Home Blog Page 2

ഫോട്ടോയെടുക്കാൻ വേദിയിലെത്തിയ ആരാധകർ സമ്മാനിച്ചത് വാൾ; പൊതുവേദിയിൽ ദേഷ്യപ്പെട്ട് കമൽ ഹാസൻ

0
Spread the love

പൊതുവേദിയിൽ വാൾ സമ്മാനമായി നൽകിയ ആരാധകനോട് ദേഷ്യപ്പെട്ട് നടനും മക്കൾ നീതിമയ്യം നേതാവുമായ കമൽ ഹാസൻ. ചെന്നൈയിൽ നടന്ന പാർട്ടി മീറ്റിങ്ങിനിടെയാണ് കമൽ ഹാസന് വാൾ നൽകാനായി ആരാധകൻ എത്തിയത്. നാല് ആരാധകർ ചേർന്ന് കമൽ ഹാസന് വാൾ നൽകുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

നിരവധി ആളുകൾ കമലിനൊപ്പം ഫോട്ടോ എടുക്കാനായി വേദിയിലേക്ക് എത്തിയിരുന്നു. ഇതിനിടെയാണ് രണ്ട് മൂന്ന് പേർ വാളുമായി എത്തിയത്. വാളുമായി എത്തിയ ആളുകളോട് കമൽ ദേഷ്യപ്പെടുന്നുണ്ട്. തൊട്ടുപിന്നാലെ പൊലീസ് എത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി.

ആദ്യം ശാന്തമായി ഫോട്ടോയ്ക്ക് പോസ് ചെയ്തെങ്കിലും ആരാധകർ വാൾ പുറത്തെടുക്കാൻ ശ്രമിച്ചപ്പോൾ വേണ്ട എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം രോഷം പ്രകടിപ്പിക്കുന്നതുകാണാം. വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. കമൽ ഹാസനെ കൊല്ലാൻ നോക്കുവാണോ എന്ന് ആരാധകർ തമാശ രൂപേണ കമന്റ് ചെയ്യുന്നുണ്ട്.

അതേസമയം കമൽ ഹാസന്റെ മണിരത്‌നം ചിത്രം തഗ് ലൈഫ് ബോക്‌സ് തിയേറ്ററിൽ കൂപ്പുകുത്തുന്ന കാഴ്ചയായിരുന്നു കണ്ടത്. ഒരുപാട് പ്രതീക്ഷകളുമായെത്തിയ ചിത്രത്തിന് ബോക്‌സ് ഓഫീസിൽ യാതൊരു ചലനവും സൃഷ്ടിക്കാൻ സാധിച്ചില്ല.

8 മുതൽ 10 വരെ ക്ലാസുകളിലെ പഠന സമയം ഇന്നു മുതൽ അരമണിക്കൂർ വർധിക്കും; സമയമാറ്റം പ്രാബല്യത്തിൽ

0
Spread the love

സംസ്ഥാനത്തെ പുനഃക്രമീകരിച്ച സ്കൂൾ സമയമാറ്റം ഇന്ന് മുതൽ നിലവിൽ വരും. ഇതോടെ 8 മുതൽ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂർ വർധിക്കും.

വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 15 മിനിറ്റും ഉച്ചക്ക് ശേഷം 15 മിനിറ്റുമായാണ് അധിക സമയം. 8 മുതൽ 10 വരെ ക്ലാസുകളിൽ 9.45 മുതൽ 4. 15 വരെയാകും പഠനസമയം. എട്ട് പീരിയഡുകൾ നിലനിർത്തിയാണ് പുതിയ സമയമാറ്റം നിലവിൽ വരുന്നത്.

അതേസമയം വിഷയത്തിൽ സമസ്ത എതിർപ്പ് അറിയിച്ചെങ്കിലും പരാതി ലഭിച്ചാൽ ചർച്ചയാകാം എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട് . തീരുമാനം മാറ്റുന്നത് പ്രായോഗികമല്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ.സമയമാറ്റം നടപ്പാക്കുന്നത് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണെന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നത്.

ഇന്ത്യയിൽ ആകെ 150 എണ്ണം; ഏറെ നാളായി കാത്തിരുന്ന വണ്ടി സ്വന്തമാക്കി ജയസൂര്യ

0
Spread the love

ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗന്റെ കരുത്തനായ ഹാച്ച്ബാക്ക് വാഹനം സ്വന്തമാക്കി നടൻ ജയസൂര്യ. ഫോക്‌സ്‌വാഗന്റെ ഇന്ത്യയിലെ രണ്ടാമത്തെ ജിടിഐ മോഡലായ ഗോള്‍ഫ് ആണ് നടൻ സ്വന്തമാക്കിയത്. 250 ഗോൾഫ് ജിടിഐ വാഹനങ്ങൾ മാത്രമാണ് കമ്പനി ഇന്ത്യയിൽ പുറത്തിറക്കുക. ഇതിലെ ആദ്യ ബാച്ചിലെ 150 വാഹനങ്ങളിൽ ഒന്നാണ് ജയസൂര്യ സ്വന്തമാക്കിയത്.

വലിയ സന്തോഷത്തോടെയാണ് വാഹനം സ്വന്തമാക്കുന്നതെന്നും മകനായ അദ്വൈതിന്റെ ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു ഈ വാഹനമെന്നും ജയസൂര്യ പറയുന്നു. ഏറെ നാളായി കാത്തിരുന്ന വണ്ടിയാണ് ഇതെന്നും ഇന്ത്യയിൽ എത്തുന്നു എന്നു കേട്ടപ്പോൾ ഒരെണ്ണം സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും അദ്വൈതും കൂട്ടിച്ചേർത്തു.

കേരളത്തിലടക്കം വാഹന പ്രേമികളുടെ ഇഷ്ട വാഹനമാണ് ഗോൾഫ്. ബുക്കിങ് ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ആദ്യ ബാച്ചിലെ വാഹനങ്ങളെല്ലാം വിറ്റുപോയിരുന്നു. ഫോക്‌സ്‌വാഗണിന്റെ 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിൻ കരുത്തേകുന്ന വാഹനമാണിത്. 265 എച്ച്പി പവറും 370 എന്‍എം ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നു. 7 സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും വാഹനത്തിനുണ്ട്

പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാൻ 5.9 സെക്കന്റ് മതി. മണിക്കൂറില്‍ 250 കിലോമീറ്റര്‍ ആണ് വാഹനത്തിന്റെ പരമാവധി വേഗം. 52.99 ലക്ഷം രൂപയാണ് ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐയുടെ എക്സ് ഷോറൂം വില..

മലയാളത്തിലെ ആദ്യ സോംബി ചിത്രം ‘ജാംബി’; ടീസര്‍ പുറത്ത്

0
Spread the love

വീക്കെന്‍ഡ് ബ്ലോക്ബസ്‌റ്റേഴ്‌സിന്റെ വീക്കെന്‍ഡ് സിനിമാറ്റിക് യൂണിവേഴ്‌സിലെ മൂന്നാമത്തെ ചിത്രം വരുന്നു. ‘ജാംബി’ എന്ന ചിത്രത്തിന്റെ ടീസര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. ‘മിന്നല്‍ മുരളി’, ‘ഡിറ്റക്ടീവ് ഉജ്ജ്വലന്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വീക്കെന്‍ഡ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായി എത്തുന്ന ഈ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടീസര്‍ ശ്രദ്ധ നേടുകയാണ്

ഗംഭീര വിഷ്വല്‍ ട്രീറ്റ് ആകും ജാംബി എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. ത്രില്ലും ഭയവും ഒരുപോലെ ഇടകലര്‍ത്തിയാണ് ടീസര്‍ എത്തിയിരിക്കുന്നത്. ചിത്രം 2026ല്‍ റിലീസ് ചെയ്യും. ജോര്‍ജ് കോര സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാളത്തിലെ ആദ്യത്തെ സോംബി ചിത്രം ആണെന്നാണ് സൂചന. ‘ദി അണ്‍ഡെഡ് ഹാവ് എ സ്റ്റോറി ടു ടെല്‍’ എന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ് ലൈന്‍.

ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തിയ ഡിറ്റക്റ്റീവ് ഉജ്ജ്വലന്റെ അവസാനം പോസ്റ്റ് ക്രെഡിറ്റ് സീനായി ഈ ടീസര്‍ നേരത്തെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. നന്ദു മനോജ്, ഹരികൃഷ്ണന്‍ കെ ആര്‍, സംവിധായകന്‍ ജോര്‍ജ് കോര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. നവാഗതരായ ഇന്ദ്രനീല്‍ ഗോപീകൃഷ്ണനും രാഹുല്‍ ജിയും ചേര്‍ന്നാണ് ജാംബി രചിച്ച് സംവിധാനം ചെയ്യുന്നത്

തിരുവനന്തപുരത്ത് യുവതിയെ കൊന്ന് കുഴിച്ചുമൂടിയ സംഭവം; പൊലീസ് കസ്റ്റഡിയില്‍ എടുത്ത ആൾ കുറ്റം സമ്മതിച്ചു

0
Spread the love

തിരുവനന്തപുരം പനച്ചമൂട് യുവതിയെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത വിനോദ് കുറ്റം സമ്മതിച്ചു. യുവതിയെ കൊന്ന് കുഴിച്ചിട്ടതാണെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞതായാണ് വിവരം. ഇക്കഴിഞ്ഞ പന്ത്രണ്ടാം തീയതി രാവിലെ ഏഴിനും എട്ടിനും ഇടയിലാണ് കൊല നടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് ഇന്നലെ രാത്രി മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്നും ഇയാള്‍ പൊലീസിനോട് സമ്മതിച്ചതായാണ് വിവരം. ഇയാള്‍ക്കൊപ്പം പൊലീസ് കസ്റ്റഡിയില്‍ എടുത്ത സന്തോഷിന് കൊലപാതകത്തില്‍ പങ്കില്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം

വിനോദും കൊല്ലപ്പെട്ട പ്രിയംവദയും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇരുവര്‍ക്കുമിടയില്‍ സാമ്പത്തിക തര്‍ക്കമുണ്ടായിരുന്നു. ഇതേ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്നാണ് സൂചന. കൊല നടന്ന പന്ത്രണ്ടിന് രാത്രി പ്രിയംവദയെ മര്‍ദിച്ചതായി ഇയാള്‍ പൊലീസിനോട് പറഞ്ഞു. ബോധം കെട്ടശേഷം വീട്ടിലേക്ക് വലിച്ചുകൊണ്ടുപോകുകയായിരുന്നു. വീട്ടില്‍വെച്ചാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് കട്ടിലിനടിയില്‍ മൃതദേഹം സൂക്ഷിച്ചവെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാണ് പൊലീസ് പറയുന്നത്

ഇന്ന് രാവിലെയായിരുന്നു കൊലപാതക വിവരം പൊലീസില്‍ അറിയുന്നത്. വിനോദ് താമസിക്കുന്ന വീട്ടിലെ കട്ടിലിന് അടിയില്‍ മൃതദേഹം കണ്ടെത്തിയതായി വിനോദിന്റെ മകള്‍ മുത്തശ്ശി സരസ്വതിയെ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സരസ്വതി വന്ന് നോക്കുമ്പോള്‍ കട്ടിലിനടിയില്‍ മൃതദേഹം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പള്ളിവികാരിയെ വിവരം അറിയിക്കുകയായിരുന്നു. പള്ളി വികാരി അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തുമ്പോള്‍ മുറിയിലെ രക്തക്കറ കഴുകിക്കളയുന്ന വിനോദിനേയും സന്തോഷിനേയുമാണ് കണ്ടത്. തുടര്‍ന്ന് ഇരുവരേയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. മൃതദേഹം ഇതുവരെ പുറത്തെടുത്തിട്ടില്ല. ഫോറന്‍സിക് വിദഗ്ധര്‍ കൂടിയെത്തിയാലാകും മൃതദേഹം പുറത്തെടുക്കുക. വിനോദ് ലഹരിക്ക് അടിമയാണെന്ന് വിവരമുണ്ട്.

ഈ ഭക്ഷണങ്ങൾ പതിവായി കഴിക്കുന്ന ആളാണോ? എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് ക്യാൻസർ!

0
Spread the love

ക്യാൻസർ സാധ്യത കൂട്ടുന്നതിൽ ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. നമ്മുടെ ദൈനംദിന ഭക്ഷണത്തിലെ ചില ഭക്ഷണങ്ങൾ അമിതമായി കഴിക്കുമ്പോൾ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് ഹാർവാർഡ്-അഫിലിയേറ്റഡ് ഡോക്ടർമാരും പോഷകാഹാര ഗവേഷകരും ചൂണ്ടിക്കാട്ടുന്നു. ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നതാണ് ഇനി പറയുന്നത്. സംസ്കരിച്ച മാംസം (ബേക്കൺ, സോസേജുകൾ, ഹോട്ട് ഡോഗുകൾ)

സംസ്കരിച്ച മാംസങ്ങളെ ലോകാരോഗ്യ സംഘടന ഗ്രൂപ്പ് 1 കാർസിനോജനുകളായി തരംതിരിച്ചിട്ടുണ്ട്. അതായത് സംസ്കരണ സമയത്ത് രൂപം കൊള്ളുന്ന നൈട്രേറ്റുകൾ, നൈട്രൈറ്റുകൾ, പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ (PAHs) തുടങ്ങിയ സംയുക്തങ്ങൾ കാരണം അവ വൻകുടലിലും ആമാശയത്തിലും ക്യാൻസറിന് കാരണമാകുന്നതായി വിദ​ഗ്ധർ പറയുന്നു.

ചുവന്ന മാംസം (പ്രത്യേകിച്ച് കരിഞ്ഞതോ ഗ്രിൽ ചെയ്തതോ)

വലിയ അളവിൽ ചുവന്ന മാംസം കഴിക്കുന്നത് പ്രത്യേകിച്ച് ഗ്രിൽ ചെയ്തതോ ബാർബിക്യൂ ചെയ്തതോ ആയവ വൻകുടലിലും പാൻക്രിയാറ്റിക് ക്യാൻസറിലും ഉള്ള സാധ്യത വർദ്ധിപ്പിക്കും. ഉയർന്ന താപനിലയിൽ പാചകം ചെയ്യുന്നത് ഹെറ്ററോസൈക്ലിക് അമിനുകൾ (HCAs), PAHs തുടങ്ങിയ സംയുക്തങ്ങൾക്ക് ഇടയാക്കും. ഇത് ഡിഎൻഎയെ നശിപ്പിക്കും

പഞ്ചസാര ചേർത്ത മധുര പാനീയങ്ങൾ (സോഡകൾ, എനർജി ഡ്രിങ്കുകൾ)

പഞ്ചസാര നേരിട്ട് ക്യാൻസറിന് കാരണമാകില്ലെങ്കിലും സ്ഥിരമായി ഉയർന്ന അളവിൽ പഞ്ചസാര കഴിക്കുന്നത് പൊണ്ണത്തടി, ഇൻസുലിൻ പ്രതിരോധം, വിട്ടുമാറാത്ത വീക്കം എന്നിവയിലേക്ക് നയിച്ചേക്കാം. ഇവയെല്ലാം സ്തന, വൻകുടൽ ക്യാൻസറുകൾ ഉൾപ്പെടെയുള്ള നിരവധി ക്യാൻസറുകളുടെ സാധ്യത വർദ്ധിപ്പിക്കുന്നു.

ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ്

സ്വീറ്റ് ബ്രെഡ്, പാസ്ത പോലുള്ള ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ വർദ്ധിപ്പിക്കുകയും വിട്ടുമാറാത്ത വീക്കം, ഇൻസുലിൻ അളവ് വർദ്ധിക്കൽ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു. പ്രത്യേകിച്ച് സ്തനാർബുദം, പ്രോസ്റ്റേറ്റ് ക്യാൻസർ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

മദ്യപാനം

മിതമായ മദ്യപാനം പോലും സ്തനാർബുദം, കരൾ, അന്നനാളം, വൻകുടൽ കാൻസറുകൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി അമേരിക്കൻ ക്യാൻസർ സൊസൈറ്റി വ്യക്തമാക്കുന്നു

അൾട്രാ-പ്രോസസ്ഡ് പാക്കേജ്ഡ് ഫുഡുകൾ

അൾട്രാ-പ്രോസസ്ഡ് പാക്കേജ്ഡ് ഫുഡുകളിൽ അഡിറ്റീവുകൾ, പ്രിസർവേറ്റീവുകൾ, സോഡിയം, ട്രാൻസ് ഫാറ്റുകൾ എന്നിവ കൂടുതലാണ്. – ഇവ അധികമായാൽ വീക്കം, കുടൽ മൈക്രോബയോം തടസ്സം, ഗ്യാസ്ട്രോഇന്റസ്റ്റൈനൽ, മറ്റ് അർബുദങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും.

മുടിയില്‍ എണ്ണ വാരി തേച്ചാ പിടി കിട്ടില്ലെന്ന് കരുതിയോടാ ബേസിലേ! വൈറലായി താരത്തിന്റെ പഴയകാല വീഡിയോ, ടോവിനോയുടെ പ്രതികരണത്തിനായി കാത്ത് ആരാധകർ

0
Spread the love

ഒരുകാലത്ത് മലയാളികൾ ത്രില്ലടിച്ചു കണ്ടിരുന്ന പരിപാടിയായിരുന്നു കൈരളി ചാനലിൽ ജിഎസ് പ്രദീപ് അവതരിപ്പിച്ച അശ്വമേധം. ഇന്നത്തെ കുട്ടികൾ സോഷ്യൽ മീഡിയയ്ക്കും ഗെയിംമിങ്ങിനും അടിമപ്പെടുമ്പോൾ അന്നത്തെ വലിയ ഒരു തലമുറയുടെ ഇന്നത്തെ നൊസ്റ്റാൾജിയയുടെ ഭാഗം കൂടിയാണ് അശ്വമേധം. വർഷങ്ങൾക്കുശേഷം വീണ്ടുമിതാ പരിപാടിയുടെ ഒരു എപ്പിസോഡിന്റെ വീഡിയോ വൈറലാവുകയാണ്.

പരിപാടി ഇപ്പോൾ സംരക്ഷണം ചെയ്യുന്നില്ലെങ്കിലും വർഷങ്ങൾക്കിപ്പുറം വീണ്ടും അശ്വമേധത്തിന്റെ ക്ലിപ്പ് വൈറലാവാൻ കാരണം ജി എസ് പ്രദീപിന് കൺഫ്യൂഷൻ അടിപ്പിച്ച മത്സരാർത്ഥിയാണ്. അത് മറ്റാരുമല്ല മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനും നടനുമായ ബേസിൽ ജോസഫ് ആണ്.

ബേസില്‍ ജോസഫ് മനസില്‍ കരുതിയ വ്യക്തിയുടെ പേര് കണ്ടെത്താന്‍ ജി എസ് പ്രദീപിന് പതിനേഴ് ചോദ്യങ്ങള്‍ ചോദിക്കേണ്ടി വന്നു. അത്ര എളുപ്പത്തില്‍ ഉത്തരം പറയാന്‍ കുട്ടി ബേസില്‍ തയാറായില്ല. പത്ത് ചോദ്യങ്ങളുടെ യജ്ഞം റൗണ്ട് കഴിഞ്ഞും ബേസില്‍ ജോസഫിന്റെ മനസില്‍ ഉള്ളത് ആരെന്ന് കണ്ടെത്താനാവാതെ അവതാരകന്‍ മുന്നോട്ട് പോയി.

പ്രശസ്ത നര്‍ത്തകന്‍ ഉദയ് ശങ്കര്‍ ജി ആണ് ബേസില്‍ മനസില്‍ കരുതിയ വ്യക്തിയെന്ന് അവസാനം പ്രദീപ് കണ്ടെത്തുകയും ചെയ്തു. പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മാതാവുമായ എന്‍എം ബാദുഷ അടക്കമുള്ളവര്‍ വീഡിയോ പങ്കുവച്ചിട്ടുണ്ട്. എന്തായാലും പഴയ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ പ്രതികരിച്ച നടൻ ബേസിൽ ജോസഫും രംഗത്തെത്തിയിട്ടുണ്ട്. മറ്റൊരു പഴയകാല ഫോട്ടോ പങ്കുവെച്ചു കൊണ്ടായിരുന്നു ബേസിലിന്റ പ്രതികരണം. അശ്വമേധം മാത്രമല്ല സംഗീതവും വശം ഉണ്ട് എന്നായിരുന്നു ഗിറ്റാർ കയ്യിലേന്തിയ തന്റെ കുട്ടിക്കാല ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത്.

അതേസമയം ബേസിലിനു എതിരെ വരുന്ന ട്രോളുകൾക്കും കമന്റുകൾക്കും രസകരമായ പ്രതികരണം നൽകി രംഗത്തെത്തുന്ന ആളാണ് സുഹൃത്തും നടനുമായ ടോവിനോ തോമസ്. ബേസിലിന്റെ വൈറൽ വീഡിയോയിൽ താരത്തിന് പറയാനുള്ളതെന്നറിയാണ് ഇരുവരുടെയും ആരാധകരുടെ ഇപ്പോഴത്തെ ആകാംക്ഷ.

‘ടോവിനോക്ക് ഒരാഴ്ചത്തേക്ക് ഉള്ളതായി. ബേസിലെ, നീ തീര്‍ന്നെടാ’, ‘ഇനി ബേസില്‍ കുറച്ചുനാള്‍ ബഹിരാകാശത്തു ആണ് താമസം’, ‘ലെ ടിനോവ: മുടിയില്‍ എണ്ണ വാരി തേച്ചാ പിടി കിട്ടില്ലെന്ന് കരുതിയോടാ ബേസിലേ’, ‘ഇതിന് പിന്നില്‍ ടിനോവയുടെ കറുത്ത കൈകള്‍ ആണോ എന്ന് ഒരു സംശയം’ എന്നിങ്ങനെയാണ് വീഡിയോക്ക് താഴെ എത്തുന്ന ചില കമന്റുകള്‍

കെട്ടിടത്തിൽ നിന്ന് ചാടുന്ന ദൃശ്യങ്ങൾ കണ്ടപ്പോൾ തലയിൽ കൈവച്ചുപോയി; അച്ഛന് കൊടുത്ത വാക്കിനു വേണ്ടി നന്നായി വരിക; ഷൈൻ ടോം ചാക്കോയോട് അധ്യാപിക

0
Spread the love

ലഹരി കേസുമായി ബന്ധപ്പെട്ടും നടിയുടെ പരാതിയിൽ പേര് വന്നതോടുകൂടിയും മലയാളികൾ വളരെ വിമർശന വിധേയനാക്കിയ ആളാണ് നടൻ ഷൈൻ ടോം ചാക്കോ. ലഹരി കേസിൽ പോലീസ് പിടിമുറുക്കിയതോടെ ലഹരി വിമുക്തി നേടാനും ജീവിതത്തിൽ മാറ്റം വരുത്താനും എല്ലാം നടൻ തീരുമാനിച്ചിരുന്നു. ഏറ്റവും ഒടുവിൽ ഇറങ്ങിയ സിനിമ പ്രമോഷൻ അഭിമുഖത്തിനിടെ തീർത്തും വ്യത്യസ്തനായ ഷൈൻ ചാക്കോ ആയിരുന്നു മലയാളികൾ കണ്ടത്. എന്നാൽ ലഹരി വിമുക്തിയിലൂടെ തിരിച്ചുവരവിന് ഒരുങ്ങിയ നടനെ കാത്തിരുന്നത് വലിയ ദുരന്തമായിരുന്നു.

ലഹരി വിമോചന ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് പോകുന്നതിനിടെ നടനും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽ പെടുകയും അച്ഛൻ സംഭവസ്ഥലത്ത് വച്ചുതന്നെ മരണപ്പെടുകയും ചെയ്യുകയായിരുന്നു. പിന്നീട് അങ്ങോട്ട് മലയാളികൾ കണ്ടത് അപ്രതീക്ഷിതമായി തന്റെ പ്രിയപ്പെട്ട പിതാവിനെ നഷ്ടപ്പെട്ട ദുഃഖത്തിൽ വിങ്ങി പൊട്ടുന്ന തീർത്തും നിസ്സഹായനായ ഒരു മകനെയായിരുന്നു. ഇപ്പോൾ ഭൂരിഭാഗം മലയാളികളും താരത്തിന്റെ തിരിച്ചുവരവിനായി പ്രതീക്ഷയോടെ ഇരിക്കുകയാണ്. വലിയ ഒരു ദുരന്തത്തെ അതിജീവിച്ച താരത്തിന് ഇപ്പോൾ വേണ്ടത് പിന്തുണയാണെന്ന് വ്യക്തമാക്കി പ്രമുഖ നടന്മാർ ഉൾപ്പെടെ രംഗത്തും എത്തിയിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പഴയ അധ്യാപിക ഫേസ്ബുക്കിൽ കുറച്ച് കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. താരത്തെ പൊന്നാനി സ്കൂളിൽ പഠിപ്പിച്ച അധ്യാപിക ബിന്ദുവിന്റെ കുറിപ്പാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്.

കുറിപ്പിന്റെ പൂർണ്ണരൂപം

പത്തിരുപത് കൊല്ലമെങ്കിലുംആയിക്കാണും. പൊന്നാനി എം.ഐ.യിലെ പ്ലസ്സ് വണ്‍ ക്ലാസില്‍ ഇംഗ്ലീഷ് പുസ്തകവുമായി ചെല്ലുമ്പോഴാണ് ചുരുണ്ട മുടിയുള്ള മെലിഞ്ഞൊരു പയ്യന്‍ കണ്ണില്‍പ്പെട്ടത്. ഒരു സെക്കന്റ് കണ്ണിലേക്ക് തന്നെ നോക്കിയാല്‍ അവന്റെ കണ്ണുകള്‍ കീഴ്‌പ്പോട്ടോ പുസ്തകത്തിലേക്കോ മാറുമായിരുന്നു.ക്ലാസ്സില്‍ ഷൈന്‍ ചെയ്ത് ടീച്ചര്‍മാരുടെ ഗുഡ് ലിസ്റ്റിലോ വികൃതി കാണിച്ച് ക്ലാസ് മേറ്റ്‌സിന്റെ ഗുഡ് ലിസ്റ്റിലോ പെടാന്‍ മെനക്കെടാത്തൊരു കക്ഷി. ഡയലോഗടിയില്‍ തീരെ താല്പര്യം ഇല്ലാത്ത കുട്ടി. എന്തെങ്കിലും ചോദിച്ചാല്‍ തലയും മുഖവും തടവി, തപ്പിത്തടഞ്ഞു മറുപടി പറയുന്നവന്‍. പുറത്തുകണ്ടാല്‍ ഒരു ചെറുചിരിയില്‍ പരിചയം ഒതുക്കുന്നവന്‍, കലാമേളക്കാലമാവുമ്പോഴേക്ക് വേറൊരാളാവുമായിരുന്നു.

കലോത്സവ നാടകങ്ങളിലെ അവന്റെ അനായാസ ഭാവപകര്‍ച്ചകള്‍ കണ്ട് ശരിക്കും ഞെട്ടിപ്പോയിരുന്നു. ജില്ലാ, സംസ്ഥാനകലോത്സവങ്ങളില്‍ ബെസ്റ്റ് ആക്ടര്‍ ഒക്കെയായി അവന്‍ സ്‌കൂളിന്റെയും നാടിന്റെയുമൊക്കെ പ്രിയപ്പെട്ടവനായി. ഞങ്ങളുടെ തന്നെ ഗേള്‍സ് സ്‌കൂളിലെ ടീച്ചറുടെ മകനായിട്ടും, കോഴ്‌സ് കഴിഞ്ഞു പോയവനെ ഞാനും മറന്നു.പിന്നിടെപ്പോഴോ ആണ് കമലിന്റെ ഗദ്ദാമ എടപ്പാള്‍ ഗോവിന്ദയിലിരുന്ന് കാണുമ്പോള്‍ മരുഭൂമിയിലെ ഒരു കൂടാരത്തില്‍ നിന്ന് ബെന്യാമിന്റെ ആടുജീവിതത്തിലെ നജീബിനെ ഓര്‍മിപ്പിക്കുന്നൊരു ചടച്ച രൂപം ഇറങ്ങിയോടുന്നത് കണ്ണില്‍പ്പെട്ടത്. ഈ കണ്ണുകള്‍ മുന്‍പെവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നൊരു കൊള്ളിയാന്‍ മിന്നി. ചെക്കോവിന്റെ വാന്‍കയെ കുട്ടനാട്ടിലെക്ക് കൊണ്ടുവന്ന ജയരാജിന്റെ ഒറ്റാല്‍. അതിന്റെ കുറെ പണികളില്‍ പ്രേമനുണ്ടായിരുന്നതുകൊണ്ട് റിലീസിനും മുന്‍പേ ലാപ്പ് ടോപ്പില്‍ കണ്ടിരുന്നു.ആ കുട്ടിയെ, പണിക്കെന്ന് പറഞ്ഞ് കൊത്തിക്കൊണ്ടുപോവുന്ന മേസ്ത്രിയുടെ വല്ലാത്തൊരു നീട്ടിത്തുപ്പല്‍. അപ്പോഴാണ് പണ്ട് ക്ലാസിലിരുന്ന ആ ചുരുണ്ടമുടിക്കാരന്‍ പയ്യനാണ് ഈ ഷൈന്‍ ടോം ചാക്കോ എന്നുറപ്പിക്കുന്നത്. പിന്നെ കമ്മട്ടിപ്പാടത്തും, പറവയിലും, കുറുപ്പിലും, ഭീഷ്മപര്‍വത്തിലും ഇഷ്ഖിലുമൊക്കെ അവന്റെ കഥാപാത്രങ്ങള്‍ എന്നിലെ കാഴ്ചക്കാരിയില്‍ വല്ലാത്തൊരു എടങ്ങാറുണ്ടാക്കി. ആ ഇടങ്ങാറുണ്ടാക്കാന്‍ കഴിയുന്നതിലാണല്ലോ നടനെന്ന നിലയില്‍ എന്റെ കുട്ടിയുടെ മിടുക്കെന്ന് സിനിമ കഴിഞ്ഞു തിരിച്ചുവരുന്ന വഴികളിലോര്‍ത്തു

അതിനിടക്ക്, മനംപിരട്ടലുണ്ടാക്കുന്ന ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ ചോദ്യങ്ങള്‍ക്ക് ഷൈനിലെ വികൃതിപ്പയ്യന്‍ ഉരുളയ്ക്ക് ഉപ്പേരി പോലെ കൊടുക്കുന്ന കിടിലന്‍ തര്‍ക്കുത്തരങ്ങള്‍ ഞാനും നന്നായി ആസ്വദിച്ചു. എന്റെ സ്റ്റുഡന്റാണ് ഷൈന്‍ എന്ന് പലയിടത്തും പറഞ്ഞു. വേണ്ടിടത്തെ തര്‍ക്കുത്തരങ്ങളില്‍ നില്‍ക്കാതെ അവന്റെ കുരുത്തക്കേടുകള്‍ കുഴപ്പങ്ങളിലേക്ക് പോവുന്നത് ഞാനും കണ്ടു. ഇനി ഷൈനിനെ പഠിപ്പിച്ചതാണെന്ന് പറഞ്ഞു ഞെളിയേണ്ട എന്ന് പറഞ്ഞവരും ഉണ്ട്. ഇഷ്ടമില്ലാത്തത് പറഞ്ഞാല്‍ പുച്ഛം ഇമോജി ഇടാന്‍ അന്നും രണ്ടാമതൊന്ന് ചിന്തിക്കാറില്ലായിരുന്നു.അതില്‍ നിന്നുയര്‍ന്ന ഷൈന്‍ പിന്നെയും സിനിമകളില്‍ എന്നെയും വിസ്മയിപ്പിച്ചു. മലയാളത്തിന് ഇങ്ങനെയൊരു പ്രതിഭ, ഭാഗ്യമാണെന്ന് നമ്മള്‍ പറഞ്ഞു. അന്നൊരു രാത്രി, കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടുന്ന ഈ ചങ്ങാതിയുടെ വിഷ്വല്‍ കണ്ടപ്പോള്‍…തലയില്‍ കൈവെച്ചുപോയ്.കുരുത്തക്കേടിന് പിടിക്കപ്പെട്ട കുട്ടിയെപ്പോലെ അവന്‍ പിന്നെ വന്നു. അച്ഛന്റെ കണ്ണുനീരിനുമുന്‍പില്‍ എല്ലാമവസാനിപ്പിച്ചു നന്നാവാം എന്ന്ഷൈന്‍ വാക്കുകൊടുത്തെന്ന് കേട്ടപ്പോള്‍ മനസ്സുകൊണ്ട് ഇനിയുമവനൊപ്പം തന്നെ നില്‍ക്കാന്‍ തോന്നി. ഞങ്ങള്‍ അമ്മമാരും ടീച്ചര്‍മാരും അങ്ങനെയൊക്കെയാ…എത്ര വികൃതികാട്ടിയാലും കുട്ടികളോട് ഞങ്ങള്‍ക്ക് അങ്ങനെയേ തോന്നൂ. ഷൈനിനെപ്പോലൊരു മിടുക്കാനാവുമ്പോള്‍ പ്രത്യേകിച്ചും.ജീവിതം തിരിച്ചു പിടിക്കാനുള്ള ശ്രമത്തില്‍ ഒപ്പം നില്‍ക്കുന്ന അച്ഛനെ അവന് നഷ്ടമായെന്ന വാര്‍ത്ത കണ്ടപ്പോള്‍ സങ്കടം തോന്നി. ആ നേരം നോക്കി ഷൈനിനെ പരിഹസിക്കാനും കുറ്റപ്പെടുത്താനും നോക്കുന്ന പലരെയും കണ്ടപ്പോഴാണ് അതിനേക്കാള്‍ സങ്കടം തോന്നിയത്.

പ്രിയപ്പെട്ട ഷൈന്‍… അച്ഛന് വേണ്ടി, അച്ഛന് കൊടുത്ത വാക്കിനു വേണ്ടി, അമ്മക്ക് വേണ്ടി നന്നായി വരിക. സിനിമയില്‍ത്തന്നെ നില്‍ക്കണമെന്ന് നിനക്ക് നിര്‍ബന്ധമുണ്ടോ എന്നെനിക്കറിയില്ല. മലയാള സിനിമയില്‍ നീയുണ്ടാവണമെന്ന് എന്നെപ്പോലെ കുറേയാളുകള്‍ക്ക് നല്ല നിര്‍ബന്ധമുണ്ട്.നിന്റെ ശീലം പോലെ ജീവിതത്തില്‍ അഭിനയിക്കാതിരിക്കുക; സിനിമയില്‍ അഭിനയിച്ചു ജീവിക്കുക. നിന്റെ പഴയ ബിന്ദു ടീച്ചര്‍.

‘അപ്പ’; ഫാദേഴ്സ് ഡേയിൽ വിജയ് യേശുദാസ്- ജിനോയ് ജോർജ് ടീമിന്റെ മ്യൂസിക്കൽ വീഡിയോ ആൽബം

0
Spread the love

ഫാദേഴ്സ് ഡേയിൽ അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ‘അപ്പ’ എന്ന വിജയ് യേശുദാസ്- ജിനോയ് ജോർജ് ടീമിന്റെ മ്യൂസിക്കൽ വീഡിയോ ആൽബം റിലീസ് ചെയ്തു. വിജയ് യേശുദാസിന്റെ മനോഹരമായ ആലാപനമാണ് ഈ ​ഗാനത്തെ വേറിട്ടതാക്കുന്നത്. ജിനോയ് ജോർജ് സം​ഗീതം നൽകിയിരിക്കുന്ന ഈ ​മ്യൂസിക്ക് വീഡിയോ ​ഗാനം സംവിധാനം ചെയ്തിരിക്കുന്നത് സച്ചിൻ പാലക്കിലാണ്. ​വൈശാഖ് സോമനാഥിന്റേതാണ് വരികൾ.

ജീവിതത്തിലെ ഏറ്റവും കടുപ്പമേറിയ ഘട്ടത്തിലും തണലായി നിൽക്കുന്ന ഒരു പിതാവിന്റേയും അയാളുടെ മകന്റേയും ജീവിതത്തിലൂടേയാണ് ഈ ​ഗാനം മുന്നോട്ടു പോകുന്നത്. അച്ഛനായി മനോജ് കെ.യുവും മകനായി ​ഗായകൻ സിദ്ധാർത്ഥ് മേനോനുമാണ് അഭിനയിക്കുന്നത്. സം​ഗീതം ഒരുക്കിയ ജിനോയ് ജോർജിന്റെ ജീവിതത്തിലെ അനുഭവങ്ങളാണ് ഈ ​ഗാനത്തിന് ആധാരം. ദേവി അജിത്ത്, സൂരജ്, മുഹമ്മദ് നോറൈസ് ഷാ തുടങ്ങിയവരും ​ഗാനരം​ഗത്തിൽ അഭിനയിക്കുന്നുണ്ട്.

ടോണിവേഴ്സ് മീഡിയ പ്രൊഡക്ഷൻസ്, ജിനോയ് ജോർജ് പ്രൊഡക്ഷൻസ്, വിന്റർ ഫോക്സ് സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് ഈ മ്യൂസിക്ക് വീഡിയോ നിർമ്മിച്ചിരിക്കുന്നത്. ​രാഹുൽ ദിനേശിന്റെ തിരക്കഥയൊരിക്കിയ ആൽബത്തിന്റെ ഛായാ​ഗ്രഹണം നിഖിൽ ജോണാണ്. എഡിറ്റർ സെറ്റിഫിൻ പോൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ടോണി ജേക്കബ്, സ്റ്റിൽസ്: എഡ്വിൻ ഷാജൻ, വൈശാഖ് കെ.പി. ഡി.ഐപോയറ്റിക്, കൺസെപ്റ്റ്: ബെനോയ് ജോർജ്,ടൈറ്റിൽ ഡിസൈൻ: അജന്യ പി. കുമാർ, സംഗീത നിർമ്മാണം: ജോനാഥൻ ജോസഫ്, പ്രീമിക്സ്: അലൻ പോൾ ലാൽ, മിക്സിംഗ് & മാസ്റ്ററിംഗ്: ബാലു തങ്കച്ചൻ. ഡോ. ജിനോയ് ജോർജിന്റെ യുട്യൂബ് ചാനലിലൂടെയാണ് ​ഗാനം പുറത്തിറക്കിയിരിക്കുന്നത്. ലിങ്ക്- https://www.youtube.com/watch?v=VDuJ18BXDro

‘ക്ഷമിക്കണം, ആ പദ്ധതികൾ ഞാൻ ഉപേക്ഷിച്ചു’; ഇനി കാത്തിരിക്കേണ്ടെന്ന് ആരാധകരോട് ഉണ്ണിമുകുന്ദൻ

0
Spread the love

തീയേറ്ററുകളിൽ വൻ ഹിറ്റായ ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മലയാളത്തിൽ റിലീസ് ചെയ്ത ചിത്രങ്ങളിൽ വച്ച് ഏറ്റവും വയലൻസ് നിറഞ്ഞ ചിത്രമാണ് മാർക്കോ.ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നേരത്തെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു

എന്നാൽ ഇപ്പോഴിതാ മാർക്കോയുടെ രണ്ടാം ഭാഗം ചെയ്യുന്നില്ലെന്ന വാർത്തയാണ് ആരാധകരുടെ അടുത്ത് എത്തിയിരിക്കുന്നത്. ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിന് കീഴിൽ മാർക്കോ രണ്ടാം ഭാഗത്തെ പറ്റിയുള്ള ആരാധകന്റെ കമന്റിനാണ് മറുപടിയായി ഇക്കാര്യം ഉണ്ണി പറഞ്ഞത്.

ക്ഷമിക്കണം, മാർക്കോ സീരിസ് തുടരാനുള്ള പദ്ധതികൾ ഞാൻ ഉപേക്ഷിച്ചു. പ്രൊജക്ടിറ്റ് ചുറ്റും വലിയ നെഗറ്റിവിറ്റിയാണ്. മാർക്കോയെക്കാൾ വലുതും മികച്ചതുമായ ഒന്ന് കൊണ്ടുവരാൻ ഞാൻ ശ്രമിക്കാം. നിങ്ങൾ തന്ന സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി’- എന്നാണ് ഉണ്ണി കമന്റ് ചെയ്തത്

കഴിഞ്ഞ വർഷം മലയാള സിനിമയിലെ ഏറ്റവും ഹിറ്റായ ചിത്രമായിരുന്നു മാർക്കോ. ഹനീഫ് അദേനി സംവിധാനം ചെയ്‌ത ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് ഉണ്ണി മുകുന്ദന്‍ എത്തിയത്. ചിത്രം 100 കോടിക്ക് മുകളിൽ ബോക്‌സോഫീസ് കളക്ഷൻ നേടിയിരുന്നു. മലയാളികൾ മാത്രമല്ല മറ്റ് ഭാഷാ പ്രേക്ഷകരും ചിത്രം ഏറ്റെടുത്തിരുന്നു. ചിത്രത്തിന്റെ ഹിന്ദി പതിപ്പും മികച്ച കളക്ഷനാണ് നേടിയത്. തെലുങ്ക് നടി യുക്തി തരേജയാണ് നായിക. തിരക്കഥയും ഹനീഫ് അദേനിയുടേതാണ്

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts