Home Blog Page 30

റെയില്‍വെയിലെ ജോലി രാജിവെച്ച് വിനേഷ് ഫോഗട്ട് കോണ്‍ഗ്രസിലേക്ക്; തെരഞ്ഞെടുപ്പിൽ മത്സരിക്കും

0
Spread the love

ഒളിംപിക്സ് ഗുസ്തി താരം വിനേഷ് ഫോഗട്ട് റെയില്‍വെയിലെ ജോലി രാജിവെച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് രാജി. എക്സ് പോസ്റ്റിലൂടെയാണ് വിനേഷ് റെയില്‍വെ ജോലി രാജിവെക്കുന്നകാര്യം പ്രഖ്യാപിച്ചത്. ഇന്ന് വൈകിട്ട് നടക്കുന്ന ചടങ്ങില്‍ വിനേഷ് ഫോഗട്ടും ഗുസ്തി താരം ബജ്റംഗ് പൂനിയയും കോണ്‍ഗ്രസില്‍ ഔദ്യോഗികമായി അംഗത്വമെടുക്കും. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുവരും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

ഒളിംപിക്സ് ഗുസ്തിയില്‍ ഫൈനലിലെത്തിയ വിനേഷ് അമിതഭാരത്തിന്‍റെ പേരില്‍ അയോഗ്യയാക്കപ്പെടുകയായിരുന്നു. അയോഗ്യതക്കെതിരെ വിനേഷ് നല്‍കിയ അപ്പീല്‍ കായിക തര്‍ക്കപരിഹാര കോടതിയും തള്ളിയിരുന്നു. തുടര്‍ന്ന് ഇന്ത്യയില്‍ തിരിച്ചെത്തിയ വിനേഷിന് മെഡല്‍ ജേതാവിന് നല്‍കുന്ന സ്വീകരണമാണ് ലഭിച്ചത്. ലൈംഗിക പീഡന പരാതി നേരിട്ട ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി നേതാവുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിനേഷിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം ഗുസ്തി താരങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചതും ഒളിംപിക് മെഡലുകള്‍ ഗംഗയിലൊഴുക്കാന്‍ തുനിഞ്ഞതും ലോക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

ഒളിംപിക്സിൽ പങ്കെടുത്ത് തിരിച്ചെത്തിയശേഷം വിനേഷ് ഫോഗട്ടും ബജ്റംഗ് പൂനിയയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കണ്ടിരുന്നു. രാഷ്ട്രീയത്തില്‍ സജീവമാകണമെന്ന ആഗ്രഹം അടുപ്പമുള്ളവരോടെ വിനേഷ് പങ്കു വച്ചിരുന്നു. കര്‍ഷക പ്രതിഷേധത്തില്‍ കഴിഞ്ഞ ദിവസം വിനേഷ് ഫോഗട്ട് പങ്കെടുത്തതും ചര്‍ച്ചയായിരുന്നു. അതേസമയം ഹരിയാനയില്‍ സീറ്റ് വിഭജനത്തില്‍ ആംദ്മി പാര്‍ട്ടിയുമായുള്ള ചര്‍ച്ച കോണ്‍ഗ്രസ് തുടരുകയാണ്.

പീഡനം നടന്നെന്ന് ആരോപിക്കുന്ന ദിവസം ഞാനും നിവിൻ പോളിക്കൊപ്പം ഉണ്ടായിരുന്നു; വിനീത് ശ്രീനിവാസനു പിന്നാലെ യുവ നടിയും

0
Spread the love

നടൻ നിവിൻ പോളിക്കെതിരായ യുവതിയുടെ പീഡന പരാതിയിൽ നടന് പിന്തുണയുമായി നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ ഇന്നലെ രംഗത്തെത്തിയിരുന്നു. യുവതി ആരോപണമുന്നയിക്കുന്ന തീയതികളിൽ നടൻ തനിക്കൊപ്പം ‘വർഷങ്ങൾക്കുശേഷം’ എന്ന സിനിമയുടെ സെറ്റിൽ ഉണ്ടായിരുന്നുവെന്നായിരുന്നു വിനീതിന്റെ വാദം. ഇത് തെളിയിക്കാൻ ആവശ്യമായ ഡിജിറ്റൽ രേഖകളും തങ്ങളുടെ കൈയിലുണ്ട് എന്നാണ് വിനീത് പ്രതികരിച്ചിരുന്നത്. വിനീതിന്റെ ഇതേ വാദം ശരിവെക്കുന്ന രീതിയിൽ സംഭവത്തിൽ വെളിപ്പെടുത്തലുമായി നടി പാർവതി ആർ കൃഷ്ണയും ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.

‘‘ഞാനൊരു വിഡിയോ കാണിക്കാം. ഇത് ഡിസംബർ 14നെടുത്ത വിഡിയോയാണ്. ആ വിഡിയോ കാണുമ്പോൾ നിങ്ങൾക്കു മനസ്സിലാകും ഇത് ഏതിന്റെ ഷൂട്ട് ആയിരുന്നു എന്നത്. വിനീതേട്ടന്റെ ‘വർഷങ്ങൾക്കുശേഷം’ എന്ന സിനിമയിൽ ഞാനും ചെറിയൊരു വേഷം ചെയ്തിട്ടുണ്ടായിരുന്നു. ഡിസംബർ 14ന് നിവിൻ ചേട്ടന്റെ കൂടെയാണ് ഞാനത് ചെയ്തത്. ആ പറയുന്ന സ്റ്റേജിലെ ഷൂട്ടിൽ ഞാനും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. ഇന്നലെ വാർത്ത കണ്ടിട്ട് പലരും എനിക്ക് മെസ്സേജ് അയച്ചിരുന്നു. അതുകൊണ്ടാണ് ഇക്കാര്യം ഞാൻ തുറന്നു പറഞ്ഞത്.’’എന്നുമായിരുന്നു പാർവതിയുടെ വാക്കുകൾ.

‘ഇനി അത്തരം പടങ്ങൾ മാത്രമെ കാണാൻ പറ്റൂ?’; ദിയയുടെ ആദ്യ രാത്രിയും സോഷ്യൽ മീഡിയയിൽ വൈറൽ

0
Spread the love

മലയാളത്തിലെ മിക്ക മുതിർന്ന താരങ്ങളുടെയും മക്കളെ മലയാളികൾക്ക് അറിയാം. സോഷ്യൽ മീഡിയയും മറ്റും അരങ്ങു വാഴുന്ന ഈ കാലത്ത് അത് വളരെ എളുപ്പമാണല്ലോ! എന്നാൽ മാതാപിതാക്കളുടെ പേരിലല്ലാതെ തന്റേതായ വ്യക്തിത്വത്തിന്റെ പേരിൽ എത്ര പേർ പ്രശസ്തരാണ് എന്നത് ചോദ്യചിഹ്നമാണ്. ഇവിടെയാണ് നടകൃഷ്ണകുമാറിന്റെ ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം പ്രസക്തമാകുന്നത്.

കൃഷ്ണകുമാറിന്റെ നാല് പെൺമക്കളിൽ മൂത്ത ആളായ അഹാന കൃഷ്ണകുമാറിനെ മലയാളികൾക്ക് നന്നായി അറിയാം. മൂന്നാമത്തെ മകളായ ഇഷാനിയും ഏറ്റവും ഒടുവിലത്തെ കുട്ടിയായ ഹൻസികയും അഹാനയെ കൂടാതെ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. രണ്ടാമത്തെ മകളായ ദിയ കൃഷ്ണയെ പ്രേക്ഷകർക്ക് ഏറെ അടുപ്പം ലൈഫ് സ്റ്റൈൽ വ്ലോഗർ എന്ന നിലയിലും സംരംഭക എന്ന നിലയിലും ആണ്.

സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയ അശ്വിനുമായുള്ള രണ്ട് വർഷത്തെ പ്രണയത്തിനുശേഷം ഇന്നലെയായിരുന്നു ദിയയുടെ വിവാഹം. വളരെ ലളിതവും മനോഹരവും എന്ന ടാഗ് ലൈനിൽ സോഷ്യൽ മീഡിയയിൽ കത്തിപ്പടരുകയാണ് ഇപ്പോൾ താരത്തിന്റെ വിവാഹ ചിത്രങ്ങൾ.

തങ്ങൾ ആദ്യരാത്രി എങ്ങനെ ചിലവഴിക്കുന്നതിന്റെ വീഡിയോ ദിയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. ടിവിയിൽ സിനിമ കണ്ടുകൊണ്ടിരിക്കുന്ന അശ്വിൻ ഗണേശനെ കാണിച്ചുകൊണ്ടുള്ളതായിരുന്നുയുടെ വീഡിയോ. എന്തായാലും രസകരമായ ഈ വീഡിയോ പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്.

ജഗദീഷും ഉർവശിയും അഭിനയിച്ച ഭാര്യ എന്ന സിനിമയായിരുന്നു അശ്വിൻ കണ്ടുകൊണ്ടിരുന്നത്. ഇത് വിഡിയോയിൽ പകർത്തിക്കൊണ്ട് ഏതു പടമാണ് കാണുന്നതെന്ന് ദിയ ചോദിക്കുന്നു. ‘ഭാര്യ’ എന്ന അശ്വിന്റെ മറുപടിയിൽ പൊട്ടിച്ചിരിച്ചുകൊണ്ട് ദിയയുടെ അടുത്ത ചോദ്യമെത്തി. ‘ഇനി അങ്ങനത്തെ പടങ്ങൾ മാത്രമെ കാണാൻ പറ്റൂ’ എന്നായിരുന്നു ദിയയുടെ ചോദ്യം.

‘ഭീഷണിയുടെ സ്വരമില്ലന്നേയുള്ളു! ജയസൂര്യയ്‍ക്കെതിരായ പരാതിയില്‍നിന്ന് പിന്മാറാൻ ആളുകൾ ബന്ധപ്പെടുന്നുവെന്ന് നടി

0
Spread the love

ഇടുക്കി: ജയസൂര്യയ്‍ക്കെതിരായ പരാതിയില്‍നിന്ന് പിന്മാറാൻ ഭീഷണിയിലൂടെയല്ലാതെ പലവിധ സമ്മർദ്ധമെന്ന് പരാതിക്കാരിയായ നടി. ഭീഷണിയുടെ സ്വരമില്ലന്നേയുള്ളു, സ്നേഹത്തിലാണെങ്കിലും ഇനി മാധ്യമങ്ങളെ കാണരുതെന്ന് പറഞ്ഞ് പുരുഷന്മാരും സ്‍ത്രീകളും ഫോണി‍ല്‍ വിളിക്കുന്നുണ്ട്. എനിക്കുള്ള പിന്തുണ മാധ്യമങ്ങളാണ്. ഇനിയും മാധ്യമങ്ങളേ കാണും.

പക്ഷേ പരാതിയില്‍ ഉറച്ചുനില്‍ക്കാനാണ് തീരുമാനം. മാധ്യമപ്രവര്‍ത്തകരെന്ന് പറഞ്ഞുവരെ ആളുകള്‍ വിളിക്കുന്നുണ്ട്. പൈസയ്‍ക്ക് എന്തെങ്കിലും ആവശ്യമുണ്ടോ എന്ന് ചോദിച്ച് ഒരു ഓഡിയോ വന്നിരുന്നു. ജയസൂര്യയുടെ വലിയൊരു സിനിമ ഇറങ്ങാന്‍ പോകുകയാണ്, സിനിമയേ ഈ കേസ് ബാധിക്കില്ലേയെന്നും ഒരാള്‍ ചോദിച്ചിരുന്നു. മജിസ്‌‍ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കും.

സിനിമാ മേഖലയില്‍ ഒരുപാട് മോശം കാര്യങ്ങള്‍ കണ്ടിട്ടുണ്ട്. അത് പോകെപ്പോകെ വെളിപ്പെടുത്തും. ആത്മാഭിമാനത്തെ ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോഴാണ് നടന്റെ പേര് വെളിപ്പെടുത്തിയത്. പൊലീസിനെ കാര്യങ്ങള്‍ കൃത്യമായി ബോധ്യപ്പെടുത്താനായിട്ടുണ്ട്. കൂത്താട്ടുകുളത്തിനടുത്തുള്ള പന്നിഫാമില്‍ കൊണ്ടുപോയിരുന്നു. ചെറിയ മാറ്റങ്ങള്‍ ഉണ്ടെങ്കിലും കൃത്യം നടന്ന സ്ഥലം തിരിച്ചറിഞ്ഞു. അന്നവിടെ ഒരു ചെറിയ ബദാം മരമുണ്ടായിരുന്നു. ഇപ്പോഴത് വലുതായിട്ടുണ്ട്. മുഴുവൻ സ്ത്രീകള്‍ക്ക് വേണ്ടിയാണ് പോരാടുന്നത്. ഇത്തരമൊരു കാര്യത്തിന് മാധ്യമശ്രദ്ധ നേടിയെടുക്കേണ്ട ആവശ്യമില്ലന്നും പരാതിക്കാരിയായ നടി പറഞ്ഞു.

വസ്ത്രങ്ങൾ മാറാൻ മാത്രമല്ല ഇന്ന് കാരവാൻ ഉപയോഗിക്കുന്നത്; പലരും ലൈംഗിക ബന്ധങ്ങൾക്ക് വരെ ഉപയോഗിക്കുന്നുണ്ട്: ഷക്കീല

0
Spread the love

ഹേമ കമ്മിറ്റി റിപ്പോർട്ട് എന്നത് ദക്ഷിണേന്ത്യൻ സിനിമകളിൽ വലിയ വിപ്ലവമാണ് ഉണ്ടാക്കിയിരിക്കുന്നത്. സിനിമ മേഖലയിലെ വിവേചനങ്ങളും, വേതനങ്ങളിലെ അനീതിയും, സിനിമാ സെറ്റുകളിലെ അടിസ്ഥാന സൗകര്യമില്ലായ്മയും ജൂനിയർ ആർട്ടിസ്റ്റുകൾ നേരിടുന്ന പ്രശ്നങ്ങളുമെല്ലാം ഇതിൽപ്പെടുന്നു. ഇപ്പോഴിതാ സിനിമ സെറ്റുകളിൽ തങ്ങൾക്ക് ലഭിക്കാതെ പോയ സൗകര്യങ്ങളെക്കുറിച്ചും താണ്ടിയ കഷ്ടപ്പാടുകളെ കുറിച്ചും പുതുതലമുറ ഇത്തരം സൗകര്യങ്ങളെ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചും തുറന്നു പറഞ്ഞു രംഗത്തെത്തിയിരിക്കുകയാണ് നടി ഷക്കീല.

താൻ അഭിനയിച്ചുകൊണ്ടിരുന്ന സമയങ്ങളിൽ ചുരുക്കം ചില ഷൂട്ടിംഗ് സെറ്റുകളിൽ വസ്ത്രങ്ങൾ മാറാനുള്ള സൗകര്യം സൗകര്യം ഉണ്ടെന്നിരുന്നെങ്കിൽ തന്നെയും ഒട്ടുമിക്ക സന്ദർഭങ്ങളിലും അത് ലഭിച്ചിരുന്നില്ല എന്നും നടി പറയുന്നു. അന്നൊന്നും കാരവാനുകൾ ഉണ്ടായിരുന്നില്ലെന്നും പലപ്പോഴും വലിയ വസ്ത്രം മേലെ ഇട്ട് അതിനുള്ളിലൂടെയാണ് വസ്ത്രങ്ങൾ മാറിയിരുന്നത് എന്നും നടി പറയുന്നു.

മലയടിവാരത്തിലോ തടാകത്തിലോ ഷൂട്ട് ഉണ്ടെങ്കിൽ വസ്ത്രം മാറാനായി തുണി പിടിച്ചു തരുന്നതാണ് പതിവ്. തങ്ങൾക്ക് വേറെ വഴിയുണ്ടായിരുന്നില്ലെന്നും നടി പറയുന്നു. എന്നാൽ ഇപ്പോഴത്തെ ക്യാരവാൻ യുഗത്തിൽ അങ്ങനെയല്ല നടക്കുന്നതെന്നും നടി പറയുന്നു. ക്യാരവാനിൽ നടക്കുന്നത് വസ്ത്രം മാറുക മാത്രമല്ലെന്നും ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെടാൻ വരെ ഉപയോഗിക്കുന്നുണ്ടെന്നും നടി പറയുന്നു. ഇന്നത്തെ സെറ്റുകളിലെ ക്യാരവാനിൽ ഡ്രസ്സ് ചെയ്ഞ്ചിങ് മാത്രമല്ല ഡിന്നർ ലഞ്ച് സെക്സ് എല്ലാം ഇതിൽ നടക്കുമെന്നാണ് നടി പറയുന്നത്. എന്നാൽ ഇത്തരം സംഭവങ്ങൾ താൻ ഇതുവരെ കണ്ടിട്ടില്ലെന്നും ഇങ്ങനെ നടക്കുന്ന കാര്യങ്ങൾ പലതവണ തന്റെ ചെവിയിൽ വന്നിട്ടുണ്ടെന്ന് നടി പറയുന്നു.

സിനിമാരംഗത്ത് മാത്രം നടക്കുന്നതാണോ ഇത്തരം അതിക്രമങ്ങൾ? ഖുശ്ബു

0
Spread the love

ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് മലയാളം- തമിഴ് -കന്നട ഫിലിം ഇൻഡസ്ട്രിയിൽ ഉണ്ടാവുന്ന കോലാഹലങ്ങളിൽ പ്രതികരിച്ച് നടിയും ബിജെപി നേതാവുമായ ഖുശ്ബു. ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ കണ്ടാൽ സ്ത്രീകൾക്കെതിരായ ഇത്തരം അതിക്രമങ്ങൾ നടക്കുന്നത് സിനിമാ രംഗത്ത് മാത്രമാണെന്ന് പ്രചരിപ്പിക്കുന്നതുപോലെ തോന്നുമെന്ന് നടി പറഞ്ഞു. ഐ.ടി. മേഖലയിലും രാഷ്ട്രീയത്തിലും മാധ്യമരംഗത്തും സ്ത്രീകൾക്കു നേരേ അതിക്രമങ്ങൾ നടക്കുന്നുണ്ട്. എന്നാൽ, സിനിമാരംഗത്തെമാത്രം പ്രതിക്കൂട്ടിലാക്കുന്ന വിധത്തിലാണ് പ്രചാരണം നടത്തുന്നതെന്നും ഖുശ്ബു ആരോപിച്ചു.

അതേസമയം ഹേമ കമ്മിറ്റിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് സ്ത്രീകൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ തടയാൻ തമിഴ് താരങ്ങളുടെ സംഘടനയായ നടികൾ സംഘം രൂപവൽക്കരിച്ച പ്രത്യേക സമിതി കൈകൊണ്ട തീരുമാനങ്ങളെ സ്വാഗതം ചെയ്യുന്നതായും നടി വ്യക്തമാക്കി. കുറ്റാരോപിതർക്ക് മുന്നറിയിപ്പു നൽകുമെന്ന സമിതിയുടെ തീരുമാനത്തിൽ തെറ്റില്ല. അതിക്രമം നേരിട്ടവർ മാധ്യമങ്ങളിൽ വെളിപ്പെടുത്തരുതെന്ന തീരുമാനത്തെ അനുകൂലിക്കുന്നെന്നും ഖുശ്ബു വ്യക്തമാക്കി.

ഹണി റോസും സിനിമാ നിർമാണത്തിലേക്ക്; പിറന്നാൾ ദിനത്തിൽ കമ്പനി പ്രഖ്യാപിച്ച് നടി

0
Spread the love

സിനിമയിലെത്തി 20 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പുതിയ ചുവടുവെയ്പ്പുമായി നടി ഹണി റോസ്. ജന്മദിനം കൂടിയായ ഇന്നലെയാണ് താരം പുതിയ നിർമാണ കമ്പനിയ്ക്ക് തുടക്കം കുറിച്ചത്. എച്ച്ആർവി (ഹണി റോസ് വർഗീസ്) പ്രൊഡക്ഷൻസ് എന്ന് പേരിട്ടിരിക്കുന്ന നിർമാണ കമ്പനിയുടെ പേരും ലോഗോയും ഹണി റോസ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പുറത്തുവിട്ടു.

മികച്ച പ്രതിഭകൾക്ക് അവസരം നൽകാനും പുതിയതും രസകരവുമായ കഥകള്‍ അവതരിപ്പിക്കാനുമാണ് എച്ച്ആർവി പ്രൊഡക്ഷൻസ് ആഗ്രഹിക്കുന്നതെന്ന് ഹണി റോസ് പറഞ്ഞു. നമ്മുടെ സിനിമയെ കൂടുതല്‍ ഉയരങ്ങളിലേക്ക് കൊണ്ടുപോകാമെന്നും അവര്‍ പോസ്റ്റിൽ കുറിച്ചു.

“ഒരു സ്വപ്നം, ഒരു വിഷൻ, ഒരു സംരംഭം… സിനിമ എന്നത് പലരുടെയും സ്വപ്‌നവും ഭാവനയും അഭിലാഷവുമാണ്, ഏകദേശം 20 വർഷമായി ഈ ഇൻഡസ്‌ട്രിയുടെ ഭാഗമാകാൻ കഴിഞ്ഞത് ഒരു അനുഗ്രഹമായി എനിക്ക് തോന്നുന്നു. എൻ്റെ യൗവനകാലം, ജീവിതം, പഠനം, സൗഹൃദങ്ങൾ എന്നിവയിലെല്ലാം സിനിമ മനോഹരവുമായ പങ്കുവഹിച്ചിട്ടുണ്ട്. ഈ ഇന്‍ഡസ്ട്രിക്കായി കൂടുതല്‍ വലിയ റോള്‍ തെരഞ്ഞെടുക്കേണ്ടത് എന്‍‌റെ കടമയാണ്. എൻ്റെ ജന്മദിനത്തിൽ (ഒപ്പം അധ്യാപക ദിനത്തിലും), ഹൃദയം നിറഞ്ഞ നന്ദിയോടെ, എൻ്റെ പുതിയ സംരംഭമായ ഹണി റോസ് വർഗീസ് (എച്ച്ആർവി) പ്രൊഡക്ഷൻസിൻ്റെ ലോഗോ അനാച്ഛാദനം ചെയ്യുകയാണ്,” ലോഗോ പങ്കുവെച്ചുകൊണ്ടുള്ള പോസ്റ്റില്‍ ഹണി റോസ് കുറിച്ചതിങ്ങനെ.

ഓണമിങ്ങെത്തി..! ഇന്ന് അത്തം

0
Spread the love

പൂവിളി പൂവിളി പൊന്നോണമായി… ഇന്ന് അത്തം. മാവേലിയെ വരവേൽക്കാൻ നാട് ഒരുങ്ങിക്കഴിഞ്ഞു. ഇനിയുള്ള ഓരോ ദിവസങ്ങളും ആഘോഷങ്ങളുടേതു കൂടിയാണ്. ജാതി മത ഭേദമന്യേ ലോകത്തുള്ള എല്ലാ മലയാളികളും ഓണം ആഘോഷിക്കാനൊരുങ്ങി കഴിഞ്ഞു. മലയാളികളുടെ മുറ്റത്ത് ഇന്ന് മുതൽ പൂക്കളങ്ങൾ വിരിഞ്ഞ് തുടങ്ങും. അത്തം മുതല്‍ തിരുവോണം വരെ ഒരുക്കുന്ന പൂക്കളത്തിനുമുണ്ട് പ്രത്യേകത.

വയനാട് ദുരന്തമേൽപിച്ച ആഘാതത്തിനിടയിലും മലയാളികൾ ഓണത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. പൂക്കളങ്ങൾ, ഓണക്കോടി, ഓണക്കളികൾ, ഓണസദ്യ തുടങ്ങി എല്ലാത്തിനും നാടൊരുങ്ങി. അത്തം കറുത്താൽ ഓണം വെളുക്കും എന്നൊരു പഴഞ്ചൊല്ലും ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നുണ്ട്. പൊതുവേ അത്തത്തിന് ഇരുണ്ട ആകാശവും മഴയും ഒക്കെയാണ്.

അങ്ങനെ വന്നാൽ പിന്നീട് തിരുവേണം നാളിൽ തെളിഞ്ഞ കാലാവസ്ഥ ആയിരിക്കുമെന്നാണ് വിശ്വാസം. ഇത്തവണ സെപ്റ്റംബര്‍ 15 നാണ് തിരുവോണം. ഓണവിപണിയിലേക്കുള്ള പൂക്കളും ഇന്നലെ മുതൽ എത്തിത്തുടങ്ങി. ഓണക്കാലമായതോടെ പൂവിപണികളും ഇന്ന് മുതൽ സജീവമാകും.

ആ ദിവസങ്ങളിൽ നിവിൻ എനിക്കൊപ്പം! പരാതിക്കാരിയുടെ വാദങ്ങൾ പൊളിയുന്നുവോ? പിന്തുണയുമായി വിനീത് ശ്രീനിവാസൻ

0
Spread the love

നിവിൻ പോളിക്കെതിരായ ബലാത്സംഗ കേസിൽ പരാതി വ്യാജമെന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. പരാതിയിൽ ചൂണ്ടിക്കാട്ടുന്ന ദിവസങ്ങളിൽ നിവിൻ തനിക്കൊപ്പം ഷൂട്ടിലായിരുന്നുവെന്നും ദുബായിൽ അല്ലായിരുന്നുവെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു. വർഷങ്ങൾക്ക് ശേഷമെന്ന ചിത്രത്തിന്‍റെ ഷൂട്ടിലായിരുന്നു താരമെന്നാണ് സംവിധായകന്‍റെ വിശദീകരണം. ഇതിന് ഡിജിറ്റൽ തെളിവുകളടക്കം ഹാജരാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

നവംബർ, ഡിസംബർ മാസങ്ങളിലായി തന്നെ ദുബായിൽ വെച്ച് നിവിൻ പോളിയടക്കം ഒരു സംഘം ആളുകൾ തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി.കോതമംഗലം ഊന്നുകൾ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രത്യേക അന്വേഷണ സംഘം നടപടി തുടങ്ങാനിരിക്കെ ആണ് നിവിന് പിന്തുണയുമായി സുഹൃത്തുക്കൾ എത്തുന്നത്. എന്നാൽ പീഡനം നടന്ന ദിവസങ്ങൾ തനിക്ക് കൃത്യമായി ഓർമയില്ലെന്നാണ് പരാതിക്കാരിയുടെ മൊഴി. ഇക്കാര്യത്തിൽ അന്വേഷണ സംഘത്തിന് വിശദമായ മൊഴി നൽകുമെന്നും അവർ പറഞ്ഞു.ബലാൽസംഗം ഉൾപ്പെടെ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് ഊന്നുകൽ പൊലീസ് നിവിൻ പോളിക്കും മറ്റ് അഞ്ചു പേർക്കും എതിരെ എഫ്ഐആർ റെജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിന്റെ രേഖകളും വിശദാശംങ്ങളും ലഭിക്കാനായി കാത്തിരിക്കുകയാണ് താരം.

ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നും പറയുന്ന നിവിൻ എഫ്ഐആർ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും. കൊച്ചിയിലെ മുതിർന്ന അഭിഭാഷകനുമായി നിവിന്‍ ചര്‍ച്ച നടത്തി. പരാതിക്കാരിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കേസിലെ രണ്ടാം പ്രതിയായ എ.കെ.സുനിലും വ്യക്തമാക്കി.

വിജയ് ചിത്രം ഗോട്ടിൽ ചന്ദനമഴയിലെ അർജുനും; വല്ലാത്ത സർപ്രൈസ് ആയിപോയെന്ന് മലയാളികൾ

0
Spread the love

വിജയ് ചിത്രം ഗോട്ട് തിയേറ്ററുളികളിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. ആക്ഷൻ രംഗങ്ങളും കോമഡിയും നിറഞ്ഞ സിനിമയിൽ ആരാധകർക്ക് ആഘോഷിക്കാൻ നിരവധി കാമിയോ വേഷങ്ങളുമുണ്ട്. തമിഴ് പ്രേക്ഷകർ ഈ കാമിയോകളെയെല്ലാം ആഘോഷിക്കുന്നുണ്ടെങ്കിലും മലയാളി പ്രേക്ഷകർക്കിടയിൽ കൂടുതൽ കയ്യടി ലഭിക്കുന്നത് മറ്റൊരു കഥാപാത്രത്തിനാണ്. അതിന് കാരണമായതോ ഒരു ടെലിവിഷൻ സീരിയലും.

സിനിമയുടെ ക്ലൈമാക്സ് രംഗങ്ങൾക്ക് തൊട്ടുമുമ്പായി സുബ്രഹ്മണ്യൻ ഗോപാലകൃഷ്ണൻ എന്ന നടനെ സ്‌ക്രീനിൽ കാണിച്ചപ്പോൾ കേരളത്തിലെ തിയേറ്ററുകളിൽ വലിയ കയ്യടിയാണ് ലഭിച്ചത്. മലയാളത്തിൽ ഏറെ ശ്രദ്ധേയമായ ചന്ദനമഴ എന്ന സീരിയലിലെ അര്‍ജുന്‍ ദേശായി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് സുബ്രഹ്മണ്യൻ ഗോപാലകൃഷ്ണൻ.

കഴിഞ്ഞ കുറച്ച് നാളുകളായി ഇൻസ്റ്റഗ്രാം റീലുകളിൽ ചന്ദനമഴ എന്ന സീരിയലും അതിലെ കഥാപാത്രങ്ങളും ട്രെൻഡിങ്ങാണ്. ഇതിന് പിന്നാലെ വിജയ് ചിത്രത്തിൽ അർജുൻ ദേശായിയെ കണ്ടപ്പോൾ അത് മലയാളികൾ ആഘോഷമാക്കുകയാണ്. നിരവധി കാമിയോകൾ ഉണ്ടെങ്കിലും സർപ്രൈസ് തന്നത് ഈ കാമിയോ ആണെന്നാണ് പലരും സമൂഹ മാധ്യമങ്ങളിലൂടെ അഭിപ്രായപ്പെടുന്നത്. ‘തിയേറ്റർ പൂരപ്പറമ്പായ നിമിഷം’, ‘ഇതിലും മികച്ച കാമിയോ സ്വപ്നങ്ങളിൽ മാത്രം’ എന്നിങ്ങനെ പോകുന്നു ഈ രംഗത്തെക്കുറിച്ചുള്ള കമന്റുകൾ.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts