Home Blog Page 1546

കഴിവും നിലപാടുമുള്ള പെണ്ണുങ്ങളെ ബഹുമാനിക്കുമ്പോൾ പെൺകോന്തൻ ആകുന്നെങ്കിൽ അങ്ങട് ആവട്ടേ; ഉശിരൻ മറുപടി; കുറിപ്പ്

0
Spread the love

സൈബറിടങ്ങളിൽ സ്ത്രീകളുടെ കഴിവിനേയും നേട്ടങ്ങളേയും പ്രശംസിച്ച് പോസ്റ്റിട്ടാൽ ആണുങ്ങളെ പെൺകോന്തനാക്കുന്ന ചില കൂട്ടരുണ്ട്. സ്ത്രീകള്‍ മുഖ്യധാരയിലേക്ക് കടന്നു വരുമ്പോഴും അഭിപ്രായ പ്രകടനങ്ങൾ നടത്തുമ്പോഴും ദഹിക്കാതെ പോകുന്നവർ. അത്തരക്കാർക്ക് കുറിക്കു കൊള്ളുന്ന മറുപടി പറയുകയാണ് ഡോ. നെൽസൺ ജോസഫ്. പ്രസവം കഴിഞ്ഞ് വന്ന് ലോക റിക്കാർഡിടുന്ന ഷെല്ലി ആൻ ഫ്രേസറെയും കിരീടം നേടുന്ന സാനിയ മിർസയെയും കാണുമ്പൊ ബഹുമാനം തോന്നേണ്ടേ എന്ന് ഡോ. നെൽസൺ ചോദിക്കുന്നു. അത്തരക്കാരെ ബഹുമാനിക്കുമ്പൊ പെൺകോന്തനാവുന്നെങ്കിൽ അങ്ങട് ആവട്ടേയെന്നും അദ്ദേഹം കുറിക്കുന്നു.

ഇന്നലെ കണ്ട ഒരു കമൻ്റാണ്. ” വാളയാർ, പാലത്തായി വിഷയങ്ങളിൽ പാർവ്വതി ദേവിയുടെ പ്രതികരണം സ്ക്രീൻ ഷോട്ടായി ഭക്തർ ഇവിടെ നിക്ഷേപിക്കണം. കുറേ പെൺകോന്തന്മാരെന്ന് നിങ്ങളേക്കുറിച്ചുള്ള പൊതുബോധവും മാറിക്കിട്ടും “അതെ ഇറാഖ് ഇറാനെ ആക്രമിച്ചപ്പോൾ പാർവതി എവിടെയായിരുന്നു?ജപ്പാൻ പേൾ ഹാർബർ ആക്രമിച്ചപ്പൊ പാർവതി എന്തുകൊണ്ട് പ്രതികരിച്ചില്ല?അമേരിക്ക ആറ്റം ബോംബിട്ട് പതിനായിരങ്ങളെ കൊന്നപ്പൊ പാർവതിക്ക് നാക്കില്ലായിരുന്നോ? ഇതിനൊന്നും പ്രതികരിക്കാതെ പിന്നെ ഇപ്പൊ മാത്രം വന്നതെന്തിന്?സോറി, നമ്മൾ വിഷയത്തിൽ നിന്ന് വഴുതിമാറുന്നു. പറഞ്ഞുവന്നത് ഞാൻ പെൺകോന്തനാവുന്നത് എങ്ങനെയാണെന്നാണല്ലോ.

മീശയും മസിലും ഘനഗാംഭീര്യമുള്ള ശബ്ദവും ഒറ്റ വിളിക്ക് അടുക്കളയിൽ നിൽക്കുന്ന ഭാര്യ പേടിച്ച് മൂത്രമൊഴിക്കുന്നത്ര ടെററും പിന്നെ വെട്ടൊന്ന് മുറി രണ്ടെന്ന് പറഞ്ഞ രീതിയിൽ എടുക്കുന്ന തീരുമാനങ്ങളും ആകാശം ഇടിഞ്ഞ് വീണാലും നെഞ്ച് വിരിച്ച് നിൽക്കുന്ന നിൽപ്പുമൊക്കെയുള്ള ആ പരമ്പരാഗത പുരുഷ മാതൃകകളുടെ അപ്പുറത്ത് വരുന്ന ആണുങ്ങളെ വിളിക്കുന്ന പേരാണല്ലോ അതൊക്കെ…നമുക്ക് ഓരോന്നായിട്ടെടുക്കാം….പലവട്ടം എഴുതിയിട്ടുള്ളതുകൊണ്ട് കളിയാക്കൽ കേട്ടിട്ടുള്ള പേരുകളിലൊന്നാണ് ജസിൻഡ ആർഡൻ. ജസിൻഡ മാത്രമല്ല സ്ഥിരം കക്ഷി. പാർവതി, ആരോഗ്യമന്ത്രി കെ.കെ.ശൈലജ , ഷാനിമോൾ ഉസ്മാൻ, ഷെല്ലി ആൻ ഫ്രേസർ, കാറ്റി ബോമാൻ, സാനിയ മിർസ എന്നിവരെക്കുറിച്ചൊക്കെ ഒന്നിലധികം തവണ എഴുതിയിട്ടുള്ളതാണ്.

ഒന്ന് നോക്കിയാൽ ഇവർക്കൊരു പൊതു സ്വഭാവം കാണാം. എല്ലാവരും സ്ത്രീകളാണ് എന്നതല്ല അത്. എനിക്കില്ലാത്ത പലതും ഇവർക്കുണ്ട് എന്നതാണ്.പണ്ട് പഠിക്കുന്ന കാലത്ത്, പ്രത്യേകിച്ച് മെഡിക്കൽ കോളജിലുള്ള സമയത്ത് പ്രതികരിക്കണം എന്ന് കരുതിയിരുന്ന പലയിടത്തും മിണ്ടാതിരുന്നിട്ടുണ്ട്. ധൈര്യമില്ലാഞ്ഞിട്ടാണ്. അതുകൊണ്ട് മാത്രമല്ല, പ്രതികരിച്ചാൽ എന്തൊക്കെ നഷ്ടപ്പെടുമെന്ന് ആലോചിച്ചിട്ടുകൂടിയാണ്.
അപ്പൊ ആ പ്രത്യാഘാതങ്ങളെ കണക്കിലെടുക്കാതെ ധീരതയോടെ പ്രതികരിക്കുന്നവരെ കാണുമ്പൊ ബഹുമാനം തോന്നാറുണ്ട്….അത് തുറന്ന് പറയാറുമുണ്ട്…ആ ഒരു കാരണം കൊണ്ട് പെൺകോന്തനാവുന്നെങ്കിൽ അങ്ങട് ആവട്ട് ചേട്ടാ..മസിലും ഘനഗാംഭീര്യവുമുള്ള ശബ്ദവുമില്ല…മാത്രമല്ല നന്നായിട്ടൊന്ന് ഫിസിക്കൽ എക്സെർഷൻ വന്നാൽ ചിലപ്പൊ കിതച്ചുപോവും…അപ്പൊ പ്രസവം കഴിഞ്ഞ് വന്ന് ലോക റിക്കാർഡിടുന്ന ഷെല്ലി ആൻ ഫ്രേസറെയും കിരീടം നേടുന്ന സാനിയ മിർസയെയും കാണുമ്പൊ ബഹുമാനം തോന്നേണ്ടേ…അവരെ ബഹുമാനിക്കുമ്പൊ പെൺകോന്തനാവുന്നെങ്കിൽ അങ്ങട് ആവട്ട് ചേട്ടാ..

ഞാൻ കരഞ്ഞിട്ടുണ്ട്. പലവട്ടം കരഞ്ഞിട്ടുണ്ട്. നല്ലൊരു സിനിമയിൽ കണ്ണ് നിറയുന്ന സീൻ കണ്ടാൽപ്പോലും കണ്ണ് നിറയുന്നയാളാണ്. വിഷമം വരുമ്പൊ സഹിക്കാൻ സ്വല്പം പ്രയാസമുള്ളതുമാണ്. ആകാശം ഇടിഞ്ഞ് വീഴുമ്പൊ നെഞ്ച് വിരിച്ച് നിൽക്കില്ല. പ്രത്യാഘാതമാലോചിച്ച് ടെൻഷനടിക്കുന്നയാളാണ്.അപ്പൊ അങ്ങനെയുള്ള അവസരങ്ങളിൽ കൃത്യമായ തീരുമാനങ്ങളെടുത്ത് അവ പുഞ്ചിരിയോടെ വിശദീകരിക്കുന്നവരെ ബഹുമാനിക്കുന്നത്, അവരെക്കുറിച്ച് സംസാരിക്കുന്നത്….പെൺകോന്തനാക്കുകയാണെങ്കിൽ അങ്ങട് ആവട്ടെ ചേട്ടാ..പെണ്ണുങ്ങൾ ജോലിക്ക് പോയാലും കേൾക്കാം ഇത്തരം ഡയലോഗുകൾ.” ഓ, അവനൊരു കഴിവുകെട്ടവനായകൊണ്ടാ “”

പെണ്ണ് കുടുംബം പോറ്റേണ്ട അവസ്ഥ ഇവിടില്ല “ഇനി ഇതെല്ലാം മറികടന്ന് സ്ത്രീ ജോലിക്ക് പോവുകയും പുരുഷൻ കുടുംബം നോക്കുകയും ചെയ്തെന്ന് തന്നെ ഇരിക്കട്ടെ. അവർ, അവരുടെ ജീവിതം എന്ന് കരുതി വഴിക്ക് വിടുകയല്ല, പെണ്ണുണ്ണി, പെൺകോന്തൻ, പാവാട, പാവാടച്ചരട്…എക്സട്രാ…
അപ്പൊ ബ്ലാക് ഹോളിൻ്റെ ചിത്രമെടുക്കുന്നതിൽ പങ്കുകൊള്ളുന്നത് തൊട്ട് പ്രധാനമന്ത്രിപദം വരെ ചുരുങ്ങിയ പ്രായം കൊണ്ട് എത്തുന്ന സ്ത്രീകളെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കും… നിങ്ങൾ പറയുന്നതിലെ വിഡ്ഢിത്തം ചൂണ്ടിക്കാട്ടാൻ…അതുകൊണ്ട് പെൺകോന്തനാവുന്നെങ്കിൽ അങ്ങട് ആവട്ട് ചേട്ടാ..എൻ്റെ ഭാര്യ എന്നെ കാണുമ്പൊ പേടിച്ച് വിറയ്ക്കാറില്ല. ” തല്ലി നന്നാക്കാം ” എന്നൊരു വിഡ്ഢിത്തരം ചിന്തിച്ചുവച്ചിട്ടുമില്ല..
” അത് നിൻ്റെ കൈക്ക് എല്ലില്ലാഞ്ഞിട്ടാ “” ആണിൻ്റെ കൈയുടെ ചൂടറിയുന്നത് വരെയേ ഉള്ളൂ അഹങ്കാരം “എന്നൊക്കെയുളള ഡയലോഗുകൾ അവിടെ വച്ചേര്. കയ്യിലെ എല്ല് ആരെയെങ്കിലും തല്ലാനായിട്ട് മാത്രം തന്നതാണെന്ന് ആരാണ് പറഞ്ഞത്?

സ്വയം തീരുമാനമെടുക്കാൻ കഴിയാത്ത അവസരങ്ങളുണ്ട്. അപ്പോൾ ചെയ്യാറുള്ളത് നേരെ ഫോണെടുത്ത് കുത്തി ലിസ്ബിയെ വിളിക്കുകയാണ്.രണ്ടാണ് കാരണം. ഒന്ന്, ആ തീരുമാനങ്ങളുടെ നേട്ടവും കോട്ടവും അനുഭവിക്കാൻ അവളും കൂടെയുണ്ടാവും. രണ്ടാമത്തേത് അത്തരം അവസരങ്ങളിൽ ഒരാളുടെ അഭിപ്രായം, അല്ലെങ്കിൽ ഒരാളോട് കൂടി സംസാരിക്കുന്നത് ശരിയായ തീരുമാനങ്ങളെടുക്കാൻ സഹായിക്കും…എല്ലാ തീരുമാനവും ഒറ്റയ്ക്കെടുത്തോണമെന്ന് എവിടാ നിയമം?.കെട്ട്യോളോട് കൂടി ആലോചിച്ച് തീരുമാനിക്കുമ്പൊ പെൺകോന്തനാവുന്നെങ്കിൽ അങ്ങട് ആവട്ട് ചേട്ടാ..അപ്പൊ അതുകൊണ്ട് ചേട്ടാ, ഇത്രയുമൊക്കെ ചെയ്യുന്നതുകൊണ്ട് പെൺകോന്തനെന്നുള്ള ആ

അമ്മയെ കഴുത്തുഞെരിച്ചു കൊന്ന മകൻ തൂങ്ങിമരിച്ചു,കൂടുതൽ വിവരങ്ങൾ പുറത്ത്

0
Spread the love

കോട്ടയം: അമ്മയെ അഞ്ച് മക്കൾ ഉൾപ്പെടുന്ന കുടുംബമായിരുന്നു ഇത്. വളരെ സന്തോഷത്തോടെയും സമാധാനത്തോടെയും ആയിരുന്നുകുടുംബം മുന്നോട്ട് പോയിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി ബിജു മദ്യത്തിനടിമ ആയിരുന്നു. തുടർന്ന്
പണിക്ക് പോകുന്നതും നിർത്തി. വീട്ടുമുറ്റത്തു നിന്ന മരം കഴിഞ്ഞയിടെ വെട്ടി വിറ്റിരുന്നു. ഇതിന്റെ പണം അമ്മയോട്ബിജു ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പണം നൽകാൻ അമ്മ തയ്യാറാകാതിരുന്നത് കൊലപാതകത്തിലേക്ക് നയിച്ചെന്നാണ്കരുതുന്നതെന്ന് പൊലീസ് പറഞ്ഞു.ഷാളു കൊണ്ട് കെട്ടിത്തൂക്കി കൊന്നതിനു പിന്നാലെ മകൻ തൂങ്ങിമരിച്ചു. വൈക്കം ചെമ്പ് മത്തുങ്കൽ ആശാരിത്തറയിൽ പരേതനായ തങ്കപ്പന്റെ ഭാര്യ 70 വയസുള്ള കാർത്ത്യായനിയാണ് കൊല്ലപ്പെട്ടത്. നാൽപ്പത്തിയഞ്ച് വയസുള്ള മകൻ ബിജുവാണ് അമ്മയെ കട്ടിലിൽ ഷാളു കൊണ്ട് കഴുത്തു ഞെരുക്കി കൊന്നത്. അമ്മയെ കൊന്നതിനു പിന്നാലെ ബിജു തൂങ്ങിമരിക്കുകയും ചെയ്തു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പണിക്കു പോയ സിജു ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനായി വീട്ടിലെത്തിയപ്പോഴാണ് അമ്മയെ കട്ടിലിൽ മരിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. അടുത്ത മുറിയിൽ തന്നെ ബിജുവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. മൃതദേഹങ്ങൾ കണ്ട് സിജു അലമുറയിട്ടതു കേട്ട് അയൽക്കാർ ഓടിയെത്തുകയായിരുന്നു. സംഭവം അറിഞ്ഞ് പൊലീസും ഉടൻ തന്നെ സ്ഥലത്തെത്തി. പക്ഷേ,അപ്പോഴേക്കും ഇരുവരുടെയും മരണം സംഭവിച്ചിരുന്നു.

എന്റെ ഹൃദയത്തെ പിന്തുടരുകയാണെങ്കില്‍, അത് എന്നെ ന്യൂയോര്‍ക്ക് സിറ്റിയിലേക്ക് തിരികെ കൊണ്ടു പോകും; രമ്യയ്‌ക്ക് ഒപ്പമുള്ള ചിത്രവുമായി ഭാവന

0
Spread the love

കൂട്ടുകാരി രമ്യ നമ്പീശനൊപ്പമുള്ള ന്യൂയോര്‍ക്ക് യാത്രയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് ഭാവന. ന്യൂയോര്‍ക്കിലേക്ക് നടത്തിയ പഴയ യാത്രയുടെ ചിത്രങ്ങളാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ”ഞാന്‍ എന്റെ ഹൃദയത്തെ പിന്തുടരുകയാണെങ്കില്‍, അത് എന്നെ ന്യൂയോര്‍ക്ക് സിറ്റിയിലേക്ക് കൊണ്ടുപോകും. എന്നെ തിരികെ കൊണ്ടു പോകൂ” എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന കുറിച്ചിരിക്കുന്നത്.

ആ യാത്രകളും ഓര്‍മ്മകളും മിസ് ചെയ്യുന്നു എന്നും ഭാവന കുറിച്ചിട്ടുണ്ട്. പ്രിയ സുഹൃത്തുക്കളായ മഞ്ജു വാര്യര്‍, സംയുക്ത വര്‍മ്മ എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും അടുത്തിടെ ഭാവന പങ്കുവെച്ചിരുന്നു. സുഹൃത്തുക്കളല്ല സഹോദരിമാരാണ് തങ്ങള്‍ എന്നാണ് മഞ്ജുവും സംയുക്തയുമായുള്ള സൗഹൃദത്തെ ഭാവന വിശേഷിപ്പിച്ചത്.

ഭര്‍ത്താവ് നവീനൊപ്പം ബാഗ്ലൂരിലാണ് താരം ഇപ്പോഴുള്ളത്. 2002-ല്‍ പുറത്തിറങ്ങിയ നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് ഭാവന സിനിമാരംഗത്ത് എത്തിയത്. തമിഴ് സൂപ്പര്‍ ഹിറ്റ് ചിത്രം 96-ന്റെ കന്നഡ റീമേക്ക് 99 ആണ് ഭാവനയുടെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

ബജ്രംഗി 2, ഗോവിന്ദ ഗോവിന്ദ, ശ്രീകൃഷ്ണ@ജിമെയില്‍.കോം എന്നിവയാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍. കന്നഡ സിനിമയായ ശ്രീകൃഷ്ണ@ജിമെയില്‍.കോമിന് സംവിധായകന്‍ സലാം ബാപ്പു ആണ്.

ഒരുപാട് പേരില്‍ നിന്നും ഞാന്‍ എനിക്ക് പറ്റിയ ഒരാളെ ഞാന്‍ സെലക്‌ട് ചെയ്യും; എന്റെ കല്യാണം ഒരു സംഭവം ആയിരിക്കണം; രഞ്ജിനി

0
Spread the love

ലയാള മിനിസ്‌ക്രീനില്‍ നിന്ന് കൊണ്ട് തന്നെ അവതാരക സങ്കല്‍പ്പങ്കല്‍പ്പങ്ങളെ മൊത്തത്തില്‍ മാറ്റി എഴുതിയ താരമാണ് രഞ്ജിനി ഹരിദാസ്. ഒരു നടി കൂടിയായ രഞ്ജിനി ബിഗ് ബോസ്സ് മലയാളം സീസണ്‍ 1 ലെ മത്സരാര്‍ത്ഥി കൂടിയായിരുന്നു. തന്റെതായ നിലപാടുകള്‍ തുറന്ന് പറയുന്നതില്‍ യാതൊരു മടിയും കാട്ടാത്ത താരം കൂടിയാണ് രഞ്ജിനി. നിരവധി വിമര്‍ശനങ്ങളാണ് താരത്തിന് കേള്‍ക്കേണ്ടി വന്നിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ താരത്തിന്റെ വിവാഹ വിശേഷങ്ങളാണ് ഏറ്റെടുത്തിരിക്കുന്നത്.

താരം തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ചിരിക്കുന്ന പുതിയ വീഡിയോയില്‍ രഞ്ജിനി ഹരിദാസ് വിവാഹം കഴിക്കാന്‍ പോകുന്നു എന്ന ക്യാപ്ഷ്യനോടെയാണ് നല്‍കിയിരുന്നത്. താരത്തിന്റെ ക്യാപ്ഷനും വിഡിയോയും നിമിഷ നേരം കൊണ്ടാണ് ഇത് വൈറലായി മാറിയിരുന്നത്. വീഡിയോയില്‍ താന്‍ സ്വയംവരം ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്ന തരത്തില്‍ രഞ്ജിനി തന്നെയാണ് വെളിപ്പെടുത്തുന്നത്.

രഞ്ജിനിയുടെ വാക്കുകള്‍

ഈ ഉണ്ടോണ്ട് ഇരുന്നപ്പോള്‍ വിളി വരിക എന്ന് പറയും പോലെയാണ്,ലോക് ഡൌണ്‍ സമയത്തു വീട്ടില്‍ അടങ്ങി ഒതുങ്ങി ഇരുന്നപ്പോള്‍ എനിക്ക് ഒരു തോന്നല്‍ വന്നു.ഇങ്ങനെ ഒന്നും അയാല്‍ പോരാ,ഈ സ്റ്റേജ് ഷോസും,ഫ്രണ്ട്സും മാത്രം പോരാ ജീവിതത്തില്‍ മറ്റെന്തോ കൂടി വേണം എന്ന്.എന്താണെന്നല്ലേ നിങ്ങള്‍ ചിന്തിക്കുന്നത്.രഞ്ജിനി ഹരിദാസ് ജീവിതത്തില്‍ ഒരിക്കലും ചിന്തിക്കില്ല എന്ന് നിങ്ങള്‍ കരുതിയ ആ കാര്യം,ഇവള്‍ക്ക് വട്ടായി എന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം.ശരിക്കും ചെറിയ വട്ടാണ്.എന്നാലും ഞാന്‍ അതങ്ങു തീരുമാനിച്ചു.രഞ്ജിനി ഹരിദാസ് കല്യാണം കഴിക്കാന്‍ പോകുന്നു.എന്ന് കരുതി പെണ്ണുകാണാന്‍ നിന്നുകൊടുക്കാനും,കാല്‍ വിരല്‍ കൊണ്ട് കളം വരക്കാനൊന്നും എന്നെ കിട്ടില്ല.

എന്റെ കല്യാണം ഒരു സംഭവം ആയിരിക്കണം.ഒരു സ്വയം വരം.ശ്രീരാമന്‍ സീതയെ കെട്ടിയപോലെ,നളന്‍ ദമയന്തിയെ കൊണ്ടുപോയ പോലെ,ഒരുപാട് പേരില്‍ നിന്നും ഞാന്‍ എനിക്ക് പറ്റിയ ഒരാളെ ഞാന്‍ സെലക്‌ട് ചെയ്യും.ജാതിയും മതവും പ്രശ്ശ്‌നം അല്ല.കുറച്ചു ദമ്ബതികള്‍ കൂടി എന്റെ ഒപ്പം ഉണ്ടാകും.അപ്പോള്‍ എന്റെ സ്വയം വരം കാണാന്‍ റെഡി ആയിക്കോളൂ.നിമിഷങ്ങള്‍ക്കകം തന്നെ വീഡിയോ വൈറലായിമാറി,ആരാധകര്‍ നിരവധിപ്പേരാണ് വീഡിയോക്ക് കമന്റുമായെത്തിയിരിക്കുന്നത്.

അക്കിത്തത്തിന് വിട, മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

0
Spread the love

പാലക്കാട്; മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ഔദ്യോഗിക ബഹുമതികളോടെ നാട് വിടചൊല്ലി. പാലക്കാട്ടെ കുമരനെല്ലൂർ ഗ്രാമത്തിലെ വീട്ടുവളപ്പിലാണ് അദ്ദേഹത്തിന്റെ സംസ്‌കാരം നടന്നത്. സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുന്നതിന് ജീവിതത്തിന്റെ നാനാ തുറകളിൽ നിന്നുള്ള നിരവധി പേർ എത്തിച്ചേർന്നു.

നേരത്തെ ആശുപത്രിയിൽ നിന്ന് സാഹിത്യ അക്കാദമിയിൽ എത്തിച്ച മൃതദേഹത്തിൽ സാഹിത്യ, സാംസ്‌കാരിക, രാഷ്ട്രീയ മേഖലയിലെ പ്രമുഖൽ അന്ത്യോപചാരമർപ്പിച്ചു.തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അക്കിത്തം ഇന്ന് രാവിലെ 8.10 ഓടെയാണ് അന്തരിച്ചത്.

തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെ 7.55നായിരുന്നു അക്കിത്തത്തിന്റെ (94) അന്ത്യം. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. രണ്ട് ദിവസം മുമ്പാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അക്കിത്തത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ സ്ഥിതിയിൽ ആശങ്ക ഉളളതിനാൽ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയായിരുന്നു.

മഹാകവി അക്കിത്തം അന്തരിച്ചു

0
Spread the love

തൃശൂര്‍: ‍ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു. 94 വയസ്സായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ 7.55 നായിരുന്നു മരണം. ദേഹാസ്വാസ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാത്രി മുതൽ മൂത്രതടസ്സം കഠിനമാവുകയും തൃശൂര്‍ ഹൈടെക്ക് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
മനുഷ്യസ്നേഹത്തിന്റെ കവിതകളെഴുതിയ അക്കിത്തം ദേശീയപ്രസ്ഥാനത്തിലും യോഗക്ഷേമ സഭയുടെ പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിച്ചിരുന്നു.. കവിത, ചെറുകഥ, നാടകം, വിവർത്തനം, ലേഖനസമാഹാരം എന്നിവയുൾപ്പെടെ അൻപതോളം കൃതികൾ രചിച്ചിട്ടുണ്ട്.

പത്മശ്രീ, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം ഉൾപ്പെടെയുള്ള ബഹുമതികൾ നേടിയിട്ടുണ്ട്. അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയുടെയും ചേകൂർ മനയ്ക്കൽ പാർവതി അന്തർജനത്തിന്റെയും മകനായി 1926 മാർച്ച് 18ന് പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലാണ് അക്കിത്തം ജനിച്ചത്. വേദവും ഇംഗ്ലിഷും കണക്കും തമിഴും പഠിച്ചു. എട്ടുവയസ്സുമുതൽ കവിതയെഴുതി തുടങ്ങിയ അക്കിത്തം, കുട്ടികാലത്തുതന്നെ ചിത്രകലയിലും സംഗീതത്തിലും തല്പരനായിരുന്നു. കോഴിക്കോട് സാമൂതിരി കോളജിൽ ഇന്റർമീഡിയറ്റിനു ചേർന്നെങ്കിലും രോഗം മൂലം പഠനം മുടങ്ങി. പിന്നീട് തൃശൂർ മംഗളോദയം പ്രസിൽനിന്ന് പുറത്തിറങ്ങിയിരുന്ന ‘ഉണ്ണി നമ്പൂതിരി’യുടെ പ്രിന്ററും പബ്ലിഷറുമായി. ഭാര്യ: പരേതയായ ശ്രീദേവി അന്തർജനം. മക്കൾ: പാർവതി, ഇന്ദിര, വാസുദേവൻ, ശ്രീജ, ലീല, നാരായണൻ. പ്രശസ്ത ചിത്രകാരൻ അക്കിത്തം നാരായണൻ സഹോദരനാണ്. ആകാശവാണിയിൽ ഉദ്യോഗസ്ഥനായിരുന്നു. 1985 ൽ വിരമിച്ചു.

മകളുടെ ഓര്‍മയ്ക്കായി മെഡിക്കല്‍ കോളജിലെ ഒരു വാര്‍ഡില്‍ ആവശ്യമായ ഓക്‌സിജന്‍ സൗകര്യമൊരുക്കാന്‍ സുരേഷ് ഗോപി

0
Spread the love

തൃശൂര്‍: മകളുടെ ഓര്‍മയ്ക്കായി സുരേഷ് ഗോപി എംപി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒരു വാര്‍ഡില്‍ ആവശ്യമായ ഓക്‌സിജന്‍ നല്‍കുന്നു. മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗികള്‍ക്ക് പ്രാണവായു നല്‍കുന്ന പ്രാണാ പദ്ധതിയുടെ ഭാഗമായി വാര്‍ഡ് 11ലേക്ക് എല്ലാ വിധ ഓക്‌സിജന്‍ സൗകര്യങ്ങളും എംപിയുടെ നേതൃത്വത്തില്‍ നല്‍കും. എന്നാല്‍ എം പി ഫണ്ട് അടക്കം ഒരു ഫണ്ടും ഉപയോഗിക്കാതെയാണ് ഓക്‌സിജന്‍ സൗകര്യം സുരേഷ് ഗോപി ഒരുക്കുന്നത്.

64 കിടക്കകളില്‍ ആണ് ഈ സംവിധാനം ഏര്‍പ്പെടുത്തുക. 7.6 ലക്ഷം രൂപയാണു ചെലവ്. വാഹനാപകടത്തില്‍ മരിച്ചുപോയ മകള്‍ ലക്ഷ്മിയുടെ ഓര്‍മയില്‍ സുരേഷ് ഗോപി ചെയ്യുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണിത്. എല്ലാ കിടക്കയിലേക്കും പൈപ്പു വഴി ഓക്‌സിജന്‍ എത്തിക്കുന്ന സംവിധാനമാണ് പ്രാണ. ഇനി ഒരു കോവിഡ് രോഗി പോലും ഓക്‌സിജന്‍ കിട്ടാതെ മരിക്കരുതെന്ന ആഗ്രഹത്താലാണ് സൗകര്യം ഒരുക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു.

സമ്മര്‍ ഇന്‍ ബെത്‌ലഹേമിനു ശേഷം സിബി മലയില്‍ – രഞ്ജിത്ത് ചിത്രം,കൊത്ത്

0
Spread the love

സംവിധായകരായ സിബി മലയിലും രഞ്ജിത്തും നീണ്ട 22 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത് വിട്ടു. അടുത്തിടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയത്. ‘കൊത്ത്’ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടൈറ്റിൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്ത് വിട്ടു. വേറിട്ട പേര് എന്നാണ് സിനിമാപ്രേമികൾ ഒന്നടങ്കം ടൈറ്റിലിനെ കുറിച്ച്‌ പറയുന്നത്.

മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രമായ സമ്മർ ഇൻ ബെത്‌ലഹേമിനു ശേഷം സംവിധായകരായ സിബി മലയിലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രമാണ് ‘കൊത്ത്’. ആസിഫ് അലിയാണ് ഈ ചിത്രത്തിൽ മുഖ്യവേഷത്തിൽ എത്തുന്നത്. റോഷൻ മാത്യുവാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത് വളരെ സവിശേഷതയുള്ള ദിവസത്തിലായിരുന്നു. 10 10 2020 എന്ന അപൂർവസംഖ്യ വരുന്ന ദിവസമായ ഒക്ടോബർ പത്തിനായിരുന്നു ഷൂട്ടിംഗിന് തുടക്കം കുറിച്ചത്

രഞ്ജിത്തും സുഹൃത്ത് പി.എം ശശിധരനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്ബനിയുടെ ബാനറിലാണ് ‘കൊത്ത്’ നിർമിക്കുന്നത്. രഞ്ജിത്ത്, വിജിലേഷ് , സുരേഷ് കൃഷ്ണ, അതുൽ, നിഖില വിമൽ, ശ്രീലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് നവാഗതനായ ഹേമന്ദ് കുമാറാണ്. സിബി മലയിൽ ഇപ്പോൾ തന്റെ ചിത്രത്തിലൂടെ നാടക രംഗത്ത് സജീവമായ ഹേമന്ദിനെ സിനിമയിലേക്ക് എത്തിക്കുകയാണ്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് പ്രശാന്ത് രവീന്ദ്രനാണ്.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് ഹിറ്റ് ഗാനങ്ങളൊരുക്കി ശ്രദ്ധേയനായ സംഗീത സംവിധായകൻ കൈലാസ് മേനോനാണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അഗ്‌നിവേശ്. പ്രൊജക്റ്റ് ഡിസൈനർ ബാദുഷ, പി ആർ ഒ – ആതിര ദിൽജിത്ത്.

കൊറോണ കാലമല്ലേ, ജീവിച്ചിരിപ്പുണ്ടെന്ന് ഇടയ്ക്ക് ഓര്‍മ്മിപ്പിക്കണ്ടേ, പാര്‍വതിക്കെതിരെ ഗണേഷ് കുമാര്‍

0
Spread the love

താരസംഘടനയായ അമ്മയില്‍ നിന്നും രാജിവെച്ച നടി പാര്‍വതി തിരുവോത്തിനെതിരെ പരോക്ഷമായി വിമര്‍ശിച്ച്‌ നടനും എംഎല്‍എയുമായ കെ ബി ഗണേഷ് കുമാര്‍. രാജിവെക്കാനൊക്കെ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. നമ്മളതില്‍ അഭിപ്രായം പറയാനില്ലെന്ന് ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘കൊറോണ കാലമൊക്കെയല്ലേ വല്ലപ്പോഴുമൊക്കെ നിങ്ങളുടെ മുന്നിലിങ്ങനെ പ്രത്യക്ഷപ്പെട്ടില്ലെങ്കില്‍ ജീവിച്ചിരിപ്പില്ലെന്ന് ആളുകള്‍ കരുതിയാല്‍ മോശമല്ലേ? ഇന്ത്യ മഹാരാജ്യത്ത് ആര്‍ക്കും എന്തും പറയാം. അവരുടെ മനസ്സില്‍ തോന്നുന്നത് പ്രകടിപ്പിക്കാം. എല്ലാവര്‍ക്കും അതിനുള്ള അവകാശമുണ്ട്. അതൊന്നും ചോദ്യംചെയ്യാന്‍ നമുക്ക് അധികാരമില്ല. എല്ലാരും പറയട്ടെ’- നടി പാര്‍വതി അമ്മയില്‍ നിന്ന് രാജിവച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഇതായിരുന്നു ഗണേഷ് കുമാറിന്റെ മറുപടി.

അമ്മ ഭാരവാഹി ഇടവേള ബാബു നടി ഭാവനയെ കുറിച്ച്‌ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് പാര്‍വതി അമ്മയില്‍ നിന്ന് രാജി വെച്ചത്

പാർവതി പറഞ്ഞത് ശരി,ഇടവേള ബാബുവിന്റെ രാജി പണ്ടേ ആവശ്യപ്പെട്ടത്- ഷമ്മി തിലകൻ

0
Spread the love

താരസംഘടന അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമർശങ്ങൾക്കെതിരെ നടി പാർവതി പറഞ്ഞ കാര്യങ്ങൾ ശരിയാണെന്നും പക്ഷേ രാജിവെക്കേണ്ടത് അവരല്ലെന്നും നടൻ ഷമ്മി തിലകൻ. പാർവതി നല്ലൊരു നടിയാണ്. നല്ല വ്യക്തിത്വമുള്ള പെൺകുട്ടി. അവർ പുറത്തുപോകേണ്ട കാര്യമില്ല. അവർ പറഞ്ഞതുപോലെ അയാൾ തന്നെയാണ് പുറത്തുപോകേണ്ടത്. പാർവതി ചെയ്തത് അവരുടെ ശരിയാണ്. അത് ശരിയാണെന്ന് അവർക്ക് ഉത്തമ ബോധ്യമുള്ളതുകൊണ്ടാണ് അവരത് ചെയ്തതെന്നും ഷമ്മി തിലകൻ പറയുന്നു.

പുറത്തുപോകേണ്ടത് ഇടവേള ബാബു ആണെന്നുള്ളതിൽ ഒരു സംശയവുമില്ല കൂടെ ഇന്നസെന്റും പുറത്തുപോകേണ്ടതാണ്. അദ്ദേഹം സംഘടനയുടെ പ്രസിഡന്റ് അല്ലാത്തതുകൊണ്ടാണ് ഞാനത് പറയാത്തത്.സംഘടനയ്ക്ക് രേഖാമൂലം പരാതിയൊന്നും ലഭിച്ചിട്ടില്ല എന്ന് ഇടവേള ബാബു ആ അഭിമുഖത്തിൽ പറയുന്നത് കണ്ടു. രേഖാ മൂലം കിട്ടിയ പരാതികൾക്കൊക്കെ അവർ എന്ത് നടപടിയാണ് എടുത്തത് എന്നൊരു ചോദ്യം അവിടെ അവശേഷിക്കുന്നുണ്ട്. സംഘടനാ പ്രസിഡന്റ് മോഹൻലാൽ എന്നെ ഏൽപിച്ചതിന്റെ അടിസ്ഥാനത്തിൽ ഞാൻ അമ്മ അസോസിയേഷന്റെ രേഖകളും കാര്യങ്ങളുമെല്ലാം നോക്കിയൊരു ഓഡിറ്റിങ് നടത്തി. ഒരു റിസർച്ച്‌ പോലെ ഞാൻ നടത്തിയ ഓഡിറ്റിൽ നിന്നും എനിക്ക് കിട്ടിയ വിവരങ്ങൾ കാണിച്ച്‌ മോഹൻലാലിന് ഞാനൊരു കത്ത് കൊടുത്തിട്ടുണ്ടെന്നും ഷമ്മി കൂട്ടിച്ചേർത്തു

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts