Home Blog Page 22

നമ്മുടെ സെന്‍സര്‍ ബോര്‍ഡിന് എന്ത് സംഭവിച്ചു? മാര്‍ക്കോ, ആവേശം, റൈഫിള്‍ ക്ലബ് പോലെയുള്ള സിനിമകള്‍ എന്തിന്! നടി രഞ്ജിനി

0
Spread the love

മലയാള സിനിമയിൽ വർധിച്ചുവരുന്ന വയലൻസുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയയിലൂടെ പ്രതികരണവുമായി നടി രഞ്ജിനി. കൊറിയൻ, ജാപ്പനീസ് സിനിമകളുടെ പാത പിന്തുടർന്ന് മലയാളത്തിൽ സിനിമ നിർമ്മിക്കേണ്ടതിന്റെ ആവശ്യകതയെ രഞ്ജിനി ചോദ്യം ചെയ്തു. സെൻസർ ബോർഡ് ഉറക്കത്തിലോണോ എന്നും ഇതൊന്നും അവർ കാണുന്നില്ലേ എന്നും ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ രഞ്ജിനി കുറിച്ചു. സിനിമയുടെയും മോശം പേരന്‍റിങ്ങിന്റെയും ലഹരി ഉപയോഗത്തിന്റെയുമെല്ലാം ഫലമായി ക്ഷമ നശിച്ച യുവത്വമായി കുട്ടികൾ മാറുന്നുവെന്നും രഞ്ജിനി പറഞ്ഞു.

രഞ്ജിനിയുടെ കുറിപ്പ്

“അതുല്യവും പുരസ്കാരങ്ങള്‍ നേടാറുള്ളതുമായ തിരക്കഥകള്‍, ചലച്ചിത്ര നിർമ്മാണം, അഭിനയം ഇവയ്ക്കൊക്കെ പേരു കേട്ടതായിരുന്നു മലയാള സിനിമകള്‍. മറ്റു ഭാഷാ സിനിമാ മേഖലകള്‍ അസൂയപ്പെട്ടിരുന്ന ഒന്നാണ് ഇത്. കാര്യങ്ങള്‍ അങ്ങനെയാണെന്നിരിക്കെ നാം കൊറിയന്‍, ജാപ്പനീസ്, തെലുങ്ക്, കന്നഡ സിനിമകളുടെ പാത പിന്തുടര്‍ന്ന് മാര്‍ക്കോ, ആവേശം, റൈഫിള്‍ ക്ലബ് പോലെയുള്ള സിനിമകള്‍ നിര്‍മ്മിക്കുന്നത് എന്തിനാണ്?”

മലയാളം സിനിമയുടെ ഭാഗമായതിൽ ഏറെ അഭിമാനിക്കുന്ന വ്യക്തിയാണ് ഞാന്‍. സിനിമയുടെയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സേഴ്സിന്‍റെയും സ്വാധീനം കൊണ്ടും മോശം പേരന്‍റിങ്ങിനാലും ലഹരി ഉപയോഗം കൊണ്ടും ക്ഷമ നശിച്ച യുവത്വമായി മാറുന്ന നമ്മുടെ കുട്ടികളുടെ അവസ്ഥ എന്‍റെ മനസിനെ വേദനിപ്പിക്കുന്നു. നിര്‍ഭാഗ്യവശാല്‍ ഇന്നത്തെ സിനിമകളും ഈ സാമൂഹിക സാഹചര്യം സൃഷ്ടിക്കുന്നതില്‍ പങ്ക് വഹിച്ചിട്ടുണ്ട്.

നമ്മുടെ സെന്‍സര്‍ ബോര്‍ഡിന് എന്ത് സംഭവിച്ചുവെന്ന് അദ്ഭുതം തോന്നുന്നു. അവര്‍ ഉറക്കത്തിലാണോ? പ്രിയ കേരളമേ മറക്കാതിരിക്കുക, ജെ.സി ഡാനിയേല്‍, കെ.ജി ജോര്‍ജ്, അരവിന്ദന്‍, എം.ടി വാസുദേവന്‍ നായര്‍, പത്മരാജന്‍, ലെനിന്‍ രാജേന്ദ്രന്‍ തുടങ്ങി അനേകം പ്രതിഭാധനരെ സൃഷ്ടിച്ച നാടാണിത്. ഇവരെല്ലാം അവരുടെ സിനിമകളിലൂടെ നമ്മുടെ ജീവിതങ്ങളെ സ്വാധീനിച്ചവരാണ്,” രഞ്ജിനി കുറിച്ചു.

മാര്‍ക്കോ ടെലിവിഷനിലേക്ക് എത്തില്ല; പ്രദര്‍ശനാനുമതി നിഷേധിച്ച് സിബിഎഫ്‍സി

0
Spread the love

തിയറ്ററുകളില്‍ വന്‍ വിജയം നേടിയ ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോ ടെലിവിഷനിലേക്ക് എത്തില്ല. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനാണ് (സിബിഎഫ്‍സി) പ്രദര്‍ശനാനുമതി നിഷേധിച്ചത്. ലോവർ കാറ്റഗറി മാറ്റത്തിനുള്ള അപേക്ഷ സിബിഎഫ്‍സി നിരസിച്ചു. റീജിയണൽ എക്സാമിനേഷൻ കമ്മിറ്റിയുടെ ശുപാർശ സെൻട്രൽ ബോർഡ് അംഗീകരിക്കുകയായിരുന്നു. യു അല്ലെങ്കിൽ യു/ എ കാറ്റഗറിയിലേക്ക് മാറ്റാൻ പറ്റാത്ത അത്ര വയലൻസ് സിനിമയിൽ ഉണ്ടെന്നായിരുന്നു വിലയിരുത്തൽ. കൂടുതൽ സീനുകൾ വെട്ടിമാറ്റി വേണമെങ്കിൽ നിർമ്മാതാക്കൾക്ക് വീണ്ടും അപേക്ഷിക്കാം.

കഴിഞ്ഞ വര്‍ഷത്തെ മലയാള സിനിമയില്‍ നിന്നുള്ള വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു മാര്‍ക്കോ. മലയാളത്തിലെ ഏറ്റവും വയലന്‍റ് ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ചിത്രം ബോക്സ് ഓഫീസില്‍ വന്‍ വിജയമാണ് നേടിയത്. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് ഉണ്ണി മുകുന്ദന്‍ എത്തിയത്. മലയാളികള്‍ക്കൊപ്പം മറുഭാഷ പ്രേക്ഷകരും ചിത്രം ഏറ്റെടുത്തിരുന്നു. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പും മികച്ച കളക്ഷനാണ് നേടിയത്. തെലുങ്ക് പതിപ്പും കളക്റ്റ് ചെയ്തിരുന്നു. ഒടിടിയിലും ചിത്രം ശ്രദ്ധ നേടിയിരുന്നു. ഉണ്ണി മുകുന്ദന്‍റെ കരിയറിലെ ഏറ്റവും വലിയ സാമ്പത്തിക വിജയവുമാണ് ബോക്സ് ഓഫീസില്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച മാര്‍ക്കോ.

അതേസമയം കേരളത്തില്‍ വര്‍ധിച്ച് വരുന്ന, യുവാക്കള്‍ പ്രതികളാവുന്ന ക്രിമിനല്‍ കേസുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സിനിമകള്‍ ചെലുത്തുന്ന സ്വാധീനവും ചര്‍ച്ചയായിരുന്നു. ഇത്തരം ചര്‍ച്ചകളില്‍ എടുത്ത് പറയപ്പെട്ടിരുന്ന ചിത്രങ്ങളിലൊന്നാണ് മാര്‍ക്കോ. ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച സമയത്തും വയലന്‍സ് രംഗങ്ങളെ വിമര്‍ശിച്ചവര്‍ ഉണ്ടായിരുന്നു.

മാസം തോറും 50 കോടി സർക്കാർ നൽകും; കെഎസ്ആർടിസിയിൽ ശമ്പള പ്രതിസന്ധി തീരുന്നു, ഇനിമുതൽ എല്ലാ മാസവും ഒന്നാം തീയതി ശമ്പളം

0
Spread the love

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി തീരുന്നു. ഇനി മുതൽ എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്പളം നല്‍കുമെന്ന് മന്ത്രി കെബി ഗണേഷ്കുമാര്‍ അറിയിച്ചു. കഴിഞ്ഞ മാസത്തെ ശമ്പളം ഇന്ന് വൈകീട്ട് മുതൽ തന്നെ കിട്ടും. സർക്കാർ സഹായത്തോടെ തന്നെയാണ് ശമ്പളം നൽകുക.10,000 കോടി രൂപയോളം പല ഘട്ടങ്ങളിലായി സർക്കാർ നൽകി മാസം തോറും 50 കോടി സർക്കാർ തുടർന്നു നൽകും. ചെലവ് ചുരുക്കലിന്‍റെ ഭാഗമായാണ് ഈ നേട്ടം കൈവരിക്കുന്നത്.

എസ്ബിഐയിൽ നിന്ന് 100 കോടിയുടെ ഓവർഡ്രാഫ്റ്റ് എടുക്കും.സർ ക്കാർ പണം നൽകുമ്പോൾ തിരിച്ചടയ്ക്കും. മാനേജ്മെന്‍റ് നിയന്ത്രങ്ങളോടെയാണ് പദ്ധതി. പെൻഷനും കൃത്യം കൊടുക്കും. വരുമാനത്തിന്‍റെ 5% പെൻഷനായി മാറ്റി വക്കും. രണ്ട് മാസത്തിനകം പെൻഷനും കൃത്യമായി വിതരണം ചെയ്യാനാവും .പിഎഫ് ആനുകൂല്യങ്ങളും ഉടൻ കൃത്യമായി കൊടുക്കാനാകും.

ജീവനകാർക്ക് ഒരുമിച്ച് ശമ്പളം നൽകണം എന്നുള്ളതായിരുന്നു മുഖ്യമന്ത്രി ആദ്യം ഏൽപ്പിച്ച ചുമതല. ധനമന്ത്രി വളരെ അധികം സഹായിച്ചു.100 കോടിയുടെ ഓവർഡ്രാഫ്റ്റ് എസ്ബിഐയിൽ നിന്ന് എടുക്കും. സർക്കാർ 2 ഗഡുക്കളായി 50 കോടി നൽകുമ്പോൾ തിരിച്ചടയ്ക്കും. വരുമാനത്തിൽ നിന്നും ചെലവ് ചുരുക്കലിൽ നിന്നും ബാക്കി തുക അടയ്ക്കും. 20 ദിവസം കൊണ്ട് ഓവർഡ്രാഫ്റ്റ് നികത്തും. കെഎസ്ആർടിസിക്ക് ഉണ്ടായിരുന്ന 148 അക്കൗണ്ടുകൾ ക്ലോസ് ചെയ്തു. ഇനി ഓവർഡ്രാഫ്റ്റ് അക്കൗണ്ട് മാത്രമാണെന്നും മന്ത്രി അറിയിച്ചു.

എമ്പുരാനും തീർത്ത് പൃഥ്വിരാജ് രാജമൗലിയുടെ 1000 കോടി പടത്തിലേക്കോ? പറയാതെ വച്ച രഹസ്യം കമെന്റിൽ പൊട്ടിച്ച് മല്ലിക സുകുമാരൻ

0
Spread the love

മലയാളത്തിന്റെ ദുൽഖർ സൽമാനെ പോലെ തന്നെപാൻ ഇന്ത്യൻ റീച്ച് ഉള്ള നടനും സംവിധായകനും ആണ് പൃഥ്വിരാജ് സുകുമാരൻ. തന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫർ പാൻ ഇന്ത്യൻ ലെവലിൽ തന്നെ വലിയ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് താരത്തിന്റെ ആരാധകർ. ഒരു സംവിധായകൻ എന്ന നിലയിൽ വലിയ വെല്ലുവിളിയായ എമ്പുരാനും ഏറെക്കാലം ചിത്രീകരണം നീണ്ടുപോയ വിലായത്ത് ബുദ്ധയും പൂർത്തിയാക്കിയിരിക്കുകയാണ് താരമിപ്പോൾ.

പിന്നാലെ താടിയെടുത്ത മീശ മാത്രമുള്ള ചുള്ളൻ ഗെറ്റപ്പിൽ താരം ഇന്നലെ ഒരു ഫോട്ടോ പങ്കുവെച്ചിരുന്നു. താരത്തിന്റെപുതിയ കിടിലം ലുക്കിനേ പ്രശംസിച്ചും പ്രായം റിവേഴ്സ് അടിക്കുകയാണോ എന്ന് ചോദിച്ചും നിരവധി കമന്റുകൾ ഫോട്ടോയ്ക്ക് താഴെ വന്നിരുന്നു. കൂട്ടത്തിൽ ‘ഭാര്യയും മോളും ഉണ്ടെന്ന് ഓർമ്മിക്കണം എന്ന് പറഞ്ഞ്’ ഭാര്യ സുപ്രീയയും കമന്റ് രേഖപ്പെടുത്തിയതും വലിയ വാർത്തയായിരുന്നു. എന്നിരുന്നാലും ഒരു മറുഭാഷാ ചിത്രമാണെന്ന് ഒഴിച്ചാൽ ഏത് ചിത്രത്തിന് വേണ്ടിയുള്ള ഗെറ്റപ്പ്എന്നത് പ്രേക്ഷകർക്ക് വലിയ കൺഫ്യൂഷൻ ആയിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ വ്യക്തത വരുത്തി രംഗത്ത് എത്തിയിരിക്കുകയാണ് അമ്മ മല്ലിക സുകുമാരൻ.

പൃഥ്വിരാജിന്‍റെ പോസ്റ്റിന് താഴെ വന്ന ഒരു കമന്‍റിന് മറുപടിയായാണ് മല്ലിക സുകുമാരന്‍ ഇക്കാര്യം കുറിച്ചിരിക്കുന്നത്. ഇതൊക്കെ എഐ ആണ്. ആരും വിശ്വസിക്കേണ്ട എന്നായിരുന്നു കമന്‍റ്. ഇതിന് മല്ലിക സുകുമാരന്‍റെ മറുപടി ഇങ്ങനെ- അല്ല, അടുത്ത സിനിമ രാജമൗലി ഫിലിം. അവന്‍ ഇന്ന് രാത്രി പോവുകയാണ്, മല്ലിക സുകുമാരന്‍ കുറിച്ചു.

ആര്‍ആര്‍ആറിന് ശേഷം മഹേഷ് ബാബുവിനെ നായകനാക്കി എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് മല്ലിക സുകുമാരന്‍ സൂചിപ്പിച്ചിരിക്കുന്നത്. 1000 കോടിക്ക് മുകളില്‍ ബജറ്റ് വരുന്ന ചിത്രമാണിത്. മഹേഷ് ബാബുവിനൊപ്പം ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി പൃഥ്വിരാജ് എത്തുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ എത്തിയിട്ടില്ല. എമ്പുരാന്‍ പ്രൊമോഷനിടെയും പൃഥ്വിരാജിനെത്തേടി ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ എത്തിയിരുന്നു. ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളൂ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ആഫ്രിക്കന്‍ ജം​ഗിള്‍ അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഇതെന്നാണ് ഇതിനകം പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍.

മണിച്ചിത്രത്താഴിലെ അല്ലി വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുന്നു

0
Spread the love

മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം ഏറെ ശ്രദ്ധ നേടിയ നടി ആണ് രുദ്ര. ഒരു പക്ഷെ ഈ പേരുപറഞ്ഞാൽ ആളെ മനസിലാക്കാൻ അത്ര എളുപ്പമല്ല. എന്നാൽ മണിച്ചിത്രത്താഴിലെ അല്ലിയെ ഓർത്തെടുക്കാൻ മലയാളികൾക്ക് ഒരു പാടുമില്ല. മണിച്ചിത്രത്താഴിൽ മാത്രമല്ല, ആയുഷ് കാലം, പോസ്റ്റ് ബോക്സ് നമ്പർ 27, കൗരവർ, മലയാളമാസം ചിങ്ങം ഒന്നിന്, പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, പവിത്രം, ബട്ടർഫ്ലൈസ്, ധ്രുവം എന്നിങ്ങനെ നിരവധി മലയാള ചിത്രങ്ങളിലും താരം ശ്രദ്ധേയമായ വേഷമിട്ടിട്ടുണ്ട്.
ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം, അഭിനയത്തിലേക്ക് തിരിച്ചെത്തുകയാണ് രുദ്ര. ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിംഗ് ആരംഭിച്ച സുഴൽ: ദി വോർടെക്സ് സീസൺ 2ലൂടെയാണ് രുദ്ര അഭിനയത്തിലേക്ക് തിരിച്ചെത്തുന്നത്.

സുഴലിൽ ലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യയായാണ് രുദ്രയെത്തുന്നത്. മാലതി എന്നാണ് രുദ്രയുടെ കഥാപാത്രത്തിന്റെ പേര്. കതിർ, അമിത് ഭാർഗ്ഗവ്, ഐശ്വര്യ രാജേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. കണ്ണൂർക്കാരിയാണ് രുദ്ര. ആർ വി അശ്വിനി എന്നാണ് രുദ്രയുടെ യഥാർത്ഥ പേര്. സിനിമയ്ക്കായി പേരു മാറ്റുകയായിരുന്നു നടി. ഭാരതി രാജയുടെ തമിഴ് ചിത്രം പുതുനെല്ല് പുതുനാത്തിലൂടെയായിരുന്നു രുദ്രയുടെ അരങ്ങേറ്റം.അനിൽ സംവിധാനം ചെയ്ത പോസ്റ്റ് ബോക്സ്നമ്പർ 27ൽ മുകേഷിന്റെ നായികയായി രുദ്ര മലയാളത്തിലും അരങ്ങേറ്റം കുറിച്ചു.
വിവാഹിതയായി സിംഗപ്പൂരിൽ സെറ്റിൽഡായ രുദ്ര അവിടെ ടീച്ചറായി ജോലി ചെയ്യുകയായിരുന്നു. 2019ൽ തമിഴ് സീരിയലുകളിലും രുദ്ര സജീവമായിരുന്നു.

ലാലേട്ടന്റെയും മമ്മൂക്കയുടെയും ഇന്നസെന്റിന്റെയും കുട്ടിക്കാല വീഡിയോ; വൈറൽ AI വീഡിയോ കണ്ടത് 59 ലക്ഷത്തോളം പേർ, കാണാം..

0
Spread the love

ഗുണങ്ങളുടെയും ദോഷങ്ങളുടെയുമായ ഇരു തലങ്ങളുള്ള ഒരു സാങ്കേതികവിദ്യയാണ് AI. ഇത്തരം സാങ്കേതികവിദ്യ ഉപയോഗിച്ച് പലതരം മോശ പ്രവർത്തനങ്ങൾ പലരും ചെയ്തു വിടുമ്പോഴും മനസ്സിന് കുളിർന്നുപകരുന്ന കാഴ്ചക്കാരിൽ അതീവ കൗതുകം ജനിപ്പിക്കുന്ന ചില കണ്ടന്റുകളും ഇതു വഴി പിറക്കാറുണ്ട് എന്ന് സമ്മതിക്കാതെ വയ്യ. അത്തരത്തിൽ ഒന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

നമ്മളെ വിട്ടകന്ന അനുഗ്രഹീത നടൻ ഇന്നസെന്റിന്റെ ചെറുപ്പകാലത്തെ കുഞ്ഞൻ രൂപം എങ്ങനെ ഇരിക്കും എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ? മോഹൻലാലിന്റെയോ മമ്മൂക്കയുടെയൊ കുട്ടിക്കാലത്തെ ഒരു വീഡിയോ നിങ്ങൾക്ക് എന്നെങ്കിലും കാണാൻ സാധിക്കുമൊ? എന്നാൽ ഇതിനൊക്കെ പരിഹാരമായി കിടിലൻ വീഡിയോയും ആയാണ് ഇത്തവണ AI സമ്മാനിച്ചിരിക്കുന്നത്. മമ്മൂക്കയ്ക്കും ലാലേട്ടനും ഇന്നസെന്റിനും പുറമേ നടന്മാരായ ബേസിൽ, ടോവിനോ, കലാഭവൻ മണി, സൗബിൻ ഷാഹിർ എന്നിവരുടെയും കുഞ്ഞൻ രൂപങ്ങൾ വീഡിയോയിൽ കാണിക്കുന്നുണ്ട്.

‘മക്കളെ ഇതൊരു കൈവിട്ട കളിയാ, കൂടെ നിന്നോണേ’ എന്ന തലക്കെട്ടോടെ അഖിൽ വിനായക് എന്ന എ.ഐ ക്രിയേറ്ററാണ് ‘കനവു കഥ’ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ വിഡിയോ പ്രസിദ്ധീകരിച്ചത്. 59 ലക്ഷത്തോളം പേരാണ് വിഡിയോ കണ്ടത്.

തനിക്ക് സാമൂഹിക പ്രതിബദ്ധത ഉണ്ടെന്ന് ആരു പറഞ്ഞെന്ന് ധ്യാൻ ശ്രീനിവാസൻ; വിയോജിപ്പുമായി നടൻ ജഗദീഷ്

0
Spread the love

സിനിമയും സിനിമാതാരങ്ങളും പൊതുജനത്തെ സ്വാധീനിക്കുന്നുണ്ടോ? എന്ന വിഷയത്തിൽ വലിയ ചർച്ച നടന്നുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. സിനിമയും അതിലെ ഉള്ളടക്കങ്ങളും പ്രേക്ഷകരുടെ ദൈനംദിന ജീവിതത്തെ പോലും സ്വാധീനിക്കുന്നു എന്നും തങ്ങളുടെ ഇഷ്ട താരങ്ങളുടെ ചെയ്തികൾ ആരാധകരെയും സ്വാധീനിച്ചേക്കാം തുടങ്ങിയ സ്ഥലങ്ങളിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഗെയിമിംഗ് ആപ്പിനെ പ്രമോട്ട് ചെയ്യുന്ന നടൻ ധ്യാൻ ശ്രീനിവാസന്റെ പരസ്യം ശ്രദ്ധേയമാകുന്നത്.

യുവതലമുറയെ വളരെ ദോഷകരമായി ബാധിക്കാൻ സാധ്യതയുള്ള ഒരു ഗെയിമിംഗ് ആപ്പിന്റെ പ്രമോഷൻ ഏറ്റെടുത്ത് അഭിനയിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണമായിരുന്നു എന്ന് ചുണ്ടി കാണിച്ച് നിരവധി പേരാണ് നടനെ സോഷ്യൽ മീഡിയകളിലും മറ്റും വിമർശിക്കുന്നത്. ഈ വിഷയം ഒരു അഭിമുഖ പരിപാടിയിൽ നടനോട് അവതാരകൻ തുറന്നു ചോദിച്ചപ്പോൾ നൽകിയ മറുപടിയും വിവാദമായിരുന്നു. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു കലാകാരൻ എന്ന രീതിയിൽ ഇത്തരം പരസ്യങ്ങളിൽ അഭിനയിക്കുന്നത് ശരിയാണോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഇതിന് ഉത്തരമായി ‘സാമൂഹിക പ്രതിബദ്ധ തനിക്ക് ഉണ്ടെന്ന് ആരു പറഞ്ഞു ഞാൻ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ’ എന്നായിരുന്നു ധ്യാനം പരിഹാസത്തിൽ കലർത്തിയ മറുപടി.

ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരിച്ച് രംഗത്ത് തിരിയുകയാണ് നടൻ ജഗദീഷും.”കലാകാരന് സമൂഹത്തോട് ഒരുത്തരവാദിത്വമുണ്ട്. പണമിടപാടുകളുടെ പരസ്യത്തിലൊക്കെ അഭിനയിക്കുമ്പോൾ അതിന്റെ ആധികാരിക അന്വേഷിക്കേണ്ട ഉത്തരവാദിത്വം അതിന്റെ പരസ്യങ്ങളിൽ അഭിനയിക്കുന്നവർക്കുണ്ട്. അല്ലെങ്കിൽ നാളെ നിങ്ങൾ പറഞ്ഞിട്ടാണ് ഞങ്ങളതു വിശ്വസിച്ചത് എന്നു ആളുകൾ പറയും. അതുകൊണ്ട് ഇത്തരം പരസ്യങ്ങൾ ചെയ്യുമ്പോൾ സൂക്ഷിക്കണം. സമൂഹത്തോട് ഒരുത്തരവാദിത്വമുണ്ട്, അതിൽ നിന്നു ഒഴിഞ്ഞുമാറി നിൽക്കാനാവില്ല,” എന്നാണ് ജഗദീഷ് പറഞ്ഞത്.

ഉറങ്ങാൻ കിടക്കുമ്പോഴും രാവിലെ ഉണർന്നയുടനേയും റീൽസ് കാണുന്നവരാണോ നിങ്ങൾ? എങ്കിൽ കാത്തിരിക്കുന്നത് വലിയ അപകടം

0
Spread the love

സമൂഹമാധ്യമങ്ങളിൽ അടിമപ്പെട്ടുപോയ ഒരു കാലഘട്ടമാണിത്, പ്രത്യേകിച്ചും പുതുതലമുറ ഉറങ്ങുവരെ കാണുന്നതും ഉണരുമ്പോൾ ആദ്യം എടുത്തുനോക്കുന്നതും ഇതേ സോഷ്യൽ മീഡിയ കണ്ടെന്റുകൾ തന്നെ. ഇത്തരത്തിൽ നിരന്തരം റീലുകളും ഷോർട്സുകളും കാണുന്നവരിൽ ഉയർന്ന രക്തസമ്മർദമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ.

ഉറങ്ങേണ്ട സമയങ്ങളിൽ ഷോർട്ട്സ് വീഡിയോ കണ്ടിരുന്ന യുവാക്കളും മധ്യവയസ്‌ക്കരും ഉൾപ്പെടെ 4318 പേരെ വിശകലനം ചെയ്താണ് പഠനം നടത്തിയത്. ഉറക്കസമയങ്ങളിൽ ഷോർട്സുകളും റീലുകളും കാണുന്നതിലൂടെ കൂടുതൽ സ്‌ക്രീൻ സമയം ചെലവഴിക്കുന്നത് ഉയർന്ന ഹൈപ്പർടെൻഷൻ ഉണ്ടാകുന്നതിന് കാരണമാകുന്നുവെന്നാണ് പഠനം കണ്ടെത്തിയത്.

ഉറക്കസമയത്ത് ഷോർട്സ് വിഡിയോകൾ കാണുന്നതിന് ചെലവഴിക്കുന്ന സ്‌ക്രീൻ സമയത്തിൽ കർശന നിയന്ത്രണം കൊണ്ടുവരണമെന്നും ഗവേഷകർ ആവശ്യപ്പെട്ടു. കൂടാതെ, ശരീരഭാരം, രക്തത്തിലെ ലിപിഡുകൾ, രക്തത്തിലെ ഗ്ലൂക്കോസ്, യൂറിക് ആസിഡ് എന്നിവയുടെ അളവ് നിയന്ത്രിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.ആഴ്ചയിൽ 30 മിനിറ്റോ അതിൽ കൂടുതലോ നീണ്ട മൊബൈൽ ഫോൺ ഉപയോഗം ഉയർന്ന രക്തസമ്മർദത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് നേരത്തെ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പഠനം സൂചിപ്പിക്കുന്നത്, മൊബൈൽ ഫോണുകളിൽ നിന്ന് പുറന്തള്ളുന്ന റേഡിയോ ഫ്രീക്വൻസി എനർജിയുടെ അളവ് കുറയുന്നത് രക്തസമ്മർദത്തിൻ്റെ വർദ്ധനവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്.

വയലൻസി​​ന്റെ കാരണമായി സിനിമയെ ചിത്രീകരിക്കുന്നത് അസംബന്ധം; ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂനിയൻ

0
Spread the love

സിനിമയിൽ കാണിക്കുന്ന വയലൻസ് പൊതു സമൂഹത്തെയും ബാധിക്കുന്നുണ്ടോ എന്ന ഗൗരവമേറിയ ചർച്ചയിലാണ് പൊതുസമൂഹവും സോഷ്യൽ മീഡിയയും. മനസാക്ഷിയെ പോലും ഞെട്ടിക്കുന്ന രീതിയിൽ കൊലപാതകങ്ങളും അക്രമ പരമ്പരകളും സമൂഹത്തിൽ പെരുകുന്ന പശ്ചാത്തലത്തിലാണ് ചർച്ചകൾ സജീവമാകുന്നത്.സിനിമ വളരെയധികം സ്വാധീനമുള്ള ഒരു പൊതു മാധ്യമം ആണെന്നും അത് ഒരു വ്യക്തിയുടെ സ്വഭാവരൂപീകരണത്തിലും ദൈനംദിന ജീവിതത്തിലുമൊക്കെ വലിയ പങ്കു വഹിക്കുന്നുണ്ട് എന്ന തരത്തിലുമുള്ള പലതരം ചർച്ച പുരോഗമിക്കവേ പ്രതികരണവുമായി സംവിധായകരുടെ സംഘടനയായ ഫെഫ്ക.

പ്രസ്​താവനയുടെ പൂർണരൂപം:

സമീപകാലത്ത് നമ്മുടെ നാടിനെ നടുക്കിയ അരുംകൊലകൾ ചെയ്ത ചെറുപ്പക്കാരെ അത്തരമൊരു ഹീനകൃത്യം അറപ്പില്ലാതെ ചെയ്യാൻ പ്രേരിപ്പിച്ചത് മലയാളത്തിൽ പുറത്തിറങ്ങിയ സിനിമകളാണ് എന്ന അഭിപ്രായം ഭരണകർത്താക്കളിൽ നിന്നും, രാഷ്ട്രീയ-യുവജന-വിദ്യാർത്ഥി പ്രസ്ഥാന നേതൃത്വങ്ങളിൽ നിന്നും, പോലിസധികാരികൾ, മനശാസ്ത്രജ്ഞർ, മാധ്യമപ്രവർത്തകർ, സാമൂഹ്യനിരീക്ഷകർ തുടങ്ങിയവരിൽ നിന്നും ഉണ്ടായിട്ടുണ്ട്. സിനിമ ചിത്രീകരിക്കുന്ന ‘ വയലൻസ്’ ആണ് സാമൂഹ്യതിന്മകൾക്ക് കാരണമാകുന്നതെന്ന തരത്തിലുള്ള ഒരു സമീകരണമോ, തീർത്തും ദുർബലമായ, ലളിതവത്ക്കരിക്കപ്പെട്ട ഒരു പ്രതിഫലന സിദ്ധാന്തമോ ആണ് ഈ അഭിപ്രായപ്രകടനങ്ങൾക്ക് അടിസ്ഥാനമാവുന്നത്.

ഗൗരവ്വമായി സാമൂഹിക വിശകലനം നടത്തുന്ന മാർക്സിയൻ ചിന്താധാരയടക്കമുള്ള പല പഠനശാഖകളും വളരെ വിശദമായി പഠന / അന്വേഷണ വിധേയമാക്കിയിട്ടുള്ള വിഷയമാണ് ‘വയലൻസ്’. ഒരു സാമൂഹ്യ വ്യവസ്ഥയ്ക്കുള്ളിൽ ഇതെങ്ങനെയാണ് ഉല്പാദിപ്പിക്കപ്പെടുന്നത്, വ്യാപിക്കുന്നത് എന്നതൊക്കെ ആഴത്തിലുള്ള പഠനങ്ങൾക്കും വിശകലനങ്ങൾക്കും വിധേയമായിട്ടുണ്ട്. ഒരു പ്രത്യേക സമയത്ത് ഒരു പ്രത്യേക മാനസികാവസ്ഥയിൽ സംഭവിക്കുന്നതല്ല പല അതിക്രമങ്ങളെന്നും ഇതിനുള്ള മുന്നൊരുക്കങ്ങളും തയ്യാറെടുപ്പുകളും വയലൻസിന് പ്രേരിപ്പിക്കുന്ന ജീവിതാവസ്ഥകളും എത്രയോ മുമ്പ് വ്യക്തിയിൽ അഥവാ സമൂഹത്തിൽ അടിഞ്ഞുകൂടിയിട്ടുണ്ടാകുമെന്നും ഒക്കെ വ്യക്തമാക്കുന്നുണ്ട് പഠനങ്ങൾ. വ്യക്തികൾ നേരിടുന്ന സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ അരക്ഷിതാവസ്ഥകൾ, അന്യവത്ക്കരണം, അപരവത്ക്കരണം, പാർശ്വവത്ക്കരണം, ചിലതരം പുറംതള്ളലുകൾ… ഇവയെല്ലാം ഏതൊക്കെ നിലയിൽ അക്രമത്തിലേക്ക് വഴിവെക്കും എന്നതും എത്രയോ മുമ്പ് വിശകലനം ചെയ്യപ്പെട്ടതാണ്.

മുമ്പെങ്ങും ഇല്ലാത്ത വിധം മാധ്യമ വിസ്ഫോടനത്തിന്റെ കാലത്താണ് നമ്മൾ ജീവിക്കുന്നത്. എങ്ങനെ ആത്മഹത്യ ചെയ്യണം എന്നറിയാൻ, എങ്ങനെ പിഴവില്ലാതെ കൊലപാതകം നിർവഹിക്കണം എന്നറിയാൻ ഗൂഗിളിൽ പരതിയിട്ടുള്ളവരുടെ അനലിറ്റിക്സ് ഇപ്പോൾ ലഭ്യമാണ് . 10 പേരെ വെടിവെച്ച് കഴിഞ്ഞാൽ ഒരു തോക്ക് ഫ്രീ കിട്ടുന്നത് പോലുള്ള ഗെയിമുകൾ ഇന്ന് കുട്ടികൾക്കിടയിൽ എത്രയോ സുപരിചിതമാണ്. പിൽക്കാല മുതലാളിത്ത-കമ്പോള വ്യവസ്ഥയുടെ ഈ കാലത്ത് എവിടെ നിന്നുമുള്ള സാംസ്കാരിക കടന്നുകയറ്റവും സാധ്യമാണെന്നിരിക്കെ, അന്യസാംസ്കാരിക ഭൂമികകളിൽ നിന്ന് വരുന്ന വെബ് സീരീസുകളും ഗെയിമുകളും സിനിമകളും എത്രയോ വർദ്ധമാനമായ നിലയിൽ നമ്മൾ ആസ്വദിക്കാനും ഇഷ്ടപ്പെടാനും തുടങ്ങിയിരിക്കുന്നു. ജപ്പാനിൽ നിന്നും കൊറിയയിൽ നിന്നും വരുന്ന ഗെയിമുകളും സീരീസുകളും എത്രയോ നാളുകളായി നമ്മുടെ കുട്ടികളും മുതിർന്നവരും കണ്ടു കൊണ്ടിരിക്കുന്നു. ഏറ്റവും കൂടുതൽ വയലൻസുള്ളത് ഇവിടെ നിന്നും എത്തുന്ന സിനിമകളിലും സീരീസിലുമാണെന്നത് രഹസ്യമായ വിവരമല്ല. പക്ഷേ ക്രൈം റേറ്റ് ഏറ്റവും കുറവുള്ള രാജ്യം ജപ്പാൻ ആണെന്നതും ശ്രദ്ധേയമാണ്. അവരുടെ നിയമവ്യവസ്ഥയും, സാമൂഹ്യസുരക്ഷാ മാനദണ്ഡങ്ങളും, സോഷ്യൽ ഓഡിറ്റിങ്ങും അത്രമേൽ ഫലപ്രദമായാണ് പ്രവർത്തിക്കുന്നത്.

ലോകത്ത് ഉത്പാദിക്കപ്പെട്ട ഏത് ഡേറ്റയും വിരലിന്റെ തുമ്പത്ത് ലഭ്യമാകുന്ന ഒരു സാമൂഹ്യ- പരിതസ്ഥിതിയിൽ സിനിമകളാണ് വയലൻസ് ഉത്പാദിപ്പിക്കുന്നത് എന്ന തരത്തിലുള്ള ന്യൂനീകരണത്തിന് എന്ത് അടിസ്ഥാനമാണ് ഉള്ളത്? ഒരു സമൂഹത്തിന്റെയൊന്നാകെയുള്ള മിഡിൽ ക്ലാസ് വത്ക്കരണവും ആ സ്റ്റാറ്റസ് എത്തിപ്പിടിക്കാൻ കഴിയാത്തവർക്കിടയിൽ ജനിക്കുന്ന അരക്ഷിതാവസ്ഥകളും ഉണ്ടാക്കുന്ന വമ്പിച്ച പ്രത്യാഘാതങ്ങൾ ഭരണകൂടത്തിന്റെ കൂടി ശ്രദ്ധയിൽപ്പെടേണ്ട വിഷയമാണ് എന്നിരിക്കെ സിനിമയെ അക്രമത്തിന്റെ കേവല കാരണമായി ചിത്രീകരിക്കുന്നത് അസംബന്ധവും അബദ്ധജടിലവും ആണെന്ന് പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

ചില ചോദ്യങ്ങൾ കൂടി ഉയർത്താതെ ഈ കുറിപ്പ് പൂർണമാകില്ല. പേട്രിയാർക്കി ചിത്രീകരിച്ച സിനിമകൾ ആണോ ഇവിടെ പുരുഷമേധാവിത്വം സൃഷ്ടിച്ചത് ?

ലൈംഗിക അതിക്രമങ്ങളും ബലാത്സംഗ സംസ്കാരവും ഇവിടെ സിനിമകൾ ഉത്പാദിപ്പിച്ചെടുത്തതാണോ?

രാഷ്രീയ പാർട്ടികളൈ ഗ്രസിച്ചിരിക്കുന്ന പ്രത്യയശാസ്ത്ര ജീർണ്ണതയും ഭരണകൂടങ്ങളെ ബാധിച്ചിരിക്കുന്ന അഴിമതിയും സിനിമ കാരണമാണോ? ലോകത്ത് പലയിടത്തും രൂപപ്പെട്ടുവരുന്ന ന്യൂ -നാസി, ന്യൂ ഫാഷിസ്റ്റ് താൽപര്യങ്ങളും തീവ്രവംശീയതയും പ്രതിഫലിപ്പിക്കുന്ന, ഇന്ത്യയിലെ മറ്റിടങ്ങളിലെപ്പോലെ കേരളത്തിലും വളർന്നുകൊണ്ടിരിക്കുന്ന വിദ്വേഷ രാഷ്ട്രീയവും അത് നിർവഹിക്കുന്ന സാമൂഹ്യ അതിക്രമങ്ങളും സിനിമ ഉത്പാദിപ്പിച്ചത് ആണോ ? എത്രയോ കാലമായി എത്ര സ്ത്രീധന മരണങ്ങൾക്ക് നമ്മുടെ നാട് സാക്ഷിയായി ..!! ഇതും സിനിമയുടെ ചുമലിൽ ?

മന്ത്രവാദവും ആഭിചാരകർമ്മങളും കൂടി വരുന്നു. അതുമായി ബന്ധപ്പെട്ട കൊലകളും. ഇതിനും സിനിമയെ പഴിക്കുമോ?

പ്രേമതകർച്ചയിൽ പെട്ടവർ പ്രതികാരം നിർവഹിക്കുന്നത്, ആസിഡ് അറ്റാക്ക് ഉണ്ടാകുന്നത്… നമ്മൾ കാണുന്നു . ഇതെല്ലാം സിനിമ ഉത്പാദിപ്പിച്ചത് ആണോ?

കുട്ടികൾക്കോ മുതിർന്നവർക്കോ മനോവൈകല്യം ഉണ്ടെന്ന് കണ്ടാൽ പുറത്ത് പറയാനും വേണ്ട പരിചരണം കൊടുക്കാനും മടിക്കുന്ന സമൂഹം തന്നെയാണ് ഇപ്പോഴും നമ്മുടേത്. മാതാപിതാക്കന്മാർക്ക് കുട്ടികളുടെ മേലുള്ള അധികാരം കൊഴിഞ്ഞ് ഇല്ലാതായി പോകുകയും കുട്ടികൾ ഒരു പ്രത്യേക തരത്തിലുള്ള ഒറ്റപ്പെടലിലേക്ക് മാറിപ്പോവുകയും ചെയ്യുന്ന സാഹചര്യങ്ങളെ എത്രപേർ അപഗ്രഥിക്കുന്നുണ്ടാകും? നമ്മളിൽ ഭൂരിപക്ഷത്തിനും പോലീസ് പറയുന്ന കാര്യങ്ങൾ പരമസത്യങ്ങളായി വെട്ടി വിഴുങ്ങാനാണ് താൽപ്പര്യം. വിഷ്ണുപ്രിയ കൊലപാതകത്തിന് കാരണമായത് അഞ്ചാം പാതിര എന്ന സിനിമയാണത്രെ. ദൃശ്യം 1, ദൃശ്യം 2 പോലുള്ള സിനിമകൾ വേറെയും ചില കൊലപാതകങ്ങൾക്ക് പ്രേരണയായത്രെ. ഇപ്പോൾ മാർക്കോയ്ക്ക് എതിരെയും ഉയരുന്നു ഇത്തരം ആക്ഷേപങ്ങൾ. ഇത്തരം സിനിമകൾ അവയ്ക്ക് ആധാരമായ വസ്തുതകൾ, ആശയങ്ങൾ കണ്ടെത്തുന്നത് സാമൂഹ്യ ശരീരത്തിൽ നിന്നാണ് എന്ന യാഥാർഥ്യം മറക്കരുത്. ഇത്തരം സിനിമകൾ ഇഷ്ടപ്പെടാനും ആസ്വദിക്കാനും പറ്റുന്ന സാമൂഹ്യ അന്തരീക്ഷം ഇവിടെ നിലനിൽക്കുന്നുണ്ട് എന്നും മറക്കരുത്. ഓരോ ദിവസവും നമുക്ക് മുമ്പിൽ തുറന്നു വരുന്ന ആസ്വാദനത്തിന്റെ പുതിയ വാതായനങ്ങളെ നിയന്ത്രിക്കുന്ന അദ്യശ്യകരങ്ങൾ സമകാലീന സാമൂഹികവ്യവഹാരത്തിന്റെതാണ് .

ഒരു കലാവിഷ്ക്കാരം ഇങ്ങനെയേ ആകാൻ പാടുള്ളൂ, ശക്തമായ സെൻസറിങ്ങ് വേണം, CBFC കുറെക്കൂടി കർക്കശമാവണം തുടങ്ങിയ മുറവിളികൾ ആത്യന്തികമായി എന്തിനെയാണ്, ആരെയൊക്കെയാണ് ശക്തിപ്പെടുത്തുന്നത്. ഒരു കലാസൃഷ്ടി ഈ അച്ചിലേ വാർക്കപ്പെടാൻ പറ്റൂ എന്നു കരുതുന്നവരെയാണ് നമ്മൾ ഫാസിസ്റ്റുകൾ എന്നു വിളിക്കുന്നത്. സൽമാൻ റഷ്ദിയുടെ പുസ്തകത്തെ മതമൗലികവാദികൾ നിരോധിച്ചതിനെ നിങ്ങൾ ന്യായീകരിക്കുമോ? എം മുകുന്ദന്റെ കൃതികളാണ് ഭാംഗും ചരസ്സും കഞ്ചാവും ഒക്കെ നമ്മുടെ ചെറുപ്പക്കാർക്ക് പരിചയപ്പെടുത്തിയത് എന്ന ‘ന്യായത്തിൽ’ നിങ്ങളും വിശ്വസിക്കുന്നോ? മഹത്തുക്കളായ Quintine Tarantino, Michael Hanake എന്നിവരുടെയൊക്കെ സിനിമകൾ കണ്ടവരെല്ലാം തെറ്റായ വഴികളിലേക്ക് ആണോ ചരിച്ചത് ? Inglonio Bastards, Django Unchained, Kill Bill പോലുള്ള സിനിമകൾ ആണോ അമേരിക്കൻ കുട്ടികളിൽ അക്രമവാസന ഉണ്ടാക്കിയത്?

കുറ്റകൃത്യങ്ങൾക്ക് പലപ്പോഴും കാരണമാവുന്നത് കേരളത്തിലെ ക്യാമ്പസുകളിലും, നിരത്തുകളിലും, ചില ഹോട്ടലുകളിലും, ബാറുകളിലും സുലഭമായി കിട്ടുന്ന സിന്തറ്റിക്ക് ലഹരിയാണെന്നാണ് പോലിസും, എക്സൈസും, മാധ്യമങ്ങളും പറയുന്നത്. ലഹരിയുടെ ഈ കുത്തൊഴുക്കിന് കാരണവും ഏതാനും സിനിമകളിലെ ലഹരിഉപയോഗത്തിന്റെ ദൃശ്യവത്ക്കരണമാണെന്നാണോ വാദം? മലയാളത്തിലെ ഏറ്റവും ജനസമ്മിതിയുള്ള നടനെക്കൊണ്ട് “നർക്കോട്ടിക്സ് ഇസ് എ ഡെർട്ടി ബിസിനസ്” എന്ന് വൻ വിജയം നേടിയ രണ്ടു സിനിമകളിൽ പറയിച്ചത് ഞങ്ങളുടെ സഹപ്രവർത്തകരായ എഴുത്തുകാരും സംവിധായകരുമാണ്. തീയറ്ററിൽ പ്രകമ്പനം സൃഷ്ടിച്ച ആ രംഗങ്ങൾക്കില്ലാത്ത സ്വാധീനശക്തി സിലക്റ്റിവായി മറ്റ് സിനിമാരംഗങ്ങൾക്ക് ചാർത്തിക്കൊടുക്കുന്നതിലെ ഇരട്ടത്താപ്പും സാരള്യവും ലഹരിയുടെ മാരക പ്രവാഹത്തെ നിയന്ത്രിക്കാൻ കഴിയാതെ പരാജയപ്പെട്ടുപോയ സിസ്റ്റത്തിന്റെ ജാമ്യമെടുക്കലാണ് എന്ന് ഞങ്ങൾ കരുതുന്നു.

നമ്മുടെ സ്കൂൾ / കോളേജ് ക്യാമ്പസുകളിൽ വർദ്ധിതമായ രീതിയിൽ ലഹരിയുടെ ഉപയോഗവും വിപണനവും നടക്കുന്നു. ഇത് വിരൽ ചൂണ്ടുന്നത്, നിതാന്ത ജാഗ്രതയോടെ തിരുത്തൽ ശക്തികളായി നിലകൊള്ളുമെന്ന് പ്രതീക്ഷിക്കുന്ന വിദ്യാർത്ഥിപ്രസ്ഥാനങ്ങളുടെ സംഘടനാസുഷുപ്തിയിലേക്കാണ്. ലഹരിയും, ഇടിമുറികളും, കിരാതമായ റാഗിങ്ങും ക്യാമ്പസുകളുടെ ‘റ്റു ഡു’ ലിസ്റ്റിലെ പ്രധാന വിഷയങ്ങളാവുമ്പോൾ, നിശിതമായ സ്വയംവിമർശനത്തിലൂടെ ഉയർത്തെഴുന്നേല്ക്കണ്ടവർ സിനിമയെ പഴിചാരി അലസ സംതൃപ്തി നേടുന്നതിൽ ഞങ്ങൾക്ക് ദുഃഖവും നിരാശയുമുണ്ട്.

ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും നമ്മുടെ കൺമുന്നിലേക്ക് എത്തുന്നത് പരിധിയില്ലാത്ത വിഷ്വൽ ഡേറ്റായാണ്. നിർമ്മിതബുദ്ധിയുടെ കടന്നുവരവോടെ കാര്യങ്ങൾ പ്രവചനാതീതമാകുന്ന അവസ്ഥയുണ്ട്. ഇവിടെ എന്തു കാണണമെന്നും എങ്ങനെ കാണണമെന്നും നിർബന്ധമായും കുട്ടികൾക്ക് പരിശീലനം നല്കേണ്ടതുണ്ട്. വിദ്യാഭ്യാസ-അധ്യാപന രീതികളിൽ മാറുന്ന ലോകത്തെയും മാറുന്ന കാഴ്ചകളെയും ഉൾക്കൊള്ളാൻ പറ്റിയ നിലയിൽ പുതിയ പഠന രീതികൾ സ്വീകരിക്കേണ്ടതുണ്ട്. സമൂഹത്തിലുണ്ടാവുന്ന നാമ്പത്തിക-സാംസ്കാരിക അരക്ഷിതാവസ്ഥകൾ കൈകാര്യം ചെയ്യാൻ ഭരണകൂട ഇടപെടലുകൾ നടത്തേണ്ടതുണ്ട്. ഇതൊക്കെ അറിയാമെന്നിരിക്കിലും വെറുതെ സിനിമക്കും സിനിമാക്കാർക്കുമിരിക്കട്ടെ ഒരു പണി എന്നതാണ് ചില പ്രബലശക്തികളുടെ നിലപാടെങ്കിൽ അത് വിഴുങ്ങാൻ സിനിമാ പ്രവർത്തകരെന്ന നിലയിൽ ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ട്. ഞങ്ങളും ഈ സമൂഹത്തിന്റെ പരിഛേദം തന്നെയാണെന്നും അച്ഛനമ്മമാരും അദ്ധ്യാപകരുംഒക്കെ പങ്കുവയ്ക്കുന്ന ആശങ്കകൾ ഞങ്ങളുടേതും കൂടിയാണെന്ന് ഓർമ്മപ്പെടുത്തുന്നു.

ഒരു കാര്യം കൂടി പറഞ്ഞ് ഈ കുറിപ്പ് അവസാനിപ്പിക്കാം. വയലൻസിനെ കേവലമായി ചരക്കുവത്ക്കരിക്കുന്ന, ആനന്ദത്തിന്റെ ഹേതുവും ഉപാധിയും അതു തന്നെയെന്ന രീതിയിൽ വ്യവഹരിക്കുന്ന ആവിഷ്ക്കാരങ്ങൾ വിമർശന വിധേയമാക്കേണ്ടതു തന്നെയാണ്. അപ്പോഴും അത്തരം ആഖ്യാനങ്ങൾക്ക് രസനീയത നൽകുന്ന ഒരു സാമൂഹിക-സംവേദന വ്യവസ്ഥ / അവസ്ഥ ഇവിടെ നിലനില്ക്കുന്നു എന്ന യഥാർത്ഥ്യം നമ്മൾ മറക്കരുത്. വയലൻസിന്റെ അത്തരം പ്രതിനിധാനങ്ങളെ ജാഗ്രതയോടെയും, സൂക്ഷ്മതയോടെയും സമീപിക്കുന്ന സംവാദ സന്നദ്ധത ഞങ്ങൾക്കുണ്ട്. ജനാധിപത്യപരമായ അത്തരം സംവാദങ്ങൾ ഞങ്ങൾ ഇതിനകം തുടങ്ങിവെച്ചു കഴിഞ്ഞു എന്നും അറിയിക്കുന്നു.

സിനിമ ആത്യന്തികമായി മനുഷ്യ പക്ഷത്ത് തന്നെയാണ് നിലനിൽക്കുന്നത്. ജീവിത ക്ലേശങ്ങളിൽ പരാജിതയായവൾ / പരാജിതനായവൻ ഉയർന്നുവരും എന്നു തന്നെയാണ് എല്ലാ കഥകളും പറയാൻ ശ്രമിക്കുന്നത്. ഒരു കലാരൂപം എന്ന നിലയിൽ സിനിമ ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്നതും മനുഷ്യപക്ഷത്തിന്റെ രാഷ്ട്രീയം തന്നെ.

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂനിയൻ

ഭാര്യയും മോളുമുണ്ടെന്ന് ഓർമ്മ വേണം; പൃഥ്വിരാജിനോട് ഭാര്യ! സംഭവമിത്!!

0
Spread the love

നായകനായും സംവിധായകനായും പൃഥ്വിരാജിന്റേതായി ഒരുപിടി ചിത്രങ്ങളാണ് പുറത്തിറങ്ങാനിരിക്കുന്നത്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനാണ് അക്കൂട്ടത്തിൽ ആരാധകർ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗമായ എമ്പുരാൻ മാർച്ച് 27നാണ് തിയേറ്ററുകളിൽ എത്തുന്നത്. 

എമ്പുരാന്റെ തിരക്കുകൾക്കിടെ പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ക്ലീൻ ഷേവ് ചെയ്ത പൊലീസ് ലുക്കിലുള്ള ചിത്രമാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. പോസ്റ്റിൽ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോൻ പങ്കുവച്ച കമന്റും ശ്രദ്ധനേടുകയാണ്.

‘ഭാര്യയും മോളുമുണ്ടെന്ന് ഓർമ്മ വേണം’ എന്നായിരുന്നു സുപ്രിയയുടെ കമന്റ്. നാലായിരത്തിലധികം ലൈക്കുകളാണ് കമന്റിന് ലഭിച്ചത്. അതേസമയം, സെലബ്രിറ്റികളടക്കം നിരവധി പേർ പോസ്റ്റിൽ കമന്റ് ചെയ്തിട്ടുണ്ട്. ‘ഒരു പൊലീസ് വേഷം ഉണ്ടെന്ന് തോന്നുന്നു’ എന്നാണ് ഒരാൾ കമന്റിൽ കുറിച്ചത്. എമ്പുരാന്റെ ട്രെയിലർ ഇറക്കാനും നിരവധി ആരാധകർ പൃഥ്വിയോട് അഭ്യർത്ഥിക്കുന്നുണ്ട്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts