Home Blog Page 62

ക്ലൈമാക്സിലെ സസ്പെൻസ് ആണ് ഒന്നൊന്നര ഐറ്റം; തിയറ്റർ വിട്ടാലും സിക്കാഡ കൂടെ പോരും, അജ്ജാതി ഐറ്റം

0
Spread the love

ഉടനീളം ത്രില്ലും ട്വിസ്റ്റും ഇട്ട് ആസ്വാദനത്തിന്റെ ഒരു റോളർ കോസ്റ്റർ റൈഡ് സമ്മാനിച്ച് ഏറ്റവുമൊടുവിൽ ഒരു കിടിലൻ സസ്പെൻസിൽ സിനിമയ്ക്ക് ശേഷവും പ്രേക്ഷകനെ കുരുക്കിയിടുന്ന അനുഭവമാണ് സർവൈവർ ത്രില്ലർ ചിത്രം സിക്കാഡ. നിർബന്ധമായും തിയറ്ററിൽ തന്നെ കണ്ടിരിക്കേണ്ട ചിത്രമെന്ന് നിസംശയം പറയാവുന്ന ചിത്രം. ഹിറ്റ് സംഗീത സംവിധായകൻ ശ്രീജിത്ത് ഇടവന ആദ്യമായി സിനിമാ സംവിധായക വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

കാടും നായകന്റെ കാട്ടിലേക്കുള്ള ലിഫ്റ്റടിച്ചുള്ള എൻട്രിയുമൊക്കെ കാണുമ്പോൾ ചുരുളി മനസിൽ ഓടി കയറുമെങ്കിലും സിനിമ തുടങ്ങി ആദ്യ അരമണിക്കൂറിനുള്ളിൽ തന്നെ പ്രേക്ഷകന്റെ കിളി മറ്റൊരു വഴിക്ക് പാറി തുടങ്ങും. ശ്രദ്ധിച്ചു കണ്ടാൽ ചുരുളഴിയാത്ത പതിന്മടങ്ങ് രഹസ്യങ്ങൾ സിനിമയിൽ ഉടനീളം കാണാം. ഹാലൂസിനേഷൻ ആണോ ?റിയാലിറ്റി ആണോ? ശെരിക്കും ഇതേതെന്ന് ഒരു സീനിനെ കുറിച്ചൊന്ന് ചിന്തിച്ചു തുടങ്ങും മുൻപേ അടുത്ത ട്വിസ്റ്റ് സംവിധായകൻ പൊട്ടിച്ചിരിക്കും

സിനിമയിലെ ഭൂരിഭാഗം രംഗങ്ങളും കാട്ടിലാണ് പുരോഗമിക്കുന്നത്. വെറും കാടല്ല, സിനിമ അധികം കയറി ചെന്നിട്ടില്ലാത്ത കൊടുംകാട്. കഥ മുറുകുന്നതിനനുസരിച്ച് സിനിമയുടെ ദൃശ്യ ഭാഷയും ശബ്ദങ്ങളും കഥയുടെ ഒഴുക്കിനെ ശല്യം ചെയ്യാതെ മാറി തുടങ്ങുന്നതാണ് രീതി. മെല്ലെ മെല്ലെ ദൃശ്യങ്ങൾ വിസ്‍മയിപ്പിക്കാനും ശബ്ദങ്ങൾ പേടിപ്പെടുത്താനും തുടങ്ങും. കാടിനേയും ഭയം എന്ന വികാരത്തേയും കർമ്മ എന്ന ആശയം പറഞ്ഞുപോകാൻ സംവിധായകൻ നന്നായി ഉപയോഗിച്ചിട്ടുണ്ടെന്ന് വ്യക്തം.

ചിത്രത്തിന്റെ കരുത്ത് കൂട്ടുന്നത് ഫസൽ എ ബക്കറുടെ ഓഡിയോ ഗ്രാഫിയും നവീൻ രാജിന്റെ ഛായാഗ്രഹണത്തിലുമാണ്. തിയറ്ററിൽ ഇരിക്കുമ്പോൾ നിഗൂഢത മാത്രം നിറഞ്ഞ കാട്ടിൽ അറിയാതെ അകപ്പെട്ടുപോയ നായകനൊപ്പം പ്രേക്ഷകനും കുടുങ്ങി പോകും. വേട്ട മൃഗങ്ങളും കാട്ടു ജീവികളും നായകനെ നേരിടുമ്പോൾ ഒപ്പം പ്രേക്ഷകനും വിയർക്കും. അത്രയ്ക്ക് ഉദ്യേഗം കൊള്ളിക്കുന്ന സൗണ്ട് ഡിസൈനിങ് ആണ് സിക്കാഡ എന്ന സിനിമ. സാങ്കേതികമായി മികച്ച തയ്യാറെടുപ്പുകൾ ചിത്രം എടുത്തിട്ടുണ്ടെന്ന് സാധാരണകാർക്കുപോലും വ്യക്തമാകും.

കൂറ്റൻ എന്ന കാടധിപന്റെ പരിധിയിൽ പെട്ടുപോകുന്ന നായകനും അതിനുശേഷം ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.  കൂറ്റനായി വേഷമിട്ട ജയിസ് ജോസും 10 വർഷങ്ങൾക്കു ശേഷം മലയാളത്തിലേക്ക് തിരിച്ചുവരവ് നടത്തിയ നടൻ രജത്തും കിട്ടിയ വേഷങ്ങൾ ഗൗരവമായി തന്നെ കൈകാര്യം ചെയ്തു. എന്തായാലും സിനിമ തീരുമ്പോൾ തോന്നലുകൾ ആണോ അതോ യാഥാർത്ഥ്യം ആണോ കഥയിൽ കണ്ട പലതും എന്നറിയാതെ പ്രേക്ഷകൻ വീണ്ടും ത്രില്ലടിക്കും. ചിത്രം കഴിഞ്ഞിറങ്ങുമ്പോൾ അക്ഷരാർത്ഥത്തിൽ  മനസ്സിൽ  വീണ്ടും മറ്റൊരു സിനിമ ഓടിതുടങ്ങുന്ന വേറിട്ട അനുഭവമാണ് ക്ലൈമാക്സിലെ സൂപ്പർ സസ്പെൻസ് നൽകുന്നത്.

തീര്‍ണ ഫിലിംസ് ആന്റ് എന്‍റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വന്ദന മേനോന്‍, പി ഗോപകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്ചിത്രം നിര്‍മിക്കുന്നത്. ഷൈജിത്ത് കുമരന്‍ ആണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. ഗാനരചന– വിവേക് മുഴക്കുന്ന്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജേഷ് കെ മത്തായി. ഓഡിയോഗ്രാഫി– ആഡ് ലിന്‍ സൈമണ്‍ ചിറ്റിലപ്പിള്ളി, സൗണ്ട് എഡിറ്റര്‍– സുജിത് സുരേന്ദ്രന്‍. ശബ്ദമിശ്രണം– ഫസല്‍ എ ബക്കര്‍ സ്റ്റുഡിയോ– എസ്.എ. സ്റ്റുഡിയോ, പിആര്‍ഒ– എ.എസ്. ദിനേശ്, പ്രമോഷൻ& മാർക്കറ്റിംങ് –മൂവി ഗാങ്, കലാസംവിധാനം –ഉണ്ണി എല്‍ദോ, കോസ്റ്റ്യൂം–ജെസിയ ജോര്‍ജ്, നൃത്തസംവിധാനം–റ്റീഷ്യ , മേക്കപ്പ് ജീവ, കോ–പ്രൊഡ്യൂസര്‍– ശ്രീനാഥ് രാമചന്ദ്രന്‍, കെവിന്‍ ഫെര്‍ണാണ്ടസ്, സല്‍മാന്‍ ഫാരിസ്, ഗൗരി ടിംബല്‍, പ്രവീണ്‍ രവീന്ദ്രന്‍. ലൈന്‍ പ്രൊഡ്യൂസര്‍– ദീപക് വേണുഗോപാല്‍, അനീഷ് അട്ടപ്പാടി, പ്രജിത്ത് നമ്പ്യാര്‍, ഉണ്ണി എല്‍ദോ. സ്റ്റില്‍സ്– അലന്‍ മിഥുന്‍, പോസ്റ്റര്‍ ഡിസൈന്‍–മഡ് ഹൗസ്

ഐശ്വര്യ റായിയുമായി വേർപിരിയഞ്ഞോ ? വ്യക്തായ മറുപടി നൽകി അഭിഷേക് ബച്ചൻ

0
Spread the love

കുറച്ചധികം ദിവസമായി ഓൺലൈൻ മീഡിയകളും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളും ആഘോഷിക്കുന്ന ഒരു കാര്യമാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വേർപിരിഞ്ഞെന്ന തരത്തിലുള്ള വാർത്തകൾ. ഐശ്വര്യയുമായുള്ളആൺ സുഹൃത്തുമായുള്ള അടുപ്പമാണ് എല്ലാറ്റിനും കാരണമെന്ന രീതിയിലുമായിരുന്നു പ്രചരണം. എന്നാൽ ഇക്കാര്യങ്ങളിൽ ഗോസിപ്പ് അടിച്ചിറക്കുന്നവരുടെ വായടപ്പിച്ചിരിക്കുകയാണ് ഭിഷേക് ബച്ചനിപ്പോൾ.

ഒരു പരിപാടിക്കിടെയാണ് മാധ്യമപ്രവർത്തക വേർപിരിയൽ വാർത്തകളെ കുറിച്ച് നടനോട് ചോദിക്കുകയായിരുന്നു. ഇതിന്, ‘അതിനെക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല എന്നതാണ് യാഥാർത്ഥ്യം. നിങ്ങൾ എല്ലാ കാര്യങ്ങളും ഊതിപ്പെരുപ്പിച്ചു. സങ്കടകരമാണത്. എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് എനിക്ക് മനസിലാവും. നിങ്ങൾക്ക് ചില സ്റ്റോറികൾ ഫയൽ ചെയ്യണം. അതുമാത്രമാണ് ആവശ്യം. കുഴപ്പമില്ല ഞങ്ങൾ സെലിബ്രിറ്റികളാണ്, ഞങ്ങൾ അത് കേൾക്കണം. എന്തായാലും ഇപ്പോഴും ഞാൻ വിവാഹിതനാണ്, സോറി’, എന്നായിരുന്നു മോതിരം പൊക്കി പിടിച്ച്‌ അഭിഷേക് പറഞ്ഞത്.

മുണ്ടക്കൈയിൽ ജനകീയ തെരച്ചിലിൽ ഇന്ന് 3 ശരീരഭാഗങ്ങൾ കിട്ടി; തിരിച്ചടിയായി കനത്ത മഴ, ഇന്നത്തെ തെരച്ചിൽ നിർത്തി

0
Spread the love

മുണ്ടക്കൈ: വയനാട് മുണ്ടക്കൈയിൽ ഇന്ന് നടത്തിയ രണ്ടാം ഘട്ട ജനകീയ തെരച്ചിലിന് തിരിച്ചടിയായി കനത്ത മഴ. പ്രദേശത്ത് മഴ ശക്തമായതോടെ മൂന്ന് മണിയോടെ ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു. ഇന്നത്തെ ജനകീയ തെരച്ചിലിൽ മൂന്ന് ശരീരഭാഗങ്ങൾ കിട്ടിയതായി അധികൃതർ അറിയിച്ചു. പരപ്പൻപാറയിൽ സന്നദ്ധ പ്രവർത്തകരും ഫോറസ്റ്റ് സംഘവും നടത്തിയ തെരച്ചിലിലാണ് ശരീരഭാഗങ്ങൾ കണ്ടെടുത്തത്. പരപ്പൻപാറയിലെ പുഴയോട് ചേർന്നുള്ള ഭാഗത്ത് നിന്ന് രണ്ട് ശരീരഭാഗങ്ങളും പരപ്പൻ പാറയിലെ മറ്റൊരു സ്ഥലത്ത് നിന്നും ഒരു ശരീര ഭാഗവുമാണ് കണ്ടുകിട്ടിയത്.

കഴിഞ്ഞ ദിവസം മൂന്ന് മൃതദേഹം കിട്ടിയ സ്ഥലത്തുനിന്ന് തന്നെയാണ് ശരീരഭാ​ഗങ്ങൾ കിട്ടിയത്. ഈ സാഹചര്യത്തിൽ കൂടുതൽ മൃതദേഹങ്ങൾ അവിടെയുണ്ടോ എന്ന് വിശദമായി പരിശോധന നടത്തും. ഇന്ന് കണ്ടെത്തിയ ശരീരഭാഗങ്ങൾ എയർലിഫ്റ്റ് ചെയ്യാനുള്ള നടപടികൾ ആരംഭിക്കുന്നതേയുള്ളൂ. കാലാവസ്ഥ അനുകൂലമായതിനാൽ എയർലിഫ്റ്റ് ചെയ്യാനാവുമെന്നാണ് കരുതുന്നത്.

മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള ആറ് സോണുകള്‍ കേന്ദ്രീകരിച്ചാണ് ഇന്ന് ജനകീയ തെരച്ചില്‍ നടന്നത്. രാവിലെ എട്ട് മണിക്കാണ് സന്നദ്ധപ്രവർത്തകരുടേയും വനം വകുപ്പ് ഉദ്യോഗസ്ഥരുടേയും ക്യാമ്പുകളിൽ കഴിയുന്നവരുടേയും നേതൃത്വത്തിൽ തെരച്ചിൽ തുടങ്ങിയത്. ക്യാമ്പിലുള്ളവർ സ്വന്തം വീടിരുന്ന സ്ഥലത്തെത്തിയടക്കം പരിശോധന നടത്തി. നാളെ പുഴയുടെ താഴെ ഭാഗങ്ങളില്‍ സേനയെ ഉപയോഗിച്ച് തെരച്ചില്‍ നടത്തും. ഔദ്യോഗിക കണക്കുകൾ പ്രകാരം 126 പേരെ ഇനിയും കണ്ടെത്താനുണ്ട്.

എന്തുകൊണ്ട് കല്യാണ തീയതി പുറത്തുപറയുന്നില്ലെന്ന് ആരാധകർ; കാരണം വെട്ടിത്തുറന്നടിച്ച് ദിയ കൃഷ്ണ

0
Spread the love

ഒന്നായിചേരാൻ വിധിക്കപ്പെട്ടവർ എന്ന് നമുക്ക് ചുറ്റുമുള്ളവരിൽ എത്ര ജോഡികൾക്ക് മറ്റുള്ളവരിൽ നിന്ന് കമെന്റുകൾ കിട്ടാറുണ്ട്? സ്നേഹത്തിനും ബന്ധങ്ങൾക്കുമൊക്കെ നിമിഷനേരത്തെ ആയുസുമാത്രമുള്ള ആധുനിക സമൂഹത്തിൽ ഇത്തരം കമെന്റുകൾ തേടിയെത്തുക എന്നത് തന്നെ അത്ഭുതമാണ്. ഇത്തരത്തിൽ മലയാളികളിൽ നിന്നും ഹൃദയസ്പർശിയായ വിശേഷണങ്ങൾ ഏറ്റുവാങ്ങുകയാണ് സോഷ്യൽ മീഡിയ താരവും സിനിമ നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയയും ഭാവി വരൻ അശ്വിനും.

മലയാളികളുടെ യുട്യൂബ് ലൈഫിന്റെ വലിയൊരു പങ്കും കൃഷ്ണകുമാർ കുടുംബത്തിന്റെ വീഡിയോകൾ കാണാതെ കടന്നു പോകാറില്ല എന്നതാണ് സത്യം. ഭാര്യ സിന്ധുവും, മക്കളായ ദിയയും, ഇഷാനിയും, ഹൻസികയും നടി കൂടിയായ അഹാനയുമൊക്കെ മലയാളികളുടെ ഫേവറൈറ്റ് വ്ലോഗേഴ്‌സുമാണ്. ഇവരുടെയൊക്കെ വ്‌ളോഗിലൂടെ കൃഷ്ണകുമാർ കുടുംബത്തിന്റെ ഒട്ടുമിക്ക വിശേഷങ്ങളും മലയാളിക്കറിയാം. ഇക്കൂട്ടത്തിൽ ഏറ്റവും ഒടുവിലത്തെയാണ് രണ്ടാമത്തെ മകൾ ദിയയുടെ കല്യാണക്കാര്യങ്ങൾ.

വിവാഹത്തിന് മുന്‍പേ ഇരുവരും ഹിറ്റ് ജോഡി എന്ന പട്ടം വാങ്ങിയിട്ടുണ്ട്. ദിയ കൃഷ്ണകുമാറും അശ്വിന്‍ ഗണേഷും ഔദ്യോഗികമായി പങ്കാളികളാകും മുൻപ് ഒരുമിച്ച് യാത്ര ചെയ്യുന്നതിലും താമസിക്കുന്നതിലുമൊക്കെ വലിയ വിമർശനം തന്നെ ഉണ്ടായിരുന്നു. എന്നിരിക്കിലും ഇതിലൊക്കെ എന്ത് തെറ്റ് ? പരസ്പരം അറിഞ്ഞതിനുശേഷം അല്ലേ വിവാഹം ചെയ്യേണ്ടത് എന്ന് പറയുന്ന വലിയ ഒരു വിഭാഗം ഫോളോവെർസ് ദിയയ്ക്ക് ഉറച്ച പിന്തുണയുമായുണ്ട്.

തന്റെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങള്‍ ഒട്ടുമിക്കതും ദിയ പങ്കുവയ്ക്കാറുണ്ട്. അക്കൂട്ടത്തിൽ തന്റെ മുൻപ്രണയവും തുടർന്നുള്ള ബ്രേക്ക് അപ്പും എല്ലാം പ്രേക്ഷർക്ക് നന്നായി അറിയാം. ഏറ്റവുമൊടുവിൽ അശ്വിനുമായി അടുപ്പത്തിലാവുന്നതോടെ അശ്വിനും ദിയയിലൂടെ മലയാളികൾക്ക് പ്രിയങ്കരനാവുകയായിരുന്നു. ഇപ്പോൾ ഇവരുടെ വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് മലയാളികൾ. ഇതുമായി ബന്ധപ്പെട്ട് ക്യുആന്‍ഡ് എ വീഡിയോയിൽ കല്യാണ ഡേറ്റ് ആരാധകർ ചോദിച്ചപ്പോൾ നൽകിയ മരുവുപടിയാണിപ്പോൾ വൈറൽ ആയിരിക്കുന്നത്.കല്യാണം തീരുമാനിച്ചതും, ഒരുക്കങ്ങളെക്കുറിച്ചുമെല്ലാം പറയുന്നുണ്ടെങ്കിലും എന്നാണ് വിവാഹം എന്ന് ഇരുവരും ഇതുവരെ പറഞ്ഞിട്ടില്ല. വിവാഹത്തീയതി രഹസ്യമാക്കി വെക്കുന്നതിനെക്കുറിച്ചാണ് ദിയ സംസാരിച്ചത്.

അത് തികച്ചും സ്വകാര്യമായൊരു ചടങ്ങാണ്. അവിടെ ഞങ്ങള്‍ക്ക് സ്വകാര്യത വേണം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുക്കുന്നത്. ആരും ഡേറ്റ് ഏതാണെന്നത് പുറത്തുവിട്ടിട്ടില്ല. എന്തായാലും ഓണം കഴിഞ്ഞാണ് കല്യാണം എന്നുമായിരുന്നു ദിയ പറഞ്ഞത്.

പൊതുമധ്യത്തിൽ വയോധികനെ തള്ളി മാറ്റി ഷാരുഖ് ഖാൻ? ഇയാളുടെ സ്വഭാവവും ഇങ്ങനെയായിരുന്നോ എന്ന് ആരാധകർ

0
Spread the love

സിനിമയിലും അതേപോലെ വ്യക്തി ജീവിതത്തിലും ചുറ്റുമുള്ളവരോട് മാന്യതയോടെയും അനുകമ്പയോടെയും പെരുമാറുന്ന ചുരുക്കം ബോളിവുഡ് താരങ്ങളിൽ ഒരാളാണ് ഷാരൂഖ് ഖാൻ. എന്നാൽ ഒരു അവാർഡ് ഷോയിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഫ്രെയിമിൽ കയറി വന്ന വയോധികനെ ബലമായി തള്ളി മാറ്റി എന്ന തരത്തിൽ പ്രചരിക്കുന്ന വിഡിയോയാണ് നടനിപ്പോൾ പാരയായിരിക്കുന്നത്.

77-ാമത് ലൊകാർണോ ഫിലിം ഫെസ്റ്റിവലിൽ കരിയർ അച്ചീവ്‌മെൻ്റ് അവാർഡ് സ്വീകരിക്കാൻ നടൻ ഷാരൂഖ് ഖാൻ സ്വിറ്റ്‌സർലാൻഡിൽ എത്തിയിരുന്നു. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഫ്രെയിമിൽ കയറി നിൽക്കുന്ന ഒരു വയോധികനെ ഷാരൂഖ് ഖാൻ തള്ളി മാറ്റുന്നത് വിഡിയോയിൽ കാണാം. ഷാരുഖ് ഖാനിൽ

എന്തായാലും വീഡിയോ വൈറൽ ആയതോടെ മുൻപ് ആരാധിച്ചിരുന്നവർ പോലും നടനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ്. നടനിൽ നിന്നും ഇത്തരം ഒരു പ്രവർത്തി ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല എന്നും ഷാരൂഖിനെ താരജാഡ ബാധിച്ചു എന്നും ചിലർ കുറ്റപ്പെടുത്തുന്നു.

അതേസമയം വയോധികനോടൊപ്പം തന്നെ ഷാരൂഖ് ഖാൻ നടന്നു വരുന്ന മറ്റൊരു വീഡിയോ പങ്കുവെച്ച് നടന്റെ ആരാധകർ എത്തിയിരിക്കുകയാണ്. വയോധികനെ മാറ്റിയത് ഒരിക്കലും മോശം ഉദ്ദേശത്തോടെയായിരിക്കില്ലെന്നും ഇവർ സുഹൃത്തുക്കൾ ആയിരിക്കാം എന്നും തെറ്റായ വീഡിയോയാണ് പ്രചരിക്കുന്നതെന്നുമാണ് ആരാധകരുടെ അവകാശവാദം.

എന്തിന് പോയി, നിനക്കവിടെയെന്ത് കാര്യം? തൃഷയോട് കയർത്ത് വിജയ്‍യുടെ അമ്മ; വെളിപ്പെടുത്തി നടൻ

0
Spread the love

സഹനടന്മാരുമായുള്ള ഗോസിപ്പ് വാർത്തകളുടെ എന്നും കല്ലേറ് കൊണ്ടിട്ടുള്ള നടികളാണ് സിനിമ ഇൻഡസ്ട്രിയിൽ ഉള്ളവരിൽ മിക്കവരും. ഇപ്പോൾ കുടുംബം കുട്ടികൾ ഒക്കെയായി ഹാപ്പി ലൈഫ് ഹാപ്പി വൈഫ് ആണെങ്കിലും മുൻപ് ലേഡി സൂപ്പർസ്റ്റാർ നയൻ‌താര അടക്കമുള്ള ടോപ് നടിമാർ വരെ ഫാൻസിന്റെ വിമർശനങ്ങൾക്ക് ഇരയാകേണ്ടിവന്നിട്ടുണ്ട്.

ഏറ്റവുമൊടുവിൽ തമിഴ് ഇൻഡസ്ട്രിയിലെ തന്നെ മറ്റൊരു തിരക്കേറിയ നടിയായ തൃഷയെ ചുറ്റിപ്പറ്റിയാണ് വിവാദങ്ങൾ കൊഴുക്കുന്നത്. ഈ കഴിഞ്ഞ ദളപതി വിജയിയുടെ പിറന്നാൾ ദിവസം നടി ആശംസയറിയിച്ച് ഇട്ട പോസ്റ്റിനു പിന്നാലെ തുടങ്ങിയതാണ് നടിക്കെതിരെയുള്ള മോശം കമന്റും പരാമർശങ്ങളും.

അമ്പതാം ജന്മദിനമാഘോഷിച്ച താരത്തിന് സിനിമാലോകത്തെ പലരും ആശംസകൾ അറിയിച്ചപ്പോൾ നടിയും ആശംസ അറിയിക്കുകയായിരുന്നു. എന്നാൽ ആശംസയ്‌ക്കൊപ്പം ഒരു ലിഫ്റ്റിൽ ഇരുവരും മാത്രം നിൽക്കുന്ന തരത്തിൽ എടുത്ത ഫോട്ടോ വൈറലായതോടെ കഥമാറി. വൈകാതെ പോസ്റ്റിനു താഴെ നടിയെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ള കമന്റുകൾ വന്നു നിറയാൻ തുടങ്ങുകയായിരുന്നു. ‘ഇതുപോലെ പുറത്ത് വിടാത്ത ചിത്രങ്ങള്‍ ഇനിയും ഉണ്ടാവുമല്ലോ?’, ‘വിജയ്‌യുടെ കുടുംബ പ്രശ്നങ്ങൾക്ക് കാരണക്കാരിയായ ആ പ്രമുഖ നടി നിങ്ങളാണോ?’, ‘തൃഷ ഇനിയും വിവാഹിതയാവാതെ നില്‍ക്കുന്നതിന്റെ കാരണം നിങ്ങളാണോ വിജയ്?’, തുടങ്ങിയ രീതിയിലുള്ള മോശം കമന്റുകളും നടി നേരിട്ടിരുന്നു.

ഇപ്പോഴിതാ വിജയ്യുടെ അമ്മയുമായി ബന്ധപ്പെട്ട് തൃഷ-വിജയ് വിഷയത്തിൽ നടനും സിനിമ വിമര്‍ശകനുമായ ബെയിൽവാൻ രംഗനാഥൻ നടത്തിയ ഒരു വെളിപ്പെടുത്തലാണ് സോഷ്യല്‍ മീഡിയയിൽ കത്തിപ്പടരുന്നത്. ”അടുത്തിടെ അമ്മയുടെ ആഗ്രഹം പോലെ ഒരു സായിബാബ ക്ഷേത്രം വിജയ് പണി കഴിപ്പിച്ചിരുന്നു. ഇത് വലിയ വാര്‍ത്തയായിരുന്നു. ഈ ക്ഷേത്രത്തില്‍ തൃഷ ദർശനം നടത്തി. ഇതേക്കുറിച്ച് കേട്ട വിജയ്‍യുടെ അമ്മ ശോഭ, തൃഷയോട് എന്തിനാണ് ക്ഷേത്രത്തിൽ പോയതെന്നും അവിടെ നിനക്ക് എന്താണ് കാര്യമെന്നും” വിളിച്ചു ചോദിച്ചുവെന്നാണ് ബെയിൽവാൻ രംഗനാഥൻ പറയുന്നത്. ഈ വാര്‍ത്തയില്‍ എത്ര മാത്രം സത്യമുണ്ടെന്ന് മാത്രം വ്യക്തമല്ല. വിവാദ വെളിപ്പെടുത്തലുകളിലൂടെ മുമ്പും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുള്ളയാളാണ് ബെയിൽവാൻ രംഗനാഥൻ.

നെടുമ്പാശേരി വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി; ഒരാൾ അറസ്റ്റിൽ, തമാശ പറഞ്ഞതെന്ന് പ്രതി

0
Spread the love

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരന്‍ അറസ്റ്റിൽ. കൊച്ചിയിൽ നിന്നും മുംബൈയിലേയ്ക്ക് പോകാനെത്തിയ മനോജ് കുമാറാണ് അറസ്റ്റിലായത്. സുരക്ഷാ ജീവനക്കാരൻ്റെ ചോദ്യത്തിന് ബാഗിൽ ബോംബെന്ന് മറുപടി പറഞ്ഞതിനാണ് യാത്രക്കാരനെ അറസ്റ്റ് ചെയ്തത്. തുടർന്ന് ബോംബ് സ്ക്വാഡ് എത്തി പരിശോധന നടത്തിയിരുന്നു. താൻ തമാശ പറഞ്ഞതാണെന്നാണ് മനോജ് കുമാര്‍ പിന്നീട് മൊഴി നൽകിയത്. കഴിഞ്ഞ ദിവസവും സമാനമായ ഭീഷണി മുഴക്കിയതിന് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ആഫ്രിക്കയിൽ ബിസിനസുകാരനായ തിരുവനന്തപുരം സ്വദേശി പ്രശാന്താണ് കഴിഞ്ഞദിവസം സമാനമായി യാത്രക്കാരെയും സുരക്ഷാ ജീവനക്കാരെയും പരിഭ്രാന്തിയിലാക്കിയത്. ലഗേജിൽ ബോംബുണ്ടെന്ന യാത്രക്കാരന്റെ തമാശ കാരണം രണ്ട് മണിക്കൂർ വൈകിയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് വിമാനം പുറപ്പെട്ടത്.

തായ് എയർലൈൻസിൽ തായ്ലൻഡിലേക്ക് പോകാനാണ് പ്രശാന്തും ഭാര്യയും മകനും എത്തിയത്. മറ്റ് നാലു പേരുകൂടി ഒരുമിച്ചാണ് ടിക്കറ്റെടുത്തിരുന്നത്. ബാഗിലെന്തുണ്ടെന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ ചോദ്യം ഇഷ്ടപ്പെടാതെ വന്നതോടെ ബോംബാണെന്ന് പ്രശാന്ത് മറുപടി പറയുകയായിരുന്നു.

ആസിഫ് അലിയും അനശ്വര രാജനും ഒന്നിക്കുന്ന വൻ ബജറ്റ് ചിത്രം; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് ദുൽഖർ

0
Spread the love

ആസിഫ് അലിയെയും അനശ്വര രാജനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ദി പ്രീസ്റ്റ് എന്ന ചിത്രത്തിന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്ത്. വൻ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും ദുൽഖർ സൽമാന്റെ സോഷ്യൽ മീഡിയയിലൂടെയാണ് പുറത്തുവന്നിരിക്കുന്നത്. ആകാംക്ഷയുണർത്തുന്ന പോസ്റ്റർ പുറത്തുവന്ന ചിത്രം നിലവിൽ പോസ്റ്റ്‌ പ്രൊഡക്ഷൻ ജോലികളിലാണ്.

രാമു സുനില്‍, ജോഫിന്‍ ടി ചാക്കോ എന്നിവരുടെ കഥയ്ക്ക് ജോണ്‍ മന്ത്രിക്കല്‍ തിരക്കഥ രചിച്ച ചിത്രത്തില്‍ മറ്റ് കേന്ദ്ര കഥാപാത്രങ്ങളായി മനോജ് കെ ജയന്‍, ഭാമ, സിദ്ദിഖ്, ജഗദീഷ്, സായ് കുമാർ, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, ഹരിശ്രീ അശോകൻ, സുധികോപ്പ, മേഘ തോമസ്, ‘ആട്ടം’ സിനിമയിലൂടെ കൈയടി നേടിയ സെറിൻ ശിഹാബ് തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്.
ഛായാഗ്രഹണം അപ്പു പ്രഭാകർ, ചിത്രസംയോജനം ഷമീർ മുഹമ്മദ്, കലാസംവിധാനം ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി സുശീലൻ, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബേബി പണിക്കർ, പ്രേംനാഥ്‌, പ്രൊഡക്ഷൻ കോഡിനേറ്റർ അഖിൽ ശൈലജ ശശിധരൻ, കാവ്യ ഫിലിം കമ്പനി മാനേജേഴ്സ് ദിലീപ് സൂപ്പർ, ചെറിയാച്ചൻ അക്കനത്, അസോസിയേറ്റ് ഡയറക്ടർ ആസിഫ് കുറ്റിപ്പുറം, സംഘട്ടനം ഫാന്റം പ്രദീപ്‌ , സ്റ്റിൽസ് ബിജിത് ധർമ്മടം, ഡിസൈൻ യെല്ലോടൂത്ത്.

ഞാന്‍ ഇവരോട് എന്തുത്തരം പറയും? ദുരന്തമുഖത്ത് പൊട്ടിക്കരഞ്ഞ് മന്ത്രി എ കെ ശശീന്ദ്രന്‍

0
Spread the love

കല്‍പ്പറ്റ: മുണ്ടക്കയം ദുരന്തപ്രദേശത്ത് സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളെ കാണവേ വികാരാധീനനായി വനം മന്ത്രി എ കെ ശശീന്ദ്രന്‍. ദുരന്തബാധിതരെ തിരിയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. ജനകീയ തിരച്ചില്‍ പുരോഗമിക്കവെയാണ് പ്രദേശത്തെ മന്ത്രിയുടെ സന്ദർശനം.

ഇങ്ങനെയൊരു കാഴ്ചയ്ക്ക് സാക്ഷിയാകേണ്ടിവരുമെന്ന് ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിച്ചില്ല. ഇവരോട് ഞാന്‍ എന്തുത്തരം പറയും? ദുരന്തത്തിന്റെ വ്യാപ്തി അനുഭവിച്ചു. ഈ അനുഭവം എല്ലാവര്‍ക്കും ഉണ്ടാവും. മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊക്കെ ഇത്രയേ ആയുസുള്ളൂ. നമ്മുടെ ജീവിതത്തിലൊക്കെ എന്ത് ദുരന്തമാണ് ഉണ്ടാവുകയെന്ന് ആര്‍ക്കാണ് പറയാന്‍ കഴിയുക. എല്ലാവരും നമ്മുടെ ബന്ധുക്കളാണ്. നമ്മുടെ വാക്കും പ്രവര്‍ത്തനങ്ങളും അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതായിരിക്കണം. അവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരണം. ആ പ്രതിജ്ഞയാണ് ഇത്തരം ഘട്ടങ്ങളില്‍ എടുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

ഇത്രയൊക്കെ കേട്ടിട്ടും ലാലേട്ടൻ ഒരു നെ​ഗറ്റീവും ചെകുത്താനെ കുറിച്ച് പറഞ്ഞില്ല; ആറാട്ടണ്ണനും ഇതേ തെറ്റുകാരൻ: ബാല

0
Spread the love

യൂട്യൂബർ ചെകുത്താനെ പോലുള്ള നെ​ഗറ്റീവ് ആളുകൾക്ക് നമ്മൾ ഫുൾസ്റ്റോപ് ഇടണമെന്നും ചെകുത്താൻ ചെയ്തത് തന്നെയാണ് ആറാട്ടണ്ണനെ പോലെയുള്ളവർ ചെയ്യുന്നതെന്നും നടൻ ബാല. യൂട്യൂബർ ചെകുത്താന്റെ മോഹൻലാലിനെതിരായ പരാമർശവും തുടർന്നുണ്ടായ പോലീസ് നടപടികളിലും പ്രതികരിക്കുകയായിരുന്നു ബാല.

അതേസമയം ലാലേട്ടയുമായി വിഷയത്തെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും ഇത്രയൊക്കെ അധിക്ഷേപ പരാമർശങ്ങൾ അദ്ദേഹത്തിനെതിരെ നടത്തിയിട്ടും ചെകുത്താൻ എന്ന അജു അലക്സിനെതിരെ യാതൊരുവിധ മോശവും ലാലേട്ടൻ പറഞ്ഞില്ലെന്നും പകരം എല്ലാം ദൈവം നോക്കിക്കോളും എന്ന തരത്തിലാണ് പ്രതികരിച്ചതെന്നും ബാല പറയുന്നു. ഇത്രയൊക്കെ സംഭവിച്ചിട്ടും ചെകുത്താനെതിരെ ഒരു മോശം കമന്റ് പോലും പറയാത്തതാണ് ലാലേട്ടന്റെ ക്വാളിറ്റി എന്നും ബാലപറയുന്നു. ലാലേട്ടനെ പോലെയുള്ള മനുഷ്യരുടെ മനസ്സിനെ വേദനിപ്പിക്കരുത് അവരുടെ കണ്ണിൽ നിന്നും കണ്ണീർ വന്നാൽ അതിന്റെ കണക്ക് മനുഷ്യന്മാരല്ല ദൈവമായിരിക്കും തീർക്കുന്നത് എന്നും ബാല കൂട്ടിചേർത്തു.

അതേ സമയം ചെകുത്താന്റെ വിഷയവുമായി ബന്ധപ്പെടുത്തി ആറാട്ടണ്ണൻ എന്ന യൂട്യൂബർ സന്തോഷ് വർക്കെതിരെയും ബാല വിമർശനമുന്നയിച്ചു. ആറാട്ടണ്ണൻ ഇപ്പോൾ പേടിച്ചിരിക്കുകയാണെന്ന് വിഷയത്തിൽ പ്രതികരിച്ച്‌ പുറത്തുവന്നു അദ്ദേഹത്തിന്റെ ഒരു ഇന്റർവ്യൂയിലൂടെ തനിക്ക് മനസ്സിലായി. ചെകുത്താൻ ചെയ്തത് തെറ്റാണെങ്കിൽ നിങ്ങളും ചെയ്തത് തെറ്റല്ലേ എന്നത് ആ സമയം പ്രതികരണം ആരാഞ്ഞ മാധ്യമപ്രവർത്തകൻ തന്നെ ആറാട്ടണ്ണനോട് ചോദിക്കണമായിരുന്നു എന്നും ബാല പറഞ്ഞു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts