Home Blog Page 1559

പ്രവാസികളുടെ ഇഖാമ സൗജന്യമായി നൽകുമെന്ന് സൗദി ;ആനുകൂല്യം സൗദിയിൽ എത്താൻ കഴിയാത്ത പ്രവാസികൾക്ക്.

0
Spread the love

റിയാദ്: സൗദിയിലേക്കുള്ള യാത്രാ വിലക്ക് മൂലം മറ്റു രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ ഇഖാമ( താമസ രേഖ )എക്സിറ്റ്,റീ -എൻട്രി വീസ തുടങ്ങിയ രേഖകൾ ജൂലൈ 31 വരെ സൗജന്യമായി പുതുക്കി നൽകുമെന്ന് ഉത്തരവിറക്കി സൗദി ഭരണാധികാരി സൽമാൻ രാജാവ്.

Saudi Arabia will provide free iqama to expatriates who are unable to reach Saudi Arabia.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിലവിലുള്ള യാത്ര വിലക്ക് മൂലം സൗദിയിലേക്ക് പ്രവേശിക്കാൻ കഴിയാതെ വിദേശങ്ങളിൽ കഴിയുന്നവരുടെ രേഖകളാണ് ഇങ്ങനെ പുതുക്കി നൽകുക. നേരത്തെ ഇത് ജൂൺ 3 വരെ അവധി നീട്ടി നൽകിയിരുന്നു.
കോവിഡ് രണ്ടാം തരംഗത്തിന്റെ സമയത്തും ദുബായ് പ്രവാസികൾക്ക് ഇത്തരത്തിൽ രേഖകൾ പുതുക്കി നൽകിയിരുന്നു.ദേശീയ വിവര കേന്ദ്രത്തിൻറെnസഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിയിൽ രേഖകളുടെ കാലാവധി സ്വമേധയാ പുതുക്കപ്പെടുകയാണ് ചെയ്യുന്നതെന്ന് പാസ്പോർട്ട് വിദഗ്ധ വിഭാഗവും സ്ഥിരീകരിച്ചു. എന്നാൽ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് നേരിട്ടുള്ള പ്രവേശനത്തിന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. ഇങ്ങനെ സൗദിയിലേക്ക് വരാൻ കഴിയാതെ അകപ്പെട്ട മലയാളികളടക്കം ഒട്ടേറെപ്പേർക്ക് ഇത് പ്രയോജനപ്രദമാകും. രേഖകളുടെ കാലാവധി പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനും കോവിഡ് പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിനുമായുള്ള പരിശ്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്നും അധികൃതർ വ്യക്തമാക്കി

യാമിയുടെ സൗന്ദര്യരഹസ്യം കരിക്കിൻ വെള്ളമോ? വിവാഹ ചിത്രത്തിന് പിന്നാലെ അന്വേഷണവുമായി ആരാധകർ.

0
Spread the love

ബോളിവുഡിൽ ഇപ്പോൾ ചർച്ച നടി യാമി ഗൗതമിന്റെ വിവാഹ ചിത്രങ്ങളാണ്. കഴിഞ്ഞ ദിവസമാണ് ഉറി സിനിമയുടെ സംവിധായകൻ ആദിത്യ ധറിനെ യാമി വിവാഹം ചെയത്. പരമ്പരാഗത വേഷത്തിൽ ,കടും നിറത്തിലുള്ള സാരി ധരിച്ച് അതിസുന്ദരിയായാണ് യാമി എത്തിയത്.
സാമൂഹിക മാധ്യമങ്ങളിൽ യാമിക്ക് ആശംസകളുമായി ലക്ഷക്കണക്കിനാളുകൾ ഫോട്ടോ പോസ്റ്റ് ചെയ്യുന്നുണ്ട്.

ഇതിന് പിന്നാലെ യാമിയുടെ സൗന്ദര്യരഹസ്യം എന്തെന്ന് അന്വേഷിക്കാനും ആരാധകർ മറക്കുന്നില്ല. പരമാവധി പ്രകൃതിദത്ത ഉത്പന്നങ്ങളാണ്
ചർമ സംരക്ഷണത്തിന് ഉപയോഗിക്കുന്നത് എന്ന് താരം നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് കരിക്കിൻ വെള്ളമാണ്.
കരിക്കിൻ വെള്ളം കുടിക്കാൻ മാത്രമല്ല, മികച്ച ടോണറായും ഉപയോഗിക്കുന്നുണ്ട്. ഫേസ് പാക്ക് ഉപയോഗിച്ചതിന് ശേഷം മുഖം കഴുകാൻ
കരിക്കിൻ വെള്ളം ഉപയോഗിക്കുന്നു. മുഖം ഡ്രൈ ആണെന്ന് തോന്നുമ്പോഴെല്ലാം പച്ച വെള്ളത്തിന് പകരം കരിക്കിൻ വെള്ളം ഉപയോഗിച്ചാണ്
യാമി മുഖം കഴുകുക.

യാമിക്ക് ഇഷ്ടപ്പെട്ട രണ്ട് ഫേയ്സ് പാക്കുകൾ ഉണ്ട്. അരിപ്പൊടിയും യോഗർട്ടും മിക്സ് ചെയ്തിടുന്ന പായ്ക്കാണ് ഏറ്റവും പ്രിയപ്പെട്ടത്.
ഇതുകൂടാതെ ചർമം തിളങ്ങാനും മൃദുവായിരിക്കാനും തേൻ , റോസ് വാട്ടർ , ഗ്ലിസറിൻ, ചെറുനാരങ്ങാനീര് എന്നിവ ചേർത്ത
ഫേയ്സ് പായ്ക്ക് ഉപോഗിക്കുന്നു.

കൺപീലികളുടെ സംരക്ഷണത്തിന് പ്രാധാന്യം നൽകേണ്ടത് വളരെ പ്രധാനമാണെന്ന് താരം പറയുന്നു. കാസ്റ്റർ ഓയിൽ, വിറ്റാമിൻ ഇ ഓയിൽ,
അലോവേര ജെൽ എന്നിവ ചേർത്തുണ്ടാക്കുന്ന കൂട്ട് കൺപീലികളുടെ സംരക്ഷണത്തിന് ഉപകാരപ്രദമാണ്. ചുണ്ടുകളിൽ ലിപ് ബാമിന് പകരം
നെയ്യ് ഉപയോഗിക്കാൻ ശ്രദ്ധിക്കാറുണ്ടെന്നും താരം പറയുന്നു.

ഉറി, വിക്കി ഡോണർ, ഗിന്നി വെഡ്സ് സണ്ണി, സനം രേ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച യാമി ഹീറോ എന്ന പൃഥ്വിരാജ്
ചിത്രത്തിലൂടെ മലയാളികൾക്കും പ്രിയങ്കരിയാണ്.

ഹോമിയോപ്പതി ചികിത്സ കോവിഡിന് ഉപയോഗിക്കാം എന്ന് കേരള ഹൈക്കോടതി.

0
Spread the love

ഹോമിയോപ്പതി ചികിത്സ കോവിഡിന് ഉപയോഗിക്കാം എന്ന് കേരള ഹൈക്കോടതി.

വളരെ ഗുരുതരമല്ലാത്ത കോവിഡ് രോഗികളിൽ ഹോമിയോപ്പതി ചികിത്സ ഉപയോഗിക്കാവുന്നതാണ്. ഇത്തരം രോഗികളിൽ കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ താരതമ്യേന കുറവുമാണ്. ഇന്ത്യയിൽ മറ്റെല്ലാ സംസ്ഥാനങ്ങളിലും കോവിഡ് രോഗത്തിന് ഹോമിയോപ്പതി ചികിത്സ ചെയ്തു വരുന്നുണ്ടെങ്കിലും കേരളത്തിൽ അലോപ്പതി ഇതര ചികിത്സാരീതികൾ ചെയ്യുന്നതിന് ഉചിതമായ പ്രോത്സാഹനം നൽകിയിരുന്നില്ല. ഹൈക്കോടതിയുടെ ഈ വിധി സ്വാഗതാർഹമാണ്.

സൂക്ഷിച്ചില്ലെങ്കിൽ വൈറൽ ആകും.

0
Spread the love

സുരക്ഷിതമെന്ന് കരുതുന്ന നവമാദ്ധ്യമങ്ങളിലെ ഓഡിയോ ചാറ്റ് റൂമുകളിലെ നിങ്ങളുടെ പങ്കാളിത്തവും ഇടപെടലും അത്ര സുരക്ഷതിമല്ല എന്നോർക്കുക. തരംഗമാകുന്നത് പുത്തൻ സാമൂഹ്യ മാധ്യമങ്ങളിലെ അശ്രദ്ധമായതും അമിത ആത്മവിശ്വാസത്തോടെയുള്ള ഇടപെടലും നിങ്ങൾക്ക് തന്നെ വിനയാകാതെ സൂക്ഷിക്കുക.

ലൈവ് ഓഡിയോ റൂമുകളാണ് പുതിയ ട്രെൻഡ്. ഓരോ റൂമിലും സംസാരിക്കുന്ന ‘സ്പീക്കർ’മാരുടെ അനുമതിയില്ലാതെ റെക്കോർഡ് ചെയ്യരുതെന്നാണ് ചട്ടമെങ്കിലും ഇത് പാലിക്കപ്പെടുന്നുണ്ടോ എന്നുറപ്പില്ല ഓഡിയോ റൂമുകളിലെ ഇടപെടലും പങ്കാളിത്തവും സ്ക്രീൻ റെക്കോർഡ് ഓപ്ഷനിലൂടെ മറ്റൊരാൾക്ക് റെക്കോർഡ് ചെയ്ത് മറ്റ് സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യാനും കഴിയും.
.
സ്ക്രീൻ റെക്കോർഡ് ഓപ്ഷനിലൂടെ റൂമുകളിൽ ആരൊക്കെ പങ്കെടുക്കുന്നുവോ അവരുടെ മുഴുവൻ പ്രൊഫൈൽ ചിത്രങ്ങളും റെക്കോർഡ് ചെയ്യുന്ന വിഡിയോയിൽ പതിയുന്നു. ഇവ പിന്നീട് യൂട്യൂബ് വഴിയും വാട്സാപ്പ് വഴിയും വ്യാപകമായി പ്രചരിക്കുന്നു. സഭ്യമല്ലാത്ത സംഭാഷണങ്ങൾക്കൊപ്പം റൂമിലെ പങ്കാളുകളുടെ ടെ ചിത്രങ്ങളും പ്രൊഫൈലുകളും വിഡിയോയിൽ കാണുന്നത് കൊണ്ടുള്ള ദോഷങ്ങളെ കുറിച്ച് കൂടുതൽ പറയേണ്ട ആവശ്യമില്ല. റെക്കോർഡ് ചെയ്യുന്നില്ല എന്ന വിശ്വാസത്തിൽ സ്വകാര്യ റൂമുകളിൽ ‘സെൻസറിംഗ്’ ഇല്ലാതെ പറയുന്ന വിവരങ്ങൾ മണിക്കൂറുകൾക്കകം തന്നെ വൈറൽ ആകുന്നു.

ഓഡിയോ റൂമുകളുടെ മറ്റൊരു പ്രത്യേകത എന്തെന്നാൽ ഒരാൾ ഒരു റൂമിൽ കയറിയാൽ ആ വിവരം അവരെ പിന്തുടരുന്നവർക്ക് നോട്ടിഫിക്കേഷൻ ആയി ലഭിക്കുമെന്നതാണ്. പ്രസ്തുത വ്യക്തി ഒരു പ്രത്യേക റൂമിലുണ്ടെന്ന് അവരെ പിന്തുടരുന്നവർക്ക് ഫീഡ് നോക്കിയാലും മനസ്സിലാകും. ഇവ സ്ക്രീൻഷോട്ടായി പ്രചരിക്കാനും ഇടയുണ്ട്.

ഏറ്റവും സന്തോഷമുള്ള താരം അനുപമ പരമേശ്വരൻ? വൈറലായി നടിയുടെ ലൊക്കേഷൻ വീഡിയോ.

0
Spread the love

പ്രേമത്തിലെ മേരിയായി മലയാളികളുടെ ഹൃദയം കവർന്ന അനുപമ പരമേശ്വരൻ തെന്നിന്ത്യയിലാകെ തിരക്കുള്ള നടിയാണ് ഇപ്പോൾ.

തെലുങ്കിൽ ആണ് ഏറ്റവും കൂടുതൽ സിനിമകളിൽ അനുപമ അഭിനയിച്ചത്. 18 പേജസ് ആണ് താരത്തിന്‍റെ
ഏറ്റവും പുതിയ തെലുങ്ക് ചിത്രം. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയപ്പോൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോഴിതാ ലൊക്കേഷനിലെ അനുപമയുടെ ഒരു വീഡിയോ ആണ് തരംഗം.

പോസ്റ്റർ ഷൂട്ടിങ്ങിനിടയിലെ രസകരമായ വീഡിയോ, ചിത്രത്തിലെ നായകനായ നിഖിൽ സിദ്ധാർത്ഥയാണ് സാമൂഹിക
മാധ്യമങ്ങളിലൂടെ പുറത്തു വിട്ടത്. പോസ് ചെയ്യും മുന്നേ പശ്ചാത്തലത്തിൽ കേൾക്കുന്ന പാട്ടിനൊപ്പം ചുവടു വയ്ക്കുകയാണ് അനുപമ.
താൻ ജീവിതത്തിൽ കണ്ട ഏറ്റവും സന്തോഷമുള്ള മനുഷ്യരിൽ ഒരാളാണ് അനുപമ പരമേശ്വരൻ എന്നും ട്വിറ്ററിൽ നിഖിൽ കുറിച്ചു. ഇതിന് പിന്നാലെ അനുപമയും വീഡിയോ ഷെയർ ചെയ്തു.

ഏത് പാട്ടിനാണ് അനുപമ ചുവട് വെച്ചത് എന്നല്ലേ? പ്രേമത്തിലൂടെ ഹിറ്റായ മറ്റൊരു നായിക സായി പല്ലവിയുടെ പുതിയ സിനിമയിലെ ഹിറ്റ് ഗാനമാണത്. നാഗ് ചൈതന്യ നായകനായി ശേഖർ കമ്മുല സംവിധാനം ചെയ്ത ലൗ സ്റ്റോറിയിലെ സാരംഗ ധരിയ എന്ന പാട്ട് സാമൂഹിക മാധ്യമങ്ങളിൽ ട്രെൻഡിങ് ആണ്.

പൽനാട്ടി സൂര്യപ്രതാപ് സംവിധാനം ചെയ്യുന്ന 18 പേജസ് ചിത്രീകരണം ഉടൻ പുനരാരംഭിക്കുമെന്നാണ് സൂചന. സംവിധായകൻ സുകുമാർ ആണ് കഥയും തിരക്കഥയും ഒരുക്കിയത്. ഗോപി സുന്ദർ ആണ് സംഗീത സംവിധാനം. ചിത്രത്തിൽ നന്ദിനി എന്നാണ് അനുപമ അവതരിപ്പിക്കുന്ന
കഥാപാത്രത്തിന്റെ പേര്. നിഖിൽ സിദ്ധാർത്ഥക്കൊപ്പം തന്നെയാണ് അനുപമയുടെ അടുത്ത ചിത്രവും. അഡ്വഞ്ചർ ത്രില്ലർ ആയ കാർത്തികേയ 2 ആണ്
ഇരുവരുടേയും പുതിയ ചിത്രം.

Dukati 2021 street fighter ഇന്ത്യൻവിപണിയിലെത്തി.

0
Spread the love

ജഗമേ തന്തിരം തിയറ്റർ റിലീസ് ഇല്ലാത്തതിൽ നിരാശയെന്ന് ധനുഷ്; ഓടിടി റിലീസ് ഈ മാസം 18ന്

0
Spread the love

തന്‍റെ പുതിയ ചിത്രം ജഗമേ തന്തിരം തിയറ്ററിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്താത്തതിൽ നിരാശയുണ്ടെന്ന് സൂപ്പർ താരം ധനുഷ്.

എന്നാൽ സാഹചര്യങ്ങൾ മനസ്സിലാക്കുന്നു. കുറച്ച് കൂടി നല്ല സാഹചര്യത്തിൽ റിലീസ് ചെയ്യാം എന്നായിരിന്നു പ്രതീക്ഷ. ഓടിടിയിലൂടെ എങ്കിലും ചിത്രം റിലീസ് ചെയ്യുന്നുണ്ടല്ലോ എന്ന ആശ്വാസം ഉണ്ടെന്നും ധനുഷ് പറഞ്ഞു.

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ സുരുളി എന്ന കഥാപാത്രമായാണ് ധനുഷ് എത്തുന്നത്.
മധുരയിലെ ഗുണ്ടാത്തലവനാണ് സുരുളി. സൂപ്പ‍ർസ്റ്റാറും ഭാര്യാ പിതാവുമായ രജനീകാന്തിന്റെ മാനറിസങ്ങൾ ഉള്ളയാളാണ്
സുരുളിയെന്ന് ധനുഷ് വെളിപ്പെടുത്തുന്നു. താനും കാർത്തിക്കും രജനീഫാൻസ് ആയതുകൊണ്ടാണ് കഥാപാത്രത്തെ അത്തരത്തിൽ
രൂപപ്പെടുത്തിയതെന്നും കഥാപാത്രത്തിൽ ഏറെ ആത്മവിശ്വാസമുണ്ടെന്നും ധനുഷ് പറഞ്ഞു. ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കണമെന്ന്
കാർത്തിക്കിനോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു..

ചിത്രത്തിന്റെ ഓ‍ഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ നടന്നപ്പോൾ സംവിധായകൻ കാർത്തിക് സുബ്ബരാജും
സംഗീത സംവിധായകൻ സന്തോഷ് നാരായണനും മറ്റ് അണിയറപ്രവർത്തകരും പങ്കെടുത്തിരുന്നു. വൈ നോട്ട് സ്റ്റുഡിയോയുടെ ബാനറിൽ
ശശികാന്ത് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ്, കലയരസൻ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു.
ഹോളിവുഡ് താരം ജെയിംസ് കോസ്മോ അതിഥി വേഷത്തിൽ അഭിനയിച്ചിരിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. ജൂൺ 18ന് നെറ്റ്ഫ്ലിക്സിൽ ചിത്രം റിലീസ് ചെയ്യും.

100 – ന്റെ നിറവിൽ ഡോ. പി.കെ വാരിയർ.

0
Spread the love

കോഴിക്കോട്: ആയുർവേദം ലോകമെമ്പാടും പ്രചാരത്തിലാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ആയുർവേദ ചികിത്സയുടെ ശാസ്ത്രീയ അടിത്തറ ഉയർത്തിപ്പിടിക്കാൻ പരിശ്രമിച്ച പ്രമുഖ ആയുർവേദ വൈദ്യനും കോട്ടക്കൽ ആര്യ വൈദ്യ ശാല (എവിഎസ്) മാനേജിംഗ് ട്രസ്റ്റിയുമായ ഡോ. പി.കെ വാരിയർക്ക് ഇന്ന് 100 വയസ്സ് തികയും.

എന്നാൽ, കോവിഡ് പ്രോട്ടോക്കോളുകൾ ഉള്ളതിനാൽ ചൊവ്വാഴ്ച അദ്ദേഹത്തിന്റെ പൂർവ്വിക വസതിയായ കോട്ടക്കൽ ആര്യ വൈദ്യശാലയോട് ചേർന്ന കൈലസമാന്ദിരത്തിൽ ശതാബ്ദി ജന്മദിനാഘോഷങ്ങൾ ഉണ്ടാകില്ല. പക്ഷേ, ശതാബ്ദി ജന്മദിനാഘോഷമായ ‘സതപൂർണിമ’യുടെ ഭാഗമായി ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന പ്രവർത്തനങ്ങൾ ഓൺലൈനിൽ തുടരും.

ദർശനാത്മക സ്ഥാപന നിർമ്മാതാവായ വാരിയർ തന്റെ പതിറ്റാണ്ടുകളായി നടത്തിയ ആയുർവേദ പരിശീലനത്തിൽ രാഷ്ട്രത്തലവന്മാർക്കും ദരിദ്രർക്കും അടങ്ങുന്ന അസംഖ്യം രോഗികൾക്ക് ആശ്വാസവും പരിചരണവും നൽകിയിട്ടുണ്ട്. ഡോ. വാരിയർ ചികിത്സിച്ച വിശിഷ്ടാതിഥികളിൽ മുൻ പ്രസിഡന്റുമാരായ വി.വി ഗിരി, പ്രണബ് മുഖർജി, മുൻ പ്രധാനമന്ത്രി എ.ബി. ഏറ്റവും പ്രധാനമായി, ആയുർവേദത്തിന്റെ ക്ലിനിക്കൽ, ഫാർമസ്യൂട്ടിക്കൽ, വിദ്യാഭ്യാസ, ഗവേഷണ ഡൊമെയ്‌നുകൾ നവീകരിച്ച് ആയുർവേദത്തിന്റെ ഗവേഷണത്തിനും നവീകരണത്തിനും വിപുലീകരണത്തിനും കാര്യമായ സംഭാവനകൾ നൽകി ആയുർവേദത്തിന്റെ പരമ്പരാഗത രീതികളെ ശക്തിപ്പെടുത്തുന്നതിൽ വാരിയർ ചരിത്രപരമായ പങ്ക് വഹിച്ചു. ആയുർവേദത്തിന് നൽകിയ സംഭാവനകൾക്ക് 2010 ൽ രാജ്യം പത്മഭൂഷൺ നൽകി അദ്ദേഹത്തെ ആദരിച്ചു.

1921 ൽ കോട്ടക്കലിൽ ജനിച്ച വാരിയറിന് സംഭവബഹുലമായ ഒരു ജീവിതമുണ്ട്. തന്റെ വിദ്യാർത്ഥി കാലഘട്ടത്തിൽ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിൽ പങ്കെടുത്ത അദ്ദേഹം പിന്നീട് ഇടതുപക്ഷ പ്രസ്ഥാനത്തിലേക്ക് ആകർഷിക്കപ്പെട്ടു. ആര്യവൈദ്യ ശാലയിൽ (ഇപ്പോൾ വൈദ്യരത്നം പി എസ് വരിയർ ആയുർവേദ കോളേജ്) ആയുർവേദം പഠിച്ച ശേഷം 1947 ൽ എവിഎസിന്റെ മെഡിസിൻ മാനുഫാക്ചറിംഗ് പ്ലാന്റിലെ ഫാക്ടറി മാനേജരായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.
വിമാനാപകടത്തിൽ മൂത്ത സഹോദരൻ പി എം വാരിയറുടെ നിര്യാണത്തെത്തുടർന്ന് 1954 ൽ എവിഎസിന്റെ മാനേജിംഗ് ട്രസ്റ്റിയായി അദ്ദേഹം ചുമതലയേറ്റു. അദ്ദേഹത്തിന്റെ കാര്യവിചാരകത്വത്തിൽ കോട്ടക്കലിന്റെ പേര് ആയുർവേദത്തിന്റെയും ഏറ്റവും വിശ്വസനീയമായ ആരോഗ്യ സംരക്ഷണ ബ്രാൻഡുകളുടെയും പര്യായമായി മാറി. ഏറ്റെടുക്കുമ്പോൾ ഒമ്പത് ലക്ഷം രൂപ വാർഷിക വിറ്റുവരവുള്ള എവിഎസ് വളർന്നു, ഇപ്പോഴത്തെ വിറ്റുവരവ് 400 കോടി രൂപയാണ്.

അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, എവി‌എസ് ഗവേഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ബയോ ആക്റ്റീവ് തന്മാത്രകളെ തിരിച്ചറിയുന്നതിനും ഉൽ‌പാദന പ്രക്രിയകൾ മെച്ചപ്പെടുത്തുന്നതിനുമായി സി‌എസ്‌ഐആറുമായി സഹകരിച്ച് ഗവേഷണ പരിപാടികൾ ഏറ്റെടുക്കുകയും ചെയ്തു. എവിഎസിലെ കാൻസറുമായി ബന്ധപ്പെട്ട പഠനങ്ങളുടെ വ്യക്തിപരമായി അദ്ദേഹം മേൽനോട്ടം വഹിക്കുന്നു.

ആയുർവേദത്തിന്റെ വളർച്ചയിൽ ഔഷധ സസ്യങ്ങളുടെ നിർണായക പ്രാധാന്യം കണക്കിലെടുത്ത് അദ്ദേഹം കോട്ടക്കലിൽ ഔഷധ സസ്യ ഗവേഷണ കേന്ദ്രം സ്ഥാപിച്ചു. മയക്കുമരുന്ന് സ്റ്റാൻഡേർഡൈസേഷൻ, മയക്കുമരുന്ന് വികസനം, പ്രക്രിയ മെച്ചപ്പെടുത്തൽ എന്നീ മേഖലകളിൽ ഗവേഷണ പ്രവർത്തനങ്ങൾക്കും അദ്ദേഹം തുടക്കം കുറിച്ചു. അദ്ദേഹം പ്രധാന ഗവേഷണ ഏജൻസികളായ സി‌എസ്‌ഐ‌ആർ, ജിഎസ്ടി, ആയുഷ്, ഐഐടി എന്നിവയുമായി സംയുക്ത പരിപാടികളിൽ രസയാന, ഹെർബോ-മെറ്റൽ ഫോർമുലേഷനുകൾ, ബയോ ആക്റ്റീവ് തന്മാത്രകൾ എന്നിവയുമായി സഹകരിച്ചു.

ശാസ്ത്രീയ ഗവേഷണത്തിനും ഡോക്യുമെന്റേഷനുമായുള്ള അദ്ദേഹത്തിന്റെ സമർപ്പണത്തിന്റെ തെളിവാണ് ‘ഇന്ത്യൻ മെഡിസിനൽ പ്ലാന്റുകൾ – 500 ഇനങ്ങളുടെ ഒരു സമാഹാരം’ എന്ന അഞ്ച് വാല്യഗ്രന്ഥങ്ങൾ വാരിയർ രചിച്ചിട്ടുണ്ട്.
ഇപ്പോൾ കോട്ടക്കലിലെയും കഞ്ചിക്കോഡിലെയും എവിഎസിന്റെ രണ്ട് ഫാക്ടറികളിൽ 530 ലധികം ക്ലാസിക്കൽ ഫോർമുലേഷനുകൾ നിർമ്മിക്കുന്നു. കർണാടകയിലെ നഞ്ചൻഗുഡിലെ പുതിയ ഫാക്ടറിയിൽ 37 പുതുതലമുറ ഫോർമുലേഷനുകൾ നിർമ്മിക്കുന്നു. 700 ലധികം വ്യത്യസ്ത തരം അസംസ്കൃത ഔഷധസസ്യങ്ങൾ രാജ്യത്തുടനീളം ഈ മരുന്നുകൾ ഉത്പാദിപ്പിക്കുന്നു.
ഓരോ ദിവസവും 1,500 ഔട്ട്പേഷ്യന്റ് രോഗികൾക്ക് സൗജന്യ ചികിത്സ നൽകുന്ന ചാരിറ്റബിൾ ഹോസ്പിറ്റലിലേക്ക് പോകുന്ന എവിഎസിന്റെ വരുമാനത്തിന്റെ വലിയൊരു പങ്ക് സ്ഥാപനത്തിന്റെ ചാരിറ്റബിൾ സ്വഭാവത്തിൽ ഉറച്ചുനിൽക്കുന്നതായി വാരിയർ ശ്രദ്ധിച്ചു.

“സാധാരണഗതിയിൽ, അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ഞങ്ങൾ ഒരു കുടുംബം ഒത്തുചേരലും വിരുന്നും നടത്താറുണ്ടായിരുന്നു. കോവിഡ് പ്രോട്ടോക്കോളുകൾക്ക് അനുസൃതമായി ഈ വർഷം ഞങ്ങൾ അത് സാധിക്കില്ല. കോവിഡിൻ്റെ ഭീഷണി അവസാനിച്ചുകഴിഞ്ഞാൽ, അദ്ദേഹത്തിന് അനുയോജ്യമായ ഒരു പൊതു പരിപാടി നടത്താൻ ഞങ്ങൾക്ക് കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, ”എവിഎസിന്റെ ചീഫ് ഫിസിഷ്യനും ട്രസ്റ്റിയുമായ ഡോ. പി എം വാരിയർ പറഞ്ഞു.

തപ്‍സി പന്നുവിന്‍റെ പുതിയ ചിത്രം ഹസീൻ ദിൽറുബ: ശ്രദ്ധ നേടി ടീസർ ,സംവിധാനം മലയാളി

0
Spread the love

ബോളിവുഡ് താരം തപ്‍സി പന്നു നായികയാവുന്ന പുതിയ ചിത്രം ഹസീൻ ദിൽറുബയുടെ ടീസർ ശ്രദ്ധേയമാകുന്നു.


മലയാളിയായ വിനിൽ മാത്യു ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിക്രാന്ത് മാസ്, ഹർഷവർധൻ റാണെ എന്നിവരാണ് നായകർ.
ഒരു ത്രികോണ പ്രണയകഥയാണ് ചിത്രം പങ്കുവയ്ക്കുന്നത്.

ഥപഡിന് ശേഷം തപ്‍സിയുടെ ശക്തമായ കഥാപാത്രമാകും ഹസീൻ ദിൽറുബയിലേത്. കനിക ഥില്ലന്‍റേതാണ് തിരക്കഥ. തപ്‍സിയും വിക്രാന്തും
ദമ്പതികളാണെന്ന് ടീസർ വ്യക്തമാക്കുന്നു. ഒപ്പം ഹർഷവർധൻ ചെയ്യുന്ന കഥാപാത്രവുമായും തപ്‍സിയുടെ കഥാപാത്രം അടുപ്പത്തിലാണെന്ന സൂചനകളും ഉണ്ട്.

മൂന്ന് പേരിൽ ഒരാൾ കൊല്ലപ്പെടുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം. പ്രണയവും വിരഹവും ചതിയും പ്രതികാരവും
ഇഴ ചേർന്ന മികച്ച ഒരു സിനിമയാകുമെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു.

മനുഷ്യ ബന്ധങ്ങളിൽ താൻ ഏറെ ആകൃഷ്ടനാണെന്നും അതിന്‍റെ മറ്റൊരു തലം ചർച്ച ചെയ്യുന്നതിനുള്ള ശ്രമമാണ് ഹസീൻ ദിൽ റുബയെന്നും
സംവിധായകൻ വിനിൽ മാത്യു പറയുന്നു. ടി സീരീസ് , കളർ യെല്ലോ പ്രോഡക്ഷൻസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അമിത് ത്രിവേദിയുടേതാണ്
സംഗീതം.

നേരത്തേ സെപ്തംബറിലാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. കൊവിഡ് പ്രതിസന്ധി മൂലം നീണ്ടു പോവുകയായിരുന്നു. ജൂലൈ രണ്ടിന് നെറ്റ് ഫ്ലിക്സിൽ ചിത്രം
പ്രേക്ഷകർക്ക് മുന്നിലെത്തും.

സംസ്ഥാനത്ത് ഇന്ന് 15,567 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

0
Spread the love

മലപ്പുറം 2121, എറണാകുളം 1868, തിരുവനന്തപുരം 1760, കൊല്ലം 1718, പാലക്കാട് 1284, കോഴിക്കോട് 1234, തൃശൂര്‍ 1213, ആലപ്പുഴ 1197, കണ്ണൂര്‍ 692, കോട്ടയം 644, പത്തനംതിട്ട 560, ഇടുക്കി 550, കാസര്‍ഗോഡ് 454, വയനാട് 272 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Covid-19 has been confirmed for 15,567 people in the state today.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,979 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.15 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,06,88,146 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 124 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,281 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14,695 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 712 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2070, എറണാകുളം 1830, തിരുവനന്തപുരം 1681, കൊല്ലം 1710, പാലക്കാട് 798, കോഴിക്കോട് 1212, തൃശൂര്‍ 1201, ആലപ്പുഴ 1192, കണ്ണൂര്‍ 616, കോട്ടയം 609, പത്തനംതിട്ട 546, ഇടുക്കി 538, കാസര്‍ഗോഡ് 445, വയനാട് 247 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

75 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 18, തിരുവനന്തപുരം 9, എറണാകുളം, വയനാട് 8 വീതം, തൃശൂര്‍, കാസര്‍ഗോഡ് 7 വീതം, കൊല്ലം 6, പാലക്കാട് 4, പത്തനംതിട്ട 3, കോട്ടയം 2, ഇടുക്കി, മലപ്പുറം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,019 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1273, കൊല്ലം 1473, പത്തനംതിട്ട 771, ആലപ്പുഴ 1521, കോട്ടയം 846, ഇടുക്കി 664, എറണാകുളം 1213, തൃശൂര്‍ 1128, പാലക്കാട് 1655, മലപ്പുറം 4831, കോഴിക്കോട് 1714, വയനാട് 297, കണ്ണൂര്‍ 790, കാസര്‍ഗോഡ് 1843 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,43,254 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 25,04,011 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,12,155 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,79,163 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 32,992 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2510 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 889 ഹോട്ട് സ്‌പോട്ടുകളാണുള്ളത്

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts