കൈതോല പായവിരിച്ചേ … പാലോം പാലോം നല്ല നടപ്പാലം കലാ ലോകത്തിന് തീരാ നഷ്ട്ടം…. ഇനിയും എത്ര പാട്ടുകൾ… എല്ലാം ബാക്കിയാക്കി ഇത്ര പെട്ടെന്ന്… ആദരാജ്ഞലികൾ പാലോം പാലോം നല്ല നടപ്പാലം….. കൈതോലപായ വിരിച്ച് … തുടങ്ങി നിരവധി ഗാനങ്ങൾക്ക് സംഗീതം പകരുകയും എഴുതുകയും ആലപിക്കുകയും ചെയ്ത കലാകാരൻ ജിതേഷ് കക്കിടിപ്പുറത്തിനു കലാലോകത്തിന്റെ പ്രണാമം ..
ഓഗസ്റ്റ് 6 വരെ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് നൽകി . ഓഗസ്റ്റ് 7 മുതൽ 13 വരെ വടക്കൻ കേരളത്തിലും മധ്യ കേരളത്തിലും സാധാരണയിൽ കവിഞ്ഞ മഴയും തെക്കൻ കേരളത്തിൽ സാധാരണ മഴയയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു . ഓഗസ്റ്റ് നാലോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടേക്കുമെന്നും , ന്യൂനമർദ്ദം രൂപപ്പെട്ടാൽ കേരളത്തിൽ കാലവർഷം ശക്തമാകും അറിയിച്ചു . ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ,കാസർഗോഡ് ജില്ലകൾക്കാണ് മഴമുന്നറിയിപ്പുള്ളത്. നാളെ 11 ജില്ലകളിലും, തിങ്കൾ ചൊവ്വ ദിസസങ്ങളിൽ മുഴുവൻ ജില്ലകൾക്കും മഴ മുന്നറിയിപ്പുണ്ട്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകുന്നു കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും, കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. തീരത്ത് കടലാക്രമണ സാധ്യതയും ഉള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പുലർത്തണം. കേരള കർണാടക തീരത്തും ലക്ഷദ്വീപ്, മാലിദ്വീപ് പ്രദേശങ്ങളിലും ഇന്ന് മണിക്കൂറിൽ50 കി മീ വരെ വേഗത്തിൽ കാറ്റുവീശാനിടയുണ്ട്. നാളെ മുതൽ ചൊവ്വാഴ്ച്ചവരെ മണിക്കൂറിൽ പരമാവധി 60 കിമി വേഗത്തിലും കാറ്റ് വീശാൻ സാധ്യത.കേരള തീരത്ത് നിന്ന് മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .
സിനിമകളില്ലാത്ത പെരുന്നാൾ ഒരു പക്ഷേ ആദ്യമായിരിക്കാം പുതിയ ചിത്രങ്ങളില്ലാതെ തിയ്യേറ്റർ പോലും തുറക്കാതെ മറ്റൊരു വിശേഷ ദിവസം കൂടി കടന്നു പോവുന്നത് . കോവിഡ് എന്ന മഹാമാരി ലോകത്താകമാനം നേരിടുമ്പോൾ വിശേഷങ്ങൾക്കും ആഘോഷങ്ങൾക്കും എല്ലാവരും കൂടുതൽ ആശ്രയിച്ചിരുന്ന ഒരു ഉപാധി ആയിരുന്നു തിയ്യേറ്ററുകളിൽ കുടുംബസമേതം പോയിരുന്നൊരു സിനിമ ഈ വര്‍ഷം അതും ഇല്ലാതെ ആയിരിക്കുന്നു പുതിയ സിനിമകൾ ഇറങ്ങുന്നില്ല തിയ്യേറ്ററുകൾ തുറക്കുന്നത് പോലും ഇല്ല , എല്ലാം വീടുകളിൽ മാത്രം ഒതുങ്ങ്ഗികൊണ്ടാഘോഷിക്കാൻ പഠിച്ചു കൊണ്ടുവരുകയാണ് ഇന്ന് നമ്മൾ പുതിയ പ്രതീക്ഷയും മറ്റും ആയി ഓൺലൈൻ റിലീസിംഗ് നടത്തി പരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ വരും കാലങ്ങളിൽ അത്തരത്തിൽ വീടുകളിൽ മാത്രം ഒതുങ്ങുന്ന ഒരു ആഘോഷങ്ങളായി മാറാതെ പാളയകാലങ്ങളിലെ പോലെ പുതിയ ചിത്രങ്ങളും നിറഞ്ഞു കവിഞ്ഞു തിയ്യേറ്ററുകളും വരട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം കാത്തിരിക്കാം ..
ലോകം മുഴുവൻ കോവിഡിന്റെ പിടിയിലായതോടെ നമ്മുടെ വിദ്യാഭ്യാസ രീതികളെല്ലാം അടിമുടി മാറിയിരിക്കുകയാണ് .സ്കൂൾ തുറക്കാൻ പറ്റാത്ത സാഹചര്യത്തിൽഎല്ലാവർക്കും ഓൺലൈൻ വിദ്യാഭ്യാസത്തെ ആശ്രയിക്കേണ്ട അവസ്ഥയാണ്.സാധാരണക്കാരിൽ പലരും കമ്പ്യൂട്ടറോ ,ലാപ്ടോപ്പോ ഇല്ലാതെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ ഗവണ്മെന്റു തന്നെ മുൻകൈയെടുത്തു നടപ്പിലാക്കിയ പദ്ധതിയാണ് K S F E ഇ വിദ്യാശ്രീ പദ്ധതി . ഇതൊരു സമ്പാദ്യ വായ്പാപദ്ധതിയാണ് .കുടുംബശ്രീ അംഗങ്ങളുടെ വിദ്യാർത്ഥികളായ മക്കൾക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിനുവേണ്ടി ലാപ്ടോപ്പ് വാങ്ങുന്നതിനായി കുടുംബശ്രീ മിഷനുമായി ചേർന്ന് കുടുംബശ്രീ അയൽക്കൂട്ടം അംഗങ്ങളെ ഉൾപ്പെടുത്തി K S F E നടത്തുന്ന പദ്ധതിയാണിത് .500 രൂപ പ്രതിമാസ തവണ സംഖ്യയും കാലാവധി 30 മാസവുമാണ് .
കുടുംബശ്രീ അംഗങ്ങൾക്ക് മാത്രമാണ് പദ്ധതിയിൽ ചേരാൻ കഴിയുന്നത് .അവർക്കു വിദ്യാർത്ഥികളായ മക്കളില്ലെങ്കിൽ പോലും പദ്ധതിയുടെ ഭാഗമാകാവുന്നതാണ് .ഈ പദ്ധതിയിൽ ചേരുമ്പോൾ അയൽക്കൂട്ടത്തിനു സുഗമ അക്കൗണ്ട് ഉണ്ടായിരിക്കണമെന്ന് നിർബന്ധമുണ്ട് .ഈ അക്കൗണ്ടിലാണ് തിരിച്ചടവ് സംഖ്യ അടയ്‌ക്കേണ്ടത് .ഈ പദ്ധതിയിൽ മൂന്നു തവണ അടച്ചുകഴിഞ്ഞാൽ ലാപ്ടോപ്പ് ആവശ്യമുള്ളവർക്ക് ലാപ്‌ടോപ്പിന് ആവശ്യമായ പരമാവധി തുകയായ 14250 /- രൂപ അനുവദിക്കുന്നതാണ് .ബാക്കി തുക ഉണ്ടെങ്കിൽ പതിമൂന്നാം തവണ മുതൽ പലിശ സഹിതം തിരിച്ചു നൽകും .ലാപ്ടോപ്പ് ആവശ്യമില്ലാത്ത അംഗങ്ങൾക്കു പദ്ധതി തുക പണമായി നൽകുന്നതാണ് .സംസ്ഥാന IT വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപങ്ങളുടെ ലാപ്ടോപ്പ് വാങ്ങുവാൻ മാത്രമേ തുക അനുവദിക്കുകയുള്ളു .ഇതിനായി KERALA INFRASTRUCTURE AND TECHNOLOGY FOR EDUCATION (KITE ) തയ്യാറാക്കുന്ന സ്പെസിഫിക്കേഷൻ അനുസരിച്ചു IT വകുപ്പ് അംഗീകരിച്ച ബ്രാൻഡുകളുടെ ലാപ്ടോപ്പ് വാങ്ങിയതിന്റെ ബിൽ അംഗം ഉൾപ്പെടുന്ന ADS ൻറെ അധികാരികൾ അറ്റെസ്റ് ചെയ്‌ത് അടുത്തതവണ തീയതിക്ക് മുൻപായി ശാഖയിൽ ഹാജരാക്കേണ്ടതാണ് .
KSFE ലാപ്ടോപ്പ് വാങ്ങുന്നതിനുള്ള പണം അത് സപ്ലൈ ചെയ്യുന്ന കമ്പനിക്കാണ് നൽകുക.മുടക്കം കൂടാതെ കൃത്യമായി അടയ്ക്കുന്നവർക്കു 3 തവണസംഖ്യകൾ (1500 /-രൂപ )ഇളവ് നൽകുന്നതാണ് .ഒന്നാം തവണ മുതൽ ഒൻപതാം തവണ വരെയുള്ള സംഖ്യകൾ മുടക്കം കൂടാതെ കൃത്യമായി അടയ്ക്കുന്നവർക്കു പത്താമത്തെ തവണ സംഖ്യയും ഒന്നാം തവണ മുതൽ പത്തൊൻപതാം തവണ വരെയുള്ള സംഖ്യകൾ കൃത്യമായി അടിക്കുന്നവർക്കു മേല്പറഞ്ഞതു കൂടാതെ ഇരുപതാമത്തെ തവണ സംഖ്യയും ഒഴിവാക്കി കൊടുക്കുന്നതാണ് .ഒന്നാം തവണ മുതൽ മുപ്പതാം തവണ വരെ കൃത്യമായി അടയ്ക്കുന്നവർക്കു ഈ പദ്ധതിക്ക് ശേഷം പുതുതായി ആരംഭിക്കുന്ന പദ്ധതിയിൽ ചേരുന്നതിനായി ആദ്യ തവണ സംഖ്യയിലേക്കു 500 /-രൂപ വരവ് വച്ച് കൊടുക്കുന്നതാണ് .ഈ പദ്ധതിയുടെ പലിശനിരക്ക് 9%(MONTHLY DIMINISHINNG )ആണ് .എന്നാൽ സർക്കാർ 5% പലിശയും KSFE 4 %പലിശയും വഹിക്കുന്നതിനാൽ ഫലത്തിൽ ഇടപാടുകാർ പലിശയിനത്തിൽ ഒന്നും അടയ്‌ക്കേണ്ടതില്ല .
മലയാള ചലച്ചിത്ര നടൻ അനില്‍ മുരളി അന്തരിച്ചു. 55 വയസ്സായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. ഈ മാസം 22നാണഅ ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ഇന്ന് 12.45ഓടെയാണ് മരണം സ്ഥിരീകരിച്ചത്. മലയാളം, തമിഴ്, തെലുങ് ഭാഷകളിലായി ഇരുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷന്‍ സീരിയലുകളിലൂടെ ചലച്ചിത്രരംഗത്തേക്ക് എത്തിയ ഇദ്ദേഹം 1993ല്‍ പ്രദര്‍ശനത്തിനെത്തിയ കന്യാകുമാരിയില്‍ ഒരു കവിത എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ സഹനടനായും വില്ലനായുമൊക്കെ അഭിനയിച്ചു.
പ്രധാനമായും വില്ലന്‍ വേഷങ്ങളിലും പോലീസ് വേഷങ്ങളിലുമാണ് ഇദ്ദേഹം അഭിനയിച്ചിട്ടുള്ളത്. ബാബ കല്യാണി, നസ്രാണി, പുതിയ മുഖം, സിറ്റി ഓഫ് ഗോഡ്, മാണിക്യക്കല്ല്, വെള്ളരിപ്രാവിന്‍റെ ചങ്ങാതി, കളക്ടര്‍, അസുരവിത്ത്, കര്‍മ്മയോദ്ധാ, ആമേന്‍ തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകള്‍. ജോസഫ്, ഉയരെ, ഫോറൻസിക് തുടങ്ങിയവയാണ് ഏറ്റവും ഒടുവിലായി അഭിനയിച്ച സിനിമകള്‍.
തുടർച്ചയായി മഴയൊന്ന് പെയ്താൽ കേരളക്കരയ്ക്ക് ഇന്ന് പേടിയാണ്. കഴിഞ്ഞ രണ്ട് പ്രളയകാലവും നമുക്ക് തന്ന നഷ്ടം ചെറുതല്ല. ഇപ്പോഴിതാ മറ്റൊരു പ്രളയകാലത്തെ ഓർമിപ്പിക്കും ഓര്മിപ്പിക്കുംവിധം കേരളത്തിൽ മഴ തകർത്ത് പെയ്യുകയാണ്. സംസ്ഥാനത്തെ ആറ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പലയിടങ്ങളിലും വെള്ളക്കെട്ടും രൂക്ഷമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ പലരേയും വീടുകളിൽ നിന്ന് മാറ്റിപാർപ്പിക്കേണ്ടത് അത്യാവശ്യം ആയിരിക്കുന്നു . പെട്ടെന്ന് വീടുവിട്ട് മാറേണ്ടി വരുന്നു എന്നതുകൊണ്ട് പലപ്പോഴും അവശ്യ സാധനങ്ങളെടുക്കാൻ സാധിക്കാറില്ല. അതുകൊണ്ട് മഴപെയ്ത് വെള്ളം കയറാൻ സാധ്യതയുള്ളവർ അടിയന്തര സാഹചര്യത്തിലേക്കുള്ള തയാറെടുപ്പ് ചില സാധനങ്ങൾ കരുതി വയ്ക്കുന്നത് നല്ലതാണ്. കിറ്റിൽ വേണ്ടത് എന്തൊക്കെ ? കേരള സംസ്ഥാന ദുരന്തനിവാരണ വകുപ്പിന്റെ നിർദേശ പ്രകാരം നാം കയിൽ കരുതേണ്ട വസ്തുക്കൾ താഴെ താഴെ പറയുന്നവയാണ് . ടോർച്ച് റേഡിയോ 500ml വെള്ളം ഒആർഎസ് പായ്ക്കറ്റ് അത്യാവശ്യ മരുന്നുകൾ മുറിവിനു തേക്കുന്ന ഓയിൻമെന്റ് ചെറിയ കുപ്പി ആന്റിസെപ്റ്റിക് ലോഷൻ നൂറ് ഗ്രാം കപ്പലണ്ടി, നൂറ് ഗ്രാം ഈന്തപ്പഴം അല്ലെങ്കിൽ പെട്ടെന്ന് കേടാവാത്ത പായ്ക്കറ്റ് ഭക്ഷണം (റസ്‌ക്ക്, ബിസ്‌ക്റ്റ് പോലുള്ളവ) ചെറിയ കത്തി ടാബ്ലറ്റുകൾ ഒരു പവർ ബാങ്ക് അല്ലെങ്കിൽ ടോർച്ചിൽ ഉപയോഗിക്കാൻ സാധിക്കുന്ന ബാറ്ററി മുഴുവൻ ചാർജുള്ള മൊബൈൽ ഫോൺ പണം, എടിഎം കാർഡ് പ്രധാന രേഖകൾ, സ്വർണം മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ വെള്ളം കടക്കാത്ത പ്ലാസ്റ്റിക് കവറിൽ കെട്ടിസൂക്ഷിക്കണം. കൊവിഡ് കാലമായതിനാൽ മാസ്‌കും, സാനിറ്റൈസറും ഒപ്പം കരുതുന്നത് നല്ലതായിരിക്കും.
സന്ധ്യാ ദീപം ദീപ ജ്യോതി പരബ്രഹ്മം ദീപം സർവ തമോപഹം ദീപേന സാധ്യതേ സർവ്വം സന്ധ്യാ ദീപം നമോസ്തുതേ ശുഭം കരോതു കല്യാണം ആയുരാരോഗ്യ വർദ്ധനം സർവ്വ ശത്രു വിനാശായ സന്ധ്യാദീപം നമോ നമ: ശുഭം കരോതി കല്യാണം ആരോഗ്യം ധന സമ്പദ: ശത്രു ബുദ്ധി വിനാശായ ദീപ ജ്യോതിർ നമോ നമ: ദീപജ്യോതിർ പരബ്രഹ്മ ദീപജ്യോതിർ ജനാർദ്ദനാ ദീപോമേ ഹരതു പാപം ദീപ ജ്യോതിർ നമോസ്തുതേ സൂര്യോദയത്തിലും സൂര്യാസ്തമയത്തിലുമാണ് നിലവിളക്ക് കൊളുത്തുന്നത്. രാവിലെ ബ്രഹ്മമുഹൂര്‍ത്തത്തിലും വൈകിട്ട് ഗോധൂളിമുഹൂര്‍ത്തത്തിലുമാണ് നിലവിളക്ക് ജ്വലിപ്പിക്കുന്നത്. സൂര്യോദയത്തിന് മുമ്പുള്ള 48 മിനിട്ടാണ് ബ്രഹ്മമുഹൂര്‍ത്തം. സൂര്യാസ്തമയ സമയത്തുള്ള 48 മിനിട്ടാണ് ഗോധൂളിമുഹൂര്‍ത്തം എന്ന് പറയുന്നത്. രാവിലെ വിളക്ക് കത്തിക്കുന്നത് വിദ്യക്കുവേണ്ടിയാണ്.ബ്രഹ്മമുഹൂര്‍ത്തില്‍ തലച്ചോറിലെ വിദ്യാഗ്രന്ഥി പ്രവര്‍ത്തിച്ചുതുടങ്ങുന്ന സമയമാണ്. ഇതാകട്ടെ ആധുനിക ശാസ്ത്രവും അംഗീകരിച്ചിട്ടുണ്ട്. സന്ധ്യക്ക് ഉമ്മറത്ത് നിലവിളക്കുകൊളുത്തിവയ്ക്കുന്നതാണ് സന്ധ്യാദീപം. ഇത് ഒരു ദിവസം പോലും മുടക്കരുത്. ഏകവർത്തി മഹാവ്യാധി ദ്വിവർത്തിർ മഹാധനം ത്രിവർത്തിദ് മോഹമാലസ്യ ചതുർവതിദ് ദരിദ്രത പഞ്ചവർതിദ് ഭദ്രം സ്യാദ് …’ ( വനപർവ്വത്തിൽ നിന്ന് ) നില നിലവിളക്കിൽ ഒരു തിരി ഇട്ടു കത്തിച്ചാൽ മഹാ വ്യാധി ക്ഷണിച്ചു വരുത്തും രണ്ടു നാളം ധനം കൊണ്ട് വരും മൂന്നു നാളം മോഹഭംഗം ആലസ്യം നാല് തിരി ആണേൽ ദാരിദ്ര്യം .. അഞ്ചു തിരി ഭദ്ര ദീപം … സന്ധ്യാദീപത്തിന് ഹൈന്ദവജീവിതത്തില്‍ വളരെയേറെ പ്രാധാന്യമുണ്ട്. സന്ധ്യക്കു മുന്‍പായി കുളിച്ച് അല്ലെങ്കില്‍ കാലും മുഖവും കഴുകി ശരീരശുദ്ധി വരുത്തി ശുഭ്രവസ്ത്രം ധരിക്കണം. ഓട്, പിത്തള, വെള്ളി, സ്വര്‍ണ്ണം എന്നീ ലോഹങ്ങളില്‍നിര്‍മ്മിച്ച വിളക്കുകളാണ് ഉപയോഗിക്കേണ്ടത്. പാദങ്ങളില്‍ ബ്രഹ്മാവും മദ്ധ്യേ വിഷ്ണുവും മുകളില്‍ ശിവനുമെന്ന ത്രിമൂര്‍ത്തി ചൈതന്യവും ഒന്നിക്കുന്നതിനാല്‍ നിലവിളക്കിനെ ദേവിയായി കരുതി വരുന്നു.നിലവിളക്കിനു സംഭവിക്കുന്ന അശുദ്ധി വീടിന്‍റെ ഐശ്വര്യത്തെ ബാധിക്കും “നളിനീ ദളഗതജലമതിതരളം തദ്ദ്വജ്ജീവിതമതിശയചപലം വിദ്ധിവ്യാദ്ധ്യഭിമാനഗ്രസ്‌തം ലോകം ശോകഹതം ച സമസ്‌തം” (താമരയില്‍ വീഴുന്ന ജലം പോലെ അസ്ഥിരവും വിറയാര്‍ന്നതും ഏതു നേരവും താഴേക്കു പതിക്കാവുന്നതുമാണ് മനുഷ്യജീവിതം. മനുഷ്യശരീരത്തില്‍ ഏതു നേരവും രോഗം ബാധിക്കാം. നിന്റെ ശരീരം ഏതു സമയവും രോഗം ഗ്രസിക്കാന്‍ പാകത്തിലുള്ളതാണ്. ജീവിതം എന്നും ശോകവും ദു:ഖവും മാത്രം തരുന്ന ഒന്നാണെന്നിരിക്കെ, ഉള്ള സമയത്ത് ഈശ്വരനെ ഭജിച്ച് മോക്ഷം നേടുക…