Home Blog Page 1469

ഒറ്റ സീനുളള കഥാപാത്രത്തിനായി ദിവസങ്ങളോളം കാത്തുനിർത്തി, പലരും നുണ പറഞ്ഞ് ചതിച്ചു- ശരണ്യ ആനന്ദ്

0
Spread the love

മലയാള സിനിമയിൽ നിന്ന് ആദ്യഘട്ടത്തിൽ ഒരുപാട് മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി ശരണ്യ ആനന്ദ്. ചില സെറ്റുകളിൽ ഒറ്റ സീനുകൾ മാത്രമുളള കഥാപാത്രത്തിനായി ദിവസങ്ങളോളം കാത്തുനിർത്തിയിട്ടുണ്ട്. പലപ്പോഴും സങ്കടം വന്നിട്ട് കരഞ്ഞിട്ടുണ്ട്. കാരണം, നുണ പറഞ്ഞ് ചതിക്കുകയായിരുന്നു പലരും ചെയ്തതെന്നും താരം പറയുന്നു.

ശരണ്യയുടെ വാക്കുകൾ

ആദ്യഘട്ടത്തിൽ ഒരുപാട് മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. വീട്ടിൽ വന്ന് കഥ പറയുമ്ബോഴുളള കഥാപാത്രമായിരുന്നില്ല പലപ്പോഴും സെറ്റിൽ പോയപ്പോൾ കിട്ടിയത്. ചില സെറ്റുകളിൽ ഒറ്റ സീനുകൾ മാത്രമുളള കഥാപാത്രത്തിനായി ദിവസങ്ങളോളം കാത്തുനിർത്തിയിട്ടുണ്ട്. പലപ്പോഴും സങ്കടം വന്നിട്ട് കരഞ്ഞിട്ടുണ്ട്. കാരണം, നുണ പറഞ്ഞ് ചതിക്കുകയായിരുന്നു പലരും ചെയ്തത്. പക്ഷേ അപ്പോഴും സിനിമയോടുളള ആത്മാർത്ഥ കൊണ്ട് ഒന്നും മിണ്ടാതെ അതെല്ലാം പൂർത്തിയാക്കി കൊടുത്തു. എല്ലാവരും സിനിമയിലേക്ക് ചെല്ലുന്നത് നല്ലൊരു കഥാപാത്രം ചെയ്യണമെന്ന ആ​ഗ്രഹവുമായിട്ടാണ്. എന്നാൽ സെറ്റിൽ ചെല്ലുമ്ബോൾ പൊളളയായ കഥാപാത്രമാണ് നമ്മൾ ചെയ്യേണ്ടത് എന്നറിയുമ്ബോൾ വല്ലാത്ത നിരാശ തോന്നും. അത് സിനിമയിലേക്ക് പുതുതായി വരുന്ന ഒരുപാട് ആൾക്കാരെ നിരാശരാക്കും. ആരെയും വിളിച്ചുവരുത്തി അങ്ങനെ അപമാനിക്കരുത്. എനിക്ക് തുടക്കകാലത്ത് അത്തരം അനുഭവങ്ങൾ ഒരുപാട് സിനിമകളിൽ നേരിടേണ്ടി വന്നിട്ടുണ്ട്. സിനിമകളുടെ പേര് ഞാൻ പറയുന്നില്ല. തിയറ്ററിൽ നിന്നും അവ കാണുമ്ബോൾ ഞാൻ വേദനിച്ചിട്ടുണ്ട്. ആര് വിളിച്ചാലും ഇപ്പോൾ ഞാൻ നോ പറയേണ്ട സ്ഥലത്ത് നോ പറയും. നല്ല കാരക്ടർ റോളുകൾ മാത്രമാണ് ഇപ്പോൾ ചെയ്യുന്നത്.

ലോക്ഡൗണ്‍ മൂലം ഇടവേള ബാബു സ്വന്തം കാര്‍ വിറ്റെന്ന് നടന്‍ നന്ദു

0
Spread the love

കൊവിഡിനെ തുടര്‍ന്നുളള ലോക്ഡൗണില്‍ ഏറ്റവും അധികം പ്രതിസന്ധിയിലായവരില്‍ രാജ്യത്തെ സിനിമാലോകവും താരങ്ങളുമുണ്ട്. കേരളത്തിലും തിയറ്ററുകള്‍ അടച്ചിടുകയും ഷൂട്ടിങ്ങുകള്‍ നിര്‍ത്തിവെക്കുകയും ചെയ്തതോടെ ഇതിനെ ആശ്രയിച്ച്‌ ജീവിക്കുന്ന ആയിരക്കണക്കിന് പേരാണ് പ്രതിസന്ധിയിലാക്കിയത്. ഇതില്‍ സാധാരണക്കാരായ നടന്‍മാര്‍ മുതല്‍ താരങ്ങളുമുണ്ട്. സിനിമാലോകത്തെ ബാധിച്ച കൊവിഡിനെ കുറിച്ച്‌, തന്റെ ചുറ്റുമുളളവരെക്കുറിച്ച്‌ നടന്‍ നന്ദു വിവരിക്കുകയാണ്. അമ്മയുടെ ഭാരവാഹിയും നടനുമായ ഇടവേള ബാബു, പേര് പറയാത്ത ഒരു നടി എന്നിവര്‍ പ്രതിസന്ധിയെക്കുറിച്ചാണ് നന്ദു പറയുന്നത്. മലയാള മനോരമയുടെ വാരാന്ത്യ പതിപ്പിലായിരുന്നു നന്ദു ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.

നന്ദുവിന്‍റെ വാക്കുകള്‍ ഇങ്ങനെ

സിനിമയിലെ രണ്ട് ശതമാനം പേര്‍ക്ക് മാത്രമാണ് നല്ല സാമ്ബത്തിക ശേഷിയുളളത്. വരുമാനം മുടങ്ങിയാലും ഇരുപത് ശതമാനം പേര്‍ക്ക് കൂടി ജീവിക്കാം. സാധാരണ നടിനടന്മാര്‍, സാങ്കേതിക വിദ​ഗ്ധര്‍, അസിസ്റ്റന്റുമാര്‍, ലൈറ്റ് ബോയ്സ്, മെസ് ജോലിക്കാര്‍, ഡ്രൈവര്‍മാര്‍, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ തുടങ്ങിയവര്‍ കഷ്ടത്തിലാണ്. പലരെയും വ്യക്തിപരമായി സഹായിച്ചു. കൂടുതല്‍ സഹായിക്കാനാകാത്ത സ്ഥിതിയാണ് ഇപ്പോള്‍. സെറ്റില്‍ നമുക്ക് ഭക്ഷണം വിളമ്ബിയിരുന്നവര്‍ പട്ടിണി കിടക്കുന്നതായി കേള്‍ക്കുമ്ബോള്‍ ദുഃഖമുണ്ട്.

താരസംഘടനയായ അമ്മ സാമ്ബത്തിക ശേഷിയുളളവരില്‍ നിന്ന് പണം സമാഹരിച്ച്‌ രണ്ട് തവണ സഹായം നല്‍കി. ഏറ്റവും ഒടുവില്‍ ധനസമാഹരണം നടത്തിയപ്പോള്‍ പിരിവ് നല്‍കാന്‍ നിവൃത്തിയില്ലെന്ന് ഞാന്‍ ഇടവേള ബാബുവിനെ വിളിച്ച്‌ പറഞ്ഞു. ലോക്ഡൗണ്‍ മൂലം സ്വന്തം കാറുകളില്‍ ഒന്ന് വില്‍ക്കേണ്ടി വന്നുവെന്നാണ് അപ്പോള്‍ ഇടവേള ബാബു എന്നോട് പറഞ്ഞത്. ആറുമാസം വരുമാനം ഇല്ലാതാകുമെന്ന് ‍ഞങ്ങളാരും പ്രതീക്ഷിച്ചില്ല.

മലയാളത്തിലെ ഒരു നടി ലോക്ഡൗണിന് മുന്‍പ് കാര്‍ വാങ്ങാന്‍ ഉറച്ചു. മാസം 35,000 വീതം വായ്പ അടക്കണം. സിനിമ ഇല്ലാത്തതിനാല്‍ വരുമാനമില്ല. ലോക‍്ഡൗണ്‍ സൂചന ലഭിച്ചപ്പോള്‍ ബാങ്കുകാരെ സമീപിച്ച്‌ ഇപ്പോള്‍ വണ്ടി വേണ്ടെന്ന് പറഞ്ഞു. എന്നാല്‍ അവര്‍ കാര്‍ ഡീലര്‍ക്ക് പണം കൈമാറി കഴിഞ്ഞിരുന്നു.

ജീവിക്കാന്‍ മറ്റ് നിവര്‍ത്തിയില്ല; ഒടുവില്‍ സിനിമയ്ക്ക് പാക്ക് അപ്പ് പറഞ്ഞ് സംവിധായകന്‍ മീന്‍ കച്ചവടത്തിന് ഇറങ്ങി

0
Spread the love

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സിനിമാ മേഖല പ്രതിസന്ധിയിലായതോടെ ജീവിക്കാന്‍ മറ്റ് നിര്‍ത്തിയില്ലാതെ സിനിമയ്ക്ക് പാക്ക് അപ്പ് പറഞ്ഞ് സംവിധായകന്‍ മീന്‍ കച്ചവടത്തിന് ഇറങ്ങി. പ്രതാപ് പോത്തനെ മുഖ്യ കഥാപാത്രമാക്കി കാഫിര്‍ എന്ന ചിത്രം സംവിധാനം ചെയ്ത വിനോദ് കരിക്കോട് ആണ് അതിജീവനത്തിനായി കാരിക്കോട് ജംക്ഷനില്‍ മീന്‍ കട തുടങ്ങിയത്.

ചിത്രത്തിന്റെ രചനയും വിനോദിന്റേതാണ്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ മിക്സിങ് ചിത്രാജ്ഞലി സ്റ്റുഡിയോയില്‍ പൂര്‍ത്തിയാകാന്‍ ഒരു ദിവസം ബാക്കിനില്‍ക്കെയാണ് ലോക്ക്ഡൗണ്‍ ആരംഭിച്ചത്. ഇതോടെ സിനിമ റിലീസ് ചെയ്യാനുള്ള സ്വപ്നവും തടസപ്പെട്ടു.

മാധ്യമപ്രവര്‍ത്തകനായ വിനോദിന് കുട്ടിക്കാലം മുതലേ സിനിമ ചെയ്യണം എന്ന ആഗ്രഹമുണ്ടായിരുന്നു. ഇതിനിടെ അവസരം ഒത്തുവന്നപ്പോള്‍ കൊച്ചിയില്‍ റിപ്പോര്‍ട്ടര്‍ ആയിരിക്കെ അവധിയെടുത്ത് സിനിമ ചെയ്യാന്‍ ഇറങ്ങുകയായിരുന്നു. ലോക് ഡൗണിനെ തുടര്‍ന്ന് സ്വപ്‌നം സാക്ഷാത്കരിക്കാതെ വരികയും അതിജീവനം വെല്ലുവിളിയാവുകയും ചെയ്തു.

ഓണ്‍ലൈന്‍ മീഡിയയില്‍ റിപ്പോര്‍ട്ടിങ്ങിന് ഇറങ്ങിത്തിരിച്ചെങ്കിലും ജീവിക്കാന്‍ മറ്റു വഴി കണ്ടെത്തണമായിരുന്നു. ലോക്ഡൗണ്‍ കാലത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് പഴകിയ മത്സ്യം പിടികൂടുന്നതിനു സാക്ഷിയായതും നിയോഗമായി. നല്ല മത്സ്യം നല്‍കണമെന്ന മോഹം കൂടി ഉണ്ടായതോടെയാണ് മീന്‍കട തുടങ്ങാന്‍ തീരുമാനിച്ചതെന്ന് വിനോദ് പറയുന്നു.

അൽഫോൺസ് പുത്രനെയോർത്ത് ലജ്ജിക്കുന്നു, വിമർശനവുമായി വി.കെ പ്രകാശ്

0
Spread the love

സംവിധായകൻ അൽഫോൺസ് പുത്രനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ വി.കെ പ്രകാശ്. വികെ പ്രകാശ്-അനൂപ് മേനോൻ ചിത്രം ട്രിവാൻഡ്രം ലോഡ്ജിനെ കുറിച്ച് ഒരു അഭിമുഖത്തിൽ നടത്തിയ പരാമർശത്തെ വിമർശിച്ചാണ് വി.കെ പ്രകാശ് ഫേസ്ബുക്കിൽ കുറിപ്പ് പ്രസിദ്ധീകരിച്ചത്. അൽഫോൺസ് പുത്രനെയോർത്ത് താൻ ലജ്ജിക്കുന്നുവെന്നും, സ്വന്തം മേഖലയോടുള്ള അനാദരവാണ് അദ്ദേഹം കാട്ടിയതെന്നും വി.കെ പ്രകാശ് കുറിച്ചു.

‘നല്ല സിനിമകൾക്ക് വേണ്ടിയാണ് മലയാള സിനിമ മാറിയിരിക്കുന്നതെന്നും, ഏതാനും ചില ചിത്രങ്ങളിൽ മാത്രമാണ് മോശം ഘടകങ്ങൾ ഉള്ളതെന്നുമായിരുന്നു അനൂപ് മേനോൻ തിരക്കഥയെഴുതിയ ട്രിവാൻഡ്രം ലോഡ്ജ്, ഹോട്ടൽ കാലിഫോർണിയ ചിത്രങ്ങളുടെ പേരെടുത്ത് പറഞ്ഞുകൊണ്ടുള്ള അൽഫോൺസ് പുത്രൻറെ പരാമർശം.

‘ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രം യു സർട്ടിഫിക്കറ്റ് കൊടുത്ത് വിട്ടതാണ് ഒരു പ്രശ്നം. അതിലായിരുന്നു ഇത്തിരി ‘എ’ ഡയലോഗ്സുണ്ടായിരുന്നത്. അത് ‘യു’ സർട്ടിഫിക്കറ്റ് കൊടുത്തത് സെൻസറുക്കാരോട് ചോദിക്കേണ്ട കാര്യമാണ്. രണ്ടാമത് പറഞ്ഞത് ഹോട്ടൽ കാലിഫോർണിയ, അനൂപ് മേനോൻറെ സിനിമകൾക്കാണല്ലോ പൊതുവേ ഈ ലേബലുള്ളത്. ആഷിഖ് അബുവിൻറെ സിനിമകൾക്കോ, സമീർ താഹിറിൻറെ സിനിമകളിലോ വിനീത് ശ്രീനിവാസൻറെ സിനിമകളിലോ വൃത്തികേടില്ല, ഈ അനൂപ് മേനോൻറെ സിനിമകൾ മാത്രമല്ലല്ലോ ന്യൂ ജനറേഷൻ സിനിമകൾ. ഈ മൂന്ന് നാല് സിനിമകൾ വെച്ച് മലയാള സിനിമ തരം താഴ്ന്നു പോയി എന്ന് പറയുന്നവരോട് എനിക്കും വലിയ താൽപര്യമില്ല’- എന്നാണ് അൽഫോൺസ് പുത്രൻ മുൻപ് പറഞ്ഞിരുന്നത്.

ട്രിവാൻഡ്രം ലോഡ്ജ് സിനിമക്ക് ‘യു’ സർട്ടിഫിക്കറ്റല്ല, യു.എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരുന്നതെന്നും ഈ ചിത്രത്തിന് എന്തിനാണ് യു.എ സർട്ടിഫിക്കറ്റ് നൽകിയതെന്ന് ആ സമയത്ത് തന്നെ സെൻസർ ഓഫീസർ വ്യക്തമാക്കിയതായും വി.കെ പ്രകാശ് മറുപടി നൽകി. ചില സിനിമകൾ സംവിധായകൻറെ പേരിലും, മറ്റു ചില സിനിമകൾ തിരക്കഥാകൃത്തിൻറെ പേരിലും അറിയപ്പെടുന്നത് എങ്ങനെയാണെന്നും തികച്ചും അനാദരവാണ് സ്വന്തം മേഖലയോട് അൽഫോൺസ് പുത്രൻ കാണിച്ചതെന്നും അദ്ദേഹത്തെ ഓർത്ത് ലജ്ജിക്കുന്നുവെന്നും വി.കെ.പി തൻറെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. ഈ അഭിമുഖം എപ്പോൾ പുറത്തുവന്നതാണെന്ന് അറിയില്ലെന്നും, എപ്പോഴായാലും അത് മോശമായിപ്പോയെന്നും അദ്ദേഹം പറയുന്നുണ്ട്.

ഹാപ്പി ബർത്ത്ഡേയ് പീലിമോൾ വിത്ത്‌ ലവ് മമ്മൂട്ടി; പീലിമോൾക്ക് സർപ്രൈസ് സമ്മാനവുമായി മമ്മൂട്ടി

0
Spread the love

മലയാളത്തിന്റെ പ്രിയതാരം മെഗാസ്റ്റാർ സ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനത്തിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ വാശിപിടിച്ച്‌ കരഞ്ഞ നാലു വയസുകാരി പീലിയെന്ന ദുവയെ അത്രപെട്ടെന്ന് ഒന്നും തന്നെ ആർക്കും മറക്കാൻ കഴിയില്ല. ഇന്ന് പീലി മോൾക്ക് പിറന്നാൾ ദിനമാണ്. ഈ പിറന്നാൾ ദിനത്തിൽ ഏറെ സർപ്രൈസുകൾ ആണ് പീലിയെ കത്ത് ഇരിക്കുന്നത്. സാക്ഷാൽ മമ്മൂട്ടി തന്നെ സർപ്രൈസ് കേക്കും സമ്മാനങ്ങളും എത്തിച്ച്‌ ഞെട്ടിച്ചിരിക്കുകയാണ് പീലിമോളെ.

കൊച്ചിയിൽ നിന്ന് രണ്ട് പേർ പുത്തനുടുപ്പും കേക്കും സമ്മാനങ്ങളുമായി‌ പീലിമോളെ കാണാൻ എഹോയപ്പോൾ പീലിമോളെ പോലെ തന്നെ വീടു മുഴുവൻ അമ്ബരന്നു. ‘ഹാപ്പി ബർത്ത്ഡേയ് പീലിമോൾ, വിത്ത്‌ ലവ് മമ്മൂട്ടി’ എന്നാണ് കേക്കിൽ എഴുതിയിരുന്ന വാചകങ്ങൾ. പിതാവ് ഹമീദ് വീട്ടുകാർ തയ്യാറാക്കി വച്ച കേക്ക് തന്നെ മാറ്റി വച്ച്‌, മമ്മ‌ൂക്ക സമ്മാനിച്ച കേക്ക് മുറിച്ചായിരുന്നു പീലിയുടെ ആഘോഷം. പക്ഷേ അതുകൊണ്ടെന്നും ആഘോഷങ്ങൾ അവസാനിക്കുന്നില്ല. കേക്കു മുറിച്ചതിനു ശേഷം കാത്തിരുന്നത് അടുത്ത സർ‌പ്രൈസ്. മെഗാ സ്റ്റാർ വിഡിയോ കോളിൽ. മമ്മൂക്കയെ കണ്ടപ്പോൾ പീലി നാണം കുണുങ്ങിയായി.

പീലിക്കായി മമ്മൂട്ടി കൊച്ചിയിലെ യുവ ഫാഷൻ ഡിസൈനറായ ബെൻ ജോൺസൺ പ്രത്യേകം നെയ്തെടുത്ത ഉടുപ്പാണ് കൊടുത്തുവിട്ടത്. മമ്മൂട്ടിയുടെ സമ്മാനങ്ങളുമായി പെരിന്തൽമണ്ണയിൽ അങ്കമാലി ചമ്പന്നൂർ സ്വദേശികളായ ജോസ് പോളും ബിജു പൗലോസും ആണ് എത്തിയത്. സെപ്റ്റംബർ 7 ന് ആയിരുന്നു മമ്മൂട്ടിയുടെ ജന്മ ദിനം. മാതാപിതാക്കൾ ജോലി കഴിഞ്ഞു വരുമ്ബോൾ അവർ മമ്മൂട്ടിയുടെ ജന്മദിന ആഘോഷത്തിന് പോയതാണ് എന്ന് കരുതി പീലി വഴക്കുണ്ടാക്കിയ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.മമ്മൂട്ടിയുടെ ജന്മദിനമെന്ന് വീട്ടിൽ പറഞ്ഞപ്പോഴാണ് തന്നെ വിളിച്ചില്ലെന്ന് പറഞ്ഞ് കുഞ്ഞു പീലി പൊട്ടിക്കരഞ്ഞത്.പീലി വാശി പിടിച്ച്‌ കരയുന്ന വീഡിയോ മമ്മൂട്ടി തന്നെ ഫേസ്‌ബുക്കിൽ പങ്കുവച്ചിരുന്നു.

മിയ ഇനി അശ്വിന് സ്വന്തം

0
Spread the love

കൊച്ചി: നടി മിയ ജോർജും ബിസിനെസ്സുകാരനായ അശ്വിൻ ഫിലിപ്പും വിവാഹിതരായി. എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ വച്ചായിരുന്നു വിവാഹം. ലോക്ക്ഡൗൺ നാളുകളിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയവും മനസമ്മതവും നടന്നത്.വളരെ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം.

കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് കൊണ്ടായിരുന്നു വിവാഹം നടത്തിയത്. ഇരുവരും പള്ളിയിലേക്ക് മാസ്കും വെച്ചാണ് കയറി വന്നത്. ഓഫ് വൈറ്റ് നിറമുള്ള ഗൗൺ ആയിരുന്നു മിയയുടെ വിവാഹ വസ്ത്രം. കൈയിൽ ബോക്കയുമായിട്ടാണ് മിയ എത്തിയത്. വിവാഹവസ്ത്രത്തിനൊപ്പം വളരെ ചുരുക്കം ആക്‌സസറീസ് മാത്രമേ ഉണ്ടായിരുന്നുള്ളു.കോട്ടും സ്യൂട്ടുമായിരുന്നു അഷ്‌വിന്റെ വേഷം. വധു വരന്മാരുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിന്റെ ചടങ്ങുകളിൽ പങ്കെടുത്തിരുന്നത്. ക്രിസ്ത്യൻ ആചാരപ്രകാരം എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ വച്ച് ലളിതമായിട്ടായിരുന്നു വിവാഹം.

എറണാകുളം സ്വദേശിയും വ്യവസായിയുമായ ആഷ്‍വിൻ ഫിലിപ്പ് ആണ് മിയയുടെ വരൻ. മെയ് 30നായിരുന്നു ഇവരുടെ വിവാഹനിശ്ചയം. പാലാ സെൻറ് തോമസ് കത്തീഡ്രലിൽ വച്ച് കഴിഞ്ഞ മാസാവസാനം മനസമ്മതവും നടന്നിരുന്നു. മനസമ്മത ചടങ്ങിലും അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമായിരുന്നു ക്ഷണം.

വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമാണ് മിയയുടേത്. എറണാകുളം ആലംപറമ്പിൽ ഫിലിപ്പിന്റെയും രേണുവിന്റെയും മകനാണ് . പാലാ തുരുത്തിപ്പള്ളിൽ ജോർജിന്റെയും മിനിയുടെയും മകളാണ് മിയ.കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പ്രചരിച്ച മിയയുടെ ബ്രൈഡൽ ഷവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.പൃഥ്വിരാജ് നായകനായ ഡ്രൈവിംഗ് ലൈസൻസ് ആണ് മിയയുടെ ഏറ്റവും ഒടുവിൽ റിലീസായ സിനിമ

ഇതുവരെ പ്രണയിച്ചിട്ടില്ല-പ്രിയ വാര്യർ

0
Spread the love

നിമിഷ നേരം കൊണ്ട് ലോകം മുഴുവൻ ആരാധകരെ സൃഷ്ടിച്ച ഏക താരമാണ് പ്രിയ പ്രകാശ് വാര്യർ.ഒരു അഡാറ് ലവ് എന്ന സിനിമയിലെ കണ്ണിറുക്കി കാണിക്കുന്ന രംഗമായിരുന്നു പ്രിയയ്ക്ക് ആരാധകരെ സമ്മാനിച്ചത്.പാട്ട് ഹിറ്റായതോടെ പ്രിയയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഫോളോവേഴ്‌സിന്റെ എണ്ണം വർദ്ധിച്ചു.ലോകത്തുള്ള പല പ്രമുഖരെയും കടത്തിവെട്ടിയ റെക്കോർഡായിരുന്നു അത്.ഇപ്പോൾ ബോളിവുഡിലടക്കം അഭിനയിച്ച് തിളങ്ങി നിൽക്കുകയായിരുന്നു.അതോടൊപ്പം തന്നെ നടിയെ ചുറ്റിപ്പറ്റിക്കൊണ്ടുള്ള ട്രോളുകളും സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഇരുപത്തിയൊന്നാം ജന്മദിനം ആഘോഷിക്കുന്ന പ്രിയ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കുകയാണ്.രക്ഷാകർത്തകൾ മോഡലിംഗിലും അഭിനയത്തിലും പാട്ടിലുമെല്ലാം നല്ല പിന്തുണ നൽകുന്നുമുണ്ട്.ഇന്നത്തെ കാലത്ത് അർഹമായ പ്രാതിനിധ്യം സിനിമയിൽ നായികമാർക്കും കിട്ടുന്നുണ്ടെന്നാണ് തോന്നുന്നത്.തങ്ങളുടെ കഴിവുകൾ തീർച്ചയായും കഠിനാദ്ധ്വാനത്തിലൂടെ നായികമാർക്കും തെളിയിക്കാൻ കഴിയും.ഇക്കാര്യത്തിൽ എനിക്ക് നല്ല ആത്മവിശ്വാസമുണ്ട്.പുരുഷൻ,സ്ത്രീ,എന്നുള്ള വിവേചനം ആവശ്യമില്ലെന്നാണ് എനിക്ക് തോന്നുന്നത് എന്നും താരം പറയുന്നു.

ഇപ്പോൾ ഓർമ്മ വരുന്നത് പൗലോ കൊയ്‌ലോയുടെ ആൽകെമിസ്റ്റ് എന്ന നോവലാണ്.നമുക്ക് ഒരു സ്വപ്‌നമുണ്ടെങ്കിൽ അതിന്റെ പൂർത്തികരണത്തിന് വേണ്ടി ആത്മാർഥമായി പരിശ്രമിച്ചാൽ എന്നെങ്കിലും അത് സാക്ഷാത്കരിക്കപ്പെടും. എന്നാൽ ഈ വരി എന്റെ സ്വപ്‌നങ്ങളുടെ പൂർത്തീകരണത്തിന്റെ തുടക്കമായിട്ടാണിതിനെ കാണുന്നത്.കഠിനാദ്ധ്വാനത്തിലൂടെ ലക്ഷ്യപ്രാപ്തി കൈവരിക്കാനാകുമെന്ന് ഉറച്ച്‌ വിശ്വസിക്കുന്നു.അതിന് എല്ലാവരുടെയും പിന്തുണയും ആശംസകളും പ്രാർഥനകളും ഉണ്ടാകണം.അനൂപ് മേനോനൊപ്പമുള്ള നാൽപതുകാരന്റെ ഇരുപതുകാരി എന്ന ചിത്രത്തിലാണ് പ്രിയ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

നീ നല്ലവൾ ആണെന്ന് വിചാരിച്ചു,കഷ്ടം, അനശ്വരക്കെതിരെ സൈബർ ആക്രമണം

0
Spread the love

മലയാളികളുടെ പ്രിയ താരം അനശ്വര രാജന് ഇന്ന് ജന്മദിനം.ഉദാഹരണം സുജാത,തണ്ണീർമത്തൻ ദിനങ്ങൾ,ആദ്യരാത്രി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ താരമാണ് അനശ്വര.ഇപ്പോളിതാ അനശ്വരക്ക് ആരാധകരിൽ നിന്ന് ഏൽക്കേണ്ടി വന്നത് കടുത്ത സൈബർ ആക്രമണങ്ങളാണ്.ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത തന്റെ ഏറ്റവും പുതിയ ചിത്രത്തിനു നേരെയാണ് ഒരു വിഭാഗം സൈബർ ആക്രമണവുമായി എത്തിയിരിക്കുന്നത്.

മോഡേൺ ലുക്കിലുള്ള ഒരു ഫോട്ടോഷൂട്ട് ചിത്രം താരം പങ്കുവച്ചതാണ് ചിലരെ അസ്വസ്ഥരാക്കിയിരിക്കുന്നത്.അശ്ലീല കമന്റുകളും സദാചാര ആക്രണവും തുടരുമ്പോഴും അനശ്വരയ്ക്ക പിന്തുണയുമായി നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.ഇത്തരത്തിൽ ബേബി നയൻ‌താര, സാനിയ ഇയ്യപ്പൻ തുടങ്ങിയവരും വിമർശനത്തിന് ഇരയായിട്ടുണ്ട്.

കഴിഞ്ഞ ദിവസസമാണ് താരം പതിനെട്ടാം ജന്മദിനം ആഘോഷിച്ചത്.നിരവധി ചിത്രങ്ങളാണ് അനശ്വരയുടേതായി പുറത്തിറങ്ങാനുള്ളത്.അനശ്വരയുടെ ആദ്യ തമിഴ് ചിത്രമാണ് രാംഗി.തൃഷ നായികയാവുന്ന ചിത്രം ശരവണനാണ് സംവിധാനം ചെയ്യുന്നത്.കിടിലൻ ആക്ഷൻ രംഗങ്ങളും തൃഷ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.ഉണ്ണി ആറിന്റെ കഥയെ ആസ്പദമാക്കി കാവ്യ പ്രകാശ് ഒരുക്കുന്ന ചിത്രമാണ് വാങ്ക്.ജോജു ജോർജ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ് അവിയൽ.ഷാനിൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അങ്ങനെയുള്ള നേതാവിനെയാണ് ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്നത്, സുരേഷ് ഗോപിയെ കുറിച്ച് മേജര്‍ രവി

0
Spread the love

ലയാളികളുടെ പ്രിയപ്പെട്ട നടനാണ് സുരേഷ് ഗോപി.രാഷ്ട്രീയ പ്രവേശനത്തിന് ശേഷം അദ്ദേഹത്തെ പരിഹസിച്ചും വിമര്‍ശിച്ചും പലരും രംഗത്ത് എത്തിയിരുന്നു.എന്നാല്‍ തന്നെ കൊണ്ട് ആവും വിധം എല്ലാം അദ്ദേഹം ചെയ്യുന്നുമുണ്ട്.ഇപ്പോള്‍ സുരേഷ് ഗോപിയെ കുറിച്ച് സംവിധായകന്‍ മേജര്‍ രവി പറഞ്ഞ വാക്കുകളാണ് വൈറല്‍ ആകുന്നത്.സുരേഷ് ഗോപി എം പിയെ പോലൊരു നേതാവിനെ കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.സുരേഷ് ചെയ്യുന്ന മനുഷ്യത്വപരമായ കര്‍മ്മങ്ങള്‍ ഇവിടെ തിരഞ്ഞെടുക്കപ്പെട്ട ഒരു എം പിയും ചെയ്യുന്നില്ലെന്നും,സ്വന്തം കാശു മുടക്കി സുരേഷ് ഗോപി ചെയ്യാറുള്ള പല കാര്യങ്ങളും തനിക്ക് നേരിട്ട് അറിയാവുന്നതാണെന്നും ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ മേജര്‍ രവി വ്യക്തമാക്കി.

സുരേഷ് ഗോപിയെ കുറിച്ചിട്ട് ട്രോളുകള്‍ ഇറക്കുന്നത് കാണാം.ഒരു വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ചിലവന്മാര്‍ ഇരുന്ന് പറയുന്നതാണത്.ആ മനുഷ്യന്‍ ചെയ്യുന്ന മനുഷ്യത്വപരമായ കര്‍മ്മങ്ങള്‍ ഇവിടെ തിരഞ്ഞെടുക്കപ്പെട്ട ഒരു എം പിയും ചെയ്യുന്നില്ല.അവര്‍ ചെയ്യാത്തത് സ്വന്തം കാശു മുടക്കിയാണ് അദ്ദേഹം ചെയ്യുന്നത്.എനിക്കിത്ര വേണമെന്ന് ബാര്‍ഗയിന്‍ ചെയ്യും,അഭിനയിക്കാന്‍ പോയാല്‍.ആ ഇത്ര വാങ്ങുന്നത് അപ്പുറത്തു കൊണ്ടുപോയി കൊടുക്കുന്നത് കണ്ടിട്ടുള്ള ആളാണ് ഞാന്‍.സുരേഷിനോട് ഞാന്‍ പലപ്പോഴും ചോദിച്ചിട്ടുണ്ട് എന്താ ഇതൊക്കെ പറയാത്തതെന്ന്.ഇതൊക്കെ പറയാനുള്ളതാണോ ചേട്ടാ.അതൊക്കെ അങ്ങ് പൊയ്‌ക്കൊണ്ടിരിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.അങ്ങനെയുള്ള നേതാവിനെയാണ് ഈ പട്ടാളക്കാരന് കാണാന്‍ ആഗ്രഹിക്കുന്നത്.

ഷൂട്ടിങ്ങിന്റെ ഇടവേകളില്‍ നിലത്ത് ഷീറ്റ് വിരിച്ചിട്ട് അതിലാണ് വിശ്രമിക്കുന്നത്, ശ്രീലത നമ്പൂതിരി

0
Spread the love

പ്രശസ്തയായ ഒരു ചലച്ചിത്ര, ടി.വി അഭിനേത്രിയും ഗായികയുമാണ് ശ്രീലത എന്ന ശ്രീലത നമ്പൂതിരി. ഇരുനൂറോളം ചിത്രങ്ങളില്‍ ഇവര്‍ അഭിനയിച്ചിട്ടുണ്ട്.60-കളില്‍ നിരവധി ഗാനങ്ങള്‍ ഇവര്‍ പാടിയിട്ടുണ്ട്. വളരെക്കാലം ചലച്ചിത്ര രംഗത്തു നിന്ന് വിട്ട് നിന്ന ഇവര്‍ അടുത്ത കാലത്തായി വീണ്ടും സിനിമയില്‍ സജീവമാണ്.ഇപ്പോളിതാ കാരവന്‍ ഇല്ലാത്ത കാലത്ത് സെറ്റില്‍ നിലത്തിരുന്നു വിശ്രമിച്ച ഒരു സൂപ്പര്‍ താരം നമുക്ക് ഉണ്ടായിരുന്നുവെന്നും അത് പ്രേംനസീറാണെന്നും തുറന്ന് പറയുകയാണ് ശ്രീലത നമ്പൂതിരി.

മറ്റാര്‍ക്കും അറിയാത്ത ഒരു പ്രേംനസീറിനെ ഞങ്ങള്‍ക്കറിയാം. അത് ഗായകനായ പ്രേംനസീറിനെയാണ്. കരവാന്‍ ഇല്ലാത്ത കാലമാണല്ലോ. ഷൂട്ടിങ്ങിന്റെ ഇടവേകളില്‍ നിലത്ത് ഷീറ്റ് വിരിച്ചിട്ട് അതിലാണ് വിശ്രമിക്കുന്നത്. പാട്ട് പാടാനും കേള്‍ക്കാനും അദ്ദേഹത്തിന് ഇഷ്ടമായിരുന്നു.


പ്രത്യേകിച്ച്‌ ശാസ്ത്രീയ സംഗീതം പാടി കേള്‍ക്കാന്‍. ആ സമയം എന്ത് കയ്യില്‍ കിട്ടിയാലും അതില്‍ നന്നായി താളമിടും. കലമോ കുടമോ മരകഷണമോ എന്തായാലും മതി. നേരത്തെ ഷൂട്ടിംഗ് കഴിയുന്ന ചില ദിവസങ്ങളില്‍ മറ്റു തിരക്കുകള്‍ ഇല്ലെങ്കില്‍ കച്ചേരിക്കായി ഞങ്ങളോടൊപ്പം കൂടും. അദ്ദേഹം എപ്പോഴും പാടുന്ന പാട്ടായിരുന്നു പാടാത്ത വീണയും പാടും. പ്രേമത്തിന്‍ ഗന്ധര്‍വ വിരല്‍ തൊട്ടാലെന്നു ശ്രീലത പറഞ്ഞു

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts