Home Blog Page 34

നടിമാർ മുഴുവന്‍ വന്ന് സാക്ഷ്യം പറഞ്ഞാലും മമ്മൂട്ടിയും മോഹന്‍ലാലും അയാള്‍ക്കെതിരെ പറയില്ല; ബ്ലൗസിനിടയില്‍ നോട്ടു തിരുകി വെക്കുന്ന താരം എന്നത് മുകേഷിന്റെ നുണ!

0
Spread the love

ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് നിരവധി വെളിപ്പെടുത്തലുകളാണ് സിനിമാ മേഖലയിലെ പ്രമുഖരെ അടക്കം തേടി എത്തിയിരിക്കുന്നത്. സിദ്ദിക്കും, മുകേഷും ജയസൂര്യയും ബാബുരാജും മണിയൻപിള്ള രാജുവും റിയാസ് ഖാനും, സുധീഷും സംവിധായകരായ വി.കെ.പിയും രഞ്ജിത്തുമെല്ലാം ഇതിനോടകം പരാതികളിൽ ഇടംപിടിച്ചു കഴിഞ്ഞു.

ഇതിനിടെ തമിഴ് നടി രാധിക ശരത് കുമാറും മലയാളം സെറ്റിൽ നേരിട്ട ദൂരനുഭവത്തെക്കുറിച്ച് തുറന്നടിച്ച് രംഗത്തെത്തിയിരുന്നു. സെറ്റിൽ നൽകിയിട്ടുള്ള കാരവാനിൽ ഒളിക്യാമറ വച്ച് നടിമാരുടെ നഗ്ന രംഗങ്ങൾ ഷൂട്ട് ചെയ്തുവെന്നായിരുന്നു രാധികയുടെ ആരോപണം. ഈ ആരോപണം ശരിവയ്ക്കുന്ന രീതിയിലുള്ള സംഭവം നടന്നതായുള്ള മുകേഷിന്റെ വീഡിയോയും പിന്നാലെ സാമൂഹ്യ മാധ്യമങ്ങൾ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിൽ മുകേഷിനെതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി. രാധിക ശരത് കുമാറിന്റെ ആരോപണങ്ങൾ ശരിവയ്ക്കുന്ന രീതിയിലുള്ള മുകേഷിന്റെ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പ് കണ്ടുവെന്നും ഇത്തരത്തിൽ പരസ്യമായി അശ്ലീലവും ആഭാസവും പറയുന്ന ഒരാൾ ഇടതുപക്ഷത്തിരിക്കുന്നത് നിയമസഭയ്ക്ക് ഒരു അലങ്കാരമാണെന്നും ശാരദ ക്കുട്ടി രൂക്ഷമായ ഭാഷയിൽ പരിഹസിക്കുന്നുണ്ട്.

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

തെന്നിന്ത്യന്‍ അഭിനേത്രി രാധികാ ശരത് കുമാര്‍ പറഞ്ഞ ഗുരുതരമായ ആരോപണത്തെ ശരിവെക്കുന്ന തരത്തില്‍ മുകേഷിന്റേതായ ഒരു വീഡിയോ ക്ലിപ് കണ്ടു . ഏതോ ചാനല്‍ പരിപാടിക്കിടയില്‍ മുകേഷ് പറഞ്ഞത് രാധിക പറഞ്ഞതുമായി ചേര്‍ന്നു പോകുന്നുണ്ട്. പാതിരാത്രി കഴിഞ്ഞ് കാരവനിലെ ഒരു ഭാഗത്തു നിന്നു കേള്‍ക്കുന്ന പൊട്ടിച്ചിരികളെ കുറിച്ച് രാധിക ചോദിച്ചതിനുള്ള മറുപടിയായാണ് തങ്ങളുടെ ആ ‘കോമഡിടൈമി’നെ കുറിച്ച് മുകേഷ് പറയുന്നത്.

ആഭാസക്കഥകള്‍ പറയാന്‍ ഇയാള്‍ മുന്‍പും തന്റെ ചാനല്‍ സാന്നിധ്യം ഉപയോഗിച്ചിട്ടുണ്ട്. കയ്യടിച്ച് ആര്‍ത്തട്ടഹസിച്ച് അവതാരകരും അനുസാരികളും പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.

അതിപ്രശസ്തയും ജനസമ്മതയും ആരാധ്യയുമായ ഒരു മുതിര്‍ന്ന നടി ഒരു പൊതുചടങ്ങിനിടെ പണം ബ്ലൗസിനിടയില്‍ തിരുകിയെന്നും അതു തിരിച്ചെടുത്ത് മേശപ്പുറത്തു വെച്ചപ്പോള്‍ ആ വിയര്‍ത്ത നോട്ട് എടുക്കാനായി ആരാധകര്‍ ഓടിക്കൂടിയെന്നുമാണ് നടിയുടെ പേരുള്‍പ്പെടെ വെളിപ്പെടുത്തി, അറയ്ക്കുന്ന മുഖചേഷ്ടകളോടെ മുകേഷ് പറഞ്ഞത്. ചാനല്‍ അത് കട്ട് ചെയ്യാനുള്ള മര്യാദ പോലും കാണിച്ചില്ല.

പൊതുവേദിയില്‍ ബ്ലൗസിനിടയില്‍ നോട്ടു തിരുകി വെക്കുന്ന സെലിബ്രിറ്റി താരം എന്നത് ഒരു വലിയ നുണയാണ്. അതു തിരിച്ചെടുത്ത് മേശപ്പുറത്തു വെക്കുന്നുവെന്നത് അതിലും വലിയ നുണയാണ്.

പരസ്യമായി ഇങ്ങനെ അശ്ലീലവും ആഭാസവും ഇക്കിളിനുണകളും പറയുന്നയാള്‍ ഇടതുപക്ഷത്ത് ഇരിക്കുന്നത് നിയമസഭക്കൊരലങ്കാരമാണ്.
അയാളെ ഇറക്കി വിടരുത്. ഗാര്‍ഹികപീഡനക്കാരനാണ്. മുന്‍ ഭാര്യമാര്‍ സാക്ഷ്യം പറയുന്നതാണ്. ഒരൊറ്റ ചോദ്യവും ചോദിക്കരുത് അയാള്‍ക്കെതിരെ. ദയവു ചെയ്ത് ഇടതുപക്ഷത്തെ തകര്‍ക്കരുത്.

സഹപ്രവര്‍ത്തകരായ സ്ത്രീകള്‍ മുഴുവന്‍ വന്ന് സാക്ഷ്യം പറഞ്ഞാലും മമ്മൂട്ടിയും മോഹന്‍ലാലും പറയില്ല അയാള്‍ക്കെതിരെ.
*ദയവു ചെയ്ത് സിനിമയെ നശിപ്പിക്കരുത്. നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പം നില്‍ക്കു. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പവും നില്‍ക്കാം ‘.

ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന പടം; ഐഎംഡിബിയുടെ ലിസ്റ്റിൽ ഇടംപിടിച്ച് ദേവര

0
Spread the love

കൊരട്ടല ശിവ സംവിധാനം ചെയ്ത് ജൂനിയ‍‍ർ എൻടിആർ നായകനാകുന്ന ‘ദേവര പാര്‍ട്ട്‌ 1’ പ്രഖ്യാപനം മുതൽ ശ്രദ്ധ നേടിയ ചിത്രമാണ്. ഇപ്പോഴിതാ ചിത്രം ഐഎംഡിബിയിൽ ഈ വർഷത്തെ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്ന ആഗോള ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ‘ലിറ്റിൽ ബ്രദർ’, ‘മെഗലോപോളിസ്’, ‘വൺ ഹാൻഡ് ക്ലാപ്പിംഗ്’, മാൻ വേഴ്സസ് ഫോൺ തുടങ്ങിയ അന്താരാഷ്ട്ര ചിത്രങ്ങൾക്കൊപ്പമാണ് ദേവര പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്.

യുവസുധ ആർട്ട്‌സും എന്‍ടിആര്‍ ആര്‍ട്സും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ ആണ് സിനിമയുടെ റിലീസ്. ജാൻവി കപൂർ ആണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുക. ജാൻവി കപൂറിന്റെ ആദ്യ തെലുഗു ചിത്രം കൂടിയാണ് ‘ദേവര’. സെയ്ഫ് അലി ഖാൻ ആണ് ചിത്രത്തിൽ വില്ലൻ കഥാപാത്രത്തിലെത്തുന്നത്. ഭൈര എന്ന സെയ്‌ഫിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടുള്ള ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.

മദ്യപിച്ച് സോഫയിൽ കിടന്നതൊക്കെ ഓർക്കുന്നു; ഏറ്റവും ഇഷ്ടപ്പെട്ട അഭിനയം ബേസിലിന്റേതെന്ന് നടി ഷീല

0
Spread the love

അഭിനയത്തിലും വ്യക്തിജീവിതത്തിലും ഇപ്പോഴും ചുറുചുറുക്കോടെ നിലനിൽക്കുന്ന മറ്റൊരു നടി ഷീലയെ കൂടാതെ മലയാളത്തിലുണ്ടോയെന്നത് സംശയമാണ്. 1960കളിൽ മലയാളികൾക്കുള്ളിലേക്ക് ഓടിക്കയറിയ നടി തന്റെ 20 വർഷത്തെ സജീവ അഭിനയത്തിന് ശേഷം 1980 സിനിമയിൽ നിന്ന് വിരമിക്കുകയായിരുന്നു. എന്നാൽ സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം കാരണം 2003ൽ സത്യൻ അന്തിക്കാട് ചിത്രം മനസ്സിനക്കരയിലൂടെ നടി വെള്ളിത്തിരയിലേക്ക് തിരികെ എത്തിയിരുന്നു. ഇരുകൈയും നീട്ടിയായിരുന്നു ഷീലയെ അന്ന് മലയാളികൾ വരവേറ്റത്. പിന്നീടങ്ങോട്ട് തെരഞ്ഞെടുത്ത സിനിമകളിലൂടെ നടി സജീവമായിരുന്നു.

സിനിമകൾക്ക് പുറമെ ഉറച്ച നിലപാടുകൾ സ്വീകരിക്കുന്നതിലും മലയാളികളുടെ ജനപ്രിയ നടി എന്നും ധൈര്യം കാണിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് മലയാളത്തിൽ ഉണ്ടായ തുറന്നുപറച്ചിലുകളെ സ്വാഗതം ചെയ്തതും ഡബ്ല്യു സി സിയെ പ്രശംസിച്ചതും ഇതിന് ഉദാഹരണം ആയിരുന്നു. ഇപ്പോഴിതാ യുവ നടൻ ബേസിലിനെ കുറിച്ച് ഷീല നടത്തിയ തുറന്നുപറച്ചിലുകളാണ് സോഷ്യൽ മീഡിയ കൗതുകത്തോടെ നോക്കി കാണുന്നത്.

പുതുതായി വരുന്ന നടി നടന്മാരിൽ മിക്കവരുടെയും അഭിനയങ്ങൾ തനിക്ക് ഇഷ്ടമാണെന്നും പലരും എന്തു ഭംഗിയായിട്ടാണ് അഭിനയിക്കുന്നത് എന്നും പറഞ്ഞായിരുന്നു ഷീല ബേസിലിനെ കുറിച്ച് പറഞ്ഞു തുടങ്ങിയത്. പുതുതായി സിനിമയിലെത്തിയ ആണുങ്ങളും പെണ്ണുങ്ങളും നന്നായി അഭിനയിക്കുന്നുണ്ട്. പക്ഷേ എടുത്തുപറയാൻ തനിക്ക് പലരുടെയും പേര് ഓർമ്മയിൽ ഇല്ലെന്നും എന്നാൽ നടനും സംവിധായകനുമായ ബേസിൽ ജോസഫിനെ തനിക്ക് വലിയ കാര്യമാണെന്നും ഷീല പറയുന്നു.

ഏത് വലിയ ആർട്ടിസ്റ്റ് ഉണ്ടെങ്കിലും ബേസിൽ അഭിനയിച്ച പടം ആണെങ്കിൽ താൻ ആദ്യമേ പോയി കാണും എന്നും ഇപ്പോൾ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അഭിനയം നടന്റേതാണെന്നും മുതിർന്ന നടി പറയുന്നു. ബേസിലിന്റെ അഭിനയം കണ്ടാൽ അറിയാതെ പൊട്ടിച്ചിരിച്ചു പോകും മനസ്സിനകത്ത് വലിയ സന്തോഷം വരുമെന്നും നടി പറയുന്നു.

പൃഥ്വിരാജിനൊപ്പം അഭിനയിച്ച ഗുരുവായൂർ അമ്പല നടയിലെ നടന്റെ മദ്യപിച്ചുള്ള സീൻ ഒക്കെ ഓർക്കുമ്പോഴേ ചിരിവരുമെന്ന് പറഞ്ഞ നടി ബേസിലിന്റെ പടം ആണെങ്കിൽ താൻ ആദ്യമേ പോയി കാണും എന്നും പറഞ്ഞു. അയാൾ അഭിനയിച്ച പടം ആണെങ്കിൽ അതിൽ എന്തെങ്കിലും കാണും എന്നാണ് തന്റെ വിശ്വാസം എന്നും നടി പറയുന്നു.

വീട്ടിൽ ലഹരി പാർട്ടി നടത്തിയെന്ന ആരോപണത്തിൽ ഗായിക സുചിത്രയ്‌ക്കെതിരെ നിയമനടപടിക്കൊരുങ്ങി റിമ കല്ലിങ്കൽ

0
Spread the love

തമിഴ് ഗായിക സുചിത്രയ്ക്കെതിരെ നിയമനടപടിയുമായി നടി റിമ കല്ലിങ്കൽ. റിമയുടെ വസതിയിൽ ലഹരി പാർട്ടി നടത്തിയെന്ന ആരോപണത്തിലാണു നടപടി. സുചിത്രയ്ക്ക് ഇന്ന് വക്കീൽ നോട്ടിസ് അയയയ്ക്കും.
നിരോധിതമായ ലഹരി വസ്തുക്കൾ പാർട്ടിയിൽ ഉപയോഗിച്ചിരുന്നു തുടങ്ങിയ ഗുരുതര ആരോപണങ്ങൾ ആയിരുന്നു സുചിത്ര റിമയ്‌ക്കെതിരെ ആരോപിച്ചിരുന്നത്.

ലഹരി ഉപയോഗമൂലമാണ് റിമയുടെ ആക്ടിങ് കരിയർ തകർന്നത്. നടി വീട്ടിൽ ലഹരി പാർട്ടികൾ നടത്താറുണ്ടെന്നും ഒരിക്കലും ഉപയോഗിച്ചുകൂടാത്ത ചില ലഹരി വസ്തുക്കൾ ഈ പാർട്ടികളിൽ ഉപയോഗിച്ചിരുന്നു എന്നുമായിരുന്നു സൂചിയുടെ ആരോപണം. സ്ത്രീ ശാക്തീകരണത്തിനായി സംസാരിക്കുന്ന ഒരാളായിട്ട് നിങ്ങൾ ഇങ്ങനെയാണോ ചെയ്യുന്നതെന്ന് റിമയോട് ആരും ചോദിക്കുന്നില്ല എന്നും, റിമ നടത്തുന്ന ഇത്തരം പാർട്ടിയിലൂടെ എത്രയോ പെൺകുട്ടികളും ചെറുപ്പക്കാരുമാണ് ലഹരി ഉപയോഗിക്കുന്നതെന്നും സുചി പറഞ്ഞിരുന്നു.

റിമയെക്കുറിച്ച് ആ സമയം ഇതൊക്കെ അറിഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയെന്നും ഈ പാർട്ടികളിൽ പങ്കാളികളായ സംഗീതസംവിധായകരായ ചില സുഹൃത്തുക്കളാണ് ഇക്കാര്യം തന്നോട് വെളിപ്പെടുത്തിയതെന്നും സുചി പറഞ്ഞിരുന്നു. നടിയുടെ പാർട്ടികളിൽ പങ്കെടുക്കുമ്പോൾ അവിടെയുള്ള ചോക്ലേറ്റ് പോലും ഭയം കാരണം തങ്ങൾ തൊടാറില്ലെന്നും സുഹൃത്തുക്കൾ പറഞ്ഞിരുന്നതായും സൂചി കൂട്ടിച്ചേർത്തിരുന്നു.

വൈകാതെ എല്ലാ കാര്യങ്ങളും തുറന്നുപറയും, ഇപ്പോൾ പരിമിതികളുണ്ട്; ആരോപണങ്ങളിൽ പ്രതികരിച്ച് സുധീഷ്

0
Spread the love

മലയാള സിനിമയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന തുറന്നുപറച്ചിലുകളെ തുടർന്ന് പുലിവാല് പിടിച്ചിരിക്കുന്ന നടന്മാരാണ് സിദ്ദിഖ്, മുകേഷ്, ജയസൂര്യ, റിയാസ് ഖാൻ സുധീഷ് തുടങ്ങിയവർ. ഇപ്പോഴിതാ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്ന ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് നടൻ സുധീഷ്.

ഒരുകാലത്തും ഒരുവിധത്തിലും താൻ ആരോടും മോശമായി പെരുമാറിയിട്ടില്ലെന്നും എന്നാൽ വിഷയത്തിൽ ഇപ്പോൾ വിശദീകരണം നൽകാൻ പരിമിതി ഉണ്ട് എന്നും വൈകാതെ എല്ലാ കാര്യങ്ങളും തുറന്നു സംസാരിക്കുമെന്നും സുധീഷ് പറഞ്ഞു. തന്നെ അറിയുന്നവരെല്ലാം ഇപ്പോഴും കൂടെത്തന്നെയുണ്ട് എന്നാൽ പൊതുജനങ്ങൾ ഇക്കാര്യങ്ങൾ എങ്ങനെ എടുക്കുന്നു എന്നതിനെക്കുറിച്ച് തനിക്കറിയില്ലെന്നും സുധീഷ് പറയുന്നു.

സുധീഷ് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്ന പരാതിയുമായി യുവതി രം​ഗത്തെത്തിയതോടെയാണ് താരത്തിനെതിരെ കേസ് എടുത്തത്. കോഴിക്കോട് നടക്കാവ് പൊലീസാണ് കേസെടുത്തത്. 364 (A) വകുപ്പ് പ്രകാരം ലൈംഗികാധിക്ഷേപം നടത്തി എന്നാണ് കേസ്. ഒരുമിച്ച് യാത്ര ചെയ്യാം. ടൂര്‍ പോവാം. ഭാര്യ അടുത്തുള്ളപ്പോള്‍ പതിയെ പറയാം എന്നൊക്കെയാണ് സുധീഷ് പറഞ്ഞതെന്നാണ് ജൂനിയർ ആർട്ടിസ്റ് നടനിൽ നിന്നുണ്ടായ മോശം അനുഭവം പങ്കിട്ട് പറഞ്ഞത്.

WCC തുടങ്ങുമ്പോള്‍ ഏറ്റവും കൂടുതല്‍ പിന്തുണച്ചത് മമ്മൂട്ടി; അന്ന് അദ്ദേഹം പറഞ്ഞത് ഇങ്ങനെ!! തുറന്നടിച്ച് പൊന്നമ്മ ബാബു

0
Spread the love

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് വലിയ കോലാഹലങ്ങളാണ് മലയാള സിനിമയിൽ അരങ്ങേറി കൊണ്ടിരിക്കുന്നത്. തുറന്നുപറച്ചിലുകളും ചുരുക്കം തിരുത്തലുകളും നടക്കുന്നതിനിടെ മാറ്റങ്ങൾക്ക് തിരികൊളുത്തിയ ഡബ്ലുസിസി യെ അഭിനന്ദിച്ചും കുറ്റപ്പെടുത്തിയും സിനിമ മേഖലയിൽ ഉള്ളവരടക്കം പലരും രംഗത്ത് എത്തിയിട്ടുണ്ട്. ഇത്തരത്തിൽ ഡബ്ലുസിസിയെ വിമർശിച്ചുകൊണ്ട് നടി പൊന്നമ്മ ബാബു നടത്തിയ പരാമർശമാണ് ശ്രദ്ധിക്കപ്പെടുന്നത്.

അമ്മ എന്ന സംഘടനയിൽ 222 ഓളം വനിതകൾ ഉണ്ടെന്നും എന്നാൽ അതിൽ ആരെയും തന്നെ ഹേമ കമ്മീഷൻ മൊഴി നൽകാൻ വിളിപ്പിച്ചിട്ടില്ല എന്നും പൊന്നമ്മ കുറ്റപ്പെടുത്തുന്നു. ഡബ്ലുസിസി എന്ന സംഘടന തുടങ്ങുന്ന സമയത്ത് തങ്ങളോട് അംഗത്വം സ്വീകരിക്കുന്നോ എന്ന് ആരും ചോദിച്ചിട്ടില്ലെന്നും അങ്ങനെ ഒരു സംഘടന ഇതുവരെ ഏതെങ്കിലും സ്ത്രീയുടെ കണ്ണീരൊപ്പിയിട്ടുണ്ടോ എന്നും പൊന്നമ്മ ബാബു ചോദിച്ചു.

അമ്മയിൽ നിന്നും പുറത്തുപോയി ഇവര്‍ സംഘടന രൂപീകരിച്ചെങ്കിലും സ്ത്രീകള്‍ക്ക് വേണ്ടി ഇവര്‍ ഒന്നും ചെയ്തിട്ടില്ല. ഡബ്ല്യുസിസി ഒരു കാര്യത്തിലും മുന്‍കൈ എടുത്തിട്ടില്ലെന്നും എന്തെങ്കിലും ബുദ്ധിമുട്ടുള്ളപ്പോള്‍ അമ്മയിലെ അംഗങ്ങളാണ് ഞങ്ങളെ സഹായിച്ചിട്ടുള്ളതെന്നും നടി ചൂണ്ടിക്കാട്ടി.

സിനിമയില്‍ ഒരു പവര്‍ഗ്രൂപ്പും ഇല്ല അങ്ങനെ വല്ലതും ഉണ്ടെങ്കില്‍ അത് ഞങ്ങളുടെ മമ്മൂക്കയും ലാലേട്ടനുമാണ്. അല്ലാതെ പവര്‍ ഗ്രൂപ്പ് എന്ന് പറയുന്നത് ചുമ്മാതാണ് ഞങ്ങള്‍ക്ക് എന്നും പവര്‍ മമ്മൂക്കയും ലാലേട്ടനുമാണെന്ന് പൊന്നമ്മ ബാബു കൂട്ടിച്ചേര്‍ത്തു. അതേസമയം ഡബ്ല്യുസിസി തുടങ്ങുമ്പോള്‍ അതിനെ ഏറ്റവും കൂടുതല്‍ പിന്തുണച്ചത് മമ്മൂട്ടിയാണ്. സ്ത്രീകള്‍ക്ക് വേണ്ടി ഒരു സംഘടന തുടങ്ങുന്നു നിങ്ങള്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറയണം എന്ന് അതിന് സപ്പോര്‍ട്ട് നല്‍കിയാളാണ് മമ്മൂട്ടിയെന്നും നടി പറഞ്ഞു.

ലൈംഗികപീഡന പരാതി; മുകേഷിന്‍റെയും ഇടവേള ബാബുവിന്‍റെയും മുന്‍കൂര്‍ ജാമ്യഹരജി ഇന്ന് കോടതിയിൽ

0
Spread the love

ലൈംഗിക പീഡനക്കേസിൽ മുകേഷിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നും വാദം കേൾക്കും. മുകേഷിനൊപ്പം മണിയൻ പിള്ള രാജു ,ഇടവേള ബാബു ,അഡ്വ.വി.എസ് ചന്ദ്രശേഖരൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷകളും കോടതി പരിഗണിക്കുന്നുണ്ട് .

മുകേഷിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും ഇന്നലെ പോലീസ് കോടതിയെ അറിയlച്ചിരുന്നു. ചില ഡിജിറ്റൽ തെളിവുകൾ മുകേഷ് മുദ്രവച്ച കവറിൽ സമർപ്പിച്ചിട്ടുണ്ട്. തെന്നിന്ത്യൻ നടിയുടെ കേസിൽ മുൻകൂർ ജാമ്യമാവശ്യപ്പെട്ടുള്ളതാണ് നാല് ഹരജികളും.

അതേസമയം ഫെഫ്ക അംഗ സംഘടനകളുടെ ഭാരവാഹികളുടെ യോഗം കൊച്ചിയില്‍ തുടരുകയാണ്. 21 സംഘടനകളാണ് ഫെഫ്കയിലുളളത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ സംഘടനയില്‍ കൈക്കൊളളേണ്ട നിലപാടുകള്‍ രൂപീകരിക്കാനാണ് യോഗം ചേരുന്നത്. സംഘടനയിലെ വനിത അംഗങ്ങളുടെ യോഗം കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്നിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന ഓരോ കാര്യങ്ങളിലും വിശദമായ ചര്‍ച്ചകള്‍ നടക്കും. പ്രമുഖരുള്‍പ്പെടെ സംഘടനയിലെ പലരും നേരിടുന്ന ലൈംഗികാരോപണങ്ങളിലടക്കം കഴിഞ്ഞ ദിവസം ഫെഫ്ക നിലപാട് വ്യക്തമാക്കിയിരുന്നു. യോഗം നാളെ അവസാനിക്കും.

മാതാവും ആൺ സുഹൃത്തും ചേർന്ന് നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടി; നടുക്കം മാറാതെ ചേർത്തല

0
Spread the love

ചേര്‍ത്തലയില്‍ മാതാവും ആൺസുഹൃത്തും ചേർന്ന് കൊന്ന് കുഴിച്ചുമൂടിയ നവജാത ശിശുവിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലാണ് പോസ്റ്റുമോർട്ടം. കുട്ടിയുടെ കൊലപാതകം നടത്തിയത് അമ്മയുടെ സുഹൃത്ത് ഒറ്റക്കാണോ അതോ ആശക്ക് നേരിട്ട് പങ്ക് ഉണ്ടോ എന്നും യുവതിയുടെ ഭർത്താവിന് ഇക്കാര്യം അറിയാമായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും അതേസമയം കുട്ടിയുടെ ഡിഎൻഎ പരിശോധിക്കാൻ പൊലിസ് തീരുമാനിച്ചു.

ഇന്നലെ ഉച്ചയോടെയാണ് ആലപ്പുഴ പള്ളിപ്പുറം സ്വദേശി ആശയുടെ കുഞ്ഞിനെ കാണാതായ വിവരം വാർഡ് മെമ്പർ പൊലീസിനെ അറിയിക്കുന്നത്. പൊലീസെത്തി ചോദ്യം ചെയ്തതിൽ കുട്ടിയെ വളർത്താൻ മറ്റൊരാൾക്ക് നൽകി എന്നാണ് യുവതി പറഞ്ഞത്. പിന്നീട് യുവതിയേയും ആൺ സുഹൃത്തായ രതീഷിനേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിലാണ് കുട്ടിയെ കൊന്ന് രതീഷിന്റെ വീട്ട് വളപ്പിൽ കുഴിച്ച് മൂടിയെന്ന വിവരം ലഭിച്ചത്.

കുഞ്ഞിന്‍റെ മൃതദേഹം യുവതിയുടെ ആണ്‍ സുഹൃത്തിന്‍റെ വീട്ടിലെ ശുചിമുറിയിൽ നിന്നും പൊലീസ് കണ്ടെത്തി. ശുചിമുറിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. കുഞ്ഞിനെ ആദ്യം കൊലപ്പെടുത്തിയശേഷം കുഴിച്ചിടുകയായിരുന്നു. പിടിക്കപ്പെടുമെന്ന് മനസിലായതോടെയാണ് പുറത്തെടുത്ത് ശുചിമുറിയിൽ ഒളിപ്പിച്ചത്. തുടര്‍ന്ന് മറ്റൊരിടത്തേക്ക് മാറ്റാനോ കത്തിച്ചു കളയാനോ ആയിരുന്നു നീക്കമെന്നും പൊലീസ് പറഞ്ഞു.

ഇന്നലെ രാത്രിയോടെയാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ കൊലപാതക കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കുഞ്ഞിന്‍റെ അമ്മയായ ആശ മനോജാണ് ഒന്നാം പ്രതി. ആണ്‍ സുഹൃത്തായ രതീഷാണ് രണ്ടാം പ്രതി. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രതികള്‍ പൊലീസിന് നല്‍കിയ മൊഴി.

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ഒടിടി റൈറ്റ്സ് തുക; 270 കോടി കൊടുത്ത് പുഷ്പ 2 സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

0
Spread the love

തെന്നിന്ത്യയുടെ ഐക്കൺ സ്റ്റാർ അല്ലു അ‍ർജുന്റെ കരിയർ ബെസ്റ്റ് ചിത്രം എന്ന ഖ്യാതി നേടിയ ചിത്രമാണ് ‘പുഷ്പ’. 2021-ലെ ബ്ലോക്ക്ബസ്റ്റർ. സുകുമാറിന്റെ സംവിധാനത്തിലൊരുങ്ങിയ ‘പുഷ്പ: ദ റൈസ്’ എന്ന ചിത്രത്തിന്റ ആദ്യ ഭാഗം തെന്നിന്ത്യൻ ബോക്സ് ഓഫീസിൽ വലിയ ചലനമാണ് സൃഷ്ടിച്ചത്. ഇപ്പോൾ ‘പുഷ്പ: ദ റൂൾ’ എന്ന രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. സിനിമയുമായി ബന്ധപ്പെട്ട ഓരോ അപ്ഡേറ്റിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ ഒരു ചിത്രത്തിനും ലഭിക്കാത്ത ഒടിടി റൈറ്റ്സ് തുകയാണ് പുഷ്പ 2 സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

നെറ്റ്ഫ്ലിക്സ് 270 കോടി രൂപയ്ക്കാണ് പുഷപ 2 റൈറ്റ്സ് സ്വന്തമാക്കിയതെന്നാണ് ആകാശവാണി റിപ്പോർട്ട് ചെയ്യുന്നത്. മൂന്നു വർഷത്തോളം ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അർജുന്‍റെ ചിത്രം എന്ന നിലയിലും, ഇന്ത്യയൊട്ടുക്ക് തരംഗം സൃഷ്‌ടിച്ച പുഷ്പയുടെ രണ്ടാം ഭാഗം എന്ന നിലയിലും പ്രേക്ഷകർക്ക് പുഷ്പ 2-വിലുള്ള പ്രതീക്ഷ വാനോളമാണ്. ആദ്യ ഭാഗം സംവിധാനം ചെയ്ത സുകുമാർ തന്നെ സംവിധാനം ചെയ്യുന്ന പുഷ്പ 2 നിർമ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിങ്‌സും ചേർന്നാണ്. രശ്മിക മന്ദന നായികയായി എത്തുന്ന ചിത്രത്തിന്‍റെ സംഗീതസംവിധാനം നിർവഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്.

നിങ്ങളുടെ വിവാഹ നിശ്ചയം മുടങ്ങിപ്പോയത് എന്തുകൊണ്ടാണ്? സംസാരിക്കുമ്പോൾ സൂക്ഷിക്കണം; വിശാലിനെതിരെ നടി രംഗത്ത്

0
Spread the love

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ വിശാൽ നടത്തിയ പ്രസ്താവനയെ പരിഹസിച്ച് നടി ശ്രീ റെഡ്ഡി. സ്ത്രീകളെക്കുറിച്ചുള്ള കാര്യങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കുമ്പോൾ സ്ത്രീലമ്പടനായ വിശാൽ വളരെയധികം സൂക്ഷിക്കണമെന്ന് ശ്രീ െറഡ്ഡി ട്വീറ്റ് ചെയ്തു. മുൻപ് വിശാലിനെതിരെ മീ ടു ആരോപണം ഉന്നയിച്ച നടിയാണ് ശ്രീ റെഡ്ഡി.

‘‘സ്ത്രീലമ്പടനും നരച്ച മുടിയുമുള്ള വളരെ പ്രായമായ അങ്കിൾ, നിങ്ങൾ ഒരു സ്ത്രീയെക്കുറിച്ച് മാധ്യമങ്ങൾക്ക് സംസാരിക്കുമ്പോൾ നിങ്ങളുടെ വാക്കുകൾ വളരെയധികം സൂക്ഷിക്കണമെന്ന് ഞാൻ കരുതുന്നു. ഒരു സ്ത്രീയെക്കുറിച്ച് നിങ്ങൾ വൃത്തികെട്ട ഭാഷ ഉപയോഗിക്കുന്ന രീതി, നല്ല ആളുകൾക്ക് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന രീതി ഒക്കെ എല്ലാവർക്കും അറിയാം. നിങ്ങൾ എക്കാലത്തേയും വഞ്ചകനാണ്. നിങ്ങൾ ഒരു വലിയ വഞ്ചകനാണെന്ന് ലോകത്തിന് അറിയാം.

നിങ്ങൾ ബഹുമാന്യനായ വ്യക്തിയാണെന്ന് ഞാൻ ഒരിക്കലും കരുതുന്നില്ല. ജീവിതത്തിൽ എല്ലാ സ്ത്രീകളും നിങ്ങളെ വിട്ടു പോയത് എന്തുകൊണ്ടാണ്? നിങ്ങളുടെ വിവാഹ നിശ്ചയം മുടങ്ങിപ്പോയത് എന്തുകൊണ്ടാണ്? അടുത്ത തവണ ഈ ചോദ്യത്തിന് ഉത്തരം പറയൂ. ഒരു സംഘടനയിൽ സ്ഥാനമുള്ളത് വലിയ കാര്യമല്ല, കുറച്ചെങ്കിലും മര്യാദയുണ്ടോ. കർമഫലം നിങ്ങൾക്ക് കിട്ടും. എന്റെ കയ്യിൽ ധാരാളം ചെരുപ്പുകൾ ഉണ്ട്. ആവശ്യമുണ്ടെങ്കിൽ അറിയിക്കൂ.’’– ശ്രീ റെഡ്ഡി പറഞ്ഞു.

സിനിമാ മോഖലയിൽ ആരെങ്കിലും മോശമായി പെരുമാറുകയാണെങ്കിൽ ചെരുപ്പ് കൊണ്ട് അടിക്കണമെന്നുൾപ്പടെ വിശാൽ പറഞ്ഞിരുന്നു, കൂടാതെ കേരളത്തിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിനെത്തുടർന്ന് മുൻനിരനടന്മാർക്ക് നേരെ ലൈംഗികാതിക്രമ ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ പ്രത്യേകസമിതി രൂപവത്കരിക്കാൻ നടികർസംഘം തീരുമാനിച്ചിരുന്നു. പത്തുപേരടങ്ങുന്ന സമിതി രൂപവത്കരിക്കാൻ നടപടി ആരംഭിച്ചുവെന്നും അധികംവൈകാതെ ഇത് നിലവിൽവരുമെന്നും നടികർ സംഘം ജനറൽ സെക്രട്ടറി വിശാൽ അറിയിച്ചിരുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts