കര്‍ ജി ആണ് ബേസില്‍ മനസില്‍ കരുതിയ വ്യക്തിയെന്ന് അവസാനം പ്രദീപ് കണ്ടെത്തുകയും ചെയ്തു. പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മാതാവുമായ എന്‍എം ബാദുഷ അടക്കമുള്ളവര്‍ വീഡിയോ പങ്കുവച്ചിട്ടുണ്ട്. എന്തായാലും പഴയ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ പ്രതികരിച്ച നടൻ ബേസിൽ ജോസഫും രംഗത്തെത്തിയിട്ടുണ്ട്. മറ്റൊരു പഴയകാല ഫോട്ടോ പങ്കുവെച്ചു കൊണ്ടായിരുന്നു ബേസിലിന്റ പ്രതികരണം. അശ്വമേധം മാത്രമല്ല സംഗീതവും വശം ഉണ്ട് എന്നായിരുന്നു ഗിറ്റാർ കയ്യിലേന്തിയ തന്റെ കുട്ടിക്കാല ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത്.

അതേസമയം ബേസിലിനു എതിരെ വരുന്ന ട്രോളുകൾക്കും കമന്റുകൾക്കും രസകരമായ പ്രതികരണം നൽകി രംഗത്തെത്തുന്ന ആളാണ് സുഹൃത്തും നടനുമായ ടോവിനോ തോമസ്. ബേസിലിന്റെ വൈറൽ വീഡിയോയിൽ താരത്തിന് പറയാനുള്ളതെന്നറിയാണ് ഇരുവരുടെയും ആരാധകരുടെ ഇപ്പോഴത്തെ ആകാംക്ഷ.

‘ടോവിനോക്ക് ഒരാഴ്ചത്തേക്ക് ഉള്ളതായി. ബേസിലെ, നീ തീര്‍ന്നെടാ’, ‘ഇനി ബേസില്‍ കുറച്ചുനാള്‍ ബഹിരാകാശത്തു ആണ് താമസം’, ‘ലെ ടിനോവ: മുടിയില്‍ എണ്ണ വാരി തേച്ചാ പിടി കിട്ടില്ലെന്ന് കരുതിയോടാ ബേസിലേ’, ‘ഇതിന് പിന്നില്‍ ടിനോവയുടെ കറുത്ത കൈകള്‍ ആണോ എന്ന് ഒരു സംശയം’ എന്നിങ്ങനെയാണ് വീഡിയോക്ക് താഴെ എത്തുന്ന ചില കമന്റുകള്‍

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts