Home Blog Page 22

ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ലാത്ത ഹിന്ദി നടന്റെ പേരിൽ 72 കോടി രൂപയുടെ സ്വത്ത് എഴുതിവെച്ച് വീട്ടമ്മ; താൻ അസ്വസ്ഥനാണെന്ന് നടൻ

0
Spread the love

സെലിബ്രിറ്റികളോട് ആരാധന മൂത്ത് പല തരം പ്രാന്ത് ചെയ്യുന്നതിൽ എന്നും മുൻപന്തിയിലാണ് ഇന്ത്യക്കാർ. ഇഷ്ട താരങ്ങളുടെ പേരിൽ അമ്പലം കെട്ടി പ്രതിഷ്‌ഠ നടത്തുന്നവരും ശരീരത്തിൽ താരങ്ങളുടെ പേരോ മുഖമോ പച്ചകുത്തുന്നവരും പണം ചിലവഴിച്ച് താരങ്ങളെ സന്തോഷിപ്പിക്കാൻ പരിപാടികൾ നടത്തുന്നവരുമൊക്കെ കാലക്രമേണ നമുക്ക് പരിചിതരാണ്. എന്നാൽ കോടിക്കണക്കിനു രൂപയുടെ സ്വത്ത് വകകൾ ആരെങ്കിലും മറ്റൊരാളുടെ പേരിൽ എഴുതി ചേർക്കുമോ? അതിപ്പോ എത്രയൊക്കെ ആരാധന മൂത്തെന്ന് പറഞ്ഞാലും. ഇത്തരത്തിൽ ഇഷ്ടതാരത്തിനായി 72 കോടിയുടെ സ്വത്തുക്കൾ ആണ് ഒരു ആരാധിക ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ പേരിൽ ഈയടുത്ത് എഴുതി വച്ചത്.

മുംബൈയില്‍ നിന്നുള്ള വീട്ടമ്മയാണ് നിഷാപാട്ടീല്‍. മാരകമായ രോഗത്തോട് പൊരുതി ജീവിതത്തോട് വിടപറഞ്ഞ നിഷ ജീവിതത്തിലൊരിക്കലും സഞ്ജയ് ദത്തിനെ നേരില്‍ കണ്ടിട്ടുപോലുമില്ല. തനിക്ക് ശേഷം തന്റെ എല്ലാ സ്വത്തുക്കളും സഞ്ജയ് ദത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബാങ്കിലേക്ക് അവര്‍ നിരവധി കത്തുകള്‍ എഴുതിയിരുന്നത്രെ. എന്തായാലും സംഭവത്തിലൂടെ സഞ്ജയ് ദത്തിനെ വരെ ഞെട്ടിച്ചിരിക്കുകയാണ് നിഷാപാട്ടീല്‍. നിഷയുടെ മരണശേഷം പൊലീസാണ് അവരുടെ വില്‍പ്പത്രത്തില്‍ സഞ്ജയ് ദത്തിന് കോടികളുടെ സ്വത്ത് എഴുതിവെച്ച കാര്യം താരത്തെ അറിയിച്ചത്.

അതേസമയം ഇത്രയും വലിയ രൂപയാണെങ്കിൽ പോലും സ്വത്തിന് അവകാശവാദം ഉന്നയിക്കില്ലെന്നാണ് സഞ്ജയ് ദത്തിന്‍റെ നിലപാട്. വീട്ടമ്മയെ തനിക്ക് പരിചയമില്ലെന്നും 72 കോടി രൂപയുടെ സ്വത്ത് അവകാശപ്പെടാന്‍ നടന് ഉദ്ദേശ്മില്ലെന്നും സ്വത്തുക്കള്‍ നിഷയുടെ കുടുംബത്തിന് തിരികെ നല്‍കുന്നതിന് ആവശ്യമായ ഏത് നിയമനടപടികളും സ്വീകരിക്കുമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സ്ഥിരീകരിച്ചു
‘ഞാന്‍ ഒന്നും അവകാശപ്പെടില്ല, എനിക്ക് നിഷയെ അറിയില്ലായിരുന്നു, മുഴുവന്‍ സംഭവവും എന്നെ വളരെയധികം അസ്വസ്ഥനാക്കിയിരിക്കുന്നു’ എന്നുമായിരുന്നു വാർത്ത മാധ്യമങ്ങൾ ഏറ്റെടുത്തതിനു പിന്നാലെ താരം പ്രതികരിച്ചത്.

കുഞ്ചാക്കോ ബോബൻ ചിത്രം ‘ഓഫീസർ ഓൺ ഡ്യൂട്ടി’ 50 കോടി ക്ലബ്ബിലേക്ക്; കളക്ഷനിൽ കുതിപ്പ്

0
Spread the love

ബോക്സ് ഓഫീസിൽ മികച്ച കളക്ഷനുമായി മുന്നോറുകയാണ് കുഞ്ചാക്കോ ബോബൻ ചിത്രം ‘ഓഫീസർ ഓൺ ഡ്യൂട്ടി’. 10 ദിവസത്തിനുള്ളിൽ ലോകമെമ്പാട് നിന്നും 38 കോടിയോളം ചിത്രം കളക്ട് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഈ ഒരാഴ്ചകൊണ്ട് ചിത്രം 50 കോടി കളക്ഷനിലേക്കെത്തേക്കുമെന്നാണ് പ്രതീക്ഷകൾ. കുഞ്ചാക്കോ ബോബന്‍റെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ അഞ്ചാം പാതിരയുടെ കളക്ഷൻ റെക്കോഡ് ചിത്രം മറികടക്കുമെന്നാണ് ചിത്രത്തിന്‍റെ കുതിപ്പ് സൂചിപ്പിക്കുന്നത്.

കേരളത്തിന് പുറത്തുള്ള തിയറ്ററുകളിൽ മാർച്ച് മാസത്തിലാണ് ചിത്രം റിലീസിനെത്തുക. നായാട്ട് , ഇരട്ട എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടനായ ജിത്തു അഷ്റഫാണ് ചിത്രത്തിന്റെ സംവിധായകൻ. ‘ഇരട്ട‘ എന്ന ചിത്രത്തിന്‍റെ സഹ സംവിധായകൻ കൂടിയാണ് ജിത്തു അഷ്‌റഫ്‌. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവ‍‍ര്‍ ചേർന്നാണ് സിനിമ നിർമിച്ചത്.

‘ജോസഫ്’, ‘നായാട്ട്’ സിനിമകളുടെ തിരക്കഥാകൃത്തും ‘ഇലവീഴപൂഞ്ചിറ’യുടെ സംവിധായകനുമായ ഷാഹി കബീറാണ് സിനിമയുടെ തിരക്കഥയൊരുക്കിയത്. ‘കണ്ണൂർ സ്‌ക്വാഡി’ന്‍റെ സംവിധായകൻ റോബി വർഗീസ് രാജാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചത്. ചമൻ ചാക്കോ ചിത്രസംയോജനവും ജേക്ക്സ് ബിജോയ് സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. കുഞ്ചാക്കോ ബോബൻ, പ്രിയാമണി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രത്തിൽ ജഗദീഷും വിശാഖ് നായരും പ്രധാന വേഷങ്ങളിലെത്തുന്നു. മനോജ് കെ.യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, റംസാൻ, വിഷ്ണു ജി വാരിയർ, ലയ മാമ്മൻ, ഐശ്വര്യ, അമിത് ഈപൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

കഞ്ചാവും മയക്കുമരുന്നും കേരളത്തിൽ സുലഭം; ഒരു പിണറായി സർക്കാർ കൂടി വന്നാൽ മാതാപിതാക്കൾ മക്കളുടെ കൈകൊണ്ട് ചാവേണ്ട അവസ്ഥ വരുമെന്ന് മുരളീധരൻ

0
Spread the love

സംസ്ഥാനത്ത് ലഹരി ഉപയോഗവും കൊലപാതകവും ആക്രമണങ്ങളും അനിയന്ത്രിതമായി കൂടുന്ന സാഹചര്യത്തിൽ സർക്കാരിനെതിരെ വിവിധ രാഷ്ട്രീയ പാർട്ടികളും പൊതുജനവും. ഈ അവസരത്തിൽ പിണറായി സർക്കാർ കേരളത്തിൽ വീണ്ടും വന്നാൽ മക്കൾ പിതാക്കളുടെ കൈ കൊണ്ടും മാതാപിതാക്കൾ മക്കളുടെ കൈ കൊണ്ടും കൊല്ലപ്പെടുന്ന അവസ്ഥ വരുമെന്ന് ചൂണ്ടിക്കാട്ടി മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ.

അത്രയേറെ കഞ്ചാവും ലഹരിയും കേരളത്തിൽ ഒഴുകിക്കൊണ്ടിരിക്കുകയാണ്. അതാണ് കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ. ജനങ്ങളെ വെറുപ്പിക്കുന്നതിൽ ഡോക്ടറേറ്റ് എടുത്തയാളാണ് പിണറായി വിജയനെന്നും മുരളീധരൻ കുറ്റപ്പെടുത്തി എല്ലാ മേഖലയിലും ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ്. കുട്ടികളുടെ അവസ്ഥ എന്താണിവിടെ? ഇന്ന് പരീക്ഷ എഴുതേണ്ട കുട്ടി ജീവിച്ചിരിപ്പുണ്ടോ? എന്താണ് കാരണം, മയക്കുമരുന്ന്. മദ്യത്തേക്കാൾ മാരകമായ കഞ്ചാവും മയക്കുമരുന്നും ഇന്ന് നമ്മുടെ സംസ്ഥാനത്ത് വ്യാപകമാണ്. ഇന്ന് കുട്ടികൾ കൊല്ലണമെന്ന വാശിയിലാണ് ചെയ്യുന്നത്.

താമരശേരിയിൽ ആ കുഞ്ഞ് മരണപ്പെട്ടത് തലയോട്ടി തകർന്നിട്ടല്ലേ. ആ കൊന്ന കുട്ടിയുടെ പിതാവ്. അയാളാണ് ആയുധം കൊടുത്തയച്ചത്. അയാൾ ടിപി ചന്ദ്രശേഖരനെ കൊന്ന കേസിലെ പ്രതികളുടെ കൂടെ നിൽക്കുന്ന ചിത്രങ്ങൾ വൈറലാണിപ്പോൾഈ സർക്കാരിന് ഉത്തരവാദിത്തമില്ലേ? നാട്ടുകാർക്ക് ജോലി കഞ്ചാവ് പിടിക്കലാണോ? അതിന് ഇവിടെ എക്‌സൈസ് ഇല്ലേ. എന്നിട്ട് ജനങ്ങളോട് പ്രതിജ്ഞയെടുക്കാൻ പറയുക. ഈ പ്രതിജ്ഞ എടുത്തിട്ട് വല്ല കാര്യമുണ്ടോ. അതാണ് ഇവിടുത്തെ അവസ്ഥ. ഗോവിന്ദൻ മാഷ് പറയുന്നു. ഞങ്ങൾ മുന്നാമതും വരും എന്ന്. നിങ്ങൾ മൂന്നാമതും വന്നാൽ മക്കൾ പിതാക്കളുടെ കൈ കൊണ്ടും മാതാപിതാക്കൾ മക്കളുടെ കൈ കൊണ്ടും കൊല്ലപ്പെടും’- മുരളീധരൻ പറഞ്ഞു.

കാമത്തോടെ അല്ല കാണുന്നത്; മറ്റ് ദുരുദ്ദേശങ്ങളുമില്ല; ബാലയുടെ മുൻ ഭാര്യയെ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് ആറാട്ടണ്ണൻ

0
Spread the love

നടൻ ബാലയുടെ മുൻ പങ്കാളി ഡോ.എലിസബത്ത് ഉദയനെ വിവാഹം ചെയ്യാൻ ആഗ്രഹമുണ്ടെന്ന് ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് വിവാഹാഭ്യർത്ഥന നടത്തിയത്. എലിസബത്തിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അതുകൊണ്ടാണ് പബ്ളിക്കായി വിവാഹാഭ്യർത്ഥന നടത്തുന്നതെന്ന് സന്തോഷ് വർക്കി പറഞ്ഞു.

‘ഞാൻ നിങ്ങളുടെ വീഡിയോകൾ കണ്ടു. നിങ്ങൾ പറഞ്ഞ പല കാര്യത്തിനും ഞാൻ സാക്ഷിയായിരുന്നു. നിങ്ങളുടെ നമ്പർ കിട്ടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നിങ്ങൾക്ക് ഒരുപാട് മോശം അനുഭവം ഉണ്ടായി, ട്രോമയിലൂടെ കടന്നുപോയി. ഞാനും അതൊക്കെ അനുഭവിച്ചിട്ടുള്ള ആളാണ്. നിങ്ങളൊരു ഡോക്‌ടറാണ്, ഞാൻ എഞ്ചിനീയറും. നിങ്ങളുമായി ബന്ധപ്പെടാൻ ഒരുപാട് ശ്രമിച്ചിട്ടും നടന്നില്ല, അതിനാലാണ് ഇങ്ങനെ സംസാരിക്കുന്നത്.

നമ്മൾ തമ്മിൽ ഒരുപാട് സാമ്യതകളുണ്ട്. നിങ്ങൾക്ക് ഇനിയും കല്യാണം കഴിക്കാൻ താത്‌പര്യമുണ്ടെങ്കിൽ എനിക്ക് നിങ്ങളെ കല്യാണം കഴിക്കാൻ താത്‌പര്യമുണ്ട്. നമ്മൾ രണ്ടുപേരും ഒരുപാട് പ്രശ്നങ്ങളിലൂടെ കടന്നുപോയവരാണ്. എന്നെക്കാൾ കൂടുതൽ പ്രശ്നങ്ങൾ അനുഭവിച്ചത് നിങ്ങളാണ്. ബാല എന്നെ എന്തുവേണമെങ്കിലും ചെയ്യാം, നിങ്ങളെയും ചെയ്യാം. നിങ്ങൾക്ക് താത്‌പര്യമുണ്ടെങ്കിൽ കല്യാണം കഴിക്കാൻ ഞാൻ തയ്യാറാണ്. മറ്റ് ദുരുദ്ദേശങ്ങളൊന്നുമില്ല’- എന്നാണ് സന്തോഷ് വർക്കി പറഞ്ഞത്.

ഇക്കാര്യം ഫേസ്‌ബുക്ക് കുറിപ്പിലൂടെയും സന്തോഷ് വർക്കി വ്യക്തമാക്കിയിട്ടുണ്ട്. ‘ഞാൻ ഡോ എലിസബത്ത് ഉദയനെ കാമത്തോടെ അല്ല കാണുന്നത്. ആരും തെറ്റിദ്ധരിക്കരുത്. ഞാനും ഒസിഡി മരുന്ന് കഴിക്കുന്ന ആളാണ്. അവരും ഡിപ്രഷൻ മരുന്ന് കഴിക്കുന്ന ആളാണ്. ഞാൻ എഞ്ചിനീയർ ആണ്. ഇപ്പോൾ പിഎച്ച്‌ഡി ചെയുന്നു. അവർ ഡോക്ടർ ആണ്. എന്റെ ഫാമിലി അക്കാഡമിക് ഓറിയന്റഡ് ആണ്. അവരുടെ ഫാമിലി അക്കാഡമിക് ഓറിയന്റഡ് ആണ്. നല്ല ഉദ്ദേശത്തോടെയാണ് ഇത് പറയുന്നത്’- എന്നാണ് സന്തോഷ് വർക്കി ഫേസ്‌ബുക്കിൽ കുറിച്ചത്.

മുൻ ഭാര്യ മറ്റൊരു ജീവിതത്തിലേക്ക് കടന്ന ദിവസം ബാല ഉറങ്ങിയില്ല; തന്നെയും ഉറങ്ങാൻ സമ്മതിക്കാതെ വീഡിയോ കാണാൻ നിർബന്ധിച്ചു, വെളിപ്പെടുത്തി എലിസബത്ത്

0
Spread the love

മുൻ ഭാര്യമാരും നടൻ ബാലയുമായുള്ള തുറന്ന പോരാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിട്ടുള്ള ചർച്ചകളിൽ ഒന്ന്. വേർപിരിയലുമായി ബന്ധപ്പെട്ട കേസിലെ രേഖകളിൽ വ്യാജ ഒപ്പു വെച്ചു എന്നും തന്റെ മകൾക്കായി ബാല ആകെ നൽകിയ ഇൻഷുറൻസ് തന്നെ അറിയിക്കാതെ പിൻവലിച്ചു എന്നും ചൂണ്ടിക്കാട്ടി ആദ്യ ഭാര്യ അമൃത സുരേഷ് ആയിരുന്നു ആദ്യം രംഗത്തെത്തിയത്. പിന്നാലെ വിവാഹിതയായിരുന്ന സമയത്ത് താൻ നേരിട്ട കൊടിയ പീഡനങ്ങളെ കുറിച്ചും ബാലയുടെ സംശയാസ്പദമായ സ്വഭാവത്തെക്കുറിച്ചും വെളിപ്പെടുത്തി രണ്ടാം ഭാര്യ എലിസബത്ത് ഉദയനും രംഗത്തെത്തിയിരുന്നു.

പുറംലോകം ഇതുവരെയും അറിയാത്ത ഗുരുതര ആരോപണങ്ങൾ ആയിരുന്നു എലിസബത്ത് ബാലയ്ക്കെതിരെ ഉന്നയിച്ചത്. ബാല തന്നെ വളരെയധികം മർദ്ധിച്ചിരുന്നുവെന്നും താൻ ആത്മഹത്യയ്ക്കടക്കം ശ്രമിച്ചിരുന്നു എന്നുമാണ് എലിസബത്ത് വ്യക്തമാക്കിയത്. ഇപ്പോഴിതാ താനുമായി ദാമ്പത്യത്തിൽ ഇരുന്ന സമയത്ത് ബലയുടെ മുൻ ഭാര്യ മറ്റൊരാളുമായി ബന്ധത്തിൽ ആയെന്നറിഞ്ഞപ്പോൾ ഒരു രാത്രി മുഴുവൻ നടൻ ഉറങ്ങാതെ അതെ പറ്റിയുള്ള ന്യൂസ് കണ്ടിരുന്നു എന്നു പറയുകയാണ് എലിസബത്ത്. ഈ പാറ്റേൺ വേറെ പലരോ‌ടും ചെയ്യുന്നത് താൻ കണ്ടതാണെന്നും ഓരോരുത്തരുടെയും എക്സ് മറ്റു ബന്ധങ്ങളിൽ ഏർപ്പെടുമ്പോൾ അവരവർക്ക് വിഷമിക്കാം എന്നും എന്നാൽ തന്നെയും അത് നിർബന്ധിച്ചു ഉറങ്ങാതെ കണ്ടിരിക്കാൻ പറഞ്ഞത് എന്തിനാണെന്ന് മനസ്സിലായില്ല എന്നും എലിസബത്ത് പറയുന്നു.

തന്നെയും ഉറങ്ങാൻ സമ്മതിക്കാതെ വീ‍ഡിയോയിൽ പിടിച്ചിരുത്തിയെന്നും തനിക്കൊപ്പം കണ്ടിരിക്കാൻ പറ്റില്ലെങ്കിൽ ഇറങ്ങി പൊയ്ക്കോ,സ്നേഹമില്ലാത്ത, ഇത്ര ആൾക്കാർ എന്നെ ചതിച്ചിട്ടും ഒപ്പം നിൽക്കാത്ത ഭാര്യയാണെങ്കിൽ എനിക്ക് വേണ്ട, എനിക്ക് നൂറ് പെണ്ണുങ്ങളുണ്ട് എന്നൊക്കെയാണ് ബാല അന്ന് തന്നോട് പറഞ്ഞിരുന്നത് എന്നും എലിസബത്ത് പറയുന്നു.

കേരളം കൊളംബിയ ആയിമാറുന്നു; ഭൂരിഭാഗം അക്രമങ്ങൾക്കും പിന്നിൽ ഡ്രഗ്സ്; നിയമസഭയില്‍ കൊമ്പ് കോർത്ത് ചെന്നിത്തലയും പിണറായിയും

0
Spread the love

നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെ മുഖ്യമന്ത്രിയും പ്രതിപക്ഷവും തമ്മില്‍ വാക് പോര്. രമേശ് ചെന്നിത്തലയുടെ പ്രസംഗത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷുഭിതനായി. ഇടക്ക് ഇടക്ക് മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് വിളിച്ചാല്‍ പോര, നാടിന്‍റെ പ്രശ്നം അറിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പഠിപ്പിക്കാന്‍ നോക്കേണ്ടെന്നും അനാവശ്യ കാര്യങ്ങള്‍ പറയരുതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന വിളി മോശമല്ലെന്ന് ചെന്നിത്തല മറുപടി പറഞ്ഞു. കുറ്റപ്പെടുത്തുമ്പോള്‍ അസഹിഷ്ണുത എന്തിനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചോദിച്ചു.

സംസ്ഥാനത്ത് വർധിക്കുന്ന അതിക്രമങ്ങളും ലഹരി ഉപയോഗവും നിയമസഭ നിർത്തി വെച്ചാണ് ചർച്ച ചെയ്യുന്നത്. രമേശ് ചെന്നിത്തലയാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. കേരളത്തിലെ ഭൂരിഭാഗം അക്രമങ്ങൾക്കും പിന്നിൽ ലഹരിയാണ്. നമ്മുടെ കുഞ്ഞുങ്ങൾ ലഹരിക്ക് അടിമകൾ ആകുന്നുവെന്നും രമേശ് ചെന്നിത്തല സഭയില്‍ പറഞ്ഞു. കേരളം കൊളംബിയ ആയിമാറുന്നു. വിപത്തിനെ നേരിടാൻ ഒരുമിക്കണമെന്ന് പറഞ്ഞ ചെന്നിത്തല സര്‍ക്കാരറിനെയും കുറ്റപ്പെടുത്തി. മിസ്റ്റര്‍ ചീഫ് മിനിസ്റ്റർ സർക്കാരിന്‍റെ ലഹരി വിരുദ്ധ പ്രചാരണം പരാജയപ്പെട്ടുവെന്നും വിമുക്തി പദ്ധതി പൊളിഞ്ഞുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പുതിയ മദ്യ നയം വ്യാപകമായി മദ്യം ഒഴുക്കുമെന്ന് കുറ്റപ്പെടുത്തിയ ചെന്നിത്തല, എസ്എഫ്ഐക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. ക്യാമ്പസിൽ റാഗിങ്ങിന് പിന്നിൽഎസ്എഫ്ഐ ആണെന്ന വിമര്‍ശത്തിന് പിന്നാലെ ഭരണപക്ഷം ബഹളം വെച്ചു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഷുഭിതനായത്. ഇടക്ക് ഇടക്ക് മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് വിളിച്ചാല്‍ പോര, നാടിന്‍റെ പ്രശ്നം അറിയണമെന്ന് മുഖ്യമന്ത്രി പറയുകയായിരുന്നു.

ദേഹത്തെ രക്തക്കറയും സീറ്റിനടിയിലെ മൃതദേഹവും ബേസിലിന്റെ വെറൈറ്റി ലുക്കും! എന്നാലും എന്തായിരിക്കും മരണമാസിന്‍റെ കഥ?

0
Spread the love

സംവിധായകനും നടനുമായ ബേസില്‍ ജോസഫ് പ്രാധാന വേഷത്തില്‍ എത്തുന്ന ഡാർക്ക് ഹ്യൂമർ ജോണറിൽ ഒരുങ്ങുന്ന ചിത്രം മരണമാസിന്‍റെ പുതിയ ലുക്ക് പോസ്‌റ്റര്‍ പുറത്ത്. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ നേരത്തെ പുറത്തിറങ്ങിയിരുന്നു. പ്രേക്ഷകരിൽ കൗതുകമുണർത്തുന്ന കിടിലന്‍ ലുക്കിലാണ് ബേസില്‍ ജോസഫ് പുതിയ പോസ്‌റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വിഷു റിലീസായാണ് ചിത്രം എത്തുന്നത്.

സുരേഷ് കൃഷ്‌ണ, രാജേഷ് മാധവന്‍, സിജു സണ്ണി, അനിഷ്‌മ അനില്‍ കുമാര്‍ എന്നിവരോടൊപ്പം നില്‍ക്കുന്ന ബേസില്‍ ജോസഫിനെയാണ് പോസ്‌റ്ററില്‍ കാണാന്‍ കഴിയുക. ചിരിച്ചുകൊണ്ട് ഒരു ബസിനകത്ത് നില്‍ക്കുന്ന സുരേഷ് കൃഷ്‌ണയുടെയും സിജു സണ്ണിയുടെയും ദേഹത്ത് രക്തക്കറ പറ്റിയിരിക്കുന്നത് കാണാം. ബസിന്‍റെ സീറ്റിനടിയില്‍ മൃതദേഹവും കിടക്കുന്നുണ്ട്.ഡാർക്ക് ഹ്യൂമർ ജോണറിൽ ഒരുങ്ങുന്ന ചിത്രമാണ് മരണമാസ്. പ്രേക്ഷകര്‍ക്ക് പുതിയൊരു അനുഭവം നല്‍കുന്ന തരത്തിലാണ് ചിത്രം ഒരുക്കുന്നത്.

പ്രമുഖ ബ്രാൻഡിന്റെ ചോക്ലേറ്റുകളിൽ മെറ്റൽ സാന്നിധ്യം; ഇത് ഒഴിവാക്കാൻ കഴിയില്ലെന്ന് കമ്പനി കോടതിയിൽ; ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ..

0
Spread the love

ചോക്ലേറ്റ് പ്രേമികൾക്ക് ഏറെ ഇഷ്ടമുള്ള ഒന്നാണ് Lindt ചോക്ലേറ്റുകൾ. ലോകപ്രശസ്തമായ സ്വിസ് ചോക്ലേറ്റ് കമ്പനിയാണ് Lindt. പ്രീമിയം ചോക്ലേറ്റുകളും ഡാർക്ക് ചോക്ലേറ്റും വിൽക്കുന്നതിൽ പേരുകേട്ട Lindt കഴിഞ്ഞ ഏതാനും നാളുകളായി വിവാദത്തിലാണ്. കമ്പനി നിർമിക്കുന്ന ചോക്ലേറ്റ് ബാറുകളിൽ മെറ്റൽ സാന്നിധ്യം കണ്ടെത്തിയതാണ് വിവാദത്തിനാധാരം. ഈയം (ലെഡ്), കാഡ്മിയം എന്നീ ലോഹങ്ങൾ ചോക്ലേറ്റിൽ ഉയർന്ന അളവിൽ കണ്ടെത്തിയിരുന്നു. ഇക്കാര്യം കമ്പനി സ്ഥിരീകരിച്ചതോടെയാണ് വിവാദം കത്തിപ്പടർന്നത്.

ചോക്ലേറ്റ് നിർമിക്കുന്നതിൽ നിന്ന് ഒഴിവാക്കാൻ കഴിയാത്ത രണ്ട് പദാർത്ഥങ്ങളാണ് ലെഡും കാഡ്മിയവുമെന്ന് Lindt അറിയിച്ചു. ഓരോ ചോക്ലേറ്റ് ബാറിലും നിയന്ത്രിത അളവിൽ മാത്രമാണ് ചേർക്കുന്നതെന്നും സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നില്ലെന്നുമാണ് കമ്പനിയുടെ അവകാശവാദം.

അതേസമയം ലെഡും കാഡ്മിയവും അടങ്ങിയ ചോക്ലേറ്റ് സ്ഥിരമായി കഴിച്ചാൽ ആരോ​ഗ്യപ്രശ്നങ്ങളുണ്ടാകുമെന്നാണ് കണ്ടെത്തൽ. കുട്ടികളിൽ തലച്ചോറിന്റെ വികാസത്തെയും ഐക്യു ലെവലിനെയും ഇത് ബാധിക്കും. ​ഗർഭിണിയായ യുവതികൾക്കും ദോഷമാണിത്. മുതിർന്നവരിൽ നാഡീവ്യവസ്ഥയെ ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. കൂടാതെ ഹൈപ്പർടെൻഷൻ, ഇമ്യൂൺ സിസ്റ്റം സപ്രഷൻ, വൃക്കയ്‌ക്ക് തകരാർ, പ്രത്യുത്പാദന പ്രശ്നങ്ങൾ എന്നിവയും മുതിർന്നവരിൽ കണ്ടേക്കാം. അതിനാൽ സ്ഥിരമായി ചോക്ലേറ്റ് കഴിക്കുന്നവർ സൂക്ഷിക്കുക.

നവ്യ ഇക്കാര്യം അന്നേ പറഞ്ഞതാണ്! സിനിമയിലെ വയലൻസിനെ കുറിച്ച് നടി പറഞ്ഞ വാക്കുകൾ ഒരു മുന്നറിയിപ്പായിരുന്നോ?

0
Spread the love

സിനിമയിൽ കാണിക്കുന്ന വയലൻസ് പൊതു സമൂഹത്തെയും ബാധിക്കുന്നുണ്ടോ എന്നും സോഷ്യൽ മീഡിയയും ലഹരിയും യുവജനത്തെ എങ്ങോട്ട് കൊണ്ടുപോകുന്നു എന്നും തുടങ്ങിയ ഗൗരവമേറിയ ചർച്ചയിലാണ് പൊതുസമൂഹവും സോഷ്യൽ മീഡിയയും. മനസാക്ഷിയെ പോലും ഞെട്ടിക്കുന്ന രീതിയിൽ കൊലപാതകങ്ങളും അക്രമ പരമ്പരകളും സമൂഹത്തിൽ പെരുകുന്ന പശ്ചാത്തലത്തിലാണ് ചർച്ചകൾ സജീവമാകുന്നത്. സിനിമ വളരെയധികം സ്വാധീനമുള്ള ഒരു പൊതു മാധ്യമം ആണെന്നും ഒരു വ്യക്തിയുടെ സ്വഭാവരൂപീകരണത്തിലും ദൈനംദിന ജീവിതത്തിലുമൊക്കെ സോഷ്യൽ മീഡിയയ്‌ക്കും വലിയ പങ്കു വഹിക്കുന്നുണ്ട് എന്ന തരത്തിലുമുള്ള പലതരം ചർച്ച പുരോഗമിക്കുകയാണ്. ഈ അവസരത്തിൽ മുൻപ് നവ്യാ നായർ പറഞ്ഞ കാര്യങ്ങൾ വൈറൽ ആകുകയാണ്. കുട്ടികളെ മെന്റലി സിനിമകൾ വളരെയധികം സ്വാധീനിക്കും എന്നാണ് ഒരു പരിപാടിയിൽ പങ്കെടുത്ത് നവ്യ അന്ന് പറഞ്ഞത്. നവ്യ അന്നേ മുന്നറിയിപ്പ് നൽകിയെന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്

നവ്യാനായർ പറഞ്ഞതിങ്ങനെ..

ഞാൻ ഉൾപ്പെടുന്ന മേഖലയാണ് സിനിമ. പണ്ടൊക്കെ കിരീടം, ചെങ്കോൽ തുടങ്ങിയ സിനിമകളിൽ ​ഗത്യന്തരമില്ലാതെ നായകൻ കൊലപാതകം നടത്തും. അവസാനം കുത്തിയത് തെറ്റായിപ്പോയി സേതുമാധവൻ വിതുമ്പി കരയുന്ന സ്ഥലത്ത് ആണ് ഹീറോയിസം. ഒരു കുത്ത് അല്ലെങ്കിൽ ഒന്നോ രണ്ടോ അടി അതാണ് നമ്മുടെ സിനിമയിലെ മാക്സിമം. ഇന്ന് തോക്ക് കൊണ്ട് ഒരൻപത് വെടി വയ്ക്കുകയാണ്. ചത്ത ആളിനെ പിന്നെയും വെടി വയ്ക്കും. ഇടിച്ച ആളിനെ പിന്നെയും ഇടിക്കും. ഇത് കണ്ടു കണ്ട് നമ്മുടെ ഉള്ളിന്റെ ഉള്ളിൽ തീവ്രമായ എന്തോ ഒരു വികാരം ഉണ്ടാകും.

കുട്ടികളെ മെന്റലി വളരെ അധികം സ്വാധീനിക്കാൻ പറ്റുന്ന മേഖലയാണ് ഞാൻ ഉൾപ്പെടുന്ന സിനിമാ മേഖല. നാടോടിക്കാറ്റും ടുകൺട്രീസും തുടങ്ങി തമാശ സിനിമകൾ കാണാനാണ് ഞാനൊക്കെ ഇഷ്ടപ്പെടുന്നത്. അതോക്കെ ഇപ്പോൾ മാറി. ഞാൻ കാണുന്ന കാര്യമാണ്. അത് ശരിയോ തെറ്റോ എന്ന് എനിക്ക് അറിയില്ല. കൊലപാതകങ്ങളും അസഭ്യമായ ഭാഷകളും ഒക്കെയാണ്. എപ്പോഴെങ്കിലും കഞ്ചാവിനെ പറ്റി പറയുന്ന ഡയലോ​ഗ് സിനിമയിൽ വരുമ്പോൾ വലിയൊരു കയ്യടി ആകും പ്രേക്ഷകരുടെ ഇടയിൽ നിന്നും വരുന്നത്

പണ്ട് കഞ്ചാവടിയനാണെന്ന് കണ്ട് ഒരാളെ പുച്ഛത്തോടെ നോക്കിയിരുന്ന നമ്മൾ, നല്ല ട്രിപ്പിലാണ് ചേട്ടൻ എന്ന് പറയുന്നതായി മാറി. അതിലേക്ക് നമ്മൾ മെല്ലെ എത്തിപ്പെട്ടതാണ്. വളരെ പെട്ടെന്ന് ഉണ്ടായതല്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളായിട്ടുണ്ടായ പ്രതിഭാസമാണത്. അങ്ങനെയാണ് എനിക്ക് തോന്നുന്നത്. എത്ര ഒരാളെ കുത്തിയാലും മതിയാവില്ല, എത്ര വെടിവച്ചാലും മതിയാവില്ല.

തമിഴ്, ഹിന്ദി, മലയാളം സിനിമകളിലും വളരെ ആ​ക്രോശിച്ച് കൊണ്ടാണ് ആൾക്കാരെ ഉപദ്രവിക്കുന്നത്. അറിയാതെ ഇതിന്റെ ആഫ്റ്റർ എഫക്ട് ആയിട്ടൊക്കെ നമ്മുടെ കലാലയങ്ങളിൽ ഒരുപാട് കുഞ്ഞുങ്ങളുടെ ജീവൻ നഷ്ടപ്പെടുന്നുണ്ട്. അമ്മ എന്ന നിലയിൽ പറയുകയാണ്. സെൽഫ് കെയറിം​ഗ് കൂടി പഠിപ്പിക്കണമെന്ന് പഠിക്കണം. വെട്ടിലും കുത്തിലും കഞ്ചാവിലും മയക്കു മരുന്നിലും അടിമപ്പെട്ട് പോകുമ്പോൾ ശരിക്കും നമുക്ക് നഷ്ടപ്പെടുന്നത് നമ്മളെ തന്നെയാണ്. ചിലപ്പോൾ കൂട്ടുകാരുണ്ടാകും. ചിലപ്പോൾ ഒരാവേളത്തിൽ ബഹളത്തിൽപ്പെട്ട് പോകുന്നതാകും. കുഞ്ഞുങ്ങളെ കലാലയങ്ങളിലേക്ക് വിടുമ്പോൾ ഞങ്ങൾ മാതാപിതാക്കൾക്ക് ഒരുപാട് പ്രതീക്ഷകളുണ്ട്. ആ പ്രതീക്ഷകൾ നിലനിർത്താൻ പാകത്തിന്, അക്കാദമി തലത്തിൽ വലിയ തോതിൽ എത്തിയില്ലെങ്കിലും നിങ്ങളെ ഒക്കെ ജീവനോടെ കാണണമെന്ന് നമുക്ക് ആ​ഗ്രഹം കാണില്ലേ. അച്ഛനും അമ്മകും അത്രയെങ്കിലും വേണ്ടെ.

നിങ്ങളൊക്കെ നല്ല ആരോ​ഗ്യത്തോടെ ജീവനോട് കൂടി നല്ല മനുഷ്യരായി കലാലയ ജീവിതത്തിൽ നിന്നും പുറത്തേക്ക് വരുമ്പോൾ ചിറകുകളൊക്കെ മുളപ്പിച്ച് പറന്നുയരണം. അതാണ് മാതാപിതാക്കളുടെ ആ​ഗ്രഹം. ചിറകുകളൊക്കെ ഒടിഞ്ഞ് പറക്കാനോ നിരങ്ങാനോ പറ്റാത്ത രീതിയിലേക്ക്, അല്ലെങ്കിൽ മയക്കു മരുന്നിന്റെ ഉപയോ​ഗത്തോട് കൂടി ബുദ്ധി ഭ്രമിച്ചവരാകുകയോ ഉള്ള ഒരു തലമുറകെ നമുക്ക് കിട്ടിയിട്ട് എന്താവശ്യം. ഞാൻ പറയുന്നത് ചിലപ്പോൾ മോറൽ സയൻസ് പോലെ ആയിപ്പോകും. പക്ഷേ കേരളത്തിലെ കാര്യം ഇവിടെ അല്ലാതെ വേറെ എവിടെ പറയാനാണ്. നിങ്ങളുടെ കയ്യിലാണ് കേരളം. ഇനിയുള്ള ലോകവും നിങ്ങളുടെ കയ്യിലാണ്. ഏതെങ്കിലും ആൾക്കാരുടെ കളിപ്പാവകളായി മാറരുത്. യുക്തി ഉപയോ​ഗിച്ച് പെരുമാറുന്നവരാകണം. ബുദ്ധിയും വിവേകവും ഉള്ളൊരു തലമുറയായി നിങ്ങൾ വളരണം.

വൈഷ്ണയ്ക്ക് രഹസ്യ ഫോൺ ഉണ്ടായിരുന്നു, ഇതേ ചൊല്ലി വഴക്കുണ്ടായി; ഇരട്ട കൊലപാതക കേസിൽ പ്രതിയുടെ മൊഴി പുറത്ത്

0
Spread the love

കലഞ്ഞൂർപാടത്താണ് നാടിനെ ഞെട്ടിച്ച കൊലപാതകമുണ്ടായത്. വൈഷ്ണ (27), വിഷ്ണു (34) എന്നിവരാണ് കൊല്ലപ്പെട്ടത്. ഭാര്യ വൈഷ്ണയും സുഹൃത്ത് വിഷ്ണുവും തമ്മിൽ അവിഹിതബന്ധം എന്ന് സംശയിച്ചാണ് ഭർത്താവ് കൊലപാതകം നടത്തിയതെന്നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വഴക്കിനെ തുടർന്ന് ഓടി വിഷ്ണുവിന്റെ വീട്ടിലെത്തിയ വൈഷ്ണയെ ബൈജു സിറ്റൗട്ടിൽ ഇട്ട് വെട്ടുകയായിരുന്നു. വിഷ്ണുവിനെയും വിളിച്ചിറക്കി വെട്ടി വീഴ്ത്തിയെന്നാണ് പൊലീസ് പറയുന്നത്. പിന്നാലെ വിഷ്ണുവിനെയും പ്രതി ആക്രമിച്ചു. വൈഷ്ണ സംഭവ സ്ഥലത്തും വിഷ്ണു ആശുപത്രിയിലേക്കുള്ള യാത്രക്കിടയിലുമാണ് മരിച്ചത്. കൊലപാതകത്തിന് ഉപയോഗിച്ചത് കൊടുവാൾ ആണെന്നും പൊലീസ് കണ്ടെത്തി.

പത്തനംതിട്ടയിൽ ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊന്ന പ്രതി ബൈജുവിന്റെ മൊഴി വിവരങ്ങൾ പുറത്ത്. ഭാര്യ വൈഷ്ണയ്ക്ക് രഹസ്യ ഫോൺ ഉണ്ടായിരുന്നു. അത് ഇന്നലെ രാത്രി ബൈജു കണ്ടെത്തിയിരുന്നു. വാട്സാപ്പ് ചാറ്റിൽ വിഷ്ണുവുമായുള്ള അടുപ്പം വ്യക്തമായെന്നും മൊഴി. തുടർന്ന് ദമ്പതികൾ തമ്മിൽ ഇതേചൊല്ലി വഴക്കുണ്ടായി. അക്രമം ഭയന്ന് വൈഷ്ണ, സുഹൃത്ത് വിഷ്ണു വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് ഓടിക്കയറി. ഇവിടെ വെച്ചാണ് ഇരുവരെയും ബൈജു വെട്ടിക്കൊലപ്പെടുത്തിയത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts