Home Blog Page 1475

സൂചി കുത്തിയപ്പോള്‍ പേടിയോ വേദനയോ അല്ല തോന്നിയത്, അഭിമാനമാണ്

0
Spread the love

ദുബായ്: ലോകം മുഴുവന്‍ കോവിഡിനെതിരെ പോരാടുകയാണ്. വാക്‌സിനായി ഓരോ രാജ്യങ്ങളും രാപ്പകല്‍ അന്യേ പ്രവര്‍ത്തിക്കുകയാണ്. ഇതിനിടെ റഷ്യ വാക്‌സിന്‍ കണ്ട് പിടിക്കുകയും പരീക്ഷിക്കുകയും ചെയ്തു. യുഎഇയില്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്ക് ചേര്‍ന്നിരിക്കുകയാണ് ഒരു മലയാളിയും. പട്ടാമ്പി അള്ളന്നൂര്‍ അന്‍സാര്‍ മുഹമ്മദ് ആണ് ആ അവസരം ആഹ്ലാദത്തോടെ സ്വീകരിച്ചിത്. വലതുകയ്യില്‍ സൂചി കുത്തിയപ്പോള്‍ പേടിയോ വേദനയോ അല്ല തോന്നിയത്, അഭിമാനമാണ്. കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിനു ഞാനും തിരഞ്ഞെടുക്കപ്പെട്ടല്ലോ..’- അദ്ദേഹം പറഞ്ഞു.

യുഎഇയില്‍ കോവിഡ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിന് വിധേയരായവരില്‍ അനസാറുമുണ്ട്. രണ്ട് ഡോസുകള്‍ വീതമുള്ള വാക്‌സിന്‍ പരീക്ഷണത്തിന്റെ അനുഭവം അന്‍സാര്‍ തന്നെ വിവരിക്കുകയാണ്. ‘വാക്‌സിനേഷന്‍ പരീക്ഷണത്തിനു സമ്മതമുള്ളവരെ കണ്ടെത്താന്‍ സര്‍ക്കാര്‍ ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ സംഘടിപ്പിച്ചിരുന്നു. ഒരുപാടു മാനദണ്ഡങ്ങള്‍ പാലിച്ചാണ് റജിസ്‌ട്രേഷന്‍. 55 വയസ്സിനു താഴെയുള്ളവരാകണം, ആസ്ത്!മയോ പ്രമേഹമോ ഹൃദ്രോഗമോ പാടില്ല, ഹൃദ്രോഗമുണ്ടാകാന്‍ പാടില്ല, അലര്‍ജിയുള്ളവര്‍ ആകരുത് തുടങ്ങിയവയാണ് മാനദണ്ഡം. തിരഞ്ഞെടുക്കപ്പെട്ടവരോട് അബുദാബി എക്‌സ്ബിഷന്‍ സെന്ററിലെത്താനാണ് പറഞ്ഞത്. വാക്‌സീന്റെ ഒന്നും രണ്ടും ഘട്ട പരീക്ഷണം ചൈനയില്‍ കഴിഞ്ഞെന്നും മൂന്നാം ഘട്ടമാണ് യുഎഇയില്‍ നടക്കുന്നത് അധികൃതര്‍ വിശദീകരിച്ചിരുന്നു. വാക്‌സീന്റെ പാര്‍ശ്വഫലത്തെക്കുറിച്ചു പറഞ്ഞു മനസ്സിലാക്കിയശേഷം ആരോഗ്യ പരിശോധന നടത്തി.

രക്തസമ്മര്‍ദം കൂട!ുതലാണെന്നു ചൂണ്ടിക്കാട്ടി പലരെയും മടക്കിയയച്ചു. കോവിഡ് ടെസ്റ്റ് അടക്കം ചെയ്ത ശേഷമാണ് വാക്‌സീന്‍ കുത്തിവച്ചത്. അരമണിക്കൂര്‍ കഴിഞ്ഞും അസ്വസ്ഥതകളൊന്നുമുണ്ടായില്ലെങ്കില്‍ വീട്ടില്‍ പോകാം. 24 മണിക്കൂര്‍ പൂര്‍ത്തിയാകുമ്പോള്‍ വിഡിയോ കോളിലൂടെ അവര്‍ നമ്മുടെ ആരോഗ്യ സ്ഥിതി ചോദിച്ചറിയും. 21 ദിവസം പൂര്‍ത്തിയായാല്‍ രണ്ടാം ഡോസ് തരും. അത്രമാത്രം.’ – അന്‍സാര്‍ പറഞ്ഞു.

അതുകേട്ട് ജോർജൂട്ടി കസേരയിലേക്ക് ചായുകയാണ്. പുള്ളിക്ക് മനസിലായി ഭാര്യ മണ്ടത്തരമാണ് പറഞ്ഞതെന്ന്- ജീത്തു ജോസഫ്

0
Spread the love

മലയാള സിനിമ ചരിത്രത്തിലെ സൂപ്പർഹിറ്റ് ചിത്രമാണ് ദൃശ്യം. മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ചിത്രത്തിന് ഇന്നും ആരാധകരാണ്. സിനിമയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ്.എന്നാൽ ചിത്രത്തിലെ ഒരു രംഗത്തിൽ തനിക്കുണ്ടായിരുന്ന അവ്യക്തതയെക്കുറിച്ച്‌ തുറന്നു പറയുകയാണ് ജീത്തു ജോസഫ്. പൊലീസ് വീട്ടിലെത്തുന്ന ഒരു രംഗത്തിൽ ജോർജ്കുട്ടിയുടെ റിയാക്ഷനെന്താവണമെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും അതിനാൽ ലാലേട്ടനോട് അത് പറഞ്ഞുകൊടുക്കാനും തനിക്ക് ആയില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. കോളെജ് വിദ്യാർഥികൾക്കായി കേരള സർക്കാർ നടപ്പാക്കുന്ന നൈപുണ്യ വികസന പരിപാടിയുടെ ഭാഗമായി ഒരുക്കിയ അഭിമുഖസംഭാഷണത്തിലാണ് ജീത്തു ഇക്കാര്യം പറയുന്നത്.

ജോർജ്ജൂട്ടിയെ കാണാൻ വീട്ടിൽ പൊലീസുകാർ വന്ന് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ആ ഷോട്ട്. ദൃശ്യത്തിലെ എല്ലാ റിയാക്ഷൻസിനെക്കുറിച്ചും എനിക്ക് വ്യക്തമായ ധാരണയുണ്ട്. പക്ഷേ ഒരു റിയാക്ഷനെക്കുറിച്ചു മാത്രം എനിക്ക് അറിയുമായിരുന്നില്ല, അവിടെ എന്താണ് വേണ്ടതെന്ന്.. എനിക്ക് ലാലേട്ടനോട് പറഞ്ഞുകൊടുക്കാനും അറിയില്ല എന്താണ് റിയാക്ഷനെന്ന്. സംഭവം ഇതാണ്, പൊലീസുകാരുടെ ചോദ്യങ്ങൾക്കിടെ റാണി ഇടയ്ക്കുകയറി പറയുന്നുണ്ട്, അതിന് ഓഗസ്റ്റ് രണ്ടിന് ഞങ്ങൾ ഇവിടെ ഇല്ലായിരുന്നല്ലോ എന്ന്. അതുകേട്ട് ജോർജൂട്ടി കസേരയിലേക്ക് ചായുകയാണ്. പുള്ളിക്ക് മനസിലായി ഭാര്യ മണ്ടത്തരമാണ് പറഞ്ഞതെന്നും സംഗതി കൈയിൽ നിന്ന് പോയെന്നും. എന്നാൽ ജോർജൂട്ടിയുടെ മുഖത്ത് ഞെട്ടൽ വരാൻ പാടില്ല. ശരിക്കും കഥാപാത്രത്തിൻറെ ഉള്ളിൽ ഒരു പിടച്ചിലാണ്. അത് പുറമെ കാണിക്കാനും പറ്റില്ല. സംസാരിച്ചുകൊണ്ടിരുന്നയാൾ പിന്നിലേക്ക് ചാഞ്ഞിട്ട് ഒരു വശത്തേക്ക് നോക്കും കഥാപാത്രം. ആ ഷോട്ട് ഞാൻ നേരത്തെ പ്ലാൻ ചെയ്തിരുന്നു. സംഭാഷണം പറയുന്ന റാണി ഫോക്കസ് ഔട്ടിൽ ആണ്. ഫോക്കസ് ലാലേട്ടലിനാണ് വച്ചത്. കാരണം എനിക്ക് ആ റിയാക്ഷൻ ആയിരുന്നു പ്രധാനം. ആക്ഷൻ പറഞ്ഞപ്പൊ ലാലേട്ടൻ എന്തോ ചെയ്തു. അതാണ് അവിടെ വേണ്ടിയിരുന്ന യഥാർഥ റിയാക്ഷൻ.” ജീത്തു ജോസഫ് പറയുന്നു.

മോഹൻലാലും മീനയും പ്രധാന വേഷത്തിൽ എത്തിയ ചിത്രം വലിയ വിജയം നേടിയിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ അണിയറ പ്രവർത്തനങ്ങളിലാണ് ജിത്തു ജോസഫ്. ഉടനെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഈ സാഹചര്യങ്ങളെ തരണം ചെയ്ത് അദ്ദേഹം തിരിച്ചുവരുമെന്ന് എനിക്കുറപ്പാണ്; എസ്പിബിയുടെ തിരിച്ചുവരവിന് പ്രാര്‍ത്ഥിച്ച്‌ ചിത്ര

0
Spread the love

കൊവിഡ് വൈറസ് ബാധയെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ്പി ബാലസുബ്രമണ്യത്തിനു വേണ്ടി പ്രാര്‍ത്ഥിച്ച്‌ കെഎസ് ചിത്ര. അദ്ദേഹം കരുത്തനും പോസിറ്റീവ് ചിന്താഗതിക്കാരനുമായ വ്യക്തിയാണെന്നും എത്രയും പെട്ടെന്ന് അദ്ദേഹം തിരിച്ചുവരുമെന്ന് വിശ്വാസമുണ്ടെന്നുമാണ് ചിത്ര ഫേസ്ബുക്കില്‍ കുറിച്ചത്.

അതേസമയം ചികിത്സയില്‍ കഴിയുന്ന എസ്പിബിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നാണ് കുടുബം അറിയിച്ചത്. ഇന്നലെ രാത്രി മുതല്‍ അദ്ദേഹത്തിന്റെ ആരോഗ്യനില ഭേദപ്പെട്ട് വരുന്നതായി മകന്‍ എസ്പി ചരണ്‍ ആണ് അറിയിച്ചത്. എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയുണ്ടെന്നും തെറ്റായ പ്രചരണങ്ങള്‍ നടത്തരുതെന്നും കുടുംബം അഭ്യര്‍ത്ഥിച്ചു.

കൊവിഡ് വൈറസ്ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി ഒരാഴ്ച മുമ്ബ് ആശുപത്രിയില്‍ പ്രവേശിച്ച ഉടനെ തന്നെ തന്റെ ആരോഗ്യനിലയും രോഗവിവരവും വ്യക്തമാക്കി എസ്പിബി തന്നെ വീഡിയോ പുറത്തുവിട്ടിരുന്നു. താന്‍ ഉടന്‍ തന്നെ തിരിച്ചുവരുമെന്നും കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നാണ് അന്ന് അദ്ദേഹം വീഡിയോയില്‍ വ്യക്തമാക്കിയത്.

എന്നാല്‍ വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. ചെന്നൈ എംജിആര്‍ മെഡിക്കല്‍ സെന്ററിലെ വിദഗ്ധ ഡോക്ടര്‍മാരുടെ മുഴുവന്‍ സമയ നിരീക്ഷണത്തിലാണ് എസ്പിബി ഇപ്പോള്‍. നിലവില്‍ അദ്ദേഹത്തിന് വെന്റിലേറ്റര്‍ സപ്പോര്‍ട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനിലയില്‍ പുരോഗതി

0
Spread the love

പ്രശസ്ത ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ബന്ധുക്കള്‍ അറിയിക്കുകയുണ്ടായി. എസ്പിബിയുടെ ആരോഗ്യനില രാവിലെ ഉണ്ടായിരുന്നതിനേക്കാള്‍ വളരെയേറെ മെച്ചപ്പെട്ടതായി മകന്‍ എസ്.പി ചരണ്‍ പറഞ്ഞു.

ഉത്കണ്ഠയ്‌ക്ക് കാരണമില്ലെന്നും അദ്ദേഹം സുഖം പ്രാപിക്കുമെന്നും ചരണ്‍ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും വൈകുന്നേരത്തോടെ സുഖം പ്രാപിച്ചു- സഹോദരി എസ്.പി വസന്ത അറിയിച്ചു.

ഓഗസ്റ്റ് 5 നായിരുന്നു ചെന്നൈയിലെ എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ എസ്.പി.ബിയെ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രിയോടെ അദ്ദേഹത്തിന്‍റെ ആരോഗ്യനില കൂടുതല്‍ വഷളാക്കുകയാണ് ഉണ്ടായത്.

വിദഗ്ധ മെഡിക്കല്‍ സംഘത്തിന്‍റെ ഉപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നതാണ്. നിലഗുരുതരമാണെന്നും വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും ആശുപത്രി വൈകുന്നേരമിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചിരുന്നു .

പേരു കേട്ടാൽ വീട്ടിൽ കയറ്റാൻ കൊള്ളാത്തവനാണെന്ന് തോന്നും, കയ്യിലിരിപ്പുകൊണ്ടല്ല ബാബുവിന് തരികിട എന്ന പേര് വന്നത്- ഭാര്യ

0
Spread the love

സാബുമോൻ അബ്ദുസമദ് എന്ന തരികിട സാബുവിനെ അറിയാത്ത മിനി സക്രീൻ പ്രേക്ഷകർ വിരളമായിരിക്കും. നിരവധി വിവാദങ്ങളിൽ പെട്ടിട്ടുള്ള സാബു നടനായും അവതാരകനുമായുമെല്ലാം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്. ബിഗ് ബോസ് സീസൺ വണ്ണിൽ വന്ന ശേഷമാണ് സാബുവിനെ പ്രേക്ഷകർക്ക് പ്രീയങ്കരനാക്കിയത്. ആദ്യം വില്ലനായി ബാബുവിനെക്കരുതുന്നവർ പോലും പിന്നീട് സാബുവിന്റെ സുഹൃത്തുക്കളായിമാറുകയാണ്.

സാബുവിനെക്കുറിച്ച് ഭാര്യ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ വീണ്ടും വൈറലാകുന്നു. തന്റെ സീനിയർ ആയി ലോ അക്കാദമിയിൽ പഠിച്ച ആളാണ് സാബു. എന്നാൽ ക്യാംപസിൽ വച്ച് സംസാരിച്ചിട്ടേ ഇല്ല എന്നാണ് ഓർമ്മ തന്റെ സുഹൃത്തിന്റെ സുഹൃത്തായിരുന്നു സാബു എന്നും സ്നേഹ പറയുന്നു.പഠനശേഷം രണ്ടുവഴിക്ക് പിരിഞ്ഞ ഇരുവരും വീണ്ടും കണ്ടുമുട്ടുന്നത് ഓർക്കൂട്ട് വഴിയാണ്. വീണ്ടും പരിചയപ്പെടുമ്പോൾ സ്നേഹ ഡൽഹിയിലും, സാബു സൗദിയിലും ആയിരുന്നു. ” പഴയ പലരെയും ഓർക്കുട്ടിൽ തിരഞ്ഞു തുടങ്ങി. അങ്ങനെയാണ് സ്നേഹയെ വീണ്ടും കണ്ടത് എന്നും അതാണ് ദാ ഇങ്ങനെയായത് എന്നും”, സാബുവും അഭിമുഖത്തിനിടയിൽ പറയുന്നു.

പേരിൽ തരികിടയുണ്ടെന്നു വച്ച് ആൾ ആങ്ങനെ ആണെന്ന് പറയുകയാണോ? വ്യക്തിപരമായി അറിയുന്നവർക്ക് സാബു എന്താണെന്ന് മനസ്സിലാകുമെന്നാണ് ചോദ്യത്തിനുള്ള ഉത്തരമായി സ്നേഹ നൽകിയത്. ആദ്യമായി അവതരിപ്പിച്ച ചാനൽ പരിപാടിയുടെ പേരാണ് ‘തരികിട’ എന്ന് പലർക്കും അറിയില്ല. കയ്യിലിരിപ്പു കൊണ്ടാണ് പേരു വന്നതെന്നു കരുതുന്നവരും ഒരുപാടുണ്ട് എന്നും സ്നേഹ അഭിമുഖത്തിനിടയിൽ കൂട്ടിച്ചേർത്തു.

സാബുവിന്റെ യോഗ്യതകൾ ആരേയും ഞെട്ടിപ്പിക്കും. പലപ്പോഴും ബിഗ്‌ബോസ് ഷോയിൽ എല്ലാ മത്സരാർത്ഥികളെക്കാളും പക്വത പ്രകടിപ്പിക്കുന്നത് സാബുവാണ്. ഇത്തരത്തിൽ അനുഭവങ്ങൾ എവിടെന്ന് എന്ന ചോദ്യത്തിനു ഉത്തരം കിട്ടുന്നതാണ് സാബുവിന്റെ വിദ്യാഭ്യാസ യോഗ്യതകൾ.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നും മലയാളത്തിൽ ബിരുദം പിന്നീട് തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് നിയമ ബിരുദം കൂടാതെ ജേർണലിസം കോഴ്‌സും പഠിച്ചു.പഠനകാലത്തു യൂണിവേഴ്‌സിറ്റി കോളേജിനെ പ്രതിനിധികരിച്ചു കേരളാ യൂണിവേഴ്‌സിറ്റി യുവജനോൽസവത്തിൽ കലപ്രതിഭ. ജനപ്രീതി നേടിയ സൂര്യ ടിവിയിലെ തരികിട എന്ന ഒളിക്യാമറ പ്രോഗ്രാമിലൂടെ ടെലിവിഷൻ രംഗത്തേക്ക് തുടക്കം പിന്നീട് വെച്ചടികയറ്റമായിരുന്നു.ഈ പ്രോഗ്രാമിന്റെ വിജയം സാബുവിന് ഒരു ഇരട്ടപ്പേർ സമ്മാനിച്ച് തരികിട സാബു

തുടർന്ന് ഏഷ്യാനെറ്റ് പ്ലസ് ചാനൽ തുടക്കത്തിൽ മലയാളം മാത്രമേ സംസരിക്കാൻ പാടുള്ളു എന്ന നിബന്ധനയുള്ള ലൈവ് ഷോ ആയഅട്ടഹാസം അവതാരകനായി ഏറെ ജനശ്രദ്ധനേടി പിന്നീട് മഴവിൽ മനോരമയിൽ ടേക്ക് ഇറ്റ് ഈസി എന്ന ജനപ്രിയ പരിപാടി അവതരിപ്പിച്ചു.മഴവിൽ മനോരമയിൽ മിടുക്കി എന്ന പ്രോഗ്രാമിൽ ജഡ്ജ് ആയി പങ്കെടുത്തു. മമ്മൂട്ടി നായകനായ ഫയർമാൻ , അച്ഛാ ദിൻ ,ദ്യാൻ ശ്രീനിവാസൻ നായകനായ അടി കപ്പ്യാരെ കൂട്ടമണി എന്ന ചിത്രത്തിലുൾപ്പെടെ നിരവധി സിനിമകളിൽ പ്രധാനപ്പെട്ട വേഷങ്ങൾ അവതരിപ്പിച്ചു.എല്ലാവരും കളിയാക്കി വിളിക്കുന്ന തരികിട സാബുവിന്റെ പിന്നാമ്പുറം ഇതാണ്

ഏതേലും എഴുത്തുകാര്‍ അയാള്‍ക്ക് വേണ്ടി നല്ല കാരക്ടര്‍ വേഷങ്ങള്‍ എഴുതട്ടെ, ഭീമന്‍ രഘുവിനെ കുറിച്ച്‌ ആരാധകന്റെ കുറിപ്പ്

0
Spread the love

നടന്‍ ഭീമന്‍ രഘുവിനെ കുറിച്ച്‌ ആരാധകന്‍ എഴുതിയ കുറിപ്പ് വൈറലാകുന്നു. സനല്‍ കുമാര്‍ പത്മനാഭന്‍ എന്നയാളാണ് ഭീമന്‍ രഘുവിനെ കുറിച്ച്‌ പറയുന്നത്. ടൈപ്പ് ചെയ്യപ്പെട്ട അഭിനേതാക്കളുടെ കാര്യം ഓർക്കുമ്പോൾ ആദ്യം തന്റെ മനസ്സിലേക്ക് വരുന്നത് ഭീമന്‍ രഘുിന്റെ പേരാണെന്ന് സനല്‍ പറയുന്നു. അദ്ദേഹം എഴുതിയ കുറിപ്പ് വായിക്കാം.

‘പ്രമുഖ ആയ ഒരു നടിയുമായുള്ള ഇന്റര്‍വ്യൂ ഇന്നും ഓര്‍മ്മയുണ്ട് ‘നിങ്ങള്‍ എന്ത് കൊണ്ടാണ് ആ വേഷം നിരസിച്ചത് ? എന്ന ചോദ്യത്തിന് ‘ അത് രണ്ടു സ്കൂള്‍ കുട്ടികളുടെ അമ്മ വേഷം ആയിരുന്നു , ഞാന്‍ ആ വേഷം ചെയ്തിരുന്നെങ്കില്‍ പിന്നീട് അത്തരം വേഷങ്ങള്‍ മാത്രമേ എനിക്ക് ലഭിക്കുമായിരുന്നുള്ളു ഒരേ ടൈപ്പ് റോളുകളില്‍ ഞാന്‍ ഒതുങ്ങി പോകുമായിരുന്നു ‘ എന്നായിരുന്നു ആ നടിയുടെ മറുപടി. എത്ര അര്‍ത്ഥവത്തായ സ്റ്റേറ്റമെന്റ് ആണ് അതെന്നു ഉറപ്പിക്കാന്‍ നമുക്ക് മുന്നില്‍ മധ്യവയസ്സില്‍ മുത്തശ്ശന്‍ വേഷങ്ങളും, നായകന്റെ അച്ഛന്‍ വേഷങ്ങളും എടുത്തണിയാന്‍ കാണിച്ച ചങ്കൂറ്റത്തിന്, പിന്നീട് അച്ഛന്‍ വേഷങ്ങളുടെ ചട്ടക്കൂടില്‍ നിന്നും പുറത്തു കടക്കാന്‍ വിഷമിക്കുന്ന നെടുമുടിയും സായി കുമാറും ഉണ്ടായിരുന്നു.

ഇത് പോലെ ഏതു തരം കാരക്ടര്‍ റോളുകളും ചെയ്യത്തക്ക പ്രതിഭ ഉണ്ടായിട്ടും, ഒരേ ടൈപ്പ് വേഷങ്ങളില്‍ തളക്കപ്പെട്ടു പോയ നടന്മാരുടെ പേരുകള്‍ തിരഞ്ഞു പോയപ്പോള്‍ എന്റെ ഓര്‍മകളില്‍ ആദ്യം തെളിഞ്ഞു വന്ന മുഖത്തിനു അയാളുടെ ബലിഷ്ഠമായ രൂപം ആയിരുന്നു. ക്ലാസിക്കല്‍ ഡാന്‍സ് പഠിച്ചു അരങ്ങേറിയിട്ടും, അസാധ്യമായ നര്‍മബോധവുമായി സ്പോട് കൗണ്ടറുകളുമായി കൂടെയുള്ളവരെ പൊട്ടിചിരിയില്‍ അലിയിച്ചിട്ടും തന്റെ പേരിന്റെ കൂടെ ‘ഭീമന്‍ ‘ എന്ന് ചേര്‍ക്കേണ്ടി വന്ന ഒരു മനുഷ്യന്റെ മുഖം !


ആദ്യകാലത്തു അവതരിപ്പിച്ച വില്ലന്‍ വേഷങ്ങളിലും, വില്ലന്റെ സഹായിയുടെ വേഷങ്ങളിലും അയാളുടെ അപാര പെര്‍ഫെക്ഷന്‍ കൊണ്ടാകാം പിന്നീട് അയാളെ തേടിയെത്തിയതെല്ലാം നെഗറ്റീവ് വേഷങ്ങള്‍ ആയിരുന്നു. അച്ഛന്റെയും ചേട്ടന്മാരുടെയും വാക്കുകള്‍ക്ക് അനുസരിച്ചു ജീവിക്കുന്ന നിഷ്കളങ്കന്‍ ആയ അഞ്ഞൂറാന്റെ മകന്‍ പ്രേമചന്ദ്രന്‍ ആയും, ‘എന്റെ മോന് ആരുമില്ല, എന്നെ ആശുപത്രിയില്‍ കൊണ്ട് പോ’ ‘ വാറുണ്ണി എന്റെ നഖം കൊള്ളാതെ സൂക്ഷിക്കണേ ‘ പേവിഷബാധ ഏറ്റു കരയുന്ന കുഞ്ഞച്ചന്‍ ആയുമൊക്കെ അയാള്‍ തന്നിലെ നടന്റെ റേഞ്ച് പ്രകടമാക്കിയെങ്കിലും, എഴുത്തുകാര്‍ക്കും സംവിധായകര്‍ക്കും അയാളിലെ വില്ലനിസത്തോടു ആയിരുന്നു പ്രിയം. ഒരു പക്ഷെ നീലഗിരി തെരുവിലൂടെ ഊരി പിടിച്ച ബെല്‍റ്റുമായി കുതിരപ്പുറത്തു പിരിവു ചോദിച്ചു വരുന്ന ചന്ദ്രുവും, നാടക വണ്ടിയില്‍ നിന്നും ആരെയും ഭയപ്പെടുത്തുന്ന ഭീതിയേറിയ ചിരിയുമായി ഇറങ്ങി വരുന്ന ചക്രപാണിയും, ലിഫ്റ്റിനുള്ളില്‍ മൂന്നു പേരെ ഷൂട്ട് ചെയ്തു കൊലപ്പെടുത്തി പോലീസ് വേഷത്തില്‍ ചിരിയോടെ ഇറങ്ങി വരുന്ന വില്‍ഫ്രഡ് വിന്‍സെന്റ് ബാസ്‌റ്യനും എല്ലാം അവരെ അത്രമേല്‍ കീഴ്പെടുത്തിയതിനാലാവാം അവര്‍ അയാള്‍ക്ക് പിന്നെയും പിന്നെയും അത്തരം വേഷങ്ങള്‍ തന്നെ തുന്നിക്കൊണ്ടിരുന്നത്.

സംവിധായക കസേരയിലെ മനുഷ്യന്റെ ഒരു ‘ആക്ഷന്‍ കട്ടിനു’മപ്പുറെ, ഡല്‍ഹിയിലെ കളികള്‍ നിയന്ത്രിക്കുന്ന എം.പി മോഹന്‍ തോമസിന്റെ വലം കൈ അന്താരാഷ്ട്ര കുറ്റവാളി വില്‍ഫ്രഡ് വിന്‍സെന്റ് ബാസ്‌റ്യനില്‍ നിന്നും മുള്ളന്‍ കൊല്ലിയിലെ ഗോപിയുടെ സഹായി പേടിത്തൊണ്ടന്‍ ആയ ഗുണ്ടാ കീരി ആകാനും അറക്കല്‍ മാധവനുണ്ണിയെ, ചതി കൊണ്ട് തളക്കാന്‍ ശിവരാമന്റെ കൂടെ നിഴലായി നില്‍ക്കുന്ന നെടുങ്ങാടിയില്‍ നിന്നും ചോട്ടാ മുംബൈയിലെ കോമഡി ചുവയുള്ള പോലീസ് ഓഫീസര്‍ അലക്സ് ആകാനും ആളുകളെ പച്ചക്കു കത്തിക്കാന്‍ മടിയില്ലാത്ത മുസ്തഫ കമാലില്‍ നിന്നും, തന്റെ സുഹൃത്ത് സിനിമ സംവിധായകന്‍ ആകുമെന്ന പ്രതീക്ഷയില്‍ അയാളുടെ പിറകെ നടക്കുന്ന മണ്ടന്‍ ആയ അഭിനയ മോഹിയാവാനും അധിക നേരം ഒന്നും ആവശ്യമില്ലാത്ത പ്രതിഭയും ആയി അയാള്‍ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ ഉണ്ടായിരുന്നു. അല്ല ഉണ്ട്.

പുതിയ സിനിമയിലെ കഥാപാത്രത്തെ കുറിച്ച്‌ സംസാരിക്കാന്‍ ആയി അയാളെ വിളിച്ചു സംസാരിച്ചു എല്ലാം പറഞ്ഞു അവസാനിപ്പിച്ച്‌ ഫോണ്‍ വയ്ക്കുന്നതിന് മുന്‍പുള്ള ‘ അപ്പോള്‍ ഇതിലും സാധാ വില്ലന്‍ വേഷം ആണ് അല്ല്യോടാ’ എന്ന വാക്കുകളിലെ നിരാശ തിരിച്ചറിഞ്ഞിട്ടു എങ്കിലും ഏതേലും എഴുത്തുകാര്‍ അയാള്‍ക്ക് വേണ്ടി നല്ല കാരക്ടര്‍ വേഷങ്ങള്‍ എഴുതട്ടെ. ഏറെ ഇഷ്ടമുള്ള ഈ കലാകാരന്‍ ഈ കൊറോണ കാലത്തിനപ്പുറത്തെ സിനിമയില്‍ നല്ല കാരക്ടര്‍ റോളുകളുമായി നമ്മെ ഇനിയും വിസ്മയിപ്പിക്കട്ടെ. മോസ്റ്റ് ഫേവറിറ്റ് ഡയലോഗ് : ‘ അതെ ആ കൊല വേണ്ടെകില്‍ വേണ്ട ഈ കിഴങ്ങ് ഇവിടെ ഇരുന്നോട്ടെ അത് എന്റെയാ ‘

ഞാൻ സിനിമയിൽ അഭിനയിക്കുന്നത് അമ്മക്ക് ഇഷ്ടമില്ലായിരുന്നു-ഐശ്വര്യ ലക്ഷ്മി

0
Spread the love

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചലച്ചിത്രത്തിലൂടെ നായികയായി മലയാള സിനിമയിൽ എത്തിയ താരമാണ് ഐശ്വര്യ ലക്ഷ്മി. പിന്നീട് മയാനദിയിലൂടെ മലയാള പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടി. അഭിനയിച്ച ചിത്രങ്ങൾ എല്ലാം ഹിറ്റാക്കിയ മലയാളത്തിലെ ഭാഗ്യ നായികയാണ് ഐശ്വര്യ ലക്ഷ്മി. ഈ ലോക്ക് ഡൗൺ കാലത്ത് മിക്ക സിനിമ താരങ്ങളും സോഷ്യൽ മീഡിയയിൽ സജീവമാണ്. പുതിയ ചിത്രങ്ങൾ പങ്കുവയ്ക്കുന്നതിലും, ആരാധകരുമായി സംസാരിക്കുന്നതിലുമെല്ലാം താരങ്ങൾ സമയം കണ്ടെത്തുന്നു. ഇപ്പോളിതാ അമ്മയെക്കുറിച്ച് സംസാരിക്കുയാണ് താരം..

എന്റെ അമ്മ അല്പം കാർക്കശകാരിയാണ്. ആദ്യമൊക്കെ ഞാൻ പരസ്യത്തിലും സിനിമയിലുമൊക്കെ അഭിനയിക്കുന്നതിന് അമ്മയ്ക്ക് ഭയങ്കര എതിർപ്പായിരുന്നു. മൂന്നാല് മാസം എന്നോട് മിണ്ടാതിരുന്നിട്ടുണ്ട്. ഞാൻ സിനിമ ഉപേക്ഷിക്കണം. പിജി കോഴ്സ് കഴിഞ്ഞു എംഡി ചെയ്യണം. ഇതുമാത്രമാണ് എപ്പോഴും അമ്മയുടെ പ്രാർത്ഥന. ഉത്തർപ്രദേശിൽ തീർത്ഥാടനത്തിന് പോയതും അത് പ്രാർത്ഥിക്കാനാണ്. പത്ത് വർഷത്തിന് ശേഷമാണ് ഇത്രയും ദിവസം ഞാൻ വീട്ടിൽ നിൽക്കുന്നത്. അമ്മ വിളിക്കുമ്പോൾ പറയും പ്രാർത്ഥിച്ച് പ്രാർത്ഥിച്ച് വീട്ടിലെത്തിയപ്പോൾ അടുത്ത് ഞാനില്ലല്ലോ എന്ന്. ജോലിയിൽ നിന്ന് വിരമിച്ച ശേഷം ഒറ്റയ്ക്കാണ് അമ്മയുടെ യാത്രകളൊക്കെ. ഹിമാലയത്തിൽ ട്രക്കിങ്ങിനൊക്കെ പോയിട്ടുണ്ട്. പെൺകുട്ടികൾ ഒറ്റയ്ക്ക് യാത്ര ചെയ്യണം.

ഫിനാൻഷ്യലി ഇൻഡിപെൻഡന്റാവണം എന്ന് അമ്മ എപ്പോഴും പറയാറുണ്ട്. അടിപൊളിയാണ് അമ്മ. അമ്മയുടെ വിവാഹത്തിന് താലികെട്ട് കഴിഞ്ഞ് അച്ഛന്റെ വീട്ടിലേക്ക് പോകുമ്പോൾ അണിഞ്ഞിരുന്ന നീല കാഞ്ചീപുരം സാരിയുടുത്ത് ഐശ്വര്യ മുന്പ് ചിത്രം പങ്കുവച്ചിരുന്നു. ബ്രദേഴ്‌സ് ഡേ’ എന്ന ചിത്രത്തിന് ശേഷം മലയാളത്തിൽ നിന്ന് തമിഴിലേക്ക് ചേക്കേറിയ ഐശ്വര്യ ലക്ഷ്മി അവസാനം അഭിനയിച്ചത് ധനുഷ് ചിത്രമായ ജഗമേ താന്തിരത്തിലാണ്.

മകന്റെ ചികിത്സയ്ക്കായി മാറ്റിവെച്ച പണം സഹായമായി നല്‍കി, ബാബുവിന്റെ മകന്റെ ചികിത്സ ഏറ്റെടുത്ത് മേജര്‍ രവി

0
Spread the love

ഇപ്പോഴും നന്മ വറ്റാത്ത ചിലരും സമൂഹത്തിലുണ്ട്. മറ്റുള്ളവരുടെ ജീവന് തങ്ങളുടെ ജീവനോളം വിലയുണ്ടെന്ന് കരുതുന്ന ചിലരുണ്ട്. അത്തരത്തില്‍ ഒരാളായിരുന്നു ബാബു വര്‍ഗീസ് എന്ന ഓട്ടോക്കാരന്‍. ആലപ്പുഴയില്‍ നാണയം വിഴുങ്ങി അപകടാവസ്ഥയിലായ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത് ബാബു ആയിരുന്നു. അന്ന് ഒരു രൂപ പോലും വാങ്ങാതെ 200ല്‍ അധികം കിലോമീറ്റ് ബാബു കുഞ്ഞിനായി ഓടി. പലരും കയ്യൊഴിഞ്ഞപ്പോള്‍ ബാബു അവരെ കയ്യൊഴിയാന്‍ തയ്യാറായില്ല.

സ്വന്തം മകന്‍ അരയ്ക്ക് താഴെ പൂര്‍ണമായി തളര്‍ന്ന് ചികിത്സയിലാണ്. എല്ലാമാസവും ആയിരക്കണക്കിന് രൂപയാണ് മകന്റെ ചികിത്സയ്ക്കായി ചെലവഴിക്കുന്നത്. ഈ സങ്കടങ്ങള്‍ക്കിടയിലാണ് സഹായഹസ്തവുമായി ബാബു ഒരു കുടുംബത്തിന് തണലായത്. മകന്റെ ചികിത്സയ്ക്കായി കരുതി വെച്ചിരുന്ന പണം നല്‍കിയാണ് അന്ന് ബാബു കുഞ്ഞിനെയും കുടുംബത്തെയും സഹായിച്ചത്. ഇപ്പോള്‍ ബാബുവിന് സഹായവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ മേജര്‍ രവി. ബാബുവിന്റെ മകന്റെ ചികിത്സ പൂര്‍ണമായും മേജര്‍ രവി ഏറ്റെടുക്കും.

നട്ടെല്ലിന് ഗുരുതുരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മകന്റെ മരുന്നിനായി മാറ്റിവച്ച പണമാണ് അന്ന കുഞ്ഞിന്റെ കുടുംബത്തിന് ഡ്രൈവര്‍ നല്‍കിയത്. ബാബു ഓട്ടോ ഓടിക്കുന്ന സ്റ്റാന്‍ഡില്‍ എത്തി സാമ്പത്തിക സഹായവും മേജര്‍ രവി കൈമാറി. ബാബുവിന്റെ മനസ്സാണ് നാം കാണേണ്ടതെന്നും അതുകൊണ്ടാണ് ഇവിടെ വന്ന് അദ്ദേഹത്തെ കാണാന്‍ തീരുമാനിച്ചതെന്നും മേജര്‍ രവി പറഞ്ഞു.

ഈ ചിത്രത്തിലെ ജീവനുള്ള നായയെ കണ്ടെത്താൻ സാധിക്കുന്നുണ്ടോ?

0
Spread the love

കുട്ടിക്കാലത്ത് സ്റ്റാച്യു കളിച്ച അനുഭവം പലര്‍ക്കും ഉണ്ടാവാം. അനങ്ങാതെ നിമിഷങ്ങളോളം പ്രതിമ പോലെ നിന്ന് ഒടുവില്‍ അല്‍പ്പമെങ്കിലും ഒന്നനങ്ങിയാല്‍ ഔട്ട് ആവുന്നതായിരുന്നു രീതി. എന്നാല്‍ മൃഗങ്ങള്‍ സ്റ്റാച്യു കളിച്ചാല്‍ എങ്ങനെയുണ്ടാവും? അത്തരത്തില്‍ ഒരാള്‍ ഈ ചിത്രത്തിലുണ്ട്.

ഒന്നൊഴികെ ഈ പടത്തിലെ നായകള്‍ എല്ലാം വെറും മരപ്പാവകളാണ്. ഇവര്‍ക്കൊപ്പം അനങ്ങാതെ പ്രതിമ പോലെ നില്‍ക്കുന്ന ജീവനുള്ള ഒരു നായയുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഈ നായകുട്ടിയുടെ വീഡിയോ വൈറലാവുകയാണ്. സുകി-കുന്‍ എന്ന നായയാണ് എല്ലാവരെയും അഭിനയിച്ച്‌ പറ്റിക്കുന്നത്. ആറ് ദശലക്ഷം വ്യൂസ് നേടിയ വീഡിയോയാണിത്. ജപ്പാനിലെ മിയോ ഹാഷിമോട്ടോ എന്ന ശില്പിയുടെ വളര്‍ത്തുനായയാണിത്. അദ്ദേഹത്തിന്റെ പണിശാലയിലാണ് നായയുടെ അത്ഭുത പ്രകടനം.

ഇതിന് മുന്‍പ് യജമാനനെ പോലും പറ്റിച്ച്‌ ബെഡ് ഷീറ്റിനുള്ളില്‍ പുതച്ചു കിടന്ന നായയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നായയെ കാണാതെ അന്വേഷിച്ചിറങ്ങിയതാണ് അതിന്റെ ഉടമ. ഒടുവില്‍ നായ വീടുവിട്ടു പോയിട്ടില്ലെന്ന നിഗമനത്തില്‍ ഏതാണ്ട് പത്തുമിനിറ്റോളം എടുത്താണ് അതിനെ കണ്ടെത്താന്‍ കഴിഞ്ഞത്. ഇനിയും ഈ ചിത്രത്തിലെ ആ വിരുതനെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ താഴെ കാണുന്ന ട്വിറ്റര്‍ വീഡിയോ നോക്കിയാല്‍ മനസ്സിലാവും. വീഡിയോ അവസാനം വരെ കണ്ടാല്‍ മാത്രമേ ആളെ പിടികിട്ടൂ.

ആനി ബെന്നി വധക്കേസ്; കൊലപാതകം മാസങ്ങളുടെ ആസൂത്രണത്തിന് ശേഷം

0
Spread the love

കാസര്‍കോട് : ആനി ബെന്നി (16) വധക്കേസില്‍ പ്രതിയായ സഹോദരന്‍ ആല്‍ബിനെ (22) ഇന്ന് രാവിലെ തെളിവെടുപ്പിനായി വീട്ടിലേക്ക് കൊണ്ടുപോകുമെന്ന് സൂചന. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കും. വൈദ്യ പരിശോധനക്കും, കൊവിഡ് പരിശോധനയ്ക്കും ശേഷമാണ് ഇയാളെ കോടതിയില്‍ ഹാജരാക്കുക.

കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് അവധിയായതിനാല്‍ കാസര്‍കോട് കോടതിയില്‍ ഹാജരാക്കുമെെന്നാണ് സൂചന. ഇന്നലെ വൈകിട്ടാണ് ആല്‍ബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മാസങ്ങള്‍ ആസൂത്രണം ചെയ്താണ് കൊലപാതകം നടത്തിയത്. കുടുംബം കൂട്ട ആത്മഹത്യ ചെയ്തെന്ന് വരുത്തിതീര്‍ക്കാനായിരുന്നു പ്രതിയുടെ പദ്ധതിയെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍.

കൊല നടത്തിയ ശേഷം നാട് വിടാനും ആല്‍ബിന്‍ ആലോചിച്ചിരുന്നു. കുടുംബസ്വത്തായ നാലര ഏക്കര്‍ പുരയിടവും പന്നി വളര്‍ത്തല്‍ കേന്ദ്രവും സ്വന്തമാക്കി തന്നിഷ്ടം പോലെ ജീവിക്കാമെന്ന ചിന്തയില്‍ മാതാപിതാക്കളെയും, സഹോദരിയെയും കൊല്ലാന്‍ ഐസ്ക്രീമില്‍ എലിവിഷം കലര്‍ത്തി നല്‍കുകയായിരുന്നു. പിതാവ് ബെന്നി (48) അപകടനില തരണം ചെയ്തു. മാതാവ് ബെസി നില മെച്ചപ്പെട്ടതോടെ നേരത്തെ വീട്ടില്‍ തിരിച്ചെത്തിയിരുന്നു.

കൊവിഡ് പരിശോധനയില്‍ മാതാപിതാക്കളുടെ സ്രവത്തില്‍ വിഷാംശം കണ്ടതും, ആനി ബെന്നിയുടെ പോസ്റ്റുമോര്‍ട്ടത്തില്‍ എലിവിഷമാണ് മരണകാരണമെന്ന് കണ്ടെത്തിയതുമാണ് പ്രതിക്ക് കുരുക്കായത്. ആല്‍ബിന് മാത്രം അസുഖവും വന്നില്ലെന്ന് മനസിലാക്കിയതോടെ പൊലീസ് ഇയാളെ നീരിക്ഷിച്ചുവരികയായിരുന്നു.

ആന്‍ബെന്നിക്ക് ഈമാസം റ്റ് ഒന്നിനാണ് വയറുവേദന അനുഭവപ്പെട്ടത്.ആദ്യം ഹോമിയോ ഡോക്ടറെയും പിന്നീട് അലോപ്പതി ക്ളിനിക്കിലും കാണിച്ചു. മഞ്ഞപിത്തമാണെന്ന് സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് 4ന് കണ്ണൂര്‍ ചെറുപുഴയിലെ വൈദ്യരുടെ ചികിത്സ തേടി. പിറ്റേന്ന് അവശനിലയില്‍ പരിയാരം ഗവ.മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുമ്ബോഴാണ് മരിച്ചത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts