Home Blog Page 1469

വായ്‌നാറ്റം അകറ്റാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

0
Spread the love

ട്രെൻഡിയായ വസ്ത്രം ധരിച്ച്, മുടിയൊക്കെ അടിപൊളിയായി വെട്ടി സ്മൂതെൻ ചെയ്ത്, അധികമെന്ന് തോന്നിക്കാത്ത രീതിയിൽ മേക്കപ്പും ചെയ്തത് വരുന്ന പെൺകുട്ടിയെ ആരുമൊന്ന് നോക്കിപ്പോകും. എന്നാൽ അവൾ അടുത്തെത്തി വായ തുറന്നാലോ? ചുറ്റും നിൽക്കുന്നവർ അറിയാതെ മൂക്ക് പൊത്തിപ്പോകും. അത്രയ്ക്കുണ്ടാകും വായിൽ നിന്ന് വരുന്ന ദുർഗന്ധം. ഇത് ഒന്നോ രണ്ടോ പെൺകുട്ടികളോ ആൺകുട്ടികളോ മാത്രം നേരിടുന്ന പ്രശ്നമല്ല. ആൺ പെൺ ഭേദമന്യേ വിവിധ പ്രായക്കാരെല്ലാം നേരിടുന്ന ഒരു പ്രശ്നമാണ് ഈ വായ്നാറ്റം.

ഒന്ന്- ദന്തശുചിത്വം ഉറപ്പുവരുത്തുക. ദിവസവും രണ്ടു നേരവും നന്നായി ബ്രഷ് ചെയ്യുക.

രണ്ട്- പല്ല് തേയ്ക്കുന്ന സമയത്ത് തന്നെ നാവ് കൂടി വൃത്തിയാക്കാനും ശ്രദ്ധിക്കുക.

മൂന്ന്- മോണരോഗമോ മോണവീക്കമോ പൂപ്പലോ മറ്റ് ദന്ത രോഗങ്ങളോ ഉണ്ടെങ്കില്‍ ഉടന്‍ ദന്ത രോഗ വിദഗ്ധനെ കാണുക.

നാല്- മദ്യപാനം, പുകവലി എന്നീ ശീലങ്ങള്‍ ഒഴിവാക്കുക. ഇവ വായ്‌നാറ്റം ഉണ്ടാക്കാം.

അഞ്ച്- ആരോഗ്യപരമായ ഭക്ഷണശീലം വളര്‍ത്തിയെടുക്കുക. പഴവര്‍ഗ്ഗങ്ങള്‍ ഏതെങ്കിലും ഭക്ഷണത്തിനോടൊപ്പം കഴിക്കുന്നത് വായ്നാറ്റം അകറ്റാന്‍ സഹായിക്കും.

ആറ്- ഇടയ്ക്കിടെ ധാരാളം വെള്ളം കുടിക്കുക. വായ ഉണങ്ങിയിരിക്കുന്നത് വായ്‌നാറ്റം രൂക്ഷമാകാന്‍ കാരണമാകും.

ഏഴ്- ദിവസവും ഗ്രീന്‍ ടീ കുടിക്കുന്നത് നല്ലതാണ്. ഗ്രീന്‍ ടീയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകള്‍ക്ക് വായ്നാറ്റത്തെ ശമിപ്പിക്കാന്‍ സാധിക്കും.

എട്ട്- ആഹാരത്തിനു ശേഷം കുറച്ച്‌ പെരുംജീരകം എടുത്ത് വെറുതെ ചവയ്‌ക്കാം. പെരുംജീരകത്തിന് വായ്നാറ്റത്തിന് കാരണമാകുന്ന കീടാണുക്കളെ നശിപ്പിക്കാനുള്ള കഴിവുണ്ട്.

ജോലിയും വരുമാനവുമുണ്ടെങ്കിൽ എന്നും ഓണമാണ്- ഇന്ദ്രൻസ്

0
Spread the love

മലയാളികൾക്ക് പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടൻ ഇന്ദ്രൻസ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ താരത്തിന് ഇതിനോടകം തന്നെ സാധിച്ചിട്ടുണ്ട്. സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ജോലിയും വരുമാനവുമുണ്ടെങ്കിൽ എന്നും ഓണം തന്നെയാണ് എന്ന് തുറന്ന് പറയുകയാണ് ഇന്ദ്രൻസ്. കോവിഡ് വ്യാപനം തടയാനായി തിരുവനന്തപുരം സെൻട്രൽ ജയിലിലെ തടവുകാർക്കൊപ്പം മാസ്‌ക്ക് നിർമാണത്തിൽ പങ്കാളിയാകുന്നതുൾപ്പടെ തനിക്കാകുന്ന സന്നദ്ധ പ്രവർത്തനങ്ങൾ ഇന്ദ്രൻസ് എന്ന ഈ ചെറിയ വലിയ മനുഷ്യൻ ചെയ്തിരുന്നു. കടന്നുവന്ന വഴികളെ മറക്കാത്ത , അതേക്കുറിച്ച്‌ അഭിമാനത്തോടെ മാത്രം പറയുന്ന ഒരു പച്ച മനുഷ്യൻ…

ഇന്ദ്രൻസിന്റെ വാക്കുകൾ:

‘കുട്ടിക്കാലത്ത് ഓണം വരാൻ കാത്തിരിക്കുമായിരുന്നു, പുത്തനുടുപ്പിടാനും ഓണക്കളികൾ കളിക്കാനും സദ്യ കഴിക്കാനുമൊക്കെയുള്ള കാത്തിരിപ്പ്, എന്നാൽ മുതിർന്നപ്പോൾ ആഘോഷങ്ങളേക്കാൾ പ്രാധാന്യം ജോലിക്കായി. ഓണസമയത്തായിരിക്കും തന്റെ ടെയ്‌ലറിങ് ഷോപ്പിൽ കൂടുതൽ വർക്ക് ഉണ്ടാവുക. തന്റെ കസ്റ്റമേഴ്‌സിന്റെ ഓണത്തിന് മാറ്റ് കൂട്ടണമെങ്കിൽ അവരുടെ ഓണപ്പുടവകൾ കൃത്യ സമയത്തു ചെയ്തു കൊടുക്കണം, അപ്പോൾ പിന്നെ സ്വന്തം ആഘോഷങ്ങൾക്ക് അവിടെ സ്ഥാനമില്ലാതാകും.’
‘സിനിമയിൽ അഭിനയിച്ചു തുടങ്ങിയപ്പോഴും അത് തന്നെ സ്ഥിതി, ജോലി ഉണ്ടെങ്കിൽ അതിനു തന്നെ പ്രഥമ സ്ഥാനം, ആഘോഷങ്ങളൊക്കെ രണ്ടാമത്തെ ഉള്ളൂ, കോവിഡ് കാലമായതിനാൽ ഓണത്തിന് മകൾ എത്താനും സാധ്യതയില്ല. അല്ലെങ്കിലും എല്ലാരും രോഗവും ദുരിതവും അനുഭവിച്ചിരുന്ന ഈ കാലത്ത് ആർക്കാണ് ഓണം ആഘോഷിക്കാൻ സാധിക്കുക. കോവിഡ് എല്ലാം തകർത്തുകളഞ്ഞില്ലേ, എല്ലാവരും അങ്കലാപ്പിലാണ്, സ്ഥിരവരുമാനം ഉള്ളവർക്ക് മാത്രമാണ് ചെറിയ ആശ്വാസമുള്ളതു. പൊതുജനങ്ങളെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്.’
‘ചെറിയ കലാകാരന്മാർ, പാട്ടുകാർ, നാടൻ കലാകാരന്മാർ,. മേളക്കാർ, അവർക്കൊക്കെ ഇതുപോലെയുള്ള ഉത്സവ സീസണിലാണ് പണി ഉണ്ടാവുക. പക്ഷെ എല്ലാറ്റിനും മുകളിലേക്ക് കോവിഡ് എന്ന മഹാരോഗം വന്നു പതിച്ചു, ഓണം കൊറോണമായി. പലരും ഉള്ളിൽ കരയുകയാണ് ചിരിയുടെ മാസ്‌ക് അണിഞ്ഞിരിക്കുന്നെന്നേ ഉള്ളൂ. തന്റെ ടൈലറിംഗ് ഷോപ്പിലും അധികം പണി ഒന്നും ഇല്ല, ജോലിക്കാർക്കൊന്നും പണി കൊടുക്കാൻ ഇല്ല. ഇനി എല്ലാരും അപകടമൊന്നുമില്ലാതെ വീട്ടിലിരിക്കാൻ നോക്കുകയാണ് വേണ്ടത്, ഓണം എന്ന് പറഞ്ഞു തിക്കി തിരക്കി ഇറങ്ങി നടന്നാൽ അസുഖം വരാനുള്ള സാധ്യത കൂടും. അതുകൊണ്ടു ഇത്തവണത്തെ ഓണാഘോഷങ്ങൾ മിതമാക്കാം, സന്തോഷമില്ലെങ്കിലും ഒരു ആചാരത്തിന്റെ പേരിൽ സന്തോഷം അഭിനയിക്കാം, നമുക്ക് മനസ്സ് തുറന്നു ചിരിക്കാനും, സ്‌നേഹം കൈമാറാനും ഒന്ന് തൊട്ടുരുമ്മി ഇരിക്കാനും ഒക്കെ കഴിയുന്ന ഒരോണം പെട്ടെന്നുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കാം.’

വാസ്തവം എന്താണെന്നറിയാതെ റിയയെയും കുടുംബത്തെയും ആക്രമിക്കുന്നത് ക്രൂരതയാണ് നടി ലക്ഷ്മി മാഞ്ചു

0
Spread the love

ബോളിവുഡ് യുവതാരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ ആരോപണങ്ങള്‍ നേരിടുന്നത് താരത്തിന്റെ കാമുകിയായ റിയ ചക്രബര്‍ത്തിയാണ്. ഇതിനിടെ റിയ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മറുപടിയുമായി രംഗത്ത് എത്തിയിരുന്നു. രാജ്ദീപ്‌സര്‍ ദേശായിക്ക് നല്‍കിയ അഭിമുഖത്തിലാണ് റിയ തന്റെ ഭാഗം വ്യക്തമാക്കിയത്. ഈ അഭിമുഖം വലിയ ചര്‍ച്ചയായി മാറുകയും നാനാകോണുകളില്‍ നിന്ന് റിയക്ക് പിന്തുണ ലഭിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ റിയയ്ക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടിയും നിര്‍മ്മാതാവുമായ ലക്ഷ്മി മാഞ്ചു. വാസ്തവം അറിയാതെ റിയയെയും കുടുംബത്തെയും ആക്രമിക്കുന്നത് ക്രൂരതയാണെന്നാണ് അവര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

‘രാജ്യത്തെ നിയമവ്യവസ്ഥയിലും അന്വേഷണ ഏജന്‍സികളിലും തനിക്ക് വിശ്വാസമുണ്ട്. വാസ്തവം എന്താണെന്നറിയാതെ റിയെയെയും കുടുംബത്തെയും ആക്രമിക്കുന്നത് ക്രൂരതയാണ്. അത് അവസാനിപ്പിക്കണം’ എന്നാണ് അവര്‍ ട്വിറ്ററില്‍ കുറിച്ചത്.

മിനികൂപ്പറിന്റെ ഈ മോഡല്‍ ഇന്ത്യയില്‍ ജയസൂര്യയ്ക്ക് മാത്രം

0
Spread the love

മിനി കൂപ്പറിനോടാണ് ഇപ്പോള്‍ താരങ്ങള്‍ക്ക് പ്രിയമെന്നു തോന്നുന്നു. മമ്മൂട്ടിയ്ക്കും കുഞ്ചാക്കോ ബോബനും പിറകെ നടന്‍ ജയസൂര്യയും സ്വന്തമാക്കിയിരിക്കുകയാണ് ഒരു സുന്ദരന്‍ മിനികൂപ്പര്‍. ജയസൂര്യയുടെ മിനി കൂപ്പര്‍ കുറച്ചുകൂടി ‘എക്സ്ക്ലൂസീവ്’ ആണ്. കാരണം, ഇതേ പ്രത്യേകതകള്‍ ഉള്ള മിനി കൂപ്പര്‍ ഇന്ത്യയില്‍ മറ്റാര്‍ക്കും ഇല്ല.

മിനികൂപ്പറിന്റെ ഏറ്റവും പുതിയ പതിപ്പായ മിനി ക്ലബ് മാന്‍ ഇന്ത്യന്‍ സമ്മര്‍ എഡിഷനാണ് ജയസൂര്യ സ്വന്തമാക്കിയിരിക്കുന്നത്. ആകെ 15 മോഡലുകളാണ് മിനികൂപ്പര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഏകദേശം 54 ലക്ഷം രൂപയാണ് ഇതിന്റെ എക്സ്‌ഷോറൂം വില.

കൊച്ചിയിലെ മിനി ഡീലര്‍ഷിപ്പില്‍ നിന്നാണ് ജയസൂര്യ ഈ എക്സ്ക്ലൂസീവ് അതിഥിയെ സ്വന്തമാക്കിയത്. ഭാര്യ സരിതയ്ക്കും മക്കളായ ആദിയ്ക്കും വേദയ്ക്കുമൊപ്പം എത്തിയാണ് താരം കാര്‍ ഏറ്റുവാങ്ങിയത്.കഴിഞ്ഞ ജൂലായില്‍ ആണ് കുഞ്ചാക്കോ ബോബന്‍ മിനി കൂപ്പര്‍ സ്വന്തമാക്കിയത്. മിനി കൂപ്പറിന്റെ സ്പെഷ്യല്‍ എഡിഷന്‍ തന്നെയായിരുന്നു ചാക്കോച്ചനും സ്വന്തമാക്കിയത്. മിനികൂപ്പറിന്റെ അറുപതാം വാര്‍ഷികത്തോട് അനുബന്ധിച്ച്‌ വിപണിയിലെത്തിച്ച മോഡലായിരുന്നു ഇത്. ഈ സ്പെഷ്യല്‍ എഡിഷനില്‍ വരുന്ന കാറുകള്‍ ആകെ 20 എണ്ണമായിരുന്നു ഇന്ത്യയില്‍ ഇറക്കിയത്, കേരളത്തില്‍ നാലും. അതിലൊന്നാണ് ചാക്കോച്ചന്‍ സ്വന്തമാക്കിയത്. കൂപ്പര്‍ എസിന്റെ മൂന്ന് ഡോര്‍ വകഭേദമാണ് സ്‌പെഷ്യല്‍ എഡിഷനിലുള്ളത്. ഏകദേശം 40 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. മിനി കൂപ്പര്‍ എസ് ആണ് മമ്മൂട്ടിയുടെ പക്കലുള്ള മോഡല്‍.

നടി വിദ്യു രാമന്റെ വിവാഹനിശ്ചയം കഴിഞ്ഞു, ഫോട്ടോകള്‍ കാണാം

0
Spread the love

തമിഴ്-തെലുങ്കു കോമഡി താരം വിദ്യു രാമന്റെ വിവാഹനിശ്ചയം കഴിഞ്ഞു. സഞ്ജയ് എന്ന് ഫിറ്റ്‌നസ് മാസ്റ്ററെയാണ് വിദ്യു വിവാഹം കഴിക്കാന്‍ പോകുന്നത്. നടി തന്നെയാണ് വിവാഹനിശ്ചയത്തിന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്തത്.

വിദ്യു രാമന്റെ ശരീര വണ്ണം നായിക വേഷം ലഭിക്കാന്‍ തടസ്സമായിരുന്നു. ശരീര ഫിറ്റ്‌നസിനായും സെക്‌സിയാകാനും വിദ്യു കഠിനമായ പരിശ്രമങ്ങള്‍ നടത്തി. ഒടുവില്‍ ഫിറ്റ്‌നസ് ട്രെയിനറെ തന്നെ വിദ്യു വിവാഹം കഴിക്കുന്നു.

എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു: പേശികള്‍ ബലപ്പെടുത്താനുള്ള ചികിത്സയിലെന്ന് മകന്‍

0
Spread the love

ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മകന്‍ ചരണ്‍. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അതിതീവ്ര പരിചരണ വിഭാഗത്തിലേക്ക് വരെ അദ്ദേഹത്തെ മാറ്റിയിരുന്നു.ഇപ്പോള്‍ അച്ഛന്‍ തിരിച്ചുവരവിന്റെ പാതയിലാണെന്നും മകന്‍ പറയുന്നു. എസ്.പി.ബി അദേഹത്തിന്റെ പേശികള്‍ ബലപ്പെടുത്തുവാന്‍ ഫിസിയോതെറാപ്പി അടക്കമുള്ള വ്യായാമങ്ങള്‍ ചെയ്തു തുടങ്ങിയെന്നും ചരണ്‍ വ്യക്തമാക്കി.

അദ്ദേഹത്തിന്റെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെട്ടു. അദേഹത്തിന്റെ ആരോഗ്യ നിലയില്‍ പ്രകടമായ പുരോഗതിയുണ്ടെന്നും ചരണ്‍ പറയുന്നു.എസ്.പി.ബിയുടെ ഭാര്യ സാവിത്രിക്ക് കൊവിഡ് ബാധിച്ചിരുന്നു. രോഗം ഭേദമായ ശേഷം സാവിത്രി വീട്ടിലേക്ക് മടങ്ങി. അമ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ചരണ്‍ പറഞ്ഞു.

ഓഗസ്റ്റ് അഞ്ചിനാണ് എസ് പി ബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 13 രാത്രി വരെ ആരോഗ്യനില തൃപ്തികരമായിരുന്നു. എന്നാല്‍, ഓഗസ്റ്റ് 20ന് രാത്രിയോടെയാണ് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റിയത്.

ഓണം ആഘോഷിച്ച്‌ നയന്‍താരയും വിഘ്നേഷും; ചിത്രങ്ങള്‍ വൈറല്‍

0
Spread the love

തെന്നിന്ത്യന്‍ നടി നയന്‍താരയും സംവിധായകന്‍ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം കാത്തിരിക്കുകയാണ് ആരാധകര്‍. ഇരുവരും വിവാഹിതരാകാന്‍ പോകുന്നുവെന്ന് സൂചനകള്‍ ഇതിന് മുമ്ബ് നല്‍കിയിരുന്നു. ഇപ്പോഴിതാ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്.

കേരളത്തില്‍ ഓണം ആഘോഷിക്കുന്ന നയന്‍സിനെയും വിഘ്‌നേഷുമാണ് ചിത്രത്തില്‍ ഉള്ളത്. കൊച്ചിയിലെ നയന്‍സിന്റെ വസതിയില്‍ നിന്നുള്ള ചിത്രങ്ങള്‍ വിഘ്‌നേഷ് തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. കസവുസാരിയില്‍ അതിസുന്ദരിയാണ് നയന്‍സ്. മുണ്ടും ഷര്‍ട്ടുമായിരുന്നു വിഘ്‌നേഷിന്റെ വേഷം. ആരാധകര്‍ക്ക് ഓണാശംസകള്‍ നേരാനും വിഘ്‌നേഷ് മറന്നില്ല.

ഇപ്പോള്‍ മലയാള സിനിമയില്‍ നല്ല സ്ത്രീ കഥാപാത്രങ്ങളില്ല, മാളവിക മോഹനന്‍

0
Spread the love

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മാളവിക മോഹനന്‍.മലയാളത്തില്‍ കുറച്ച് ചിത്രങ്ങളില്‍ മാത്രം വേഷമിട്ട മാളവിക വിജയ് നായകനായി എത്തുന്ന പുതിയ ചിത്രത്തിലെ നായികയായി എത്തുകയാണ്. സോഷ്യല്‍ മീഡിയകളില്‍ സജീവമാണ് നടി. തന്റെ ബോള്‍ഡ് ചിത്രങ്ങള്‍ പങ്കുവെച്ച് നടി സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോള്‍ നടി മലയാളത്തിലെ സ്ത്രീ കഥാപാത്രങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. ഒരു മാധ്യത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ തുറന്നു പറച്ചില്‍.ഒരുകാലത്ത് നല്ല സ്ത്രീകഥാപാത്രങ്ങളുണ്ടായിരുന്ന മലയാളസിനിമയുടെ ഇപ്പോഴത്തെ അവസ്ഥ അതിനു വിപരീതമാണ്. നടന്മാരെ ചുറ്റി തിരിയുകയാണ് ഇന്നത്തെ മലയാളസിനിമ,ലിംഗപരമായ വേര്‍തിരിവ് മറ്റ് ഭാഷാസിനിമകളേക്കാള്‍ കൂടുതലാണ് ഇവിടെ.മലയാളസിനിമയില്‍ സമീപകാലത്ത് കഥാപാത്രത്തെ അവതരിപ്പിക്കാത്തതിന്റെ കാരണം പറയുന്നതിനിടെ നടി വെളിപ്പെടുത്തി.

‘സ്ത്രീകള്‍ക്കുവേണ്ടി മെച്ചപ്പെട്ട കഥാപാത്രങ്ങള്‍ മലയാളത്തില്‍ ഉണ്ടാവണം.പാര്‍വ്വതിയുടെ ടേക്ക് ഓഫ്,ഉയരെ എന്നീ സിനിമകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മലയാളത്തില്‍ നല്ല സ്ത്രീകഥാപാത്രങ്ങള്‍ ഉണ്ടായിട്ടില്ല.മലയാളസിനിമ കൂടുതല്‍ പുരുഷകേന്ദ്രീകൃതമായിരിക്കുന്നു,മറ്റ് സിനിമാമേഖലകളേക്കാള്‍ കൂടുതല്‍ എന്നാണ് എനിക്ക് തോന്നുന്നത്.എന്നെ അത്ഭുതപ്പെടുത്തുന്ന കാര്യവുമാണ് അത്.കാരണം മലയാളസിനിമയുടെ ചരിത്രത്തിലേക്ക് നോക്കിയാല്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിമാരെ കാണാം.ഉദാഹരണത്തിന് ഷീല.ഒരുപാട് നല്ല കഥാപാത്രങ്ങളെ അവര്‍ അവതരിപ്പിച്ചിട്ടുണ്ട്.ഷീല,ശോഭന,ഉര്‍വ്വശി,കാവ്യ മാധവന്‍,മഞ്ജു വാര്യര്‍ തുടങ്ങിയവരൊക്കെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചവരാണ്. പക്ഷേ ഇപ്പോഴത്തെ മലയാളസിനിമയിലേക്ക് നോക്കിയാല്‍ അത്തരമൊരു നടിയെ കണ്ടെടുക്കാനാവില്ല.സ്ത്രീകള്‍ക്കായി നല്ല കഥാപാത്രങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ് അത്.അത് ദുഖകരമായ അവസ്ഥയാണ്. അതിന് മാറ്റം വരണം. വളരെ സെക്‌സിസ്റ്റും ആയിട്ടുണ്ട് മലയാളസിനിമ.’

പാര്‍വ്വതി തന്റെ അടുത്ത സുഹൃത്താണ്,ലിംഗപരമായ വേര്‍തിരിവിനെതിരെ അവരുടെ അഭിപ്രായപ്രകടനങ്ങളോടും തനിക്ക് യോജിപ്പാണ്.’എനിക്ക് പാര്‍വ്വതിയുടെ സിനിമകള്‍ ഭയങ്കര ഇഷ്ടമാണ്.അടുത്ത സുഹൃത്താണ് പാര്‍വ്വതി.നല്ല നടിയാണ് അവര്‍.സിനിമയിലെയും സമൂഹത്തിലെയും സെക്‌സിസത്തിനെതിരായ അവരുടെ അഭിപ്രായപ്രകടനങ്ങളും ഇഷ്ടമാണ്’,-മാളവിക പറഞ്ഞു.

അമ്മയുടെ അടുത്തെത്തുക, അതാണ് എത്രയോ കാലമായി എനിക്ക് ഓണം; മോഹന്‍ലാല്‍

0
Spread the love

മലയാള സിനിമയുടെ താര രാജാവാണ് മോഹൻലാൽ.അറുപതുവയസ്സുകഴിഞ്ഞ താരം അടുത്തിടെ ചെന്നൈയിൽ നിന്നും കേരളത്തിലേക്കെത്തിയിരുന്നു.1980 ൽ പുറത്തിറങ്ങിയ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടി നടനാണ് മോഹൻലാൽ.മലയാളികൾ ഇത്രയധികം നെഞ്ചിലേറ്റിയ വേറൊരു താരം മലയാളത്തിലില്ല.ഇപ്പോളിതാ താരം ഓണത്തെക്കുറിച്ച് തുറന്നുപറയുകയാണ്.

അമ്മയുടെ അടുത്തെത്തുക.അതാണ് എത്രയോ കാലമായി എനിക്ക് ഓണമെന്ന് മലയാളികളുടെ പ്രിയപ്പെട്ട നടൻ മോഹൻലാൽ.ഇലയുടെ മുന്നിലിരിക്കുമ്പോൾ വിഭവത്തെക്കാൾ നമ്മെ സന്തോഷിപ്പിക്കുന്നത് ഇടത്തും വലത്തും ഇരിക്കാനും വിളമ്പിത്തരാനും ആളുണ്ടെന്ന തോന്നലാണ്.ഓണത്തിന് ഇത്തവണയും അമ്മയുടെ അടുത്തെത്തണമെന്നായിരുന്നു ആഗ്രഹം.അതിനാൽ ചെന്നൈയിൽനിന്നു നേരത്തേയെത്തി ക്വാറന്റീനിൽ ഇരുന്നുഓണം തരുന്നത് ഒരു കൊല്ലം മുഴുവൻ മുന്നോട്ടു പോകാനുള്ള ഊർജമാണെന്നും ഈ ദുരിതകാലത്തിനിടയിലും ഓണം നമുക്കതു തരുമെന്നു പ്രത്യാശിക്കാമെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

ഇത്തവണ ഓണത്തിന് എത്താനാകില്ലെന്നു കരുതിയതാണ്.പക്ഷേ,അമ്മയുടെ അടുത്തെത്തി.അമ്മയുടെ അടുത്തു പോയിത്തന്നെ ഓണമുണ്ണും.എന്നാലും സാമൂഹിക അകലം പാലിക്കേണ്ട സമയമാണ്.അമ്മയുടെ പ്രായം,എന്റെ യാത്ര അങ്ങനെ പലതും ഏറെ ശ്രദ്ധിക്കേണ്ട കാലമെന്നും താരം പറയുന്നു.

വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും പുത്രനായി 1960 മേയ് 21-നു പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലാണ് മോഹൻലാലിന്റെ ജനനം.മോഹൻലാൽ വിശ്വനാഥൻ നായർ എന്നാണ് യഥാർത്ഥ പേര് തിരുവനന്തപുരത്തെ എംജി കോളേജിൽ ആയിരുന്നു പഠനം.1978 ൽ പുറത്തിറങ്ങിയ തിരനോട്ടം ആയിരുന്നു മോഹൻലാൽ അഭിനയിച്ച ആദ്യ സിനിമ.സെൻസർ ബോർഡുമായി ബന്ധപ്പെട്ട ചില തടസ്സങ്ങൾ മൂലം ഈ ചിത്രം പുറത്തിറങ്ങിയില്ല.മോഹൻലാൽ അഭിനയിച്ച് ആദ്യമായി പുറത്തിറങ്ങിയ ചിത്രം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ (1980) ആയിരുന്നു.ഇതില വില്ലൻ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടുതുടർന്നിങ്ങോട്ട് മൂന്നൂറിലധികം സിനിമകളിൽ അഭിനയിച്ചു.മലയാളത്തിനു പുറമേ തമിഴ്,ഹിന്ദി,തെലുങ്ക്,കന്നഡ തുടങ്ങിയ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലും മോഹൻലാൽ അഭിനയിച്ചിട്ടുണ്ട്.

രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.ഇന്ത്യൻ ചലച്ചിത്ര ലോകത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001-ൽ അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം നൽകി രാജ്യം ആദരിച്ചു.2009-ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണൽ പദവി നൽകി.ചലച്ചിത്ര ലോകത്തിനും സംസ്കൃത നാടകത്തിനും നൽകിയ സംഭാവനകളെ മാനിച്ച് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഡോക്‌ടറേറ്റ് നൽകിയും മോഹൻലാലിനെ ആദരിച്ചിട്ടുണ്ട്.അന്തരിച്ച തമിഴ് നടനും നിർമ്മാതാവുമായ കെ.ബാലാജിയുടെ മകൾ സുചിത്രയാണ്‌ മോഹൻലാലിന്റെ ഭാര്യ.പ്രണവ്,വിസ്‌മയ എന്നിവരാണ് മക്കൾ.പ്രണവ് മോഹൻലാലും അഭിനയ രംഗത്തുണ്ട്

ഓണം എന്ന പേരിനു പിന്നിലെ കഥ ഇങ്ങനെ

0
Spread the love

ഓണം മലയാളികളുടെ സംസ്ഥാനോൽസവമാണ്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു. ഓണം സംബന്ധിച്ച്‌ പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു അഥവാ വ്യാപാരോത്സവമാണെന്ന് കരുതിപ്പോരുന്നു. കേരളത്തിൽ ഓണം തമിഴ്‌നാട്ടിൽ നിന്നും സംക്രമിച്ചതാണെന്നാണ് വിദഗ്ദ്ധമതം.

സംഘകാലത്ത് കേരളത്തിലും തമിഴ്നാട്ടിലുമെല്ലാം ബുദ്ധമതം പ്രബലമായിരുന്നു. അക്കാലത്ത് മഴക്കാലത്ത് ഭജനമിരിക്കലും പഠനവും ഒക്കെയായി ജനങ്ങൾ കഴിഞ്ഞിരുന്നു. ഈ അവസ്ഥ തീർന്ന് മഴമാറി വാണിജ്യം പുനരാരംഭിക്കുന്നത് ശ്രാവണ മാസത്തിലെ തിരുവോണ നാളിൽ ആണ്. ശ്രാവണത്തിന്റെ പാലി സമാന്തരമാണ് സാവണം. അത് ആദിരൂപം ലോപിച്ച്‌ പാലിയുടെ തന്നെ നയമനുസരിച്ച്‌ ആവണം എന്നും പിന്നീട് ഓണം എന്നും ഉള്ള രൂപം സ്വീകരിച്ചു. വാണിജ്യത്തിന്റെ ആദ്യനാൾ മുതൽ അന്നു വരെ ദൂരെ നങ്കൂരമിട്ടു കിടന്നിരുന്ന കപ്പലുകൾ സ്വർണ്ണവുമായി എത്തുകയായി. അതാണ് പൊന്നിൻ ചിങ്ങമാസവും, പൊന്നോണം എന്നീ പേരുകൾക്കും പിന്നിൽ.

എല്ലായിടത്തും അത് ക്ഷേത്രോത്സവമായിട്ടായിരുന്നു തുടങ്ങിയതെങ്കിലും പിന്നീട് അത് ഗാർഹികോത്സവമായി മാറി. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. തൃക്കാക്കരയാണ് ഓണത്തപ്പന്റെ ആസ്ഥാനം. അവിടെയാണ് ആദ്യമായി ഓണാഘോഷം നടത്തിയത് എന്നാണ് ഐതിഹ്യമെങ്കിലും അതിനേക്കാൾ വളരെ മുൻപേ തന്നെ തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ കൃതികൾ വെളിപ്പെടുത്തുന്നു.

സംഘകാലകൃതിയായ ‘മധുരൈകാഞ്ചി ‘യിലാണ് ഓണത്തെക്കുറിച്ചുളള (ഇന്ദ്രവിഴാ) ആദ്യപരാമർശങ്ങൾ കാണുന്നത്. കാലവർഷം കഴിഞ്ഞ് മാനം തെളിയുന്ന ഈ കാലത്താണ് വിദേശകപ്പലുകൾ പണ്ട് സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തിൽ കൂടുതലായി അടുത്തിരുന്നത്. അങ്ങനെ സ്വർണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിൻ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കാനുള്ള കാരണമതാണ്. കേരളത്തിൽ വിളവെടുപ്പിനേക്കാൾ അതിന്റെ വ്യാപാരത്തിനായിരുന്നു പ്രാധാന്യം എന്നതാണ് ഇന്ദ്രവിഴയും ഓണവും തമ്മിൽ ഉണ്ടായ വ്യത്യാസത്തിനു കാരണം.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts