Home Blog Page 26

ജെൻസന് അന്ത്യചുംബനം നൽകി ശ്രുതി; കണ്ണുനിറച്ച് കേരളം, വീട്ടിലേക്ക് ജനത്തിരക്ക്

0
Spread the love

അപകടത്തിൽ അന്തരിച്ച ജെൻസന് അന്ത്യ ചുംബനത്തോടെ വിട നൽകി പ്രതിശ്രുത വധു ശ്രുതി. ശ്രുതിക്ക് അവസാനമായി ഒരുനോക്ക് കാണാൻ മൃതദേഹം ആശുപത്രിയിലെത്തിക്കുകയായിരുന്നു. നേരത്തെ  പള്ളിയിൽ കൊണ്ടുപോയി കാണിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ ശ്രുതിയുടെ മാനസിക ശാരീരിക അവസ്ഥ മോശമായതിനാൽ ആശുപത്രിയിലേക്ക് മൃതദേഹം എത്തിക്കുകയായിരുന്നു. 15 മിനിറ്റോളമാണ് ആശുപത്രിയിൽ മൃതദേഹം ദർശനത്തിന് വെച്ചത്. നൂറുകണക്കിന് ആളുകളാണ് ജെൻസനെ അവസാനമായൊന്ന് കാണാൻ വീട്ടിലേക്കെത്തുന്നത്, 

കണ്ടുനിന്നവരുടെയും കേരളത്തിന്റെയും ഉള്ളുലക്കുന്ന കാഴ്ചയായിരുന്നു അത്.  ചൂരൽമല ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്ന ജെന്‍സന്‍റെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി വീട്ടിലെത്തിച്ചു. സഹോദരൻ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ബത്തേരി ആശുപത്രിയിൽ വച്ച് ജെൻസനെ കണ്ടു. ശേഷം അമ്പലവയൽ ആണ്ടൂരിലെ വീട്ടിലേക്കാണ് ജെൻസൻ്റെ മൃതദേഹം കൊണ്ടുപോയത്. ഇവിടെ മൃതദേഹം പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. നിരവധി പേരാണ് ഹാളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

വൈകിട്ട് 3 മണിക്ക് ആണ്ടൂര്‍ നിത്യസഹായമാതാ പള്ളി സെമിത്തേരിയിലാണ് സംസ്കാരം നടക്കുക. ജെൻസന്റേയും ശ്രുതിയുടേയും വിവാഹം നടക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോഴാണ് അപകടം ഉണ്ടായതും ജെൻസൺ മരിക്കുന്നതും.

സിംഗിള്‍ മദറായിട്ടുള്ള അവസാന യാത്രയെന്ന് കുറിച്ച് ആര്യ; താരത്തിന്റെ രഹസ്യ കാമുകനെ തിരഞ്ഞ് ആരാധകർ

0
Spread the love

ബഡായി ബംഗ്ലാവിലെ ആര്യ എന്ന് പറഞ്ഞാൽ നടി ആര്യയെ ഓർത്തെടുക്കാൻ കഴിയാത്ത മലയാളികൾ ആരും തന്നെ ഇല്ല. നടിയായും അവതാരികയായും ഏറെ പ്രശസ്ത ആയിരുന്നെങ്കിലും ബിഗ് ബോസിലേക്ക് പോയതോടെയാണ് ആര്യ വിവാദങ്ങളില്‍ നിറയുന്നത്. സൈബര്‍ ലോകത്ത് നിന്നും വ്യാപകമായ വിമര്‍ശനം നേരിടേണ്ടി വന്ന നടിയുടെ വ്യക്തി ജീവിതത്തിലും പ്രശ്‌നങ്ങളുണ്ടായിരുന്നു.

ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തി മറ്റൊരു റിലേഷന്‍ഷിപ്പിലായിരുന്ന ആര്യയ്ക്ക് ബിഗ് ബോസിന് ശേഷം ആ പ്രണയം നഷ്ടപ്പെട്ടു. വളരെ വേദനയോടെയാണ് പങ്കാളിയെ പോലെ കണ്ടിരുന്ന ആള്‍ ഉപേക്ഷിച്ച് പോയതിനെ കുറിച്ച് ആര്യ തുറന്ന് പറഞ്ഞിട്ടുള്ളത്. ഇപ്പോഴിതാ തന്റെ ജീവിതത്തിലേക്ക് പുതിയൊരാള്‍ കടന്ന് വരികയാണെന്ന സൂചനയുമായി എത്തിയിരിക്കുകയാണ് നടി.

റിലേഷന്‍ഷിപ്പുകള്‍ തകര്‍ന്ന് പോയി എന്നത് കൊണ്ട് ഇനി വിവാഹം കഴിക്കില്ലെന്ന് ഒരിക്കലും ആര്യ പറഞ്ഞിട്ടില്ല. കമ്മിറ്റഡ് ആവാന്‍ താല്‍പര്യമുണ്ടെന്നും നടി പറഞ്ഞിട്ടുണ്ട്. ഒടുവിലിതാ സിംഗിള്‍ മദറെന്ന ടാഗ് മാറാന്‍ പോവുകയാണെന്നാണ് നടി വ്യക്തമാക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിദേശ രാജ്യത്തേക്ക് പോയിരിക്കുകയാണ്. അവിടുത്തെ വിശേഷങ്ങള്‍ പറയുന്നതിനൊപ്പമാണ് ഇനി ഒറ്റയ്ക്കുള്ള യാത്രയായിരിക്കില്ലെന്നും കൂടെ ഒരാള്‍ കൂടിയുണ്ടാവുമെന്നും നടി പറഞ്ഞത്.

‘ഓസ്ട്രേലിയയിലെ ഗീലോങിലെ ഗ്രാന്‍റ് ഓഷ്യന്‍ റോഡ് ശരിക്കും ഒരു കൗമാരക്കാരിയെ പോലെ ആസ്വദിക്കുന്നു’ എന്ന് പറഞ്ഞാണ്, ഇന്‍സ്റ്റാഗ്രാമിലൂടെ ആര്യ പുതിയൊരു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിനൊപ്പം ‘അതെ, സിംഗിള്‍ മദര്‍ എന്ന നിലയിലുള്ള എന്റെ അവസാനത്തെ അന്താരാഷ്ട്ര യാത്രയാണ്’ ഇതെന്ന് കൂടി നടി കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്.
സിംഗിള്‍ മദര്‍ എന്ന നിലയിലുള്ള അവസാനത്തെ യാത്ര എന്നത് കൊണ്ട് ആര്യ ഉദ്ദേശിച്ചത് വൈകാതെ മിംഗിള്‍ ആവും എന്നല്ലേ എന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. സിംഗിള്‍ മദറില്‍ നിന്നൊരു മാറ്റം എന്നതിനര്‍ഥം ആരെങ്കിലും നിങ്ങളുടെ ജീവിതത്തിലേക്ക് വരുന്നു എന്നാണ്. അനുഗ്രഹീതവും സന്തുഷ്ടവുമായ ജീവിതം ആശംസിക്കുന്നു. എപ്പോഴും നിന്റെ മുഖത്ത് ഈ ചിരി കാണാനാണ് ആഗ്രഹം. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ… എന്നിങ്ങനെ ആര്യയുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്ന് എത്തിയിരിക്കുകയാണ് ആരാധകര്‍.

‘എന്തു കൊണ്ടു തെരഞ്ഞെടുക്കപെട്ടവരെ മാത്രം’; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫെഫ്ക

0
Spread the love

സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നം പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായി സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടന ഫെഫ്ക. ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണനാണ് വാര്‍ത്ത സമ്മേളനത്തില്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്. കമ്മിറ്റി കേള്‍ക്കേണ്ടവരെ കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത് എന്നാണ് ബി.ഉണ്ണികൃഷ്ണന്‍ ആരോപിക്കുന്നത്.

ഹേമ കമ്മറ്റി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന പേരുകൾ പുറത്തു വരണം എന്നാണ് ഫെഫ്കയുടെ നേരത്തെയുള്ള നിലപാട്. ട്രേഡ് യൂണിയൻ എന്ന നിലയിൽ ഹേമ കമ്മറ്റി റിപ്പോർട്ടിൽ ഫെഫ്കക്ക് വിമർശനം ഉണ്ട്. പ്രധാന വിമർശനം ഹേമ കമ്മറ്റി കാണേണ്ട ആളുകളെ കണ്ടിട്ടില്ല എന്നതാണ്. എന്തു കൊണ്ടു തെരഞ്ഞെടുക്കപെട്ടവരെ മാത്രം കണ്ടുവെന്ന് വ്യക്തമാക്കണം.

ഒരു ചോദ്യവലി ഉണ്ടാക്കി ഡബ്യുസിസി അംഗങ്ങൾക്ക് അയച്ചു എന്ന് ഹേമ കമ്മറ്റി റിപ്പോർട്ടിലെ പന്ത്രണ്ടാം പേജിൽ തന്നെ പറയുന്നുണ്ട്. എന്തുകൊണ്ടാണ് ഡബ്ല്യുസിസിയെ മാത്രം തിരഞ്ഞെടുത്തത്. മറ്റ് സിനിമ സംഘടനകളെ എന്തിന് ഒഴിവാക്കി. ഹേമ കമ്മറ്റി ഡബ്ല്യുസിസിയുമായി ഗ്രൂപ്പ്‌ മീറ്റിംഗ് നടത്തി എന്ന് പറയുന്നു എന്തുകൊണ്ട് മറ്റുള്ളവരെ ഒഴിവാക്കിയെന്ന് വ്യക്തമാക്കാണം.

ഇതെല്ലാം വ്യക്തമാക്കുന്നത് കൃത്യമായൊരു “ഒഴിവാക്കൽ” നടന്നിട്ടുണ്ടെന്നാണ്. ഏറ്റവും കൂടുതൽ ഈ റിപ്പോർട്ടിൽ പറയുന്നത് പ്രൊഡക്ഷൻ എക്സിക്യൂട്ടിവുകളെ കുറിച്ചാണ്. എന്നാല്‍ ഹേമ കമ്മിറ്റി അവരുടെ യുണിയൻ നേതാവിനെ എന്തുകൊണ്ട് ബന്ധപെട്ടില്ലെന്ന് അറിയില്ല. ഡബ്ല്യുസിസി സ്ഥാപക അംഗത്തിനെതിരെ ഹേമ കമ്മറ്റി നടത്തിയ പരാമർശം ദുഷ്ടലാക്കോടെയുള്ളതാണെന്നാണ് ഫെഫ്കയുടെ നിലപാട്. സ്ത്രീ ശാക്തീകരണത്തിൽ ഡബ്ല്യുസിസിയുടെ പങ്കിനെ ഫെഫ്ക ആദരവോടെ കാണുന്നു. റിപ്പോർട്ടിൽ ആണധികാരത്തെ കുറിച്ചുള്ള ആശങ്കയുണ്ട്. എല്ലാ ആണുങ്ങളും മോശമല്ല എന്ന് ചേർത്തിരിക്കുന്നത് അതുകൊണ്ടാണ്. “ഒരു സംവിധായകനും ഛായാഗ്രാഹനും നന്നായി പെരുമാറി” എന്ന് റിപ്പോര്‍ട്ടില്‍ ചേർത്തതിന്‍റെ സാംഗത്യം മനസ്സിലാകുന്നില്ലെന്നും ഫെഫ്ക. ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ഹേമ കമ്മറ്റി റിപ്പോർട്ടിൽ പറയുന്ന പവർ ഗ്രൂപ്പ്‌ ഉണ്ടെങ്കിൽ അവരുടെ പേര് പുറത്തു വരണം. ആ 15 പേരുകളും പുറത്തു വരണം എന്നാണ് ഫെഫ്ക പറയുന്നത്. അല്ലാതെ പുകമറ സൃഷ്ടിക്കരുത്, അവ്യക്ത മാറണം. സിനിമയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ ഉടൻ പവർ ഗ്രൂപ്പ്‌ ആണ്‌ പിന്നിൽ എന്നു പറഞ്ഞു ചിലർ മുന്നോട്ട് വരുന്നുണ്ട്, അത് അവസാനിക്കണം.

കോമ്പറ്റീഷൻ കമ്മിഷൻ നിയമം ജന വിരുദ്ധമാണ്. അതിൽ ഫെഫ്ക മാത്രം അല്ല മറ്റ് പലർക്കും പിഴ കിട്ടിയിട്ടുണ്ട്. അങ്ങനെ ആ നിയമത്തെ എതിർത്തിന്‍റെ പേരിൽ പിഴ കിട്ടിയെങ്കിൽ അതിൽ അഭിമാനിക്കുന്നു. രാവിലെ ആറു മണിക്ക് സാങ്കേതിക പ്രവർത്തകരും സംവിധായകനും എത്തും നടീ നടൻമാർ വരിക 11 മണിക്കാണ്. പുതിയ കോൾ ഷീറ്റ് വ്യവസ്ഥ വരണം. നിർമ്മാതാക്കളുടെ സംഘടനയ്ക്കും ഇതിൽ യോജിപ്പാണ്. പ്രധാന നടനും നടിക്കുംവേണ്ടി സാങ്കേതിക പ്രവർത്തകർ മണിക്കൂറുകളോളം സെറ്റിൽ കാത്തിരിക്കുന്ന അവസ്ഥ ഇനി അനുവദിക്കാൻ കഴിയില്ലെന്നും ഫെഫ്ക വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

‘അവസാന നിമിഷം വരെ നീ ഓർക്കപ്പെടും സഹോദരാ’; ജെന്‍സന്റെ വേര്‍പാടില്‍ അനുശോചിച്ച് ഫഹദ് ഫാസിൽ

0
Spread the love

വയനാട്ടില്‍ വാഹനാപകടത്തില്‍ മരിച്ച ജെൻസന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി നടൻ ഫഹദ് ഫാസിൽ. ‘അവസാന നിമിഷം വരെ നീ ഓർക്കപ്പെടും സഹോദരാ’ എന്ന അടിക്കുറിപ്പോടെയാണ്‌ ഫഹദ് ഫാസിൽ ജെൻസന്റെ ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അച്ഛനും അമ്മയും സഹോദരിയും ഉള്‍പ്പടെയുള്ള ഉറ്റവര്‍ നഷ്ടപ്പെട്ട ചൂരല്‍മല സ്വദേശി ശ്രുതിയുടെ പ്രതിശ്രുത വരന്‍ ജെന്‍സന്‍ ഇന്നലെ രാത്രിയാണ് മരണത്തിന് കീഴടങ്ങിയത്. ചൊവ്വാഴ്ച വൈകീട്ടാണ് ജെന്‍സനും ശ്രുതിയും കുടുംബാംഗങ്ങളും സഞ്ചരിച്ച ഒമിനി വാന്‍ കല്‍പ്പറ്റ വെള്ളാരംകുന്ന് പ്രദേശത്ത് വെച്ച് അപകടത്തില്‍പ്പെട്ടത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജെന്‍സണ്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയിരുന്നെങ്കിലും ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. അപകടത്തില്‍ കാലിന് പരിക്കേറ്റ് ശ്രുതിയും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരടക്കം ഏഴ് പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. അമ്പലവയല്‍ ആണ്ടൂര്‍ പരിമളത്തില്‍ മേരി ജയന്‍ ദമ്പതികളുടെ മകനാണ് ജെന്‍സന്‍. ജെന്‍സന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും. ബത്തേരി താലൂക്ക് ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം അമ്പലവയലിലെ ആണ്ടൂരില്‍ പൊതുദര്‍ശനമുണ്ടാകും. വൈകീട്ട് 3 മണിക്ക് ആണ്ടൂര്‍ നിത്യസഹായമാതാ പള്ളി സെമിത്തേരിയിലാകും സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

ആത്മഹത്യയ്ക്ക് മുന്‍പ് പിതാവ് മലൈക അറോറ വിളിച്ചു; പറഞ്ഞത് ഇതാണ് !

0
Spread the love

നടിയും മോഡലുമായ മലൈക അറോറയുടെ പിതാവ് അനിൽ അറോറയുടെ ആത്മഹത്യ കഴിഞ്ഞ ദിവസം ബോളിവുഡിനെ ഞെട്ടിച്ചിരുന്നു. അനിൽ അറോറയുടെ ആത്മഹത്യയാണ് എന്ന് ഇന്നലെ തന്നെ മുംബൈ പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഏറ്റവും പുതിയ വിവരം അനുസരിച്ച് മരണത്തിന് ഏതാനും നിമിഷം മുന്‍പ് മക്കളായ മലെയ്ക്കയെയും, അമൃതയെയും അനിൽ അറോറ ഫോണ്‍ ചെയ്തിരുന്നുവെന്നാണ് വിവരം.

ഇന്ത്യടുഡേ റിപ്പോര്‍ട്ട് പ്രകാരം അറോറ കുടുംബവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞത്. “എനിക്ക് അസുഖവും ക്ഷീണവുമാണ്” എന്ന് അനിൽ മലൈകയോടും അമൃതയോടും ഫോണ്‍ വിളിച്ചു പറഞ്ഞു എന്നാണ് പറയുന്നത്. ആത്മഹത്യയ്ക്ക് തൊട്ടുമുമ്പ് അനില്‍ രണ്ട് പെൺമക്കളെയും ബന്ധപ്പെട്ടിരുന്നുവെന്നും പൂനെയിലെ ഒരു പരിപാടിക്ക് പോകുകയായിരുന്ന മലൈക കോൾ എടുത്തുവെന്നുമാണ് ഇന്ത്യ ടുഡേ പറയുന്നത്.

ബുധനാഴ്ച മലൈക അറോറ കുടുംബത്തിന് വേണ്ടി ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. “ഞങ്ങളുടെ പ്രിയ പിതാവ് അനിലിന്‍റെ വേർപാട് അറിയിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്. അദ്ദേഹം സൗമ്യനായ ആത്മാവും അർപ്പണബോധമുള്ള മുത്തച്ഛനും സ്നേഹനിധിയായ ഭർത്താവും ഞങ്ങളുടെ ഉറ്റസുഹൃത്തുമായിരുന്ന,” എന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ മലൈക അറിയിച്ചത്.

അതേ സമയം അനിലിന്‍റെ മരണ സമയത്ത് വീട്ടിലുണ്ടായിരുന്ന മലൈകയുടെ മാതാവ് ജോയ്‌സ് പോളികാർപ്പ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മുന്‍പ് വേര്‍ പിരിഞ്ഞെങ്കിലും അനിലിന് അസുഖം വന്നതോടെ കുറച്ച് വര്‍ഷമായി ഇരുവരും മുംബൈയിലെ ഫ്ലാറ്റില്‍ ഒന്നിച്ചാണ് കഴിയുന്നത്.
എല്ലാ ദിവസവും രാവിലെ ബാൽക്കണിയിലിരുന്ന് പത്രം വായിക്കുന്ന ശീലം അനിലിനുണ്ടെന്ന് അവർ സൂചിപ്പിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസം രാവിലെ സ്വീകരണമുറിയിൽ ഭർത്താവിന്‍റെ ചെരിപ്പുകൾ കണ്ടെങ്കിലും ബാൽക്കണിയിലെ അദ്ദേഹത്തിന്‍റെ പതിവ് സ്ഥലത്ത് അനില്‍ ഉണ്ടായിരുന്നില്ല. ആശങ്കാകുലയായി ഇവര്‍ താഴെക്ക് നോക്കിയപ്പോഴാണ് അനില്‍ വീണു കിടക്കുന്നത് കണ്ടത്. കെട്ടിടത്തിലെ വാച്ച്മാന്‍ അപ്പോള്‍ നിലവിളിക്കുന്നത് കേട്ടെന്നും ഇവരുടെ മൊഴിയില്‍ പറ‍ഞ്ഞുവെന്ന് പറയുന്നു.

ജെൻസൻ്റെ മരണം ശ്രുതിയുമായുള്ള വിവാഹ ഒരുക്കങ്ങളിലേക്ക് കടക്കാനിരിക്കെ; ശ്രുതിക്ക് വീടെന്ന സ്വപ്നവും ബാക്കി

0
Spread the love

ചൂരൽമല ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്ന ജെന്‍സന്‍റെ സംസ്കാരം ഇന്ന് നടക്കും. കഴി‌ഞ്ഞ ദിവസം നടന്ന അപകടത്തിൽ അതീവ ഗുരുതരമായി പരിക്കേറ്റ യുവാവ് ഇന്നലെ രാത്രി 8.57 നാണ് മരിച്ചത്. ഇരുവരുടെയും വിവാഹ ഒരുക്കങ്ങളിലേക്ക് കടക്കാനിരിക്കെയാണ് അപകടം ജെൻസൻ്റെ ജീവനെടുത്തത്. ചൂരൽമല ഉരുൾപ്പൊട്ടലിൽ അച്ഛനും അമ്മയും സഹോദരിയുമടക്കം 9 ഉറ്റബന്ധുക്കളെ നഷ്ടപ്പെട്ട ശ്രുതിക്ക് അടച്ചുറപ്പുള്ള വീടാണ് ഇനി തൻ്റെ സ്വപ്നമെന്ന് പറഞ്ഞ് പെൺകുട്ടിക്ക് ഒപ്പം നിന്ന യുവാവിൻ്റെ ആഗ്രഹങ്ങൾ പൂർത്തീകരിക്കാതെയുള്ള മരണം, കേരളത്തിനാകെ നോവായി മാറി.

ശ്രുതിയുടെ ബന്ധുക്കൾ മരിച്ച് 41 ദിവസത്തിന് ശേഷം വിവാഹം നടത്താനുള്ള ഒരുക്കങ്ങളിലേക്ക് കടക്കാനിരുന്നതായിരുന്നു കുടുംബം. ഇതിനിടെ ബന്ധുക്കൾക്കൊപ്പം കോഴിക്കോട് കൊടുവള്ളിയിലെ ബന്ധുവീട്ടിലേക്ക് പോകുമ്പോഴാണ് മരണം അപകടത്തിൻ്റെ രൂപത്തിലെത്തിയത്. ഡ്രൈവിങ് സീറ്റിലായിരുന്ന ജെൻസന് തലയ്ക്ക് അതീവ ഗുരുതരമായി പരിക്കേറ്റിരുന്നു. ആന്തരിക രക്തസ്രാവം അനിയന്ത്രിതമായ നിലയിലായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ച യുവാവിനെ അടിയന്തിര ശസ്ത്രക്രിയകൾക്ക് വിധേയനാക്കിയ ശേഷം വെൻ്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയായിരുന്നു. എന്നാൽ ശ്രുതിയുടെയും കേരളത്തിൻ്റെയാകെയും പ്രാർത്ഥനകൾ വിഫലമാക്കി രാത്രി യുവാവ് മരണത്തിന് കീഴടങ്ങി.

ഇന്ന് രാവിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം അമ്പലവയൽ ആണ്ടൂരിൽ ജെൻസൻ്റെ മൃതദേഹം പൊതുദർശനത്തിന് വെക്കും. വൈകിട്ട് 3 മണിക്ക് ആണ്ടൂര്‍ നിത്യസഹായമാതാ പള്ളി സെമിത്തേരിയിലാണ് സംസ്കാരം നടക്കുക. വയനാട്ടിലുണ്ടായ വാഹനാപകടമാണ് ജെൻസന്‍റെ ജീവനെടുത്തത്. ചൂരൽമല ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്ന ജെന്‍സന്‍റെ സംസ്കാരം ഇന്ന് നടക്കും. 

നെപ്പോട്ടിസം കാരണം തനിക്ക് സിനിമകൾ നഷ്‌ടപ്പെട്ടു: വെളിപ്പെടുത്തി രാകുൽ പ്രീത് സിംഗ്

0
Spread the love

നെപ്പോട്ടിസം കാരണം തനിക്ക് സിനിമകൾ നഷ്‌ടപ്പെട്ടിട്ടുണ്ടെന്ന് നടി രാകുൽ പ്രീത് സിംഗ്. രൺവീർ  പോഡ്‌കാസ്റ്റിലാണ് രാകുല്‍ ഇത് പറഞ്ഞത്. നെപ്പോട്ടിസം ജീവിത യാഥാർത്ഥ്യമാണെന്നും ആളുകൾ അത് എത്ര വേഗത്തിൽ അംഗീകരിക്കുന്നുവോ അത്രയും നല്ലതാണെന്നും രാകുൽ പ്രീത് പറഞ്ഞു.

നെപ്പോട്ടിസം കാരണം പ്രോജക്‌ടുകൾ നഷ്ടപ്പെട്ടോ എന്ന ചോദ്യത്തിന് ഹിന്ദിയിൽ രാകുൽ പറഞ്ഞു, “തീർച്ചയായും, അതിന്‍റെ ഫലമായി നിങ്ങൾക്ക് കയ്പേറിയ അനുഭവങ്ങള്‍ ഉണ്ടാകാം. എന്നാൽ ഇത് സിനിമാ വ്യവസായത്തിന്‍റെ ഭാഗമല്ലെങ്കില്‍ അത് നിങ്ങളുടെ അവസരങ്ങൾ തട്ടിയെടുക്കാം. മറ്റേതൊരു വ്യവസായത്തിലും, മെഡിക്കൽ ഫീൽഡ് പോലെയാണ് ഇത്. അതാണ് ജീവിതമെന്ന് ഞാൻ കരുതുന്നു, നിങ്ങൾ ഇത് എത്രയും വേഗം മനസ്സിലാക്കുന്നുവോ അതാണ് നിങ്ങളുടെ പുരോഗതിക്ക് നല്ലത്”  രാകുല്‍ പറഞ്ഞു. 

പേരുകളൊന്നും വെളിപ്പെടുത്താതെ താരം കൂട്ടിച്ചേര്‍ത്തു “നാളെ, എന്‍റെ കുട്ടികൾക്ക് എന്തെങ്കിലും സഹായം വേണമെങ്കിൽ തീർച്ചയായും ഞാൻ അവരെ സഹായിക്കും. ഞാൻ നേരിടേണ്ടി വന്ന അവസ്ഥ അവര്‍ക്ക് വരാന്‍ ഞാന്‍ അനുവദിക്കില്ല. അതുപോലെ, സ്റ്റാര്‍ കിഡ്സിന് എളുപ്പം സിനിമയില്‍ എത്താന്‍ സാധിക്കുന്നുവെങ്കില്‍ അത് അവരുടെ മാതാപിതാക്കൾ കഠിനാധ്വാനം ചെയ്തതുകൊണ്ടാണ്. 

അതുകൊണ്ട് നെപ്പോട്ടിസം വലിയ പ്രശ്നമായി ഞാന്‍ ചിന്തിക്കുന്നില്ല.അത് ഒരു യാഥാർത്ഥ്യമാണ്, സിനിമകൾ എനിക്ക് അത് മൂലം നഷ്ടമായി, പക്ഷെ അതില്‍ എനിക്ക് ദുഖമില്ല. ഒരുപക്ഷേ ഈ പ്രൊജക്ടുകള്‍ എന്നെ ഉദ്ദേശിച്ചുള്ളതാകില്ല. ആ ദിവസം ചിലപ്പോള്‍ വിഷമം തോന്നും, എന്നാല്‍ പിന്നീട് അത് മറക്കും, രാകുല്‍ പ്രീത് സിംഗ് കൂട്ടിച്ചേര്‍ത്തു. 

കമല്‍ഹാസന്‍ നായകനായി കഴിഞ്ഞ ജൂലൈയില്‍ ഇറങ്ങിയ ഇന്ത്യന്‍ 2 എന്ന ചിത്രത്തിലാണ് രാകുല്‍ അവസാനം അഭിനയിച്ചത്. ചിത്രത്തില്‍ സിദ്ധാര്‍ത്ഥിന്‍റെ ജോഡിയായണ് രാകുല്‍ എത്തിയത്. 

സ്വാർത്ഥമായ പവർ ഗ്രൂപ്പുകൾ; ടൊവിനോ, ആസിഫ് അലി, പെപ്പെ തുടങ്ങിയ യുവതാരങ്ങള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി ഷീലു എബ്രഹാം

0
Spread the love

കുറച്ച് സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ശീലു എബ്രഹാം. നടി എന്നതിലുപരി അബാം മൂവീസ് എന്ന നിർമാണകമ്പനിയിലൂടെ സിനിമാ നിർമ്മാണരംഗത്തും സജീവമാണ് താരം. സോളോ, പുതിയ നിയമം, പുത്തൻ പണം, കനൽ, ശുഭരാത്രി, ഷീ ടാക്സി, അൽ മല്ലു, സ്റ്റാർ തുടങ്ങിയ ചിത്രങ്ങൾ നടിക്ക് വലിയ ശ്രദ്ധ നേടികൊടുത്തിരുന്നു. ഇപ്പോഴിതാ തന്റെ നിർമ്മാണ കമ്പനിയുടെ ഏറ്റവും അടുത്ത പ്രൊജക്റ്റ് ആയ ബാഡ് ബോയ്സുമായി ബന്ധപ്പെട്ട്നടൻ ടോവിനോ, പെപ്പെ ആസിഫ് അലി എന്നിവരുമായി കൊമ്പുകോർത്തിരിക്കുകയാണ് താരം എന്ന വാർത്തയാണ് പുറത്തുവരുന്നത്.

കഴിഞ്ഞ ദിവസം തങ്ങളുടെ ഓണം റിലീസ് ചിത്രങ്ങളെ പ്രമോട്ട് ചെയ്ത് മലയാളത്തിന്‍റെ ടൊവിനോ തോമസ്, ആന്‍റണി വര്‍ഗ്ഗീസ്, ആസിഫ് അലി എന്നിവര്‍ ഒരു സോഷ്യല്‍ മീഡിയ വീഡിയോ ചെയ്തിരുന്നു. ഓണം റിലീസായി തീയറ്ററില്‍ എത്തുന്ന കൊണ്ടല്‍, എആര്‍എം, കിഷ്കിന്ധകാണ്ഡം എന്നീ ചിത്രങ്ങളെ പ്രമോട്ട് ചെയ്ത് ഇവരിട്ട വീഡിയോ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

ഇതിനെതിരെയാണ് ഷീലു പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. അബ്റാം ഫിലിംസ് സഹ ഉടമയായ ഷീലു അഭിനയിക്കുകയും നിര്‍മ്മിക്കുകയും ചെയ്ത ബാഡ് ബോയ്സ് എന്ന ചിത്രവും ഈ ഓണത്തിന് റിലീസാകുന്നുണ്ട്. ഓമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റഹ്മാനാണ് നായകന്‍. ബാബു ആന്‍റണി, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങിയ വലിയ താര നിര ചിത്രത്തിലുണ്ട്. യുവതാരങ്ങളുടെ വീഡിയോയ്ക്കെതിരെയാണ് ഷീലു ഇപ്പോള്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. നിങ്ങളുടെ മൂന്നു ചിത്രങ്ങൾ മാത്രമാണ് ഓണത്തിന് റിലീസ് ചെയ്യുന്നത് എന്ന തെറ്റിദ്ധാരണ ആണ് നിങ്ങൾ പ്രേക്ഷകരിലേക്ക് കൊടുക്കുന്നത് എന്നാണ് ഷീലു പറയുന്നത്. എന്തായാലും ബാഡ് ബോയ്സ് സംവിധായകന്‍ ഒമര്‍ ലുലു അടക്കം ഇതിനെ പിന്തുണച്ച് രംഗത്ത് എത്തിയിട്ടുണ്ട്.

ഷീലുവിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

പ്രിയപ്പെട്ട ടൊവിനോ ,ആസിഫ് , പെപ്പെ , “പവർ ഗ്രൂപ്പുകൾ “പ്രവർത്തിക്കുന്നത് എങ്ങനെ എന്ന് കാണിച്ച് തന്നതിന് നന്ദി. നിങ്ങളുടെ ഐക്യവും സ്നേഹവും കാണിക്കാൻ നിങ്ങൾ ചെയ്ത ഈ വീഡിയോയിൽ ,നിങ്ങളുടെ മൂന്നു ചിത്രങ്ങൾ മാത്രമാണ് ഓണത്തിന് റിലീസ് ചെയ്യുന്നത് എന്ന തെറ്റിദ്ധാരണ ആണ് നിങ്ങൾ പ്രേക്ഷകരിലേക്ക് കൊടുക്കുന്നത്.എന്നാൽ ഞങ്ങളുടെ “BAD BOYZ ഉം പിന്നെ കുമ്മാട്ടിക്കളിയും , GANGS ഓഫ്‌ സുകുമാരക്കുറുപ്പും നിങ്ങൾ നിർദ്ദാക്ഷണ്യം തഴഞ്ഞു. ഈ ചിത്രങ്ങളും ഓണത്തിന് തന്നെ ആണ് റിലീസ്. സ്വാർത്ഥമായ പവർ ഗ്രൂപ്പുകളെക്കാൾ പവർഫുൾ ആണ് മലയാളി പ്രേക്ഷകർ. നാളെ ഞങ്ങളുടെ ചിത്രം റിലീസ് ചെയ്യുകയാണ് .ഓണത്തിന് റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും വിജയിക്കട്ടെ ,എല്ലാവര്ക്കും ലാഭവും ,മുടക്കുമുതലും തിരിച്ച് കിട്ടട്ടെ .

‘എആര്‍എമ്മില്‍’ മോഹന്‍ലാലിന്‍റെ ‘സാന്നിധ്യം’; സര്‍പ്രൈസ് പ്രഖ്യപിച്ച് ടൊവിനോ

0
Spread the love

ടൊവിനോ ചിത്രം എആര്‍എം റിലീസിന് മണിക്കൂറുകള്‍ക്ക് മുന്‍പ് മോഹന്‍ലാലിന്‍റെ ശബ്ദ സാന്നിധ്യം എന്ന സര്‍പ്രൈസ് പ്രഖ്യാപിച്ച് നായകന്‍ ടൊവിനോ. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ടൊവിനോ ഈക്കാര്യം അറിയിച്ചത്. കോസിമിക് ക്രിയേറ്റര്‍ എന്ന ശബ്ദ സാന്നിധ്യമായി മോഹന്‍ലാല്‍ എത്തും എന്നാണ് ടൊവിനോ പ്രഖ്യാപിച്ചത്.

എആര്‍എം സിനിമയില്‍ കോസ്മിക് ക്രിയേറ്റര്‍ എന്ന നിലയിൽ പ്രിയപ്പെട്ട മോഹൻലാൽ സാര്‍ തന്‍റെ ഐക്കണിക് ശബ്ദം നൽകുന്നുണ്ട്. നിങ്ങളുടെ ഐതിഹാസിക ശബ്ദം ഞങ്ങളുടെ സിനിമയ്ക്ക് ഒരു പുതിയ മാനം കൊണ്ടുവന്നു. ഈ യാത്രയുടെ ഭാഗമായതിന് നന്ദി എന്നാണ് ടൊവിനോ പോസ്റ്റ് പറയുന്നത്.

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് അഞ്ചു ഭാഷകളിൽ റിലീസ് ചെയുന്ന ഈ ത്രീ ഡി ചിത്രം നിർമിച്ചിരിക്കുന്നത്. നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയുന്ന ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ് തമിഴ് തെലുഗ് മലയാളം ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, കബീർ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.മലയാള സിനിമകളിൽ തുടങ്ങി ഇപ്പോൾ ബോളിവുഡിൽ വരെ എത്തിനിൽക്കുന്ന ജോമോൻ ടി ജോൺ ആണ് എആര്‍എമ്മിന്‍റെ ചായാഗ്രഹണം നിർവഹിക്കുന്നത്.എഡിറ്റിംഗ് നിർവഹിക്കുന്നത് ഷമീർ മുഹമ്മദ്‌.

‘ബ്രോ ഡാഡി’ സെറ്റിലെ പീഡനക്കേസ്: അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് അറസ്റ്റിൽ

0
Spread the love

‘ബ്രോ ഡാഡി’ എന്ന സിനിമാ സെറ്റില്‍ വച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് അറസ്റ്റിൽ. കഴിഞ്ഞ ദിവസം ഹൈദരാബാദിലെ കുക്കട്പള്ളി കോടതിയില്‍ മന്‍സൂര്‍ കീഴടങ്ങുകയായിരുന്നു. ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നിലവിൽ സംഗറെഡ്‌ഡി ജില്ലയിലെ കൺടി ജയിലിൽ ആണ് മൻസൂർ റഷീദ് ഉള്ളത്. മൻസൂറിന്റെ ജാമ്യാപേക്ഷയെ എതിർക്കുമെന്ന് ഗച്ചിബൗളി പൊലിസ് അറിയിച്ചിട്ടുണ്ട്. കുക്കട്പള്ളി കോടതിയും തെലങ്കാന ഹൈക്കോടതിയും മുൻ‌കൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് മൻസൂർ റഷീദ് ഒളിവിൽ ആയിരുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts